Skip to main content

۞ يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَتَّبِعُوْا خُطُوٰتِ الشَّيْطٰنِۗ وَمَنْ يَّتَّبِعْ خُطُوٰتِ الشَّيْطٰنِ فَاِنَّهٗ يَأْمُرُ بِالْفَحْشَاۤءِ وَالْمُنْكَرِۗ وَلَوْلَا فَضْلُ اللّٰهِ عَلَيْكُمْ وَرَحْمَتُهٗ مَا زَكٰى مِنْكُمْ مِّنْ اَحَدٍ اَبَدًاۙ وَّلٰكِنَّ اللّٰهَ يُزَكِّيْ مَنْ يَّشَاۤءُۗ وَاللّٰهُ سَمِيْعٌ عَلِيْمٌ   ( النور: ٢١ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
lā tattabiʿū
لَا تَتَّبِعُوا۟
നിങ്ങള്‍ പിന്‍പറ്റി നടക്കരുത്, തുടരരുത്
khuṭuwāti l-shayṭāni
خُطُوَٰتِ ٱلشَّيْطَٰنِۚ
പിശാചിന്റെ കാലടികളെ
waman yattabiʿ
وَمَن يَتَّبِعْ
ആരെങ്കിലും പിന്‍പറ്റുന്നതായാല്‍
khuṭuwāti l-shayṭāni
خُطُوَٰتِ ٱلشَّيْطَٰنِ
പിശാചിന്റെ കാലടികളെ
fa-innahu
فَإِنَّهُۥ
എന്നാല്‍ നിശ്ചയമായും അവന്‍
yamuru
يَأْمُرُ
ഉപദേശിക്കും, കല്‍പിക്കും, നിര്‍ദ്ദേശിക്കും
bil-faḥshāi
بِٱلْفَحْشَآءِ
നീചപ്രവൃത്തിക്കു, ദുഷ്ടവൃത്തിക്കു
wal-munkari
وَٱلْمُنكَرِۚ
ദുരാചാരത്തിനും, വെറുക്കപ്പെട്ട കാര്യത്തിനും
walawlā
وَلَوْلَا
ഇല്ലായിരുന്നുവെങ്കില്‍
faḍlu l-lahi
فَضْلُ ٱللَّهِ
അല്ലാഹുവിന്റെ ദയവ്, അനുഗ്രഹം
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
waraḥmatuhu
وَرَحْمَتُهُۥ
അവന്റെ കാരുണ്യവും
mā zakā
مَا زَكَىٰ
പരിശുദ്ധപ്പെടുകയില്ലായിരുന്നു
minkum
مِنكُم
നിങ്ങളില്‍നിന്നു
min aḥadin
مِّنْ أَحَدٍ
ഒരാളും തന്നെ
abadan
أَبَدًا
ഒരിക്കലും, എന്നും
walākinna l-laha
وَلَٰكِنَّ ٱللَّهَ
എങ്കിലും അല്ലാഹു
yuzakkī
يُزَكِّى
അവന്‍ പരിശുദ്ധപ്പെടുത്തുന്നു
man yashāu
مَن يَشَآءُۗ
അവന്‍ ഉദ്ദേശിക്കുന്നവരെ
wal-lahu
وَٱللَّهُ
അല്ലാഹു
samīʿun
سَمِيعٌ
കേള്‍ക്കുന്നവനാണു
ʿalīmun
عَلِيمٌ
അറിയുന്നവനുമാണ്

വിശ്വസിച്ചവരേ, നിങ്ങള്‍ പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റരുത്. ആരെങ്കിലും പിശാചിന്റെ കാല്‍പ്പാടുകള്‍ പിന്‍പറ്റുകയാണെങ്കില്‍ അറിയുക: നീചവും നിഷിദ്ധവും ചെയ്യാനായിരിക്കും പിശാച് കല്‍പിക്കുക. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹവും ഇല്ലായിരുന്നെങ്കില്‍ നിങ്ങളിലാരും ഒരിക്കലും വിശുദ്ധിവരിക്കുമായിരുന്നില്ല. എന്നാല്‍ അല്ലാഹു അവനിച്ഛിക്കുന്നവരെ ശുദ്ധീകരിക്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

