Skip to main content

سَتَجِدُوْنَ اٰخَرِيْنَ يُرِيْدُوْنَ اَنْ يَّأْمَنُوْكُمْ وَيَأْمَنُوْا قَوْمَهُمْ ۗ كُلَّ مَا رُدُّوْٓا اِلَى الْفِتْنَةِ اُرْكِسُوْا فِيْهَا ۚ فَاِنْ لَّمْ يَعْتَزِلُوْكُمْ وَيُلْقُوْٓا اِلَيْكُمُ السَّلَمَ وَيَكُفُّوْٓا اَيْدِيَهُمْ فَخُذُوْهُمْ وَاقْتُلُوْهُمْ حَيْثُ ثَقِفْتُمُوْهُمْ ۗ وَاُولٰۤىِٕكُمْ جَعَلْنَا لَكُمْ عَلَيْهِمْ سُلْطٰنًا مُّبِيْنًا ࣖ   ( النساء: ٩١ )

satajidūna
سَتَجِدُونَ
നിങ്ങള്‍ വഴിയെ കണ്ടുമുട്ടും, കേക്കും
ākharīna
ءَاخَرِينَ
വേറെ ചിലരെ
yurīdūna
يُرِيدُونَ
അവര്‍ ഉദ്ദേശിക്കും, ഉദ്ദേശിക്കുന്നു
an yamanūkum
أَن يَأْمَنُوكُمْ
നിങ്ങളെ(ക്കുറിച്ച്) അവര്‍ നിര്‍ഭയരായിരിക്കുവാന്‍
wayamanū
وَيَأْمَنُوا۟
അവര്‍ നിര്‍ഭയരായിരിക്കുവാനും
qawmahum
قَوْمَهُمْ
തങ്ങളുടെ ജനതയെ (ക്കുറിച്ച്)
kulla mā ruddū
كُلَّ مَا رُدُّوٓا۟
അവര്‍ മടക്ക(ആക്ക)പ്പെടുമ്പോഴെല്ലാം, തിരിക്കപ്പെടുമ്പോഴൊക്കെ
ilā l-fit'nati
إِلَى ٱلْفِتْنَةِ
കുഴപ്പത്തിലേക്ക്
ur'kisū
أُرْكِسُوا۟
അവര്‍(കുത്തനെ) മറിച്ചിടപ്പെടും (മറിഞ്ഞു വീഴും)
fīhā
فِيهَاۚ
അതില്‍
fa-in lam yaʿtazilūkum
فَإِن لَّمْ يَعْتَزِلُوكُمْ
എന്നാല്‍ അവര്‍ നിങ്ങളെ വിട്ടു(അകന്നു) നിന്നില്ലെങ്കില്‍
wayul'qū ilaykumu
وَيُلْقُوٓا۟ إِلَيْكُمُ
നിങ്ങള്‍ക്ക് ഇട്ടുതരുക (നിങ്ങളോട് പ്രകടിപ്പിക്കുക)യും
l-salama
ٱلسَّلَمَ
സമാധാനം, ഒതുക്കം
wayakuffū
وَيَكُفُّوٓا۟
അവര്‍ തടഞ്ഞുവെക്കുകയും, (നിറുത്തല്‍ചെയ്കയും)
aydiyahum
أَيْدِيَهُمْ
അവരുടെ കൈകളെ
fakhudhūhum
فَخُذُوهُمْ
എന്നാലവരെ നിങ്ങള്‍ പിടിച്ചുകൊള്ളുവിന്‍
wa-uq'tulūhum
وَٱقْتُلُوهُمْ
അവരെ നിങ്ങള്‍ കൊലപ്പെടുത്തുകയും ചെയ്യുവിന്‍
ḥaythu thaqif'tumūhum
حَيْثُ ثَقِفْتُمُوهُمْۚ
അവരെ നിങ്ങള്‍ കണ്ടുമുട്ടിയേടത്ത്, കണ്ടുകിട്ടിയ സ്ഥലത്തുവെച്ച്
wa-ulāikum
وَأُو۟لَٰٓئِكُمْ
അക്കൂട്ടര്‍
jaʿalnā
جَعَلْنَا
നാം ഉണ്ടാക്കി (ഏര്‍പ്പെടുത്തി)യിരിക്കുന്നു
lakum
لَكُمْ
നിങ്ങള്‍ക്ക്
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
sul'ṭānan
سُلْطَٰنًا
ഒരു അധികാരം, ന്യായം
mubīnan
مُّبِينًا
വ്യക്തമായ, സ്പഷ്ടമായ

