Skip to main content

قَالُوْا سُبْحٰنَكَ اَنْتَ وَلِيُّنَا مِنْ دُوْنِهِمْ ۚبَلْ كَانُوْا يَعْبُدُوْنَ الْجِنَّ اَكْثَرُهُمْ بِهِمْ مُّؤْمِنُوْنَ   ( سبإ: ٤١ )

qālū
قَالُوا۟
അവര്‍ പറയും
sub'ḥānaka
سُبْحَٰنَكَ
നീ മഹാപരിശുദ്ധന്‍, നിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു
anta
أَنتَ
നീ, നീയത്രെ
waliyyunā
وَلِيُّنَا
ഞങ്ങള്‍ക്കു ബന്ധപ്പെട്ടവന്‍, കാര്യകര്‍ത്താവു
min dūnihim
مِن دُونِهِمۖ
അവരെക്കൂടാതെ (അവരല്ല)
bal
بَلْ
പക്ഷേ (എങ്കിലും)
kānū yaʿbudūna
كَانُوا۟ يَعْبُدُونَ
അവര്‍ ആരാധിച്ചുവന്നിരുന്നു
l-jina
ٱلْجِنَّۖ
ജിന്നുകളെ
aktharuhum
أَكْثَرُهُم
അവരിലധികവും
bihim
بِهِم
അവരില്‍
mu'minūna
مُّؤْمِنُونَ
വിശ്വസിക്കുന്നവരാണ്

അവര്‍ പറയും: ''നീയെത്ര പരിശുദ്ധന്‍! നീയാണ് ഞങ്ങളുടെ രക്ഷകന്‍. ഇവരാരുമല്ല. എന്നാല്‍ ജിന്നുകളെയാണ് അവര്‍ പൂജിച്ചിരുന്നത്. അവരിലേറെ പേരും ജിന്നുകളില്‍ വിശ്വസിക്കുന്നവരുമായിരുന്നു.''

തഫ്സീര്‍

فَالْيَوْمَ لَا يَمْلِكُ بَعْضُكُمْ لِبَعْضٍ نَّفْعًا وَّلَا ضَرًّا ۗوَنَقُوْلُ لِلَّذِيْنَ ظَلَمُوْا ذُوْقُوْا عَذَابَ النَّارِ الَّتِيْ كُنْتُمْ بِهَا تُكَذِّبُوْنَ   ( سبإ: ٤٢ )

fal-yawma
فَٱلْيَوْمَ
അന്ന്
lā yamliku
لَا يَمْلِكُ
സ്വാധീനപ്പെടുത്തുകയില്ല (കഴിയുകയില്ല)
baʿḍukum
بَعْضُكُمْ
നിങ്ങളില്‍ ചിലര്‍
libaʿḍin
لِبَعْضٍ
ചിലര്‍ക്കു
nafʿan
نَّفْعًا
ഉപകാരം ചെയ്‌വാന്‍
walā ḍarran
وَلَا ضَرًّا
ഉപദ്രവം ചെയ്‌വാനും ഇല്ല
wanaqūlu
وَنَقُولُ
നാം പറയുകയും ചെയ്യും
lilladhīna ẓalamū
لِلَّذِينَ ظَلَمُوا۟
അക്രമം ചെയ്തവരോട്‌
dhūqū
ذُوقُوا۟
ആസ്വദിക്കുവിന്‍, രുചി നോക്കുവിന്‍
ʿadhāba l-nāri
عَذَابَ ٱلنَّارِ
നരകത്തിലെ ശിക്ഷ
allatī kuntum
ٱلَّتِى كُنتُم
നിങ്ങളായിരുന്നതായ
bihā
بِهَا
അതിനെ
tukadhibūna
تُكَذِّبُونَ
വ്യാജമാക്കും

അന്ന് നിങ്ങളിലാര്‍ക്കും പരസ്പരം ഗുണമോ ദോഷമോ ചെയ്യാനാവില്ല. അക്രമം കാണിച്ചവരോട് നാമിങ്ങനെ പറയും: ''നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന ആ നരകത്തീയിന്റെ ശിക്ഷ അനുഭവിച്ചുകൊള്ളുക.''

