Skip to main content
bismillah

اَلَّذِيْنَ كَفَرُوْا وَصَدُّوْا عَنْ سَبِيْلِ اللّٰهِ اَضَلَّ اَعْمَالَهُمْ   ( محمد: ١ )

alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
waṣaddū
وَصَدُّوا۟
തടയുകയും ചെയ്തു
ʿan sabīli l-lahi
عَن سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു
aḍalla
أَضَلَّ
അവന്‍ പിഴവിലാക്കി (പാഴാക്കി)യിരിക്കുന്നു
aʿmālahum
أَعْمَٰلَهُمْ
അവരുടെ പ്രവര്‍ത്തനങ്ങളെ, കര്‍മ്മങ്ങളെ

സത്യത്തെ തള്ളിക്കളയുകയും ദൈവമാര്‍ഗത്തില്‍നിന്ന് ജനത്തെ തടയുകയും ചെയ്തവരുടെ പ്രവര്‍ത്തനങ്ങളെ അല്ലാഹു പാഴാക്കിയിരിക്കുന്നു.

തഫ്സീര്‍

وَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ وَاٰمَنُوْا بِمَا نُزِّلَ عَلٰى مُحَمَّدٍ وَّهُوَ الْحَقُّ مِنْ رَّبِّهِمْ ۚ كَفَّرَ عَنْهُمْ سَيِّاٰتِهِمْ وَاَصْلَحَ بَالَهُمْ   ( محمد: ٢ )

wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരാകട്ടെ
waʿamilū l-ṣāliḥāti
وَعَمِلُوا۟ ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത
waāmanū
وَءَامَنُوا۟
വിശ്വസിക്കുകയും ചെയ്ത
bimā nuzzila
بِمَا نُزِّلَ
ഇറക്കപ്പെട്ടതില്‍
ʿalā muḥammadin
عَلَىٰ مُحَمَّدٍ
മുഹമ്മദിന്റെ മേല്‍
wahuwa l-ḥaqu
وَهُوَ ٱلْحَقُّ
അതു യഥാര്‍ത്ഥവുമാണ്
min rabbihim
مِن رَّبِّهِمْۙ
തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള
kaffara ʿanhum
كَفَّرَ عَنْهُمْ
അവര്‍ക്കു (അവരില്‍ നിന്നു) അവന്‍ മൂടി (പൊറുത്തു) കൊടുക്കും
sayyiātihim
سَيِّـَٔاتِهِمْ
അവരുടെ തിന്മകളെ
wa-aṣlaḥa
وَأَصْلَحَ
അവന്‍ നന്നാക്കുകയും ചെയ്യും
bālahum
بَالَهُمْ
അവരുടെ സ്ഥിതി

എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും മുഹമ്മദിന് അവതീര്‍ണമായതില്‍- തങ്ങളുടെ നാഥനില്‍നിന്നുള്ള പരമസത്യമാണത്- വിശ്വസിക്കുകയും ചെയ്തവരുടെ തിന്മകളെ അല്ലാഹു തേച്ചുമായിച്ചു കളഞ്ഞിരിക്കുന്നു. അവരുടെ സ്ഥിതി മെച്ചപ്പെടുത്തിയിരിക്കുന്നു.

തഫ്സീര്‍

ذٰلِكَ بِاَنَّ الَّذِيْنَ كَفَرُوا اتَّبَعُوا الْبَاطِلَ وَاَنَّ الَّذِيْنَ اٰمَنُوا اتَّبَعُوا الْحَقَّ مِنْ رَّبِّهِمْ ۗ كَذٰلِكَ يَضْرِبُ اللّٰهُ لِلنَّاسِ اَمْثَالَهُمْ   ( محمد: ٣ )

dhālika bi-anna
ذَٰلِكَ بِأَنَّ
അതു എന്തെന്നാല്‍
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
ittabaʿū
ٱتَّبَعُوا۟
അവര്‍ പിന്‍പറ്റി
l-bāṭila
ٱلْبَٰطِلَ
വ്യര്‍ത്ഥമായാത്, അന്യായമായത്
wa-anna alladhīna āmanū
وَأَنَّ ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരാകട്ടെ
ittabaʿū
ٱتَّبَعُوا۟
അവര്‍ പിന്‍പറ്റി
l-ḥaqa
ٱلْحَقَّ
യഥാര്‍ത്ഥം, ന്യായം
min rabbihim
مِن رَّبِّهِمْۚ
തങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള
kadhālika
كَذَٰلِكَ
അപ്രകാരം
yaḍribu l-lahu
يَضْرِبُ ٱللَّهُ
അല്ലാഹു ആക്കുന്നു, വിവരിക്കുന്നു
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്കു
amthālahum
أَمْثَٰلَهُمْ
അവരുടെ ഉപമ (ഉദാഹരണം, മാതി)രികളെ

