Skip to main content

وَلَوْ شِئْنَا لَبَعَثْنَا فِيْ كُلِّ قَرْيَةٍ نَّذِيْرًا ۖ  ( الفرقان: ٥١ )

walaw shi'nā
وَلَوْ شِئْنَا
നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍
labaʿathnā
لَبَعَثْنَا
നാം നിയോഗിക്കുമായിരുന്നു, അയക്കുമായിരുന്നു
fī kulli qaryatin
فِى كُلِّ قَرْيَةٍ
എല്ലാ നാട്ടിലും, രാജ്യത്തും
nadhīran
نَّذِيرًا
ഓരോ താക്കീതുകാരനെ

നാം ഇച്ഛിച്ചിരുന്നുവെങ്കില്‍ എല്ലാ ഓരോ നാട്ടിലും നാം ഓരോ താക്കീതുകാരനെ നിയോഗിക്കുമായിരുന്നു.

തഫ്സീര്‍

فَلَا تُطِعِ الْكٰفِرِيْنَ وَجَاهِدْهُمْ بِهٖ جِهَادًا كَبِيْرًا   ( الفرقان: ٥٢ )

falā tuṭiʿi
فَلَا تُطِعِ
ആകയാല്‍ നീ അനുസരിക്കരുത് , വഴിപ്പെടരുത്
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളെ
wajāhid'hum
وَجَٰهِدْهُم
അവരോട് സമരം നടത്തികൊള്ളുക
bihi
بِهِۦ
ഇതുകൊണ്ട്
jihādan
جِهَادًا
സമരം
kabīran
كَبِيرًا
വലുതായ

അതിനാല്‍ നീ സത്യനിഷേധികളെ അനുസരിക്കരുത്. ഈ ഖുര്‍ആനുപയോഗിച്ച് നീ അവരോട് ശക്തമായി സമരം ചെയ്യുക.

തഫ്സീര്‍

۞ وَهُوَ الَّذِيْ مَرَجَ الْبَحْرَيْنِ هٰذَا عَذْبٌ فُرَاتٌ وَّهٰذَا مِلْحٌ اُجَاجٌۚ وَجَعَلَ بَيْنَهُمَا بَرْزَخًا وَّحِجْرًا مَّحْجُوْرًا   ( الفرقان: ٥٣ )

wahuwa alladhī
وَهُوَ ٱلَّذِى
അവന്‍ തന്നെയാണ്, യാതൊരുവന്‍
maraja
مَرَجَ
അവന്‍ അയച്ചുവിട്ടിരിക്കുന്നു
l-baḥrayni
ٱلْبَحْرَيْنِ
രണ്ടു സമുദ്രത്തെ
hādhā
هَٰذَا
ഇത് (ഒന്ന്)
ʿadhbun
عَذْبٌ
ശുദ്ധജലമാണ്
furātun
فُرَاتٌ
നല്ല ശുദ്ധമായ
wahādhā
وَهَٰذَا
ഇത്, ഇതാകട്ടെ (മറ്റേത്)
mil'ḥun
مِلْحٌ
ഉപ്പാണ്
ujājun
أُجَاجٌ
കഠിന ഉപ്പായ (കയ്പായ)
wajaʿala
وَجَعَلَ
അവന്‍ ആക്കുകയും ചെയ്തു
baynahumā
بَيْنَهُمَا
ആ രണ്ടിനുമിടയില്‍
barzakhan
بَرْزَخًا
ഒരു മറ
waḥij'ran
وَحِجْرًا
തടസ്സവും, മുടക്കവും
maḥjūran
مَّحْجُورًا
തടസ്സപ്പെട്ട (ഭദ്രമായ)

രണ്ടു സമുദ്രങ്ങളെ സംയോജിപ്പിച്ചതും അവനാണ്. ഒന്നില്‍ ശുദ്ധമായ തെളിനീരാണ്. രണ്ടാമത്തേതില്‍ ചവര്‍പ്പുള്ള ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ അവനൊരു മറയുണ്ടാക്കിയിരിക്കുന്നു. ശക്തമായ തടസ്സവും.

