Skip to main content

اَلَمْ تَرَ اَنَّ اللّٰهَ يُسَبِّحُ لَهٗ مَنْ فِى السَّمٰوٰتِ وَالْاَرْضِ وَالطَّيْرُ صٰۤفّٰتٍۗ كُلٌّ قَدْ عَلِمَ صَلَاتَهٗ وَتَسْبِيْحَهٗۗ وَاللّٰهُ عَلِيْمٌۢ بِمَا يَفْعَلُوْنَ   ( النور: ٤١ )

alam tara
أَلَمْ تَرَ
നീ കാണുന്നില്ലേ
anna l-laha
أَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yusabbiḥu lahu
يُسَبِّحُ لَهُۥ
അവനു തസ്ബീഹു നടത്തുന്നു (എന്നു)
man fī l-samāwāti
مَن فِى ٱلسَّمَٰوَٰتِ
ആകാശത്തിലുള്ളവര്‍
wal-arḍi
وَٱلْأَرْضِ
ഭൂമിയിലും
wal-ṭayru
وَٱلطَّيْرُ
പറവകളും, പക്ഷികളും
ṣāffātin
صَٰٓفَّٰتٍۖ
അണിനിരന്നുകൊണ്ടു
kullun
كُلٌّ
എല്ലാം തന്നെ
qad ʿalima
قَدْ عَلِمَ
അറിഞ്ഞിട്ടുണ്ടു (എല്ലാറ്റിനും അറിയാം)
ṣalātahu
صَلَاتَهُۥ
അതിന്റെ നമസ്കാരം
watasbīḥahu
وَتَسْبِيحَهُۥۗ
അതിന്റെ തസ്ബീഹും
wal-lahu
وَٱللَّهُ
അല്ലാഹു
ʿalīmun
عَلِيمٌۢ
അറിയുന്നവനാണ്
bimā yafʿalūna
بِمَا يَفْعَلُونَ
അവര്‍ ചെയ്യുന്നതിനെപ്പറ്റി

ആകാശഭൂമികളിലുള്ളവര്‍; ചിറകുവിരുത്തിപ്പറക്കുന്ന പക്ഷികള്‍; എല്ലാം അല്ലാഹുവിന്റെ വിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കുന്നത് നീ കണ്ടിട്ടില്ലേ? തന്റെ പ്രാര്‍ഥനയും കീര്‍ത്തനവും എങ്ങനെയെന്ന് ഓരോന്നിനും നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

وَلِلّٰهِ مُلْكُ السَّمٰوٰتِ وَالْاَرْضِۚ وَاِلَى اللّٰهِ الْمَصِيْرُ  ( النور: ٤٢ )

walillahi
وَلِلَّهِ
അല്ലാഹുവിന്നാണ്‌
mul'ku l-samāwāti
مُلْكُ ٱلسَّمَٰوَٰتِ
ആകാശങ്ങളുടെ രാജത്വം, ആധിപത്യം
wal-arḍi
وَٱلْأَرْضِۖ
ഭൂമിയുടെയും
wa-ilā l-lahi
وَإِلَى ٱللَّهِ
അല്ലാഹുവിങ്കലേക്കു തന്നെയാണ്
l-maṣīru
ٱلْمَصِيرُ
മടങ്ങി എത്തല്‍, തിരിച്ചുചെല്ലല്‍

ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. മടക്കവും അല്ലാഹുവിങ്കലേക്കുതന്നെ.

തഫ്സീര്‍

اَلَمْ تَرَ اَنَّ اللّٰهَ يُزْجِيْ سَحَابًا ثُمَّ يُؤَلِّفُ بَيْنَهٗ ثُمَّ يَجْعَلُهٗ رُكَامًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلٰلِهٖۚ وَيُنَزِّلُ مِنَ السَّمَاۤءِ مِنْ جِبَالٍ فِيْهَا مِنْۢ بَرَدٍ فَيُصِيْبُ بِهٖ مَنْ يَّشَاۤءُ وَيَصْرِفُهٗ عَنْ مَّنْ يَّشَاۤءُۗ يَكَادُ سَنَا بَرْقِهٖ يَذْهَبُ بِالْاَبْصَارِ ۗ  ( النور: ٤٣ )

