Skip to main content

وَاذْكُرْ عَبْدَنَآ اَيُّوْبَۘ اِذْ نَادٰى رَبَّهٗٓ اَنِّيْ مَسَّنِيَ الشَّيْطٰنُ بِنُصْبٍ وَّعَذَابٍۗ  ( ص: ٤١ )

wa-udh'kur
وَٱذْكُرْ
ഓർക്കുക (പ്രസ്താവിക്കുക, പറയുക)യും ചെയ്യുക
ʿabdanā
عَبْدَنَآ
നമ്മുടെ അടിയാനെ
ayyūba
أَيُّوبَ
അയ്യൂബിനെ
idh nādā
إِذْ نَادَىٰ
അദ്ദേഹം വിളിച്ച സന്ദർഭം
rabbahu
رَبَّهُۥٓ
തന്റെ രക്ഷിതാവിനെ
annī massaniya
أَنِّى مَسَّنِىَ
നിശ്ചയമായും എന്നെ സ്പർശിച്ചിരിക്കുന്നുവെന്നു
l-shayṭānu
ٱلشَّيْطَٰنُ
പിശാചു
binuṣ'bin
بِنُصْبٍ
അവശത(ക്ഷീണം, വിഷമം)യുമായി
waʿadhābin
وَعَذَابٍ
പീഢനവും, യാതനയും, ശിക്ഷയും

നമ്മുടെ ദാസന്‍ അയ്യൂബിനെ ഓര്‍ക്കുക: അദ്ദേഹം തന്റെ നാഥനെ വിളിച്ചിങ്ങനെ പറഞ്ഞു: ''ചെകുത്താന്‍ എന്നെ ദുരിതവും പീഡനവും ഏല്‍പിച്ചല്ലോ.''

തഫ്സീര്‍

اُرْكُضْ بِرِجْلِكَۚ هٰذَا مُغْتَسَلٌۢ بَارِدٌ وَّشَرَابٌ  ( ص: ٤٢ )

ur'kuḍ
ٱرْكُضْ
തട്ടുക, കൊട്ടുക, ചാടുക
birij'lika
بِرِجْلِكَۖ
നിന്റെ കാലുകൊണ്ടു
hādhā
هَٰذَا
ഇതാ
mugh'tasalun
مُغْتَسَلٌۢ
സ്നാനജലം, കുളിക്കാനുള്ള വക
bāridun
بَارِدٌ
തണുത്ത, കുളുർത്ത
washarābun
وَشَرَابٌ
പാനീയവും, കുടിക്കാനുള്ളതും

നാം നിര്‍ദേശിച്ചു: ''നിന്റെ കാലുകൊണ്ട് നിലത്തു ചവിട്ടുക. ഇതാ തണുത്ത വെള്ളം! കുളിക്കാനും കുടിക്കാനും.''

തഫ്സീര്‍

وَوَهَبْنَا لَهٗٓ اَهْلَهٗ وَمِثْلَهُمْ مَّعَهُمْ رَحْمَةً مِّنَّا وَذِكْرٰى لِاُولِى الْاَلْبَابِ  ( ص: ٤٣ )

wawahabnā
وَوَهَبْنَا
നാം പ്രദാനം ചെയ്കയും ചെയ്തു
lahu
لَهُۥٓ
അദ്ദേഹത്തിനു
ahlahu
أَهْلَهُۥ
തന്റെ സ്വന്തക്കാരെ വീട്ടുകാരെ
wamith'lahum
وَمِثْلَهُم
അവരുടെ അത്രയും
maʿahum
مَّعَهُمْ
അവരോടുകൂടി
raḥmatan
رَحْمَةً
കാരുണ്യമായിട്ടു, കാരുണ്യത്തിനു
minnā
مِّنَّا
നമ്മുടെ പക്കൽനിന്നുള്ള
wadhik'rā
وَذِكْرَىٰ
സ്മരണയായും (പാഠത്തിനും)
li-ulī l-albābi
لِأُو۟لِى ٱلْأَلْبَٰبِ
ബുദ്ധിമാന്മാർക്കു

അദ്ദേഹത്തിന് തന്റെ ആളുകളെയും അവരോടൊപ്പം അത്രതന്നെ വേറെ ആളുകളെയും നാം സമ്മാനിച്ചു. നമ്മുടെ ഭാഗത്തുനിന്നുള്ള അനുഗ്രഹമായാണത്. ബുദ്ധിശാലികള്‍ക്ക് ഉദ്‌ബോധനമായും.