തഫ്സീര്‍

وَلَا يَأْتَلِ اُولُو الْفَضْلِ مِنْكُمْ وَالسَّعَةِ اَنْ يُّؤْتُوْٓا اُولِى الْقُرْبٰى وَالْمَسٰكِيْنَ وَالْمُهٰجِرِيْنَ فِيْ سَبِيْلِ اللّٰهِ ۖوَلْيَعْفُوْا وَلْيَصْفَحُوْاۗ اَلَا تُحِبُّوْنَ اَنْ يَّغْفِرَ اللّٰهُ لَكُمْ ۗوَاللّٰهُ غَفُوْرٌ رَّحِيْمٌ  ( النور: ٢٢ )

walā yatali
وَلَا يَأْتَلِ
സത്യം ചെയ്യരുതു, വീഴ്ച വരുത്തരുതു, (സത്യം ചെയ്തു മുടക്കമുണ്ടാക്കരുതു)
ulū l-faḍli
أُو۟لُوا۟ ٱلْفَضْلِ
ശ്രേഷ്ഠതയുള്ളവര്‍
minkum
مِنكُمْ
നിങ്ങളില്‍ നിന്നു
wal-saʿati
وَٱلسَّعَةِ
നിവൃത്തിയും, കഴിവും
an yu'tū
أَن يُؤْتُوٓا۟
കൊടുക്കുന്നതിനു
ulī l-qur'bā
أُو۟لِى ٱلْقُرْبَىٰ
കുടുംബബന്ധമുള്ളവര്‍ക്കു
wal-masākīna
وَٱلْمَسَٰكِينَ
സാധുക്കള്‍ക്കും
wal-muhājirīna
وَٱلْمُهَٰجِرِينَ
ഹിജ്റ വന്നവര്‍ക്കും, നാടുവിട്ടുപോന്നവര്‍ക്കും
fī sabīli l-lahi
فِى سَبِيلِ ٱللَّهِۖ
അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍
walyaʿfū
وَلْيَعْفُوا۟
അവര്‍ മാപ്പു നല്‍കട്ടെ
walyaṣfaḥū
وَلْيَصْفَحُوٓا۟ۗ
വിട്ടുകൊടുക്കുകയും ചെയ്യട്ടെ
alā tuḥibbūna
أَلَا تُحِبُّونَ
നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ, ആഗ്രഹിക്കുന്നില്ലേ
an yaghfira l-lahu
أَن يَغْفِرَ ٱللَّهُ
അല്ലാഹു പൊറുത്തുതരുന്നതിനെ, പൊറുത്തുതരുവാന്‍
lakum
لَكُمْۗ
നിങ്ങള്‍ക്കു
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
ghafūrun
غَفُورٌ
പൊറുക്കുന്നവനാകുന്നു
raḥīmun
رَّحِيمٌ
കരുണാനിധിയുമാകുന്നു

നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍, തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിഞ്ഞ് പലായനം ചെയ്‌തെത്തിയവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.

തഫ്സീര്‍

اِنَّ الَّذِيْنَ يَرْمُوْنَ الْمُحْصَنٰتِ الْغٰفِلٰتِ الْمُؤْمِنٰتِ لُعِنُوْا فِى الدُّنْيَا وَالْاٰخِرَةِۖ وَلَهُمْ عَذَابٌ عَظِيْمٌ ۙ  ( النور: ٢٣ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുകൂട്ടര്‍
yarmūna
يَرْمُونَ
അവര്‍ ആരോപണം ചെയ്യും
l-muḥ'ṣanāti
ٱلْمُحْصَنَٰتِ
പതിവ്രതകളായ (ചാരിത്ര്യം രക്ഷിക്കപ്പെട്ട)
l-ghāfilāti
ٱلْغَٰفِلَٰتِ
സ്ത്രീകളെ (ദുര്‍ന്നടപ്പുകളില്‍) ശ്രദ്ധയില്ലാത്ത (ശുദ്ധഗതിക്കാരായ)
l-mu'mināti
ٱلْمُؤْمِنَٰتِ
സത്യവിശ്വാസിനികളായ
luʿinū
لُعِنُوا۟
അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു, ശപിക്കപ്പെടുന്നതാണ്
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തില്‍
wal-ākhirati
وَٱلْءَاخِرَةِ
പരലോകത്തിലും
walahum
وَلَهُمْ
അവര്‍ക്കുണ്ടുതാനും
ʿadhābun ʿaẓīmun
عَذَابٌ عَظِيمٌ
വമ്പിച്ച ശിക്ഷ

