Skip to main content

هٰذَا هُدًىۚ وَالَّذِيْنَ كَفَرُوْا بِاٰيٰتِ رَبِّهِمْ لَهُمْ عَذَابٌ مِّنْ رِّجْزٍ اَلِيْمٌ ࣖ  ( الجاثية: ١١ )

hādhā hudan
هَٰذَا هُدًىۖ
ഇതൊരു മാര്‍ഗ്ഗദര്‍ശനം
wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരാകട്ടെ
biāyāti rabbihim
بِـَٔايَٰتِ رَبِّهِمْ
തങ്ങളുടെ റബ്ബിന്റെ ആയത്തുകളില്‍
lahum ʿadhābun
لَهُمْ عَذَابٌ
അവര്‍ക്കു ശിക്ഷയുണ്ട്
min rij'zin
مِّن رِّجْزٍ
കടുത്ത യാതനയാകുന്ന
alīmun
أَلِيمٌ
വേദനയേറിയ

ഈ ഖുര്‍ആന്‍ വഴികാട്ടിയാണ്. തങ്ങളുടെ നാഥന്റെ വചനങ്ങളെ തള്ളിപ്പറയുന്നവര്‍ക്ക് നോവുറ്റ ഹീനമായ ശിക്ഷയുണ്ട്.

തഫ്സീര്‍

۞ اَللّٰهُ الَّذِيْ سَخَّرَ لَكُمُ الْبَحْرَ لِتَجْرِيَ الْفُلْكُ فِيْهِ بِاَمْرِهٖ وَلِتَبْتَغُوْا مِنْ فَضْلِهٖ وَلَعَلَّكُمْ تَشْكُرُوْنَۚ   ( الجاثية: ١٢ )

al-lahu alladhī
ٱللَّهُ ٱلَّذِى
അല്ലാഹു യാതൊരുവനാകുന്നു
sakhara lakumu
سَخَّرَ لَكُمُ
നിങ്ങള്‍ക്കു കീഴ്പെടുത്തിയ
l-baḥra
ٱلْبَحْرَ
സമുദ്രത്തെ
litajriya
لِتَجْرِىَ
സഞ്ചരിക്കുവാന്‍
l-ful'ku
ٱلْفُلْكُ
കപ്പലുകള്‍
fīhi
فِيهِ
അതില്‍ക്കൂടി
bi-amrihi
بِأَمْرِهِۦ
അവന്റെ കല്‍പനപ്രകാരം
walitabtaghū
وَلِتَبْتَغُوا۟
നിങ്ങള്‍ അന്വേഷിക്കുവാനും, തേടുവാനും
min faḍlihi
مِن فَضْلِهِۦ
അവന്റെ അനുഗ്രഹത്തില്‍നിന്നു
walaʿallakum tashkurūna
وَلَعَلَّكُمْ تَشْكُرُونَ
നിങ്ങള്‍ നന്ദിചെയ്യുവാനും, നന്ദികാണിക്കയും ചെയ്തേക്കാം

അല്ലാഹുവാണ് നിങ്ങള്‍ക്ക് കടലിനെ കീഴ്‌പ്പെടുത്തിത്തന്നത്. അവന്റെ കല്‍പനപ്രകാരം അതില്‍ കപ്പലോട്ടാന്‍; നിങ്ങളവന്റെ മഹത്തായ അനുഗ്രഹങ്ങള്‍ പരതാനും. നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ.

തഫ്സീര്‍

وَسَخَّرَ لَكُمْ مَّا فِى السَّمٰوٰتِ وَمَا فِى الْاَرْضِ جَمِيْعًا مِّنْهُ ۗاِنَّ فِيْ ذٰلِكَ لَاٰيٰتٍ لِّقَوْمٍ يَّتَفَكَّرُوْنَ   ( الجاثية: ١٣ )

wasakhara lakum
وَسَخَّرَ لَكُم
നിങ്ങള്‍ക്കവന്‍ കീഴ്പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു
mā fī l-samāwāti
مَّا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളതു
wamā fī l-arḍi
وَمَا فِى ٱلْأَرْضِ
ഭൂമിയിലുള്ളതും
jamīʿan
جَمِيعًا
എല്ലാം, മുഴുവനും
min'hu
مِّنْهُۚ
അവനില്‍നിന്നു (അവന്റെ വകയായി)
inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ട്
laāyātin
لَءَايَٰتٍ
പല ദൃഷ്ടാന്തങ്ങള്‍
liqawmin
لِّقَوْمٍ
ജനതക്കു
yatafakkarūna
يَتَفَكَّرُونَ
ചിന്തിക്കുന്ന

ആകാശഭൂമികളിലുള്ളതൊക്കെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു. എല്ലാം അവനില്‍ നിന്നുള്ളതാണ്. തീര്‍ച്ചയായും ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം തെളിവുകളുണ്ട്.

