Skip to main content

اَلَمْ تَرَ اِلَى الَّذِيْنَ اُوْتُوْا نَصِيْبًا مِّنَ الْكِتٰبِ يُؤْمِنُوْنَ بِالْجِبْتِ وَالطَّاغُوْتِ وَيَقُوْلُوْنَ لِلَّذِيْنَ كَفَرُوْا هٰٓؤُلَاۤءِ اَهْدٰى مِنَ الَّذِيْنَ اٰمَنُوْا سَبِيْلًا   ( النساء: ٥١ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ, നോക്കുന്നില്ലേ
ilā alladhīna
إِلَى ٱلَّذِينَ
യാതൊരു കൂട്ടരിലേക്ക്
ūtū
أُوتُوا۟
അവര്‍ക്ക് കൊടുക്കപ്പെട്ടു
naṣīban
نَصِيبًا
ഒരംശം, പങ്ക്
mina l-kitābi
مِّنَ ٱلْكِتَٰبِ
ഗ്രന്ഥത്തില്‍നിന്ന്
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
bil-jib'ti
بِٱلْجِبْتِ
ജിബ്ത്തില്‍ (ക്ഷുദ്രമായതില്‍)
wal-ṭāghūti
وَٱلطَّٰغُوتِ
ത്വാഗൂത്തിലും (ദുര്‍മൂര്‍ത്തിയിലും)
wayaqūlūna
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
lilladhīna kafarū
لِلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരെക്കുറിച്ച്
hāulāi
هَٰٓؤُلَآءِ
ഇക്കൂട്ടര്‍
ahdā
أَهْدَىٰ
അധികം നേര്‍മാര്‍ഗികളാണ്, നേരായു ള്ളവരാണ്
mina alladhīna āmanū
مِنَ ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരെക്കാള്‍
sabīlan
سَبِيلًا
വഴി, മാര്‍ഗത്താല്‍

വേദവിജ്ഞാനത്തില്‍നിന്നൊരു വിഹിതം ലഭിച്ചവരെ നീ കണ്ടില്ലേ? അവര്‍ ഗൂഢവിദ്യകളിലും പൈശാചിക ശക്തികളിലും വിശ്വസിക്കുന്നു. 'ഇവര്‍ സത്യവിശ്വാസികളെക്കാള്‍ നേര്‍വഴിയിലാണെ'ന്ന് സത്യനിഷേധികളെ സംബന്ധിച്ച് പറയുകയും ചെയ്യുന്നു.

തഫ്സീര്‍

اُولٰۤىِٕكَ الَّذِيْنَ لَعَنَهُمُ اللّٰهُ ۗوَمَنْ يَّلْعَنِ اللّٰهُ فَلَنْ تَجِدَ لَهٗ نَصِيْرًا   ( النساء: ٥٢ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
alladhīna
ٱلَّذِينَ
യാതൊരുവത്രെ
laʿanahumu
لَعَنَهُمُ
അവരെ ശപിച്ചിരിക്കുന്നു
l-lahu
ٱللَّهُۖ
അല്ലാഹു
waman
وَمَن
ആരെ(യെങ്കിലും)
yalʿani l-lahu
يَلْعَنِ ٱللَّهُ
അല്ലാഹു ശപിക്കുന്ന (തായാല്‍)
falan tajida
فَلَن تَجِدَ
എന്നാല്‍ നീ കണ്ടെത്തുന്നതേയല്ല
lahu
لَهُۥ
അവന്
naṣīran
نَصِيرًا
ഒരു സഹായകനെ(യും)

അറിയുക: അല്ലാഹു ശപിച്ചവരാണവര്‍. അല്ലാഹു ശപിച്ചവനെ സഹായിക്കുന്ന ആരെയും നിനക്ക് കണ്ടെത്താനാവില്ല.