തഫ്സീര്‍

وَخُذْ بِيَدِكَ ضِغْثًا فَاضْرِبْ بِّهٖ وَلَا تَحْنَثْ ۗاِنَّا وَجَدْنٰهُ صَابِرًا ۗنِعْمَ الْعَبْدُ ۗاِنَّهٗٓ اَوَّابٌ  ( ص: ٤٤ )

wakhudh
وَخُذْ
നീ എടുക്കുകയും ചെയ്യുക
biyadika
بِيَدِكَ
നിന്റെ കയ്യിൽ, കൈകൊണ്ടു
ḍigh'than
ضِغْثًا
ഒരു പിടി പുല്ല് , വാസനചെടി , ചുള്ളിത്തണ്ടു
fa-iḍ'rib bihi
فَٱضْرِب بِّهِۦ
എന്നിട്ടു അതുകൊണ്ടു അടിക്കുക
walā taḥnath
وَلَا تَحْنَثْۗ
നീ ശപഥം (സത്യം) ലംഘിക്കരുത് , തെറ്റുചെയ്യരുത്
innā
إِنَّا
നിശ്ചയമായും ഞാൻ
wajadnāhu
وَجَدْنَٰهُ
അദ്ദേഹത്തെ കണ്ടെത്തി
ṣābiran
صَابِرًاۚ
ക്ഷമിക്കുന്നവനായിട്ടു
niʿ'ma
نِّعْمَ
വളരെ നന്നായിട്ടുണ്ടു
l-ʿabdu
ٱلْعَبْدُۖ
(ആ) അടിയാൻ
innahu
إِنَّهُۥٓ
നിശ്ചയമായും അവൻ
awwābun
أَوَّابٌ
മടക്കക്കാരനാണ്, വളരെ മടക്കമുള്ളവനാണ്

നാം പറഞ്ഞു: ''നീ ഒരുപിടി പുല്ല് കയ്യിലെടുക്കുക. എന്നിട്ട് അതുകൊണ്ട് അടിക്കുക. അങ്ങനെ ശപഥം പാലിക്കുക.'' സംശയമില്ല; നാം അദ്ദേഹത്തെ അങ്ങേയറ്റം ക്ഷമാശീലനായി കണ്ടു. വളരെ നല്ല അടിമ! തീര്‍ച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുന്നവനാകുന്നു.

തഫ്സീര്‍

وَاذْكُرْ عِبٰدَنَآ اِبْرٰهِيْمَ وَاِسْحٰقَ وَيَعْقُوْبَ اُولِى الْاَيْدِيْ وَالْاَبْصَارِ  ( ص: ٤٥ )

wa-udh'kur
وَٱذْكُرْ
ഓർക്കുക (പ്രസ്താവിക്കുക)യും ചെയ്യുക
ʿibādanā
عِبَٰدَنَآ
നമ്മുടെ അടിയാന്മാരെ
ib'rāhīma
إِبْرَٰهِيمَ
ഇബ്രാഹീമിനെ
wa-is'ḥāqa
وَإِسْحَٰقَ
ഇസ്ഹാഖിനെയും
wayaʿqūba
وَيَعْقُوبَ
യഅ്‌ഖൂബിനെയും
ulī l-aydī
أُو۟لِى ٱلْأَيْدِى
കൈകൾ (കരബലം) ഉള്ള
wal-abṣāri
وَٱلْأَبْصَٰرِ
കണ്ണുകളും, കാഴ്ചകളും (ദീർഘദൃഷ്ടിയും)

നമ്മുടെ ദാസന്മാരായ ഇബ്‌റാഹീം, ഇസ്ഹാഖ്, യഅ്്ഖൂബ് എന്നിവരെയും ഓര്‍ക്കുക: കൈക്കരുത്തും ദീര്‍ഘദൃഷ്ടിയുമുള്ളവരായിരുന്നു അവര്‍.

തഫ്സീര്‍

اِنَّآ اَخْلَصْنٰهُمْ بِخَالِصَةٍ ذِكْرَى الدَّارِۚ   ( ص: ٤٦ )

innā akhlaṣnāhum
إِنَّآ أَخْلَصْنَٰهُم
നിശ്ചയമായും നാമവരെ ശുദ്ധമാക്കി, നിഷ്കളങ്കമാക്കി, പ്രത്യേകിപ്പിച്ചു
bikhāliṣatin
بِخَالِصَةٍ
ഒരു നിഷ്കളങ്കമായ, (ശുദ്ധമായ, പരിപാവനമായ) കാര്യംകൊണ്ടു
dhik'rā l-dāri
ذِكْرَى ٱلدَّارِ
(ആ) ഭവനത്തിന്റെ സ്മരണയാകുന്നു

പരലോകസ്മരണ എന്ന വിശിഷ്ട ഗുണം കാരണം നാമവരെ പ്രത്യേകം തെരഞ്ഞെടുത്തു.

