Skip to main content

۞ وَمَنْ يَّقْنُتْ مِنْكُنَّ لِلّٰهِ وَرَسُوْلِهٖ وَتَعْمَلْ صَالِحًا نُّؤْتِهَآ اَجْرَهَا مَرَّتَيْنِۙ وَاَعْتَدْنَا لَهَا رِزْقًا كَرِيْمًا   ( الأحزاب: ٣١ )

waman yaqnut
وَمَن يَقْنُتْ
ആര്‍ ഭക്തി (വിനയം) കാണിക്കുന്നുവോ
minkunna
مِنكُنَّ
നിങ്ങളില്‍നിന്നു
lillahi
لِلَّهِ
അല്ലാഹുവിനോടു, അല്ലാഹുവിനു
warasūlihi
وَرَسُولِهِۦ
അവന്‍റെ റസൂലിനോടും
wataʿmal
وَتَعْمَلْ
അവള്‍ പ്രവര്‍ത്തിക്കുകയും
ṣāliḥan
صَٰلِحًا
സല്‍ക്കര്‍മ്മം
nu'tihā
نُّؤْتِهَآ
അവള്‍ക്കു നാം കൊടുക്കും
ajrahā
أَجْرَهَا
അവളുടെ പ്രതിഫലം
marratayni
مَرَّتَيْنِ
രണ്ടു പ്രാവശ്യം
wa-aʿtadnā
وَأَعْتَدْنَا
നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു
lahā
لَهَا
അവള്‍ക്കു
riz'qan karīman
رِزْقًا كَرِيمًا
മാന്യമായ ഉപജീവനം, ആഹാരം

നിങ്ങളിലാരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും വിനയം കാണിക്കുകയും സല്‍ക്കര്‍മം പ്രവര്‍ത്തിക്കുകയുമാണെങ്കില്‍ അവള്‍ക്ക് നാം രണ്ടിരട്ടി പ്രതിഫലം നല്‍കും. അവള്‍ക്കു നാം മാന്യമായ ജീവിതവിഭവം ഒരുക്കിവെച്ചിട്ടുമുണ്ട്.

തഫ്സീര്‍

يٰنِسَاۤءَ النَّبِيِّ لَسْتُنَّ كَاَحَدٍ مِّنَ النِّسَاۤءِ اِنِ اتَّقَيْتُنَّ فَلَا تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِيْ فِيْ قَلْبِهٖ مَرَضٌ وَّقُلْنَ قَوْلًا مَّعْرُوْفًاۚ   ( الأحزاب: ٣٢ )

yānisāa l-nabiyi
يَٰنِسَآءَ ٱلنَّبِىِّ
നബിയുടെ സ്ത്രീകളേ (പത്നിമാരേ)
lastunna
لَسْتُنَّ
നിങ്ങളല്ല
ka-aḥadin
كَأَحَدٍ
ഒരാളെപ്പോലെയും
mina l-nisāi
مِّنَ ٱلنِّسَآءِۚ
സ്ത്രീകളില്‍ നിന്നുള്ള
ini ittaqaytunna
إِنِ ٱتَّقَيْتُنَّ
നിങ്ങള്‍ ഭയഭക്തി (സൂക്ഷമത) പാലിച്ചാല്‍
falā takhḍaʿna
فَلَا تَخْضَعْنَ
അതിനാല്‍ നിങ്ങള്‍ താഴ്മ കാണിക്കരുത്
bil-qawli
بِٱلْقَوْلِ
വാക്കില്‍, സംസാരം കൊണ്ടു
fayaṭmaʿa
فَيَطْمَعَ
അപ്പോള്‍ മോഹിക്കും
alladhī
ٱلَّذِى
യാതൊരുവന്‍
fī qalbihi
فِى قَلْبِهِۦ
തന്‍റെ ഹൃദയത്തിലുണ്ടു
maraḍun
مَرَضٌ
(ഏതെങ്കിലും) രോഗം
waqul'na
وَقُلْنَ
നിങ്ങള്‍ പറയുകയും ചെയ്യുക
qawlan
قَوْلًا
വാക്കു
maʿrūfan
مَّعْرُوفًا
മര്യാദപ്പെട്ട, നല്ല, സദാചാരപ്രദമായ

പ്രവാചക പത്‌നിമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളെപ്പോലെയല്ല. അതിനാല്‍ നിങ്ങള്‍ ദൈവഭക്തകളാണെങ്കില്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത്. അത് ദീനം പിടിച്ച മനസ്സുള്ളവരില്‍ മോഹമുണര്‍ത്തിയേക്കും. നിങ്ങള്‍ മാന്യമായി മാത്രം സംസാരിക്കുക.

