Skip to main content

۞ وَاذْكُرْ اَخَا عَادٍۗ اِذْ اَنْذَرَ قَوْمَهٗ بِالْاَحْقَافِ وَقَدْ خَلَتِ النُّذُرُ مِنْۢ بَيْنِ يَدَيْهِ وَمِنْ خَلْفِهٖٓ اَلَّا تَعْبُدُوْٓا اِلَّا اللّٰهَ ۗاِنِّيْٓ اَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيْمٍ   ( الأحقاف: ٢١ )

wa-udh'kur
وَٱذْكُرْ
ഓര്‍ക്കുക
akhā ʿādin
أَخَا عَادٍ
ആദിന്റെ സഹോദരനെ
idh andhara
إِذْ أَنذَرَ
അദ്ദേഹം താക്കീതു (മുന്നറിയിപ്പു) നല്‍കിയപ്പോള്‍
qawmahu
قَوْمَهُۥ
തന്റെ ജനതക്കു
bil-aḥqāfi
بِٱلْأَحْقَافِ
അഹ്ഖാഫില്‍വെച്ചു
waqad khalati
وَقَدْ خَلَتِ
കഴിഞ്ഞുപോയിട്ടുമുണ്ടു
l-nudhuru
ٱلنُّذُرُ
താക്കീതുകാര്‍
min bayni yadayhi
مِنۢ بَيْنِ يَدَيْهِ
അദ്ദേഹത്തിന്റെ മുന്നില്‍
wamin khalfihi
وَمِنْ خَلْفِهِۦٓ
പിന്നിലും
allā taʿbudū
أَلَّا تَعْبُدُوٓا۟
നിങ്ങള്‍ ആരാധിക്കരുതെന്നു
illā l-laha
إِلَّا ٱللَّهَ
അല്ലാഹുവിനെയല്ലാതെ
innī akhāfu
إِنِّىٓ أَخَافُ
നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു
ʿalaykum
عَلَيْكُمْ
നിങ്ങളുടെമേല്‍
ʿadhāba yawmin
عَذَابَ يَوْمٍ
ഒരു ദിവസത്തിലെ ശിക്ഷ
ʿaẓīmin
عَظِيمٍ
വമ്പിച്ച

ആദിന്റെ സഹോദരന്റെ വിവരം അറിയിച്ചുകൊടുക്കുക. അഹ്ഖാഫിലെ തന്റെ ജനതക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയ കാര്യം. മുന്നറിയിപ്പുകാര്‍ അദ്ദേഹത്തിനു മുമ്പും പിമ്പും കഴിഞ്ഞുപോയിട്ടുണ്ട്. ആ മുന്നറിയിപ്പിതാ: അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നിങ്ങള്‍ വഴിപ്പെട്ട് ജീവിക്കരുത്. നിങ്ങളുടെ മേല്‍ ഭീകരനാളിലെ ശിക്ഷ വന്നെത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു.

തഫ്സീര്‍

قَالُوْٓا اَجِئْتَنَا لِتَأْفِكَنَا عَنْ اٰلِهَتِنَاۚ فَأْتِنَا بِمَا تَعِدُنَآ اِنْ كُنْتَ مِنَ الصّٰدِقِيْنَ   ( الأحقاف: ٢٢ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
aji'tanā
أَجِئْتَنَا
നീ ഞങ്ങളില്‍ വന്നിരിക്കയാണോ
litafikanā
لِتَأْفِكَنَا
നീ ഞങ്ങളെ തിരിച്ചു (തെറ്റിച്ചു) വിടുവാന്‍
ʿan ālihatinā
عَنْ ءَالِهَتِنَا
ഞങ്ങളുടെ ദൈവങ്ങളില്‍ നിന്നു
fatinā
فَأْتِنَا
എന്നാല്‍ നീ ഞങ്ങള്‍ക്കു വാ
bimā taʿidunā
بِمَا تَعِدُنَآ
നീ ഞങ്ങളോടു വാഗ്ദത്തം ചെയ്യുന്നതുംകൊണ്ടു
in kunta
إِن كُنتَ
നീ ആണെങ്കില്‍
mina l-ṣādiqīna
مِنَ ٱلصَّٰدِقِينَ
സത്യം പറയുന്നവരില്‍

അവര്‍ ചോദിച്ചു: ഞങ്ങളുടെ ദൈവങ്ങളില്‍നിന്ന് ഞങ്ങളെ തെറ്റിക്കാനാണോ നീ ഞങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്? എന്നാല്‍ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ശിക്ഷയിങ്ങ് കൊണ്ടുവരിക! നീ സത്യവാനെങ്കില്‍!

