Skip to main content

وَاللّٰهُ خَلَقَكُمْ مِّنْ تُرَابٍ ثُمَّ مِنْ نُّطْفَةٍ ثُمَّ جَعَلَكُمْ اَزْوَاجًاۗ وَمَا تَحْمِلُ مِنْ اُنْثٰى وَلَا تَضَعُ اِلَّا بِعِلْمِهٖۗ وَمَا يُعَمَّرُ مِنْ مُّعَمَّرٍ وَّلَا يُنْقَصُ مِنْ عُمُرِهٖٓ اِلَّا فِيْ كِتٰبٍۗ اِنَّ ذٰلِكَ عَلَى اللّٰهِ يَسِيْرٌ   ( فاطر: ١١ )

wal-lahu
وَٱللَّهُ
അല്ലാഹു
khalaqakum
خَلَقَكُم
നിങ്ങളെ സൃഷ്ടിച്ചു
min turābin
مِّن تُرَابٍ
മണ്ണില്‍നിന്നു, മണ്ണിനാല്‍
thumma
ثُمَّ
പിന്നെ
min nuṭ'fatin
مِن نُّطْفَةٍ
ഒഴുകുന്ന ജലത്തില്‍ (ഇന്ദ്രീയത്തുള്ളിയില്‍) നിന്നു
thumma jaʿalakum
ثُمَّ جَعَلَكُمْ
പിന്നെ നിങ്ങളെ അവന്‍ ആക്കി
azwājan
أَزْوَٰجًاۚ
ഇണകള്‍ (ഭാര്യാഭര്‍ത്താക്കള്‍)
wamā taḥmilu
وَمَا تَحْمِلُ
ഗരഭംധരിക്കുന്നില്ല
min unthā
مِنْ أُنثَىٰ
ഒരു പെണ്ണും സ്ത്രീയും
walā taḍaʿu
وَلَا تَضَعُ
അവള്‍ പ്രസവിക്കുന്നുമില്ല.
illā biʿil'mihi
إِلَّا بِعِلْمِهِۦۚ
അവന്‍റെ അറിവോടെയല്ലാതെ
wamā yuʿammaru
وَمَا يُعَمَّرُ
ആയുസ്സു നല്‍കപ്പെടുന്നതുമല്ല
min muʿammarin
مِن مُّعَمَّرٍ
ഒരു ആയുസ്സു നല്‍കപ്പെട്ടവന്നും
walā yunqaṣu
وَلَا يُنقَصُ
കുറക്കപ്പെടുക (ചുരുക്കപ്പെടുക)യുമില്ല
min ʿumurihi
مِنْ عُمُرِهِۦٓ
അവന്‍റെ ആയുസ്സില്‍ (വയസ്സില്‍)നിന്നു
illā fī kitābin
إِلَّا فِى كِتَٰبٍۚ
ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ
inna dhālika
إِنَّ ذَٰلِكَ
നിശ്ചയമായും അതു
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെമേല്‍
yasīrun
يَسِيرٌ
നിസ്സാരമാണ്, ലഘുവായതാണ്

അല്ലാഹു നിങ്ങളെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. പിന്നെ ബീജകണത്തില്‍നിന്നും. അതിനുശേഷം അവന്‍ നിങ്ങളെ ഇണകളാക്കി. അവന്റെ അറിവോടെയല്ലാതെ ഒരു സ്ത്രീയും ഗര്‍ഭം ചുമക്കുന്നില്ല. പ്രസവിക്കുന്നുമില്ല. ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ ഒരു വൃദ്ധനും ആയുസ്സ് നീട്ടിക്കൊടുക്കുന്നില്ല; ആരുടെയും ആയുസ്സില്‍ കുറവു വരുത്തുന്നുമില്ല. അല്ലാഹുവിന് ഇതൊക്കെയും വളരെ എളുപ്പമാണ്.

തഫ്സീര്‍

وَمَا يَسْتَوِى الْبَحْرٰنِۖ هٰذَا عَذْبٌ فُرَاتٌ سَاۤىِٕغٌ شَرَابُهٗ وَهٰذَا مِلْحٌ اُجَاجٌۗ وَمِنْ كُلٍّ تَأْكُلُوْنَ لَحْمًا طَرِيًّا وَّتَسْتَخْرِجُوْنَ حِلْيَةً تَلْبَسُوْنَهَا ۚوَتَرَى الْفُلْكَ فِيْهِ مَوَاخِرَ لِتَبْتَغُوْا مِنْ فَضْلِهٖ وَلَعَلَّكُمْ تَشْكُرُوْنَ   ( فاطر: ١٢ )

