وَمَا يُغْنِيْ عَنْهُ مَالُهٗٓ اِذَا تَرَدّٰىٓۙ ( الليل: ١١ )
അവന്‍ നാശത്തിനിരയാകുമ്പോള്‍ അവന്റെ ധനം അവന്ന് ഉപകരിക്കുകയില്ല.
اِنَّ عَلَيْنَا لَلْهُدٰىۖ ( الليل: ١٢ )
സംശയമില്ല; നാമാണ് നേര്‍വഴി കാണിച്ചു തരേണ്ടത്.
وَاِنَّ لَنَا لَلْاٰخِرَةَ وَالْاُوْلٰىۗ ( الليل: ١٣ )
തീര്‍ച്ചയായും നമുക്കുള്ളതാണ് പരലോകവും ഈ ലോകവും.
فَاَنْذَرْتُكُمْ نَارًا تَلَظّٰىۚ ( الليل: ١٤ )
അതിനാല്‍ കത്തിയെരിയും നരകത്തീയിനെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.
لَا يَصْلٰىهَآ اِلَّا الْاَشْقَىۙ ( الليل: ١٥ )
പരമ നിര്‍ഭാഗ്യവാനല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.
الَّذِيْ كَذَّبَ وَتَوَلّٰىۗ ( الليل: ١٦ )
സത്യത്തെ തള്ളിക്കളഞ്ഞവനും അതില്‍നിന്ന് പിന്മാറിയവനുമാണവന്‍.
وَسَيُجَنَّبُهَا الْاَتْقَىۙ ( الليل: ١٧ )
പരമഭക്തന്‍ അതില്‍നിന്ന് അകറ്റപ്പെടും.
الَّذِيْ يُؤْتِيْ مَالَهٗ يَتَزَكّٰىۚ ( الليل: ١٨ )
ധനം വ്യയം ചെയ്ത് വിശുദ്ധി വരിക്കുന്നവനാണവന്‍.
وَمَا لِاَحَدٍ عِنْدَهٗ مِنْ نِّعْمَةٍ تُجْزٰىٓۙ ( الليل: ١٩ )
അവന്‍ ആര്‍ക്കെങ്കിലും ഔദാര്യം ചെയ്യുന്നുണ്ടെങ്കില്‍ അത് പ്രത്യുപകരാം പ്രതീക്ഷിച്ചായിരിക്കില്ല.
اِلَّا ابْتِغَاۤءَ وَجْهِ رَبِّهِ الْاَعْلٰىۚ ( الليل: ٢٠ )
അത്യുന്നതനായ തന്റെ നാഥന്റെ പ്രീതിയെ സംബന്ധിച്ച പ്രതീക്ഷയല്ലാതെ.