തഫ്സീര്‍

وَهُوَ الَّذِيْ خَلَقَ مِنَ الْمَاۤءِ بَشَرًا فَجَعَلَهٗ نَسَبًا وَّصِهْرًاۗ وَكَانَ رَبُّكَ قَدِيْرًا   ( الفرقان: ٥٤ )

wahuwa alladhī
وَهُوَ ٱلَّذِى
അവന്‍തന്നെയാണ്, യാതൊരുവന്‍
khalaqa
خَلَقَ
അവന്‍ സൃഷ്ടിച്ചു
mina l-māi
مِنَ ٱلْمَآءِ
ജലത്തില്‍നിന്നു, ജലത്താല്‍
basharan
بَشَرًا
മനുഷ്യനെ
fajaʿalahu
فَجَعَلَهُۥ
എന്നിട്ട് അവനെ ആക്കി
nasaban
نَسَبًا
വംശബന്ധം, കുലബന്ധം
waṣih'ran
وَصِهْرًاۗ
വൈവാഹിക ബന്ധവും
wakāna
وَكَانَ
ആകുന്നു
rabbuka
رَبُّكَ
നിന്റെ രക്ഷിതാവ്
qadīran
قَدِيرًا
കഴിവുള്ളവന്‍ (സര്‍വ്വശക്തന്‍)

വെള്ളത്തില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനും അവനാണ്. അങ്ങനെ അവനെ രക്തബന്ധവും വിവാഹബന്ധവുമുള്ളവനാക്കി. നിന്റെ നാഥന്‍ എല്ലാറ്റിനും കഴിവുറ്റവനാണ്.

തഫ്സീര്‍

وَيَعْبُدُوْنَ مِنْ دُوْنِ اللّٰهِ مَا لَا يَنْفَعُهُمْ وَلَا يَضُرُّهُمْۗ وَكَانَ الْكَافِرُ عَلٰى رَبِّهٖ ظَهِيْرًا   ( الفرقان: ٥٥ )

wayaʿbudūna
وَيَعْبُدُونَ
അവര്‍ ആരാധിക്കുന്നു
min dūni l-lahi
مِن دُونِ ٱللَّهِ
അല്ലാഹുവിനു പുറമെ
mā lā yanfaʿuhum
مَا لَا يَنفَعُهُمْ
അവര്‍ക്കു ഉപകാരം ചെയ്യാത്തതിനെ
walā yaḍurruhum
وَلَا يَضُرُّهُمْۗ
അവര്‍ക്കു ഉപദ്രവവും ചെയ്യാത്ത
wakāna l-kāfiru
وَكَانَ ٱلْكَافِرُ
അവിശ്വാസിയാകുന്നു, ആയിരിക്കുന്നു
ʿalā rabbihi
عَلَىٰ رَبِّهِۦ
തന്റെ രക്ഷിതാവിന്റെ മേല്‍ (എതിരില്‍)
ẓahīran
ظَهِيرًا
പിന്‍തുണ നല്‍കുന്നവന്‍, പിന്‍തുണക്കാരന്‍

അല്ലാഹുവെവിട്ട്, തങ്ങള്‍ക്ക് ഗുണമോ ദോഷമോ ചെയ്യാത്ത പലതിനെയും അവര്‍ പൂജിച്ചുകൊണ്ടിരിക്കുന്നു. സത്യനിഷേധി തന്റെ നാഥനെതിരെ എല്ലാ ദുശ്ശക്തികളെയും സഹായിക്കുന്നവനാണ്.

തഫ്സീര്‍

وَمَآ اَرْسَلْنٰكَ اِلَّا مُبَشِّرًا وَّنَذِيْرًا   ( الفرقان: ٥٦ )

wamā arsalnāka
وَمَآ أَرْسَلْنَٰكَ
നിന്നെ നാം അയച്ചിട്ടില്ല
illā mubashiran
إِلَّا مُبَشِّرًا
സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിട്ടല്ലാതെ
wanadhīran
وَنَذِيرًا
താക്കീതുകാരനും, മുന്നറിയിപ്പു നല്‍കുന്നവനും

ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പുനല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.

