Skip to main content

وَلَوْ كَانُوْا يُؤْمِنُوْنَ بِاللّٰهِ وَالنَّبِيِّ وَمَآ اُنْزِلَ اِلَيْهِ مَا اتَّخَذُوْهُمْ اَوْلِيَاۤءَ وَلٰكِنَّ كَثِيْرًا مِّنْهُمْ فٰسِقُوْنَ  ( المائدة: ٨١ )

walaw kānū
وَلَوْ كَانُوا۟
അവരായിരുന്നുവെങ്കില്‍
yu'minūna
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു(ണ്ടായിരുന്നെങ്കില്‍)
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wal-nabiyi
وَٱلنَّبِىِّ
നബിയിലും
wamā unzila
وَمَآ أُنزِلَ
അവതരിപ്പിക്കപ്പെട്ടതിലും
ilayhi
إِلَيْهِ
അദ്ദേഹത്തിലേക്ക്
mā ittakhadhūhum
مَا ٱتَّخَذُوهُمْ
അവര്‍ അവരെ സ്വീകരിക്കൂമായിരുന്നില്ല
awliyāa
أَوْلِيَآءَ
മിത്രങ്ങള്‍, ബന്ധപ്പെട്ടവര്‍
walākinna
وَلَٰكِنَّ
എങ്കിലും
kathīran
كَثِيرًا
വളരെ (ആളുകള്‍), പലരും
min'hum
مِّنْهُمْ
അവരില്‍ നിന്ന്
fāsiqūna
فَٰسِقُونَ
തോന്നിയവാസി (ധിക്കാരി)കളാണ്

അല്ലാഹുവിലും പ്രവാചകനിലും അദ്ദേഹത്തിന് ഇറക്കിക്കിട്ടിയതിലും വിശ്വസിച്ചിരുന്നുവെങ്കില്‍ അവരൊരിക്കലും സത്യനിഷേധികളെ ഇവ്വിധം രക്ഷാധികാരികളാക്കുമായിരുന്നില്ല. എന്നാല്‍ അവരിലേറെ പേരും ധിക്കാരികളാകുന്നു.

തഫ്സീര്‍

۞ لَتَجِدَنَّ اَشَدَّ النَّاسِ عَدَاوَةً لِّلَّذِيْنَ اٰمَنُوا الْيَهُوْدَ وَالَّذِيْنَ اَشْرَكُوْاۚ وَلَتَجِدَنَّ اَقْرَبَهُمْ مَّوَدَّةً لِّلَّذِيْنَ اٰمَنُوا الَّذِيْنَ قَالُوْٓا اِنَّا نَصٰرٰىۗ ذٰلِكَ بِاَنَّ مِنْهُمْ قِسِّيْسِيْنَ وَرُهْبَانًا وَّاَنَّهُمْ لَا يَسْتَكْبِرُوْنَ ۔  ( المائدة: ٨٢ )