തഫ്സീര്‍

وَاِذَا تُتْلٰى عَلَيْهِمْ اٰيٰتُنَا بَيِّنٰتٍ قَالُوْا مَا هٰذَآ اِلَّا رَجُلٌ يُّرِيْدُ اَنْ يَّصُدَّكُمْ عَمَّا كَانَ يَعْبُدُ اٰبَاۤؤُكُمْ ۚوَقَالُوْا مَا هٰذَآ اِلَّآ اِفْكٌ مُّفْتَرًىۗ وَقَالَ الَّذِيْنَ كَفَرُوْا لِلْحَقِّ لَمَّا جَاۤءَهُمْۙ اِنْ هٰذَآ اِلَّا سِحْرٌ مُّبِيْنٌ   ( سبإ: ٤٣ )

wa-idhā tut'lā
وَإِذَا تُتْلَىٰ
ഓതിക്കൊടുക്കപ്പെടുന്നതായാല്‍
ʿalayhim
عَلَيْهِمْ
അവര്‍ക്കു
āyātunā
ءَايَٰتُنَا
നമ്മുടെ ആയത്തുകള്‍
bayyinātin
بَيِّنَٰتٍ
വ്യക്തങ്ങളായ നിലയില്‍
qālū
قَالُوا۟
അവര്‍ പറയും
mā hādhā
مَا هَٰذَآ
ഇവനല്ല
illā rajulun
إِلَّا رَجُلٌ
ഒരു പുരുഷന്‍ (മനുഷ്യന്‍) അല്ലാതെ
yurīdu
يُرِيدُ
അവന്‍ ഉദ്ദേശിക്കുന്നു
an yaṣuddakum
أَن يَصُدَّكُمْ
നിങ്ങളെ തടയുവാന്‍
ʿammā kāna
عَمَّا كَانَ
ആയിരുന്നതില്‍നിന്നു
yaʿbudu
يَعْبُدُ
ആരാധിക്കും
ābāukum
ءَابَآؤُكُمْ
നിങ്ങളുടെ പിതാക്കള്‍
waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്യും
mā hādhā
مَا هَٰذَآ
ഇതല്ല
illā if'kun
إِلَّآ إِفْكٌ
കള്ളം (നുണ) അല്ലാതെ
muf'taran
مُّفْتَرًىۚ
കെട്ടിച്ചമക്കപ്പെട്ട
waqāla
وَقَالَ
പറയുകയും ചെയ്യും
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
lil'ḥaqqi
لِلْحَقِّ
യഥാര്‍ത്ഥ (സത്യ)ത്തെക്കുറിച്ചു
lammā jāahum
لَمَّا جَآءَهُمْ
അതവര്‍ക്കു വന്നപ്പോള്‍
in hādhā
إِنْ هَٰذَآ
ഇതല്ല
illā siḥ'run
إِلَّا سِحْرٌ
ഒരു ജാലം (ചെപ്പിടിവിദ്യ) അല്ലാതെ
mubīnun
مُّبِينٌ
പ്രത്യക്ഷമായ

നമ്മുടെ വചനങ്ങള്‍ വളരെ വ്യക്തമായി വായിച്ചുകേള്‍പ്പിച്ചാല്‍ അവര്‍ പറയും: ''ഇവനൊരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ പിതാക്കന്മാര്‍ പൂജിച്ചുകൊണ്ടിരുന്നതില്‍നിന്ന് നിങ്ങളെ തെറ്റിക്കാനാണ് ഇവനാഗ്രഹിക്കുന്നത്.'' അവര്‍ ഇത്രകൂടി പറയുന്നു: ''ഈ ഖുര്‍ആന്‍ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ്.'' തങ്ങള്‍ക്കു സത്യം വന്നെത്തിയപ്പോള്‍ സത്യനിഷേധികള്‍ പറഞ്ഞു: ''ഇതു വ്യക്തമായ മായാജാലം മാത്രമാണ്.''