wamā yastawī
وَمَا يَسْتَوِى
സമമാവുകയില്ല
l-baḥrāni
ٱلْبَحْرَانِ
രണ്ടു സമുദ്ര (ജലാശയ)ങ്ങള്‍
hādhā
هَٰذَا
ഇതു(ഒന്നു)
ʿadhbun
عَذْبٌ
നല്ല വെള്ളമാണ്
furātun
فُرَاتٌ
ശുദ്ധമായ
sāighun
سَآئِغٌ
കുടിക്കാനെളുപ്പം ഉള്ളതാണ് (വേഗം ഇറങ്ങിപ്പോകുന്നതാണ്)
sharābuhu
شَرَابُهُۥ
അതിലെ പാനീയം
wahādhā
وَهَٰذَا
ഇതു (മറ്റേതു)
mil'ḥun
مِلْحٌ
ഉപ്പ് (ഉപ്പുരസമുള്ളതു) ആകുന്നു
ujājun
أُجَاجٌۖ
കയ്പായ (ഉപ്പു കവിഞ്ഞ)
wamin kullin
وَمِن كُلٍّ
എല്ലാറ്റില്‍നിന്നും
takulūna
تَأْكُلُونَ
നിങ്ങള്‍ തിന്നുന്നു
laḥman
لَحْمًا
മാംസം
ṭariyyan
طَرِيًّا
പുത്തനായ (പഴക്കമില്ലാത്ത)
watastakhrijūna
وَتَسْتَخْرِجُونَ
നിങ്ങള്‍ പുറത്തെടുക്കുകയും ചെയ്യുന്നു
ḥil'yatan
حِلْيَةً
ആഭരണം, അലങ്കാര വസ്തു
talbasūnahā
تَلْبَسُونَهَاۖ
നിങ്ങള്‍ ധരിക്കുന്ന
watarā
وَتَرَى
നീ കാണുന്നു, നിനക്കു കാണാം
l-ful'ka
ٱلْفُلْكَ
കപ്പലുകള്‍
fīhi
فِيهِ
അതില്‍
mawākhira
مَوَاخِرَ
ഭേദിച്ച് (മുറിച്ചു) പോകുന്നതായി
litabtaghū
لِتَبْتَغُوا۟
നിങ്ങള്‍ അന്വേഷിക്കുവാന്‍ (തേടുവാന്‍) വേണ്ടി
min faḍlihi
مِن فَضْلِهِۦ
അവന്‍റെ അനുഗ്രഹത്തില്‍നിന്നു
walaʿallakum
وَلَعَلَّكُمْ
നിങ്ങളാകുവാനും, ആയേക്കാം
tashkurūna
تَشْكُرُونَ
നന്ദികാണിക്കും

രണ്ടു ജലാശയങ്ങള്‍; അവയൊരിക്കലും ഒരേപോലെയല്ല. ഒന്ന് ശുദ്ധവും ദാഹമകറ്റുന്നതും കുടിക്കാന്‍ രുചികരവുമാണ്. മറ്റൊന്ന് ചവര്‍പ്പുള്ള ഉപ്പുവെള്ളവും. എന്നാല്‍ രണ്ടില്‍ നിന്നും നിങ്ങള്‍ക്കു തിന്നാന്‍ പുതുമാംസം ലഭിക്കുന്നു. നിങ്ങള്‍ക്ക് അണിയാനുള്ള ആഭരണങ്ങളും നിങ്ങളവയില്‍നിന്ന് പുറത്തെടുക്കുന്നു. അവ പിളര്‍ന്ന് കപ്പലുകള്‍ സഞ്ചരിക്കുന്നത് നിങ്ങള്‍ക്കു കാണാം. അതിലൂടെ നിങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹം തേടാനാണത്. നിങ്ങള്‍ നന്ദിയുള്ളവരാകാനും.

തഫ്സീര്‍

يُوْلِجُ الَّيْلَ فِى النَّهَارِ وَيُوْلِجُ النَّهَارَ فِى الَّيْلِۚ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَّجْرِيْ لِاَجَلٍ مُّسَمًّىۗ ذٰلِكُمُ اللّٰهُ رَبُّكُمْ لَهُ الْمُلْكُۗ وَالَّذِيْنَ تَدْعُوْنَ مِنْ دُوْنِهٖ مَا يَمْلِكُوْنَ مِنْ قِطْمِيْرٍۗ   ( فاطر: ١٣ )