വേറൊരു വിഭാഗം കപടവിശ്വാസികളെ നിങ്ങള്‍ക്കു കാണാം. അവര്‍ നിങ്ങളില്‍നിന്നും സ്വന്തം ജനതയില്‍നിന്നും സുരക്ഷിതരായി കഴിയാനാഗ്രഹിക്കുന്നു. എന്നാല്‍ കുഴപ്പത്തിനവസരം കിട്ടുമ്പോഴൊക്കെ, അതിലേക്കവര്‍ തലകുത്തിമറിയുന്നു. അതിനാല്‍ നിങ്ങള്‍ക്കെതിരെ തിരിയുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും നിങ്ങള്‍ക്കു മുന്നില്‍ സമാധാനം സമര്‍പ്പിക്കുകയും തങ്ങളുടെ കൈകള്‍ അടക്കിവെക്കുകയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങളവരെ കണ്ടേടത്തുവെച്ച് പിടികൂടി കൊന്നുകളയുക. അവര്‍ക്കെതിരെ നിങ്ങള്‍ക്കു നാം വ്യക്തമായ ന്യായം നല്‍കിയിരിക്കുന്നു.

തഫ്സീര്‍

وَمَا كَانَ لِمُؤْمِنٍ اَنْ يَّقْتُلَ مُؤْمِنًا اِلَّا خَطَـًٔا ۚ وَمَنْ قَتَلَ مُؤْمِنًا خَطَـًٔا فَتَحْرِيْرُ رَقَبَةٍ مُّؤْمِنَةٍ وَّدِيَةٌ مُّسَلَّمَةٌ اِلٰٓى اَهْلِهٖٓ اِلَّآ اَنْ يَّصَّدَّقُوْا ۗ فَاِنْ كَانَ مِنْ قَوْمٍ عَدُوٍّ لَّكُمْ وَهُوَ مُؤْمِنٌ فَتَحْرِيْرُ رَقَبَةٍ مُّؤْمِنَةٍ ۗوَاِنْ كَانَ مِنْ قَوْمٍۢ بَيْنَكُمْ وَبَيْنَهُمْ مِّيْثَاقٌ فَدِيَةٌ مُّسَلَّمَةٌ اِلٰٓى اَهْلِهٖ وَتَحْرِيْرُ رَقَبَةٍ مُّؤْمِنَةٍ ۚ فَمَنْ لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِۖ تَوْبَةً مِّنَ اللّٰهِ ۗوَكَانَ اللّٰهُ عَلِيْمًا حَكِيْمًا   ( النساء: ٩٢ )

