Skip to main content

وَاِذَا رَاَوْكَ اِنْ يَّتَّخِذُوْنَكَ اِلَّا هُزُوًاۗ اَهٰذَا الَّذِيْ بَعَثَ اللّٰهُ رَسُوْلًا   ( الفرقان: ٤١ )

wa-idhā ra-awka
وَإِذَا رَأَوْكَ
അവര്‍ നിന്നെ കണ്ടാല്‍, കാണുമ്പോള്‍
in yattakhidhūnaka
إِن يَتَّخِذُونَكَ
നിന്നെ അവര്‍ ആക്കുകയില്ല
illā huzuwan
إِلَّا هُزُوًا
പരിഹാസം (പരിഹാസപാത്രം) അല്ലാതെ
ahādhā
أَهَٰذَا
ഇവനാണോ
alladhī
ٱلَّذِى
യതൊരുത്തന്‍
baʿatha l-lahu
بَعَثَ ٱللَّهُ
അല്ലാഹു നിയോഗിച്ചിട്ടുള്ള
rasūlan
رَسُولًا
റസൂലായി, ദൂതനായി

നിന്നെ കാണുമ്പോഴെല്ലാം ഇക്കൂട്ടര്‍ നിന്നെ പുച്ഛിക്കുകയാണല്ലോ. അവര്‍ ചോദിക്കുന്നു: ''ഇയാളെയാണോ ദൈവം തന്റെ ദൂതനായി അയച്ചത്?

തഫ്സീര്‍

اِنْ كَادَ لَيُضِلُّنَا عَنْ اٰلِهَتِنَا لَوْلَآ اَنْ صَبَرْنَا عَلَيْهَاۗ وَسَوْفَ يَعْلَمُوْنَ حِيْنَ يَرَوْنَ الْعَذَابَ مَنْ اَضَلُّ سَبِيْلًا   ( الفرقان: ٤٢ )

in kāda
إِن كَادَ
നിശ്ചയമായും ആയേക്കുമായിരുന്നു
layuḍillunā
لَيُضِلُّنَا
അവന്‍ നമ്മെ വഴി തെറ്റിക്കുക
ʿan ālihatinā
عَنْ ءَالِهَتِنَا
നമ്മുടെ ആരാധ്യന്‍മാരില്‍ (ദൈവങ്ങളില്‍) നിന്നു
lawlā an ṣabarnā
لَوْلَآ أَن صَبَرْنَا
നാം ക്ഷമ (സ്ഥിരചിത്തത) കൈകൊണ്ടിട്ടില്ലായിരുന്നെങ്കില്‍
ʿalayhā
عَلَيْهَاۚ
അവയില്‍
wasawfa yaʿlamūna
وَسَوْفَ يَعْلَمُونَ
അവര്‍ക്ക് അറിയാറാകും, വഴിയെ അറിയും
ḥīna yarawna
حِينَ يَرَوْنَ
അവര്‍ കാണുന്ന സമയത്തു
l-ʿadhāba
ٱلْعَذَابَ
ശിക്ഷയെ
man aḍallu
مَنْ أَضَلُّ
ആരാണ് ഏറ്റം പിഴച്ചവര്‍
sabīlan
سَبِيلًا
മാര്‍ഗ്ഗം, വഴി

''നമ്മുടെ ദൈവങ്ങളിലെ വിശ്വാസത്തില്‍ നാം ക്ഷമയോടെ ഉറച്ചുനിന്നിരുന്നില്ലെങ്കില്‍ അവയില്‍നിന്ന് ഇവന്‍ നമ്മെ തെറ്റിച്ചുകളയുമായിരുന്നു.'' എന്നാല്‍ ശിക്ഷ നേരില്‍ കാണുംനേരം അവര്‍ തിരിച്ചറിയും, ഏറ്റം വഴിപിഴച്ചവര്‍ ആരെന്ന്.

