Skip to main content

وَهَلْ اَتٰىكَ نَبَؤُ الْخَصْمِۘ اِذْ تَسَوَّرُوا الْمِحْرَابَۙ  ( ص: ٢١ )

wahal atāka
وَهَلْ أَتَىٰكَ
നിനക്കു വന്നിട്ടു (ലഭിച്ചിട്ടു)ണ്ടോ
naba-u l-khaṣmi
نَبَؤُا۟ ٱلْخَصْمِ
വ്യവഹാരകക്ഷികളുടെ (എതിര്‍വാദികളുടെ വര്‍ത്തമാനം
idh tasawwarū
إِذْ تَسَوَّرُوا۟
അവര്‍ മതില്‍ (ചുമര്‍) കയറിവന്നപ്പോള്‍
l-miḥ'rāba
ٱلْمِحْرَابَ
പ്രാര്‍ത്ഥനാമണ്ഡപത്തില്‍

ആ വഴക്കിടുന്ന കക്ഷികള്‍ പ്രാര്‍ഥനാ മണ്ഡപത്തിന്റെ മതില്‍ കയറി മറിഞ്ഞ് വന്നപ്പോഴത്തെ വാര്‍ത്ത നിനക്കു വന്നെത്തിയിട്ടുണ്ടോ?

തഫ്സീര്‍

اِذْ دَخَلُوْا عَلٰى دَاوٗدَ فَفَزِعَ مِنْهُمْ قَالُوْا لَا تَخَفْۚ خَصْمٰنِ بَغٰى بَعْضُنَا عَلٰى بَعْضٍ فَاحْكُمْ بَيْنَنَا بِالْحَقِّ وَلَا تُشْطِطْ وَاهْدِنَآ اِلٰى سَوَاۤءِ الصِّرَاطِ  ( ص: ٢٢ )

idh dakhalū
إِذْ دَخَلُوا۟
അതായതു അവര്‍ പ്രവേശിച്ചപ്പോള്‍
ʿalā dāwūda
عَلَىٰ دَاوُۥدَ
ദാവൂദിന്റെമേല്‍
fafaziʿa
فَفَزِعَ
എന്നിട്ടു അദ്ദേഹം നടുങ്ങി (ഭയന്നു)
min'hum
مِنْهُمْۖ
അവരെ സംബന്ധിച്ചു, അവരാല്‍
qālū
قَالُوا۟
അവര്‍ പറഞ്ഞു
lā takhaf
لَا تَخَفْۖ
താങ്കള്‍ പേടിക്കേണ്ട
khaṣmāni
خَصْمَانِ
രണ്ടു വ്യവഹാര കക്ഷികളാണ്
baghā
بَغَىٰ
അതിക്രമം ചെയ്തു
baʿḍunā
بَعْضُنَا
ഞങ്ങളില്‍ ചിലര്‍
ʿalā baʿḍin
عَلَىٰ بَعْضٍ
ചിലരുടെ മേല്‍
fa-uḥ'kum
فَٱحْكُم
അതിനാല്‍ വിധിക്കണം
baynanā
بَيْنَنَا
ഞങ്ങള്‍ക്കിടയില്‍
bil-ḥaqi
بِٱلْحَقِّ
ന്യായ (യഥാർത്ഥ) പ്രകാരം
walā tush'ṭiṭ
وَلَا تُشْطِطْ
നീതികേടു ചെയ്യരുത്, വീഴ്ച വരുത്തരുത്
wa-ih'dinā
وَٱهْدِنَآ
ഞങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനവും നല്‍കണം, നയിക്കണം
ilā sawāi l-ṣirāṭi
إِلَىٰ سَوَآءِ ٱلصِّرَٰطِ
നേരായ (ശരിയായ) പാതയിലേക്കു

അവര്‍ ദാവൂദിന്റെ അടുത്തുകടന്നു ചെന്ന സന്ദര്‍ഭം! അദ്ദേഹം അവരെക്കണ്ട് പരിഭ്രാന്തനായി. അവര്‍ പറഞ്ഞു: ''പേടിക്കേണ്ട; തര്‍ക്കത്തിലുള്ള രണ്ടു കക്ഷികളാണ് ഞങ്ങള്‍. ഞങ്ങളിലൊരുകൂട്ടര്‍ മറുകക്ഷിയോട് അതിക്രമം കാണിച്ചിരിക്കുന്നു. അതിനാല്‍ അങ്ങ് ഞങ്ങള്‍ക്കിടയില്‍ ന്യായമായ നിലയില്‍ തീര്‍പ്പുണ്ടാക്കണം. നീതികേട് കാട്ടരുത്. ഞങ്ങളെ നേര്‍വഴിയില്‍ നയിക്കുകയും വേണം.

