Skip to main content

اَللّٰهُ يَبْدَؤُا الْخَلْقَ ثُمَّ يُعِيْدُهٗ ثُمَّ اِلَيْهِ تُرْجَعُوْنَ  ( الروم: ١١ )

al-lahu yabda-u
ٱللَّهُ يَبْدَؤُا۟
അല്ലാഹു ആരംഭിക്കുന്നു, ആദ്യമുണ്ടാക്കുന്നു
l-khalqa
ٱلْخَلْقَ
സൃഷ്ടിയെ, സൃഷ്ടിപ്പു
thumma
ثُمَّ
പിന്നീടു
yuʿīduhu
يُعِيدُهُۥ
അതിനെ ആവര്‍ത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു
thumma ilayhi
ثُمَّ إِلَيْهِ
പിന്നീടു അവങ്കലേക്കു തന്നെ
tur'jaʿūna
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടുന്നു

സൃഷ്ടി ആരംഭിക്കുന്നത് അല്ലാഹുവാണ്. പിന്നീട് അവനത് ആവര്‍ത്തിക്കുന്നു. അവസാനം നിങ്ങളെല്ലാം അവങ്കലേക്കുതന്നെ മടക്കപ്പെടും.

തഫ്സീര്‍

وَيَوْمَ تَقُوْمُ السَّاعَةُ يُبْلِسُ الْمُجْرِمُوْنَ  ( الروم: ١٢ )

wayawma taqūmu
وَيَوْمَ تَقُومُ
നിലവില്‍ വരുന്ന (നിലനില്‍ക്കുന്ന) ദിവസം
l-sāʿatu
ٱلسَّاعَةُ
ആ ഘട്ടം, (അന്ത്യഘട്ടം, അന്ത്യസമയം)
yub'lisu
يُبْلِسُ
നിരാശപ്പെടും, ആശമുറിയും
l-muj'rimūna
ٱلْمُجْرِمُونَ
കുറ്റവാളികള്‍

അന്ത്യസമയം വന്നെത്തുംനാളില്‍ കുറ്റവാളികള്‍ പറ്റെ നിരാശരായിത്തീരും.

തഫ്സീര്‍

وَلَمْ يَكُنْ لَّهُمْ مِّنْ شُرَكَاۤىِٕهِمْ شُفَعٰۤؤُا وَكَانُوْا بِشُرَكَاۤىِٕهِمْ كٰفِرِيْنَ  ( الروم: ١٣ )

walam yakun
وَلَمْ يَكُن
ഉണ്ടായിരിക്കയുമില്ല
lahum
لَّهُم
അവര്‍ക്കു
min shurakāihim
مِّن شُرَكَآئِهِمْ
അവരുടെ പങ്കുകാരില്‍നിന്നു
shufaʿāu
شُفَعَٰٓؤُا۟
ശുപാര്‍ശക്കാര്‍
wakānū
وَكَانُوا۟
അവര്‍ ആക്കുകയും ചെയ്യും
bishurakāihim
بِشُرَكَآئِهِمْ
അവരുടെ പങ്കുകാരെ
kāfirīna
كَٰفِرِينَ
നിഷേധിക്കുന്നവര്‍

അവര്‍ അല്ലാഹുവിന് കല്‍പിച്ചുവെച്ച പങ്കാളികളില്‍ അവര്‍ക്ക് ശിപാര്‍ശകരായി ആരുമുണ്ടാവില്ല. അവരുടെ പങ്കാളികളെത്തന്നെ അവര്‍ തള്ളിപ്പറയുന്നവരായിത്തീരും.

തഫ്സീര്‍

وَيَوْمَ تَقُوْمُ السَّاعَةُ يَوْمَىِٕذٍ يَّتَفَرَّقُوْنَ   ( الروم: ١٤ )

wayawma taqūmu
وَيَوْمَ تَقُومُ
നിലവില്‍ വരുന്ന ദിവസം
l-sāʿatu
ٱلسَّاعَةُ
ആ (അന്ത്യ) സമയം
yawma-idhin
يَوْمَئِذٍ
അന്ന്
yatafarraqūna
يَتَفَرَّقُونَ
അവര്‍ വേര്‍പിരിയും

അന്ത്യസമയം വന്നെത്തുംനാളില്‍ അവര്‍ പല വിഭാഗങ്ങളായി പിരിയും.

