Skip to main content

يُوْصِيْكُمُ اللّٰهُ فِيْٓ اَوْلَادِكُمْ لِلذَّكَرِ مِثْلُ حَظِّ الْاُنْثَيَيْنِ ۚ فَاِنْ كُنَّ نِسَاۤءً فَوْقَ اثْنَتَيْنِ فَلَهُنَّ ثُلُثَا مَا تَرَكَ ۚ وَاِنْ كَانَتْ وَاحِدَةً فَلَهَا النِّصْفُ ۗ وَلِاَبَوَيْهِ لِكُلِّ وَاحِدٍ مِّنْهُمَا السُّدُسُ مِمَّا تَرَكَ اِنْ كَانَ لَهٗ وَلَدٌ ۚ فَاِنْ لَّمْ يَكُنْ لَّهٗ وَلَدٌ وَّوَرِثَهٗٓ اَبَوٰهُ فَلِاُمِّهِ الثُّلُثُ ۚ فَاِنْ كَانَ لَهٗٓ اِخْوَةٌ فَلِاُمِّهِ السُّدُسُ مِنْۢ بَعْدِ وَصِيَّةٍ يُّوْصِيْ بِهَآ اَوْ دَيْنٍ ۗ اٰبَاۤؤُكُمْ وَاَبْنَاۤؤُكُمْۚ لَا تَدْرُوْنَ اَيُّهُمْ اَقْرَبُ لَكُمْ نَفْعًا ۗ فَرِيْضَةً مِّنَ اللّٰهِ ۗ اِنَّ اللّٰهَ كَانَ عَلِيْمًا حَكِيْمًا  ( النساء: ١١ )

yūṣīkumu
يُوصِيكُمُ
നിങ്ങളോടു വസ്വിയ്യത്ത് ചെയ്യുന്നു (കാര്യമായി ഉപദേശിക്കുന്നു)
l-lahu
ٱللَّهُ
അല്ലാഹു
fī awlādikum
فِىٓ أَوْلَٰدِكُمْۖ
നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍
lildhakari
لِلذَّكَرِ
ആണിനുണ്ട്
mith'lu
مِثْلُ
പോലെ തുല്യമായത്
ḥaẓẓi
حَظِّ
അംശം, ഓഹരി
l-unthayayni
ٱلْأُنثَيَيْنِۚ
രണ്ടുപെണ്ണിന്‍റെ
fa-in kunna
فَإِن كُنَّ
എനി (എന്നാല്‍) അവര്‍ ആയിരുന്നാല്‍
nisāan
نِسَآءً
സ്ത്രീകള്‍
fawqa ith'natayni
فَوْقَ ٱثْنَتَيْنِ
രണ്ടിനുമീതെ
falahunna
فَلَهُنَّ
എന്നാലവര്‍ക്കുണ്ട്
thuluthā
ثُلُثَا
മൂന്നില്‍ രണ്ടു (അംശം)
mā taraka
مَا تَرَكَۖ
അവന്‍ വിട്ടു പോയതിന്റെ
wa-in kānat
وَإِن كَانَتْ
അവളായിരുന്നാല്‍
wāḥidatan
وَٰحِدَةً
ഒരുവള്‍, ഒരുത്തി
falahā
فَلَهَا
എന്നാല്‍ അവള്‍ക്കുണ്ട്
l-niṣ'fu
ٱلنِّصْفُۚ
പകുതി
wali-abawayhi
وَلِأَبَوَيْهِ
അവന്‍റെ മാതാപിതാക്കള്‍ക്കുണ്ടായിരിക്കും
likulli wāḥidin
لِكُلِّ وَٰحِدٍ
ഓരോരുത്തര്‍ക്കും
min'humā
مِّنْهُمَا
അവര്‍ രണ്ടാളില്‍നിന്ന്
l-sudusu
ٱلسُّدُسُ
ആറില്‍ ഒന്ന്
mimmā taraka
مِمَّا تَرَكَ
അവന്‍ വിട്ടുപോയതില്‍ നിന്ന്
in kāna
إِن كَانَ
ഉണ്ടായിരുന്നാല്‍
lahu
لَهُۥ
അവന്
waladun
وَلَدٌۚ
സന്താനം
fa-in lam yakun
فَإِن لَّمْ يَكُن
എനി ഇല്ലെങ്കില്‍, ഉണ്ടായിരുന്നില്ലെങ്കില്‍
lahu waladun
لَّهُۥ وَلَدٌ
അവന് സന്താനം
wawarithahu
وَوَرِثَهُۥٓ
അവനെ അനന്തരമെടുക്കുകയും ചെയ്തു, അവന്ന് അവകാശിയാകുകയും ചെയ്തു
abawāhu
أَبَوَاهُ
അവന്‍റെ മാതാപിതാക്കള്‍
fali-ummihi
فَلِأُمِّهِ
എന്നാലവന്‍റെ ഉമ്മക്കുണ്ട്
l-thuluthu
ٱلثُّلُثُۚ
മുന്നിലൊന്ന്
fa-in kāna lahu
فَإِن كَانَ لَهُۥٓ
എനി അവന്നുണ്ടായിരുന്നാല്‍
ikh'watun
إِخْوَةٌ
സഹോദരങ്ങള്‍
fali-ummihi
فَلِأُمِّهِ
എന്നാലവന്‍റെ ഉമ്മക്കുണ്ട്
l-sudusu
ٱلسُّدُسُۚ
ആറിലൊന്ന്
min baʿdi
مِنۢ بَعْدِ
ശേഷം, ശേഷമായിട്ട്
waṣiyyatin
وَصِيَّةٍ
വസ്വിയ്യത്തിന്‍റെ
yūṣī
يُوصِى
അവന്‍ വസ്വിയ്യത്തു ചെയ്യുന്ന
bihā
بِهَآ
അതിനെ, അതിനു, അതിനെപ്പറ്റി
aw daynin
أَوْ دَيْنٍۗ
അല്ലെങ്കില്‍ കടത്തിന്‍റെ
ābāukum
ءَابَآؤُكُمْ
നിങ്ങളുടെ പിതാക്കള്‍
wa-abnāukum
وَأَبْنَآؤُكُمْ
നിങ്ങളുടെ പുത്രന്മാരും, മക്കളും
lā tadrūna
لَا تَدْرُونَ
നിങ്ങള്‍(ക്കു) അറിയുകയില്ല
ayyuhum
أَيُّهُمْ
അവരില്‍ ഏതാണു (ആര്‍)
aqrabu lakum
أَقْرَبُ لَكُمْ
നിങ്ങള്‍ക്കു കൂടുതല്‍ അടുത്ത (സൗകര്യപ്പെടുന്ന)വര്‍
nafʿan
نَفْعًاۚ
ഉപകാരത്താല്‍, പ്രയോജനംകൊണ്ട്
farīḍatan mina l-lahi
فَرِيضَةً مِّنَ ٱللَّهِۗ
നിശ്ചിത (നിര്‍ണയിക്ക പ്പെട്ട) ഓഹരി, നിര്‍ബ്ബന്ധമായിട്ട് അല്ലാഹുവില്‍നിന്ന്
inna l-laha
إِنَّ ٱللَّهَ
നിശ്ചയം അല്ലാഹു
kāna
كَانَ
ആകുന്നു, ആയിരിക്കുന്നു
ʿalīman
عَلِيمًا
സര്‍വ്വജ്ഞന്‍
ḥakīman
حَكِيمًا
അഗാധജ്ഞന്‍

നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്ന് രണ്ടു സ്ത്രീയുടെ വിഹിതത്തിന് തുല്യമായതുണ്ട്. അഥവാ, രണ്ടിലേറെ പെണ്‍മക്കള്‍ മാത്രമാണുള്ളതെങ്കില്‍ മരിച്ചയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നില്‍ രണ്ട് ഭാഗമാണ് അവര്‍ക്കുണ്ടാവുക. ഒരു മകള്‍ മാത്രമാണെങ്കില്‍ അവള്‍ക്ക് പാതി ലഭിക്കും. മരിച്ചയാള്‍ക്ക് മക്കളുണ്ടെങ്കില്‍ മാതാപിതാക്കളിലോരോരുത്തര്‍ക്കും അയാള്‍ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നു വീതമാണുണ്ടാവുക. അഥവാ, അയാള്‍ക്ക് മക്കളില്ലാതെ മാതാപിതാക്കള്‍ അനന്തരാവകാശികളാവുകയാണെങ്കില്‍ മാതാവിന് മൂന്നിലൊന്നുണ്ടായിരിക്കും. അയാള്‍ക്ക് സഹോദരങ്ങളുണ്ടെങ്കില്‍ മാതാവിന് ആറിലൊന്നാണുണ്ടാവുക. ഇതെല്ലാം മരണമടഞ്ഞയാളുടെ വസ്വിയ്യത്തും കടവും കഴിച്ചുള്ളവയുടെ കാര്യത്തിലാണ്. മാതാപിതാക്കളാണോ മക്കളാണോ നിങ്ങള്‍ക്ക് കൂടുതലുപകരിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല. ഈ ഓഹരി നിര്‍ണയം അല്ലാഹുവില്‍ നിന്നുള്ളതാണ്. അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ യുക്തിമാനുമത്രെ.

തഫ്സീര്‍

۞ وَلَكُمْ نِصْفُ مَا تَرَكَ اَزْوَاجُكُمْ اِنْ لَّمْ يَكُنْ لَّهُنَّ وَلَدٌ ۚ فَاِنْ كَانَ لَهُنَّ وَلَدٌ فَلَكُمُ الرُّبُعُ مِمَّا تَرَكْنَ مِنْۢ بَعْدِ وَصِيَّةٍ يُّوْصِيْنَ بِهَآ اَوْ دَيْنٍ ۗ وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ اِنْ لَّمْ يَكُنْ لَّكُمْ وَلَدٌ ۚ فَاِنْ كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُمْ مِّنْۢ بَعْدِ وَصِيَّةٍ تُوْصُوْنَ بِهَآ اَوْ دَيْنٍ ۗ وَاِنْ كَانَ رَجُلٌ يُّوْرَثُ كَلٰلَةً اَوِ امْرَاَةٌ وَّلَهٗٓ اَخٌ اَوْ اُخْتٌ فَلِكُلِّ وَاحِدٍ مِّنْهُمَا السُّدُسُۚ فَاِنْ كَانُوْٓا اَكْثَرَ مِنْ ذٰلِكَ فَهُمْ شُرَكَاۤءُ فِى الثُّلُثِ مِنْۢ بَعْدِ وَصِيَّةٍ يُّوْصٰى بِهَآ اَوْ دَيْنٍۙ غَيْرَ مُضَاۤرٍّ ۚ وَصِيَّةً مِّنَ اللّٰهِ ۗ وَاللّٰهُ عَلِيْمٌ حَلِيْمٌۗ   ( النساء: ١٢ )

