Skip to main content

وَاِذَا ضَرَبْتُمْ فِى الْاَرْضِ فَلَيْسَ عَلَيْكُمْ جُنَاحٌ اَنْ تَقْصُرُوْا مِنَ الصَّلٰوةِ ۖ اِنْ خِفْتُمْ اَنْ يَّفْتِنَكُمُ الَّذِيْنَ كَفَرُوْاۗ اِنَّ الْكٰفِرِيْنَ كَانُوْا لَكُمْ عَدُوًّا مُّبِيْنًا   ( النساء: ١٠١ )

wa-idhā ḍarabtum
وَإِذَا ضَرَبْتُمْ
നിങ്ങള്‍ യാത്രപോയാല്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍, ഭൂമിയിലൂടെ
falaysa ʿalaykum
فَلَيْسَ عَلَيْكُمْ
എന്നാല്‍ നിങ്ങളുടെമേല്‍ ഇല്ല
junāḥun
جُنَاحٌ
തെറ്റ്, ഒരു തെറ്റും
an taqṣurū
أَن تَقْصُرُوا۟
നിങ്ങള്‍ ചുരുക്കുന്നതിന്
mina l-ṣalati
مِنَ ٱلصَّلَوٰةِ
നമസ്‌കാരത്തില്‍ നിന്ന്
in khif'tum
إِنْ خِفْتُمْ
നിങ്ങള്‍ ഭയപ്പെട്ടെങ്കില്‍
an yaftinakumu
أَن يَفْتِنَكُمُ
നിങ്ങളെ കുഴപ്പത്തിലാക്കുന്നത്
alladhīna kafarū
ٱلَّذِينَ كَفَرُوٓا۟ۚ
അവിശ്വസിച്ചവര്‍
inna l-kāfirīna
إِنَّ ٱلْكَٰفِرِينَ
നിശ്ചയമായും അവിശ്വാസികള്‍
kānū
كَانُوا۟
അവരാകുന്നു, ആയിരിക്കുന്നു
lakum
لَكُمْ
നിങ്ങള്‍ക്ക്
ʿaduwwan
عَدُوًّا
ശത്രു
mubīnan
مُّبِينًا
സ്പഷ്ടമായ, പ്രത്യക്ഷമായ

നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍ സത്യനിഷേധികള്‍ നിങ്ങളെ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ നമസ്‌കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റമില്ല. സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കള്‍ തന്നെ; തീര്‍ച്ച.

തഫ്സീര്‍

وَاِذَا كُنْتَ فِيْهِمْ فَاَقَمْتَ لَهُمُ الصَّلٰوةَ فَلْتَقُمْ طَاۤىِٕفَةٌ مِّنْهُمْ مَّعَكَ وَلْيَأْخُذُوْٓا اَسْلِحَتَهُمْ ۗ فَاِذَا سَجَدُوْا فَلْيَكُوْنُوْا مِنْ وَّرَاۤىِٕكُمْۖ وَلْتَأْتِ طَاۤىِٕفَةٌ اُخْرٰى لَمْ يُصَلُّوْا فَلْيُصَلُّوْا مَعَكَ وَلْيَأْخُذُوْا حِذْرَهُمْ وَاَسْلِحَتَهُمْ ۗ وَدَّ الَّذِيْنَ كَفَرُوْا لَوْ تَغْفُلُوْنَ عَنْ اَسْلِحَتِكُمْ وَاَمْتِعَتِكُمْ فَيَمِيْلُوْنَ عَلَيْكُمْ مَّيْلَةً وَّاحِدَةً ۗوَلَا جُنَاحَ عَلَيْكُمْ اِنْ كَانَ بِكُمْ اَذًى مِّنْ مَّطَرٍ اَوْ كُنْتُمْ مَّرْضٰٓى اَنْ تَضَعُوْٓا اَسْلِحَتَكُمْ وَخُذُوْا حِذْرَكُمْ ۗ اِنَّ اللّٰهَ اَعَدَّ لِلْكٰفِرِيْنَ عَذَابًا مُّهِيْنًا   ( النساء: ١٠٢ )