alam tara
أَلَمْ تَرَ
നീ കാണുന്നില്ലേ
anna l-laha
أَنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yuz'jī
يُزْجِى
പതുക്കെത്തെളിക്കുന്നു, തട്ടിക്കൂട്ടുന്നു (എന്നു)
saḥāban
سَحَابًا
കാര്‍മേഘത്തെ
thumma yu-allifu
ثُمَّ يُؤَلِّفُ
പിന്നീടു അവന്‍ ഇണക്കിച്ചേര്‍ക്കുന്നു, ഘടിപ്പിക്കുന്നു
baynahu
بَيْنَهُۥ
അതിന്നിടയില്‍
thumma yajʿaluhu
ثُمَّ يَجْعَلُهُۥ
പിന്നെ അതിനെ ആക്കുന്നു
rukāman
رُكَامًا
അട്ടി, അടുക്കു
fatarā
فَتَرَى
അങ്ങനെ നിനക്കു കാണാം, നീ കാണുന്നു
l-wadqa
ٱلْوَدْقَ
മഴ
yakhruju
يَخْرُجُ
പുറത്തുവരുന്നതായി
min khilālihi
مِنْ خِلَٰلِهِۦ
അതിന്റെ ഇടയില്‍കൂടി
wayunazzilu
وَيُنَزِّلُ
അവന്‍ ഇറക്കുകയും ചെയ്യുന്നു
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്നു
min jibālin
مِن جِبَالٍ
മലകളെ
fīhā
فِيهَا
അതിലുള്ള
min baradin
مِنۢ بَرَدٍ
ഹിമക്കട്ടയായി, ഹിമക്കട്ടയാകുന്ന
fayuṣību bihi
فَيُصِيبُ بِهِۦ
എന്നിട്ടു അതിനെ ബാധിപ്പിക്കുന്നു
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
wayaṣrifuhu
وَيَصْرِفُهُۥ
അതിനെ തിരിച്ചുവിടുകയും ചെയ്യുന്നു
ʿan man yashāu
عَن مَّن يَشَآءُۖ
അവന്‍ ഉദ്ദേശിക്കുന്നവരില്‍നിന്ന്
yakādu
يَكَادُ
ആകാറാകും
sanā barqihi
سَنَا بَرْقِهِۦ
അതിന്റെ മിന്നലിന്റെ തിളക്കം
yadhhabu
يَذْهَبُ
പോകുമാറ്
bil-abṣāri
بِٱلْأَبْصَٰرِ
കാഴ്ചകളെക്കൊണ്ടു

അല്ലാഹു കാര്‍മേഘത്തെ മന്ദംമന്ദം തെളിച്ചുകൊണ്ടുവരുന്നതും പിന്നീടവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിട്ടതിനെ അട്ടിയാക്കിവെച്ച് കട്ടപിടിച്ചതാക്കുന്നതും നീ കണ്ടിട്ടില്ലേ? അങ്ങനെ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്കു കാണാം. മാനത്തെ മലകള്‍പോലുള്ള മേഘക്കൂട്ടങ്ങളില്‍നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തുന്നു. എന്നിട്ട് താനിച്ഛിക്കുന്നവര്‍ക്ക് അതിന്റെ വിപത്ത് വരുത്തുന്നു. താനിച്ഛിക്കുന്നവരില്‍നിന്നത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍വെളിച്ചം കാഴ്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്.

തഫ്സീര്‍

يُقَلِّبُ اللّٰهُ الَّيْلَ وَالنَّهَارَۗ اِنَّ فِيْ ذٰلِكَ لَعِبْرَةً لِّاُولِى الْاَبْصَارِ   ( النور: ٤٤ )

yuqallibu l-lahu
يُقَلِّبُ ٱللَّهُ
അല്ലാഹു മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു
al-layla
ٱلَّيْلَ
രാത്രിയെ
wal-nahāra
وَٱلنَّهَارَۚ
പകലിനെയും
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laʿib'ratan
لَعِبْرَةً
ചിന്താവിഷയം
li-ulī l-abṣāri
لِّأُو۟لِى ٱلْأَبْصَٰرِ
കാഴ്ചയുള്ളവര്‍ക്കു, മനോദൃഷ്ടിയുള്ളവര്‍ക്കു

അല്ലാഹു രാപ്പകലുകളെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക് ഗുണപാഠമുണ്ട്.

