Skip to main content

قَالَتْ لَهُمْ رُسُلُهُمْ اِنْ نَّحْنُ اِلَّا بَشَرٌ مِّثْلُكُمْ وَلٰكِنَّ اللّٰهَ يَمُنُّ عَلٰى مَنْ يَّشَاۤءُ مِنْ عِبَادِهٖۗ وَمَا كَانَ لَنَآ اَنْ نَّأْتِيَكُمْ بِسُلْطٰنٍ اِلَّا بِاِذْنِ اللّٰهِ ۗوَعَلَى اللّٰهِ فَلْيَتَوَكَّلِ الْمُؤْمِنُوْنَ   ( ابراهيم: ١١ )

qālat
قَالَتْ
പറഞ്ഞു
lahum
لَهُمْ
അവരോടു
rusuluhum
رُسُلُهُمْ
അവരുടെ റസൂലുകള്‍
in naḥnu
إِن نَّحْنُ
ഞങ്ങളല്ല
illā basharun
إِلَّا بَشَرٌ
മനുഷ്യരല്ലാതെ
mith'lukum
مِّثْلُكُمْ
നിങ്ങളെപ്പോലുള്ള
walākinna l-laha
وَلَٰكِنَّ ٱللَّهَ
എങ്കിലും അല്ലാഹു
yamunnu
يَمُنُّ
ദാക്ഷിണ്യം (അനുഗ്രഹം) ചെയ്യുന്നു
ʿalā man yashāu
عَلَىٰ مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവരുടെമേല്‍
min ʿibādihi
مِنْ عِبَادِهِۦۖ
അവന്റെ അടിയാന്‍മാരില്‍നിന്നു
wamā kāna
وَمَا كَانَ
ആകുകയില്ല, പാടില്ല (നിവൃത്തിയില്ല)
lanā
لَنَآ
ഞങ്ങള്‍ക്കു
an natiyakum
أَن نَّأْتِيَكُم
ഞങ്ങള്‍ നിങ്ങള്‍ക്കു കൊണ്ടുവരല്‍, വരാന്‍
bisul'ṭānin
بِسُلْطَٰنٍ
ഒരു (അധികൃത) രേഖയും കൊണ്ടു
illā bi-idh'ni
إِلَّا بِإِذْنِ
അനുവാദപ്രകാരമല്ലാതെ
l-lahi
ٱللَّهِۚ
അല്ലാഹുവിന്റെ
waʿalā l-lahi
وَعَلَى ٱللَّهِ
അല്ലാഹുവിന്റെമേല്‍
falyatawakkali
فَلْيَتَوَكَّلِ
ഭരമേല്‍പിച്ചുകൊള്ളട്ടെ
l-mu'minūna
ٱلْمُؤْمِنُونَ
വിശ്വാസികള്‍

അവര്‍ക്കുള്ള ദൈവദൂതന്മാര്‍ അവരോടു പറഞ്ഞു: ''ഞങ്ങള്‍ നിങ്ങളെപ്പോലുള്ള മനുഷ്യര്‍ മാത്രമാണ്. എന്നാല്‍ അല്ലാഹു തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ പ്രത്യേകം അനുഗ്രഹിക്കുന്നു. ദൈവഹിതമനുസരിച്ചല്ലാതെ നിങ്ങള്‍ക്ക് ഒരു തെളിവും കൊണ്ടുവന്നുതരാന്‍ ഞങ്ങള്‍ക്കാവില്ല. വിശ്വാസികള്‍ അല്ലാഹുവിലാണ് ഭരമേല്‍പിക്കേണ്ടത്.

തഫ്സീര്‍

وَمَا لَنَآ اَلَّا نَتَوَكَّلَ عَلَى اللّٰهِ وَقَدْ هَدٰىنَا سُبُلَنَاۗ وَلَنَصْبِرَنَّ عَلٰى مَآ اٰذَيْتُمُوْنَاۗ وَعَلَى اللّٰهِ فَلْيَتَوَكَّلِ الْمُتَوَكِّلُوْنَ ࣖ   ( ابراهيم: ١٢ )