തഫ്സീര്‍

قَالَ اِنَّمَا الْعِلْمُ عِنْدَ اللّٰهِ ۖوَاُبَلِّغُكُمْ مَّآ اُرْسِلْتُ بِهٖ وَلٰكِنِّيْٓ اَرٰىكُمْ قَوْمًا تَجْهَلُوْنَ   ( الأحقاف: ٢٣ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
innamā l-ʿil'mu
إِنَّمَا ٱلْعِلْمُ
നിശ്ചയമായും അറിവു
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിങ്കലാണ്
wa-uballighukum
وَأُبَلِّغُكُم
ഞാന്‍ നിങ്ങള്‍ക്കു എത്തിച്ചുതരുന്നു
mā ur'sil'tu bihi
مَّآ أُرْسِلْتُ بِهِۦ
ഞാന്‍ ഏതുമായി അയക്കപ്പെട്ടുവോ അതു
walākinnī
وَلَٰكِنِّىٓ
എങ്കിലും (പക്ഷേ) ഞാന്‍
arākum
أَرَىٰكُمْ
നിങ്ങളെ കാണുന്നു
qawman
قَوْمًا
ഒരു ജനതയായി
tajhalūna
تَجْهَلُونَ
അറിയാത്ത, വിഡ്ഢിത്തം ചെയ്യുന്ന

അദ്ദേഹം പറഞ്ഞു: അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രം! എന്നെ ഏല്പിച്ചയച്ച സന്ദേശം ഞാനിതാ നിങ്ങള്‍ക്കെത്തിച്ചു തരുന്നു. എന്നാല്‍ തീര്‍ത്തും അവിവേകികളായ ജനമായാണല്ലോ നിങ്ങളെ ഞാന്‍ കാണുന്നത്.

തഫ്സീര്‍

فَلَمَّا رَاَوْهُ عَارِضًا مُّسْتَقْبِلَ اَوْدِيَتِهِمْ قَالُوْا هٰذَا عَارِضٌ مُّمْطِرُنَا ۗبَلْ هُوَ مَا اسْتَعْجَلْتُمْ بِهٖ ۗرِيْحٌ فِيْهَا عَذَابٌ اَلِيْمٌۙ  ( الأحقاف: ٢٤ )

falammā ra-awhu
فَلَمَّا رَأَوْهُ
അങ്ങനെ (എന്നിട്ടു) അവര്‍ അതു കണ്ടപ്പോള്‍
ʿāriḍan
عَارِضًا
വെളിപ്പെട്ടതായി, മേഘമായിട്ടു
mus'taqbila
مُّسْتَقْبِلَ
അഭിമുഖീകരിച്ചു (മുന്നിട്ടു) വരുന്ന
awdiyatihim
أَوْدِيَتِهِمْ
അവരുടെ താഴ്വരകളെ
qālū
قَالُوا۟
അവര്‍ പറഞ്ഞു
hādhā ʿāriḍun
هَٰذَا عَارِضٌ
ഇതാ ഒരു മേഘം (വെളിപ്പെടുന്നു)
mum'ṭirunā
مُّمْطِرُنَاۚ
നമുക്കു മഴ നല്‍കുന്ന
bal huwa
بَلْ هُوَ
എങ്കിലും അതു
mā is'taʿjaltum
مَا ٱسْتَعْجَلْتُم
നിങ്ങള്‍ ധൃതികൂട്ടിയതാണ്
bihi
بِهِۦۖ
അതിനു
rīḥun
رِيحٌ
ഒരു കാറ്റു
fīhā
فِيهَا
അതിലുണ്ടു (അതുള്‍ക്കൊള്ളുന്നു)
ʿadhābun alīmun
عَذَابٌ أَلِيمٌ
വേദനയേറിയ ശിക്ഷ