walakum
وَلَكُمْ
നിങ്ങള്‍ക്കുണ്ട്
niṣ'fu
نِصْفُ
യാതൊന്നിന്‍റെ പകുതി
mā taraka
مَا تَرَكَ
വിട്ടുപോയി
azwājukum
أَزْوَٰجُكُمْ
നിങ്ങളുടെ ഇണകള്‍ (ഭാര്യമാര്‍)
in lam yakun
إِن لَّمْ يَكُن
ഇല്ലെങ്കില്‍, ഉണ്ടാകാത്ത പക്ഷം
lahunna
لَّهُنَّ
അവര്‍ക്ക്
waladun
وَلَدٌۚ
സന്താനം
fa-in kāna
فَإِن كَانَ
എനി ഉണ്ടായെങ്കില്‍
lahunna waladun
لَهُنَّ وَلَدٌ
അവര്‍ക്ക് സന്താനം
falakumu
فَلَكُمُ
എന്നാല്‍ നിങ്ങള്‍ക്കുണ്ട്
l-rubuʿu
ٱلرُّبُعُ
നാലിലൊന്ന്
mimmā tarakna
مِمَّا تَرَكْنَۚ
അവര്‍ വിട്ടുപോയതില്‍ നിന്ന്
min baʿdi
مِنۢ بَعْدِ
ശേഷം
waṣiyyatin
وَصِيَّةٍ
വസ്വിയ്യത്തിന്‍റെ
yūṣīna
يُوصِينَ
അവര്‍ വസ്വിയ്യത്ത് ചെയ്യുന്ന
bihā
بِهَآ
അതിനെ, അതിനെപ്പറ്റി
aw daynin
أَوْ دَيْنٍۚ
അല്ലെങ്കില്‍ കടത്തിന്‍റെ
walahunna
وَلَهُنَّ
അവര്‍ക്കുമുണ്ട്
l-rubuʿu
ٱلرُّبُعُ
നാലിലൊന്ന്
mimmā taraktum
مِمَّا تَرَكْتُمْ
നിങ്ങള്‍ വിട്ടുപോയതില്‍നിന്ന്
in lam yakun lakum
إِن لَّمْ يَكُن لَّكُمْ
നിങ്ങള്‍ക്കില്ലെങ്കില്‍
waladun
وَلَدٌۚ
സന്താനം
fa-in kāna
فَإِن كَانَ
എനി (എന്നാല്‍) ഉണ്ടായിരുന്നാല്‍
lakum waladun
لَكُمْ وَلَدٌ
നിങ്ങള്‍ക്ക് സന്താനം
falahunna
فَلَهُنَّ
എന്നാലവര്‍ക്കുണ്ട്
l-thumunu
ٱلثُّمُنُ
എട്ടിലൊന്ന്
mimmā taraktum
مِمَّا تَرَكْتُمۚ
നിങ്ങള്‍ വിട്ടുപോയതില്‍നിന്ന്
min baʿdi waṣiyyatin
مِّنۢ بَعْدِ وَصِيَّةٍ
വസ്വിയ്യത്തിനുശേഷം
tūṣūna
تُوصُونَ
നിങ്ങള്‍ വസ്വിയ്യത്തു ചെയ്യുന്ന
bihā
بِهَآ
അതിനെപ്പറ്റി
aw daynin
أَوْ دَيْنٍۗ
അല്ലെങ്കില്‍ കടത്തിന്
wa-in kāna
وَإِن كَانَ
ഉണ്ടായാല്‍
rajulun
رَجُلٌ
വല്ല (ഒരു) പുരുഷനും
yūrathu
يُورَثُ
അനന്തരമെടുക്കപ്പെടുന്നു
kalālatan
كَلَٰلَةً
കലാല ത്തായിട്ട് (പിതാവും മക്കളുമില്ലാതെ)
awi im'ra-atun
أَوِ ٱمْرَأَةٌ
അല്ലെങ്കില്‍ വല്ല (ഒരു) സ്ത്രീയും
walahu akhun
وَلَهُۥٓ أَخٌ
അവന് (അയാള്‍ക്ക്) ഒരു സഹോദരനുമുണ്ട്
aw ukh'tun
أَوْ أُخْتٌ
അല്ലെങ്കില്‍ ഒരു സഹോദരി
falikulli wāḥidin min'humā
فَلِكُلِّ وَٰحِدٍ مِّنْهُمَا
എന്നാല്‍ ആ രണ്ട് പേരില്‍ ഓരോരുത്തര്‍ക്കും
l-sudusu
ٱلسُّدُسُۚ
ആറിലൊന്ന്
fa-in kānū
فَإِن كَانُوٓا۟
എനി അവരായിരുന്നെങ്കില്‍
akthara
أَكْثَرَ
കൂടുതലുള്ളവര്‍, അധികമുള്ളവര്‍
min dhālika
مِن ذَٰلِكَ
അതിനെക്കാള്‍
fahum
فَهُمْ
എന്നാലവര്‍
shurakāu
شُرَكَآءُ
പങ്കുകാരാകുന്നു
fī l-thuluthi
فِى ٱلثُّلُثِۚ
മൂന്നിലൊന്നില്‍
min baʿdi waṣiyyatin
مِنۢ بَعْدِ وَصِيَّةٍ
ഒരുവസ്വിയ്യത്തിന് ശേഷം
yūṣā bihā
يُوصَىٰ بِهَآ
അതിനെപ്പറ്റി വസ്വിയ്യത്ത് ചെയ്യപ്പെടുന്ന
aw daynin
أَوْ دَيْنٍ
അല്ലെങ്കില്‍ കടത്തിന്
ghayra muḍārrin
غَيْرَ مُضَآرٍّۚ
അന്യോന്യം ഉപദ്രവമുണ്ടാക്കാത്ത നിലയില്‍
waṣiyyatan
وَصِيَّةً
വസ്വിയ്യത്ത് (കല്‍പന), വസ്വിയ്യത്തായിട്ട്
mina l-lahi
مِّنَ ٱللَّهِۗ
അല്ലാഹുവില്‍നിന്ന്
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
ʿalīmun
عَلِيمٌ
സര്‍വ്വജ്ഞനാണ്
ḥalīmun
حَلِيمٌ
സഹനശീലനാണ്