തഫ്സീര്‍

قُلْ لِّلَّذِيْنَ اٰمَنُوْا يَغْفِرُوْا لِلَّذِيْنَ لَا يَرْجُوْنَ اَيَّامَ اللّٰهِ لِيَجْزِيَ قَوْمًا ۢبِمَا كَانُوْا يَكْسِبُوْنَ   ( الجاثية: ١٤ )

qul
قُل
പറയുക
lilladhīna āmanū
لِّلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരോടു
yaghfirū
يَغْفِرُوا۟
അവര്‍ പൊറുത്തുകൊടുക്കട്ടെ, വിട്ടുകൊടുക്കട്ടെ
lilladhīna
لِلَّذِينَ
യാതൊരുകൂട്ടര്‍ക്കു
lā yarjūna
لَا يَرْجُونَ
പ്രതീക്ഷിക്കാത്ത, പേടിക്കാത്ത
ayyāma l-lahi
أَيَّامَ ٱللَّهِ
അല്ലാഹുവിന്റെ ദിവസങ്ങളെ
liyajziya
لِيَجْزِىَ
അവന്‍ പ്രതിഫലം നല്‍കുവാന്‍വേണ്ടി
qawman
قَوْمًۢا
ഒരു ജനതക്കു
bimā kānū
بِمَا كَانُوا۟
അവരായിരുന്നതിനു
yaksibūna
يَكْسِبُونَ
പ്രവര്‍ത്തിക്കും, സമ്പാദിക്കും

സത്യവിശ്വാസികളോടു പറയൂ: അല്ലാഹുവിന്റെ ശിക്ഷയുടെ നാളുകളെ പ്രതീക്ഷിക്കാത്ത സത്യനിഷേധികളോട് അവര്‍ വിട്ടുവീഴ്ച കാണിക്കട്ടെ. ഓരോ ജനതക്കും അവര്‍ നേടിയെടുത്തതിന്റെ ഫലം നല്‍കാന്‍ അല്ലാഹുവിന് തന്നെ അവസരമുണ്ടാകാന്‍.

തഫ്സീര്‍

مَنْ عَمِلَ صَالِحًا فَلِنَفْسِهٖۚ وَمَنْ اَسَاۤءَ فَعَلَيْهَا ۖ ثُمَّ اِلٰى رَبِّكُمْ تُرْجَعُوْنَ  ( الجاثية: ١٥ )

man ʿamila
مَنْ عَمِلَ
ആര്‍ പ്രവര്‍ത്തിച്ചുവോ
ṣāliḥan
صَٰلِحًا
നല്ലതു (സല്‍പ്രവൃത്തി)
falinafsihi
فَلِنَفْسِهِۦۖ
എന്നാലവന്റെ ദേഹത്തിനു (ആത്മാവിനു) തന്നെ
waman asāa
وَمَنْ أَسَآءَ
ആരെങ്കിലും തിന്മ ചെയ്‌താല്‍
faʿalayhā
فَعَلَيْهَاۖ
എന്നാല്‍ അതിന്റെ മേല്‍തന്നെ
thumma
ثُمَّ
പിന്നെ
ilā rabbikum
إِلَىٰ رَبِّكُمْ
നിങ്ങളുടെ റബ്ബിങ്കലേക്കു
tur'jaʿūna
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടുന്നു, മടക്കപ്പെടും

ആരെങ്കിലും നന്മ ചെയ്താല്‍ അതിന്റെ ഗുണം അവനുതന്നെയാണ്. വല്ലവനും തിന്മ ചെയ്താല്‍ അതിന്റെ ദോഷവും അവനുതന്നെ. പിന്നെ നിങ്ങളൊക്കെ മടക്കപ്പെടുക നിങ്ങളുടെ നാഥങ്കലേക്കാണ്.

തഫ്സീര്‍

وَلَقَدْ اٰتَيْنَا بَنِيْٓ اِسْرَاۤءِيْلَ الْكِتٰبَ وَالْحُكْمَ وَالنُّبُوَّةَ وَرَزَقْنٰهُمْ مِّنَ الطَّيِّبٰتِ وَفَضَّلْنٰهُمْ عَلَى الْعٰلَمِيْنَ ۚ   ( الجاثية: ١٦ )