അങ്ങനെ ആ ശിക്ഷ ഒരിരുണ്ട മേഘമായി തങ്ങളുടെ താഴ്‌വരയുടെ നേരെ വരുന്നത് കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: ''നമുക്കു മഴ തരാന്‍ വരുന്ന മേഘം!'' എന്നാല്‍ നിങ്ങള്‍ ധൃതി കൂട്ടിക്കൊണ്ടിരുന്ന കാര്യമാണിത്. നോവേറിയ ശിക്ഷയുടെ കൊടുങ്കാറ്റ്!

തഫ്സീര്‍

تُدَمِّرُ كُلَّ شَيْءٍۢ بِاَمْرِ رَبِّهَا فَاَصْبَحُوْا لَا يُرٰىٓ اِلَّا مَسٰكِنُهُمْۗ كَذٰلِكَ نَجْزِى الْقَوْمَ الْمُجْرِمِيْنَ   ( الأحقاف: ٢٥ )

tudammiru
تُدَمِّرُ
അതു തകര്‍ക്കും
kulla shayin
كُلَّ شَىْءٍۭ
എല്ലാ വസ്തുവെയും
bi-amri rabbihā
بِأَمْرِ رَبِّهَا
അതിന്റെ റബ്ബിന്റെ കല്‍പനപ്രകാരം
fa-aṣbaḥū
فَأَصْبَحُوا۟
എന്നിട്ടു അവര്‍ (രാവിലെ) ആയിത്തീര്‍ന്നു
lā yurā
لَا يُرَىٰٓ
കാണപ്പെടാത്തവിധം
illā masākinuhum
إِلَّا مَسَٰكِنُهُمْۚ
അവരുടെ വാസസ്ഥലങ്ങളല്ലാതെ
kadhālika
كَذَٰلِكَ
അപ്രകാരം
najzī
نَجْزِى
നാം പ്രതിഫലം നല്‍കുന്നു
l-qawma l-muj'rimīna
ٱلْقَوْمَ ٱلْمُجْرِمِينَ
കുറ്റവാളികളായ ജനതക്ക്

അത് തന്റെ നാഥന്റെ കല്‍പനയനുസരിച്ച് സകലതിനെയും തകര്‍ത്ത് തരിപ്പണമാക്കുന്നു. അങ്ങനെ അവരുടെ പാര്‍പ്പിടങ്ങളല്ലാതെ അവരെയാരെയും അവിടെ കാണാതായി. ഇവ്വിധമാണ് കുറ്റവാളികള്‍ക്ക് നാം പ്രതിഫലമേകുന്നത്.

തഫ്സീര്‍

وَلَقَدْ مَكَّنّٰهُمْ فِيْمَآ اِنْ مَّكَّنّٰكُمْ فِيْهِ وَجَعَلْنَا لَهُمْ سَمْعًا وَّاَبْصَارًا وَّاَفْـِٕدَةًۖ فَمَآ اَغْنٰى عَنْهُمْ سَمْعُهُمْ وَلَآ اَبْصَارُهُمْ وَلَآ اَفْـِٕدَتُهُمْ مِّنْ شَيْءٍ اِذْ كَانُوْا يَجْحَدُوْنَ بِاٰيٰتِ اللّٰهِ وَحَاقَ بِهِمْ مَّا كَانُوْا بِهٖ يَسْتَهْزِءُوْنَ ࣖ  ( الأحقاف: ٢٦ )