തഫ്സീര്‍

اَرَءَيْتَ مَنِ اتَّخَذَ اِلٰهَهٗ هَوٰىهُۗ اَفَاَنْتَ تَكُوْنُ عَلَيْهِ وَكِيْلًا ۙ  ( الفرقان: ٤٣ )

ara-ayta
أَرَءَيْتَ
നീ കണ്ടുവോ
mani ittakhadha
مَنِ ٱتَّخَذَ
ആക്കിയവനെ
ilāhahu
إِلَٰهَهُۥ
തന്റെ ഇലാഹു, അവന്റെ ദൈവം, ആരാധ്യവസ്തു
hawāhu
هَوَىٰهُ
തന്റെ ഇച്ഛയെ, തന്നിഷ്ടത്തെ
afa-anta
أَفَأَنتَ
അപ്പോള്‍ (എന്നിരിക്കെ) നീയുണ്ടോ
takūnu
تَكُونُ
ആകുന്നു (നീ ആകുമോ)
ʿalayhi
عَلَيْهِ
അവന്ന്, അവന്റെ മേല്‍
wakīlan
وَكِيلًا
ഉത്തരവാദപ്പെട്ടവന്‍, ഭരമേറ്റവന്‍

തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? എന്നിട്ടും അവനെ നേര്‍വഴിയിലാക്കുന്ന ബാധ്യത നീ ഏല്‍ക്കുകയോ?

തഫ്സീര്‍

اَمْ تَحْسَبُ اَنَّ اَكْثَرَهُمْ يَسْمَعُوْنَ اَوْ يَعْقِلُوْنَۗ اِنْ هُمْ اِلَّا كَالْاَنْعَامِ بَلْ هُمْ اَضَلُّ سَبِيْلًا ࣖ  ( الفرقان: ٤٤ )

am
أَمْ
അതോ, അതല്ല, അല്ലാത്തപക്ഷം, അഥവാ
taḥsabu
تَحْسَبُ
നീ വിചാരിക്കുന്നോ, ഭാവിക്കുന്നോ
anna aktharahum
أَنَّ أَكْثَرَهُمْ
അവരില്‍ അധികമാളും ആണെന്ന്
yasmaʿūna
يَسْمَعُونَ
അവര്‍ കേള്‍ക്കുന്നു (എന്ന്)
aw yaʿqilūna
أَوْ يَعْقِلُونَۚ
അല്ലെങ്കില്‍ മനസ്സിരുത്തുന്നു, ബുദ്ധികൊടുക്കുന്നു, ഗ്രഹിക്കുന്നു (എന്നു)
in hum
إِنْ هُمْ
അവരല്ല
illā kal-anʿāmi
إِلَّا كَٱلْأَنْعَٰمِۖ
കന്നുകാലികളെ (ആടുമാടൊട്ടകങ്ങളെ)പ്പോലെയല്ലാതെ
bal hum
بَلْ هُمْ
എങ്കിലും (അത്രയുമല്ല) അവര്‍
aḍallu
أَضَلُّ
കൂടുതല്‍ പിഴച്ചവരാണ്
sabīlan
سَبِيلًا
വഴി, മാര്‍ഗ്ഗം

അല്ല, നീ കരുതുന്നുണ്ടോ; അവരിലേറെപ്പേരും കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവെന്ന്. എന്നാലവര്‍ കന്നുകാലികളെപ്പോലെയാണ്. അല്ല; അവയെക്കാളും പിഴച്ചവരാണ്.

തഫ്സീര്‍

اَلَمْ تَرَ اِلٰى رَبِّكَ كَيْفَ مَدَّ الظِّلَّۚ وَلَوْ شَاۤءَ لَجَعَلَهٗ سَاكِنًاۚ ثُمَّ جَعَلْنَا الشَّمْسَ عَلَيْهِ دَلِيْلًا ۙ  ( الفرقان: ٤٥ )

alam tara
أَلَمْ تَرَ
നീ നോക്കുന്നില്ലേ, കാണുന്നില്ലേ
ilā rabbika
إِلَىٰ رَبِّكَ
നിന്റെ രക്ഷിതാവിങ്കലേക്കു
kayfa
كَيْفَ
എങ്ങനെയാണ്
madda
مَدَّ
അവന്‍ വ്യാപിപ്പിച്ചിരിക്കുന്നതു, നീട്ടിയിരിക്കുന്നതു (എന്നു)
l-ẓila
ٱلظِّلَّ
നിഴലിനെ, തണലിനെ
walaw shāa
وَلَوْ شَآءَ
അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍
lajaʿalahu
لَجَعَلَهُۥ
അതിനെ അവന്‍ ആക്കുമായിരുന്നു
sākinan
سَاكِنًا
നിശ്ചലം, അടങ്ങിയതു
thumma
ثُمَّ
പിന്നെ
jaʿalnā
جَعَلْنَا
നാം ആക്കി
l-shamsa
ٱلشَّمْسَ
സൂര്യനെ
ʿalayhi
عَلَيْهِ
അതിനു, അതിന്‍മേല്‍
dalīlan
دَلِيلًا
ലക്‌ഷ്യം, അടയാളം, അറിയിക്കുന്നതു