wamā kāna
وَمَا كَانَ
ആയിക്കൂടാ, ആകാവതല്ല, ഉണ്ടായിക്കൂടാ, പാടില്ല
limu'minin
لِمُؤْمِنٍ
ഒരു സത്യവിശ്വാസിക്കും
an yaqtula
أَن يَقْتُلَ
അവന്‍ കൊലചെയ്യല്‍, വധിക്കല്‍
mu'minan
مُؤْمِنًا
ഒരു സത്യവിശ്വാസിയെ
illā khaṭa-an
إِلَّا خَطَـًٔاۚ
അബദ്ധമാ (പിഴവാ)യിട്ടൊഴികെ
waman qatala
وَمَن قَتَلَ
വല്ലവനും (ആരെങ്കിലും) കൊന്നാല്‍
mu'minan
مُؤْمِنًا
ഒരു സത്യവിശ്വാസിയെ
khaṭa-an
خَطَـًٔا
അബദ്ധമായി
fataḥrīru
فَتَحْرِيرُ
എന്നാല്‍ സ്വതന്ത്രമാക്കലാണ്
raqabatin
رَقَبَةٍ
ഒരു പിരടിയെ (അടിമയെ)
mu'minatin
مُّؤْمِنَةٍ
സത്യവിശ്വാസിയായ
wadiyatun
وَدِيَةٌ
ഒരു തെണ്ട (നഷ്ടപരിഹാരം)വും
musallamatun
مُّسَلَّمَةٌ
ഏൽപിച്ചു (വിട്ടു) കൊടുക്കപ്പെടുന്ന
ilā ahlihi
إِلَىٰٓ أَهْلِهِۦٓ
അവന്‍റെ ആള്‍ക്കാരിലേക്ക്, കുടുംബത്തിന്
illā an yaṣṣaddaqū
إِلَّآ أَن يَصَّدَّقُوا۟ۚ
അവര്‍ ധര്‍മം (സൗജന്യം) ആക്കിയാലൊഴികെ
fa-in kāna
فَإِن كَانَ
എനി അവനായിരുന്നെങ്കില്‍
min qawmin
مِن قَوْمٍ
ഒരു ജനതയില്‍ നിന്നു(ള്ളവന്‍)
ʿaduwwin lakum
عَدُوٍّ لَّكُمْ
നിങ്ങള്‍ക്ക് ശത്രുവായ
wahuwa mu'minun
وَهُوَ مُؤْمِنٌ
അവനാകട്ടെ സത്യവിശ്വാസിയുമാണ്
fataḥrīru
فَتَحْرِيرُ
എന്നാല്‍ സ്വതന്ത്രമാക്കലാണ്
raqabatin
رَقَبَةٍ
ഒരു പിരടി (അടിമ)യെ
mu'minatin
مُّؤْمِنَةٍۖ
സത്യവിശ്വാസിയായ
wa-in kāna
وَإِن كَانَ
അവനായിരുന്നാലാകട്ടെ
min qawmin
مِن قَوْمٍۭ
ഒരു ജനതയില്‍പെട്ട(വന്‍)
baynakum wabaynahum
بَيْنَكُمْ وَبَيْنَهُم
നിങ്ങള്‍ക്കും അവര്‍ക്കുമിടയിലുണ്ട്
mīthāqun
مِّيثَٰقٌ
കരാര്‍ ഉടമ്പടി
fadiyatun
فَدِيَةٌ
എന്നാല്‍ തെണ്ടം
musallamatun
مُّسَلَّمَةٌ
ഏല്‍പിച്ചു കൊടുക്കപ്പെടുന്ന
ilā ahlihi
إِلَىٰٓ أَهْلِهِۦ
അവന്‍റെ ആള്‍ക്കാര്‍ക്ക്, കുടുംബത്തിലേക്ക്
wataḥrīru raqabatin
وَتَحْرِيرُ رَقَبَةٍ
ഒരടിമയെ സ്വതന്ത്രമാക്കലും
mu'minatin
مُّؤْمِنَةٍۖ
സത്യവിശ്വാസിയായ
faman lam yajid
فَمَن لَّمْ يَجِدْ
എനി ആര്‍ക്ക് കിട്ടിയില്ലയോ, വല്ലവനും എത്തിക്കാതിരുന്നാല്‍
faṣiyāmu
فَصِيَامُ
എന്നാല്‍ നോമ്പ് നോല്‍ക്കല്‍
shahrayni
شَهْرَيْنِ
രണ്ട് മാസത്തെ
mutatābiʿayni
مُتَتَابِعَيْنِ
തുടര്‍ച്ചയായി (രണ്ട്)
tawbatan
تَوْبَةً
പശ്ചാത്താപമായിട്ട്, (ഖേദിച്ചു) മടക്കമായിട്ട്
mina l-lahi
مِّنَ ٱللَّهِۗ
അല്ലാഹുവില്‍ നിന്ന് (നിശ്ചയിച്ച)
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ʿalīman
عَلِيمًا
അറിയുന്നവന്‍
ḥakīman
حَكِيمًا
അഗാധജ്ഞന്‍, യുക്തിമാന്‍

ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയെ വധിക്കാവതല്ല. അബദ്ധത്തില്‍ സംഭവിക്കുന്നതൊഴികെ. ആരെങ്കിലും അബദ്ധത്തില്‍ ഒരു വിശ്വാസിയെ വധിച്ചാല്‍ പ്രായശ്ചിത്തമായി വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം. അവര്‍ ഔദാര്യത്തോടെ വിട്ടുവീഴ്ച ചെയ്താലൊഴികെ. വധിക്കപ്പെട്ട സത്യവിശ്വാസി നിങ്ങളുടെ ശത്രുസമൂഹത്തില്‍പ്പെട്ടവനാണെങ്കില്‍ വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക. എന്നാല്‍ കൊല്ലപ്പെട്ടവന്‍ നിങ്ങളുമായി സഖ്യത്തിലുള്ളവരില്‍പ്പെട്ടവനാണെങ്കില്‍ അയാളുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും വേണം. ആര്‍ക്കെങ്കിലും അതിനു സാധ്യമല്ലെങ്കില്‍ അവന്‍ തുടര്‍ച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പ്രായശ്ചിത്തമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