തഫ്സീര്‍

اَمْ لَهُمْ نَصِيْبٌ مِّنَ الْمُلْكِ فَاِذًا لَّا يُؤْتُوْنَ النَّاسَ نَقِيْرًاۙ  ( النساء: ٥٣ )

am
أَمْ
അതോ, അതല്ല, അഥവാ
lahum
لَهُمْ
അവര്‍ക്കു(ണ്ടോ)
naṣībun
نَصِيبٌ
വല്ല അംശവും, പങ്ക്
mina l-mul'ki
مِّنَ ٱلْمُلْكِ
രാജത്വ(രാജാധിപത്യം)ത്തില്‍ നിന്നു(ള്ള)
fa-idhan
فَإِذًا
എന്നാലപ്പോള്‍
lā yu'tūna
لَّا يُؤْتُونَ
അവര്‍ നല്‍കുകയില്ല
l-nāsa
ٱلنَّاسَ
മനുഷ്യര്‍ക്ക്
naqīran
نَقِيرًا
ഒരു നക്വീറും, കുത്തും (അണുവോളം, ഒട്ടും)

അതല്ല; അവര്‍ക്ക് അധികാരത്തിലെന്തെങ്കിലും പങ്കുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ അവരൊന്നും ജനങ്ങള്‍ക്ക് നല്‍കുമായിരുന്നില്ല.

തഫ്സീര്‍

اَمْ يَحْسُدُوْنَ النَّاسَ عَلٰى مَآ اٰتٰىهُمُ اللّٰهُ مِنْ فَضْلِهٖۚ فَقَدْ اٰتَيْنَآ اٰلَ اِبْرٰهِيْمَ الْكِتٰبَ وَالْحِكْمَةَ وَاٰتَيْنٰهُمْ مُّلْكًا عَظِيْمًا   ( النساء: ٥٤ )

am yaḥsudūna
أَمْ يَحْسُدُونَ
അതല്ല അവര്‍ അസൂയപ്പെടുന്നുവോ
l-nāsa
ٱلنَّاسَ
മനുഷ്യരോട്
ʿalā mā
عَلَىٰ مَآ
യാതൊന്നിനെപ്പറ്റി
ātāhumu l-lahu
ءَاتَىٰهُمُ ٱللَّهُ
അല്ലാഹു അവര്‍ക്ക് നല്‍കിയ
min faḍlihi
مِن فَضْلِهِۦۖ
അവന്‍റെ അനുഗ്രഹത്തില്‍ (ദയവില്‍) നിന്ന്
faqad ātaynā
فَقَدْ ءَاتَيْنَآ
എന്നാല്‍ നാം നല്‍കിയിട്ടുണ്ട്
āla ib'rāhīma
ءَالَ إِبْرَٰهِيمَ
ഇബ്‌റാഹീമിന്‍റെ കുടുംബത്തിന്ന്, കൂട്ടര്‍ക്ക്
l-kitāba
ٱلْكِتَٰبَ
(വേദ)ഗ്രന്ഥം
wal-ḥik'mata
وَٱلْحِكْمَةَ
വിജ്ഞാനവും, തത്വജ്ഞാനവും
waātaynāhum
وَءَاتَيْنَٰهُم
അവര്‍ക്ക് നാം നല്‍കുകയും ചെയ്തു
mul'kan
مُّلْكًا
രാജത്വം, രാജാധികാരം
ʿaẓīman
عَظِيمًا
വമ്പിച്ച

അതല്ല; അല്ലാഹു തന്റെ ഔദാര്യത്തില്‍നിന്ന് നല്‍കിയതിന്റെ പേരില്‍ അവര്‍ ജനങ്ങളോട് അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്‌റാഹീം കുടുംബത്തിന് നാം വേദവും തത്ത്വജ്ഞാനവും നല്‍കിയിട്ടുണ്ട്. അവര്‍ക്കു നാം അതിമഹത്തായ ആധിപത്യവും നല്‍കി.