അതെന്തുകൊണ്ടെന്നാല്‍ സത്യത്തെ തള്ളിക്കളഞ്ഞവര്‍ അസത്യത്തെയാണ് പിന്‍പറ്റുന്നത്. വിശ്വാസികളോ, തങ്ങളുടെ നാഥനില്‍നിന്നുള്ള സത്യത്തെ പിന്തുടരുന്നു. അല്ലാഹു ഇവ്വിധമാണ് ജനങ്ങള്‍ക്ക് അവരുടെ അവസ്ഥകള്‍ വിശദീകരിച്ചു കൊടുക്കുന്നത്.

തഫ്സീര്‍

فَاِذَا لَقِيْتُمُ الَّذِيْنَ كَفَرُوْا فَضَرْبَ الرِّقَابِۗ حَتّٰٓى اِذَآ اَثْخَنْتُمُوْهُمْ فَشُدُّوا الْوَثَاقَۖ فَاِمَّا مَنًّاۢ بَعْدُ وَاِمَّا فِدَاۤءً حَتّٰى تَضَعَ الْحَرْبُ اَوْزَارَهَا ەۛ ذٰلِكَ ۛ وَلَوْ يَشَاۤءُ اللّٰهُ لَانْتَصَرَ مِنْهُمْ وَلٰكِنْ لِّيَبْلُوَا۟ بَعْضَكُمْ بِبَعْضٍۗ وَالَّذِيْنَ قُتِلُوْا فِيْ سَبِيْلِ اللّٰهِ فَلَنْ يُّضِلَّ اَعْمَالَهُمْ   ( محمد: ٤ )

fa-idhā laqītumu
فَإِذَا لَقِيتُمُ
അതിനാല്‍ നിങ്ങള്‍ കണ്ടുമുട്ടിയാല്‍
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരെ
faḍarba l-riqābi
فَضَرْبَ ٱلرِّقَابِ
എന്നാല്‍ പിരടികള്‍ വെട്ടുക
ḥattā idhā athkhantumūhum
حَتَّىٰٓ إِذَآ أَثْخَنتُمُوهُمْ
അങ്ങനെ നിങ്ങളവരെ ബലഹീനമാക്കിയാല്‍, നിര്‍ദ്ദയം പെരുമാറിയാല്‍
fashuddū
فَشُدُّوا۟
അപ്പോള്‍ മുറുക്കുവിന്‍, കഠിനമാക്കുക
l-wathāqa
ٱلْوَثَاقَ
ബന്ധത്തെ
fa-immā mannan
فَإِمَّا مَنًّۢا
എന്നിട്ടു ഒന്നുകില്‍ ദാക്ഷിണ്യം ചെയ്യുക
baʿdu
بَعْدُ
പിന്നീട്
wa-immā fidāan
وَإِمَّا فِدَآءً
ഒന്നുകില്‍ തെണ്ടം വാങ്ങി വിടുക
ḥattā taḍaʿa
حَتَّىٰ تَضَعَ
(ഇറക്കി) വെക്കുന്നതുവരെ
l-ḥarbu
ٱلْحَرْبُ
യുദ്ധം, പട
awzārahā
أَوْزَارَهَاۚ
അതിന്റെ ഭാരങ്ങളെ
dhālika
ذَٰلِكَ
അതാണ്‌
walaw yashāu l-lahu
وَلَوْ يَشَآءُ ٱللَّهُ
അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍
la-intaṣara
لَٱنتَصَرَ
അവന്‍ രക്ഷാനടപടിയെടുക്കും, സഹായം നേടും
min'hum
مِنْهُمْ
അവരില്‍ നിന്നു, അവരോടു
walākin
وَلَٰكِن
പക്ഷേ, എങ്കിലും
liyabluwā
لِّيَبْلُوَا۟
അവന്‍ പരീക്ഷണം ചെയ്യാനാണ്
baʿḍakum
بَعْضَكُم
നിങ്ങളില്‍ ചിലരെ
bibaʿḍin
بِبَعْضٍۗ
ചിലരെക്കൊണ്ടു
wa-alladhīna qutilū
وَٱلَّذِينَ قُتِلُوا۟
കൊല്ലപ്പെട്ടവരാകട്ടെ
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
falan yuḍilla
فَلَن يُضِلَّ
അവന്‍ പാഴാക്കുന്നതേയല്ല
aʿmālahum
أَعْمَٰلَهُمْ
അവരുടെ പ്രവര്‍ത്തനങ്ങളെ