തഫ്സീര്‍

وَمَنْ يَّقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاۤؤُهٗ جَهَنَّمُ خَالِدًا فِيْهَا وَغَضِبَ اللّٰهُ عَلَيْهِ وَلَعَنَهٗ وَاَعَدَّ لَهٗ عَذَابًا عَظِيْمًا   ( النساء: ٩٣ )

waman yaqtul
وَمَن يَقْتُلْ
ആര്‍ കൊല്ലുന്നുവോ, വല്ലവനും കൊന്നാല്‍
mu'minan
مُؤْمِنًا
ഒരു സത്യവിശ്വാസിയെ
mutaʿammidan
مُّتَعَمِّدًا
കല്‍പിച്ചു കൂട്ടി, കരുതിക്കൂട്ടി
fajazāuhu
فَجَزَآؤُهُۥ
എന്നാലവന്‍റെ പ്രതിഫലം
jahannamu
جَهَنَّمُ
ജഹന്നമാണ്, നരകമാകുന്നു
khālidan
خَٰلِدًا
നിത്യ (സ്ഥിര)വാസിയായിക്കൊണ്ട്
fīhā
فِيهَا
അതില്‍
waghaḍiba l-lahu
وَغَضِبَ ٱللَّهُ
അല്ലാഹു കോപിക്കുകയും ചെയ്യും
ʿalayhi
عَلَيْهِ
അവന്‍റെമേല്‍
walaʿanahu
وَلَعَنَهُۥ
അവനെ അവന്‍ ശപിക്കുകയും ചെയ്യും
wa-aʿadda lahu
وَأَعَدَّ لَهُۥ
അവന്ന് അവന്‍ ഒരുക്കിവെക്കുകയും ചെയ്യും
ʿadhāban
عَذَابًا
ശിക്ഷ
ʿaẓīman
عَظِيمًا
വമ്പിച്ചതായ

എന്നാല്‍ ബോധപൂര്‍വം ഒരു വിശ്വാസിയെ കൊന്നവനുള്ള പ്രതിഫലം നരകമാണ്. അവനവിടെ സ്ഥിരവാസിയായിരിക്കും. അല്ലാഹുവിന്റെ കോപവും ശാപവും അവനില്‍ പതിച്ചുകഴിഞ്ഞിരിക്കുന്നു. കൊടിയ ശിക്ഷയാണ് അല്ലാഹു അവന്നായി ഒരുക്കിവെച്ചിരിക്കുന്നത്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِذَا ضَرَبْتُمْ فِيْ سَبِيْلِ اللّٰهِ فَتَبَيَّنُوْا وَلَا تَقُوْلُوْا لِمَنْ اَلْقٰىٓ اِلَيْكُمُ السَّلٰمَ لَسْتَ مُؤْمِنًاۚ تَبْتَغُوْنَ عَرَضَ الْحَيٰوةِ الدُّنْيَا ۖفَعِنْدَ اللّٰهِ مَغَانِمُ كَثِيْرَةٌ ۗ كَذٰلِكَ كُنْتُمْ مِّنْ قَبْلُ فَمَنَّ اللّٰهُ عَلَيْكُمْ فَتَبَيَّنُوْاۗ اِنَّ اللّٰهَ كَانَ بِمَا تَعْمَلُوْنَ خَبِيْرًا  ( النساء: ٩٤ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ വിശ്വസിച്ചവരേ
idhā ḍarabtum
إِذَا ضَرَبْتُمْ
നിങ്ങള്‍ യാത്രപോയാല്‍
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍
fatabayyanū
فَتَبَيَّنُوا۟
നിങ്ങള്‍ വ്യക്തത തേടുവിന്‍, വ്യക്തമായി മനസ്സിലാക്കുവിന്‍
walā taqūlū
وَلَا تَقُولُوا۟
നിങ്ങള്‍ പറയുകയും അരുത്
liman alqā
لِمَنْ أَلْقَىٰٓ
ഇട്ടുതന്ന (പ്രകടിപ്പിച്ച)വനോട്
ilaykumu
إِلَيْكُمُ
നിങ്ങളിലേക്ക്, നിങ്ങളോട്
l-salāma
ٱلسَّلَٰمَ
സലാമിനെ, സമാധാനം
lasta
لَسْتَ
നീ അല്ല (എന്ന്)
mu'minan
مُؤْمِنًا
സത്യവിശ്വാസി
tabtaghūna
تَبْتَغُونَ
നിങ്ങള്‍ തേടിക്കൊണ്ട്
ʿaraḍa
عَرَضَ
വിഭവം , സാമഗ്രികള്‍, ഉപകരണം
l-ḥayati l-dun'yā
ٱلْحَيَوٰةِ ٱلدُّنْيَا
ഐഹിക (ഇഹത്തിലെ) ജീവിതത്തിന്‍റെ
faʿinda l-lahi
فَعِندَ ٱللَّهِ
എന്നാല്‍ അല്ലാഹുവിന്‍റെ അടുക്കലുണ്ട്
maghānimu
مَغَانِمُ
ഗനീമത്തുകള്‍, യുദ്ധമുതലുകള്‍, ഭാഗ്യത്തില്‍ ലഭിക്കുന്നവ
kathīratun
كَثِيرَةٌۚ
വളരെ, അധികം
kadhālika
كَذَٰلِكَ
അപ്രകാരം, അതുപോലെ (തന്നെ)
kuntum
كُنتُم
നിങ്ങള്‍ ആയിരുന്നു
min qablu
مِّن قَبْلُ
മുമ്പ്
famanna l-lahu
فَمَنَّ ٱللَّهُ
എന്നിട്ട് അല്ലാഹു ദാക്ഷിണ്യം (നന്മ - ഗുണം) ചെയ്തിരിക്കുന്നു
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
fatabayyanū
فَتَبَيَّنُوٓا۟ۚ
അതിനാല്‍ നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കുവിന്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
khabīran
خَبِيرًا
സൂക്ഷ്മജ്ഞാനി