wa-idhā kunta
وَإِذَا كُنتَ
നീ ആയിരുന്നാല്‍, ഉണ്ടായിരുന്നാല്‍
fīhim
فِيهِمْ
അവരില്‍
fa-aqamta
فَأَقَمْتَ
എന്നിട്ടു നീ നിലനിറുത്തുക (നടത്തുക)യും
lahumu
لَهُمُ
അവര്‍ക്ക്, അവര്‍ക്ക് വേണ്ടി
l-ṣalata
ٱلصَّلَوٰةَ
നമസ്‌കാരം
faltaqum
فَلْتَقُمْ
എന്നാല്‍ നില്‍ക്കട്ടെ
ṭāifatun min'hum
طَآئِفَةٌ مِّنْهُم
അവരില്‍ നിന്ന് ഒരു വിഭാഗം, ഒരു കൂട്ടര്‍
maʿaka
مَّعَكَ
നിന്‍റെ കൂടെ, ഒപ്പം
walyakhudhū
وَلْيَأْخُذُوٓا۟
അവര്‍ എടുക്കുകയും ചെയ്യട്ടെ
asliḥatahum
أَسْلِحَتَهُمْ
അവരുടെ ആയുധങ്ങള്‍
fa-idhā sajadū
فَإِذَا سَجَدُوا۟
എന്നിട്ട് അവര്‍ സുജൂദ് ചെയ്താല്‍
falyakūnū
فَلْيَكُونُوا۟
അവര്‍ ആയിക്കൊള്ളട്ടെ, ആയിരിക്കട്ടെ
min warāikum
مِن وَرَآئِكُمْ
നിങ്ങളുടെ പിന്‍പുറത്തിലൂടെ
waltati
وَلْتَأْتِ
വരുകയും ചെയ്യട്ടെ, വന്നും കൊള്ളട്ടെ
ṭāifatun
طَآئِفَةٌ
ഒരു വിഭാഗം
ukh'rā
أُخْرَىٰ
വേറെ, മറ്റൊരു
lam yuṣallū
لَمْ يُصَلُّوا۟
നമസ്‌കരിച്ചിട്ടില്ലാത്ത, അവര്‍ നമസ്‌കരിച്ചിട്ടില്ല
falyuṣallū
فَلْيُصَلُّوا۟
എന്നിട്ടവര്‍ നമസ്‌കരിക്കട്ടെ
maʿaka
مَعَكَ
നിന്‍റെ കൂടെ
walyakhudhū
وَلْيَأْخُذُوا۟
അവര്‍ എടുത്തും (സ്വീകരിച്ചും) കൊള്ളട്ടെ
ḥidh'rahum
حِذْرَهُمْ
അവരുടെ ജാഗ്രത, സൂക്ഷ്മത, കാവല്‍
wa-asliḥatahum
وَأَسْلِحَتَهُمْۗ
അവരുടെ ആയുധങ്ങളും
wadda
وَدَّ
കൊതിക്കുകയാണ്, മോഹിച്ചു, ആഗ്രഹിച്ചു
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
law taghfulūna
لَوْ تَغْفُلُونَ
നിങ്ങള്‍ ശ്രദ്ധ വിട്ടിരുന്നെങ്കില്‍, അശ്രദ്ധരായാല്‍ കൊള്ളാം (എന്ന്)
ʿan asliḥatikum
عَنْ أَسْلِحَتِكُمْ
നിങ്ങളുടെ ആയുധങ്ങളെപ്പറ്റി
wa-amtiʿatikum
وَأَمْتِعَتِكُمْ
നിങ്ങളുടെ സാമഗ്രികളെയും, ഉപകരണങ്ങളെയും
fayamīlūna
فَيَمِيلُونَ
എന്നാല്‍ (അപ്പോള്‍ - അങ്ങനെ) അവര്‍ ആഞ്ഞു വീഴുകയും, ആഞ്ഞടിക്കാം, മറിഞ്ഞു വീഴാം, മറിയുവാന്‍
ʿalaykum
عَلَيْكُم
നിങ്ങളുടെമേല്‍, നിങ്ങളില്‍
maylatan
مَّيْلَةً
ഒരു ആഞ്ഞടി, മറിയല്‍
wāḥidatan
وَٰحِدَةًۚ
ഒരു, ഏക
walā junāḥa
وَلَا جُنَاحَ
തെറ്റില്ലതാനും, കുറ്റവുമില്ല
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
in kāna bikum
إِن كَانَ بِكُمْ
നിങ്ങളില്‍ ഉണ്ടായെങ്കില്‍
adhan
أَذًى
വല്ല ശല്യവും, ഉപദ്രവം
min maṭarin
مِّن مَّطَرٍ
മഴയാല്‍, മഴ നിമിത്തം
aw kuntum
أَوْ كُنتُم
അല്ലെങ്കില്‍ നിങ്ങള്‍ ആയിരുന്നു (എങ്കില്‍)
marḍā
مَّرْضَىٰٓ
രോഗികള്‍
an taḍaʿū
أَن تَضَعُوٓا۟
നിങ്ങള്‍ വെക്കുന്നതിനു, താഴെ വെക്കുന്നതിന്
asliḥatakum
أَسْلِحَتَكُمْۖ
നിങ്ങളുടെ ആയുധങ്ങള്‍
wakhudhū
وَخُذُوا۟
നിങ്ങള്‍ എടുക്കുക (സ്വീകരിക്കുക)യും ചെയ്‌വിന്‍
ḥidh'rakum
حِذْرَكُمْۗ
നിങ്ങളുടെ ജാഗ്രത, സൂക്ഷ്മത
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
aʿadda
أَعَدَّ
ഒരുക്കി വെച്ചിരിക്കുന്നു
lil'kāfirīna
لِلْكَٰفِرِينَ
അവിശ്വാസികള്‍ക്ക്
ʿadhāban
عَذَابًا
ശിക്ഷ
muhīnan
مُّهِينًا
നിന്ദാകരമായ, അപമാനിക്കുന്ന

