Skip to main content

وَمِمَّنْ خَلَقْنَآ اُمَّةٌ يَّهْدُوْنَ بِالْحَقِّ وَبِهٖ يَعْدِلُوْنَ ࣖ   ( الأعراف: ١٨١ )

wamimman khalaqnā
وَمِمَّنْ خَلَقْنَآ
നാം സൃഷ്ടിച്ചവരിലുണ്ടു, സൃഷ്ടിച്ചവരില്‍പെട്ടതാണു
ummatun
أُمَّةٌ
ഒരു സമൂഹം, ഒരു കൂട്ടക്കാര്‍
yahdūna
يَهْدُونَ
അവര്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു, വഴി കാട്ടുന്നു
bil-ḥaqi
بِٱلْحَقِّ
യഥാര്‍ത്ഥമനുസരിച്ചു, യഥാര്‍ത്ഥവുമായി
wabihi
وَبِهِۦ
അതുകൊണ്ടു തന്നെ
yaʿdilūna
يَعْدِلُونَ
അവര്‍ നീതി പാലി (പ്രവര്‍ത്തി) ക്കുന്നു.

നമ്മുടെ സൃഷ്ടികളില്‍ ജനത്തെ സത്യപാതയില്‍ നയിക്കുകയും സത്യനിഷ്ഠയോടെ നീതി നടത്തുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ട്.

തഫ്സീര്‍

وَالَّذِيْنَ كَذَّبُوْا بِاٰيٰتِنَا سَنَسْتَدْرِجُهُمْ مِّنْ حَيْثُ لَا يَعْلَمُوْنَ  ( الأعراف: ١٨٢ )

wa-alladhīna kadhabū
وَٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവരാകട്ടെ
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങളെ
sanastadrijuhum
سَنَسْتَدْرِجُهُم
നാം അവരെ പടിപടിയായി കൊണ്ടുവരും, പതുക്കെ കൊണ്ടുവരും
min ḥaythu
مِّنْ حَيْثُ
വിധത്തിലൂടെ
lā yaʿlamūna
لَا يَعْلَمُونَ
അവര്‍ അറിയാത്ത.

എന്നാല്‍ നമ്മുടെ വചനങ്ങളെ തള്ളിക്കളയുന്നവരെ അവരറിയാതെ നാം ക്രമേണ പിടികൂടും.

തഫ്സീര്‍

وَاُمْلِيْ لَهُمْ ۗاِنَّ كَيْدِيْ مَتِيْنٌ  ( الأعراف: ١٨٣ )

wa-um'lī
وَأُمْلِى
നാം താമസം (അയവു) നല്‍കും, നീട്ടിയിട്ടുകൊടുക്കും
lahum
لَهُمْۚ
അവര്‍ക്കു
inna kaydī
إِنَّ كَيْدِى
നിശ്ചയമായും എന്റെ തന്ത്രം, ഉപായം
matīnun
مَتِينٌ
ശക്തിമത്താണു, ബലവത്താണു.

നാം അവര്‍ക്ക് വീണ്ടും വീണ്ടും അവസരം കൊടുത്തുകൊണ്ടിരിക്കുകയാണ്. അറിയുക: തീര്‍ച്ചയായും നമ്മുടെ തന്ത്രം ഭദ്രം തന്നെ.

തഫ്സീര്‍

اَوَلَمْ يَتَفَكَّرُوْا مَا بِصَاحِبِهِمْ مِّنْ جِنَّةٍۗ اِنْ هُوَ اِلَّا نَذِيْرٌ مُّبِيْنٌ  ( الأعراف: ١٨٤ )

awalam yatafakkarū
أَوَلَمْ يَتَفَكَّرُوا۟ۗ
അവര്‍ ചിന്തിക്കുന്നില്ലേ
mā biṣāḥibihim
مَا بِصَاحِبِهِم
അവരുടെ ചങ്ങാതിയില്‍ (ആള്‍ക്കു - കൂട്ടുകാരനു) ഇല്ല
min jinnatin
مِّن جِنَّةٍۚ
ഒരു ഭ്രാന്തും, ഭ്രാന്തായിട്ടു (ഒന്നും)
in huwa
إِنْ هُوَ
അദ്ദേഹമല്ല
illā nadhīrun
إِلَّا نَذِيرٌ
ഒരു താക്കീതുകാരന്‍ (മുന്നറിയിപ്പുകാരന്‍) അല്ലാതെ
mubīnun
مُّبِينٌ
സ്പഷ്ടമായ (തനി), വ്യക്തമായ.