walaqad makkannāhum
وَلَقَدْ مَكَّنَّٰهُمْ
തീര്‍ച്ചയായും അവര്‍ക്കു നാം സൗകര്യം (സ്വാധീനം) നല്‍കി
fīmā
فِيمَآ
യാതൊന്നില്‍
in makkannākum
إِن مَّكَّنَّٰكُمْ
നിങ്ങള്‍ക്കു നാം സൗകര്യം നല്‍കിയിട്ടില്ലാത്ത
fīhi
فِيهِ
അതില്‍
wajaʿalnā lahum
وَجَعَلْنَا لَهُمْ
അവര്‍ക്കു നാം ഉണ്ടാക്കുകയും (നല്‍കുകയും) ചെയ്തു
samʿan
سَمْعًا
കേള്‍വി
wa-abṣāran
وَأَبْصَٰرًا
കാഴ്ചകളും
wa-afidatan
وَأَفْـِٔدَةً
ഹൃദയങ്ങളും
famā aghnā
فَمَآ أَغْنَىٰ
എന്നിട്ടു പര്യാപ്തമാക്കിയില്ല (ഉപകരിച്ചില്ല)
ʿanhum
عَنْهُمْ
അവര്‍ക്കു
samʿuhum
سَمْعُهُمْ
അവരുടെ കേള്‍വി
walā abṣāruhum
وَلَآ أَبْصَٰرُهُمْ
അവരുടെ കാഴ്ചകളും ഇല്ല
walā afidatuhum
وَلَآ أَفْـِٔدَتُهُم
അവരുടെ ഹൃദയങ്ങളുമില്ല
min shayin
مِّن شَىْءٍ
യാതൊന്നും (ഒട്ടും) തന്നെ
idh kānū
إِذْ كَانُوا۟
അവരായിരുന്നതിനാല്‍
yajḥadūna
يَجْحَدُونَ
നിഷേധിച്ചുകൊണ്ടിരിക്കുക
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ആയത്തുകളെ
waḥāqa bihim
وَحَاقَ بِهِم
അവരില്‍ വലയം ചെയ്കയും (ഇറങ്ങുകയും) ചെയ്തു
مَّا
യാതൊരു കാര്യം
kānū bihi
كَانُوا۟ بِهِۦ
അതിനെപ്പറ്റി അവരായിരുന്നു
yastahziūna
يَسْتَهْزِءُونَ
പരിഹസിച്ചുകൊണ്ടിരിക്കും

നിങ്ങള്‍ക്കു തന്നിട്ടില്ലാത്ത ചില സൗകര്യങ്ങള്‍ നാം അവര്‍ക്ക് നല്‍കിയിരുന്നു. അവര്‍ക്കു നാം കേള്‍വിയും കാഴ്ചയും ബുദ്ധിയുമേകി. എന്നാല്‍ ആ കേള്‍വിയോ കാഴ്ചയോ ബുദ്ധിയോ അവര്‍ക്ക് ഒട്ടും ഉപകരിച്ചില്ല. കാരണം, അവര്‍ അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിച്ചു തള്ളുകയായിരുന്നു. അങ്ങനെ അവര്‍ ഏതിനെയാണോ പരിഹസിച്ചുകൊണ്ടിരുന്നത് അതവരെ വലയം ചെയ്തു.

തഫ്സീര്‍

وَلَقَدْ اَهْلَكْنَا مَا حَوْلَكُمْ مِّنَ الْقُرٰى وَصَرَّفْنَا الْاٰيٰتِ لَعَلَّهُمْ يَرْجِعُوْنَ  ( الأحقاف: ٢٧ )

walaqad ahlaknā
وَلَقَدْ أَهْلَكْنَا
നാം നശിപ്പിച്ചിട്ടുണ്ട്
mā ḥawlakum
مَا حَوْلَكُم
നിങ്ങളുടെ ചുറ്റുപാടിലുള്ളതു
mina l-qurā
مِّنَ ٱلْقُرَىٰ
രാജ്യങ്ങളില്‍നിന്നു
waṣarrafnā
وَصَرَّفْنَا
നാം തിരിമറി ചെയ്തു (വിവിധരൂപേണ വിവരിച്ചു)
l-āyāti
ٱلْءَايَٰتِ
ആയത്തുകളെ
laʿallahum yarjiʿūna
لَعَلَّهُمْ يَرْجِعُونَ
അവര്‍ മടങ്ങുവാന്‍, മടങ്ങിയേക്കാമല്ലോ

നിങ്ങളുടെ ചുറ്റുമുള്ള ചില നാടുകളെയും നാം നശിപ്പിക്കുകയുണ്ടായി. അവര്‍ സത്യത്തിലേക്കു തിരിച്ചുവരാനായി നമ്മുടെ വചനങ്ങള്‍ നാം അവര്‍ക്ക് വിശദമായി വിവരിച്ചുകൊടുത്തിരുന്നു.