നിങ്ങളുടെ ഭാര്യമാര്‍ മക്കളില്ലാതെയാണ് മരിക്കുന്നതെങ്കില്‍ അവര്‍ വിട്ടേച്ചുപോയ സ്വത്തിന്റെ പാതി നിങ്ങള്‍ക്കുള്ളതാണ്. അഥവാ, അവര്‍ക്ക് മക്കളുണ്ടെങ്കില്‍ അവര്‍ വിട്ടേച്ചുപോയതിന്റെ നാലിലൊന്നാണ് നിങ്ങള്‍ക്കുണ്ടാവുക. ഇത് അവര്‍ ചെയ്യുന്ന വസ്വിയ്യത്തും കടവും കഴിച്ചുള്ളതില്‍ നിന്നാണ്. നിങ്ങള്‍ക്ക് മക്കളില്ലെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോകുന്ന സ്വത്തിന്റെ നാലിലൊന്ന് ഭാര്യമാര്‍ക്കുള്ളതാണ്. അഥവാ, നിങ്ങള്‍ക്ക് മക്കളുണ്ടെങ്കില്‍ നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ എട്ടിലൊന്നാണ് അവര്‍ക്കുണ്ടാവുക. നിങ്ങള്‍ നല്‍കുന്ന വസ്വിയ്യത്തും കടവും കഴിച്ച ശേഷമാണിത്. അനന്തരമെടുക്കപ്പെടുന്ന പുരുഷന്നോ സ്ത്രീക്കോ പിതാവും മക്കളും പിതാക്കളൊത്ത സഹോദരങ്ങളും ഇല്ലാതിരിക്കുകയും മാതാവൊത്ത സഹോദരനോ സഹോദരിയോ ഉണ്ടാവുകയുമാണെങ്കില്‍ അവരിലോരോരുത്തര്‍ക്കും ആറിലൊന്ന് വീതം ലഭിക്കുന്നതാണ്. അഥവാ, അവര്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടെങ്കില്‍ മൂന്നിലൊന്നില്‍ അവര്‍ സമാവകാശികളായിരിക്കും. ദ്രോഹകരമല്ലാത്ത വസ്വിയ്യത്തോ കടമോ ഉണ്ടെങ്കില്‍ അവ കഴിച്ചാണിത്. ഇതൊക്കെയും അല്ലാഹുവില്‍നിന്നുള്ള ഉപദേശമാണ്. അല്ലാഹു എല്ലാം അറിയുന്നവനും ഏറെ ക്ഷമിക്കുന്നവനുമത്രെ.

തഫ്സീര്‍

تِلْكَ حُدُوْدُ اللّٰهِ ۗ وَمَنْ يُّطِعِ اللّٰهَ وَرَسُوْلَهٗ يُدْخِلْهُ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَا ۗ وَذٰلِكَ الْفَوْزُ الْعَظِيْمُ   ( النساء: ١٣ )

til'ka
تِلْكَ
അത്, അവ
ḥudūdu
حُدُودُ
അതിര്‍ത്തി (പരിധി)കളാണ്
l-lahi
ٱللَّهِۚ
അല്ലാഹുവിന്‍റെ
waman yuṭiʿi
وَمَن يُطِعِ
ആര്‍ അനുസരിക്കുന്നുവോ
l-laha
ٱللَّهَ
അല്ലാഹുവിനെ
warasūlahu
وَرَسُولَهُۥ
അവന്‍റെ റസൂലിനെയും
yud'khil'hu
يُدْخِلْهُ
അവനെ അവന്‍ പ്രവേശിപ്പിക്കും
jannātin
جَنَّٰتٍ
സ്വര്‍ഗങ്ങളില്‍
tajrī
تَجْرِى
നടക്കുന്ന, ഒഴുകും
min taḥtihā
مِن تَحْتِهَا
അവയുടെ അടിഭാഗത്തിലൂടെ
l-anhāru
ٱلْأَنْهَٰرُ
നദി (അരുവി)കള്‍
khālidīna
خَٰلِدِينَ
നിത്യവാസികളായിട്ട്
fīhā
فِيهَاۚ
അവയില്‍
wadhālika
وَذَٰلِكَ
അത്, അതാകട്ടെ
l-fawzu
ٱلْفَوْزُ
നേട്ടം, വിജയം
l-ʿaẓīmu
ٱلْعَظِيمُ
വമ്പിച്ച, മഹാ

ഇവയെല്ലാം അല്ലാഹു നിശ്ചയിച്ച നിയമപരിധികളാണ്. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവനെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. അതുതന്നെയാണ് അതിമഹത്തായ വിജയം.