ഇക്കൂട്ടര്‍ ആലോചിച്ചറിഞ്ഞിട്ടില്ലേ; തങ്ങളുടെ കൂട്ടുകാരന് ഭ്രാന്തൊന്നുമില്ലെന്ന്. അദ്ദേഹം തെളിഞ്ഞ മുന്നറിയിപ്പുകാരന്‍ മാത്രമാണ്.

തഫ്സീര്‍

اَوَلَمْ يَنْظُرُوْا فِيْ مَلَكُوْتِ السَّمٰوٰتِ وَالْاَرْضِ وَمَا خَلَقَ اللّٰهُ مِنْ شَيْءٍ وَّاَنْ عَسٰٓى اَنْ يَّكُوْنَ قَدِ اقْتَرَبَ اَجَلُهُمْۖ فَبِاَيِّ حَدِيْثٍۢ بَعْدَهٗ يُؤْمِنُوْنَ  ( الأعراف: ١٨٥ )

awalam yanẓurū
أَوَلَمْ يَنظُرُوا۟
അവര്‍ നോക്കുന്നില്ലേ (ആലോചി - ചിന്തി) ക്കുന്നില്ലേ
fī malakūti
فِى مَلَكُوتِ
രാജാധിപത്യത്തില്‍
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ
wal-arḍi
وَٱلْأَرْضِ
ഭൂമിയുടെയും
wamā khalaqa l-lahu
وَمَا خَلَقَ ٱللَّهُ
അല്ലാഹു സൃഷ്‌ടിച്ചതിലും, യാതൊന്നു സൃഷ്ടിച്ചുവോ അതിലും
min shayin
مِن شَىْءٍ
ഒരു വസ്‌തുവായിട്ടു, ഏതൊരു വസ്തുവും
wa-an ʿasā
وَأَنْ عَسَىٰٓ
ആയേക്കാമെന്നതിലും
an yakūna
أَن يَكُونَ
ഉണ്ടായിരിക്കുക, ആയിരിക്കുക
qadi iq'taraba
قَدِ ٱقْتَرَبَ
അടുത്തു കൂടിയിട്ടുണ്ട്
ajaluhum
أَجَلُهُمْۖ
അവരുടെ അവധി
fabi-ayyi ḥadīthin
فَبِأَىِّ حَدِيثٍۭ
എനി ഏതൊരു വിഷയത്തിലാണു, വര്‍ത്തമാനം കൊണ്ടാണു
baʿdahu
بَعْدَهُۥ
ഇതിനു (അതിനു) ശേഷം
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു.

ആകാശഭൂമികളുടെ ഭരണ സംവിധാനത്തെക്കുറിച്ച് അവര്‍ അല്‍പവും ആലോചിച്ചുനോക്കിയിട്ടില്ലേ? അല്ലാഹു സൃഷ്ടിച്ച ഒന്നിനെക്കുറിച്ചും അവര്‍ മനസ്സിലാക്കിയിട്ടില്ലേ? അവരുടെ ജീവിതാവധി അടുത്തെത്തിയിരിക്കാമെന്നതിനെപ്പറ്റിയും? ഇനി ഈ ഖുര്‍ആനിനുശേഷം അതല്ലാത്ത ഏതൊരു സന്ദേശത്തിലാണ് അവര്‍ വിശ്വസിക്കാന്‍ പോകുന്നത്?

