Skip to main content

وَلَا تُطِيْعُوْٓا اَمْرَ الْمُسْرِفِيْنَ ۙ   ( الشعراء: ١٥١ )

walā tuṭīʿū
وَلَا تُطِيعُوٓا۟
നിങ്ങള്‍ അനുസരിക്കുകയുമരുത്
amra l-mus'rifīna
أَمْرَ ٱلْمُسْرِفِينَ
അതിക്രമികളുടെ കല്‍പന, അതിരുകടന്നവരുടെ നിര്‍ദ്ദേശം

''അതിക്രമികളുടെ ആജ്ഞകള്‍ അനുസരിക്കരുത്.

തഫ്സീര്‍

الَّذِيْنَ يُفْسِدُوْنَ فِى الْاَرْضِ وَلَا يُصْلِحُوْنَ   ( الشعراء: ١٥٢ )

alladhīna
ٱلَّذِينَ
യാതൊരുകൂട്ടര്‍
yuf'sidūna
يُفْسِدُونَ
അവര്‍ കുഴപ്പമുണ്ടാക്കുന്നു, നാശമുണ്ടാക്കുന്നു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍, നാട്ടില്‍
walā yuṣ'liḥūna
وَلَا يُصْلِحُونَ
നന്‍മയുണ്ടാക്കുന്നുമില്ല, നന്നാക്കുകയുമില്ല

''ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാണവര്‍. ഒരുവിധ സംസ്‌കരണവും വരുത്താത്തവരും.''

തഫ്സീര്‍

قَالُوْٓا اِنَّمَآ اَنْتَ مِنَ الْمُسَحَّرِيْنَ ۙ   ( الشعراء: ١٥٣ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
innamā anta
إِنَّمَآ أَنتَ
നിശ്ചയമായും നീ
mina l-musaḥarīna
مِنَ ٱلْمُسَحَّرِينَ
സിഹ്ര്‍ (ആഭിചാരം, മാരണം) ബാധിതരില്‍ പെട്ടവന്‍തന്നെ, (മാരണം ചെയ്യപ്പെട്ടവനാണ്)

അവര്‍ പറഞ്ഞു: ''നീ മാരണം ബാധിച്ചവന്‍ തന്നെ.

തഫ്സീര്‍

مَآ اَنْتَ اِلَّا بَشَرٌ مِّثْلُنَاۙ فَأْتِ بِاٰيَةٍ اِنْ كُنْتَ مِنَ الصّٰدِقِيْنَ   ( الشعراء: ١٥٤ )

mā anta
مَآ أَنتَ
നീ അല്ല
illā basharun
إِلَّا بَشَرٌ
ഒരു മനുഷ്യനല്ലാതെ
mith'lunā
مِّثْلُنَا
ഞങ്ങളെപ്പോലുള്ള
fati
فَأْتِ
ആകയാല്‍ നീ വാ
biāyatin
بِـَٔايَةٍ
ദൃഷ്ടാന്തവും കൊണ്ട്
in kunta
إِن كُنتَ
നീ ആണെങ്കില്‍
mina l-ṣādiqīna
مِنَ ٱلصَّٰدِقِينَ
സത്യവാന്‍മാരില്‍, സത്യവാദികളില്‍ (പെട്ടവന്‍)

''നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനല്ലാതാരുമല്ല. അതിനാല്‍ നീ എന്തെങ്കിലും അടയാളം കൊണ്ടുവരിക. നീ സത്യവാദിയെങ്കില്‍!''

തഫ്സീര്‍

قَالَ هٰذِهٖ نَاقَةٌ لَّهَا شِرْبٌ وَّلَكُمْ شِرْبُ يَوْمٍ مَّعْلُوْمٍ ۚ   ( الشعراء: ١٥٥ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
hādhihi nāqatun
هَٰذِهِۦ نَاقَةٌ
ഇതാ ഒരൊട്ടകം
lahā
لَّهَا
അതിന്, അതിന്നാണ്
shir'bun
شِرْبٌ
ഒരു കുടി, (ഒരുപ്രാവശ്യത്തെ കുടിക്കല്‍)
walakum
وَلَكُمْ
നിങ്ങള്‍ക്കാണ്, നിങ്ങള്‍ക്കുമുണ്ട്
shir'bu yawmin
شِرْبُ يَوْمٍ
ഒരു ദിവസത്തെ കുടി
maʿlūmin
مَّعْلُومٍ
നിശ്ചിതമായ, നിര്‍ണ്ണയിക്കപ്പെട്ട, അറിയപ്പെട്ട

അദ്ദേഹം പറഞ്ഞു: ''ഇതാ ഒരൊട്ടകം. നിശ്ചിത ദിവസം അതിനു വെള്ളം കുടിക്കാന്‍ അവസരമുണ്ട്. നിങ്ങള്‍ക്കും ഒരവസരമുണ്ട്.