തഫ്സീര്‍

وَمَنْ يَّعْصِ اللّٰهَ وَرَسُوْلَهٗ وَيَتَعَدَّ حُدُوْدَهٗ يُدْخِلْهُ نَارًا خَالِدًا فِيْهَاۖ وَلَهٗ عَذَابٌ مُّهِيْنٌ ࣖ  ( النساء: ١٤ )

waman yaʿṣi
وَمَن يَعْصِ
ആര്‍ (ആരെങ്കിലും) എതിര് പ്രവര്‍ത്തിക്കുന്നുവോ, അനുസരണക്കേടുചെയ്യുന്നതായാല്‍
l-laha warasūlahu
ٱللَّهَ وَرَسُولَهُۥ
അല്ലാഹുവിനും അവന്‍റെ റസൂലിനും
wayataʿadda
وَيَتَعَدَّ
വിട്ടുകടക്കുകയും, അതിക്രമിക്കുകയും
ḥudūdahu
حُدُودَهُۥ
അവന്‍റെ അതിര്‍ത്തികളെ
yud'khil'hu
يُدْخِلْهُ
അവന്‍ അവനെ പ്രവേശിപ്പിക്കും
nāran
نَارًا
അഗ്നിയില്‍
khālidan fīhā
خَٰلِدًا فِيهَا
അതില്‍ നിത്യവാസിയായിക്കൊണ്ട്
walahu ʿadhābun
وَلَهُۥ عَذَابٌ
അവന് ശിക്ഷയുമുണ്ട്
muhīnun
مُّهِينٌ
നിന്ദിക്കുന്ന, അപമാനകരമായ

എന്നാല്‍, അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുകയും അവന്റെ പരിധികള്‍ ലംഘിക്കുകയും ചെയ്യുന്നവനെ അല്ലാഹു നരകത്തീയിലേക്കാണ് തള്ളിവിടുക. അവനതില്‍ സ്ഥിരവാസിയായിരിക്കും. വളരെ നിന്ദ്യമായ ശിക്ഷയാണ് അവന്നുണ്ടാവുക.

തഫ്സീര്‍

وَالّٰتِيْ يَأْتِيْنَ الْفَاحِشَةَ مِنْ نِّسَاۤىِٕكُمْ فَاسْتَشْهِدُوْا عَلَيْهِنَّ اَرْبَعَةً مِّنْكُمْ ۚ فَاِنْ شَهِدُوْا فَاَمْسِكُوْهُنَّ فِى الْبُيُوْتِ حَتّٰى يَتَوَفّٰىهُنَّ الْمَوْتُ اَوْ يَجْعَلَ اللّٰهُ لَهُنَّ سَبِيْلًا   ( النساء: ١٥ )

wa-allātī
وَٱلَّٰتِى
യതൊരു സ്ത്രീകള്‍
yatīna
يَأْتِينَ
കൊണ്ടുവരുന്ന (ചെയ്യുന്ന) ചെല്ലുന്ന
l-fāḥishata
ٱلْفَٰحِشَةَ
നീചവൃത്തി, ദുര്‍വൃത്തിയില്‍
min nisāikum
مِن نِّسَآئِكُمْ
നിങ്ങളുടെ സ്ത്രീകളില്‍നിന്ന്
fa-is'tashhidū
فَٱسْتَشْهِدُوا۟
നിങ്ങള്‍ സാക്ഷി കൊണ്ടു വരുവിന്‍, സാക്ഷ്യം തേടുവിന്‍
ʿalayhinna
عَلَيْهِنَّ
അവരുടെ മേല്‍ (എതിരെ)
arbaʿatan
أَرْبَعَةً
നാലുപേരെ, നാലാളോട്
minkum
مِّنكُمْۖ
നിങ്ങളില്‍നിന്നുള്ള
fa-in shahidū
فَإِن شَهِدُوا۟
എന്നിട്ട് അവര്‍ സാക്ഷിനിന്നാല്‍, സാക്ഷ്യം വഹിച്ചെങ്കില്‍
fa-amsikūhunna
فَأَمْسِكُوهُنَّ
എന്നാലവരെ നിങ്ങള്‍ പിടിച്ചുവെക്കുവിന്‍, വെച്ചുകൊണ്ടിരിക്കുവിന്‍
fī l-buyūti
فِى ٱلْبُيُوتِ
വീടുകളില്‍
ḥattā yatawaffāhunna
حَتَّىٰ يَتَوَفَّىٰهُنَّ
അവരെ പൂര്‍ത്തിയായെടുക്കുന്നതുവരെ
l-mawtu
ٱلْمَوْتُ
മരണം
aw yajʿala
أَوْ يَجْعَلَ
അല്ലെങ്കില്‍ ആക്കുന്ന (ഉണ്ടാക്കുന്ന - ഏര്‍പ്പെടുത്തുന്ന)തുവരെ
l-lahu
ٱللَّهُ
അല്ലാഹു
lahunna
لَهُنَّ
അവര്‍ക്ക്
sabīlan
سَبِيلًا
ഒരു മാര്‍ഗം, വഴി