തഫ്സീര്‍

قُلْ مَآ اَسْـَٔلُكُمْ عَلَيْهِ مِنْ اَجْرٍ اِلَّا مَنْ شَاۤءَ اَنْ يَّتَّخِذَ اِلٰى رَبِّهٖ سَبِيْلًا   ( الفرقان: ٥٧ )

qul
قُلْ
പറയുക
mā asalukum
مَآ أَسْـَٔلُكُمْ
ഞാന്‍ നിങ്ങളോടു ചോദിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല
ʿalayhi
عَلَيْهِ
അതിന്റെ പേരില്‍, അതിന്
min ajrin
مِنْ أَجْرٍ
ഒരു പ്രതിഫലവും, (കൂലിയുടെ ഇനത്തില്‍പ്പെട്ട ഒന്നും)
illā
إِلَّا
ഒഴികെ
man shāa
مَن شَآءَ
ആരെങ്കിലും ഉദ്ദേശിച്ചാല്‍ (ചെയ്യട്ടെ)
an yattakhidha
أَن يَتَّخِذَ
ഉണ്ടാക്കുവാന്‍, ഏര്‍പ്പെടുത്തുവാന്‍
ilā rabbihi
إِلَىٰ رَبِّهِۦ
തന്റെ റബ്ബിങ്കലേക്കു
sabīlan
سَبِيلًا
വല്ല മാര്‍ഗ്ഗവും, ഒരു വഴി

പറയുക: ''ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. ആരെങ്കിലും തന്റെ നാഥനിലേക്കുള്ള വഴിയവലംബിക്കാനുദ്ദേശിക്കുന്നുവെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളട്ടെയെന്നുമാത്രം.''

തഫ്സീര്‍

وَتَوَكَّلْ عَلَى الْحَيِّ الَّذِيْ لَا يَمُوْتُ وَسَبِّحْ بِحَمْدِهٖۗ وَكَفٰى بِهٖ بِذُنُوْبِ عِبَادِهٖ خَبِيْرًا ۚ  ( الفرقان: ٥٨ )

watawakkal
وَتَوَكَّلْ
നീ ഭരമേല്‍പിക്കുകയും ചെയ്യുക
ʿalā l-ḥayi
عَلَى ٱلْحَىِّ
സജീവനായുള്ളവനില്‍, ജീവിചിരിക്കുന്നവന്റെ മേല്‍
alladhī lā yamūtu
ٱلَّذِى لَا يَمُوتُ
മരണപ്പെടാത്തവനായ
wasabbiḥ
وَسَبِّحْ
നീ കീര്‍ത്തനവും ചെയ്യുക, തസ്ബീഹു നടത്തുകയും ചെയ്യുക
biḥamdihi
بِحَمْدِهِۦۚ
അവനു സ്തോത്രം ചെയ്യുന്നതോടെ, സ്തുതിച്ചുകൊണ്ടും
wakafā bihi
وَكَفَىٰ بِهِۦ
അവന്‍ മതി
bidhunūbi
بِذُنُوبِ
പാപങ്ങളെപ്പറ്റി, കുറ്റങ്ങളെക്കുറിച്ചു
ʿibādihi
عِبَادِهِۦ
തന്റെ അടിയാന്‍മാരുടെ
khabīran
خَبِيرًا
സൂക്ഷ്മജ്ഞാനിയായിട്ടു

എന്നെന്നും ജീവിച്ചിരിക്കുന്നവനാണ് അല്ലാഹു. ഒരിക്കലും മരിക്കാത്തവനും. അവനില്‍ ഭരമേല്‍പിക്കുക. അവന്റെ വിശുദ്ധി വാഴ്ത്തുക. അവനെ കീര്‍ത്തിക്കുക. തന്റെ ദാസന്മാരുടെ പാപങ്ങളെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനായി അവന്‍ തന്നെ മതി.