തഫ്സീര്‍

وَاللّٰهُ خَلَقَ كُلَّ دَاۤبَّةٍ مِّنْ مَّاۤءٍۚ فَمِنْهُمْ مَّنْ يَّمْشِيْ عَلٰى بَطْنِهٖۚ وَمِنْهُمْ مَّنْ يَّمْشِيْ عَلٰى رِجْلَيْنِۚ وَمِنْهُمْ مَّنْ يَّمْشِيْ عَلٰٓى اَرْبَعٍۗ يَخْلُقُ اللّٰهُ مَا يَشَاۤءُۗ اِنَّ اللّٰهَ عَلٰى كُلِّ شَيْءٍ قَدِيْرٌ  ( النور: ٤٥ )

wal-lahu
وَٱللَّهُ
അല്ലാഹു
khalaqa
خَلَقَ
സൃഷ്ടിച്ചിരിക്കുന്നു
kulla dābbatin
كُلَّ دَآبَّةٍ
എല്ലാ ജന്തുക്കളെയും
min māin
مِّن مَّآءٍۖ
വെള്ളത്തില്‍ നിന്നു
famin'hum
فَمِنْهُم
എന്നാല്‍ അവരില്‍നിന്ന്, അവരിലുണ്ട്‌
man yamshī
مَّن يَمْشِى
നടക്കുന്ന ചിലര്‍, ചിലര്‍ നടക്കുന്നു
ʿalā baṭnihi
عَلَىٰ بَطْنِهِۦ
തന്റെ ഉദരത്തിന്‍മേല്‍, പള്ളമേല്‍
wamin'hum man
وَمِنْهُم مَّن
അവരിലുണ്ട്‌ ചിലര്‍
yamshī
يَمْشِى
നടക്കുന്ന, അവര്‍ നടക്കുന്നു
ʿalā rij'layni
عَلَىٰ رِجْلَيْنِ
രണ്ടു കാലിന്‍മേല്‍
wamin'hum
وَمِنْهُم
അവരിലുണ്ട്‌, അവരില്‍നിന്നു
man
مَّن
ചിലര്‍
yamshī
يَمْشِى
നടക്കുന്നു, നടക്കുന്ന
ʿalā arbaʿin
عَلَىٰٓ أَرْبَعٍۚ
നാലെണ്ണത്തിന്‍മേല്‍ (നാലു കാലിന്‍മേല്‍)
yakhluqu l-lahu
يَخْلُقُ ٱللَّهُ
അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു
mā yashāu
مَا يَشَآءُۚ
അവന്‍ ഉദ്ദേശിക്കുന്നതു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ʿalā kulli shayin
عَلَىٰ كُلِّ شَىْءٍ
എല്ലാ കാര്യത്തിനും
qadīrun
قَدِيرٌ
കഴിയുന്നവനാണ്

അല്ലാഹു എല്ലാ ജീവജാലങ്ങളെയും വെള്ളത്തില്‍നിന്ന് സൃഷ്ടിച്ചു. അവയില്‍ ഉദരത്തിന്മേല്‍ ഇഴയുന്നവയുണ്ട്. ഇരുകാലില്‍ നടക്കുന്നവയുണ്ട്. നാലുകാലില്‍ നടക്കുന്നവയുമുണ്ട്. അല്ലാഹു അവനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.