തഫ്സീര്‍

وَقَرْنَ فِيْ بُيُوْتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْاُوْلٰى وَاَقِمْنَ الصَّلٰوةَ وَاٰتِيْنَ الزَّكٰوةَ وَاَطِعْنَ اللّٰهَ وَرَسُوْلَهٗ ۗاِنَّمَا يُرِيْدُ اللّٰهُ لِيُذْهِبَ عَنْكُمُ الرِّجْسَ اَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيْرًاۚ   ( الأحزاب: ٣٣ )

waqarna
وَقَرْنَ
നിങ്ങള്‍ അടങ്ങിയിരിക്കുകയും ചെയ്യുക
fī buyūtikunna
فِى بُيُوتِكُنَّ
നിങ്ങളുടെ വീടുകളില്‍
walā tabarrajna
وَلَا تَبَرَّجْنَ
നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുതു
tabarruja l-jāhiliyati
تَبَرُّجَ ٱلْجَٰهِلِيَّةِ
'ജാഹിലിയ്യത്തി'ന്‍റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കല്‍
l-ūlā
ٱلْأُولَىٰۖ
ആദ്യത്തെ (മുമ്പേത്തെ)
wa-aqim'na
وَأَقِمْنَ
നിലനിറുത്തുകയും ചെയ്യുക
l-ṣalata
ٱلصَّلَوٰةَ
നമസ്കാരം
waātīna
وَءَاتِينَ
കൊടുക്കുകയും ചെയ്യുക
l-zakata
ٱلزَّكَوٰةَ
സക്കാത്തു
wa-aṭiʿ'na
وَأَطِعْنَ
അനുസരിക്കുകയും ചെയ്യുക
l-laha
ٱللَّهَ
അല്ലാഹുവിനെ
warasūlahu
وَرَسُولَهُۥٓۚ
അവന്‍റെ റസൂലിനെയും
innamā yurīdu
إِنَّمَا يُرِيدُ
നിശ്ചയമായും ഉദ്ദേശിക്കുന്നുള്ളു
l-lahu
ٱللَّهُ
അല്ലാഹു
liyudh'hiba
لِيُذْهِبَ
പോക്കുവാന്‍, നീക്കിക്കളയുവാന്‍ (മാത്രം)
ʿankumu
عَنكُمُ
നിങ്ങളില്‍നിന്നു
l-rij'sa
ٱلرِّجْسَ
മാലിന്യം, വൃത്തികേടു
ahla l-bayti
أَهْلَ ٱلْبَيْتِ
വീട്ടുകാരേ
wayuṭahhirakum
وَيُطَهِّرَكُمْ
നിങ്ങളെ ശുദ്ധിയാക്കുവാനും
taṭhīran
تَطْهِيرًا
ഒരു ശുദ്ധിയാക്കല്‍

നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയുക. പഴയ അനിസ്‌ലാമിക കാലത്തെപ്പോലെ സൗന്ദര്യം വെളിവാക്കി വിലസി നടക്കാതിരിക്കുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക, സകാത്ത് നല്‍കുക, അല്ലാഹുവെയും അവന്റെ ദൂതനേയും അനുസരിക്കുക. നബികുടുംബമേ, നിങ്ങളില്‍ നിന്നു മാലിന്യം നീക്കിക്കളയാനും നിങ്ങളെ പൂര്‍ണമായും ശുദ്ധീകരിക്കാനുമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.

തഫ്സീര്‍

وَاذْكُرْنَ مَا يُتْلٰى فِيْ بُيُوْتِكُنَّ مِنْ اٰيٰتِ اللّٰهِ وَالْحِكْمَةِۗ اِنَّ اللّٰهَ كَانَ لَطِيْفًا خَبِيْرًا ࣖ   ( الأحزاب: ٣٤ )

wa-udh'kur'na
وَٱذْكُرْنَ
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക, സ്മരിക്കുക
mā yut'lā
مَا يُتْلَىٰ
ഓതിക്കേള്‍പ്പിക്കപ്പെടുന്നതു, പാരായണം ചെയ്യപ്പെടുന്നതു
fī buyūtikunna
فِى بُيُوتِكُنَّ
നിങ്ങളുടെ വീടുകളില്‍
min āyāti l-lahi
مِنْ ءَايَٰتِ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്തുകളായി
wal-ḥik'mati
وَٱلْحِكْمَةِۚ
വിജ്ഞാനമായും
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു
laṭīfan
لَطِيفًا
നിഗൂഢജ്ഞന്‍, സൗമ്യശീലന്‍
khabīran
خَبِيرًا
സൂക്ഷ്മജ്ഞന്‍

നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതിക്കേള്‍പിക്കുന്ന അല്ലാഹുവിന്റെ വചനങ്ങളും തത്ത്വജ്ഞാനങ്ങളും ഓര്‍മിക്കുക. അല്ലാഹു എല്ലാം നന്നായറിയുന്നവനും സൂക്ഷ്മജ്ഞനുമാണ്.

തഫ്സീര്‍

اِنَّ الْمُسْلِمِيْنَ وَالْمُسْلِمٰتِ وَالْمُؤْمِنِيْنَ وَالْمُؤْمِنٰتِ وَالْقٰنِتِيْنَ وَالْقٰنِتٰتِ وَالصّٰدِقِيْنَ وَالصّٰدِقٰتِ وَالصّٰبِرِيْنَ وَالصّٰبِرٰتِ وَالْخٰشِعِيْنَ وَالْخٰشِعٰتِ وَالْمُتَصَدِّقِيْنَ وَالْمُتَصَدِّقٰتِ وَالصَّاۤىِٕمِيْنَ وَالصّٰۤىِٕمٰتِ وَالْحٰفِظِيْنَ فُرُوْجَهُمْ وَالْحٰفِظٰتِ وَالذَّاكِرِيْنَ اللّٰهَ كَثِيْرًا وَّالذَّاكِرٰتِ اَعَدَّ اللّٰهُ لَهُمْ مَّغْفِرَةً وَّاَجْرًا عَظِيْمًا   ( الأحزاب: ٣٥ )

inna l-mus'limīna
إِنَّ ٱلْمُسْلِمِينَ
നിശ്ചയമായും മുസ്‌ലിം (കീഴൊതുക്കമുള്ള) പുരുഷന്‍മാര്‍
wal-mus'limāti
وَٱلْمُسْلِمَٰتِ
മുസ്‌ലിം സ്ത്രീകളും
wal-mu'minīna
وَٱلْمُؤْمِنِينَ
മുഅ്മിനു (സത്യവിശ്വാസി)കളായ പുരുഷന്‍മാരും
wal-mu'mināti
وَٱلْمُؤْمِنَٰتِ
മുഅ്മിനുകളായ സ്ത്രീകളും
wal-qānitīna
وَٱلْقَٰنِتِينَ
ഭക്തന്‍മാരും
wal-qānitāti
وَٱلْقَٰنِتَٰتِ
ഭക്തരായ സ്ത്രീകളും
wal-ṣādiqīna
وَٱلصَّٰدِقِينَ
സത്യവാന്‍മാരും
wal-ṣādiqāti
وَٱلصَّٰدِقَٰتِ
സത്യവതികളും
wal-ṣābirīna
وَٱلصَّٰبِرِينَ
ക്ഷമാശീലന്മാരും, സഹാനശീലന്‍മാരും
wal-ṣābirāti
وَٱلصَّٰبِرَٰتِ
ക്ഷമാശീലരായ സ്ത്രീകളും
wal-khāshiʿīna
وَٱلْخَٰشِعِينَ
ഭയപ്പാടുള്ള പുരുഷന്‍മാരും
wal-khāshiʿāti
وَٱلْخَٰشِعَٰتِ
ഭയപ്പാടുള്ള സ്ത്രീകളും
wal-mutaṣadiqīna
وَٱلْمُتَصَدِّقِينَ
ദാനധര്‍മ്മം കൊടുക്കുന്ന പുരുഷന്‍മാരും
wal-mutaṣadiqāti
وَٱلْمُتَصَدِّقَٰتِ
ദാനധര്‍മ്മം ചെയ്യുന്ന സ്ത്രീകളും
wal-ṣāimīna
وَٱلصَّٰٓئِمِينَ
നോമ്പനുഷ്ഠിക്കുന്ന പുരുഷന്‍മാരും
wal-ṣāimāti
وَٱلصَّٰٓئِمَٰتِ
നോമ്പനുഷ്ഠിക്കുന്ന സ്ത്രീകളും
wal-ḥāfiẓīna
وَٱلْحَٰفِظِينَ
കാക്കുന്ന (സൂക്ഷിക്കുന്ന) പുരുഷന്‍മാരും
furūjahum
فُرُوجَهُمْ
തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ
wal-ḥāfiẓāti
وَٱلْحَٰفِظَٰتِ
സൂക്ഷിക്കുന്ന സ്ത്രീകളും
wal-dhākirīna l-laha
وَٱلذَّٰكِرِينَ ٱللَّهَ
അല്ലാഹുവിനെ ഓര്‍ക്കുന്ന പുരുഷന്‍മാരും
kathīran
كَثِيرًا
ധാരാളം, വളരെ
wal-dhākirāti
وَٱلذَّٰكِرَٰتِ
ഓര്‍ക്കുന്ന സ്ത്രീകളും
aʿadda l-lahu
أَعَدَّ ٱللَّهُ
അല്ലാഹു ഒരുക്കിയിരിക്കുന്നു
lahum
لَهُم
അവര്‍ക്കു
maghfiratan
مَّغْفِرَةً
പാപമോചനം
wa-ajran
وَأَجْرًا
പ്രതിഫലവും
ʿaẓīman
عَظِيمًا
വമ്പിച്ച, മഹത്തായ

