Skip to main content

وَفِيْٓ اَنْفُسِكُمْ ۗ اَفَلَا تُبْصِرُوْنَ   ( الذاريات: ٢١ )

wafī anfusikum
وَفِىٓ أَنفُسِكُمْۚ
നിങ്ങളില്‍ തന്നെയും, നിങ്ങളുടെ ദേഹങ്ങളിലും ഉണ്ടു
afalā tub'ṣirūna
أَفَلَا تُبْصِرُونَ
എന്നിട്ടു (അപ്പോള്‍)നിങ്ങള്‍ കണ്ടറിയുന്നില്ലേ

നിങ്ങളില്‍ തന്നെയുമുണ്ട്. എന്നിട്ടും നിങ്ങള്‍ അതൊന്നും കണ്ട് മനസ്സിലാക്കുന്നില്ലെന്നോ?

തഫ്സീര്‍

وَفِى السَّمَاۤءِ رِزْقُكُمْ وَمَا تُوْعَدُوْنَ   ( الذاريات: ٢٢ )

wafī l-samāi
وَفِى ٱلسَّمَآءِ
ആകാശത്തിലുണ്ടു, ആകാശത്തിലാണ്
riz'qukum
رِزْقُكُمْ
നിങ്ങളുടെ ആഹാരം,ഉപജീവനം
wamā tūʿadūna
وَمَا تُوعَدُونَ
നിങ്ങളോടു വാഗ്ദത്തം ചെയ്യപ്പെടുന്നതും

ആകാശത്തില്‍ നിങ്ങള്‍ക്ക് ഉപജീവനമുണ്ട്. നിങ്ങളെ താക്കീത് ചെയ്തുകൊണ്ടിരിക്കുന്ന ശിക്ഷയും.

തഫ്സീര്‍

فَوَرَبِّ السَّمَاۤءِ وَالْاَرْضِ اِنَّهٗ لَحَقٌّ مِّثْلَ مَآ اَنَّكُمْ تَنْطِقُوْنَ ࣖ  ( الذاريات: ٢٣ )

fawarabbi
فَوَرَبِّ
എന്നാല്‍ റബ്ബ് തന്നെയാണ
l-samāi
ٱلسَّمَآءِ
ആകാശത്തിന്റെ
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
innahu
إِنَّهُۥ
നിശ്ചയമായും അതു
laḥaqqun
لَحَقٌّ
യഥാര്‍ത്ഥം (പരമാര്‍ത്ഥം, സത്യം)തന്നെ
mith'la mā annakum
مِّثْلَ مَآ أَنَّكُمْ
നിങ്ങള്‍ ആണെന്നതുപോലെ
tanṭiqūna
تَنطِقُونَ
നിങ്ങള്‍ സംസാരിക്കുന്നു (എന്നതു)

ആകാശഭൂമികളുടെ നാഥന്‍ സാക്ഷി. നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നപോലെ ഇത് സത്യമാകുന്നു.

തഫ്സീര്‍

هَلْ اَتٰىكَ حَدِيْثُ ضَيْفِ اِبْرٰهِيْمَ الْمُكْرَمِيْنَۘ   ( الذاريات: ٢٤ )

hal atāka
هَلْ أَتَىٰكَ
നിനക്കു വന്നിരിക്കുന്നുവോ
ḥadīthu
حَدِيثُ
വര്‍ത്തമാനം, വിഷയം, വൃത്താന്തം
ḍayfi ib'rāhīma
ضَيْفِ إِبْرَٰهِيمَ
ഇബ്രാഹീമിന്റെ അതിഥികളുടെ
l-muk'ramīna
ٱلْمُكْرَمِينَ
ആദരിക്കപ്പെട്ടതായ (മാന്യരായ)

ഇബ്‌റാഹീമിന്റെ ആദരണീയരായ അതിഥികളുടെ വിവരം നിനക്ക് വന്നെത്തിയോ?

തഫ്സീര്‍

اِذْ دَخَلُوْا عَلَيْهِ فَقَالُوْا سَلٰمًا ۗقَالَ سَلٰمٌۚ قَوْمٌ مُّنْكَرُوْنَ   ( الذاريات: ٢٥ )

idh dakhalū
إِذْ دَخَلُوا۟
അതായതു അവര്‍ പ്രവേശിച്ചപ്പോള്‍
ʿalayhi
عَلَيْهِ
അദ്ദേഹത്തിന്റെ അടുക്കല്‍
faqālū
فَقَالُوا۟
എന്നിട്ടവര്‍ പറഞ്ഞു
salāman
سَلَٰمًاۖ
സലാം എന്നു
qāla
قَالَ
അദ്ദേഹം പറഞ്ഞു
salāmun
سَلَٰمٌ
സലാം
qawmun
قَوْمٌ
ഒരു ജനത (ആളുകള്‍)
munkarūna
مُّنكَرُونَ
അറിയപ്പെടാത്ത, അപരിചിതരായ

അവരദ്ദേഹത്തിന്റെ അടുത്തുവന്ന സന്ദര്‍ഭം? അവരദ്ദേഹത്തിന് സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ക്കും സലാം; അപരിചിതരാണല്ലോ.

