Skip to main content

اَمَّنْ هٰذَا الَّذِيْ يَرْزُقُكُمْ اِنْ اَمْسَكَ رِزْقَهٗ ۚ بَلْ لَّجُّوْا فِيْ عُتُوٍّ وَّنُفُوْرٍ   ( الملك: ٢١ )

amman hādhā
أَمَّنْ هَٰذَا
അതല്ല ഇവനാരാണ്
alladhī yarzuqukum
ٱلَّذِى يَرْزُقُكُمْ
അതായത് നിങ്ങള്‍ക്ക് ആഹാരം (ഉപജീവനം) നല്‍കുന്ന
in amsaka
إِنْ أَمْسَكَ
അവന്‍ നിറുത്തിയാല്‍, പിടിച്ചുവെക്കുന്നപക്ഷം
riz'qahu
رِزْقَهُۥۚ
അവന്‍റെ ആഹാരം
bal lajjū
بَل لَّجُّوا۟
(എങ്കിലും) എന്നാല്‍ അവര്‍ നിരതരായിരിക്കുന്നു, ശഠിച്ചുനില്‍ക്കുകയാണ്
fī ʿutuwwin
فِى عُتُوٍّ
ധിക്കാര (അതിക്രമ)ത്തില്‍
wanufūrin
وَنُفُورٍ
വെറുപ്പിലും, അറപ്പിലും

അല്ലാഹു അവന്റെ വിഭവം വിലക്കിയാല്‍ നിങ്ങള്‍ക്ക് അന്നം നല്‍കാന്‍ ആരുണ്ട്? യഥാര്‍ഥത്തില്‍ അവര്‍ ധിക്കാരത്തിലും പകയിലും ആണ്ടുപൂണ്ടിരിക്കുകയാണ്.

തഫ്സീര്‍

اَفَمَنْ يَّمْشِيْ مُكِبًّا عَلٰى وَجْهِهٖٓ اَهْدٰىٓ اَمَّنْ يَّمْشِيْ سَوِيًّا عَلٰى صِرَاطٍ مُّسْتَقِيْمٍ   ( الملك: ٢٢ )

afaman yamshī
أَفَمَن يَمْشِى
അപ്പോള്‍ (എന്നാല്‍) നടക്കുന്നവനോ
mukibban
مُكِبًّا
മറിഞ്ഞു (കമിഴ്ന്നു) വീണുകൊണ്ട്
ʿalā wajhihi
عَلَىٰ وَجْهِهِۦٓ
തന്‍റെ മുഖത്തിന്മേല്‍ (മുഖം കുത്തി)
ahdā
أَهْدَىٰٓ
കൂടുതല്‍ സന്മാര്‍ഗം (നേര്‍വഴി) പ്രാപിച്ചവന്‍
amman yamshī
أَمَّن يَمْشِى
അതല്ല (അതോ) നടക്കുന്നവനോ
sawiyyan
سَوِيًّا
ശരിക്ക്, നേരെ
ʿalā ṣirāṭin
عَلَىٰ صِرَٰطٍ
പാതയിലൂടെ
mus'taqīmin
مُّسْتَقِيمٍ
നേര്‍ക്കുനേരെയുള്ള, ചൊവ്വായ

അല്ല, മുഖം നിലത്തുകുത്തി നടക്കുന്നവനോ നേര്‍വഴി പ്രാപിച്ചവന്‍? അതല്ല, സത്യപാതയിലൂടെ നിവര്‍ന്ന് നടക്കുന്നവനോ?

തഫ്സീര്‍

قُلْ هُوَ الَّذِيْٓ اَنْشَاَكُمْ وَجَعَلَ لَكُمُ السَّمْعَ وَالْاَبْصَارَ وَالْاَفْـِٕدَةَۗ قَلِيْلًا مَّا تَشْكُرُوْنَ   ( الملك: ٢٣ )

qul
قُلْ
പറയുക
huwa alladhī
هُوَ ٱلَّذِىٓ
അവന്‍ യാതൊരുവന്‍
ansha-akum
أَنشَأَكُمْ
നിങ്ങളെ ഉണ്ടാക്കിയ (സൃഷ്ടിച്ച), ഉൽപത്തിയാക്കിയ
wajaʿala lakumu
وَجَعَلَ لَكُمُ
നിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിത്തരുകയും
l-samʿa
ٱلسَّمْعَ
കേള്‍വി
wal-abṣāra
وَٱلْأَبْصَٰرَ
കാഴ്ച (കണ്ണുകളും)
wal-afidata
وَٱلْأَفْـِٔدَةَۖ
ഹൃദയങ്ങളും
qalīlan mā
قَلِيلًا مَّا
എന്തോ (നന്നെ) കുറച്ചു (മാത്രം)
tashkurūna
تَشْكُرُونَ
നിങ്ങള്‍ നന്ദിക്കാട്ടുന്നു (ചെയ്യുന്നു)

പറയുക: അവനാണ് നിങ്ങളെ സൃഷ്ടിച്ചത്. അവന്‍ നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കി. നിങ്ങള്‍ നന്നെ കുറച്ചേ നന്ദികാണിക്കുന്നുള്ളൂ.