പരിശുദ്ധരും ദുര്‍ന്നടപടിയെക്കുറിച്ചാലോചിക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെസംബന്ധിച്ച് ദുരാരോപണമുന്നയിക്കുന്നവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്.

തഫ്സീര്‍

يَّوْمَ تَشْهَدُ عَلَيْهِمْ اَلْسِنَتُهُمْ وَاَيْدِيْهِمْ وَاَرْجُلُهُمْ بِمَا كَانُوْا يَعْمَلُوْنَ  ( النور: ٢٤ )

yawma tashhadu
يَوْمَ تَشْهَدُ
സാക്ഷി പറയുന്ന ദിവസം
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
alsinatuhum
أَلْسِنَتُهُمْ
അവരുടെ നാവുകള്‍
wa-aydīhim
وَأَيْدِيهِمْ
അവരുടെ കൈകളും
wa-arjuluhum
وَأَرْجُلُهُم
അവരുടെ കാലുകളും
bimā kānū yaʿmalūna
بِمَا كَانُوا۟ يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി.

അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെതന്നെ നാവുകളും കൈകാലുകളും സാക്ഷിനില്‍ക്കുന്ന നാളിലാണ് അതുണ്ടാവുക.

തഫ്സീര്‍

يَوْمَىِٕذٍ يُّوَفِّيْهِمُ اللّٰهُ دِيْنَهُمُ الْحَقَّ وَيَعْلَمُوْنَ اَنَّ اللّٰهَ هُوَ الْحَقُّ الْمُبِيْنُ  ( النور: ٢٥ )

yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
yuwaffīhimu
يُوَفِّيهِمُ
അവര്‍ക്കു നിറവേറ്റിക്കൊടുക്കും, തികച്ചുകൊടുക്കും
l-lahu
ٱللَّهُ
അല്ലാഹു
dīnahumu
دِينَهُمُ
അവരുടെ പ്രതിഫലം, പ്രതിഫലനടപടിയെ
l-ḥaqa
ٱلْحَقَّ
യഥാര്‍ത്ഥമായ, ന്യായമായ
wayaʿlamūna
وَيَعْلَمُونَ
അവര്‍ അറിയുകയും ചെയ്യും
anna l-laha
أَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു ആണെന്നു
huwa
هُوَ
അവന്‍ തന്നെ
l-ḥaqu
ٱلْحَقُّ
യഥാര്‍ത്ഥത്തില്‍ നിലകൊള്ളുന്നവന്‍, സ്ഥിരമായുള്ളവന്‍
l-mubīnu
ٱلْمُبِينُ
സ്പഷ്ടമായവാന്‍

അന്ന് അല്ലാഹു അവര്‍ക്ക് അവരര്‍ഹിക്കുന്ന പ്രതിഫലം പൂര്‍ണമായി നല്‍കും. അല്ലാഹു തന്നെയാണ് പ്രത്യക്ഷമായ സത്യമെന്ന് അവര്‍ അന്നറിയും.