wamā lanā
وَمَا لَنَآ
ഞങ്ങള്‍ക്കു എന്തുണ്ട്
allā natawakkala
أَلَّا نَتَوَكَّلَ
ഞങ്ങള്‍ ഭരമേല്‍പ്പിക്കാതിരിക്കുവാന്‍
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെമേല്‍
waqad hadānā
وَقَدْ هَدَىٰنَا
അവന്‍ ഞങ്ങളെ വഴിചേര്‍ത്തു തന്നിരിക്കെ, കാട്ടിത്തന്നിട്ടുമുണ്ട്
subulanā
سُبُلَنَاۚ
ഞങ്ങളുടെ മാര്‍ഗ്ഗങ്ങളില്‍, വഴികളെ
walanaṣbiranna
وَلَنَصْبِرَنَّ
നിശ്ചയമായും ഞങ്ങള്‍ ക്ഷമിക്ക തന്നെ ചെയ്യും
ʿalā mā
عَلَىٰ مَآ
യാതൊന്നിനെപ്പറ്റി
ādhaytumūnā
ءَاذَيْتُمُونَاۚ
ഞങ്ങളെ നിങ്ങള്‍ ഉപദ്രവിച്ച, ദ്രോഹിച്ച
waʿalā l-lahi
وَعَلَى ٱللَّهِ
അല്ലാഹുവിന്റെമേല്‍
falyatawakkali
فَلْيَتَوَكَّلِ
ഭരമേല്‍പിച്ചുകൊള്ളട്ടെ
l-mutawakilūna
ٱلْمُتَوَكِّلُونَ
ഭരമേല്‍പിക്കുന്നവര്‍

''ഞങ്ങള്‍ എന്തിന് അല്ലാഹുവില്‍ ഭരമേല്‍പിക്കാതിരിക്കണം? ഞങ്ങളെ അവന്‍ ഞങ്ങള്‍ക്കാവശ്യമായ നേര്‍വഴിയിലാക്കിയിരിക്കുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കേല്‍പിക്കുന്ന ദ്രോഹം ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. ഭരമേല്‍പിക്കുന്നവരൊക്കെയും അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊള്ളട്ടെ.''

തഫ്സീര്‍

وَقَالَ الَّذِيْنَ كَفَرُوْا لِرُسُلِهِمْ لَنُخْرِجَنَّكُمْ مِّنْ اَرْضِنَآ اَوْ لَتَعُوْدُنَّ فِيْ مِلَّتِنَاۗ فَاَوْحٰٓى اِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ الظّٰلِمِيْنَ ۗ   ( ابراهيم: ١٣ )

waqāla
وَقَالَ
പറയുകയും ചെയ്തു
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
lirusulihim
لِرُسُلِهِمْ
അവരുടെ റസൂലുകളോടു
lanukh'rijannakum
لَنُخْرِجَنَّكُم
നിശ്ചയമായും ഞങ്ങള്‍ നിങ്ങളെ പുറത്താക്കും, ബഹിഷ്കരിക്കും
min arḍinā
مِّنْ أَرْضِنَآ
ഞങ്ങളുടെ ഭൂമിയില്‍ നിന്നു
aw lataʿūdunna
أَوْ لَتَعُودُنَّ
അല്ലെങ്കില്‍ നിങ്ങള്‍ മടങ്ങുക, മടങ്ങിവരുക തന്നെ വേണം
fī millatinā
فِى مِلَّتِنَاۖ
ഞങ്ങളുടെ മതത്തില്‍, നടപടിയില്‍, മാര്‍ഗ്ഗത്തില്‍
fa-awḥā
فَأَوْحَىٰٓ
അപ്പോള്‍ വഹ്യു നല്‍കി
ilayhim
إِلَيْهِمْ
അവരിലേക്കു
rabbuhum
رَبُّهُمْ
അവരുടെ റബ്ബ്
lanuh'likanna
لَنُهْلِكَنَّ
നിശ്ചയമായും നാം നശിപ്പിക്കുക തന്നെ ചെയ്യും
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളെ

സത്യനിഷേധികള്‍ തങ്ങളുടെ ദൈവദൂതന്മാരോടു പറഞ്ഞു: ''നിങ്ങളെ ഞങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്താക്കും. അല്ലെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്കുതന്നെ തിരിച്ചുവരണം.'' അപ്പോള്‍ അവരുടെ നാഥന്‍ അവര്‍ക്ക് ബോധനം നല്‍കി: ''ഈ അക്രമികളെ നാം നശിപ്പിക്കുകതന്നെ ചെയ്യും.

തഫ്സീര്‍

وَلَنُسْكِنَنَّكُمُ الْاَرْضَ مِنْۢ بَعْدِهِمْ ۗذٰلِكَ لِمَنْ خَافَ مَقَامِيْ وَخَافَ وَعِيْدِ   ( ابراهيم: ١٤ )

walanus'kinannakumu
وَلَنُسْكِنَنَّكُمُ
നിങ്ങളെ നാം താമസിപ്പിക്കയും തന്നെ ചെയ്യും
l-arḍa
ٱلْأَرْضَ
ഭൂമിയില്‍
min baʿdihim
مِنۢ بَعْدِهِمْۚ
അവരുടെ ശേഷം
dhālika
ذَٰلِكَ
അതു
liman khāfa
لِمَنْ خَافَ
ഭയപ്പെട്ടവര്‍ക്കാണ്
maqāmī
مَقَامِى
എന്റെ സ്ഥാനം, നിലപാടിനെ
wakhāfa
وَخَافَ
ഭയപ്പെടുകയും
waʿīdi
وَعِيدِ
എന്റെ താക്കീതിനെ

''അവര്‍ക്കുശേഷം നിങ്ങളെ നാം ഈ നാട്ടില്‍ താമസിപ്പിക്കും. വിധിദിനത്തില്‍ എന്റെ സന്നിധാനത്തെ ഭയപ്പെടുകയും എന്റെ താക്കീതിനെ പേടിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ഔദാര്യമാണിത്.''