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനിറങ്ങിയാല്‍ ശത്രുക്കളെയും മിത്രങ്ങളെയും വേര്‍തിരിച്ചറിയണം. ആരെങ്കിലും നിങ്ങള്‍ക്ക് സലാം ചൊല്ലിയാല്‍ ഐഹികനേട്ടമാഗ്രഹിച്ച് 'നീ വിശ്വാസിയല്ലെ'ന്ന് അയാളോടു പറയരുത്. അല്ലാഹുവിങ്കല്‍ യുദ്ധമുതലുകള്‍ ധാരാളമുണ്ട്. നേരത്തെ നിങ്ങളും അവരിപ്പോഴുള്ള അതേ അവസ്ഥയിലായിരുന്നല്ലോ. പിന്നെ അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചു. അതിനാല്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.

തഫ്സീര്‍

لَا يَسْتَوِى الْقَاعِدُوْنَ مِنَ الْمُؤْمِنِيْنَ غَيْرُ اُولِى الضَّرَرِ وَالْمُجَاهِدُوْنَ فِيْ سَبِيْلِ اللّٰهِ بِاَمْوَالِهِمْ وَاَنْفُسِهِمْۗ فَضَّلَ اللّٰهُ الْمُجٰهِدِيْنَ بِاَمْوَالِهِمْ وَاَنْفُسِهِمْ عَلَى الْقٰعِدِيْنَ دَرَجَةً ۗ وَكُلًّا وَّعَدَ اللّٰهُ الْحُسْنٰىۗ وَفَضَّلَ اللّٰهُ الْمُجٰهِدِيْنَ عَلَى الْقٰعِدِيْنَ اَجْرًا عَظِيْمًاۙ   ( النساء: ٩٥ )

lā yastawī
لَّا يَسْتَوِى
സമമാകുക (ഒപ്പമാകുക)യില്ല
l-qāʿidūna
ٱلْقَٰعِدُونَ
(അടങ്ങി - മുടങ്ങി) ഇരിക്കുന്നവര്‍, ഇരുപ്പിലായവര്‍
mina l-mu'minīna
مِنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍ നിന്ന്
ghayru
غَيْرُ
അല്ലാതെ, ഒഴികെയുള്ള
ulī l-ḍarari
أُو۟لِى ٱلضَّرَرِ
ബുദ്ധിമുട്ട് (വിഷമം) ഉള്ളവര്‍
wal-mujāhidūna
وَٱلْمُجَٰهِدُونَ
സമരം ചെയ്യുന്നവരും
fī sabīli
فِى سَبِيلِ
മാര്‍ഗത്തില്‍
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
bi-amwālihim
بِأَمْوَٰلِهِمْ
തങ്ങളുടെ സ്വത്തുക്കള്‍കൊണ്ട്
wa-anfusihim
وَأَنفُسِهِمْۚ
തങ്ങളുടെ സ്വന്തങ്ങളെ (ദേഹങ്ങളെ) കൊണ്ടും
faḍḍala l-lahu
فَضَّلَ ٱللَّهُ
അല്ലാഹു ശ്രേഷ്ഠരാക്കിയിരിക്കുന്നു
l-mujāhidīna
ٱلْمُجَٰهِدِينَ
സമരം ചെയ്യുന്നവരെ
bi-amwālihim
بِأَمْوَٰلِهِمْ
തങ്ങളുടെ സ്വത്തുക്കള്‍ കൊണ്ട്
wa-anfusihim
وَأَنفُسِهِمْ
തങ്ങളുടെ ദേഹങ്ങളും
ʿalā l-qāʿidīna
عَلَى ٱلْقَٰعِدِينَ
(അടങ്ങി) ഇരിക്കുന്ന (ഇരുപ്പിലായ)വരെക്കാള്‍
darajatan
دَرَجَةًۚ
പദവിയാല്‍, പദവിയില്‍
wakullan
وَكُلًّا
എല്ലാവരോടും
waʿada l-lahu
وَعَدَ ٱللَّهُ
അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു
l-ḥus'nā
ٱلْحُسْنَىٰۚ
ഏറ്റവും നല്ലത്
wafaḍḍala l-lahu
وَفَضَّلَ ٱللَّهُ
അല്ലാഹു ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു
l-mujāhidīna
ٱلْمُجَٰهِدِينَ
സമരം ചെയ്യുന്നവരെ
ʿalā l-qāʿidīna
عَلَى ٱلْقَٰعِدِينَ
(അടങ്ങി) ഇരിക്കുന്നവരെക്കാള്‍
ajran
أَجْرًا
പ്രതിഫലത്തില്‍, കൂലിയാല്‍
ʿaẓīman
عَظِيمًا
വമ്പിച്ച