തഫ്സീര്‍

اَلْخَبِيْثٰتُ لِلْخَبِيْثِيْنَ وَالْخَبِيْثُوْنَ لِلْخَبِيْثٰتِۚ وَالطَّيِّبٰتُ لِلطَّيِّبِيْنَ وَالطَّيِّبُوْنَ لِلطَّيِّبٰتِۚ اُولٰۤىِٕكَ مُبَرَّءُوْنَ مِمَّا يَقُوْلُوْنَۗ لَهُمْ مَّغْفِرَةٌ وَّرِزْقٌ كَرِيْمٌ ࣖ  ( النور: ٢٦ )

al-khabīthātu
ٱلْخَبِيثَٰتُ
ദുഷിച്ച സ്ത്രീകള്‍, ചീത്ത സ്ത്രീകള്‍
lil'khabīthīna
لِلْخَبِيثِينَ
ദുഷിച്ച പുരുഷന്‍മാര്‍ക്കാണ്
wal-khabīthūna
وَٱلْخَبِيثُونَ
ദുഷിച്ച പുരുഷന്‍മാര്‍
lil'khabīthāti
لِلْخَبِيثَٰتِۖ
ദുഷിച്ച സ്ത്രീകള്‍ക്കുമാണ്
wal-ṭayibātu
وَٱلطَّيِّبَٰتُ
നല്ല (ശുദ്ധരായ) സ്ത്രീകള്‍
lilṭṭayyibīna
لِلطَّيِّبِينَ
നല്ല പുരുഷന്‍മാര്‍ക്കും
wal-ṭayibūna
وَٱلطَّيِّبُونَ
നല്ല പുരുഷന്‍മാര്‍
lilṭṭayyibāti
لِلطَّيِّبَٰتِۚ
നല്ല സ്ത്രീകള്‍ക്കും ആകുന്നു
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
mubarraūna
مُبَرَّءُونَ
ഒഴിവാക്കപ്പെട്ട (ദൂരപ്പെട്ട) വരാണ്
mimmā yaqūlūna
مِمَّا يَقُولُونَۖ
അവര്‍ പറയുന്നതില്‍ നിന്നു
lahum
لَهُم
അവര്‍ക്കുണ്ട്
maghfiratun
مَّغْفِرَةٌ
പാപമോചനം, പൊറുതി
wariz'qun
وَرِزْقٌ
ആഹാരവും, ഉപജീവനവും
karīmun
كَرِيمٌ
മാന്യമായ, ഉദാരമായ

ദുഷിച്ച സ്ത്രീകള്‍ ദുഷിച്ച പുരുഷന്മാര്‍ക്കുള്ളവരാണ്. ദുഷിച്ച പുരുഷന്മാര്‍ ദുഷിച്ച സ്ത്രീകള്‍ക്കും. പരിശുദ്ധകളായ സ്ത്രീകള്‍ പരിശുദ്ധരായ പുരുഷന്മാര്‍ക്കുള്ളതാണ്. പരിശുദ്ധരായ പുരുഷന്മാര്‍ പരിശുദ്ധകളായ സ്ത്രീകള്‍ക്കും. ആളുകള്‍ ആരോപിക്കുന്ന കാര്യത്തില്‍ അവര്‍ നിരപരാധരാണ്. അവര്‍ക്ക് പാപമോചനമുണ്ട്. മാന്യമായ ജീവിതവിഭവങ്ങളും.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَدْخُلُوْا بُيُوْتًا غَيْرَ بُيُوْتِكُمْ حَتّٰى تَسْتَأْنِسُوْا وَتُسَلِّمُوْا عَلٰٓى اَهْلِهَاۗ ذٰلِكُمْ خَيْرٌ لَّكُمْ لَعَلَّكُمْ تَذَكَّرُوْنَ   ( النور: ٢٧ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ വിശ്വസിച്ചവരേ
lā tadkhulū
لَا تَدْخُلُوا۟
നിങ്ങള്‍ പ്രവേശിക്കരുതു
buyūtan
بُيُوتًا
വീടുകളില്‍
ghayra buyūtikum
غَيْرَ بُيُوتِكُمْ
നിങ്ങളുടെ വീടുകളല്ലാത്ത
ḥattā tastanisū
حَتَّىٰ تَسْتَأْنِسُوا۟
നിങ്ങള്‍ അനുമതി (സമ്മതം) ചോദിക്കുവോളം (ചോദിക്കാതെ)
watusallimū
وَتُسَلِّمُوا۟
നിങ്ങള്‍ സലാം പറയുകയും
ʿalā ahlihā
عَلَىٰٓ أَهْلِهَاۚ
അവയുടെ ആള്‍ക്കാര്‍ക്കു (വീട്ടുകാര്‍ക്കു)
dhālikum
ذَٰلِكُمْ
അതു
khayrun lakum
خَيْرٌ لَّكُمْ
നിങ്ങള്‍ക്കു ഗുണകരമാണ്
laʿallakum tadhakkarūna
لَعَلَّكُمْ تَذَكَّرُونَ
നിങ്ങള്‍ ഓര്‍മ്മ വെക്കുവാന്‍വേണ്ടി, നിങ്ങള്‍ ചിന്തിച്ചേക്കാം

