Skip to main content

اِذْ قَالَ رَبُّكَ لِلْمَلٰۤىِٕكَةِ اِنِّيْ خَالِقٌۢ بَشَرًا مِّنْ طِيْنٍ  ( ص: ٧١ )

idh qāla
إِذْ قَالَ
പറഞ്ഞ സന്ദർഭം , പറഞ്ഞപ്പോൾ
rabbuka
رَبُّكَ
നിന്റെ റബ്ബ്
lil'malāikati
لِلْمَلَٰٓئِكَةِ
മലക്കുകളോട്
innī
إِنِّى
നിശ്ചയമായും ഞാൻ
khāliqun
خَٰلِقٌۢ
സൃഷ്ടിക്കുന്നവനാണ്(സൃഷ്ടിക്കുവാൻ പോകുന്നു)
basharan
بَشَرًا
ഒരു മനുഷ്യനെ
min ṭīnin
مِّن طِينٍ
കളിമണ്ണിൽ നിന്ന്

നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞു: ''ഉറപ്പായും ഞാന്‍ കളിമണ്ണില്‍നിന്ന് മനുഷ്യനെ സൃഷ്ടിക്കാന്‍ പോവുകയാണ്.

തഫ്സീര്‍

فَاِذَا سَوَّيْتُهٗ وَنَفَخْتُ فِيْهِ مِنْ رُّوْحِيْ فَقَعُوْا لَهٗ سٰجِدِيْنَ  ( ص: ٧٢ )

fa-idhā sawwaytuhu
فَإِذَا سَوَّيْتُهُۥ
അങ്ങനെ ഞാനവനെ ശരിപ്പെടുത്തി (രൂപപ്പെടുത്തി)യാൽ
wanafakhtu
وَنَفَخْتُ
ഞാൻ ഊതുകയും (ചെയ്താൽ)
fīhi
فِيهِ
അവനിൽ
min rūḥī
مِن رُّوحِى
എന്റെ ആത്മാവിൽ നിന്നും
faqaʿū
فَقَعُوا۟
അപ്പോൾ നിങ്ങൾ വീഴുവിൻ
lahu sājidīna
لَهُۥ سَٰجِدِينَ
അവനു സുജൂദ് (സാഷ്ടാംഗം) ചെയ്യുന്നവരായി

''അങ്ങനെ ഞാനവന്ന് ആകാരം നല്‍കുകയും എന്റെ ആത്മാവില്‍ നിന്ന് അതിലൂതുകയും ചെയ്താല്‍ നിങ്ങളവന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കണം.''

തഫ്സീര്‍

فَسَجَدَ الْمَلٰۤىِٕكَةُ كُلُّهُمْ اَجْمَعُوْنَۙ  ( ص: ٧٣ )

fasajada l-malāikatu
فَسَجَدَ ٱلْمَلَٰٓئِكَةُ
അപ്പോൾ മലക്കുകൾ സുജൂദ് ചെയ്തു
kulluhum
كُلُّهُمْ
അവരെല്ലാം
ajmaʿūna
أَجْمَعُونَ
മുഴുവൻ

അപ്പോള്‍ മലക്കുകളൊക്കെയും സാഷ്ടാംഗം പ്രണമിച്ചു.

തഫ്സീര്‍

اِلَّآ اِبْلِيْسَۗ اِسْتَكْبَرَ وَكَانَ مِنَ الْكٰفِرِيْنَ  ( ص: ٧٤ )

illā ib'līsa
إِلَّآ إِبْلِيسَ
ഇബ്'ലീസൊഴികെ
is'takbara
ٱسْتَكْبَرَ
അവൻ ഗർവ്വ് (അഹംഭാവം, വലുപ്പം) നടിച്ചു
wakāna
وَكَانَ
അവൻ ആകുന്നു, ആയിരുന്നു
mina l-kāfirīna
مِنَ ٱلْكَٰفِرِينَ
അവിശ്വാസികളിൽപെട്ട (വൻ)

ഇബ്‌ലീസൊഴികെ. അവന്‍ അഹങ്കരിച്ചു. അങ്ങനെ അവന്‍ സത്യനിഷേധിയായി.

തഫ്സീര്‍

قَالَ يٰٓاِبْلِيْسُ مَا مَنَعَكَ اَنْ تَسْجُدَ لِمَا خَلَقْتُ بِيَدَيَّ ۗ اَسْتَكْبَرْتَ اَمْ كُنْتَ مِنَ الْعَالِيْنَ  ( ص: ٧٥ )

qāla
قَالَ
അവൻ പറഞ്ഞു
yāib'līsu
يَٰٓإِبْلِيسُ
ഹേ, ഇബ്'ലീസ്
mā manaʿaka
مَا مَنَعَكَ
നിന്നെ മുടക്കി( തടസ്സപ്പെടുത്തി)യതെന്തു
an tasjuda
أَن تَسْجُدَ
നീ സുജൂദ് ചെയ്യുന്നതിന്
limā khalaqtu
لِمَا خَلَقْتُ
ഞാൻ സൃഷ്ടിച്ചതിന്
biyadayya
بِيَدَىَّۖ
എന്റെ ഇരു കരങ്ങളാൽ, കൈകൾ കൊണ്ട്
astakbarta
أَسْتَكْبَرْتَ
നീ ഗർവ്വ് നടിച്ചുവോ
am kunta
أَمْ كُنتَ
അതല്ല(അല്ലെങ്കിൽ) നീ ആയോ, ആണോ
mina l-ʿālīna
مِنَ ٱلْعَالِينَ
ഉന്നതന്മാരിൽ, ഉയർന്നവരിൽ (പെട്ടവൻ)

അല്ലാഹു ചോദിച്ചു: ''ഇബ്‌ലീസേ, ഞാനെന്റെ കൈകൊണ്ട് പടച്ചുണ്ടാക്കിയവന്ന് പ്രണമിക്കുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്താണ്? നീ അഹങ്കരിച്ചോ? അതല്ല; നീ പൊങ്ങച്ചക്കാരില്‍പെട്ടുപോയോ?''