walaqad ātaynā
وَلَقَدْ ءَاتَيْنَا
തീര്‍ച്ചയായും നാം കൊടുക്കുകയുണ്ടായി
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
ഇസ്രാഈല്‍ സന്തതികള്‍ക്കു
l-kitāba
ٱلْكِتَٰبَ
വേദഗ്രന്ഥം
wal-ḥuk'ma
وَٱلْحُكْمَ
വിധിയും, വിജ്ഞാനവും
wal-nubuwata
وَٱلنُّبُوَّةَ
പ്രവാചകത്വവും
warazaqnāhum
وَرَزَقْنَٰهُم
അവര്‍ക്കു നാം ആഹാരവും നല്‍കി
mina l-ṭayibāti
مِّنَ ٱلطَّيِّبَٰتِ
വിശിഷ്ട (നല്ല, പരിശുദ്ധ) വസ്തുക്കളില്‍നിന്നു
wafaḍḍalnāhum
وَفَضَّلْنَٰهُمْ
അവരെ നാം ശ്രേഷ്ടരാക്കുകയും ചെയ്തു
ʿalā l-ʿālamīna
عَلَى ٱلْعَٰلَمِينَ
ലോകരെക്കാള്‍

തീര്‍ച്ചയായും നാം ഇസ്രയേല്‍ മക്കള്‍ക്ക് വേദപുസ്തകമേകി. ആധിപത്യവും പ്രവാചകത്വവും നല്‍കി. ഉത്തമ വസ്തുക്കളില്‍ നിന്ന് അന്നം നല്‍കി. ലോകത്ത് നാമവരെ മറ്റാരെക്കാളും ശ്രേഷ്ഠരാക്കുകയും ചെയ്തു.

തഫ്സീര്‍

وَاٰتَيْنٰهُمْ بَيِّنٰتٍ مِّنَ الْاَمْرِۚ فَمَا اخْتَلَفُوْٓا اِلَّا مِنْۢ بَعْدِ مَا جَاۤءَهُمُ الْعِلْمُ بَغْيًاۢ بَيْنَهُمْ ۗاِنَّ رَبَّكَ يَقْضِيْ بَيْنَهُمْ يَوْمَ الْقِيٰمَةِ فِيْمَا كَانُوْا فِيْهِ يَخْتَلِفُوْنَ  ( الجاثية: ١٧ )

waātaynāhum
وَءَاتَيْنَٰهُم
അവര്‍ക്കു നാം കൊടുക്കുകയും ചെയ്തു
bayyinātin
بَيِّنَٰتٍ
തെളിവുകള്‍
mina l-amri
مِّنَ ٱلْأَمْرِۖ
(ഈ) കാര്യത്തെ സംബന്ധിച്ചു
famā ikh'talafū
فَمَا ٱخْتَلَفُوٓا۟
എന്നാല്‍ (എന്നിട്ടു) അവര്‍ ഭിന്നിച്ചില്ല, വ്യത്യാസം ചെയ്തിട്ടില്ല
illā min baʿdi
إِلَّا مِنۢ بَعْدِ
ശേഷമല്ലാതെ
mā jāahumu
مَا جَآءَهُمُ
അവര്‍ക്കു വന്നതിന്റെ
l-ʿil'mu
ٱلْعِلْمُ
അറിവു
baghyan
بَغْيًۢا
ധിക്കാരം, (അക്രമം, ശത്രുത, അസൂയ) നിമിത്തം
baynahum
بَيْنَهُمْۚ
തങ്ങള്‍ക്കിടയിലുള്ള
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബ്
yaqḍī baynahum
يَقْضِى بَيْنَهُمْ
അവര്‍ക്കിടയില്‍ തീരുമാനം ചെയ്യും
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ഖിയാമത്തുനാളില്‍
fīmā
فِيمَا
യാതൊന്നില്‍
kānū fīhi
كَانُوا۟ فِيهِ
അതില്‍ അവരായിരുന്നു
yakhtalifūna
يَخْتَلِفُونَ
ഭിന്നിക്കും, വ്യത്യാസംചെയ്യും

അവര്‍ക്കു നാം എല്ലാ കാര്യങ്ങളിലും വ്യക്തമായ പ്രമാണങ്ങള്‍ നല്‍കി. വിജ്ഞാനം വന്നെത്തിയ ശേഷം മാത്രമാണവര്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമായാണത്. അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ള കാര്യങ്ങളില്‍ നിന്റെ നാഥന്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ വിധിത്തീര്‍പ്പ് കല്‍പിക്കുന്നതാണ്.