ന്യായമായ കാരണമില്ലാതെ വീട്ടിലിരിക്കുന്ന വിശ്വാസികളും, തങ്ങളുടെ സമ്പത്തും ശരീരവുമുപയോഗിച്ച് ദൈവമാര്‍ഗത്തില്‍ സമരം ചെയ്യുന്നവരും ഒരുപോലെയല്ല. സമ്പത്തുകൊണ്ടും ശരീരം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവരെ അല്ലാഹു വെറുതെയിരിക്കുന്നവരെക്കാള്‍ ഏറെ ഉയര്‍ന്ന പദവിയിലാക്കിയിരിക്കുന്നു. എല്ലാവര്‍ക്കും അല്ലാഹു മെച്ചപ്പെട്ട പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ അല്ലാഹു പോരാളികള്‍ക്ക് മഹത്തായ പ്രതിഫലത്താല്‍ വെറുതെയിരിക്കുന്നവരെക്കാള്‍ ശ്രേഷ്ഠത നല്‍കിയിരിക്കുന്നു.

തഫ്സീര്‍

دَرَجٰتٍ مِّنْهُ وَمَغْفِرَةً وَّرَحْمَةً ۗوَكَانَ اللّٰهُ غَفُوْرًا رَّحِيْمًا ࣖ   ( النساء: ٩٦ )

darajātin
دَرَجَٰتٍ
അതായത് പല പദവികള്‍
min'hu
مِّنْهُ
അവങ്കല്‍നിന്നുള്ള
wamaghfiratan
وَمَغْفِرَةً
പാപമോചനവും, പൊറുതിയും
waraḥmatan
وَرَحْمَةًۚ
കാരുണ്യവും
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നുതാനും
ghafūran
غَفُورًا
വളരെ പൊറുക്കുന്നവന്‍
raḥīman
رَّحِيمًا
കരുണാനിധി

അല്ലാഹുവിങ്കല്‍ നിന്നുള്ള ഉന്നത പദവികളും പാപമോചനവും എല്ലാവിധ അനുഗ്രഹങ്ങളും അവര്‍ക്കുണ്ട്. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.