തഫ്സീര്‍

وَاِنَّهُمْ عِنْدَنَا لَمِنَ الْمُصْطَفَيْنَ الْاَخْيَارِۗ  ( ص: ٤٧ )

wa-innahum
وَإِنَّهُمْ
നിശ്ചയമായും അവർ
ʿindanā
عِندَنَا
നമ്മുടെ അടുക്കൽ
lamina l-muṣ'ṭafayna
لَمِنَ ٱلْمُصْطَفَيْنَ
തിരഞ്ഞെടുക്കപ്പെട്ട (തെളിയിച്ചെടുക്കപ്പെട്ട) വരിൽ പെട്ടവരാകുന്നു
l-akhyāri
ٱلْأَخْيَارِ
ഉത്തമന്മാരായ, ശ്രേഷ്ഠരായ

സംശയമില്ല; അവര്‍ നമ്മുടെ അടുത്ത് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട സച്ചരിതരില്‍പെട്ടവരാണ്.

തഫ്സീര്‍

وَاذْكُرْ اِسْمٰعِيْلَ وَالْيَسَعَ وَذَا الْكِفْلِ ۗوَكُلٌّ مِّنَ الْاَخْيَارِۗ  ( ص: ٤٨ )

wa-udh'kur
وَٱذْكُرْ
ഓർക്കുക, പ്രസ്താവിക്കുക
is'māʿīla
إِسْمَٰعِيلَ
ഇസ്മാഈലിനെയും
wal-yasaʿa
وَٱلْيَسَعَ
അൽയസഇനെയും
wadhā l-kif'li
وَذَا ٱلْكِفْلِۖ
ദുൽകിഫ്ലിനെയും
wakullun
وَكُلٌّ
എല്ലാവരും
mina l-akhyāri
مِّنَ ٱلْأَخْيَارِ
ഉത്തമന്മാരിൽപെട്ടവരാകുന്നു

ഇസ്മാഈലിനെയും അല്‍യസഇനെയും ദുല്‍കിഫ്‌ലി നെയും ഓര്‍ക്കുക: ഇവരൊക്കെയും നല്ലവരായിരുന്നു.

തഫ്സീര്‍

هٰذَا ذِكْرٌ ۗوَاِنَّ لِلْمُتَّقِيْنَ لَحُسْنَ مَاٰبٍۙ   ( ص: ٤٩ )

hādhā
هَٰذَا
ഇത്
dhik'run
ذِكْرٌۚ
ഒരു സ്മരണ (കീർത്തി, പ്രസ്താവന)യാണ്
wa-inna lil'muttaqīna
وَإِنَّ لِلْمُتَّقِينَ
ഭയഭക്തന്മാർക്കു നിശ്ചയമായും ഉണ്ട്
laḥus'na maābin
لَحُسْنَ مَـَٔابٍ
നല്ല മടക്കസ്ഥാനം

ഇതൊരുദ്‌ബോധനമാണ്. തീര്‍ച്ചയായും ഭക്തജനത്തിന് മെച്ചപ്പെട്ട വാസസ്ഥലമുണ്ട്.

തഫ്സീര്‍

جَنّٰتِ عَدْنٍ مُّفَتَّحَةً لَّهُمُ الْاَبْوَابُۚ  ( ص: ٥٠ )

jannāti ʿadnin
جَنَّٰتِ عَدْنٍ
അതായതു സ്ഥിരവാസത്തിന്റെ സ്വർഗ്ഗങ്ങൾ
mufattaḥatan lahumu
مُّفَتَّحَةً لَّهُمُ
അവർക്കുവേണ്ടി തുറന്നുവെക്കപ്പെട്ട
l-abwābu
ٱلْأَبْوَٰبُ
വാതിലുകൾ

നിത്യവാസത്തിനുള്ള സ്വര്‍ഗീയാരാമങ്ങളാണത്. അതിന്റെ വാതിലുകള്‍ അവര്‍ക്കായി തുറന്നുവെച്ചവയാണ്.

തഫ്സീര്‍