തഫ്സീര്‍

فَلَوْلَا نَصَرَهُمُ الَّذِيْنَ اتَّخَذُوْا مِنْ دُوْنِ اللّٰهِ قُرْبَانًا اٰلِهَةً ۗبَلْ ضَلُّوْا عَنْهُمْۚ وَذٰلِكَ اِفْكُهُمْ وَمَا كَانُوْا يَفْتَرُوْنَ   ( الأحقاف: ٢٨ )

falawlā naṣarahumu
فَلَوْلَا نَصَرَهُمُ
അപ്പോള്‍ അവരെ സഹായിക്കാത്തതെന്തു, എന്തുകൊണ്ടു സഹായിച്ചില്ല
alladhīna ittakhadhū
ٱلَّذِينَ ٱتَّخَذُوا۟
അവര്‍ ആക്കി (സ്വീകരിച്ചു)വെച്ചവര്‍
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
qur'bānan
قُرْبَانًا
സാമീപ്യ കര്‍മ്മമായിട്ടു, ത്യാഗകര്‍മ്മമെന്ന നിലക്കു
ālihatan
ءَالِهَةًۢۖ
ദൈവങ്ങളെ, ആരാധ്യ വസ്തുക്കളായി
bal ḍallū
بَلْ ضَلُّوا۟
എങ്കിലും അവര്‍ തെറ്റി (മറഞ്ഞു) പോയി
ʿanhum
عَنْهُمْۚ
അവരെ വിട്ടു
wadhālika
وَذَٰلِكَ
അതു
if'kuhum
إِفْكُهُمْ
അവരുടെ കള്ളമാണ്, നുണയാണ്
wamā kānū
وَمَا كَانُوا۟
അവരായിരുന്നതും
yaftarūna
يَفْتَرُونَ
കെട്ടിച്ചമക്കും

അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനായി അവനെവെടിഞ്ഞ് അവര്‍ സ്വീകരിച്ച ദൈവങ്ങള്‍ ശിക്ഷാവേളയില്‍ എന്തുകൊണ്ട് അവരെ സഹായിച്ചില്ല? ആ ദൈവങ്ങള്‍ അവരില്‍നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. ഇതാണ് അവരുടെ പൊള്ളത്തരത്തിന്റെയും അവര്‍ കെട്ടിച്ചമച്ചതിന്റെയും അവസ്ഥ.

തഫ്സീര്‍

وَاِذْ صَرَفْنَآ اِلَيْكَ نَفَرًا مِّنَ الْجِنِّ يَسْتَمِعُوْنَ الْقُرْاٰنَۚ فَلَمَّا حَضَرُوْهُ قَالُوْٓا اَنْصِتُوْاۚ فَلَمَّا قُضِيَ وَلَّوْا اِلٰى قَوْمِهِمْ مُّنْذِرِيْنَ   ( الأحقاف: ٢٩ )