തഫ്സീര്‍

فَمِنْهُمْ مَّنْ اٰمَنَ بِهٖ وَمِنْهُمْ مَّنْ صَدَّ عَنْهُ ۗ وَكَفٰى بِجَهَنَّمَ سَعِيْرًا  ( النساء: ٥٥ )

famin'hum man
فَمِنْهُم مَّنْ
എന്നിട്ട് അവരിലുണ്ട്, അവരില്‍ നിന്ന് (ചിലര്‍)
āmana
ءَامَنَ
വിശ്വസിച്ചവര്‍ (ഉണ്ട്)
bihi
بِهِۦ
അതില്‍
wamin'hum
وَمِنْهُم
അവരിലുണ്ട് (ചിലര്‍)
man ṣadda
مَّن صَدَّ
തിരിഞ്ഞു കളഞ്ഞവര്‍
ʿanhu
عَنْهُۚ
അതിനെ വിട്ട്
wakafā
وَكَفَىٰ
മതി
bijahannama
بِجَهَنَّمَ
ജഹന്നം(തന്നെ)
saʿīran
سَعِيرًا
കത്തിജ്വലിക്കുന്ന അഗ്നിയായി

അവരില്‍ ആ സന്ദേശത്തില്‍ വിശ്വസിച്ചവരുണ്ട്. അതില്‍നിന്ന് പിന്തിരിഞ്ഞവരുമുണ്ട്. അവര്‍ക്ക് കത്തിക്കാളും നരകത്തീതന്നെമതി.

തഫ്സീര്‍

اِنَّ الَّذِيْنَ كَفَرُوْا بِاٰيٰتِنَا سَوْفَ نُصْلِيْهِمْ نَارًاۗ كُلَّمَا نَضِجَتْ جُلُوْدُهُمْ بَدَّلْنٰهُمْ جُلُوْدًا غَيْرَهَا لِيَذُوْقُوا الْعَذَابَۗ اِنَّ اللّٰهَ كَانَ عَزِيْزًا حَكِيْمًا   ( النساء: ٥٦ )

inna alladhīna kafarū
إِنَّ ٱلَّذِينَ كَفَرُوا۟
നിശ്ചയമായും അവിശ്വസിച്ചവര്‍
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ആയത്തുകളില്‍
sawfa
سَوْفَ
വഴിയെ, പിറകെ
nuṣ'līhim
نُصْلِيهِمْ
നാമവരെ കടത്തി എരിയിക്കും
nāran
نَارًا
അഗ്നിയില്‍
kullamā naḍijat
كُلَّمَا نَضِجَتْ
വെന്തു പോകുമ്പോഴെല്ലാം (പാകമാകു - പഴുക്കു- മ്പോഴൊക്കെ)
julūduhum
جُلُودُهُم
അവരുടെ തൊലികള്‍
baddalnāhum
بَدَّلْنَٰهُمْ
അവര്‍ക്ക് നാം പകരമാക്കും
julūdan
جُلُودًا
തൊലികളെ
ghayrahā
غَيْرَهَا
അവയല്ലാത്ത
liyadhūqū
لِيَذُوقُوا۟
അവര്‍ രുചി നോക്കുവാന്‍വേണ്ടി
l-ʿadhāba
ٱلْعَذَابَۗ
ശിക്ഷയെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു, ആയിരിക്കുന്നു
ʿazīzan
عَزِيزًا
പ്രതാപശാലി
ḥakīman
حَكِيمًا
അഗാധജ്ഞന്‍, യുക്തിജ്ഞാനി

നമ്മുടെ പ്രമാണങ്ങളെ തള്ളിക്കളഞ്ഞവരെ നാം നരകത്തീയിലെറിയും; തീര്‍ച്ച. അവരുടെ തൊലി വെന്തുരുകുംതോറും അവര്‍ക്കു പുതിയ തൊലി നാം മാറ്റിക്കൊടുത്തുകൊണ്ടിരിക്കും. തുടര്‍ന്നും അവര്‍ നമ്മുടെ ശിക്ഷ അനുഭവിക്കാന്‍. സംശയമില്ല; അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ.