തഫ്സീര്‍

وَمَآ اٰتَيْنٰهُمْ مِّنْ كُتُبٍ يَّدْرُسُوْنَهَا وَمَآ اَرْسَلْنَآ اِلَيْهِمْ قَبْلَكَ مِنْ نَّذِيْرٍۗ   ( سبإ: ٤٤ )

wamā ātaynāhum
وَمَآ ءَاتَيْنَٰهُم
നാമവര്‍ക്കു നല്‍കിയിട്ടില്ല
min kutubin
مِّن كُتُبٍ
വേദഗ്രന്ഥങ്ങളൊന്നും
yadrusūnahā
يَدْرُسُونَهَاۖ
അവര്‍ പഠിച്ചറിയുന്ന
wamā arsalnā
وَمَآ أَرْسَلْنَآ
നാം അയച്ചിട്ടുമില്ല
ilayhim
إِلَيْهِمْ
അവരിലേക്കു
qablaka
قَبْلَكَ
നിന്റെ മുമ്പ്
min nadhīrin
مِن نَّذِيرٍ
ഒരു താക്കീതുകാരനെയും

എന്നാല്‍ നാം അവര്‍ക്കു വായിച്ചുപഠിക്കാന്‍ വേദപുസ്തകങ്ങളൊന്നും നല്‍കിയിരുന്നില്ല. നിനക്കുമുമ്പ് നാം അവരിലേക്കൊരു മുന്നറിയിപ്പുകാരനെയും അയച്ചിരുന്നുമില്ല.

തഫ്സീര്‍

وَكَذَّبَ الَّذِيْنَ مِنْ قَبْلِهِمْۙ وَمَا بَلَغُوْا مِعْشَارَ مَآ اٰتَيْنٰهُمْ فَكَذَّبُوْا رُسُلِيْۗ فَكَيْفَ كَانَ نَكِيْرِ ࣖ  ( سبإ: ٤٥ )

wakadhaba alladhīna
وَكَذَّبَ ٱلَّذِينَ
യാതൊരുകൂട്ടരും കളവാക്കി
min qablihim
مِن قَبْلِهِمْ
ഇവരുടെമുമ്പുള്ള
wamā balaghū
وَمَا بَلَغُوا۟
ഇവര്‍ എത്തിയിട്ടുമില്ല
miʿ'shāra mā
مِعْشَارَ مَآ
യാതൊന്നിന്റെ പത്തിലൊരംശം
ātaynāhum
ءَاتَيْنَٰهُمْ
നാമവര്‍ക്കു നല്‍കിയ
fakadhabū
فَكَذَّبُوا۟
എന്നിട്ടവര്‍ വ്യാജമാക്കി
rusulī
رُسُلِىۖ
എന്റെ ദൂതന്‍മാരെ
fakayfa kāna
فَكَيْفَ كَانَ
അപ്പോള്‍ എങ്ങിനെ ആയി, ഉണ്ടായി
nakīri
نَكِيرِ
എന്റെ പ്രതിഷേധം, വെറുപ്പ്

ഇവര്‍ക്കു മുമ്പുള്ളവരും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. നാമവര്‍ക്കു നല്‍കിയിരുന്ന സൗകര്യത്തിന്റെ പത്തിലൊരംശംപോലും ഇവര്‍ക്ക് കിട്ടിയിട്ടില്ല. എന്നിട്ടും അവര്‍ നമ്മുടെ ദൂതന്മാരെ തള്ളിപ്പറഞ്ഞു. അപ്പോള്‍ നമ്മുടെ ശിക്ഷ എവ്വിധമായിരുന്നു!

തഫ്സീര്‍

۞ قُلْ اِنَّمَآ اَعِظُكُمْ بِوَاحِدَةٍۚ اَنْ تَقُوْمُوْا لِلّٰهِ مَثْنٰى وَفُرَادٰى ثُمَّ تَتَفَكَّرُوْاۗ مَا بِصَاحِبِكُمْ مِّنْ جِنَّةٍۗ اِنْ هُوَ اِلَّا نَذِيْرٌ لَّكُمْ بَيْنَ يَدَيْ عَذَابٍ شَدِيْدٍ   ( سبإ: ٤٦ )