അല്ലാഹുവിലുള്ള സമര്‍പ്പണം, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്.

തഫ്സീര്‍

وَمَا كَانَ لِمُؤْمِنٍ وَّلَا مُؤْمِنَةٍ اِذَا قَضَى اللّٰهُ وَرَسُوْلُهٗٓ اَمْرًا اَنْ يَّكُوْنَ لَهُمُ الْخِيَرَةُ مِنْ اَمْرِهِمْ ۗوَمَنْ يَّعْصِ اللّٰهَ وَرَسُوْلَهٗ فَقَدْ ضَلَّ ضَلٰلًا مُّبِيْنًاۗ   ( الأحزاب: ٣٦ )

wamā kāna limu'minin
وَمَا كَانَ لِمُؤْمِنٍ
ഒരു സത്യവിശ്വാസിക്കും പാടില്ല, ആകാവതല്ല
walā mu'minatin
وَلَا مُؤْمِنَةٍ
സത്യവിശ്വാസിനിയായ സ്ത്രീക്കും ഇല്ല
idhā qaḍā
إِذَا قَضَى
തീരുമാനിച്ചാല്‍, വിധി നടത്തിയാല്‍
l-lahu warasūluhu
ٱللَّهُ وَرَسُولُهُۥٓ
അല്ലാഹുവും അവന്‍റെ റസൂലും (ദൂതനും)
amran
أَمْرًا
ഒരു കാര്യം
an yakūna
أَن يَكُونَ
ഉണ്ടായിരിക്കല്‍
lahumu
لَهُمُ
അവര്‍ക്കു
l-khiyaratu
ٱلْخِيَرَةُ
തിരഞ്ഞെടുക്കല്‍ (അഭിപ്രായം)
min amrihim
مِنْ أَمْرِهِمْۗ
അവരുടെ കാര്യത്തെക്കുറിച്ചു
waman yaʿṣi
وَمَن يَعْصِ
ആരെങ്കിലും അനുസരണക്കേട്‌ കാണിച്ചാല്‍, എതിരുപ്രവര്‍ത്തിച്ചാല്‍
l-laha warasūlahu
ٱللَّهَ وَرَسُولَهُۥ
അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും
faqad ḍalla
فَقَدْ ضَلَّ
എന്നാല്‍ തീര്‍ച്ചയായും അവന്‍ പിഴച്ചു
ḍalālan mubīnan
ضَلَٰلًا مُّبِينًا
വ്യക്തമായ വഴിപിഴവ്

അല്ലാഹുവും അവന്റെ ദൂതനും ഏതെങ്കിലും കാര്യത്തില്‍ വിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ സത്യവിശ്വാസിക്കോ വിശ്വാസിനിക്കോ അക്കാര്യത്തില്‍ മറിച്ചൊരു തീരുമാനമെടുക്കാന്‍ അവകാശമില്ല. ആരെങ്കിലും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയാണെങ്കില്‍ അവന്‍ വ്യക്തമായ വഴികേടിലകപ്പെട്ടതുതന്നെ.