തഫ്സീര്‍

ثُمَّ جَعَلْنٰكَ عَلٰى شَرِيْعَةٍ مِّنَ الْاَمْرِ فَاتَّبِعْهَا وَلَا تَتَّبِعْ اَهْوَاۤءَ الَّذِيْنَ لَا يَعْلَمُوْنَ  ( الجاثية: ١٨ )

thumma
ثُمَّ
പിന്നെ
jaʿalnāka
جَعَلْنَٰكَ
നിന്നെ നാം ആക്കി
ʿalā sharīʿatin
عَلَىٰ شَرِيعَةٍ
ഒരു (തെളിഞ്ഞ) മാര്‍ഗ്ഗത്തില്‍ (നടപടി ക്രമത്തില്‍)
mina l-amri
مِّنَ ٱلْأَمْرِ
കാര്യത്തെ സംബന്ധിച്ചു
fa-ittabiʿ'hā
فَٱتَّبِعْهَا
ആകയാല്‍ അതിനെ പിന്‍പറ്റുക
walā tattabiʿ
وَلَا تَتَّبِعْ
പിന്‍പറ്റുകയും അരുതു
ahwāa alladhīna
أَهْوَآءَ ٱلَّذِينَ
യാതൊരു കൂട്ടരുടെ ഇച്ഛകളെ
lā yaʿlamūna
لَا يَعْلَمُونَ
അറിവില്ലാത്ത

പിന്നീട് നിന്നെ നാം ഇക്കാര്യത്തില്‍ വ്യക്തമായ നിയമവ്യവസ്ഥയിലാക്കിയിരിക്കുന്നു. അതിനാല്‍ നീ ആ മാര്‍ഗം പിന്തുടരുക. വിവരമില്ലാത്തവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്.

തഫ്സീര്‍

اِنَّهُمْ لَنْ يُّغْنُوْا عَنْكَ مِنَ اللّٰهِ شَيْـًٔا ۗوَاِنَّ الظّٰلِمِيْنَ بَعْضُهُمْ اَوْلِيَاۤءُ بَعْضٍۚ وَاللّٰهُ وَلِيُّ الْمُتَّقِيْنَ   ( الجاثية: ١٩ )

innahum
إِنَّهُمْ
നിശ്ചയമായും അവര്‍
lan yugh'nū
لَن يُغْنُوا۟
ഉപകരിക്കുകയില്ല, പര്യാപ്തമാക്കുകയില്ല
ʿanka
عَنكَ
നിനക്കു, നിന്നെ സംബന്ധിച്ചു
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവിങ്കല്‍നിന്നു
shayan
شَيْـًٔاۚ
യാതൊന്നും
wa-inna l-ẓālimīna
وَإِنَّ ٱلظَّٰلِمِينَ
നിശ്ചയമായും അക്രമകാരികള്‍
baʿḍuhum
بَعْضُهُمْ
അവരില്‍ ചിലര്‍
awliyāu baʿḍin
أَوْلِيَآءُ بَعْضٍۖ
ചിലരുടെ ബന്ധുക്കളാണ്, മിത്രങ്ങളാണ് (സഹായികളാണ്)
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
waliyyu l-mutaqīna
وَلِىُّ ٱلْمُتَّقِينَ
സൂക്ഷ്മതയുള്ളവരുടെ (ഭയഭക്തന്മാരുടെ) ബന്ധുവാണ് (സഹായിയാണ്)

അല്ലാഹുവില്‍ നിന്നുള്ള ഒരു കാര്യത്തിലും നിനക്കൊരുപകാരവും ചെയ്യാന്‍ അവര്‍ക്കാവില്ല. തീര്‍ച്ചയായും അക്രമികള്‍ പരസ്പരം സഹായികളാണ്. എന്നാല്‍ സൂക്ഷ്മത പാലിക്കുന്നവരുടെ രക്ഷാധികാരി അല്ലാഹുവാണ്.

തഫ്സീര്‍

هٰذَا بَصَاۤىِٕرُ لِلنَّاسِ وَهُدًى وَّرَحْمَةٌ لِّقَوْمٍ يُّوْقِنُوْنَ   ( الجاثية: ٢٠ )

hādhā baṣāiru
هَٰذَا بَصَٰٓئِرُ
ഇതു തെളിവുകളാണ്, ഉള്‍ക്കാഴ്ചകളാണ്
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്കു
wahudan
وَهُدًى
മാര്‍ഗ്ഗദര്‍ശനവും
waraḥmatun
وَرَحْمَةٌ
കാരുണ്യവും (അനുഗ്രഹവും)
liqawmin yūqinūna
لِّقَوْمٍ يُوقِنُونَ
ദൃഢമായി വിശ്വസിക്കുന്ന ജനതക്കു

ഇത് മുഴുവന്‍ മനുഷ്യര്‍ക്കും ഉള്‍ക്കാഴ്ച നല്‍കുന്നതാണ്. ദൃഢവിശ്വാസികളായ ജനത്തിന് വഴികാട്ടിയാണ്. മഹത്തായ അനുഗ്രഹവും.

തഫ്സീര്‍