നിന്റെ നാഥനെക്കുറിച്ച് നീ ആലോചിച്ചുനോക്കിയിട്ടില്ലേ? എങ്ങനെയാണവന്‍ നിഴലിനെ നീട്ടിയിട്ടുകൊണ്ടിരിക്കുന്നതെന്ന്. അവനിച്ഛിച്ചിരുന്നെങ്കില്‍ അതിനെ അവന്‍ ഒരേ സ്ഥലത്തുതന്നെ നിശ്ചലമാക്കുമായിരുന്നു. സൂര്യനെ നാം നിഴലിന് വഴികാട്ടിയാക്കി.

തഫ്സീര്‍

ثُمَّ قَبَضْنٰهُ اِلَيْنَا قَبْضًا يَّسِيْرًا   ( الفرقان: ٤٦ )

thumma qabaḍnāhu
ثُمَّ قَبَضْنَٰهُ
പിന്നെ നാം അതിനെ പിടിച്ചു, പിടിച്ചെടുത്തു
ilaynā
إِلَيْنَا
നമ്മിലേക്ക്‌
qabḍan
قَبْضًا
ഒരു പിടുത്തം
yasīran
يَسِيرًا
കുറേശ്ശെ, ലഘുവായി, അല്പമായ

പിന്നെ നാം ആ നിഴലിനെ അല്‍പാല്‍പമായി നമ്മുടെ അടുത്തേക്ക് ചുരുക്കിക്കൊണ്ടുവരുന്നു.

തഫ്സീര്‍

وَهُوَ الَّذِيْ جَعَلَ لَكُمُ الَّيْلَ لِبَاسًا وَّالنَّوْمَ سُبَاتًا وَّجَعَلَ النَّهَارَ نُشُوْرًا   ( الفرقان: ٤٧ )

wahuwa alladhī
وَهُوَ ٱلَّذِى
അവനാണു യാതൊരുവന്‍
jaʿala
جَعَلَ
അവന്‍ ആക്കി
lakumu
لَكُمُ
നിങ്ങള്‍ക്ക്
al-layla
ٱلَّيْلَ
രാത്രിയെ
libāsan
لِبَاسًا
വസ്ത്രം, ഉടുപ്പ്
wal-nawma
وَٱلنَّوْمَ
ഉറക്കിനെ
subātan
سُبَاتًا
വിശ്രമം, ആശ്വാസം, നിശ്ചലാവസ്ഥ
wajaʿala
وَجَعَلَ
അവന്‍ ആക്കുകയും ചെയ്തു
l-nahāra
ٱلنَّهَارَ
പകലിനെ
nushūran
نُشُورًا
എഴുന്നേല്‍പ്പ്, പുനരെഴുന്നേല്‍പ്പ്, പുറപ്പാട്, ഉയിര്‍ത്തെഴുന്നേല്‍പ്പ്

അവനാണ് നിങ്ങള്‍ക്ക് രാവിനെ വസ്ത്രമാക്കിയത്. ഉറക്കത്തെ വിശ്രമാവസരവും പകലിനെ ഉണര്‍വുവേളയുമാക്കിയതും അവന്‍ തന്നെ.