അതിനാല്‍ യുദ്ധത്തില്‍ സത്യനിഷേധികളുമായി ഏറ്റുമുട്ടിയാല്‍ അവരുടെ കഴുത്ത് വെട്ടുക. അങ്ങനെ നിങ്ങളവരെ കീഴ്‌പ്പെടുത്തിയാല്‍ അവരെ പിടിച്ചുകെട്ടുക. പിന്നെ അവരോട് ഉദാരനയം സ്വീകരിക്കുകയോ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അവസാനിക്കുന്നതുവരെയാണിത്. അതാണ് യുദ്ധനയം. അല്ലാഹു ഇച്ഛിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ശത്രുക്കളെ കീഴ്‌പ്പെടുത്തുമായിരുന്നു. എന്നാല്‍ ഈ നടപടി നിങ്ങളില്‍ ചിലരെ മറ്റു ചിലരാല്‍ പരീക്ഷിക്കാനാണ്. ദൈവമാര്‍ഗത്തില്‍ വധിക്കപ്പെട്ടവരുടെ പ്രവര്‍ത്തനങ്ങളെ അവനൊട്ടും പാഴാക്കുകയില്ല.

തഫ്സീര്‍

سَيَهْدِيْهِمْ وَيُصْلِحُ بَالَهُمْۚ  ( محمد: ٥ )

sayahdīhim
سَيَهْدِيهِمْ
അവന്‍ അവരെ നേര്‍വഴിയിലാക്കുന്നതാണ് (ലക്ഷ്യത്തിലേക്കു) നയിച്ചുകൊള്ളും
wayuṣ'liḥu
وَيُصْلِحُ
നന്നാക്കുകയും ചെയ്യും
bālahum
بَالَهُمْ
അവരുടെ സ്ഥിതി

അല്ലാഹു അവരെ നേര്‍വഴിയിലാക്കും. അവരുടെ സ്ഥിതി മെച്ചപ്പെടുത്തും.

തഫ്സീര്‍

وَيُدْخِلُهُمُ الْجَنَّةَ عَرَّفَهَا لَهُمْ   ( محمد: ٦ )

wayud'khiluhumu
وَيُدْخِلُهُمُ
അവരെ പ്രവേശിപ്പിക്കുകയും ചെയ്യും
l-janata
ٱلْجَنَّةَ
സ്വര്‍ഗ്ഗത്തില്‍
ʿarrafahā
عَرَّفَهَا
അതിനെ അവന്‍ പരിചയപ്പെടുത്തിയിരിക്കുന്നു
lahum
لَهُمْ
അവര്‍ക്കു

അവര്‍ക്കു പരിചയപ്പെടുത്തിയ സ്വര്‍ഗത്തിലവരെ പ്രവേശിപ്പിക്കുകയും ചെയ്യും.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِنْ تَنْصُرُوا اللّٰهَ يَنْصُرْكُمْ وَيُثَبِّتْ اَقْدَامَكُمْ   ( محمد: ٧ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ, വിശ്വസിച്ചവരേ
in tanṣurū
إِن تَنصُرُوا۟
നിങ്ങള്‍ സഹായിച്ചാല്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
yanṣur'kum
يَنصُرْكُمْ
അവന്‍ നിങ്ങളെ സഹായിക്കും
wayuthabbit
وَيُثَبِّتْ
ഉറപ്പിക്കുക (സ്ഥിരപ്പെടുത്തുക)യും ചെയ്യും
aqdāmakum
أَقْدَامَكُمْ
നിങ്ങളുടെ പാദങ്ങളെ

വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ തുണക്കുന്നുവെങ്കില്‍ അവന്‍ നിങ്ങളെയും തുണക്കും. നിങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചുനിര്‍ത്തും.