തഫ്സീര്‍

اِنَّ هٰذَآ اَخِيْ ۗ لَهٗ تِسْعٌ وَّتِسْعُوْنَ نَعْجَةً وَّلِيَ نَعْجَةٌ وَّاحِدَةٌ ۗفَقَالَ اَكْفِلْنِيْهَا وَعَزَّنِيْ فِى الْخِطَابِ  ( ص: ٢٣ )

inna hādhā
إِنَّ هَٰذَآ
നിശ്ചയമായും ഇതു, ഇവന്‍
akhī
أَخِى
എന്റെ സഹോദരനാണ്
lahu
لَهُۥ
അവനുണ്ട്
tis'ʿun watis'ʿūna
تِسْعٌ وَتِسْعُونَ
തൊണ്ണൂറ്റൊമ്പതു
naʿjatan
نَعْجَةً
പിടയാട്, പെണ്ണാട്
waliya
وَلِىَ
എനിക്കുണ്ട്
naʿjatun wāḥidatun
نَعْجَةٌ وَٰحِدَةٌ
ഒരേ പിടയാട്
faqāla
فَقَالَ
എന്നിട്ടവന്‍ പറഞ്ഞു
akfil'nīhā
أَكْفِلْنِيهَا
നീ അതിനെ എനിക്കു ഏല്‍പ്പിച്ചു (വിട്ടു) തരണം
waʿazzanī
وَعَزَّنِى
അവന്‍ എന്നെ വെല്ലുക (ജയിക്കുക)യും ചെയ്തിരിക്കുന്നു
fī l-khiṭābi
فِى ٱلْخِطَابِ
അഭിമുഖ സംസാരത്തില്‍

''ഇതാ, ഇവനെന്റെ സഹോദരനാണ്. ഇവന്ന് തൊണ്ണൂറ്റൊമ്പത് പെണ്ണാടുണ്ട്. എനിക്കൊരു പെണ്ണാടും. എന്നിട്ടും ഇവന്‍ പറയുന്നു, അതുംകൂടി തനിക്ക് ഏല്‍പിച്ചുതരണമെന്ന്. വര്‍ത്തമാനത്തില്‍ ഇവനെന്നെ തോല്‍പിക്കുകയാണ്.''

തഫ്സീര്‍

قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ اِلٰى نِعَاجِهٖۗ وَاِنَّ كَثِيْرًا مِّنَ الْخُلَطَاۤءِ لَيَبْغِيْ بَعْضُهُمْ عَلٰى بَعْضٍ اِلَّا الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ وَقَلِيْلٌ مَّا هُمْۗ وَظَنَّ دَاوٗدُ اَنَّمَا فَتَنّٰهُ فَاسْتَغْفَرَ رَبَّهٗ وَخَرَّ رَاكِعًا وَّاَنَابَ ۩   ( ص: ٢٤ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
laqad ẓalamaka
لَقَدْ ظَلَمَكَ
തീര്‍ച്ചയായും അവന്‍ നിന്നോടു അക്രമം ചെയ്തു
bisuāli naʿjatika
بِسُؤَالِ نَعْجَتِكَ
നിന്റെ പിടയാടിനെ ചോദിച്ചതുകൊണ്ടു
ilā niʿājihi
إِلَىٰ نِعَاجِهِۦۖ
അവന്റെ പിടയാടുകളിലേക്കു (പിടയാടുകളില്‍കൂടി)
wa-inna kathīran
وَإِنَّ كَثِيرًا
പലരും, വളരെ ആളുകള്‍
mina l-khulaṭāi
مِّنَ ٱلْخُلَطَآءِ
കൂട്ടുകാരില്‍ പെട്ട
layabghī
لَيَبْغِى
നിശ്ചയമായും അതിക്രമം ചെയ്യാറുണ്ട്
baʿḍuhum
بَعْضُهُمْ
അവരില്‍ ചിലര്‍
ʿalā baʿḍin
عَلَىٰ بَعْضٍ
ചിലരുടെമേല്‍
illā alladhīna āmanū
إِلَّا ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരൊഴികെ
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത
waqalīlun mā
وَقَلِيلٌ مَّا
നന്നേ (വളരെ) കുറവാണ്
hum
هُمْۗ
അവര്‍
waẓanna dāwūdu
وَظَنَّ دَاوُۥدُ
ദാവൂദ് ധരിക്കുക (വിചാരിക്കുക)യും ചെയ്തു
annamā fatannāhu
أَنَّمَا فَتَنَّٰهُ
നാം അദ്ദേഹത്തെ പരീക്ഷിച്ചിരിക്കുക തന്നെയാണെന്നു
fa-is'taghfara
فَٱسْتَغْفَرَ
അങ്ങനെ അദ്ദേഹം പാപമോചനം (പൊറുക്കല്‍) തേടി
rabbahu
رَبَّهُۥ
തന്റെ റബ്ബിനോടു
wakharra
وَخَرَّ
നിലംപതിക്കയും ചെയ്തു
rākiʿan
رَاكِعًا
റുകൂഉ ചെയ്തു (കുമ്പിട്ടു) കൊണ്ടു
wa-anāba
وَأَنَابَ۩
ഖേദിച്ചു മടങ്ങുക (വിനയപ്പെടുക)യും ചെയ്തു