തഫ്സീര്‍

وَاِذْ تَقُوْلُ لِلَّذِيْٓ اَنْعَمَ اللّٰهُ عَلَيْهِ وَاَنْعَمْتَ عَلَيْهِ اَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللّٰهَ وَتُخْفِيْ فِيْ نَفْسِكَ مَا اللّٰهُ مُبْدِيْهِ وَتَخْشَى النَّاسَۚ وَاللّٰهُ اَحَقُّ اَنْ تَخْشٰىهُ ۗ فَلَمَّا قَضٰى زَيْدٌ مِّنْهَا وَطَرًاۗ زَوَّجْنٰكَهَا لِكَيْ لَا يَكُوْنَ عَلَى الْمُؤْمِنِيْنَ حَرَجٌ فِيْٓ اَزْوَاجِ اَدْعِيَاۤىِٕهِمْ اِذَا قَضَوْا مِنْهُنَّ وَطَرًاۗ وَكَانَ اَمْرُ اللّٰهِ مَفْعُوْلًا   ( الأحزاب: ٣٧ )

wa-idh taqūlu
وَإِذْ تَقُولُ
നീ പറഞ്ഞിരുന്ന സന്ദര്‍ഭം
lilladhī
لِلَّذِىٓ
യാതൊരുവനോട്
anʿama l-lahu
أَنْعَمَ ٱللَّهُ
അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു
ʿalayhi
عَلَيْهِ
അവന്‍റെ മേല്‍
wa-anʿamta ʿalayhi
وَأَنْعَمْتَ عَلَيْهِ
അവനു നീയും അനുഗ്രഹം ചെയ്തിരിക്കുന്നു
amsik
أَمْسِكْ
നീ വെച്ചു കൊണ്ടിരിക്കുക
ʿalayka
عَلَيْكَ
നിനക്കു
zawjaka
زَوْجَكَ
നിന്‍റെ ഭാര്യയെ
wa-ittaqi l-laha
وَٱتَّقِ ٱللَّهَ
അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക
watukh'fī
وَتُخْفِى
നീ മറച്ചുവെക്കുകയും ചെയ്യുന്നു
fī nafsika
فِى نَفْسِكَ
നിന്‍റെ മനസ്സില്‍
مَا
യാതൊരു കാര്യം
l-lahu mub'dīhi
ٱللَّهُ مُبْدِيهِ
അല്ലാഹു അതിനെ വെളിവാക്കുന്നവനാണ്
watakhshā
وَتَخْشَى
നീ പേടിക്കയും ചെയ്യുന്നു
l-nāsa
ٱلنَّاسَ
മനുഷ്യരെ
wal-lahu aḥaqqu
وَٱللَّهُ أَحَقُّ
അല്ലാഹുവത്രെ ഏറ്റവും അര്‍ഹന്‍, അവകാശപ്പെട്ടവന്‍
an takhshāhu
أَن تَخْشَىٰهُۖ
നീ അവനെ പേടിക്കുവാന്‍
falammā qaḍā
فَلَمَّا قَضَىٰ
അങ്ങനെ നിര്‍വ്വഹിച്ചപ്പോള്‍, തീര്‍ത്തപ്പോള്‍
zaydun
زَيْدٌ
സൈദു
min'hā
مِّنْهَا
അവളില്‍ നിന്നു
waṭaran
وَطَرًا
ആവശ്യം
zawwajnākahā
زَوَّجْنَٰكَهَا
അവളെ നിനക്കു നാം ഭാര്യയാക്കി (വിവാഹം ചെയ്തു) തന്നു
likay lā yakūna
لِكَىْ لَا يَكُونَ
ഉണ്ടാകാതിരിക്കുവാന്‍ വേണ്ടി
ʿalā l-mu'minīna
عَلَى ٱلْمُؤْمِنِينَ
സത്യവിശ്വാസികളുടെ മേല്‍
ḥarajun
حَرَجٌ
ഒരു വിഷമം (ഞെരുക്കം)
fī azwāji
فِىٓ أَزْوَٰجِ
ഭാര്യമാരുടെ കാര്യത്തില്‍
adʿiyāihim
أَدْعِيَآئِهِمْ
തങ്ങളുടെ ദത്തുപുത്രന്‍മാരുടെ
idhā qaḍaw
إِذَا قَضَوْا۟
അവര്‍ നിര്‍വ്വഹിച്ചാല്‍
min'hunna
مِنْهُنَّ
അവരില്‍നിന്നു
waṭaran
وَطَرًاۚ
ആവശ്യം
wakāna
وَكَانَ
ആകുന്നു, ആയിരിക്കുന്നു
amru l-lahi
أَمْرُ ٱللَّهِ
അല്ലാഹുവിന്‍റെ കല്പന, കാര്യം
mafʿūlan
مَفْعُولًا
പ്രാവര്‍ത്തികമാക്കപ്പെട്ടതു (നടപ്പാക്കപ്പെട്ടതു)