തഫ്സീര്‍

مَنْ يُّضْلِلِ اللّٰهُ فَلَا هَادِيَ لَهٗ ۖوَيَذَرُهُمْ فِيْ طُغْيَانِهِمْ يَعْمَهُوْنَ  ( الأعراف: ١٨٦ )

man yuḍ'lili
مَن يُضْلِلِ
ഏതൊരുവനെ (ആരെ) വഴിപിഴവിലാക്കുന്നുവോ
l-lahu
ٱللَّهُ
അല്ലാഹു
falā hādiya
فَلَا هَادِىَ
എന്നാല്‍ നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്ന (വഴി കാട്ടുന്ന) വനില്ല
lahu
لَهُۥۚ
അവനു
wayadharuhum
وَيَذَرُهُمْ
അവരെ അവന്‍ വിടുകയും ചെയ്യും
fī ṭugh'yānihim
فِى طُغْيَٰنِهِمْ
അവരുടെ അതിരു കവിച്ചലില്‍, ധിക്കാരത്തില്‍
yaʿmahūna
يَعْمَهُونَ
അവര്‍ അലയുന്നതായി, (അന്തംവിട്ടു - അന്ധാളിച്ചു - പരിഭ്രമിച്ചു) നടക്കുമാറു.

അല്ലാഹു വഴികേടിലാക്കുന്നവരെ നേര്‍വഴിയിലാക്കുന്ന ആരുമില്ല. അവനവരെ തങ്ങളുടെ അതിക്രമത്തില്‍ അന്ധമായി വിഹരിക്കാന്‍ വിട്ടിരിക്കയാണ്.

തഫ്സീര്‍

يَسْـَٔلُوْنَكَ عَنِ السَّاعَةِ اَيَّانَ مُرْسٰىهَاۗ قُلْ اِنَّمَا عِلْمُهَا عِنْدَ رَبِّيْۚ لَا يُجَلِّيْهَا لِوَقْتِهَآ اِلَّا هُوَۘ ثَقُلَتْ فِى السَّمٰوٰتِ وَالْاَرْضِۗ لَا تَأْتِيْكُمْ اِلَّا بَغْتَةً ۗيَسْـَٔلُوْنَكَ كَاَنَّكَ حَفِيٌّ عَنْهَاۗ قُلْ اِنَّمَا عِلْمُهَا عِنْدَ اللّٰهِ وَلٰكِنَّ اَكْثَرَ النَّاسِ لَا يَعْلَمُوْنَ   ( الأعراف: ١٨٧ )

yasalūnaka
يَسْـَٔلُونَكَ
അവര്‍ നിന്നോടു ചോദിക്കുന്നു
ʿani l-sāʿati
عَنِ ٱلسَّاعَةِ
അന്ത്യസമയത്തെപ്പറ്റി
ayyāna
أَيَّانَ
ഏതു സമയത്താണു, എന്നേരമാണു
mur'sāhā
مُرْسَىٰهَاۖ
അതിന്റെ സ്ഥാപനം (സംഭവിക്കല്‍), നങ്കൂരമിടല്‍
qul
قُلْ
പറയുക
innamā ʿil'muhā
إِنَّمَا عِلْمُهَا
നിശ്ചയമായും അതിന്റെ (അതു സംബന്ധിച്ച) അറിവു
ʿinda rabbī
عِندَ رَبِّىۖ
എന്റെ റബ്ബിന്റെ അടുക്കല്‍ (മാത്രം) ആകുന്നു
lā yujallīhā
لَا يُجَلِّيهَا
അതിനെ വെളിപ്പെടുത്തുകയില്ല
liwaqtihā
لِوَقْتِهَآ
അതിന്റെ സമയത്തേക്ക് (സമയത്തു)
illā huwa
إِلَّا هُوَۚ
അവനല്ലാതെ
thaqulat
ثَقُلَتْ
അതു ഭാരിച്ചതാണു, ഭാരമായിരിക്കുന്നു
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളില്‍
wal-arḍi
وَٱلْأَرْضِۚ
ഭൂമിയിലും
lā tatīkum
لَا تَأْتِيكُمْ
അതു നിങ്ങള്‍ക്കു വരുകയില്ല
illā baghtatan
إِلَّا بَغْتَةًۗ
പെട്ടന്നല്ലാതെ
yasalūnaka
يَسْـَٔلُونَكَ
നിന്നോടവര്‍ ചോദിക്കുന്നു
ka-annaka
كَأَنَّكَ
നീ ആണെന്നപോലെ, ആകുന്നുവെന്നോണം
ḥafiyyun
حَفِىٌّ
കിണഞ്ഞന്വേഷിക്കുന്ന (അറിയുന്ന) വന്‍
ʿanhā
عَنْهَاۖ
അതിനെപ്പറ്റി
qul
قُلْ
പറയുക
innamā ʿil'muhā
إِنَّمَا عِلْمُهَا
നിശ്ചമായും അതിന്റെ അറിവു
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിങ്കല്‍ (മാത്രം) ആകുന്നു
walākinna
وَلَٰكِنَّ
എങ്കിലും, എന്നാല്‍, പക്ഷേ
akthara l-nāsi
أَكْثَرَ ٱلنَّاسِ
മനുഷ്യരില്‍ അധികവും
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല, അറിയുകയില്ല.