തഫ്സീര്‍

وَهُوَ الَّذِيْٓ اَرْسَلَ الرِّيٰحَ بُشْرًاۢ بَيْنَ يَدَيْ رَحْمَتِهٖۚ وَاَنْزَلْنَا مِنَ السَّمَاۤءِ مَاۤءً طَهُوْرًا ۙ  ( الفرقان: ٤٨ )

wahuwa
وَهُوَ
അവന്‍തന്നെയാണ്
alladhī arsala
ٱلَّذِىٓ أَرْسَلَ
അയച്ചവന്‍, നിയോഗിച്ചവന്‍
l-riyāḥa
ٱلرِّيَٰحَ
കാറ്റുകളെ
bush'ran
بُشْرًۢا
സന്തോഷ വാര്‍ത്തയായി
bayna yaday
بَيْنَ يَدَىْ
മുമ്പില്‍, മുന്നില്‍
raḥmatihi
رَحْمَتِهِۦۚ
അവന്റെ കാരുണ്യത്തിന്റെ (മഴയുടെ)
wa-anzalnā
وَأَنزَلْنَا
നാം ഇറക്കുകയും ചെയ്തു
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്തുനിന്ന് (ഉപരിഭാഗത്ത് നിന്ന്)
māan
مَآءً
വെള്ളം
ṭahūran
طَهُورًا
അതിശുദ്ധമായ

തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി ശുഭസൂചനയോടെ കാറ്റുകളെ അയച്ചവനും അവനാണ്. മാനത്തുനിന്നു നാം ശുദ്ധമായ വെള്ളമിറക്കി.

തഫ്സീര്‍

لِّنُحْيِ َۧ بِهٖ بَلْدَةً مَّيْتًا وَّنُسْقِيَهٗ مِمَّا خَلَقْنَآ اَنْعَامًا وَّاَنَاسِيَّ كَثِيْرًا   ( الفرقان: ٤٩ )

linuḥ'yiya
لِّنُحْۦِىَ
നാം ജീവിപ്പിക്കുവാന്‍ വേണ്ടി
bihi
بِهِۦ
അതുകൊണ്ട്
baldatan
بَلْدَةً
രാജ്യത്തെ
maytan
مَّيْتًا
നിര്‍ജ്ജീവമായ
wanus'qiyahu
وَنُسْقِيَهُۥ
അതിനെ കുടിപ്പിക്കുവാനും, കുടിപ്പാന്‍ കൊടുക്കുവാനും
mimmā khalaqnā
مِمَّا خَلَقْنَآ
നാം സൃഷ്ടിച്ചതില്‍പെട്ട
anʿāman
أَنْعَٰمًا
കന്നുകാലികള്‍ക്ക്
wa-anāsiyya
وَأَنَاسِىَّ
മനുഷ്യര്‍ക്കും
kathīran
كَثِيرًا
വളരെയധികം

അതുവഴി ചത്ത നാടിനെ ചൈതന്യമുള്ളതാക്കാന്‍. നാം സൃഷ്ടിച്ച ഒട്ടുവളരെ കന്നുകാലികളെയും മനുഷ്യരെയും കുടിപ്പിക്കാനും.

തഫ്സീര്‍

وَلَقَدْ صَرَّفْنٰهُ بَيْنَهُمْ لِيَذَّكَّرُوْاۖ فَاَبٰىٓ اَكْثَرُ النَّاسِ اِلَّا كُفُوْرًا   ( الفرقان: ٥٠ )

walaqad
وَلَقَدْ
തീര്‍ച്ചയായും, തിട്ടമായും
ṣarrafnāhu
صَرَّفْنَٰهُ
അതിനെ നാം വിഹിതം ചെയ്തു, കൈകാര്യം ചെയ്തു
baynahum
بَيْنَهُمْ
അവര്‍ക്കിടയില്‍
liyadhakkarū
لِيَذَّكَّرُوا۟
അവര്‍ ഉറ്റാലോചിക്കുവാന്‍വേണ്ടി
fa-abā
فَأَبَىٰٓ
എന്നാല്‍ വിസമ്മതിച്ചു, കൂട്ടാക്കാതായി
aktharu l-nāsi
أَكْثَرُ ٱلنَّاسِ
ജനങ്ങളില്‍ അധികവും
illā kufūran
إِلَّا كُفُورًا
നന്ദികേടിനെയല്ലാതെ

നാം അത് അവര്‍ക്കിടയില്‍ വിതരണം ചെയ്തു. അവര്‍ ചിന്തിച്ചറിയാന്‍. എന്നാല്‍ ജനങ്ങളിലേറെപ്പേരും നന്ദികേടു കാട്ടാനാണ് ഒരുമ്പെട്ടത്.

തഫ്സീര്‍