ദാവൂദ് പറഞ്ഞു: ''തന്റെ ആടുകളുടെ കൂട്ടത്തിലേക്ക് നിന്റെ ആടിനെക്കൂടി ആവശ്യപ്പെടുന്നതിലൂടെ അവന്‍ നിന്നോട് അനീതി ചെയ്യുകയാണ്. കൂട്ടാളികളായി കഴിയുന്നവരിലേറെ പേരും പരസ്പരം അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അത്തരക്കാരുടെ എണ്ണം വളരെ കുറവാണ്.'' ദാവൂദിന് മനസ്സിലായി; നാം അദ്ദേഹത്തെ പരീക്ഷിച്ചതായിരുന്നുവെന്ന്. അതിനാല്‍ അദ്ദേഹം തന്റെ നാഥനോട് പാപമോചനം തേടി. കുമ്പിട്ടു വീണു. പശ്ചാത്തപിച്ചു.

തഫ്സീര്‍

فَغَفَرْنَا لَهٗ ذٰلِكَۗ وَاِنَّ لَهٗ عِنْدَنَا لَزُلْفٰى وَحُسْنَ مَاٰبٍ  ( ص: ٢٥ )

faghafarnā
فَغَفَرْنَا
അപ്പോള്‍ നാം പൊറുത്തുകൊടുത്തു
lahu
لَهُۥ
അദ്ദേഹത്തിനു
dhālika
ذَٰلِكَۖ
അതു
wa-inna lahu
وَإِنَّ لَهُۥ
നിശ്ചയമായും അദ്ദേഹത്തിനുണ്ടുതാനും
ʿindanā
عِندَنَا
നമ്മുടെ അടുക്കല്‍
lazul'fā
لَزُلْفَىٰ
സാമീപ്യം, അടുപ്പം
waḥus'na maābin
وَحُسْنَ مَـَٔابٍ
നല്ല മടക്ക(പ്രാപ്യ)സ്ഥാനവും)

അപ്പോള്‍ നാം അദ്ദേഹത്തിന് പൊറുത്തുകൊടുത്തു. തീര്‍ച്ചയായും അദ്ദേഹത്തിന് നമ്മുടെ സന്നിധിയില്‍ അടുത്ത സ്ഥാനമുണ്ട്. ഉത്തമമായ പര്യവസാനവും.

തഫ്സീര്‍

يٰدَاوٗدُ اِنَّا جَعَلْنٰكَ خَلِيْفَةً فِى الْاَرْضِ فَاحْكُمْ بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوٰى فَيُضِلَّكَ عَنْ سَبِيْلِ اللّٰهِ ۗاِنَّ الَّذِيْنَ يَضِلُّوْنَ عَنْ سَبِيْلِ اللّٰهِ لَهُمْ عَذَابٌ شَدِيْدٌ ۢبِمَا نَسُوْا يَوْمَ الْحِسَابِ ࣖ   ( ص: ٢٦ )