തഫ്സീര്‍

قُلْ هُوَ الَّذِيْ ذَرَاَكُمْ فِى الْاَرْضِ وَاِلَيْهِ تُحْشَرُوْنَ   ( الملك: ٢٤ )

qul
قُلْ
പറയുക
huwa alladhī
هُوَ ٱلَّذِى
യാതൊരുവന്‍ അവനത്രെ
dhara-akum
ذَرَأَكُمْ
നിങ്ങളെ പെരുപ്പിച്ചുണ്ടാക്കിയ
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
wa-ilayhi
وَإِلَيْهِ
അവനിലേക്ക് (തന്നെ)
tuḥ'sharūna
تُحْشَرُونَ
നിങ്ങള്‍ ഒരുമിച്ചു (ശേഖരിച്ചു) കൂട്ടപ്പെടുന്നു

പറയുക: അവനാണ് നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ചു വളര്‍ത്തിയത്. അവങ്കലേക്കു തന്നെയാണ് നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതും.

തഫ്സീര്‍

وَيَقُوْلُوْنَ مَتٰى هٰذَا الْوَعْدُ اِنْ كُنْتُمْ صٰدِقِيْنَ   ( الملك: ٢٥ )

wayaqūlūna
وَيَقُولُونَ
അവര്‍ പറയുന്നു
matā
مَتَىٰ
എപ്പോഴാണ്
hādhā l-waʿdu
هَٰذَا ٱلْوَعْدُ
ഈ വാഗ്ദാനം
in kuntum
إِن كُنتُمْ
നിങ്ങളാണെങ്കില്‍
ṣādiqīna
صَٰدِقِينَ
സത്യവാന്‍മാര്‍

അവര്‍ ചോദിക്കുന്നു: നിങ്ങള്‍ സത്യവാദികളെങ്കില്‍ എപ്പോഴാണ് ഈ വാഗ്ദാനം പുലരുക?

തഫ്സീര്‍

قُلْ اِنَّمَا الْعِلْمُ عِنْدَ اللّٰهِ ۖوَاِنَّمَآ اَنَا۠ نَذِيْرٌ مُّبِيْنٌ   ( الملك: ٢٦ )

qul
قُلْ
പറയുക
innamā l-ʿil'mu
إِنَّمَا ٱلْعِلْمُ
നിശ്ചയമായും അറിവ്
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിങ്കല്‍ (മാത്രം) ആകുന്നു
wa-innamā anā
وَإِنَّمَآ أَنَا۠
നിശ്ചയമായും ഞാന്‍
nadhīrun
نَذِيرٌ
ഒരു താക്കീതുകാരന്‍ (മാത്രം)
mubīnun
مُّبِينٌ
സ്പഷ്ടമായ

പറയുക: ആ അറിവ് അല്ലാഹുവിന്റെ അടുക്കല്‍ മാത്രം. ഞാന്‍ വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനല്ലാതാരുമല്ല.

തഫ്സീര്‍

فَلَمَّا رَاَوْهُ زُلْفَةً سِيْۤـَٔتْ وُجُوْهُ الَّذِيْنَ كَفَرُوْا وَقِيْلَ هٰذَا الَّذِيْ كُنْتُمْ بِهٖ تَدَّعُوْنَ   ( الملك: ٢٧ )

falammā ra-awhu
فَلَمَّا رَأَوْهُ
അങ്ങിനെ അവരത് കണ്ടപ്പോള്‍
zul'fatan
زُلْفَةً
സമീപത്ത്, അടുത്തായി
sīat
سِيٓـَٔتْ
മ്ളാനമാക്കപ്പെട്ടു (വഷളായി - കറുത്തു - ദുഃഖപ്പെട്ടു)
wujūhu alladhīna
وُجُوهُ ٱلَّذِينَ
യാതൊരു കൂട്ടരുടെ മുഖങ്ങള്‍
kafarū
كَفَرُوا۟
അവിശ്വസിച്ച
waqīla
وَقِيلَ
പറയപ്പെടുകയും ചെയ്തു
hādhā alladhī
هَٰذَا ٱلَّذِى
ഇതാ യാതൊന്നും, യാതൊന്നു ഇതത്രെ
kuntum bihi
كُنتُم بِهِۦ
അതിനെക്കുറിച്ച് നിങ്ങളായിരുന്നു
taddaʿūna
تَدَّعُونَ
വാദിക്കും, വിളിച്ചാവശ്യപ്പെടുക

മുന്നറിയിപ്പായി പറയുന്ന കാര്യം അടുത്തെത്തിയതായി കാണുമ്പോള്‍ സത്യനിഷേധികളുടെ മുഖം വിഷാദമൂകമായി മാറും. അപ്പോള്‍ അവരോട് പറയും: ''ഇതുതന്നെയാണ് നിങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്.''