തഫ്സീര്‍

وَاسْتَفْتَحُوْا وَخَابَ كُلُّ جَبَّارٍ عَنِيْدٍۙ   ( ابراهيم: ١٥ )

wa-is'taftaḥū
وَٱسْتَفْتَحُوا۟
അവര്‍ തുറവിതേടി, വിജയത്തിനപേക്ഷിക്കയും ചെയ്തു
wakhāba
وَخَابَ
ഇച്ഛാഭംഗപ്പെടുക (അപമാനപ്പെടുക - പരാജയപ്പെടുക)യും ചെയ്തു
kullu jabbārin
كُلُّ جَبَّارٍ
എല്ലാ സ്വേച്ഛാധികാരിയും
ʿanīdin
عَنِيدٍ
ദുര്‍വാശിക്കാരനായ, മത്സരിയായ

ആ ദൈവദൂതന്മാര്‍ വിജയത്തിനായി പ്രാര്‍ഥിച്ചു. ധിക്കാരികളായ സ്വേഛാധിപതികളൊക്കെ തോറ്റമ്പി.

തഫ്സീര്‍

مِّنْ وَّرَاۤىِٕهٖ جَهَنَّمُ وَيُسْقٰى مِنْ مَّاۤءٍ صَدِيْدٍۙ   ( ابراهيم: ١٦ )

min warāihi
مِّن وَرَآئِهِۦ
അവന്റെ പിന്നാലെയുണ്ടു, അപ്പുറത്തുണ്ട്
jahannamu
جَهَنَّمُ
ജഹന്നം, നരകം
wayus'qā
وَيُسْقَىٰ
അവന്നു കുടിപ്പിക്കപ്പെടുകയും ചെയ്യും
min māin
مِن مَّآءٍ
വെള്ളത്തില്‍ നിന്നു
ṣadīdin
صَدِيدٍ
ചീഞ്ഞോഴുകുന്ന, ചീഞ്ചലമായ

ഇതിനു പിന്നാലെ കത്തിയെരിയുന്ന നരകത്തീയുണ്ട്. ചോരയും ചലവും ചേര്‍ന്ന നീരാണവിടെ കുടിക്കാന്‍ കിട്ടുക.

തഫ്സീര്‍

يَّتَجَرَّعُهٗ وَلَا يَكَادُ يُسِيْغُهٗ وَيَأْتِيْهِ الْمَوْتُ مِنْ كُلِّ مَكَانٍ وَّمَا هُوَ بِمَيِّتٍۗ وَمِنْ وَّرَاۤىِٕهٖ عَذَابٌ غَلِيْظٌ   ( ابراهيم: ١٧ )

yatajarraʿuhu
يَتَجَرَّعُهُۥ
അവനതിനെ കുടിച്ചിറക്കും, ഇറക്കിനോക്കും
walā yakādu
وَلَا يَكَادُ
ആകാറാകുകയുമില്ല
yusīghuhu
يُسِيغُهُۥ
അതവനു ഇറങ്ങിപ്പോകുക
wayatīhi
وَيَأْتِيهِ
അവന്നു വരുകയും ചെയ്യും
l-mawtu
ٱلْمَوْتُ
മരണം
min kulli makānin
مِن كُلِّ مَكَانٍ
എല്ലാ (നാനാ) സ്ഥലത്തുനിന്നും (നാനവശത്തിലൂടേയും)
wamā huwa
وَمَا هُوَ
അവനല്ലതാനും
bimayyitin
بِمَيِّتٍۖ
മരിച്ചുപോകുന്നവന്‍
wamin warāihi
وَمِن وَرَآئِهِۦ
അതിന്റെ പിന്നാലെയുമുണ്ട്
ʿadhābun
عَذَابٌ
ശിക്ഷ
ghalīẓun
غَلِيظٌ
കനത്ത, കടുത്ത, കട്ടിയായ

അത് കുടിച്ചിറക്കാനവന്‍ ശ്രമിക്കും. എന്നാല്‍, വളരെ വിഷമിച്ചേ അവന്നത് തൊണ്ടയില്‍ നിന്നിറക്കാനാവൂ. നാനാഭാഗത്തുനിന്നും മരണം അവന്റെ നേരെ വരും. എന്നാലൊട്ടു മരിക്കുകയുമില്ല. ഇതിനുപിറകെ കഠിനമായ ശിക്ഷ വേറെയുമുണ്ട്.