yādāwūdu
يَٰدَاوُۥدُ
ഹേ ദാവൂദ്
innā jaʿalnāka
إِنَّا جَعَلْنَٰكَ
നിശ്ചയമായും നാം നിന്നെ ആക്കിയിരിക്കുന്നു
khalīfatan
خَلِيفَةً
ഒരു പ്രതിനിധി
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
fa-uḥ'kum
فَٱحْكُم
അതിനാല്‍ നീ വിധി നടത്തുക
bayna l-nāsi
بَيْنَ ٱلنَّاسِ
മനുഷ്യര്‍ക്കിടയില്‍
bil-ḥaqi
بِٱلْحَقِّ
ന്യായ (മുറ, യഥാര്‍ത്ഥ) പ്രകാരം
walā tattabiʿi
وَلَا تَتَّبِعِ
നീ പിന്‍പറ്റരുതു
l-hawā
ٱلْهَوَىٰ
ഇച്ഛയെ (സ്വന്തം ഇഷ്ടത്തെ)
fayuḍillaka
فَيُضِلَّكَ
കാരണം അതു നിന്നെ വ്യതിചലിപ്പിക്കും, എന്നാലതു നിന്നെ പിഴപ്പിക്കും
ʿan sabīli l-lahi
عَن سَبِيلِ ٱللَّهِۚ
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു
inna
إِنَّ
നിശ്ചയമായും
alladhīna yaḍillūna
ٱلَّذِينَ يَضِلُّونَ
പിഴച്ചു പോകുന്നവര്‍, വ്യതിചലിക്കുന്നവര്‍
ʿan sabīli l-lahi
عَن سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു
lahum
لَهُمْ
അവര്‍ക്കുണ്ട്
ʿadhābun shadīdun
عَذَابٌ شَدِيدٌۢ
കഠിനമായ ശിക്ഷ
bimā nasū
بِمَا نَسُوا۟
അവര്‍ മറന്നതു (വിസ്മരിച്ചതു ) നിമിത്തം
yawma l-ḥisābi
يَوْمَ ٱلْحِسَابِ
വിചാരണയുടെ ദിവസത്തെ

അല്ലാഹു പറഞ്ഞു: ''അല്ലയോ ദാവൂദ്, നിശ്ചയമായും നിന്നെ നാം ഭൂമിയില്‍ നമ്മുടെ പ്രതിനിധിയാക്കിയിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ക്കിടയില്‍ നീതിപൂര്‍വം ഭരണം നടത്തുക. തന്നിഷ്ടത്തെ പിന്‍പറ്റരുത്. അത് നിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് തെറ്റിക്കും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിപ്പോകുന്നവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. അവര്‍ വിചാരണ നാളിനെ മറന്നു കളഞ്ഞതിനാലാണിത്.''

തഫ്സീര്‍

وَمَا خَلَقْنَا السَّمَاۤءَ وَالْاَرْضَ وَمَا بَيْنَهُمَا بَاطِلًا ۗذٰلِكَ ظَنُّ الَّذِيْنَ كَفَرُوْا فَوَيْلٌ لِّلَّذِيْنَ كَفَرُوْا مِنَ النَّارِۗ  ( ص: ٢٧ )

wamā khalaqnā
وَمَا خَلَقْنَا
നാം സൃഷ്ടിച്ചിട്ടില്ല
l-samāa
ٱلسَّمَآءَ
ആകാശം
wal-arḍa
وَٱلْأَرْضَ
ഭൂമിയും
wamā baynahumā
وَمَا بَيْنَهُمَا
അവയുടെ ഇടയിലുള്ളതും
bāṭilan
بَٰطِلًاۚ
നിരർത്ഥമായി, വൃഥാ
dhālika
ذَٰلِكَ
അതു
ẓannu
ظَنُّ
ധാരണയാണ്
alladhīna kafarū
ٱلَّذِينَ كَفَرُوا۟ۚ
അവിശ്വസിച്ചവരുടെ
fawaylun
فَوَيْلٌ
അതിനാൽ നാശം
lilladhīna kafarū
لِّلَّذِينَ كَفَرُوا۟
അവിശ്വസിച്ചവർക്ക്
mina l-nāri
مِنَ ٱلنَّارِ
നരകമാകുന്ന, നരകം നിമിത്തം

ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും നാം വെറുതെ സൃഷ്ടിച്ചതല്ല. അത് സത്യനിഷേധികളുടെ ധാരണയാണ്. സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്കുള്ളതാണ് നരകശിക്ഷയുടെ കൊടുംനാശം.