തഫ്സീര്‍

قُلْ اَرَءَيْتُمْ اِنْ اَهْلَكَنِيَ اللّٰهُ وَمَنْ مَّعِيَ اَوْ رَحِمَنَاۙ فَمَنْ يُّجِيْرُ الْكٰفِرِيْنَ مِنْ عَذَابٍ اَلِيْمٍ   ( الملك: ٢٨ )

qul
قُلْ
പറയുക
ara-aytum
أَرَءَيْتُمْ
നിങ്ങള്‍ കണ്ടുവോ (പറയുവിന്‍)
in ahlakaniya
إِنْ أَهْلَكَنِىَ
എന്നെ നശിപ്പിച്ചാല്‍
l-lahu
ٱللَّهُ
അല്ലാഹു
waman maʿiya
وَمَن مَّعِىَ
എന്‍റെ കൂടെയുള്ളവരെയും
aw raḥimanā
أَوْ رَحِمَنَا
അല്ലെങ്കില്‍ അവന്‍ ഞങ്ങള്‍ക്ക്‌ കരുണ (ദയ) ചെയ്‌താല്‍
faman yujīru
فَمَن يُجِيرُ
എന്നാല്‍ ആര്‍ രക്ഷിക്കും, കാക്കും
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളെ
min ʿadhābin
مِنْ عَذَابٍ
ശിക്ഷയില്‍ നിന്ന്
alīmin
أَلِيمٍ
വേദനയേറിയ

ചോദിക്കുക: ''നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ ഞങ്ങളോട് കരുണ കാണിക്കുകയോ ചെയ്തുവെന്നിരിക്കട്ടെ; എന്നാല്‍ നോവേറിയ ശിക്ഷയില്‍നിന്ന് സത്യനിഷേധികളെ രക്ഷിക്കാന്‍ ആരുണ്ട്?

തഫ്സീര്‍

قُلْ هُوَ الرَّحْمٰنُ اٰمَنَّا بِهٖ وَعَلَيْهِ تَوَكَّلْنَاۚ فَسَتَعْلَمُوْنَ مَنْ هُوَ فِيْ ضَلٰلٍ مُّبِيْنٍ   ( الملك: ٢٩ )

qul huwa
قُلْ هُوَ
പറയുക അവന്‍
l-raḥmānu
ٱلرَّحْمَٰنُ
പരമകാരുണികനാണ്
āmannā bihi
ءَامَنَّا بِهِۦ
ഞങ്ങള്‍ അവനില്‍ വിശ്വസിച്ചിരിക്കുന്നു
waʿalayhi
وَعَلَيْهِ
അവന്‍റെ മേല്‍തന്നെ
tawakkalnā
تَوَكَّلْنَاۖ
ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു
fasataʿlamūna
فَسَتَعْلَمُونَ
എന്നാല്‍ നിങ്ങള്‍ക്ക് അറിയാറാകും, വഴിയെ അറിയും
man
مَنْ
ആര്‍, ഏതൊരുവനാണ്
huwa
هُوَ
അവന്‍
fī ḍalālin
فِى ضَلَٰلٍ
വഴിപിഴവി (ദുര്‍മാര്‍ഗത്തി)ലാണ്
mubīnin
مُّبِينٍ
സ്പഷ്ടമായ, വ്യക്തമായ

പറയുക: അവനാണ് ദയാപരന്‍. ഞങ്ങള്‍ അവനില്‍ വിശ്വസിച്ചിരിക്കുന്നു. അവനെതന്നെയാണ് ഞങ്ങള്‍ ഭരമേല്‍പിച്ചതും. ആരാണ് വ്യക്തമായ വഴികേടിലെന്ന് വഴിയെ നിങ്ങളറിയുകതന്നെ ചെയ്യും.

തഫ്സീര്‍

قُلْ اَرَءَيْتُمْ اِنْ اَصْبَحَ مَاۤؤُكُمْ غَوْرًا فَمَنْ يَّأْتِيْكُمْ بِمَاۤءٍ مَّعِيْنٍ ࣖ   ( الملك: ٣٠ )

qul ara-aytum
قُلْ أَرَءَيْتُمْ
പറയുക, നിങ്ങള്‍ കണ്ടുവോ
in aṣbaḥa
إِنْ أَصْبَحَ
ആയിത്തീര്‍ന്നാല്‍
māukum
مَآؤُكُمْ
നിങ്ങളുടെ വെള്ളം
ghawran
غَوْرًا
വറ്റിയത്, വരണ്ടത്
faman
فَمَن
എന്നാലാരാണ്
yatīkum
يَأْتِيكُم
നിങ്ങള്‍ക്ക് കൊണ്ടുവരിക
bimāin
بِمَآءٍ
വെള്ളം
maʿīnin
مَّعِينٍۭ
ഒഴുകിവരുന്ന, ഉറവ്, പൊടിഞ്ഞുവരുന്ന

ചോദിക്കുക: നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ് നിങ്ങള്‍ക്ക് തെളിനീരുറവ എത്തിക്കുക?

തഫ്സീര്‍