yūliju
يُولِجُ
അവന്‍ കടത്തുന്നു, പ്രവേശിപ്പിക്കുന്നു
al-layla
ٱلَّيْلَ
രാത്രിയെ
fī l-nahāri
فِى ٱلنَّهَارِ
പകലില്‍
wayūliju l-nahāra
وَيُولِجُ ٱلنَّهَارَ
പകലിനെയും കടത്തുന്നു
fī al-layli
فِى ٱلَّيْلِ
രാത്രിയില്‍
wasakhara
وَسَخَّرَ
അവന്‍ കീഴ്പ്പെടുത്തി (വിധേയമാക്കി)ത്തരുകയും ചെയ്തു
l-shamsa wal-qamara
ٱلشَّمْسَ وَٱلْقَمَرَ
സൂര്യനെയും ചന്ദ്രനെയും
kullun
كُلٌّ
എല്ലാം, ഓരോന്നും
yajrī
يَجْرِى
സഞ്ചരിക്കുന്നു
li-ajalin
لِأَجَلٍ
ഒരു അവധിവരെക്കു
musamman
مُّسَمًّىۚ
നിര്‍ണ്ണയിക്കപ്പെട്ട
dhālikumu
ذَٰلِكُمُ
അവന്‍ (അങ്ങിനെയുള്ളവന്‍)
l-lahu rabbukum
ٱللَّهُ رَبُّكُمْ
നിങ്ങളുടെ റബ്ബായ അല്ലാഹുവാണ്
lahu
لَهُ
അവന്നാണ്‌
l-mul'ku
ٱلْمُلْكُۚ
രാജത്വം, രാജാധികാരം
wa-alladhīna tadʿūna
وَٱلَّذِينَ تَدْعُونَ
നിങ്ങള്‍ വിളിക്കുന്നവര്‍
min dūnihi
مِن دُونِهِۦ
അവനു പുറമെ
mā yamlikūna
مَا يَمْلِكُونَ
അവര്‍ സ്വാധീനമാക്കുന്നില്ല, ഉടമപ്പെടുത്തുന്നില്ല
min qiṭ'mīrin
مِن قِطْمِيرٍ
ഒരു ഈത്തപ്പാടയും

അവന്‍ രാവിനെ പകലില്‍ കടത്തിവിടുന്നു. പകലിനെ രാവില്‍ പ്രവേശിപ്പിക്കുന്നു. സൂര്യചന്ദ്രന്മാര്‍ അവന്റെ അധീനതയിലാണ്. അവയെല്ലാം ഒരു നിശ്ചിത അവധിവരെ ചരിക്കുന്നു. അങ്ങനെയെല്ലാമുള്ള അല്ലാഹുവാണ് നിങ്ങളുടെ നാഥന്‍. ആധിപത്യം അവന്റേതു മാത്രമാണ്. അവനെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരോ, ഈത്തപ്പഴക്കുരുവിന്റെ പാടപോലും അവരുടെ ഉടമസ്ഥതയിലില്ല.

തഫ്സീര്‍

اِنْ تَدْعُوْهُمْ لَا يَسْمَعُوْا دُعَاۤءَكُمْۚ وَلَوْ سَمِعُوْا مَا اسْتَجَابُوْا لَكُمْۗ وَيَوْمَ الْقِيٰمَةِ يَكْفُرُوْنَ بِشِرْكِكُمْۗ وَلَا يُنَبِّئُكَ مِثْلُ خَبِيْرٍ ࣖ  ( فاطر: ١٤ )

in tadʿūhum
إِن تَدْعُوهُمْ
നിങ്ങളവരെ വിളിക്കുന്നപക്ഷം
lā yasmaʿū
لَا يَسْمَعُوا۟
അവര്‍ കേള്‍ക്കയില്ല
duʿāakum
دُعَآءَكُمْ
നിങ്ങളുടെ വിളി
walaw samiʿū
وَلَوْ سَمِعُوا۟
അവര്‍ കേട്ടാലും
mā is'tajābū
مَا ٱسْتَجَابُوا۟
അവര്‍ ഉത്തരം ചെയ്യില്ല
lakum
لَكُمْۖ
നിങ്ങള്‍ക്കു
wayawma l-qiyāmati
وَيَوْمَ ٱلْقِيَٰمَةِ
ഖിയാമത്തുനാളിലാകട്ടെ
yakfurūna
يَكْفُرُونَ
അവര്‍ അവിശ്വസിക്കും (നിഷേധിക്കും)
bishir'kikum
بِشِرْكِكُمْۚ
നിങ്ങളുടെ ശിര്‍ക്കില്‍, ശിര്‍ക്കിനെ
walā yunabbi-uka
وَلَا يُنَبِّئُكَ
നിനക്കു വര്‍ത്തമാനം അറിയിക്കയില്ല
mith'lu khabīrin
مِثْلُ خَبِيرٍ
സൂക്ഷ്മജ്ഞാനിയെപ്പോലെയുള്ള (ഒരു)വന്‍