നീ അവര്‍ക്കിടയിലുണ്ടാവുകയും അവര്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയുമാണെങ്കില്‍ അവരിലൊരുകൂട്ടര്‍ നിന്നോടൊപ്പം നില്‍ക്കട്ടെ. അവര്‍ തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അവര്‍ സാഷ്ടാംഗം ചെയ്തുകഴിഞ്ഞാല്‍ പിറകോട്ട് മാറിനില്‍ക്കുകയും നമസ്‌കരിച്ചിട്ടില്ലാത്ത വിഭാഗം വന്ന് നിന്റെ കൂടെ നമസ്‌കരിക്കുകയും വേണം. അവരും ജാഗ്രത പുലര്‍ത്തുകയും ആയുധമണിയുകയും ചെയ്യട്ടെ. നിങ്ങള്‍ ആയുധങ്ങളുടെയും സാധനസാമഗ്രികളുടെയും കാര്യത്തില്‍ അല്‍പം അശ്രദ്ധരായാല്‍ നിങ്ങളുടെ മേല്‍ ചാടിവീണ് ഒരൊറ്റ ആഞ്ഞടി നടത്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ് സത്യനിഷേധികള്‍. മഴ കാരണം ക്ലേശമുണ്ടാവുകയോ രോഗികളാവുകയോ ചെയ്താല്‍ ആയുധം താഴെ വെക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റമില്ല. അപ്പോഴും നിങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സംശയമില്ല; അല്ലാഹു സത്യനിഷേധികള്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.

തഫ്സീര്‍

فَاِذَا قَضَيْتُمُ الصَّلٰوةَ فَاذْكُرُوا اللّٰهَ قِيَامًا وَّقُعُوْدًا وَّعَلٰى جُنُوْبِكُمْ ۚ فَاِذَا اطْمَأْنَنْتُمْ فَاَقِيْمُوا الصَّلٰوةَ ۚ اِنَّ الصَّلٰوةَ كَانَتْ عَلَى الْمُؤْمِنِيْنَ كِتٰبًا مَّوْقُوْتًا   ( النساء: ١٠٣ )