തഫ്സീര്‍

اَلَّذِيْ خَلَقَ السَّمٰوٰتِ وَالْاَرْضَ وَمَا بَيْنَهُمَا فِيْ سِتَّةِ اَيَّامٍ ثُمَّ اسْتَوٰى عَلَى الْعَرْشِۚ اَلرَّحْمٰنُ فَسْـَٔلْ بِهٖ خَبِيْرًا   ( الفرقان: ٥٩ )

alladhī khalaqa
ٱلَّذِى خَلَقَ
സൃഷ്‌ടിച്ചവനാണ്
l-samāwāti
ٱلسَّمَٰوَٰتِ
ആകാശങ്ങളെ
wal-arḍa
وَٱلْأَرْضَ
ഭൂമിയെയും
wamā baynahumā
وَمَا بَيْنَهُمَا
അവ രണ്ടിനുമിടയ്ക്കുള്ളതും
fī sittati ayyāmin
فِى سِتَّةِ أَيَّامٍ
ആറുദിവസങ്ങളില്‍
thumma
ثُمَّ
പിന്നെ
is'tawā
ٱسْتَوَىٰ
അവന്‍ ആരോഹണം ചെയ്തു, ശരിപ്പെട്ടു
ʿalā l-ʿarshi
عَلَى ٱلْعَرْشِۚ
സിംഹാസനത്തില്‍, രാജപീഠത്തിന്‍മേല്‍
l-raḥmānu
ٱلرَّحْمَٰنُ
പരമകാരുണികനാണ്
fasal
فَسْـَٔلْ
ആകയാല്‍ (എന്നാല്‍) ചോദിക്കുക
bihi
بِهِۦ
അവനെപ്പറ്റി, ഇതിനെക്കുറിച്ചു
khabīran
خَبِيرًا
ഒരു സൂക്ഷ്മജ്ഞാനിയോടു

ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും ആറുദിനംകൊണ്ട് സൃഷ്ടിച്ചവനാണവന്‍. പിന്നെയവന്‍ സിംഹാസനസ്ഥനായി. പരമകാരുണികനാണവന്‍. അവനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവരോടു ചോദിച്ചുനോക്കൂ.

തഫ്സീര്‍

وَاِذَا قِيْلَ لَهُمُ اسْجُدُوْا لِلرَّحْمٰنِ قَالُوْا وَمَا الرَّحْمٰنُ اَنَسْجُدُ لِمَا تَأْمُرُنَا وَزَادَهُمْ نُفُوْرًا ۩ ࣖ  ( الفرقان: ٦٠ )

wa-idhā qīla
وَإِذَا قِيلَ
പറയപ്പെട്ടാല്‍
lahumu
لَهُمُ
അവരോടു
us'judū
ٱسْجُدُوا۟
നിങ്ങള്‍ സുജൂദു (വണക്കം, സാഷ്ടാംഗ നമസ്കാരം) ചെയ്യുവിന്‍, തല കുനിക്കുവിന്‍
lilrraḥmāni
لِلرَّحْمَٰنِ
റഹ്മാന്നു (പരമകാരുണികന്)
qālū
قَالُوا۟
അവര്‍ പറയും, പറയുന്നു
wamā l-raḥmānu
وَمَا ٱلرَّحْمَٰنُ
എന്താണു റഹ്മാന്‍, ഏതാണു പരമകാരുണികന്‍
anasjudu
أَنَسْجُدُ
ഞങ്ങള്‍ സുജൂദു ചെയ്കയോ
limā tamurunā
لِمَا تَأْمُرُنَا
നീ ഞങ്ങളോടു കല്‍പിക്കുന്നതിനു
wazādahum
وَزَادَهُمْ
അതവര്‍ക്കു വര്‍ദ്ധിപ്പിക്കുകയും ചെയ്യും
nufūran
نُفُورًا۩
വെറുപ്പ്‌, അറപ്പ്, മിരട്ട്

ആ പരമകാരുണികനെ സാഷ്ടാംഗം പ്രണമിക്കൂ എന്ന് അവരോട് പറഞ്ഞാല്‍ അവര്‍ ചോദിക്കും: ''എന്താണീ പരമകാരുണികനെന്നു പറഞ്ഞാല്‍? നീ പറയുന്നവരെയൊക്കെ ഞങ്ങള്‍ സാഷ്ടാംഗം പ്രണമിക്കണമെന്നോ?'' അങ്ങനെ സത്യപ്രബോധനം അവരുടെ അകല്‍ച്ചയും വെറുപ്പും വര്‍ധിപ്പിക്കുകയാണുണ്ടായത്.

തഫ്സീര്‍