വിശ്വസിച്ചവരേ, നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കരുത്; ആ വീട്ടുകാരോട് നിങ്ങള്‍ അനുവാദംതേടുകയും അവര്‍ക്ക് സലാംപറയുകയും ചെയ്യുംവരെ. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കാനാണിത്.

തഫ്സീര്‍

فَاِنْ لَّمْ تَجِدُوْا فِيْهَآ اَحَدًا فَلَا تَدْخُلُوْهَا حَتّٰى يُؤْذَنَ لَكُمْ وَاِنْ قِيْلَ لَكُمُ ارْجِعُوْا فَارْجِعُوْا هُوَ اَزْكٰى لَكُمْ ۗوَاللّٰهُ بِمَا تَعْمَلُوْنَ عَلِيْمٌ   ( النور: ٢٨ )

fa-in lam tajidū
فَإِن لَّمْ تَجِدُوا۟
എനി നിങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍
fīhā
فِيهَآ
അവിടെ, അതില്‍
aḥadan
أَحَدًا
ഒരാളെയും
falā tadkhulūhā
فَلَا تَدْخُلُوهَا
എന്നാല്‍ നിങ്ങള്‍ അതില്‍ പ്രവേശിക്കരുതു
ḥattā yu'dhana
حَتَّىٰ يُؤْذَنَ
അനുമതി (സമ്മതം) നല്‍കപ്പെടുന്നതുവരെ (നല്‍കപ്പെടാതെ)
lakum
لَكُمْۖ
നിങ്ങള്‍ക്കു
wa-in qīla
وَإِن قِيلَ
പറയപ്പെട്ടാല്‍
lakumu
لَكُمُ
നിങ്ങളോടു
ir'jiʿū
ٱرْجِعُوا۟
മടങ്ങുവിന്‍ (എന്നു)
fa-ir'jiʿū
فَٱرْجِعُوا۟ۖ
എന്നാല്‍ മടങ്ങുവിന്‍
huwa azkā
هُوَ أَزْكَىٰ
അതു വളരെ വെടിപ്പായതാണ്, പരിശുദ്ധമാണ്
lakum
لَكُمْۚ
നിങ്ങള്‍ക്കു
wal-lahu
وَٱللَّهُ
അല്ലാഹു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
ʿalīmun
عَلِيمٌ
അറിയുന്നവനാണ്

അഥവാ, നിങ്ങള്‍ അവിടെ ആരെയും കണ്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് അനുവാദം കിട്ടുംവരെ അകത്തുകടക്കരുത്. നിങ്ങളോട് തിരിച്ചുപോകാനാണ് ആവശ്യപ്പെട്ടതെങ്കില്‍ നിങ്ങള്‍ മടങ്ങിപ്പോവണം. അതാണ് നിങ്ങള്‍ക്കേറെ പവിത്രം. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്തും നന്നായറിയുന്നവനാണ്.