fa-idhā qaḍaytumu
فَإِذَا قَضَيْتُمُ
അങ്ങനെ നിങ്ങള്‍ നിര്‍വ്വഹിച്ചാല്‍, ചെയ്തുതീര്‍ത്താല്‍
l-ṣalata
ٱلصَّلَوٰةَ
നമസ്‌കാരം
fa-udh'kurū
فَٱذْكُرُوا۟
നിങ്ങള്‍ ഓര്‍മിക്കുവിന്‍, ധ്യാനിക്കുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
qiyāman
قِيَٰمًا
നില്‍ക്കുന്നവരായിട്ട്
waquʿūdan
وَقُعُودًا
ഇരിക്കുന്നവരായും
waʿalā junūbikum
وَعَلَىٰ جُنُوبِكُمْۚ
നിങ്ങളുടെ പാര്‍ശ്വ (ഭാഗ)ങ്ങളിലായും
fa-idhā iṭ'manantum
فَإِذَا ٱطْمَأْنَنتُمْ
എന്നിട്ട് (എനി - അപ്പോള്‍) നിങ്ങള്‍ക്ക് സമാധാനമായെങ്കില്‍ (മനസ്സൊതുങ്ങിയെങ്കില്‍)
fa-aqīmū
فَأَقِيمُوا۟
അപ്പോള്‍ നിങ്ങള്‍ നിലനിറുത്തുവിന്‍
l-ṣalata
ٱلصَّلَوٰةَۚ
നമസ്‌കാരം
inna l-ṣalata
إِنَّ ٱلصَّلَوٰةَ
നിശ്ചയമായും നമസ്‌കാരം
kānat
كَانَتْ
ആയിരിക്കുന്നു, ആകുന്നു
ʿalā l-mu'minīna
عَلَى ٱلْمُؤْمِنِينَ
സത്യവിശ്വസികളുടെ മേല്‍
kitāban
كِتَٰبًا
നിയമം, നിശ്ചയം, നിര്‍ബ്ബന്ധം
mawqūtan
مَّوْقُوتًا
സമയം നിശ്ചയിക്കപ്പെട്ട, നിര്‍ണയം ചെയ്യപ്പെട്ടതായ

അങ്ങനെ നിങ്ങള്‍ നമസ്‌കാരം നിര്‍വഹിച്ചുകഴിഞ്ഞാല്‍ പിന്നെ, നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ ഓര്‍ത്തുകൊണ്ടിരിക്കുക. നിങ്ങള്‍ നിര്‍ഭയാവസ്ഥയിലായാല്‍ നമസ്‌കാരം തികവോടെ നിര്‍വഹിക്കുക. നമസ്‌കാരം സത്യവിശ്വാസികള്‍ക്ക് സമയബന്ധിതമായി നിശ്ചയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാണ്.

തഫ്സീര്‍

وَلَا تَهِنُوْا فِى ابْتِغَاۤءِ الْقَوْمِ ۗ اِنْ تَكُوْنُوْا تَأْلَمُوْنَ فَاِنَّهُمْ يَأْلَمُوْنَ كَمَا تَأْلَمُوْنَ ۚوَتَرْجُوْنَ مِنَ اللّٰهِ مَا لَا يَرْجُوْنَ ۗوَكَانَ اللّٰهُ عَلِيْمًا حَكِيْمًا ࣖ   ( النساء: ١٠٤ )

walā tahinū
وَلَا تَهِنُوا۟
നിങ്ങള്‍ ദുര്‍ബ്ബലരാകരുത്
fī ib'tighāi
فِى ٱبْتِغَآءِ
അന്വേഷി(ച്ചു പിടി)ക്കുന്നതില്‍
l-qawmi
ٱلْقَوْمِۖ
(ആ) ജനതയെ
in takūnū
إِن تَكُونُوا۟
നിങ്ങളാകുന്നുവെങ്കില്‍
talamūna
تَأْلَمُونَ
നിങ്ങള്‍ വേദനപ്പെടുന്നു(വേദന അനുഭവിക്കുന്നു)
fa-innahum
فَإِنَّهُمْ
എന്നാല്‍ നിശ്ചയമായും അവര്‍
yalamūna
يَأْلَمُونَ
അവര്‍ വേദന അനുഭവിക്കുന്നു. അവര്‍ക്ക് വേദനയുണ്ടാകുന്നു
kamā talamūna
كَمَا تَأْلَمُونَۖ
നിങ്ങള്‍ വേദനപ്പെടുന്ന (അനുഭവിക്കുന്ന)തു പോലെ
watarjūna
وَتَرْجُونَ
നിങ്ങള്‍ പ്രതീക്ഷിക്കുക (അഭിലഷിക്കുക)യും ചെയ്യുന്നു
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവില്‍ നിന്ന്
mā lā yarjūna
مَا لَا يَرْجُونَۗ
അവര്‍ പ്രതീക്ഷിക്കാത്തത്
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹുവാകുന്നു
ʿalīman
عَلِيمًا
അറിയുന്നവന്‍
ḥakīman
حَكِيمًا
അഗാധജ്ഞാനി, യുക്തിമാന്‍