നിങ്ങളവരെ വിളിച്ചാല്‍ നിങ്ങളുടെ വിളി അവര്‍ കേള്‍ക്കുക പോലുമില്ല. അഥവാ കേട്ടാലും നിങ്ങള്‍ക്ക് ഉത്തരമേകാന്‍ അവര്‍ക്കാവില്ല. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നിങ്ങളവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കും. അല്ലാഹുവല്ലാതെ ഇങ്ങനെ സൂക്ഷ്മജ്ഞാനിയെപ്പോലെ നിങ്ങള്‍ക്ക് ഇത്തരം വിവരംതരുന്ന ആരുമില്ല.

തഫ്സീര്‍

۞ يٰٓاَيُّهَا النَّاسُ اَنْتُمُ الْفُقَرَاۤءُ اِلَى اللّٰهِ ۚوَاللّٰهُ هُوَ الْغَنِيُّ الْحَمِيْدُ   ( فاطر: ١٥ )

yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ മനുഷ്യരേ
antumu l-fuqarāu
أَنتُمُ ٱلْفُقَرَآءُ
നിങ്ങള്‍ ആശ്രയക്കാരാണ്
ilā l-lahi
إِلَى ٱللَّهِۖ
അല്ലാഹുവിങ്കലേക്കു
wal-lahu
وَٱللَّهُ
അല്ലാഹുവോ
huwa l-ghaniyu
هُوَ ٱلْغَنِىُّ
ഞാന്‍ ധന്യനാണ്, അന്യാശ്രയനാണ്
l-ḥamīdu
ٱلْحَمِيدُ
സ്തുത്യര്‍ഹനാണ്

മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതരാണ്. അല്ലാഹുവോ സ്വയംപര്യാപ്തനും സ്തുത്യര്‍ഹനും.

തഫ്സീര്‍

اِنْ يَّشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيْدٍۚ   ( فاطر: ١٦ )

in yasha
إِن يَشَأْ
അവന്‍ ഉദ്ദേശിക്കുന്നപക്ഷം
yudh'hib'kum
يُذْهِبْكُمْ
നിങ്ങളെ പോക്കിക്കളയും, (നശിപ്പിക്കും)
wayati
وَيَأْتِ
വരുകയും ചെയ്യും
bikhalqin jadīdin
بِخَلْقٍ جَدِيدٍ
പുതിയൊരു സൃഷ്ടിയുംകൊണ്ടു

അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ തൂത്തുമാറ്റി പകരം പുതിയൊരു സൃഷ്ടിയെ അവന്‍ കൊണ്ടുവരും.

തഫ്സീര്‍

وَمَا ذٰلِكَ عَلَى اللّٰهِ بِعَزِيْزٍ   ( فاطر: ١٧ )

wamā dhālika
وَمَا ذَٰلِكَ
അതല്ലതാനും
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെമേല്‍
biʿazīzin
بِعَزِيزٍ
ഒരു വീര്യപ്പെട്ട (പ്രയാസമായ) കാര്യം

അത് അല്ലാഹുവിന് ഒട്ടും പ്രയാസകരമല്ല.

തഫ്സീര്‍

وَلَا تَزِرُ وَازِرَةٌ وِّزْرَ اُخْرٰى ۗوَاِنْ تَدْعُ مُثْقَلَةٌ اِلٰى حِمْلِهَا لَا يُحْمَلْ مِنْهُ شَيْءٌ وَّلَوْ كَانَ ذَا قُرْبٰىۗ اِنَّمَا تُنْذِرُ الَّذِيْنَ يَخْشَوْنَ رَبَّهُمْ بِالْغَيْبِ وَاَقَامُوا الصَّلٰوةَ ۗوَمَنْ تَزَكّٰى فَاِنَّمَا يَتَزَكّٰى لِنَفْسِهٖ ۗوَاِلَى اللّٰهِ الْمَصِيْرُ   ( فاطر: ١٨ )