തഫ്സീര്‍

لَيْسَ عَلَيْكُمْ جُنَاحٌ اَنْ تَدْخُلُوْا بُيُوْتًا غَيْرَ مَسْكُوْنَةٍ فِيْهَا مَتَاعٌ لَّكُمْۗ وَاللّٰهُ يَعْلَمُ مَا تُبْدُوْنَ وَمَا تَكْتُمُوْنَ  ( النور: ٢٩ )

laysa
لَّيْسَ
ഇല്ല
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്കു, നിങ്ങളുടെമേല്‍
junāḥun
جُنَاحٌ
തെറ്റു, കുറ്റം
an tadkhulū
أَن تَدْخُلُوا۟
നിങ്ങള്‍ പ്രവേശിക്കല്‍, പ്രവേശിക്കുന്നതിനു
buyūtan
بُيُوتًا
വീടുകളില്‍
ghayra maskūnatin
غَيْرَ مَسْكُونَةٍ
ആള്‍ പാര്‍പ്പില്ലാത്ത, താമസിക്കപ്പെടാത്ത
fīhā
فِيهَا
അതിലുണ്ട്
matāʿun
مَتَٰعٌ
ഉപയോഗം (വല്ല ആവശ്യവും)
lakum
لَّكُمْۚ
നിങ്ങള്‍ക്കു
wal-lahu
وَٱللَّهُ
അല്ലാഹു
yaʿlamu
يَعْلَمُ
അറിയും, അറിയുന്നു
mā tub'dūna
مَا تُبْدُونَ
നിങ്ങള്‍ വെളിവാക്കുന്നതു, വ്യക്തമാക്കിചെയ്യുന്നതു
wamā taktumūna
وَمَا تَكْتُمُونَ
നിങ്ങള്‍ മറച്ചു ചെയ്യുന്നതും, ഒളിച്ചു വെക്കുന്നതും

എന്നാല്‍ ആള്‍പാര്‍പ്പില്ലാത്തതും നിങ്ങള്‍ക്കാവശ്യമായ വസ്തുക്കളുള്ളതുമായ വീടുകളില്‍ നിങ്ങള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു.

തഫ്സീര്‍

قُلْ لِّلْمُؤْمِنِيْنَ يَغُضُّوْا مِنْ اَبْصَارِهِمْ وَيَحْفَظُوْا فُرُوْجَهُمْۗ ذٰلِكَ اَزْكٰى لَهُمْۗ اِنَّ اللّٰهَ خَبِيْرٌۢ بِمَا يَصْنَعُوْنَ  ( النور: ٣٠ )

qul
قُل
പറയുക
lil'mu'minīna
لِّلْمُؤْمِنِينَ
സത്യവിശ്വാസികളോടു
yaghuḍḍū
يَغُضُّوا۟
അവര്‍ താഴ്ത്തുവാന്‍, അവര്‍ താഴ്ത്തട്ടെ
min abṣārihim
مِنْ أَبْصَٰرِهِمْ
അവരുടെ ദൃഷ്ടികളെ, ദൃഷ്ടിയില്‍ നിന്നു
wayaḥfaẓū
وَيَحْفَظُوا۟
അവര്‍ സൂക്ഷിക്കുകയും, കാത്തുകൊള്ളുകയും
furūjahum
فُرُوجَهُمْۚ
അവരുടെ ഗുഹ്യസ്ഥാനങ്ങളെ
dhālika
ذَٰلِكَ
അതു
azkā
أَزْكَىٰ
വളരെ വെടിപ്പായതാണ്, പരിശുദ്ധമായതാണ്
lahum
لَهُمْۗ
അവര്‍ക്കു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
khabīrun
خَبِيرٌۢ
സൂക്ഷ്മമായി അറിയുന്നവനാണ്
bimā yaṣnaʿūna
بِمَا يَصْنَعُونَ
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

നീ സത്യവിശ്വാസികളോട് പറയുക: അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ് അവരുടെ പരിശുദ്ധിക്ക് ഏറ്റം പറ്റിയത്. സംശയം വേണ്ട; അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയെല്ലാം നന്നായി അറിയുന്നവനാണ്.

തഫ്സീര്‍