ശത്രുജനതയെ തേടിപ്പിടിക്കുന്നതില്‍ നിങ്ങള്‍ ഭീരുത്വം കാണിക്കരുത്. നിങ്ങള്‍ വേദന അനുഭവിക്കുന്നുവെങ്കില്‍ നിങ്ങള്‍ വേദന അനുഭവിക്കുന്നപോലെ അവരും വേദന അനുഭവിക്കുന്നുണ്ട്. അതോടൊപ്പം അവര്‍ക്ക് പ്രതീക്ഷിക്കാനില്ലാത്തത് അല്ലാഹുവിങ്കല്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

തഫ്സീര്‍

اِنَّآ اَنْزَلْنَآ اِلَيْكَ الْكِتٰبَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَآ اَرٰىكَ اللّٰهُ ۗوَلَا تَكُنْ لِّلْخَاۤىِٕنِيْنَ خَصِيْمًا ۙ  ( النساء: ١٠٥ )

innā anzalnā
إِنَّآ أَنزَلْنَآ
നിശ്ചയമായും നാം ഇറക്കിത്തന്നിരിക്കുന്നു
ilayka
إِلَيْكَ
നിനക്ക്, നിന്നിലേക്ക്
l-kitāba
ٱلْكِتَٰبَ
(വേദ) ഗ്രന്ഥം
bil-ḥaqi
بِٱلْحَقِّ
യഥാര്‍ഥ (മുറ - കാര്യ) പ്രകാരം
litaḥkuma
لِتَحْكُمَ
നീ വിധി കല്‍പിക്കുവാന്‍ വേണ്ടി
bayna l-nāsi
بَيْنَ ٱلنَّاسِ
മനുഷ്യര്‍ക്കിടയില്‍
bimā arāka
بِمَآ أَرَىٰكَ
നിനക്കു കാണിച്ചു തന്നതുകൊണ്ട് (കാട്ടിത്തന്നതനുസരിച്ച് - പ്രകാരം)
l-lahu
ٱللَّهُۚ
അല്ലാഹു
walā takun
وَلَا تَكُن
നീ ആകരുത്, ആകുകയും അരുത്
lil'khāinīna
لِّلْخَآئِنِينَ
ചതിക്കുന്നവര്‍ക്ക്, വഞ്ചകന്മാര്‍ക്ക് വേണ്ടി
khaṣīman
خَصِيمًا
വാദിക്കുന്നവന്‍, കക്ഷി വാദം ചെയ്യുന്നവന്‍

നാം നിനക്ക് സത്യസന്ദേശവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കാന്‍ വേണ്ടിയാണിത്. നീ വഞ്ചകര്‍ക്കുവേണ്ടി വാദിക്കുന്നവനാകരുത്.

തഫ്സീര്‍

وَّاسْتَغْفِرِ اللّٰهَ ۗاِنَّ اللّٰهَ كَانَ غَفُوْرًا رَّحِيْمًاۚ   ( النساء: ١٠٦ )

wa-is'taghfiri
وَٱسْتَغْفِرِ
നീ പൊറുതി (പാപമോചനം) തേടുകയും ചെയ്യുക
l-laha
ٱللَّهَۖ
അല്ലാഹുവിനോട്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു, ആയിരിക്കുന്നു
ghafūran
غَفُورًا
വളരെ പൊറുക്കുന്നവന്‍
raḥīman
رَّحِيمًا
കരുണാനിധി, കരുണയുള്ളവന്‍

അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനും തന്നെ; തീര്‍ച്ച.