walā taziru
وَلَا تَزِرُ
കുറ്റം വഹിക്കയില്ല
wāziratun
وَازِرَةٌ
ഒരു കുറ്റക്കാരിയും (കുറ്റക്കാരിയായ ദേഹവും, ആത്മാവും)
wiz'ra ukh'rā
وِزْرَ أُخْرَىٰۚ
മറ്റൊന്നിന്‍റെ കുറ്റം
wa-in tadʿu
وَإِن تَدْعُ
വിളിച്ചാല്‍, ക്ഷണിച്ചാല്‍
muth'qalatun
مُثْقَلَةٌ
ഒരു ഭാരം പിടിപെട്ട ദേഹം
ilā ḥim'lihā
إِلَىٰ حِمْلِهَا
അതിന്‍റെ ചുമട്ടിലേക്കു (ചുമടെടുക്കാന്‍)
lā yuḥ'mal
لَا يُحْمَلْ
വഹിക്ക (ഏറ്റെടുക്ക)പ്പെടുകയില്ല
min'hu shayon
مِنْهُ شَىْءٌ
അതില്‍നിന്നു യാതൊന്നും
walaw kāna
وَلَوْ كَانَ
അതു (അവന്‍) ആയിരുന്നാലും
dhā qur'bā
ذَا قُرْبَىٰٓۗ
അടുത്ത ബന്ധമുള്ളവന്‍
innamā tundhiru
إِنَّمَا تُنذِرُ
നീ താക്കീതു ചെയ്യേണ്ടതുള്ളു
alladhīna yakhshawna
ٱلَّذِينَ يَخْشَوْنَ
ഭയപ്പെടുന്നവരെ (മാത്രം)
rabbahum
رَبَّهُم
തങ്ങളുടെ റബ്ബിനെ
bil-ghaybi
بِٱلْغَيْبِ
അദൃശ്യനിലയില്‍, കാണാതെ
wa-aqāmū l-ṣalata
وَأَقَامُوا۟ ٱلصَّلَوٰةَۚ
നമസ്കാരം നിലനിറുത്തുകയും ചെയ്ത
waman
وَمَن
ആര്‍, ആരെങ്കിലും
tazakkā
تَزَكَّىٰ
പരിശുദ്ധി പ്രാപിച്ചു, ആത്മശുദ്ധിനേടി
fa-innamā yatazakkā
فَإِنَّمَا يَتَزَكَّىٰ
എന്നാലവന്‍ നിശ്ചയമായും പരിശുദ്ധി പ്രാപിക്കുന്നു
linafsihi
لِنَفْسِهِۦۚ
തനിക്കു വേണ്ടിത്തന്നെ
wa-ilā l-lahi
وَإِلَى ٱللَّهِ
അല്ലാഹുവിങ്കലേക്കാണ്
l-maṣīru
ٱلْمَصِيرُ
തിരിച്ചുചെല്ലല്‍

പാപഭാരം പേറുന്ന ആരും അപരന്റെ ഭാരം വഹിക്കുകയില്ല. ഭാരത്താല്‍ ഞെരുങ്ങുന്നവന്‍ തന്റെ ചുമട് വഹിക്കാനാരെയെങ്കിലും വിളിച്ചാല്‍ അതില്‍നിന്ന് ഒന്നുംതന്നെ ആരും ഏറ്റെടുക്കുകയില്ല. അതാവശ്യപ്പെടുന്നത് അടുത്ത ബന്ധുവായാല്‍പ്പോലും. നിന്റെ മുന്നറിയിപ്പ് ഉപകരിക്കുക തങ്ങളുടെ നാഥനെ നേരില്‍ കാണാതെതന്നെ ഭയപ്പെടുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ്. വല്ലവനും വിശുദ്ധി വരിക്കുന്നുവെങ്കില്‍ അത് തന്റെ സ്വന്തം നന്മക്കുവേണ്ടി തന്നെയാണ്. എല്ലാവരുടെയും മടക്കം അല്ലാഹുവിങ്കലേക്കാണ്.

തഫ്സീര്‍

وَمَا يَسْتَوِى الْاَعْمٰى وَالْبَصِيْرُ ۙ   ( فاطر: ١٩ )

wamā yastawī
وَمَا يَسْتَوِى
സമമാവുകയില്ല
l-aʿmā
ٱلْأَعْمَىٰ
അന്ധന്‍
wal-baṣīru
وَٱلْبَصِيرُ
കാഴ്ചയുള്ളവനും

കാഴ്ചയുള്ളവനും ഇല്ലാത്തവനും തുല്യരല്ല.

തഫ്സീര്‍

وَلَا الظُّلُمٰتُ وَلَا النُّوْرُۙ   ( فاطر: ٢٠ )

walā l-ẓulumātu
وَلَا ٱلظُّلُمَٰتُ
അന്ധകാരങ്ങളും (ഇരുട്ടുകളും) ഇല്ല
walā l-nūru
وَلَا ٱلنُّورُ
പ്രകാശവും ഇല്ല

ഇരുളും വെളിച്ചവും സമമല്ല.

തഫ്സീര്‍