തഫ്സീര്‍

مَثَلُ الَّذِيْنَ كَفَرُوْا بِرَبِّهِمْ اَعْمَالُهُمْ كَرَمَادِ ِۨاشْتَدَّتْ بِهِ الرِّيْحُ فِيْ يَوْمٍ عَاصِفٍۗ لَا يَقْدِرُوْنَ مِمَّا كَسَبُوْا عَلٰى شَيْءٍ ۗذٰلِكَ هُوَ الضَّلٰلُ الْبَعِيْدُ   ( ابراهيم: ١٨ )

mathalu alladhīna
مَّثَلُ ٱلَّذِينَ
യാതൊരുവരുടെ ഉപമ
kafarū
كَفَرُوا۟
അവിശ്വസിച്ച
birabbihim
بِرَبِّهِمْۖ
തങ്ങളുടെ റബ്ബില്‍
aʿmāluhum
أَعْمَٰلُهُمْ
അവരുടെ കര്‍മ്മങ്ങള്‍, പ്രവൃത്തികള്‍
karamādin
كَرَمَادٍ
ഒരു വെണ്ണീറു (ചാരം) പോലെയാണു
ish'taddat bihi
ٱشْتَدَّتْ بِهِ
അതില്‍ കഠിനമായി (അടിച്ചുവീശുന്ന)
l-rīḥu
ٱلرِّيحُ
കാറ്റു
fī yawmin
فِى يَوْمٍ
ഒരു ദിവസത്തില്‍
ʿāṣifin
عَاصِفٍۖ
കൊടുങ്കാറ്റടിക്കുന്ന
lā yaqdirūna
لَّا يَقْدِرُونَ
അവര്‍ക്കു കഴിയുകയില്ല
mimmā kasabū
مِمَّا كَسَبُوا۟
അവര്‍ സമ്പാദിച്ച (പ്രവര്‍ത്തിച്ച)തില്‍ നിന്നു
ʿalā shayin
عَلَىٰ شَىْءٍۚ
യാതൊന്നിനും
dhālika huwa
ذَٰلِكَ هُوَ
അതുതന്നെയാണ്
l-ḍalālu
ٱلضَّلَٰلُ
വഴിപിഴവ്
l-baʿīdu
ٱلْبَعِيدُ
വിദൂരമായ

തങ്ങളുടെ നാഥനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്‍ത്തനങ്ങള്‍, കൊടുങ്കാറ്റുള്ള നാളില്‍ കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര്‍ നേടിയതൊന്നും അവര്‍ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്‍ഗഭ്രംശം.

തഫ്സീര്‍

اَلَمْ تَرَ اَنَّ اللّٰهَ خَلَقَ السَّمٰوٰتِ وَالْاَرْضَ بِالْحَقِّۗ اِنْ يَّشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيْدٍۙ   ( ابراهيم: ١٩ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ
anna l-laha
أَنَّ ٱللَّهَ
അല്ലാഹു എന്നു
khalaqa
خَلَقَ
സൃഷ്ടിച്ചിരിക്കുന്നു (എന്നു)
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയും
bil-ḥaqi
بِٱلْحَقِّۚ
യഥാര്‍ത്ഥ (മുറ) പ്രകാരം
in yasha
إِن يَشَأْ
അവന്‍ ഉദ്ദേശിക്കുന്ന (വേണമെന്നു വെക്കുന്ന) പക്ഷം
yudh'hib'kum
يُذْهِبْكُمْ
നിങ്ങളെ അവന്‍ പോക്കും, കൊണ്ടുപോകും
wayati
وَيَأْتِ
അവന്‍ വരുകയും ചെയ്യും
bikhalqin
بِخَلْقٍ
ഒരു സൃഷ്ടിയെകൊണ്ടു
jadīdin
جَدِيدٍ
പുതുതായ

വളരെ കൃത്യതയോടെ അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചത് നീ കാണുന്നില്ലേ. അവനിച്ഛിക്കുന്നുവെങ്കില്‍ നിങ്ങളെ തുടച്ചുമാറ്റി പകരം പുതിയ സൃഷ്ടികളെ അവന്‍ കൊണ്ടുവരും.

തഫ്സീര്‍

وَّمَا ذٰلِكَ عَلَى اللّٰهِ بِعَزِيْزٍ  ( ابراهيم: ٢٠ )

wamā dhālika
وَمَا ذَٰلِكَ
അതല്ല താനും
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെമേല്‍
biʿazīzin
بِعَزِيزٍ
ഒരു വീര്യപ്പെട്ടതു (പ്രയാസപ്പെട്ടതു)

അല്ലാഹുവിനിതൊട്ടും പ്രയാസകരമല്ല.

തഫ്സീര്‍