qul
قُلْ
പറയുക
innamā aʿiẓukum
إِنَّمَآ أَعِظُكُم
നിശ്ചയമായും ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു(ള്ളു)
biwāḥidatin
بِوَٰحِدَةٍۖ
ഒറ്റകാര്യം (മാത്രം)
an taqūmū
أَن تَقُومُوا۟
നിങ്ങള്‍ എഴുന്നേല്‍ക്കണ (തയ്യാറാകണ)മെന്നു
lillahi
لِلَّهِ
അല്ലാഹുവിനുവേണ്ടി
mathnā
مَثْنَىٰ
ഈരണ്ടാളായിട്ടു
wafurādā
وَفُرَٰدَىٰ
ഓരോരുത്തരായിട്ടും
thumma tatafakkarū
ثُمَّ تَتَفَكَّرُوا۟ۚ
പിന്നെ നിങ്ങള്‍ ചിന്തിക്കുക
mā biṣāḥibikum
مَا بِصَاحِبِكُم
നിങ്ങളുടെ ആളില്‍ (സുഹൃത്തില്‍, ചങ്ങാതിയില്‍) ഇല്ല
min jinnatin
مِّن جِنَّةٍۚ
യാതൊരു ഭ്രാന്തും
in huwa
إِنْ هُوَ
അദ്ദേഹമല്ല
illā nadhīrun
إِلَّا نَذِيرٌ
ഒരു താക്കീതുകാരനല്ലാതെ
lakum
لَّكُم
നിങ്ങള്‍ക്കു
bayna yaday ʿadhābin
بَيْنَ يَدَىْ عَذَابٍ
ഒരു ശിക്ഷയുടെ മുമ്പില്‍
shadīdin
شَدِيدٍ
കഠിനമായ

പറയുക: ''ഞാന്‍ നിങ്ങളോട് ഒന്നേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിനെ ഓര്‍ത്ത് നിങ്ങള്‍ ഓരോരുത്തരായോ ഈരണ്ടുപേര്‍ വീതമോ എഴുന്നേറ്റുനില്‍ക്കുക. എന്നിട്ട് ചിന്തിക്കുക. അപ്പോള്‍ ബോധ്യമാകും. നിങ്ങളുടെ കൂട്ടുകാരന് ഭ്രാന്തില്ലെന്ന്. കഠിനമായ ശിക്ഷ നിങ്ങളെ ബാധിക്കുംമുമ്പെ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നവന്‍ മാത്രമാണ് അദ്ദേഹമെന്നും.''

തഫ്സീര്‍

قُلْ مَا سَاَلْتُكُمْ مِّنْ اَجْرٍ فَهُوَ لَكُمْۗ اِنْ اَجْرِيَ اِلَّا عَلَى اللّٰهِ ۚوَهُوَ عَلٰى كُلِّ شَيْءٍ شَهِيْدٌ   ( سبإ: ٤٧ )

qul
قُلْ
പറയുക
mā sa-altukum
مَا سَأَلْتُكُم
ഞാന്‍ നിങ്ങളോടു എന്തു ചോദിച്ചുവോ (വല്ലതും ചോദിച്ചാല്‍)
min ajrin
مِّنْ أَجْرٍ
പ്രതിഫലമായിട്ടു
fahuwa lakum
فَهُوَ لَكُمْۖ
എന്നാലതു നിങ്ങള്‍ക്കു വേണ്ടിയാണ്
in ajriya
إِنْ أَجْرِىَ
എന്റെ പ്രതിഫലമല്ല
illā ʿalā l-lahi
إِلَّا عَلَى ٱللَّهِۖ
അല്ലാഹുവിന്റെ പേരിലല്ലാതെ
wahuwa
وَهُوَ
അവന്‍
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിന്റെമേലും
shahīdun
شَهِيدٌ
സാക്ഷ്യം വഹിക്കുന്നവനാണ്, സന്നദ്ധനാണ്

പറയുക: ''ഞാന്‍ നിങ്ങളോട് വല്ല പ്രതിഫലവും ചോദിച്ചിട്ടുണ്ടെങ്കില്‍ അതു നിങ്ങള്‍ക്കു തന്നെയുള്ള നന്മ മാത്രമാണ്. എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കലത്രെ. അവന്‍ സകല സംഗതികള്‍ക്കും സാക്ഷിയാണല്ലോ.''