തഫ്സീര്‍

اِنَّ الَّذِيْنَ تَوَفّٰىهُمُ الْمَلٰۤىِٕكَةُ ظَالِمِيْٓ اَنْفُسِهِمْ قَالُوْا فِيْمَ كُنْتُمْ ۗ قَالُوْا كُنَّا مُسْتَضْعَفِيْنَ فِى الْاَرْضِۗ قَالُوْٓا اَلَمْ تَكُنْ اَرْضُ اللّٰهِ وَاسِعَةً فَتُهَاجِرُوْا فِيْهَا ۗ فَاُولٰۤىِٕكَ مَأْوٰىهُمْ جَهَنَّمُ ۗ وَسَاۤءَتْ مَصِيْرًاۙ   ( النساء: ٩٧ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
tawaffāhumu
تَوَفَّىٰهُمُ
അവരെ (പൂര്‍ണമായി) പിടിച്ചെടുക്കും
l-malāikatu
ٱلْمَلَٰٓئِكَةُ
മലക്കുകള്‍
ẓālimī
ظَالِمِىٓ
അക്രമം ചെയ്യുന്നവരായ സ്ഥിതിയില്‍
anfusihim
أَنفُسِهِمْ
തങ്ങളുടെ ആത്മാക്കളോട്, തങ്ങളോട് തന്നെ
qālū
قَالُوا۟
അവര്‍ പറയും
fīma
فِيمَ
എന്തില്‍
kuntum
كُنتُمْۖ
നിങ്ങളായിരുന്നു
qālū kunnā
قَالُوا۟ كُنَّا
അവര്‍ പറയും ഞങ്ങളായിരുന്നു
mus'taḍʿafīna
مُسْتَضْعَفِينَ
ബലഹീനരാക്കപ്പെട്ടവര്‍, ദുര്‍ബ്ബലര്‍
fī l-arḍi
فِى ٱلْأَرْضِۚ
ഭൂമിയില്‍
qālū
قَالُوٓا۟
അവര്‍ പറയും
alam takun
أَلَمْ تَكُنْ
ആയിരുന്നില്ലേ
arḍu l-lahi
أَرْضُ ٱللَّهِ
അല്ലാഹുവിന്‍റെ ഭൂമി
wāsiʿatan
وَٰسِعَةً
വിശാലമായത്
fatuhājirū
فَتُهَاجِرُوا۟
അപ്പോള്‍ നിങ്ങള്‍(ക്കു) ഹിജ്‌റഃ പോകാമായിരുന്നു
fīhā
فِيهَاۚ
അതില്‍
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
mawāhum
مَأْوَىٰهُمْ
അവരുടെ സങ്കേതം, ചെന്നെത്തുന്ന സ്ഥലം
jahannamu
جَهَنَّمُۖ
നരകമാണ്
wasāat maṣīran
وَسَآءَتْ مَصِيرًا
അത് വളരെ (എത്രയോ) മോശപ്പെട്ടതുമാകുന്നു

സ്വന്തത്തോട് അതിക്രമം പ്രവര്‍ത്തിച്ചവരെ മരിപ്പിക്കുമ്പോള്‍ മലക്കുകള്‍ അവരോട് ചോദിക്കും: ''നിങ്ങള്‍ ഏതവസ്ഥയിലാണുണ്ടായിരുന്നത്?'' അവര്‍ പറയും: ''ഭൂമിയില്‍ ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരായിരുന്നു.'' മലക്കുകള്‍ ചോദിക്കും: ''അല്ലാഹുവിന്റെ ഭൂമി വിശാലമായിരുന്നില്ലേ? നിങ്ങള്‍ക്ക് നാടുവിട്ടെവിടെയെങ്കിലും രക്ഷപ്പെടാമായിരുന്നില്ലേ?'' അവരുടെ താവളം നരകമാണ്. അതെത്ര ചീത്ത സങ്കേതം!

തഫ്സീര്‍

اِلَّا الْمُسْتَضْعَفِيْنَ مِنَ الرِّجَالِ وَالنِّسَاۤءِ وَالْوِلْدَانِ لَا يَسْتَطِيْعُوْنَ حِيْلَةً وَّلَا يَهْتَدُوْنَ سَبِيْلًاۙ   ( النساء: ٩٨ )

illā l-mus'taḍʿafīna
إِلَّا ٱلْمُسْتَضْعَفِينَ
ദുര്‍ബ്ബലരൊഴികെ, ബലഹീനരാക്കപ്പെട്ടവരല്ലാതെ
mina l-rijāli
مِنَ ٱلرِّجَالِ
പുരുഷന്മാരാകുന്ന, പുരുഷന്മാരില്‍ നിന്ന്
wal-nisāi
وَٱلنِّسَآءِ
സ്ത്രീകളും
wal-wil'dāni
وَٱلْوِلْدَٰنِ
കുട്ടികളും
lā yastaṭīʿūna
لَا يَسْتَطِيعُونَ
അവര്‍ക്ക് സാധിക്കുകയില്ല, സാധിക്കാത്ത വിധത്തില്‍
ḥīlatan
حِيلَةً
ഒരു ഉപായത്തിനും, വല്ല കൗശലത്തിനും
walā yahtadūna
وَلَا يَهْتَدُونَ
അവര്‍ വഴികാണുകയുമില്ല (കണ്ടെത്തുകയുമില്ല)
sabīlan
سَبِيلًا
ഒരു മാര്‍ഗവും, വഴിയും

എന്നാല്‍ യഥാര്‍ഥത്തില്‍ തന്നെ എന്തെങ്കിലും തന്ത്രമോ രക്ഷാമാര്‍ഗമോ കണ്ടെത്താനാവാതെ അടിച്ചമര്‍ത്തപ്പെട്ടവരായി കഴിയുന്ന പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇതില്‍ നിന്നൊഴിവാണ്.