നിങ്ങളുടെ സ്ത്രീകളില്‍ അവിഹിതവൃത്തിയിലേര്‍പ്പെട്ടവര്‍ക്കെതിരെ നിങ്ങളില്‍നിന്ന് നാലുപേരെ സാക്ഷികളായി കൊണ്ടുവരിക. അവര്‍ സാക്ഷ്യം വഹിച്ചാല്‍ ആ സ്ത്രീകളെ വീടുകളില്‍ തടഞ്ഞുവെക്കുക; അവരെ മരണം പിടികൂടുകയോ അല്ലാഹു അവര്‍ക്ക് എന്തെങ്കിലും വഴി തുറന്നുകൊടുക്കുകയോ ചെയ്യുംവരെ.

തഫ്സീര്‍

وَالَّذٰنِ يَأْتِيٰنِهَا مِنْكُمْ فَاٰذُوْهُمَا ۚ فَاِنْ تَابَا وَاَصْلَحَا فَاَعْرِضُوْا عَنْهُمَا ۗ اِنَّ اللّٰهَ كَانَ تَوَّابًا رَّحِيْمًا   ( النساء: ١٦ )

wa-alladhāni
وَٱلَّذَانِ
യാതൊരു രണ്ടാള്‍
yatiyānihā
يَأْتِيَٰنِهَا
അത് കൊണ്ടുവരുന്നു(ചെയ്യുന്ന)
minkum
مِنكُمْ
നിങ്ങളില്‍നിന്ന്
faādhūhumā
فَـَٔاذُوهُمَاۖ
അവരെ രണ്ടു പേരെയും നിങ്ങള്‍ പീഡിപ്പിച്ചു (സ്വൈരം കെടുത്തി - ദ്രോഹിച്ചു) കൊള്ളുവിന്‍
fa-in tābā
فَإِن تَابَا
എനി അവര്‍ രണ്ടാളും പശ്ചാത്തപിച്ചാല്‍, മടങ്ങിയെങ്കില്‍
wa-aṣlaḥā
وَأَصْلَحَا
അവര്‍ നന്നായിത്തീരുകയും, നല്ലത് പ്രവര്‍ത്തിക്കുകയും, നന്നാക്കുകയും ചെയ്തു
fa-aʿriḍū
فَأَعْرِضُوا۟
എന്നാല്‍ നിങ്ങള്‍ തിരിഞ്ഞു കളയുവിന്‍, അവഗണിക്കുവിന്‍
ʿanhumā
عَنْهُمَآۗ
അവരെ രണ്ടു പേരെ സംബന്ധിച്ച്, അവരില്‍നിന്ന്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു, ആയിരിക്കുന്നു
tawwāban
تَوَّابًا
വളരെ പശ്ചാത്താപം സ്വീകരിക്കുന്നവന്‍
raḥīman
رَّحِيمًا
കരുണാനിധി

നിങ്ങളില്‍നിന്ന് ഈ ഹീനവൃത്തിയിലേര്‍പ്പെടുന്ന ഇരുവരെയും നിങ്ങള്‍ പീഡിപ്പിക്കുക. അവരിരുവരും പശ്ചാത്തപിക്കുകയും സ്വയം നന്നാവുകയും ചെയ്താല്‍ നിങ്ങളവരെ വെറുതെ വിട്ടേക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമാകുന്നു.

തഫ്സീര്‍

اِنَّمَا التَّوْبَةُ عَلَى اللّٰهِ لِلَّذِيْنَ يَعْمَلُوْنَ السُّوْۤءَ بِجَهَالَةٍ ثُمَّ يَتُوْبُوْنَ مِنْ قَرِيْبٍ فَاُولٰۤىِٕكَ يَتُوْبُ اللّٰهُ عَلَيْهِمْ ۗ وَكَانَ اللّٰهُ عَلِيْمًا حَكِيْمًا   ( النساء: ١٧ )

innamā l-tawbatu
إِنَّمَا ٱلتَّوْبَةُ
നിശ്ചയമായും പശ്ചാത്താപം (സ്വീകരിക്കല്‍)
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെ മേല്‍ (ബാധ്യത)
lilladhīna
لِلَّذِينَ
യാതൊരു കൂട്ടര്‍ക്കാണുള്ളത്
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും
l-sūa
ٱلسُّوٓءَ
തിന്മ
bijahālatin
بِجَهَٰلَةٍ
വിഡ്ഢിത്തം നിമിത്തം, അവിവേകം (അജ്ഞ ത)കൊണ്ട്
thumma yatūbūna min qarībin
ثُمَّ يَتُوبُونَ مِن قَرِيبٍ
പിന്നെ അവര്‍ പശ്ചാത്തപിക്കും, ഖേദിച്ചു മടങ്ങും അടുത്ത് (തന്നെ)
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
yatūbu
يَتُوبُ
പശ്ചാത്താപം സ്വീകരിക്കും
l-lahu
ٱللَّهُ
അല്ലാഹു
ʿalayhim
عَلَيْهِمْۗ
അവരുടെ
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നുതാനും
ʿalīman
عَلِيمًا
സര്‍വ്വജ്ഞന്‍
ḥakīman
حَكِيمًا
അഗാധജ്ഞന്‍

അറിയുക: അറിവില്ലായ്മ കാരണം തെറ്റ് ചെയ്യുകയും ഒട്ടും വൈകാതെ അനുതപിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് പശ്ചാത്താപം. അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്.