തഫ്സീര്‍

وَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ سَنُدْخِلُهُمْ جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَآ اَبَدًاۗ لَهُمْ فِيْهَآ اَزْوَاجٌ مُّطَهَّرَةٌ ۙ وَّنُدْخِلُهُمْ ظِلًّا ظَلِيْلًا   ( النساء: ٥٧ )

wa-alladhīna āmanū
وَٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരാകട്ടെ
waʿamilū
وَعَمِلُوا۟
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്ത
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ക്കര്‍മങ്ങള്‍
sanud'khiluhum
سَنُدْخِلُهُمْ
വഴിയെ നാം അവരെ പ്രവേശിപ്പിക്കും
jannātin
جَنَّٰتٍ
സ്വര്‍ഗങ്ങളില്‍, തോപ്പുകളില്‍
tajrī
تَجْرِى
ഒഴുകുന്ന
min taḥtihā
مِن تَحْتِهَا
അതിന്റെ അടിയിലൂടെ
l-anhāru
ٱلْأَنْهَٰرُ
അരുവികള്‍, നദികള്‍
khālidīna
خَٰلِدِينَ
നിത്യവാസികളായിട്ട്
fīhā
فِيهَآ
അവയില്‍
abadan
أَبَدًاۖ
എന്നെന്നും
lahum fīhā
لَّهُمْ فِيهَآ
അവിടത്തില്‍ അവര്‍ക്കുണ്ട്
azwājun
أَزْوَٰجٌ
ഇണകള്‍
muṭahharatun
مُّطَهَّرَةٌۖ
ശുദ്ധിയാക്കപ്പെട്ട, പരിശുദ്ധകളായ
wanud'khiluhum
وَنُدْخِلُهُمْ
നാമവരെ പ്രവേശിപ്പിക്കുകയും ചെയ്യും
ẓillan
ظِلًّا
നിഴലില്‍, തണലില്‍
ẓalīlan
ظَلِيلًا
തണലേകുന്ന (നിബിഡമായ - നിത്യം തിങ്ങിയ തണലുള്ള)

എന്നാല്‍ വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ നാം താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ട്. അവരെ നാം ഇടതിങ്ങിയ പച്ചിലത്തണലില്‍ പ്രവേശിപ്പിക്കും.

തഫ്സീര്‍

۞ اِنَّ اللّٰهَ يَأْمُرُكُمْ اَنْ تُؤَدُّوا الْاَمٰنٰتِ اِلٰٓى اَهْلِهَاۙ وَاِذَا حَكَمْتُمْ بَيْنَ النَّاسِ اَنْ تَحْكُمُوْا بِالْعَدْلِ ۗ اِنَّ اللّٰهَ نِعِمَّا يَعِظُكُمْ بِهٖ ۗ اِنَّ اللّٰهَ كَانَ سَمِيْعًاۢ بَصِيْرًا  ( النساء: ٥٨ )

inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yamurukum
يَأْمُرُكُمْ
നിങ്ങളോട് കല്‍പിക്കുന്നു
an tu-addū
أَن تُؤَدُّوا۟
നിങ്ങള്‍ കൊടുത്തുവീട്ടു (തീര്‍ത്തു- ഏല്‍പിച്ചു കൊടുക്കു)വാന്‍
l-amānāti
ٱلْأَمَٰنَٰتِ
അമാനത്ത് (അനാമത്ത് - വിശ്വസിച്ചേല്‍പിക്കപ്പെട്ടത്)കളെ
ilā ahlihā
إِلَىٰٓ أَهْلِهَا
അവയുടെ ആള്‍ക്കാര്‍ക്ക്, അതിന്‍റെ അര്‍ഹരിലേക്ക്
wa-idhā ḥakamtum
وَإِذَا حَكَمْتُم
നിങ്ങള്‍ വിധി (കല്‍പി)ച്ചാല്‍
bayna l-nāsi
بَيْنَ ٱلنَّاسِ
മനുഷ്യര്‍ക്കിടയില്‍
an taḥkumū
أَن تَحْكُمُوا۟
നിങ്ങള്‍ വിധിക്കുവാന്‍
bil-ʿadli
بِٱلْعَدْلِۚ
നീതിപൂര്‍വ്വം
inna l-laha
إِنَّ ٱللَّهَ
നിശ്ചയ മായും അല്ലാഹു
niʿimmā
نِعِمَّا
യാതൊന്ന് വളരെ നല്ലതാണ്
yaʿiẓukum
يَعِظُكُم
നിങ്ങള്‍ക്ക് സദുപദേശം നല്‍കുന്ന
bihi
بِهِۦٓۗ
അതുകൊണ്ട്, അതിനെ
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു
samīʿan
سَمِيعًۢا
കേള്‍ക്കുന്നവന്‍
baṣīran
بَصِيرًا
കാണുന്നവന്‍