തഫ്സീര്‍

فَرَاغَ اِلٰٓى اَهْلِهٖ فَجَاۤءَ بِعِجْلٍ سَمِيْنٍۙ  ( الذاريات: ٢٦ )

farāgha
فَرَاغَ
അപ്പോള്‍ അദ്ദേഹം പതുങ്ങിച്ചെന്നു, ഉപായത്തില്‍ തിരിഞ്ഞു, സൂത്രത്തില്‍ ചെന്നു
ilā ahlihi
إِلَىٰٓ أَهْلِهِۦ
തന്റെ വീട്ടുകാരിലേക്കു
fajāa
فَجَآءَ
എന്നിട്ടദ്ദേഹം വന്നു
biʿij'lin
بِعِجْلٍ
ഒരു പശുക്കുട്ടിയുമായി, മൂരിക്കുട്ടനെക്കൊണ്ടു
samīnin
سَمِينٍ
കൊഴുത്ത, തടിച്ച

അനന്തരം അദ്ദേഹം അതിവേഗം തന്റെ വീട്ടുകാരെ സമീപിച്ചു. അങ്ങനെ കൊഴുത്ത പശുക്കിടാവിനെ പാകം ചെയ്തുകൊണ്ടുവന്നു.

തഫ്സീര്‍

فَقَرَّبَهٗٓ اِلَيْهِمْۚ قَالَ اَلَا تَأْكُلُوْنَ   ( الذاريات: ٢٧ )

faqarrabahu
فَقَرَّبَهُۥٓ
എന്നിട്ടു അതിനെ അണപ്പിച്ചു (അടുത്തു കൊണ്ടുചെന്നു)
ilayhim
إِلَيْهِمْ
അവരിലേക്കു
qāla
قَالَ
അദ്ദേഹം പറഞ്ഞു
alā takulūna
أَلَا تَأْكُلُونَ
നിങ്ങള്‍ തിന്നുകയില്ലേ, തിന്നുന്നില്ലേ, തിന്നുകൂടേ

അതവരുടെ സമീപത്തുവെച്ചു. അദ്ദേഹം ചോദിച്ചു: നിങ്ങള്‍ തിന്നുന്നില്ലേ?

തഫ്സീര്‍

فَاَوْجَسَ مِنْهُمْ خِيْفَةً ۗقَالُوْا لَا تَخَفْۗ وَبَشَّرُوْهُ بِغُلٰمٍ عَلِيْمٍ   ( الذاريات: ٢٨ )

fa-awjasa
فَأَوْجَسَ
അപ്പോള്‍, അദ്ദേഹം ഒളിച്ചുവെച്ചു (മനസ്സില്‍തോന്നി)
min'hum
مِنْهُمْ
അവരെക്കുറിച്ചു
khīfatan
خِيفَةًۖ
പേടി, ഒരു ഭയം
qālū
قَالُوا۟
അവര്‍ പറഞ്ഞു
lā takhaf
لَا تَخَفْۖ
പേടിക്കേണ്ട
wabasharūhu
وَبَشَّرُوهُ
അവര്‍ അദ്ദേഹത്തിനു സന്തോഷമറിയിക്കയും ചെയ്തു
bighulāmin
بِغُلَٰمٍ
ഒരു ചെറുക്കനെ (ആണ്‍കുട്ടിയെ)പ്പറ്റി
ʿalīmin
عَلِيمٍ
ജ്ഞാനിയായ, അറിവാളനായ

അപ്പോള്‍ അദ്ദേഹത്തിന് അവരെപ്പറ്റി ആശങ്ക തോന്നി. അവര്‍ പറഞ്ഞു: 'പേടിക്കേണ്ട'. ജ്ഞാനിയായ ഒരു പുത്രന്റെ ജനനത്തെക്കുറിച്ച ശുഭവാര്‍ത്ത അവരദ്ദേഹത്തെ അറിയിച്ചു.

തഫ്സീര്‍

فَاَقْبَلَتِ امْرَاَتُهٗ فِيْ صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوْزٌ عَقِيْمٌ   ( الذاريات: ٢٩ )

fa-aqbalati
فَأَقْبَلَتِ
അപ്പോള്‍ മുമ്പോട്ടുവന്നു
im'ra-atuhu
ٱمْرَأَتُهُۥ
അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ)
fī ṣarratin
فِى صَرَّةٍ
ഒരു (ഉച്ചത്തിലുള്ള) ശബ്ദത്തിലായി (ശബ്ദത്തോടെ)
faṣakkat
فَصَكَّتْ
എന്നിട്ടവള്‍ അടിച്ചു, തല്ലി
wajhahā
وَجْهَهَا
അവളുടെ മുഖത്തു
waqālat
وَقَالَتْ
പറയുകയും ചെയ്തു
ʿajūzun
عَجُوزٌ
ഒരു കിഴവി, വൃദ്ധ
ʿaqīmun
عَقِيمٌ
വന്ധ്യയായ, മച്ചിയായ

അപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഒച്ചവെച്ച് ഓടിവന്നു. സ്വന്തം മുഖത്തടിച്ചുകൊണ്ട് അവര്‍ ചോദിച്ചു: ''വന്ധ്യയായ ഈ കിഴവിക്കോ?''

തഫ്സീര്‍

قَالُوْا كَذٰلِكِۙ قَالَ رَبُّكِ ۗاِنَّهٗ هُوَ الْحَكِيْمُ الْعَلِيْمُ ۔  ( الذاريات: ٣٠ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
kadhāliki
كَذَٰلِكِ
അപ്രകാരം (തന്നെ)
qāla rabbuki
قَالَ رَبُّكِۖ
നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നു
innahu huwa
إِنَّهُۥ هُوَ
നിശ്ചയമായും അവന്‍ തന്നെ
l-ḥakīmu
ٱلْحَكِيمُ
അഗാധജ്ഞന്‍, യുക്തിമാന്‍
l-ʿalīmu
ٱلْعَلِيمُ
സര്‍വ്വജ്ഞനായ

അവര്‍ അറിയിച്ചു: ''അതെ, അങ്ങനെ സംഭവിക്കുമെന്ന് നിന്റെ നാഥന്‍ അറിയിച്ചിരിക്കുന്നു. അവന്‍ യുക്തിമാനും അഭിജ്ഞനും തന്നെ; തീര്‍ച്ച.''

തഫ്സീര്‍