തഫ്സീര്‍

وَلَا تُجَادِلْ عَنِ الَّذِيْنَ يَخْتَانُوْنَ اَنْفُسَهُمْ ۗ اِنَّ اللّٰهَ لَا يُحِبُّ مَنْ كَانَ خَوَّانًا اَثِيْمًاۙ  ( النساء: ١٠٧ )

walā tujādil
وَلَا تُجَٰدِلْ
നീ തര്‍ക്കം നടത്തുകയും ചെയ്യരുത്
ʿani alladhīna
عَنِ ٱلَّذِينَ
യാതൊരു കൂട്ടരെപ്പറ്റി, യാതൊരുവര്‍ക്ക് വേണ്ടി
yakhtānūna
يَخْتَانُونَ
വഞ്ചന പ്രവര്‍ത്തിക്കുന്ന
anfusahum
أَنفُسَهُمْۚ
തങ്ങളുടെ സ്വന്തങ്ങളോട് (ആത്മാക്കളോട്) തങ്ങളോടുതന്നെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yuḥibbu
لَا يُحِبُّ
ഇഷ്ടപ്പെടുന്നതല്ല, സ്‌നേഹിക്കയില്ല
man kāna
مَن كَانَ
ആയവരെ (വനെ)
khawwānan
خَوَّانًا
വലിയ (മഹാ) വഞ്ചകന്‍
athīman
أَثِيمًا
വലിയ (മഹാ)പാപി

ആത്മവഞ്ചന നടത്തുന്നവര്‍ക്കുവേണ്ടി നീ വാദിക്കരുത്. കൊടുംവഞ്ചകനും പെരുംപാപിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.

തഫ്സീര്‍

يَّسْتَخْفُوْنَ مِنَ النَّاسِ وَلَا يَسْتَخْفُوْنَ مِنَ اللّٰهِ وَهُوَ مَعَهُمْ اِذْ يُبَيِّتُوْنَ مَا لَا يَرْضٰى مِنَ الْقَوْلِ ۗ وَكَانَ اللّٰهُ بِمَا يَعْمَلُوْنَ مُحِيْطًا   ( النساء: ١٠٨ )

yastakhfūna
يَسْتَخْفُونَ
അവര്‍ മറച്ചുവെക്കുന്നു, മറക്കുവാന്‍ ശ്രമിക്കുന്നു
mina l-nāsi
مِنَ ٱلنَّاسِ
മനുഷ്യരില്‍ നിന്ന്, മനുഷ്യരെ സംബന്ധിച്ച്
walā yastakhfūna
وَلَا يَسْتَخْفُونَ
അവര്‍ മറച്ചു വെക്കുന്നുമില്ല
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവില്‍ നിന്ന്
wahuwa
وَهُوَ
അവനാകട്ടെ, അവനോ
maʿahum
مَعَهُمْ
അവരുടെ കൂടെ ഉണ്ട്(താനും)
idh yubayyitūna
إِذْ يُبَيِّتُونَ
അവര്‍ രാപ്പരിപാടി നടത്തുമ്പോള്‍ (രാത്രി നടത്തുന്ന സന്ദര്‍ഭം)
mā lā yarḍā
مَا لَا يَرْضَىٰ
അവന്‍ തൃപ്തിപ്പെടാത്തത്
mina l-qawli
مِنَ ٱلْقَوْلِۚ
വാക്കില്‍ (വാക്കുകളില്‍) നിന്ന്, വാക്കാകുന്ന
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നുതാനും
bimā yaʿmalūna
بِمَا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കുന്നതിനെ(പ്പറ്റി)
muḥīṭan
مُحِيطًا
വലയം ചെയ്യുന്ന (മുഴുവന്‍ - സൂക്ഷ്മമായി അറിയുന്ന)വന്‍

അവര്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുന്നു. എന്നാല്‍ അല്ലാഹുവില്‍നിന്ന് മറച്ചുവെക്കാനവര്‍ക്കാവില്ല. അല്ലാഹുവിന് ഇഷ്ടപ്പെടാത്ത സംസാരത്തിലൂടെ രാത്രിയിലവര്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോഴും അവന്‍ അവരോടൊപ്പമുണ്ട്. അവര്‍ ചെയ്യുന്നതൊക്കെ സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