തഫ്സീര്‍

وَالَّذِيْنَ كَفَرُوْا فَتَعْسًا لَّهُمْ وَاَضَلَّ اَعْمَالَهُمْ   ( محمد: ٨ )

wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരാകട്ടെ
fataʿsan
فَتَعْسًا
എന്നാല്‍ അധഃപതനം, നാശം, വീഴ്ച
lahum
لَّهُمْ
അവര്‍ക്കു
wa-aḍalla
وَأَضَلَّ
അവന്‍ പാഴാക്കുകയും ചെയ്യും
aʿmālahum
أَعْمَٰلَهُمْ
അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ

സത്യത്തെ തള്ളിപ്പറഞ്ഞവര്‍ തുലഞ്ഞതുതന്നെ. അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കിയിരിക്കുന്നു.

തഫ്സീര്‍

ذٰلِكَ بِاَنَّهُمْ كَرِهُوْا مَآ اَنْزَلَ اللّٰهُ فَاَحْبَطَ اَعْمَالَهُمْ   ( محمد: ٩ )

dhālika
ذَٰلِكَ
അതു
bi-annahum karihū
بِأَنَّهُمْ كَرِهُوا۟
അവര്‍ വെറുത്തുവെന്നതു കൊണ്ടാണ്
mā anzala l-lahu
مَآ أَنزَلَ ٱللَّهُ
അല്ലാഹു അവതരിപ്പിച്ചതിനെ
fa-aḥbaṭa
فَأَحْبَطَ
അതിനാല്‍ അവന്‍ നിഷ്ഫലമാക്കി, ഫലശൂന്യമാക്കി
aʿmālahum
أَعْمَٰلَهُمْ
അവരുടെ കര്‍മ്മങ്ങളെ

അതിനുകാരണം അല്ലാഹു അവതരിപ്പിച്ചതിനെ അവര്‍ വെറുത്തതുതന്നെ. അതിനാലവന്‍ അവരുടെ പ്രവര്‍ത്തനങ്ങളെ പാഴാക്കി.

തഫ്സീര്‍

۞ اَفَلَمْ يَسِيْرُوْا فِى الْاَرْضِ فَيَنْظُرُوْا كَيْفَ كَانَ عَاقِبَةُ الَّذِيْنَ مِنْ قَبْلِهِمْ ۗ دَمَّرَ اللّٰهُ عَلَيْهِمْ ۖوَلِلْكٰفِرِيْنَ اَمْثَالُهَا   ( محمد: ١٠ )

afalam yasīrū
أَفَلَمْ يَسِيرُوا۟
അവര്‍ സഞ്ചരിക്കാറില്ലേ, നടന്നിട്ടില്ലേ
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
fayanẓurū
فَيَنظُرُوا۟
അപ്പോഴവര്‍ക്കു നോക്കിക്കാണാം
kayfa kāna
كَيْفَ كَانَ
എങ്ങിനെ ആയെന്നു
ʿāqibatu alladhīna
عَٰقِبَةُ ٱلَّذِينَ
യാതൊരുകൂട്ടരുടെ കലാശം, പര്യവസാനം
min qablihim
مِن قَبْلِهِمْۚ
അവരുടെ മുമ്പുള്ള
dammara l-lahu
دَمَّرَ ٱللَّهُ
അല്ലാഹു തകര്‍ത്തു
ʿalayhim
عَلَيْهِمْۖ
അവരോടെ, അവരില്‍
walil'kāfirīna
وَلِلْكَٰفِرِينَ
(ഈ) അവിശ്വാസികള്‍ക്കുമുണ്ട്‌
amthāluhā
أَمْثَٰلُهَا
അവപോലുള്ളത്

അവരീ ഭൂമിയില്‍ സഞ്ചരിച്ച് തങ്ങളുടെ പൂര്‍വികരുടെ പര്യവസാനം എവ്വിധമായിരുന്നുവെന്ന് നോക്കിക്കാണുന്നില്ലേ? അല്ലാഹു അവരെ അപ്പാടെ നശിപ്പിച്ചു. ഈ സത്യനിഷേധികള്‍ക്കും സംഭവിക്കുക അതു തന്നെ.

തഫ്സീര്‍
വിശുദ്ധ ഖുർആൻ വിവരങ്ങൾ :
മുഹമ്മദ്
القرآن الكريم:محمد
Ayah Sajadat (سجدة):-
സൂറത്തുല്‍ (latin):Muhammad
സൂറത്തുല്‍:47
ആയത്ത് എണ്ണം:38
ആകെ വാക്കുകൾ:558
ആകെ പ്രതീകങ്ങൾ:2475
Number of Rukūʿs:4
Revelation Location:സിവിൽ
Revelation Order:95
ആരംഭിക്കുന്നത്:4545