തഫ്സീര്‍

وَلَيْسَتِ التَّوْبَةُ لِلَّذِيْنَ يَعْمَلُوْنَ السَّيِّاٰتِۚ حَتّٰىٓ اِذَا حَضَرَ اَحَدَهُمُ الْمَوْتُ قَالَ اِنِّيْ تُبْتُ الْـٰٔنَ وَلَا الَّذِيْنَ يَمُوْتُوْنَ وَهُمْ كُفَّارٌ ۗ اُولٰۤىِٕكَ اَعْتَدْنَا لَهُمْ عَذَابًا اَلِيْمًا   ( النساء: ١٨ )

walaysati
وَلَيْسَتِ
അല്ല, ഇല്ല
l-tawbatu
ٱلتَّوْبَةُ
പശ്ചാത്താപം
lilladhīna
لِلَّذِينَ
യാതൊരുകൂട്ടര്‍ക്ക്
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും
l-sayiāti
ٱلسَّيِّـَٔاتِ
തിന്മകളെ
ḥattā idhā ḥaḍara
حَتَّىٰٓ إِذَا حَضَرَ
അങ്ങനെ ആസന്നമായാല്‍
aḥadahumu
أَحَدَهُمُ
അവരിലൊരാള്‍ക്ക്
l-mawtu
ٱلْمَوْتُ
മരണം
qāla
قَالَ
അവന്‍ പറയും, പറയുകയായി
innī tub'tu
إِنِّى تُبْتُ
നിശ്ചയമായും ഞാന്‍ പശ്ചാത്തപിച്ചു
l-āna
ٱلْـَٰٔنَ
ഇപ്പോള്‍, ഇന്നേരം
walā alladhīna
وَلَا ٱلَّذِينَ
യാതൊരു കൂട്ടര്‍ക്കുമല്ല
yamūtūna
يَمُوتُونَ
അവര്‍ മരിക്കും
wahum kuffārun
وَهُمْ كُفَّارٌۚ
അവര്‍ അവിശ്വാസികളായിക്കൊണ്ട്
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
aʿtadnā
أَعْتَدْنَا
നാം ഒരുക്കി (തയ്യാറാക്കി) വെച്ചിരിക്കുന്നു
lahum
لَهُمْ
അവര്‍ക്ക്
ʿadhāban
عَذَابًا
ശിക്ഷ
alīman
أَلِيمًا
വേദനയേറിയ

തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കുകയും മരണമടുക്കുമ്പോള്‍ 'ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു' എന്നു പറയുകയും ചെയ്യുന്നവര്‍ക്കുള്ളതല്ല പശ്ചാത്താപം. സത്യനിഷേധികളായി മരണമടയുന്നവര്‍ക്കുള്ളതുമല്ല. അവര്‍ക്കു നാം ഒരുക്കിവെച്ചത് നോവുറ്റ ശിക്ഷയാണ്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا يَحِلُّ لَكُمْ اَنْ تَرِثُوا النِّسَاۤءَ كَرْهًا ۗ وَلَا تَعْضُلُوْهُنَّ لِتَذْهَبُوْا بِبَعْضِ مَآ اٰتَيْتُمُوْهُنَّ اِلَّآ اَنْ يَّأْتِيْنَ بِفَاحِشَةٍ مُّبَيِّنَةٍ ۚ وَعَاشِرُوْهُنَّ بِالْمَعْرُوْفِ ۚ فَاِنْ كَرِهْتُمُوْهُنَّ فَعَسٰٓى اَنْ تَكْرَهُوْا شَيْـًٔا وَّيَجْعَلَ اللّٰهُ فِيْهِ خَيْرًا كَثِيْرًا   ( النساء: ١٩ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ, വിശ്വസിച്ചവരേ
lā yaḥillu
لَا يَحِلُّ
അനുവദനീയമാകുകയില്ല
lakum
لَكُمْ
നിങ്ങള്‍ക്ക്
an tarithū
أَن تَرِثُوا۟
നിങ്ങള്‍ അനന്തരമെടുക്കല്‍
l-nisāa
ٱلنِّسَآءَ
സ്ത്രീകളെ
karhan
كَرْهًاۖ
നിര്‍ബ്ബന്ധപൂര്‍വ്വം
walā taʿḍulūhunna
وَلَا تَعْضُلُوهُنَّ
അവരെ മുടക്കിയിടുകയും ചെയ്യരുത്
litadhhabū
لِتَذْهَبُوا۟
നിങ്ങള്‍ പോകുവാന്‍വേണ്ടി
bibaʿḍi
بِبَعْضِ
ചിലതുമായി, ചില ഭാഗംകൊണ്ട്
mā ātaytumūhunna
مَآ ءَاتَيْتُمُوهُنَّ
അവര്‍ക്ക് നിങ്ങള്‍ നല്‍കിയതിന്‍റെ (നല്‍കിയതില്‍)
illā an yatīna
إِلَّآ أَن يَأْتِينَ
അവര്‍ വന്നാലല്ലാതെ
bifāḥishatin
بِفَٰحِشَةٍ
വല്ല നീചവൃത്തിയും കൊണ്ട്, ദുര്‍വൃത്തിയുമായി
mubayyinatin
مُّبَيِّنَةٍۚ
സുവ്യക്തമായ, തെളിവായ
waʿāshirūhunna
وَعَاشِرُوهُنَّ
അവരോട് നിങ്ങള്‍ സഹവസിക്കുക (കൂടിയാടുക)യും ചെയ്യുവിന്‍
bil-maʿrūfi
بِٱلْمَعْرُوفِۚ
സദാചാര(മര്യാദ) പ്രകാരം (നല്ലനിലക്ക്)
fa-in karih'tumūhunna
فَإِن كَرِهْتُمُوهُنَّ
എനി നിങ്ങളവരെ വെറുത്താല്‍, അവരോട് നിങ്ങള്‍ക്ക് അതൃപ്തിയായാല്‍
faʿasā
فَعَسَىٰٓ
അപ്പോള്‍ (എന്നാല്‍) ആയേക്കാം
an takrahū
أَن تَكْرَهُوا۟
നിങ്ങള്‍ വെറുക്കുക, അതൃപ്തിപ്പെടുക
shayan
شَيْـًٔا
ഒരു കാര്യം, വസ്തു
wayajʿala
وَيَجْعَلَ
ആക്കുക (ഏര്‍പ്പെടുത്തുക - ഉണ്ടാക്കുക)യും
l-lahu
ٱللَّهُ
അല്ലാഹു
fīhi
فِيهِ
അതില്‍
khayran
خَيْرًا
നന്മ, ഗുണം
kathīran
كَثِيرًا
വളരെ, ധാരാളം