തഫ്സീര്‍

قَالَ اَنَا۠ خَيْرٌ مِّنْهُ خَلَقْتَنِيْ مِنْ نَّارٍ وَّخَلَقْتَهٗ مِنْ طِيْنٍ  ( ص: ٧٦ )

qāla
قَالَ
അവൻ പറഞ്ഞു
anā khayrun
أَنَا۠ خَيْرٌ
ഞാൻ ഉത്തമനാണ്
min'hu
مِّنْهُۖ
അവനെക്കാൾ
khalaqtanī
خَلَقْتَنِى
നീ എന്നെ സൃഷ്ടിച്ചിരിക്കുന്നു
min nārin
مِن نَّارٍ
തീയിനാൽ ,അഗ്നിയിൽ നിന്ന്
wakhalaqtahu
وَخَلَقْتَهُۥ
അവനെ നീ സൃഷ്ടിച്ചു
min ṭīnin
مِن طِينٍ
കളിമണ്ണിനാൽ

ഇബ്‌ലീസ് പറഞ്ഞു: ''മനുഷ്യനെക്കാള്‍ ശ്രേഷ്ഠന്‍ ഞാനാണ്. നീയെന്നെ പടച്ചത് തീയില്‍ നിന്നാണ്. അവനെ സൃഷ്ടിച്ചതോ കളിമണ്ണില്‍ നിന്നും.''

തഫ്സീര്‍

قَالَ فَاخْرُجْ مِنْهَا فَاِنَّكَ رَجِيْمٌۖ  ( ص: ٧٧ )

qāla
قَالَ
അവൻ പറഞ്ഞു
fa-ukh'ruj
فَٱخْرُجْ
എന്നാൽ നീ പുറത്ത് പോകണം
min'hā
مِنْهَا
ഇതിൽ (ഇവിടത്തിൽ) നിന്ന്
fa-innaka
فَإِنَّكَ
കാരണം,നിശ്ചയമായും നീ
rajīmun
رَجِيمٌ
ആട്ടപ്പെട്ടവനാണ്

അല്ലാഹു കല്‍പിച്ചു: ''എങ്കില്‍ ഇവിടെ നിന്നിറങ്ങിപ്പോകണം. സംശയമില്ല; ഇനിമുതല്‍ ആട്ടിയോടിക്കപ്പെട്ടവനാണ് നീ.

തഫ്സീര്‍

وَّاِنَّ عَلَيْكَ لَعْنَتِيْٓ اِلٰى يَوْمِ الدِّيْنِ  ( ص: ٧٨ )

wa-inna ʿalayka
وَإِنَّ عَلَيْكَ
നിശ്ചയമായും നിന്റെ മേൽ ഉണ്ടുതാനും
laʿnatī
لَعْنَتِىٓ
എന്റെ ശാപം
ilā yawmi l-dīni
إِلَىٰ يَوْمِ ٱلدِّينِ
നടപടിയെടുക്കുന്ന (പ്രതിഫലത്തിന്റെ) ദിവസം വരെ

''വിധിദിനം വരെ നിന്റെമേല്‍ എന്റെ ശാപമുണ്ട്; തീര്‍ച്ച.''

തഫ്സീര്‍

قَالَ رَبِّ فَاَنْظِرْنِيْٓ اِلٰى يَوْمِ يُبْعَثُوْنَ  ( ص: ٧٩ )

qāla
قَالَ
അവൻ പറഞ്ഞു
rabbi
رَبِّ
എൻെറ രക്ഷിതാവേ
fa-anẓir'nī
فَأَنظِرْنِىٓ
എനിക്ക് ഒഴിവ് (കാലതാമസം) നൽകണേ
ilā yawmi
إِلَىٰ يَوْمِ
ദിവസം വരെ
yub'ʿathūna
يُبْعَثُونَ
അവർ (ഉയിർത്തു) എഴുന്നേൽപിക്കപ്പെടുന്ന

ഇബ്‌ലീസ് പറഞ്ഞു: ''എന്റെ നാഥാ, എങ്കില്‍ അവര്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നനാള്‍ വരെ നീ എനിക്കു അവസരം തരേണമേ.''

തഫ്സീര്‍

قَالَ فَاِنَّكَ مِنَ الْمُنْظَرِيْنَۙ  ( ص: ٨٠ )

qāla
قَالَ
അവൻ പറഞ്ഞു
fa-innaka
فَإِنَّكَ
എന്നാൽ നിശ്ചയമായും നീ
mina l-munẓarīna
مِنَ ٱلْمُنظَرِينَ
കാലതാമസം നൽകപ്പെട്ടവരിൽ തന്നെ

അല്ലാഹു അറിയിച്ചു: ''നീ അവസരം നല്‍കപ്പെട്ടവരുടെ കൂട്ടത്തിലാണ്.

തഫ്സീര്‍