ആ അന്ത്യനിമിഷത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു: അതെപ്പോഴാണ് വന്നെത്തുകയെന്ന്. പറയുക: അതേക്കുറിച്ച അറിവ് എന്റെ നാഥന്റെ വശം മാത്രമേയുള്ളൂ. യഥാസമയം അവനാണത് വെളിപ്പെടുത്തുക. ആകാശഭൂമികളില്‍ അതുണ്ടാക്കുന്ന ആഘാതം വളരെ കടുത്തതായിരിക്കും. തീര്‍ത്തും യാദൃഛികമായാണ് അത് നിങ്ങളില്‍വന്നെത്തുക. നീ അതേക്കുറിച്ച് ചുഴിഞ്ഞ് അന്വേഷിച്ചറിഞ്ഞവനാണെന്നപോലെ അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമേയുള്ളൂ. എങ്കിലും ഏറെപ്പേരും ഇതൊന്നുമറിയുന്നില്ല.

തഫ്സീര്‍

قُلْ لَّآ اَمْلِكُ لِنَفْسِيْ نَفْعًا وَّلَا ضَرًّا اِلَّا مَا شَاۤءَ اللّٰهُ ۗوَلَوْ كُنْتُ اَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنَ الْخَيْرِۛ وَمَا مَسَّنِيَ السُّوْۤءُ ۛاِنْ اَنَا۠ اِلَّا نَذِيْرٌ وَّبَشِيْرٌ لِّقَوْمٍ يُّؤْمِنُوْنَ ࣖ   ( الأعراف: ١٨٨ )

qul
قُل
പറയുക
lā amliku
لَّآ أَمْلِكُ
ഞാന്‍ ഉടമ (സ്വാധീന) പ്പെടുത്തുന്നില്ല (എനിക്കു കഴിയുകയില്ല)
linafsī
لِنَفْسِى
എന്റെ സ്വന്തത്തിനു, എനിക്കുതന്നെ
nafʿan
نَفْعًا
ഒരു ഉപകാരത്തെയും
walā ḍarran
وَلَا ضَرًّا
ഉപദ്രവത്തെയുമില്ല
illā mā shāa
إِلَّا مَا شَآءَ
ഉദ്ദേശിച്ചതല്ലാതെ
l-lahu
ٱللَّهُۚ
അല്ലാഹു
walaw kuntu
وَلَوْ كُنتُ
ഞാനായിരുന്നെങ്കില്‍
aʿlamu
أَعْلَمُ
ഞാന്‍ അറിയും
l-ghayba
ٱلْغَيْبَ
അദൃശ്യത്തെ, മറഞ്ഞ കാര്യം
la-is'takthartu
لَٱسْتَكْثَرْتُ
ഞാന്‍ പെരുപ്പി (അധികരിപ്പി - വര്‍ദ്ധിപ്പി) ക്കുക തന്നെ ചെയ്യുമായിരുന്നു
mina l-khayri
مِنَ ٱلْخَيْرِ
ഗുണത്തില്‍ (നല്ലതില്‍) നിന്നു
wamā massaniya
وَمَا مَسَّنِىَ
എന്നെ സ്‌പര്‍ശിക്കുക (തോടുക - ബാധിക്കുക) യുമില്ല
l-sūu
ٱلسُّوٓءُۚ
തിന്മ, ദോഷം
in anā
إِنْ أَنَا۠
ഞാനല്ല
illā nadhīrun
إِلَّا نَذِيرٌ
ഒരു താക്കീതു (മുന്നറിയിപ്പു) കാരന്‍ അല്ലാതെ
wabashīrun
وَبَشِيرٌ
ഒരു സന്തോഷമറിയിക്കുന്നവനും
liqawmin yu'minūna
لِّقَوْمٍ يُؤْمِنُونَ
വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌.