തഫ്സീര്‍

اَمْ نَجْعَلُ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ كَالْمُفْسِدِيْنَ فِى الْاَرْضِۖ اَمْ نَجْعَلُ الْمُتَّقِيْنَ كَالْفُجَّارِ  ( ص: ٢٨ )

am najʿalu
أَمْ نَجْعَلُ
അതല്ലാ (അല്ലെങ്കിൽ, അഥവാ)നാം ആക്കുമോ
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെ
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത
kal-muf'sidīna
كَٱلْمُفْسِدِينَ
കുഴപ്പമുണ്ടാക്കുന്നവരെപോലെ
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയിൽ
am najʿalu
أَمْ نَجْعَلُ
അതല്ലെങ്കിൽ നാം ആക്കുമോ
l-mutaqīna
ٱلْمُتَّقِينَ
ഭയഭക്തന്മാരെ, സൂക്ഷ്മതയുള്ളവരെ
kal-fujāri
كَٱلْفُجَّارِ
ദുഷ്ടന്മാരെ (തോന്നിയവാസികളെ)പ്പോലെ

അല്ല, സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ നാം ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെയാക്കുമോ? അതല്ല; ഭക്തന്മാരെ നാം തെമ്മാടികളെപ്പോലെയാക്കുമോ?

തഫ്സീര്‍

كِتٰبٌ اَنْزَلْنٰهُ اِلَيْكَ مُبٰرَكٌ لِّيَدَّبَّرُوْٓا اٰيٰتِهٖ وَلِيَتَذَكَّرَ اُولُوا الْاَلْبَابِ  ( ص: ٢٩ )

kitābun
كِتَٰبٌ
ഒരു(വേദ) ഗ്രന്ഥം
anzalnāhu
أَنزَلْنَٰهُ
നാമതിനെ ഇറക്കിയിരിക്കുന്നു
ilayka
إِلَيْكَ
നിനക്ക്, നിങ്കലേക്കു
mubārakun
مُبَٰرَكٌ
അനുഗ്രഹീതമായതു, ആശീർവദിക്കപ്പെട്ടതു
liyaddabbarū
لِّيَدَّبَّرُوٓا۟
അവർ ഉറ്റാലോചിക്കാൻ, ചിന്തിക്കാൻ
āyātihi
ءَايَٰتِهِۦ
അതിന്റെ ആയത്തു(ദൃഷ്ടാന്തം, സൂക്തം)കളെ
waliyatadhakkara
وَلِيَتَذَكَّرَ
ഓർമിക്കുവാനും, സ്മരിക്കുവാനും
ulū l-albābi
أُو۟لُوا۟ ٱلْأَلْبَٰبِ
ബുദ്ധിമാന്മാർ

നിനക്കു നാം ഇറക്കിത്തന്ന അനുഗൃഹീതമായ വേദപുസ്തകമാണിത്. ഇതിലെ വചനങ്ങളെപ്പറ്റി ഇവര്‍ ചിന്തിച്ചറിയാന്‍. വിവേകശാലികള്‍ പാഠമുള്‍ക്കൊള്ളാനും.

തഫ്സീര്‍

وَوَهَبْنَا لِدَاوٗدَ سُلَيْمٰنَۗ نِعْمَ الْعَبْدُ ۗاِنَّهٗٓ اَوَّابٌۗ  ( ص: ٣٠ )

wawahabnā
وَوَهَبْنَا
നാം പ്രദാനം ചെയ്തു
lidāwūda
لِدَاوُۥدَ
ദാവൂദിനു
sulaymāna
سُلَيْمَٰنَۚ
സുലൈമാനെ
niʿ'ma
نِعْمَ
വളരെ നല്ലവനാണ്
l-ʿabdu
ٱلْعَبْدُۖ
(ആ) അടിയാൻ
innahu
إِنَّهُۥٓ
നിശ്ചയമായും അദ്ദേഹം
awwābun
أَوَّابٌ
വളരെ മടക്കം, പശ്ചാത്താപം ഉള്ളവനാകുന്നു

ദാവൂദിനു നാം സുലൈമാനെ സമ്മാനിച്ചു. എത്ര നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം പശ്ചാത്താപ മനസ്ഥിതിക്കാരനാണ്.

തഫ്സീര്‍