അല്ലാഹുവും നീയും ഔദാര്യം ചെയ്തുകൊടുത്ത ഒരാളോട് നീയിങ്ങനെ പറഞ്ഞ സന്ദര്‍ഭം: ''നീ നിന്റെ ഭാര്യയെ നിന്നോടൊപ്പം നിര്‍ത്തുക; അല്ലാഹുവെ സൂക്ഷിക്കുക.'' അല്ലാഹു വെളിവാക്കാന്‍ പോകുന്ന ഒരു കാര്യം നീ മനസ്സിലൊളിപ്പിച്ചു വെക്കുകയായിരുന്നു; ജനങ്ങളെ പേടിക്കുകയും. എന്നാല്‍ നീ പേടിക്കേണ്ടത് അല്ലാഹുവിനെയാണ്. പിന്നീട് സൈദ് അവളില്‍ നിന്ന് തന്റെ ആവശ്യം നിറവേറ്റി കഴിഞ്ഞപ്പോള്‍ നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു. തങ്ങളുടെ ദത്തുപുത്രന്മാര്‍ അവരുടെ ഭാര്യമാരില്‍ നിന്നുള്ള ആവശ്യം നിറവേററിക്കഴിഞ്ഞാല്‍ അവരെ വിവാഹം ചെയ്യുന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്കൊട്ടും വിഷമമുണ്ടാവാതിരിക്കാനാണിത്. അല്ലാഹുവിന്റെ കല്‍പന നടപ്പാക്കപ്പെടുക തന്നെ ചെയ്യും.

തഫ്സീര്‍

مَا كَانَ عَلَى النَّبِيِّ مِنْ حَرَجٍ فِيْمَا فَرَضَ اللّٰهُ لَهٗ ۗسُنَّةَ اللّٰهِ فِى الَّذِيْنَ خَلَوْا مِنْ قَبْلُ ۗوَكَانَ اَمْرُ اللّٰهِ قَدَرًا مَّقْدُوْرًاۙ   ( الأحزاب: ٣٨ )

mā kāna
مَّا كَانَ
ഉണ്ടായിട്ടില്ല, ഇല്ല, ഉണ്ടാകാനില്ല
ʿalā l-nabiyi
عَلَى ٱلنَّبِىِّ
നബിയുടെമേല്‍
min ḥarajin
مِنْ حَرَجٍ
ഒരു വിഷമവും, തെറ്റും
fīmā faraḍa l-lahu
فِيمَا فَرَضَ ٱللَّهُ
അല്ലാഹു നിയമിച്ചതില്‍, നിശ്ചയിച്ചതില്‍
lahu
لَهُۥۖ
അദ്ദേഹത്തിനു
sunnata l-lahi
سُنَّةَ ٱللَّهِ
അല്ലാഹുവിന്‍റെ നടപടി, ചട്ടം, മാര്‍ഗ്ഗം
fī alladhīna khalaw
فِى ٱلَّذِينَ خَلَوْا۟
മുന്‍കഴിഞ്ഞുപോയവരില്‍
min qablu
مِن قَبْلُۚ
മുമ്പ്
wakāna
وَكَانَ
ആകുന്നു, ആയിരിക്കുന്നു
amru l-lahi
أَمْرُ ٱللَّهِ
അല്ലാഹുവിന്‍റെ കല്പന, കാര്യം
qadaran
قَدَرًا
നിര്‍ണ്ണയം, വ്യവസ്ഥ
maqdūran
مَّقْدُورًا
നിര്‍ണ്ണയം ചെയ്യപ്പെട്ട, വ്യവസ്ഥ ചെയ്യപ്പെട്ട (ഖണ്ഡിതമായ)

അല്ലാഹു നിശ്ചയിച്ചുകൊടുത്ത ഇത്തരം കാര്യങ്ങളില്‍ പ്രവാചകന് ഒട്ടും പ്രയാസം തോന്നേണ്ടതില്ല. നേരത്തെ കഴിഞ്ഞുപോയവരുടെ കാര്യത്തില്‍ അല്ലാഹു നടപ്പാക്കിയ നടപടിക്രമം തന്നെയാണിത്. അല്ലാഹുവിന്റെ കല്‍പന കണിശമായും നടപ്പാക്കാനുള്ളതാണ്.