തഫ്സീര്‍

فَاَمَّا الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ فَهُمْ فِيْ رَوْضَةٍ يُّحْبَرُوْنَ  ( الروم: ١٥ )

fa-ammā alladhīna āmanū
فَأَمَّا ٱلَّذِينَ ءَامَنُوا۟
എന്നാല്‍ വിശ്വസിച്ചവര്‍
waʿamilū
وَعَمِلُوا۟
പ്രവര്‍ത്തിക്കയും ചെയ്ത
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍കര്‍മ്മങ്ങള്‍
fahum
فَهُمْ
എന്നാലവര്‍
fī rawḍatin
فِى رَوْضَةٍ
ഒരു പൂന്തോപ്പില്‍, ഉദ്യാനത്തില്‍
yuḥ'barūna
يُحْبَرُونَ
ആനന്ദം നല്‍കപ്പെടും, സന്തോഷമടയും

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ പൂന്തോപ്പില്‍ ആനന്ദപുളകിതരായിരിക്കും.

തഫ്സീര്‍

وَاَمَّا الَّذِيْنَ كَفَرُوْا وَكَذَّبُوْا بِاٰيٰتِنَا وَلِقَاۤئِ الْاٰخِرَةِ فَاُولٰۤىِٕكَ فِى الْعَذَابِ مُحْضَرُوْنَ  ( الروم: ١٦ )

wa-ammā alladhīna kafarū
وَأَمَّا ٱلَّذِينَ كَفَرُوا۟
എന്നാല്‍ അവിശ്വസിച്ചവര്‍
wakadhabū
وَكَذَّبُوا۟
കളവാക്കുകയും ചെയ്ത
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ
waliqāi l-ākhirati
وَلِقَآئِ ٱلْءَاخِرَةِ
പരലോകം കണ്ടുമുട്ടുന്നതിനെയും
fa-ulāika
فَأُو۟لَٰٓئِكَ
അക്കൂട്ടര്‍
fī l-ʿadhābi
فِى ٱلْعَذَابِ
ശിക്ഷയില്‍
muḥ'ḍarūna
مُحْضَرُونَ
ഹാജരാക്കപ്പെടുന്നവരാണ്

എന്നാല്‍ സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെയും പരലോകത്തിലെ നാമുമായുള്ള സംഗമത്തെയും തള്ളിപ്പറയുകയും ചെയ്തവര്‍ നോവേറിയ ശിക്ഷക്കായി ഹാജരാക്കപ്പെടും.

തഫ്സീര്‍

فَسُبْحٰنَ اللّٰهِ حِيْنَ تُمْسُوْنَ وَحِيْنَ تُصْبِحُوْنَ  ( الروم: ١٧ )

fasub'ḥāna l-lahi
فَسُبْحَٰنَ ٱللَّهِ
ആകയാല്‍ അല്ലാഹുവിന്റെ തസ്ബീഹ് നടത്തുക, പ്രകീര്‍ത്തനം ചെയ്യുക, പരിശുദ്ധതയെ വാഴ്ത്തുന്നു
ḥīna tum'sūna
حِينَ تُمْسُونَ
നിങ്ങള്‍ സന്ധ്യാസമയത്തിലാകുമ്പോള്‍ (വൈകുന്നേരം)
waḥīna tuṣ'biḥūna
وَحِينَ تُصْبِحُونَ
നിങ്ങള്‍ പ്രഭാത സമയത്താകുമ്പോഴും (കാലത്തും)

അതിനാല്‍ നിങ്ങള്‍ വൈകുന്നേരവും രാവിലെയും അല്ലാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുക.