തഫ്സീര്‍

لَقَدْ اَنْزَلْنَآ اٰيٰتٍ مُّبَيِّنٰتٍۗ وَاللّٰهُ يَهْدِيْ مَنْ يَّشَاۤءُ اِلٰى صِرَاطٍ مُّسْتَقِيْمٍ   ( النور: ٤٦ )

laqad anzalnā
لَّقَدْ أَنزَلْنَآ
തീര്‍ച്ചയായും നാം ഇറക്കിയിരിക്കുന്നു
āyātin
ءَايَٰتٍ
പല ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ
mubayyinātin
مُّبَيِّنَٰتٍۚ
വ്യക്തമാക്കുന്ന, സ്പഷ്ടമാക്കുന്ന
wal-lahu yahdī
وَٱللَّهُ يَهْدِى
അല്ലാഹു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
ilā ṣirāṭin
إِلَىٰ صِرَٰطٍ
പാതയിലേക്കു, മാര്‍ഗ്ഗത്തിലേക്കു
mus'taqīmin
مُّسْتَقِيمٍ
നേരായ, ചൊവ്വായ

നാം നിയമങ്ങള്‍ വ്യക്തമാക്കുന്ന വചനങ്ങള്‍ ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു അവനിച്ഛിക്കുന്നവരെ നേര്‍വഴിക്ക് നയിക്കുന്നു.

തഫ്സീര്‍

وَيَقُوْلُوْنَ اٰمَنَّا بِاللّٰهِ وَبِالرَّسُوْلِ وَاَطَعْنَا ثُمَّ يَتَوَلّٰى فَرِيْقٌ مِّنْهُمْ مِّنْۢ بَعْدِ ذٰلِكَۗ وَمَآ اُولٰۤىِٕكَ بِالْمُؤْمِنِيْنَ  ( النور: ٤٧ )

wayaqūlūna
وَيَقُولُونَ
അവര്‍ പറയുന്നു
āmannā bil-lahi
ءَامَنَّا بِٱللَّهِ
ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു
wabil-rasūli
وَبِٱلرَّسُولِ
റസൂലിലും
wa-aṭaʿnā
وَأَطَعْنَا
ഞങ്ങള്‍ അനുസരിക്കയും ചെയ്തിരിക്കുന്നു
thumma yatawallā
ثُمَّ يَتَوَلَّىٰ
പിന്നെ പിന്‍മാറിപ്പോകുന്നു
farīqun min'hum
فَرِيقٌ مِّنْهُم
അവരില്‍ നിന്നൊരു വിഭാഗം
min baʿdi dhālika
مِّنۢ بَعْدِ ذَٰلِكَۚ
അതിനുശേഷം
wamā ulāika
وَمَآ أُو۟لَٰٓئِكَ
അക്കൂട്ടര്‍ അല്ല
bil-mu'minīna
بِٱلْمُؤْمِنِينَ
സത്യവിശ്വാസികള്‍ (തന്നെ അല്ല)

അവര്‍ പറയുന്നു: ''ഞങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിച്ചിരിക്കുന്നു. അവരെ അനുസരിക്കുകയും ചെയ്തിരിക്കുന്നു.'' എന്നാല്‍ അതിനുശേഷം അവരിലൊരുവിഭാഗം പിന്തിരിഞ്ഞുപോകുന്നു. അവര്‍ വിശ്വാസികളേയല്ല.

തഫ്സീര്‍

وَاِذَا دُعُوْٓا اِلَى اللّٰهِ وَرَسُوْلِهٖ لِيَحْكُمَ بَيْنَهُمْ اِذَا فَرِيْقٌ مِّنْهُمْ مُّعْرِضُوْنَ   ( النور: ٤٨ )

wa-idhā duʿū
وَإِذَا دُعُوٓا۟
അവര്‍ ക്ഷണിക്കപ്പെട്ടാല്‍, വിളിക്കപ്പെട്ടാല്‍
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിലേക്കു
warasūlihi
وَرَسُولِهِۦ
അവന്റെ റസൂലിലേക്കും
liyaḥkuma
لِيَحْكُمَ
അദ്ദേഹം വിധിക്കുവാന്‍
baynahum
بَيْنَهُمْ
അവരുടെ ഇടയില്‍
idhā farīqun
إِذَا فَرِيقٌ
അപ്പോഴതാ ഒരു വിഭാഗം, ഒരു സംഘം
min'hum
مِّنْهُم
അവരില്‍നിന്നു, അവരില്‍പ്പെട്ട
muʿ'riḍūna
مُّعْرِضُونَ
തിരിഞ്ഞുപോകുന്നവര്‍ (ആകുന്നു)