അല്ലാഹു നിങ്ങളോടിതാ കല്‍പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اَطِيْعُوا اللّٰهَ وَاَطِيْعُوا الرَّسُوْلَ وَاُولِى الْاَمْرِ مِنْكُمْۚ فَاِنْ تَنَازَعْتُمْ فِيْ شَيْءٍ فَرُدُّوْهُ اِلَى اللّٰهِ وَالرَّسُوْلِ اِنْ كُنْتُمْ تُؤْمِنُوْنَ بِاللّٰهِ وَالْيَوْمِ الْاٰخِرِۗ ذٰلِكَ خَيْرٌ وَّاَحْسَنُ تَأْوِيْلًا ࣖ   ( النساء: ٥٩ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
വിശ്വസിച്ചവരേ
aṭīʿū
أَطِيعُوا۟
നിങ്ങള്‍ അനുസരിക്കുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
wa-aṭīʿū
وَأَطِيعُوا۟
നിങ്ങള്‍ അനുസരിക്കുകയും ചെയ്യുവിന്‍
l-rasūla
ٱلرَّسُولَ
റസൂലിനെ
wa-ulī l-amri
وَأُو۟لِى ٱلْأَمْرِ
കാര്യക്കാരെ (അധികാരസ്ഥന്മാരെ)യും
minkum
مِنكُمْۖ
നിങ്ങളില്‍നിന്നുള്ള
fa-in tanāzaʿtum
فَإِن تَنَٰزَعْتُمْ
എന്നാല്‍ (എനി) നിങ്ങള്‍ പിണങ്ങിയെങ്കില്‍, ഭിന്നിച്ചാല്‍
fī shayin
فِى شَىْءٍ
വല്ല കാര്യത്തിലും
faruddūhu
فَرُدُّوهُ
എന്നാലത് നിങ്ങള്‍ മടക്കിക്കൊള്ളുവിന്‍
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിലേക്ക്
wal-rasūli
وَٱلرَّسُولِ
റസൂലിലേക്കും
in kuntum
إِن كُنتُمْ
നിങ്ങളാകുന്നുവെങ്കില്‍
tu'minūna
تُؤْمِنُونَ
വിശ്വസിക്കുന്നു
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِۚ
അന്ത്യദിനത്തിലും
dhālika khayrun
ذَٰلِكَ خَيْرٌ
അത് ഉത്തമമാണ്
wa-aḥsanu
وَأَحْسَنُ
കൂടുതല്‍ നല്ലതുമാണ്
tawīlan
تَأْوِيلًا
പര്യവസാനം, പുലര്‍ച്ചയില്‍

വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍ ഇതാണ് ഏറ്റം നല്ലത്. മെച്ചപ്പെട്ട ഫലത്തിനും ഇതാണ് ഉത്തമം.