വിശ്വസിച്ചവരേ, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ അനന്തരമെടുക്കാന്‍ നിങ്ങള്‍ക്കനുവാദമില്ല. നിങ്ങള്‍ അവര്‍ക്ക് നല്‍കിയ വിവാഹമൂല്യത്തില്‍നിന്ന് ഒരുഭാഗം തട്ടിയെടുക്കാനായി നിങ്ങളവരെ പീഡിപ്പിക്കരുത്- അവര്‍ പ്രകടമായ ദുര്‍നടപ്പില്‍ ഏര്‍പ്പെട്ടാലല്ലാതെ. അവരോട് മാന്യമായി സഹവസിക്കുക. അഥവാ, നിങ്ങളവരെ വെറുക്കുന്നുവെങ്കില്‍ അറിയുക: നിങ്ങള്‍ വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം നന്മ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവാം.

തഫ്സീര്‍

وَاِنْ اَرَدْتُّمُ اسْتِبْدَالَ زَوْجٍ مَّكَانَ زَوْجٍۙ وَّاٰتَيْتُمْ اِحْدٰىهُنَّ قِنْطَارًا فَلَا تَأْخُذُوْا مِنْهُ شَيْـًٔا ۗ اَتَأْخُذُوْنَهٗ بُهْتَانًا وَّاِثْمًا مُّبِيْنًا   ( النساء: ٢٠ )

wa-in aradttumu
وَإِنْ أَرَدتُّمُ
നിങ്ങള്‍ ഉദ്ദേശിച്ചെങ്കില്‍, താല്‍പര്യപ്പെട്ടാല്‍
is'tib'dāla
ٱسْتِبْدَالَ
പകരം സ്വീകരിക്കല്‍
zawjin
زَوْجٍ
ഒരു ഇണയെ
makāna
مَّكَانَ
സ്ഥാനത്ത്
zawjin
زَوْجٍ
ഒരു ഇണയുടെ
waātaytum
وَءَاتَيْتُمْ
നിങ്ങള്‍ കൊടുക്കുകയും ചെയ്തു (ചെയ്തിരിക്കുന്നു)
iḥ'dāhunna
إِحْدَىٰهُنَّ
അവരില്‍ ഒരുവള്‍ക്ക്
qinṭāran
قِنطَارًا
ഒരു കൂമ്പാരം, അട്ടി (വളരെയധികം)
falā takhudhū
فَلَا تَأْخُذُوا۟
എന്നാല്‍ നിങ്ങള്‍ വാങ്ങരു ത്, എടുക്കരുത്
min'hu
مِنْهُ
അതില്‍ നിന്ന്
shayan
شَيْـًٔاۚ
യാതൊന്നും, ഒരു വസ്തുവും
atakhudhūnahu
أَتَأْخُذُونَهُۥ
നിങ്ങളതു വാങ്ങുകയാണോ
buh'tānan
بُهْتَٰنًا
കള്ളാരോപണമായി, വ്യാജമായി, നുണയായി
wa-ith'man
وَإِثْمًا
പാപ(കുറ്റ)മായും
mubīnan
مُّبِينًا
വ്യക്തമായ, സ്പഷ്ടമായ

നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യഭാര്യക്ക് സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടെങ്കിലും അതില്‍നിന്ന് ഒന്നുംതന്നെ തിരിച്ചുവാങ്ങരുത്. കള്ളം കെട്ടിച്ചമച്ചും പ്രകടമായ തെറ്റു ചെയ്തും നിങ്ങളത് തിരിച്ചെടുക്കുകയോ?

തഫ്സീര്‍