അവര്‍ക്കിടയില്‍ വിധിത്തീര്‍പ്പ് കല്‍പിക്കാനായി അവരെ അല്ലാഹുവിങ്കലേക്കും അവന്റെ ദൂതനിലേക്കും വിളിച്ചാല്‍ അവരിലൊരു വിഭാഗം ഒഴിഞ്ഞുമാറുന്നു.

തഫ്സീര്‍

وَاِنْ يَّكُنْ لَّهُمُ الْحَقُّ يَأْتُوْٓا اِلَيْهِ مُذْعِنِيْنَ  ( النور: ٤٩ )

wa-in yakun
وَإِن يَكُن
ആയിരുന്നുവെങ്കില്‍
lahumu
لَّهُمُ
അവര്‍ക്കു (ഗുണമായി)
l-ḥaqu
ٱلْحَقُّ
ന്യായം, സത്യം
yatū
يَأْتُوٓا۟
അവര്‍ വരുന്നതാണ്
ilayhi
إِلَيْهِ
അദ്ദേഹത്തിലേക്കു, അതിലേക്കു
mudh'ʿinīna
مُذْعِنِينَ
അനുസരണമുള്ളവരായിട്ടു

അഥവാ ന്യായം അവര്‍ക്കനുകൂലമാണെങ്കിലോ അവര്‍ ദൈവദൂതന്റെ അടുത്തേക്ക് വിധേയത്വഭാവത്തോടെ വരികയും ചെയ്യുന്നു.

തഫ്സീര്‍

اَفِيْ قُلُوْبِهِمْ مَّرَضٌ اَمِ ارْتَابُوْٓا اَمْ يَخَافُوْنَ اَنْ يَّحِيْفَ اللّٰهُ عَلَيْهِمْ وَرَسُوْلُهٗ ۗبَلْ اُولٰۤىِٕكَ هُمُ الظّٰلِمُوْنَ ࣖ  ( النور: ٥٠ )

afī qulūbihim
أَفِى قُلُوبِهِم
അവരുടെ ഹൃദയങ്ങളിലുണ്ടോ
maraḍun
مَّرَضٌ
വല്ല രോഗവും
ami ir'tābū
أَمِ ٱرْتَابُوٓا۟
അതോ അവര്‍ക്കു സംശയം പിടിപെട്ടിരിക്കുന്നുവോ, അവര്‍ സന്ദേഹപ്പെട്ടിരിക്കുന്നുവോ
am yakhāfūna
أَمْ يَخَافُونَ
അതോ അവര്‍ ഭയപ്പെടുന്നുവോ
an yaḥīfa l-lahu
أَن يَحِيفَ ٱللَّهُ
അല്ലാഹു അനീതി ചെയ്യുമെന്നു
ʿalayhim
عَلَيْهِمْ
അവരുടെമേല്‍, അവരോടു
warasūluhu
وَرَسُولُهُۥۚ
അവന്റെ റസൂലും
bal
بَلْ
എന്നാല്‍, എങ്കിലും
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
humu
هُمُ
അവര്‍ തന്നെയാണ്
l-ẓālimūna
ٱلظَّٰلِمُونَ
അക്രമികള്‍

അവരുടെ ഹൃദയങ്ങളില്‍ കാപട്യത്തിന്റെ ദീനമുണ്ടോ? അല്ലെങ്കിലവര്‍ സംശയത്തിലകപ്പെട്ടതാണോ? അതുമല്ലെങ്കില്‍ അല്ലാഹുവും അവന്റെ ദൂതനും അവരോട് അനീതി കാണിച്ചേക്കുമെന്ന് അവര്‍ ഭയപ്പെടുകയാണോ? എന്നാല്‍ കാര്യം ഇതൊന്നുമല്ല; അവര്‍ തന്നെയാണ് അക്രമികള്‍.

തഫ്സീര്‍