തഫ്സീര്‍

ۨالَّذِيْنَ يُبَلِّغُوْنَ رِسٰلٰتِ اللّٰهِ وَيَخْشَوْنَهٗ وَلَا يَخْشَوْنَ اَحَدًا اِلَّا اللّٰهَ ۗوَكَفٰى بِاللّٰهِ حَسِيْبًا   ( الأحزاب: ٣٩ )

alladhīna yuballighūna
ٱلَّذِينَ يُبَلِّغُونَ
എത്തിച്ചുകൊടുക്കുന്ന (പ്രബോധനം ചെയ്യുന്ന)വര്‍
risālāti l-lahi
رِسَٰلَٰتِ ٱللَّهِ
അല്ലാഹുവിന്‍റെ ദൗത്യങ്ങളെ
wayakhshawnahu
وَيَخْشَوْنَهُۥ
അവനെ പേടിക്കുകയും ചെയ്യുന്നു
walā yakhshawna
وَلَا يَخْشَوْنَ
പേടിക്കുന്നുമില്ല
aḥadan
أَحَدًا
ഒരാളെയും
illā l-laha
إِلَّا ٱللَّهَۗ
അല്ലാഹുവിനെയല്ലാതെ
wakafā
وَكَفَىٰ
മതി
bil-lahi
بِٱللَّهِ
അല്ലാഹു(തന്നെ)
ḥasīban
حَسِيبًا
വിചാരണക്കാരന്‍

അഥവാ, അല്ലാഹുവിന്റെ സന്ദേശം മനുഷ്യര്‍ക്കു എത്തിച്ചുകൊടുക്കുന്നവരാണവര്‍. അവര്‍ അല്ലാഹുവെ പേടിക്കുന്നു. അവനല്ലാത്ത ആരെയും പേടിക്കുന്നുമില്ല. കണക്കുനോക്കാന്‍ അല്ലാഹു തന്നെ മതി.

തഫ്സീര്‍

مَا كَانَ مُحَمَّدٌ اَبَآ اَحَدٍ مِّنْ رِّجَالِكُمْ وَلٰكِنْ رَّسُوْلَ اللّٰهِ وَخَاتَمَ النَّبِيّٖنَۗ وَكَانَ اللّٰهُ بِكُلِّ شَيْءٍ عَلِيْمًا ࣖ  ( الأحزاب: ٤٠ )

mā kāna
مَّا كَانَ
അല്ല, ആയിട്ടില്ല
muḥammadun
مُحَمَّدٌ
മുഹമ്മദു
abā aḥadin
أَبَآ أَحَدٍ
ഒരാളുടെയും പിതാവു, ബാപ്പ
min rijālikum
مِّن رِّجَالِكُمْ
നിങ്ങളുടെ പുരുഷന്‍മാരില്‍പെട്ട
walākin
وَلَٰكِن
എങ്കിലും, പക്ഷേ
rasūla l-lahi
رَّسُولَ ٱللَّهِ
അല്ലാഹുവിന്‍റെ റസൂലത്രെ
wakhātama l-nabiyīna
وَخَاتَمَ ٱلنَّبِيِّۦنَۗ
നബിമാരില്‍ അവസാനത്തവനും, അന്ത്യപ്രവാചകനും
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
bikulli shayin
بِكُلِّ شَىْءٍ
എല്ലാ വസ്തുവെ (കാര്യത്തെ)പ്പറ്റിയും
ʿalīman
عَلِيمًا
അറിയുന്നവന്‍

മുഹമ്മദ് നിങ്ങളിലെ പുരുഷന്മാരിലാരുടെയും പിതാവല്ല. മറിച്ച്, അദ്ദേഹം അല്ലാഹുവിന്റെ ദൂതനാണ്. ദൈവദൂതന്മാരില്‍ അവസാനത്തെയാളും. എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