wa-idh ṣarafnā
وَإِذْ صَرَفْنَآ
നാം തിരിച്ചുവിട്ട സന്ദര്‍ഭം
ilayka
إِلَيْكَ
നിന്റെ അടുക്കലേക്കു
nafaran
نَفَرًا
ഒരു സംഘത്തെ, കൂട്ടത്തെ
mina l-jini
مِّنَ ٱلْجِنِّ
ജിന്നില്‍പെട്ട
yastamiʿūna
يَسْتَمِعُونَ
അവര്‍ ചെവികൊടുത്തു (ശ്രദ്ധിച്ചു) കൊണ്ടു
l-qur'āna
ٱلْقُرْءَانَ
ഖുര്‍ആനെ
falammā ḥaḍarūhu
فَلَمَّا حَضَرُوهُ
എന്നിട്ടു അവര്‍ അതിനടുത്തു ഹാജറായപ്പോള്‍
qālū
قَالُوٓا۟
അവര്‍ പറഞ്ഞു
anṣitū
أَنصِتُوا۟ۖ
നിങ്ങള്‍ മിണ്ടാതെ (മൗനമായി) ഇരിക്കുവിന്‍
falammā quḍiya
فَلَمَّا قُضِىَ
അങ്ങനെ അതു നിര്‍വ്വഹിക്കപ്പെട്ട (തീര്‍ന്ന)പ്പോള്‍
wallaw
وَلَّوْا۟
അവര്‍ തിരിച്ചു
ilā qawmihim
إِلَىٰ قَوْمِهِم
തങ്ങളുടെ ജനതയിലേക്കു
mundhirīna
مُّنذِرِينَ
താക്കീതു ചെയ്യുന്നവരായി

ജിന്നുകളില്‍ ഒരു സംഘത്തെ ഖുര്‍ആന്‍ കേട്ടു മനസ്സിലാക്കാനായി നിന്നിലേക്ക് തിരിച്ചുവിട്ടത് ഓര്‍ക്കുക. അങ്ങനെ അതിന് ഹാജറായപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: ''നിശ്ശബ്ദത പാലിക്കുക.'' പിന്നെ അതില്‍നിന്ന് വിരമിച്ചപ്പോള്‍ അവര്‍ സ്വന്തം ജനത്തിലേക്ക് മുന്നറിയിപ്പുകാരായി തിരിച്ചുപോയി.

തഫ്സീര്‍

قَالُوْا يٰقَوْمَنَآ اِنَّا سَمِعْنَا كِتٰبًا اُنْزِلَ مِنْۢ بَعْدِ مُوْسٰى مُصَدِّقًا لِّمَا بَيْنَ يَدَيْهِ يَهْدِيْٓ اِلَى الْحَقِّ وَاِلٰى طَرِيْقٍ مُّسْتَقِيْمٍ   ( الأحقاف: ٣٠ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
yāqawmanā
يَٰقَوْمَنَآ
ഞങ്ങളുടെ ജനങ്ങളെ
innā samiʿ'nā
إِنَّا سَمِعْنَا
നിശ്ചയമായും ഞങ്ങള്‍ കേട്ടു
kitāban
كِتَٰبًا
ഒരു ഗ്രന്ഥം
unzila
أُنزِلَ
അതു ഇറക്കപ്പെട്ടിരിക്കുന്നു
min baʿdi mūsā
مِنۢ بَعْدِ مُوسَىٰ
മൂസാക്കു ശേഷം
muṣaddiqan
مُصَدِّقًا
സത്യമാക്കി (സാക്ഷാല്‍ക്കരിച്ചു) കൊണ്ടു
limā
لِّمَا
യാതൊന്നിനെ
bayna yadayhi
بَيْنَ يَدَيْهِ
അതിന്റെ മുമ്പിലുള്ള
yahdī
يَهْدِىٓ
അതു വഴികാട്ടുന്നു
ilā l-ḥaqi
إِلَى ٱلْحَقِّ
യഥാര്‍ത്ഥത്തിലേക്കു
wa-ilā ṭarīqin mus'taqīmin
وَإِلَىٰ طَرِيقٍ مُّسْتَقِيمٍ
ചൊവ്വായ (നേര്‍) മാര്‍ഗ്ഗത്തിലേക്കും

അവര്‍ അറിയിച്ചു: ''ഞങ്ങളുടെ സമുദായമേ, ഞങ്ങള്‍ ഒരു വേദഗ്രന്ഥം കേട്ടു. അത് മൂസാക്കുശേഷം അവതീര്‍ണമായതാണ്. മുമ്പുണ്ടായിരുന്ന വേദങ്ങളെ ശരിവെക്കുന്നതും. അത് സത്യത്തിലേക്ക് വഴിനയിക്കുന്നു. നേര്‍വഴിയിലേക്കും.

തഫ്സീര്‍