هٰٓاَنْتُمْ هٰٓؤُلَاۤءِ جَادَلْتُمْ عَنْهُمْ فِى الْحَيٰوةِ الدُّنْيَاۗ فَمَنْ يُّجَادِلُ اللّٰهَ عَنْهُمْ يَوْمَ الْقِيٰمَةِ اَمْ مَّنْ يَّكُوْنُ عَلَيْهِمْ وَكِيْلًا   ( النساء: ١٠٩ )

hāantum
هَٰٓأَنتُمْ
ഹാ (ഹേ) നിങ്ങള്‍
hāulāi
هَٰٓؤُلَآءِ
(ഇങ്ങിനെയുള്ള) ഇക്കൂട്ടരാണ്
jādaltum
جَٰدَلْتُمْ
നിങ്ങള്‍ തര്‍ക്കം നടത്തി
ʿanhum
عَنْهُمْ
അവരെക്കുറിച്ച് (അവര്‍ക്കുവേണ്ടി)
fī l-ḥayati
فِى ٱلْحَيَوٰةِ
ജീവിതത്തില്‍
l-dun'yā
ٱلدُّنْيَا
ദുന്‍യാവിന്‍റെ, ഐഹിക
faman yujādilu
فَمَن يُجَٰدِلُ
എന്നാല്‍ ആര്‍ തര്‍ക്കം നടത്തും, തര്‍ക്കിക്കുന്നവന്‍ ആര്‍
l-laha
ٱللَّهَ
അല്ലാഹുവിനോട്
ʿanhum
عَنْهُمْ
അവര്‍ക്കുവേണ്ടി, അവരെപ്പറ്റി
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ക്വിയാമത്തു നാളില്‍
am man
أَم مَّن
അതല്ലെങ്കില്‍ (അഥവാ) ആരാണ്
yakūnu
يَكُونُ
ആയിരിക്കുക
ʿalayhim
عَلَيْهِمْ
അവര്‍ക്ക്, അവരുടെ മേല്‍
wakīlan
وَكِيلًا
കാര്യം ഏല്‍പിക്കപ്പെടുന്നവന്‍, വക്കീല്‍, ഭാരവാഹി, ഏല്‍ക്കുന്നവന്‍

ഐഹികജീവിതത്തില്‍ അവര്‍ക്കുവേണ്ടി വാദിക്കാന്‍ നിങ്ങളുണ്ട്. എന്നാല്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ അവര്‍ക്കുവേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുണ്ടാവുക? ആരാണ് അവിടെ അവരുടെ വക്കാലത്ത് ഏറ്റെടുക്കുക?

തഫ്സീര്‍

وَمَنْ يَّعْمَلْ سُوْۤءًا اَوْ يَظْلِمْ نَفْسَهٗ ثُمَّ يَسْتَغْفِرِ اللّٰهَ يَجِدِ اللّٰهَ غَفُوْرًا رَّحِيْمًا   ( النساء: ١١٠ )

waman yaʿmal
وَمَن يَعْمَلْ
ആരെങ്കിലും (വല്ലവരും, ആര്‍, യാതൊരുവന്‍) പ്രവര്‍ത്തിക്കുന്നതായാല്‍
sūan
سُوٓءًا
ഒരുതിന്മ, വല്ല തിന്മയും
aw yaẓlim
أَوْ يَظْلِمْ
അല്ലെങ്കില്‍ അക്രമം ചെയ്താല്‍
nafsahu
نَفْسَهُۥ
തന്‍റെ സ്വന്തത്തോട്, തന്നോടുതന്നെ
thumma
ثُمَّ
പിന്നെ, അനന്തരം
yastaghfiri
يَسْتَغْفِرِ
അവന്‍ പാപമോചനം തേടിയാല്‍
l-laha
ٱللَّهَ
അല്ലാഹുവിനോട്
yajidi l-laha
يَجِدِ ٱللَّهَ
അല്ലാഹുവിനെ അവന്‍ കണ്ടെത്തും
ghafūran
غَفُورًا
വളരെ പൊറുക്കുന്നവനായി
raḥīman
رَّحِيمًا
കരുണാനിധിയായി

തെറ്റ് ചെയ്യുകയോ തന്നോടുതന്നെ അക്രമം കാണിക്കുകയോ ചെയ്തശേഷം അല്ലാഹുവോട് പാപമോചനം തേടുന്നവന്‍, ഏറെ പൊറുക്കുന്നവനും ദയാപരനുമായി അല്ലാഹുവെ കണ്ടെത്തുന്നതാണ്.

തഫ്സീര്‍