പറയുക: ''ഞാന്‍ എനിക്കുതന്നെ ഗുണമോ ദോഷമോ വരുത്താന്‍ കഴിയാത്തവനാണ്. അല്ലാഹു ഇച്ഛിച്ചതുമാത്രം നടക്കുന്നു. എനിക്ക് അഭൗതിക കാര്യങ്ങള്‍ അറിയുമായിരുന്നെങ്കില്‍ നിശ്ചയമായും ഞാന്‍ എനിക്കുതന്നെ അളവറ്റ നേട്ടങ്ങള്‍ കൈവരുത്തുമായിരുന്നു. ദോഷങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല്‍ ഞാനൊരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്‍ത്ത അറിയിക്കുന്നവനും.''

തഫ്സീര്‍

۞ هُوَ الَّذِيْ خَلَقَكُمْ مِّنْ نَّفْسٍ وَّاحِدَةٍ وَّجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ اِلَيْهَاۚ فَلَمَّا تَغَشّٰىهَا حَمَلَتْ حَمْلًا خَفِيْفًا فَمَرَّتْ بِهٖ ۚفَلَمَّآ اَثْقَلَتْ دَّعَوَا اللّٰهَ رَبَّهُمَا لَىِٕنْ اٰتَيْتَنَا صَالِحًا لَّنَكُوْنَنَّ مِنَ الشّٰكِرِيْنَ  ( الأعراف: ١٨٩ )

huwa alladhī khalaqakum
هُوَ ٱلَّذِى خَلَقَكُم
അവനത്രെ നിങ്ങളെ സൃഷ്‌ടിച്ചവന്‍
min nafsin
مِّن نَّفْسٍ
ഒരേ ആത്മാവില്‍ (ആളില്‍ - വ്യക്തിയില്‍ - ദേഹത്തില്‍) നിന്നു
wāḥidatin
وَٰحِدَةٍ
ഒരേ, ഏക
wajaʿala min'hā
وَجَعَلَ مِنْهَا
അതില്‍നിന്നു ആക്കുക (ഉണ്ടാക്കുക) യും ചെയ്തു
zawjahā
زَوْجَهَا
അതിന്റെ ഇണ (ഭാര്യ) യെ
liyaskuna
لِيَسْكُنَ
അവന്‍ സമാധാനിക്കു(ഇണങ്ങു)വാന്‍വേണ്ടി
ilayhā
إِلَيْهَاۖ
അവളിലേക്കു, അവളുടെ അടുക്കല്‍ (ചെന്ന്‌)
falammā taghashāhā
فَلَمَّا تَغَشَّىٰهَا
അങ്ങനെ അവന്‍ അവളില്‍ പ്രവേശനമുണ്ടായപ്പോള്‍
ḥamalat
حَمَلَتْ
അവള്‍ വഹിച്ചു (ധരിച്ചു)
ḥamlan
حَمْلًا
ഒരു വഹിക്കല്‍ (ഗര്‍ഭം)
khafīfan
خَفِيفًا
ലഘുവായ, നേരിയ
famarrat
فَمَرَّتْ
എന്നിട്ടവള്‍ നടന്നു
bihi
بِهِۦۖ
അതുകൊണ്ടു, അതുമായി
falammā athqalat
فَلَمَّآ أَثْقَلَت
അങ്ങനെ അവള്‍ (ഗര്‍ഭം മൂലം) ഭാരപ്പെട്ട (ഭാരം കൂടിയ) പ്പോള്‍
daʿawā
دَّعَوَا
അവര്‍ രണ്ടാളും വിളിച്ചു, പ്രാര്‍ത്ഥിച്ചു
l-laha rabbahumā
ٱللَّهَ رَبَّهُمَا
അവരുടെ റബ്ബായ അല്ലാഹുവിനെ
la-in ātaytanā
لَئِنْ ءَاتَيْتَنَا
നീ ഞങ്ങള്‍ക്കു നല്‍കിയെങ്കില്‍
ṣāliḥan
صَٰلِحًا
ഒരു നല്ലവനെ (നല്ല കുട്ടിയെ)
lanakūnanna
لَّنَكُونَنَّ
നിശ്ചയമായും ഞങ്ങള്‍ ആയിത്തീരും
mina l-shākirīna
مِنَ ٱلشَّٰكِرِينَ
നന്ദി കാണിക്കുന്നവരില്‍ പെട്ടവര്‍.