തഫ്സീര്‍

وَلَا تَمَسُّوْهَا بِسُوْۤءٍ فَيَأْخُذَكُمْ عَذَابُ يَوْمٍ عَظِيْمٍ   ( الشعراء: ١٥٦ )

walā tamassūhā
وَلَا تَمَسُّوهَا
നിങ്ങളതിനെ തൊടരുത്, സ്പര്‍ശിക്കരുത്
bisūin
بِسُوٓءٍ
ഒരു തിന്മകൊണ്ടും
fayakhudhakum
فَيَأْخُذَكُمْ
എന്നാല്‍ നിങ്ങള്‍ക്കു പിടിപെട്ടേക്കും, നിങ്ങളെ ബാധിച്ചേക്കും
ʿadhābu yawmin
عَذَابُ يَوْمٍ
ഒരു ദിവസത്തെ ശിക്ഷ
ʿaẓīmin
عَظِيمٍ
വമ്പിച്ച

''നിങ്ങള്‍ അതിനെ ഒരു നിലക്കും ദ്രോഹിക്കരുത്. അങ്ങനെ ചെയ്താല്‍ ഒരു ഭയങ്കര നാളിലെ ശിക്ഷ നിങ്ങളെ പിടികൂടും.''

തഫ്സീര്‍

فَعَقَرُوْهَا فَاَصْبَحُوْا نٰدِمِيْنَ ۙ   ( الشعراء: ١٥٧ )

faʿaqarūhā
فَعَقَرُوهَا
എന്നാല്‍ അവര്‍ അതിനെ കുത്തി അറുത്തു, കുതികാല്‍ വെട്ടി
fa-aṣbaḥū
فَأَصْبَحُوا۟
അങ്ങനെ (അതുകാരണം) അവര്‍ ആയി
nādimīna
نَٰدِمِينَ
ഖേദക്കാര്‍, വ്യസനിച്ചവര്‍

എന്നാല്‍ അവരതിനെ കശാപ്പ് ചെയ്തു. അങ്ങനെ അവര്‍ കടുത്ത ദുഃഖത്തിനിരയായി.

തഫ്സീര്‍

فَاَخَذَهُمُ الْعَذَابُۗ اِنَّ فِيْ ذٰلِكَ لَاٰيَةً ۗوَمَا كَانَ اَكْثَرُهُمْ مُّؤْمِنِيْنَ   ( الشعراء: ١٥٨ )

fa-akhadhahumu
فَأَخَذَهُمُ
ഉടനെ (അതിനാല്‍) അവരെ പിടികൂടി
l-ʿadhābu
ٱلْعَذَابُۗ
ശിക്ഷ
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ടു
laāyatan
لَءَايَةًۖ
ഒരു ദൃഷ്ടാന്തം
wamā kāna
وَمَا كَانَ
ആയിരുന്നില്ല, അല്ല
aktharuhum
أَكْثَرُهُم
അവരില്‍ അധികവും
mu'minīna
مُّؤْمِنِينَ
വിശ്വസിക്കുന്നവര്‍

അങ്ങനെ മുന്നറിയിപ്പ് നല്‍കപ്പെട്ട ശിക്ഷ അവരെ പിടികൂടി. തീര്‍ച്ചയായും അതിലൊരു ദൃഷ്ടാന്തമുണ്ട്. എന്നിട്ടും അവരിലേറെപ്പേരും വിശ്വാസികളായില്ല.

തഫ്സീര്‍

وَاِنَّ رَبَّكَ لَهُوَ الْعَزِيْزُ الرَّحِيْمُ ࣖ   ( الشعراء: ١٥٩ )

wa-inna rabbaka
وَإِنَّ رَبَّكَ
നിശ്ചയമായും നിന്‍റെ റബ്ബ്
lahuwa
لَهُوَ
അവന്‍തന്നെ
l-ʿazīzu
ٱلْعَزِيزُ
പ്രതാപശാലി
l-raḥīmu
ٱلرَّحِيمُ
കരുണാനിധി

നിശ്ചയം നിന്റെ നാഥന്‍ ഏറെ പ്രതാപിയും പരമകാരുണികനുമാണ്.

തഫ്സീര്‍

كَذَّبَتْ قَوْمُ لُوْطِ ِۨالْمُرْسَلِيْنَ ۖ   ( الشعراء: ١٦٠ )

kadhabat
كَذَّبَتْ
വ്യാജമാക്കി
qawmu lūṭin
قَوْمُ لُوطٍ
ലൂത്ത്വിന്‍റെ ജനത
l-mur'salīna
ٱلْمُرْسَلِينَ
മുര്‍സലുകളെ

ലൂത്വിന്റെ ജനത ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു.

തഫ്സീര്‍