തഫ്സീര്‍

اَلَمْ تَرَ اِلَى الَّذِيْنَ يَزْعُمُوْنَ اَنَّهُمْ اٰمَنُوْا بِمَآ اُنْزِلَ اِلَيْكَ وَمَآ اُنْزِلَ مِنْ قَبْلِكَ يُرِيْدُوْنَ اَنْ يَّتَحَاكَمُوْٓا اِلَى الطَّاغُوْتِ وَقَدْ اُمِرُوْٓا اَنْ يَّكْفُرُوْا بِهٖ ۗوَيُرِيْدُ الشَّيْطٰنُ اَنْ يُّضِلَّهُمْ ضَلٰلًا ۢ بَعِيْدًا  ( النساء: ٦٠ )

alam tara
أَلَمْ تَرَ
നീ കണ്ടില്ലേ, നോക്കുന്നില്ലേ
ilā alladhīna
إِلَى ٱلَّذِينَ
യാതൊരുകൂട്ടരെ, ഒരു കൂട്ടരിലേക്ക്
yazʿumūna
يَزْعُمُونَ
അവര്‍ ജല്‍പിക്കുന്നു, (വൃഥാ) പറയുന്നു, ഉരുവിടുന്നു
annahum āmanū
أَنَّهُمْ ءَامَنُوا۟
തങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന്
bimā unzila
بِمَآ أُنزِلَ
ഇറക്കപ്പെട്ടതില്‍
ilayka
إِلَيْكَ
നിനക്ക്, നിന്നിലേക്ക്
wamā unzila
وَمَآ أُنزِلَ
ഇറക്കപ്പെട്ടതിലും
min qablika
مِن قَبْلِكَ
നിന്‍റെ മുമ്പ്
yurīdūna
يُرِيدُونَ
അവര്‍ ഉദ്ദേശിക്കുന്നു
an yataḥākamū
أَن يَتَحَاكَمُوٓا۟
അവര്‍ കേസ്‌കൊടുക്കുവാന്‍, വിധി തേടിച്ചെല്ലുവാന്‍
ilā l-ṭāghūti
إِلَى ٱلطَّٰغُوتِ
ത്വാഗൂത്തിങ്കലേക്ക്, ദുര്‍മൂര്‍ത്തിയിലേക്ക്
waqad umirū
وَقَدْ أُمِرُوٓا۟
അവരോട് കല്‍പിക്കപ്പെട്ടിട്ടുണ്ട്താനും, കല്‍പിക്കപ്പെട്ടിരിക്കെ
an yakfurū
أَن يَكْفُرُوا۟
അവര്‍ അവിശ്വസിക്കുവാന്‍
bihi
بِهِۦ
അതില്‍, അവനില്‍
wayurīdu
وَيُرِيدُ
ഉദ്ദേശിക്കുകയും ചെയ്യുന്നു
l-shayṭānu
ٱلشَّيْطَٰنُ
പിശാച്
an yuḍillahum
أَن يُضِلَّهُمْ
അവരെ വഴി പിഴപ്പിക്കുവാന്‍
ḍalālan
ضَلَٰلًۢا
ഒരു വഴി പിഴവ്
baʿīdan
بَعِيدًا
വിദൂരമായ

നിനക്ക് ഇറക്കിത്തന്നതിലും നിനക്കുമുമ്പ് ഇറക്കിക്കിട്ടിയതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവരെ നീ കണ്ടില്ലേ? അല്ലാഹുവിന്റേതല്ലാത്ത വിധികള്‍ നല്‍കുന്നവരുടെ അടുത്തേക്ക് തീര്‍പ്പു തേടിപ്പോകാനാണ് അവരുദ്ദേശിക്കുന്നത്. സത്യത്തില്‍ അവരെ തള്ളിക്കളയാനാണ് ഇവരോട് കല്‍പിച്ചിരിക്കുന്നത്. പിശാച് അവരെ നേര്‍വഴിയില്‍നിന്ന് തെറ്റിച്ച് സത്യത്തില്‍ നിന്ന് ഏറെ ദൂരെയാക്കാനാണ്ആഗ്രഹിക്കുന്നത്.

തഫ്സീര്‍