തഫ്സീര്‍

فَاُولٰۤىِٕكَ عَسَى اللّٰهُ اَنْ يَّعْفُوَ عَنْهُمْ ۗ وَكَانَ اللّٰهُ عَفُوًّا غَفُوْرًا   ( النساء: ٩٩ )

fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
ʿasā l-lahu
عَسَى ٱللَّهُ
അല്ലാഹു ആയേക്കാം
an yaʿfuwa
أَن يَعْفُوَ
അവന്‍ മാപ്പ് നല്‍കുവാന്‍
ʿanhum
عَنْهُمْۚ
അവര്‍ക്ക്
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നുതാനും
ʿafuwwan
عَفُوًّا
വളരെ മാപ്പ് ചെയ്യുന്നവന്‍
ghafūran
غَفُورًا
വളരെ പൊറുക്കുന്നവന്‍

അത്തരക്കാര്‍ക്ക് അല്ലാഹു മാപ്പേകിയേക്കാം. അല്ലാഹു ഏറെ മാപ്പേകുന്നവനും പൊറുക്കുന്നവനുമാണല്ലോ.

തഫ്സീര്‍

۞ وَمَنْ يُّهَاجِرْ فِيْ سَبِيْلِ اللّٰهِ يَجِدْ فِى الْاَرْضِ مُرَاغَمًا كَثِيْرًا وَّسَعَةً ۗوَمَنْ يَّخْرُجْ مِنْۢ بَيْتِهٖ مُهَاجِرًا اِلَى اللّٰهِ وَرَسُوْلِهٖ ثُمَّ يُدْرِكْهُ الْمَوْتُ فَقَدْ وَقَعَ اَجْرُهٗ عَلَى اللّٰهِ ۗوَكَانَ اللّٰهُ غَفُوْرًا رَّحِيْمًا ࣖ   ( النساء: ١٠٠ )

waman yuhājir
وَمَن يُهَاجِرْ
വല്ലവരും ഹിജ്‌റഃ പോകുന്നപക്ഷം
fī sabīli
فِى سَبِيلِ
മാര്‍ഗത്തില്‍
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
yajid
يَجِدْ
അവന്‍ കണ്ടെത്തും, എത്തിക്കും, അവനുകിട്ടും
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
murāghaman
مُرَٰغَمًا
ആശ്രയം, ആശ്രയ സ്ഥാനം, വിശാല സ്ഥാനം, വിഹാര സ്ഥാനം
kathīran
كَثِيرًا
വിശാലതയും
wasaʿatan
وَسَعَةًۚ
വളരെ, ധാരാളം
waman yakhruj
وَمَن يَخْرُجْ
ആരെങ്കിലും പുറപ്പെടുന്നതായാല്‍
min baytihi
مِنۢ بَيْتِهِۦ
തന്‍റെ വീട്ടില്‍ നിന്ന്
muhājiran
مُهَاجِرًا
ഹിജ്‌റഃ പോകുന്നവനായിട്ട്
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിങ്കലേക്ക്
warasūlihi
وَرَسُولِهِۦ
അവന്‍റെ റസൂലിലേക്കും
thumma
ثُمَّ
പിന്നീട്, പിന്നെ
yud'rik'hu
يُدْرِكْهُ
അവന് പിടിപെടുക (കണ്ടെത്തുക)യും
l-mawtu
ٱلْمَوْتُ
മരണം
faqad waqaʿa
فَقَدْ وَقَعَ
എന്നാല്‍ തീര്‍ച്ചയായും സംഭവിച്ചു, ഉണ്ടായി (സ്ഥിരപ്പെട്ടു)
ajruhu
أَجْرُهُۥ
അവന്‍റെ പ്രതിഫലം
ʿalā l-lahi
عَلَى ٱللَّهِۗ
അല്ലാഹുവിന്‍റെ മേല്‍
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നുതാനും
ghafūran
غَفُورًا
വളരെ പൊറുക്കുന്നവന്‍
raḥīman
رَّحِيمًا
കരുണാനിധി

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിയുന്നവന് ഭൂമിയില്‍ ധാരാളം അഭയസ്ഥാനങ്ങളും വിശാലമായ ജീവിത സൗകര്യങ്ങളും കണ്ടെത്താം. വീടുവെടിഞ്ഞ് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും അഭയം തേടി പുറപ്പെട്ടവന്‍ വഴിയില്‍വെച്ച് മരണപ്പെടുകയാണെങ്കില്‍ ഉറപ്പായും അവന് അല്ലാഹുവിങ്കല്‍ പ്രതിഫലമുണ്ട്. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.

തഫ്സീര്‍