തഫ്സീര്‍

قُلْ اِنَّ رَبِّيْ يَقْذِفُ بِالْحَقِّۚ عَلَّامُ الْغُيُوْبِ   ( سبإ: ٤٨ )

qul
قُلْ
പറയുക
inna rabbī
إِنَّ رَبِّى
നിശ്ചയമായും എന്റെ റബ്ബ്
yaqdhifu
يَقْذِفُ
ഇടുന്നു, എറിയുന്നു
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥത്തെ, യഥാര്‍ത്ഥംകൊണ്ടു
ʿallāmu l-ghuyūbi
عَلَّٰمُ ٱلْغُيُوبِ
അദൃശ്യങ്ങളെ നന്നായറിയുന്നവനാണ്

പറയുക: ''എന്റെ നാഥന്‍ എനിക്ക് സത്യമെത്തിച്ചുതരുന്നു. അവന്‍ അഭൗതിക കാര്യങ്ങളെല്ലാം അറിയുന്നവനാണ്.''

തഫ്സീര്‍

قُلْ جَاۤءَ الْحَقُّ وَمَا يُبْدِئُ الْبَاطِلُ وَمَا يُعِيْدُ   ( سبإ: ٤٩ )

qul
قُلْ
പറയുക
jāa l-ḥaqu
جَآءَ ٱلْحَقُّ
യഥാര്‍ത്ഥം (സത്യം) വന്നു
wamā yub'di-u
وَمَا يُبْدِئُ
തുടക്കമുണ്ടാക്കുക (തുടങ്ങിവെക്കുക)യില്ല
l-bāṭilu
ٱلْبَٰطِلُ
നിരര്‍ത്ഥം, അയഥാര്‍ത്ഥം
wamā yuʿīdu
وَمَا يُعِيدُ
അതു ആവര്‍ത്തനമുണ്ടാക്കുക (ആവര്‍ത്തിക്ക)യുമില്ല

പറയുക: ''സത്യം വന്നെത്തിയിരിക്കുന്നു. ഇനി അസത്യം ഒന്നിനും തുടക്കം കുറിക്കുകയില്ല. അത് ഒന്നിനെയും പുനഃസ്ഥാപിക്കുകയുമില്ല.''

തഫ്സീര്‍

قُلْ اِنْ ضَلَلْتُ فَاِنَّمَآ اَضِلُّ عَلٰى نَفْسِيْۚ وَاِنِ اهْتَدَيْتُ فَبِمَا يُوْحِيْٓ اِلَيَّ رَبِّيْۗ اِنَّهٗ سَمِيْعٌ قَرِيْبٌ   ( سبإ: ٥٠ )

qul
قُلْ
പറയുക
in ḍalaltu
إِن ضَلَلْتُ
ഞാന്‍ വഴിപിഴച്ചെങ്കില്‍
fa-innamā aḍillu
فَإِنَّمَآ أَضِلُّ
എന്നാല്‍ നിശ്ചയമായും ഞാന്‍ വഴിപിഴക്കുന്നു
ʿalā nafsī
عَلَىٰ نَفْسِىۖ
എന്റെ പേരില്‍ (മാത്രം)
wa-ini ih'tadaytu
وَإِنِ ٱهْتَدَيْتُ
ഞാന്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചെങ്കില്‍
fabimā yūḥī
فَبِمَا يُوحِىٓ
എന്നാല്‍ വഹ്-യു (ബോധനം) നല്‍കുന്നതുകൊണ്ടുമാണ്
ilayya
إِلَىَّ
എനിക്കു
rabbī
رَبِّىٓۚ
എന്റെ റബ്ബ്
innahu samīʿun
إِنَّهُۥ سَمِيعٌ
നിശ്ചയമായും അവന്‍ കേള്‍ക്കുന്നവനാണ്
qarībun
قَرِيبٌ
സമീപസ്ഥനാണ്, അടുത്തവനാണ്.

പറയുക: ''ഞാന്‍ വഴികേടിലാണെങ്കില്‍ എന്റെ വഴികേടിന്റെ വിപത്ത് എനിക്കുതന്നെയാണ്. ഞാന്‍ നേര്‍വഴിയിലാണെങ്കിലോ, അത് എന്റെ നാഥന്‍ എനിക്ക് ബോധനം നല്‍കിയതിനാലാണ്. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനാണ്. വളരെ സമീപസ്ഥനും.''

തഫ്സീര്‍