ഒരൊറ്റ സത്തയില്‍ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവന്‍. അതില്‍ നിന്നുതന്നെ അതിന്റെ ഇണയേയും സൃഷ്ടിച്ചു. ആ ഇണയോടൊത്ത് നിര്‍വൃതി നുകരാന്‍. അവന്‍ അവളെ പുണര്‍ന്നു. അങ്ങനെ അവള്‍ ഗര്‍ഭത്തിന്റെ ലഘുവായ ഭാരം വഹിച്ചു. അവള്‍ അതും ചുമന്നു നടന്നു. പിന്നീട് അതവള്‍ക്ക് ഭാരമായപ്പോള്‍ അവരിരുവരും തങ്ങളുടെ നാഥനായ അല്ലാഹുവോട് പ്രാര്‍ഥിച്ചു: ''ഞങ്ങള്‍ക്ക് നീ നല്ലൊരു കുഞ്ഞിനെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങളെന്നും നന്ദിയുള്ളവരായിരിക്കും.''

തഫ്സീര്‍

فَلَمَّآ اٰتٰىهُمَا صَالِحًا جَعَلَا لَهٗ شُرَكَاۤءَ فِيْمَآ اٰتٰىهُمَا ۚفَتَعٰلَى اللّٰهُ عَمَّا يُشْرِكُوْنَ  ( الأعراف: ١٩٠ )

falammā ātāhumā
فَلَمَّآ ءَاتَىٰهُمَا
അങ്ങനെ, എന്നിട്ടു അവന്‍ അവര്‍ക്കു നല്‍കിയപ്പോള്‍
ṣāliḥan
صَٰلِحًا
ഒരു നല്ലവനെ
jaʿalā lahu
جَعَلَا لَهُۥ
അവര്‍ (രണ്ടാളും) അവനു ആക്കി, ഉണ്ടാക്കി
shurakāa
شُرَكَآءَ
ചില പങ്കാളികളെ, പങ്കുക്കാരെ
fīmā ātāhumā
فِيمَآ ءَاتَىٰهُمَاۚ
അവന്‍ അവര്‍ക്കു നല്‍കിയതില്‍
fataʿālā
فَتَعَٰلَى
എന്നാല്‍ വളരെ ഉന്നതനായി (ഉന്നതിപ്പെട്ടി) രിക്കുന്നു
l-lahu
ٱللَّهُ
അല്ലാഹു
ʿammā yush'rikūna
عَمَّا يُشْرِكُونَ
അവര്‍ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു.

അങ്ങനെ അല്ലാഹു അവര്‍ക്ക് നല്ലൊരു കുഞ്ഞിനെ കൊടുത്തു. അപ്പോള്‍ അവനവര്‍ക്ക് നല്‍കിയതില്‍ അവര്‍ അല്ലാഹുവിന് പങ്കുകാരെ സങ്കല്‍പിച്ചു. എന്നാല്‍ അവര്‍ സങ്കല്‍പിക്കുന്ന പങ്കാളികളില്‍നിന്നെല്ലാം അതീതനും ഉന്നതനുമാണ് അല്ലാഹു.

തഫ്സീര്‍