തഫ്സീര്‍

وَلَهُ الْحَمْدُ فِى السَّمٰوٰتِ وَالْاَرْضِ وَعَشِيًّا وَّحِيْنَ تُظْهِرُوْنَ  ( الروم: ١٨ )

walahu
وَلَهُ
അവനുതന്നെ
l-ḥamdu
ٱلْحَمْدُ
സ്തുതി, സ്തോത്രം
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളില്‍
wal-arḍi
وَٱلْأَرْضِ
ഭൂമിയിലും
waʿashiyyan
وَعَشِيًّا
സായാഹ്നവേളയിലും, (സായംകാലത്തും)
waḥīna tuẓ'hirūna
وَحِينَ تُظْهِرُونَ
നിങ്ങള്‍ മദ്ധ്യാഹ്നവേളയിലാകുമ്പോഴും, (ഉച്ചസമയത്തും)

ആകാശത്തും ഭൂമിയിലും അവനുതന്നെയാണ് സ്തുതി. വൈകുന്നേരവും ഉച്ചതിരിയുമ്പോഴും അവനെ വാഴ്ത്തുവിന്‍.

തഫ്സീര്‍

يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَيُحْيِ الْاَرْضَ بَعْدَ مَوْتِهَا ۗوَكَذٰلِكَ تُخْرَجُوْنَ ࣖ  ( الروم: ١٩ )

yukh'riju
يُخْرِجُ
അവന്‍ പുറത്തുവരുത്തുന്നു
l-ḥaya
ٱلْحَىَّ
ജീവിയെ, ജീവനുള്ള വസ്തുവെ
mina l-mayiti
مِنَ ٱلْمَيِّتِ
നിര്‍ജ്ജീവമായതില്‍ നിന്നു
wayukh'riju
وَيُخْرِجُ
പുറത്തു വരുത്തുകയും ചെയ്യുന്നു
l-mayita
ٱلْمَيِّتَ
നിര്‍ജ്ജീവമായതിനെ
mina l-ḥayi
مِنَ ٱلْحَىِّ
ജീവനുള്ളതില്‍നിന്നു
wayuḥ'yī
وَيُحْىِ
അവന്‍ ജീവിപ്പിക്കയും ചെയ്യുന്നു
l-arḍa
ٱلْأَرْضَ
ഭൂമിയെ
baʿda mawtihā
بَعْدَ مَوْتِهَاۚ
അതിന്റെ മരണത്തിന് (നിര്‍ജ്ജീവാവസ്ഥക്ക്) ശേഷം
wakadhālika
وَكَذَٰلِكَ
അപ്രകാരംതന്നെ
tukh'rajūna
تُخْرَجُونَ
നിങ്ങളും പുറത്തുവരുത്തപ്പെടുന്നു, വെളിക്ക് കൊണ്ടുവരപ്പെടുന്നു

അവന്‍ ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതിനെ പുറത്തെടുക്കുന്നു. ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതിനെയും പുറപ്പെടുവിക്കുന്നു. ഭൂമിയെ അതിന്റെ മൃതാവസ്ഥക്കുശേഷം ജീവനുള്ളതാക്കുന്നു. അവ്വിധം നിങ്ങളെയും പുറത്തുകൊണ്ടുവരും.

തഫ്സീര്‍

وَمِنْ اٰيٰتِهٖٓ اَنْ خَلَقَكُمْ مِّنْ تُرَابٍ ثُمَّ اِذَآ اَنْتُمْ بَشَرٌ تَنْتَشِرُوْنَ  ( الروم: ٢٠ )

wamin āyātihi
وَمِنْ ءَايَٰتِهِۦٓ
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്
an khalaqakum
أَنْ خَلَقَكُم
നിങ്ങളെ അവന്‍ സൃഷ്ടിച്ചതു
min turābin
مِّن تُرَابٍ
മണ്ണില്‍ നിന്നു
thumma
ثُمَّ
പിന്നീടു
idhā antum
إِذَآ أَنتُم
നിങ്ങളതാ, എന്നിട്ടു നിങ്ങള്‍
basharun
بَشَرٌ
മനുഷ്യര്‍ (ആയിരിക്കുന്നു)
tantashirūna
تَنتَشِرُونَ
വ്യാപിച്ചുകൊണ്ടിരിക്കുന്ന, പരന്നുകിടക്കുന്ന

നിങ്ങളെ അവന്‍ മണ്ണില്‍നിന്ന് സൃഷ്ടിച്ചു. എന്നിട്ട് നിങ്ങളിതാ മനുഷ്യരായി ലോകത്ത് വ്യാപരിച്ചുകൊണ്ടിരിക്കുന്നു. ഇത് അവന്റെ ദൃഷ്ടാന്തങ്ങളിലൊന്നാണ്.

തഫ്സീര്‍