latajidanna
لَتَجِدَنَّ
നിശ്ചയമായും നീ കണ്ടെത്തും (കാണും - നിനക്കനുഭവപ്പെടും
ashadda l-nāsi
أَشَدَّ ٱلنَّاسِ
മനുഷ്യരില്‍ ഏറ്റം കഠിനമായവരെ
ʿadāwatan
عَدَٰوَةً
ശത്രുത, ശത്രുതയില്‍
lilladhīna āmanū
لِّلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരോട്
l-yahūda
ٱلْيَهُودَ
യഹൂദികളായി, യഹൂദരാണെന്ന്
wa-alladhīna ashrakū
وَٱلَّذِينَ أَشْرَكُوا۟ۖ
ശിര്‍ക്കു ചെയ്തവരും (ബഹുദൈവ വിശ്വാസികളും)
walatajidanna
وَلَتَجِدَنَّ
നിശ്ചയമായും നീ കണ്ടെത്തുക(കാണുക)യും ചെയ്യും
aqrabahum
أَقْرَبَهُم
അവരില്‍ ഏറ്റവും അടുത്തവരെ
mawaddatan
مَّوَدَّةً
സ്‌നേഹബന്ധം, താല്‍പര്യത്തില്‍
lilladhīna āmanū
لِّلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരോട്
alladhīna qālū
ٱلَّذِينَ قَالُوٓا۟
പറഞ്ഞവര്‍, പറയുന്നവര്‍
innā naṣārā
إِنَّا نَصَٰرَىٰۚ
ഞങ്ങള്‍ നസ്‌റാനികള്‍ ആണെന്ന്
dhālika
ذَٰلِكَ
അത്
bi-anna min'hum
بِأَنَّ مِنْهُمْ
അവരിലുണ്ട് എന്നതു കൊണ്ടാകുന്നു
qissīsīna
قِسِّيسِينَ
പണ്ഡിതന്മാര്‍, ആചാര്യന്മാര്‍, വിദ്വാന്മാര്‍
waruh'bānan
وَرُهْبَانًا
പുരോഹിതന്മാരും, സന്യാസികളും, ഭക്തന്മാരും
wa-annahum
وَأَنَّهُمْ
അവര്‍ എന്നുള്ളതും
lā yastakbirūna
لَا يَسْتَكْبِرُونَ
അഹംഭാവം നടിക്കുകയില്ല (എന്നുള്ളതും)

മനുഷ്യരില്‍ സത്യവിശ്വാസികളോട് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിശ്ചയമായും നിനക്ക് കാണാം; ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്നു പറഞ്ഞവരാണ് വിശ്വാസികളോട് കൂടുതല്‍ സ്‌നേഹമുള്ളവരെന്നും. അവരില്‍ പണ്ഡിതന്മാരും പുണ്യാളന്മാരുമുണ്ടെന്നതും അവര്‍ അഹന്ത നടിക്കുന്നില്ലെന്നതുമാണിതിനു കാരണം.

തഫ്സീര്‍

وَاِذَا سَمِعُوْا مَآ اُنْزِلَ اِلَى الرَّسُوْلِ تَرٰٓى اَعْيُنَهُمْ تَفِيْضُ مِنَ الدَّمْعِ مِمَّا عَرَفُوْا مِنَ الْحَقِّۚ يَقُوْلُوْنَ رَبَّنَآ اٰمَنَّا فَاكْتُبْنَا مَعَ الشّٰهِدِيْنَ   ( المائدة: ٨٣ )

wa-idhā samiʿū
وَإِذَا سَمِعُوا۟
അവര്‍ കേട്ടാല്‍
mā unzila
مَآ أُنزِلَ
അവതരിപ്പിക്കപ്പെട്ടത്
ilā l-rasūli
إِلَى ٱلرَّسُولِ
റസൂലിലേക്ക്
tarā
تَرَىٰٓ
നിനക്ക് കാണാം
aʿyunahum
أَعْيُنَهُمْ
അവരുടെ കണ്ണുകളെ
tafīḍu
تَفِيضُ
അവ ഒഴുകുന്നതായി
mina l-damʿi
مِنَ ٱلدَّمْعِ
കണ്ണുനീരിനാല്‍
mimmā ʿarafū
مِمَّا عَرَفُوا۟
അവര്‍ മനസ്സിലാക്കിയ (അറിഞ്ഞ)തിനാല്‍
mina l-ḥaqi
مِنَ ٱلْحَقِّۖ
യഥാര്‍ത്ഥത്തില്‍ നിന്നും
yaqūlūna
يَقُولُونَ
അവര്‍ പറയും, പറഞ്ഞും കൊണ്ട്
rabbanā
رَبَّنَآ
ഞങ്ങളുടെറബ്ബേ (രക്ഷിതാവേ)
āmannā
ءَامَنَّا
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
fa-uk'tub'nā
فَٱكْتُبْنَا
ആകയാല്‍ ഞങ്ങളെ നീ രേഖപ്പെടുത്തേണമേ
maʿa l-shāhidīna
مَعَ ٱلشَّٰهِدِينَ
സാക്ഷ്യം വഹിക്കുന്നവരുടെ കൂടെ

സത്യം മനസ്സിലായതിനാല്‍, ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് നിനക്കു കാണാം. അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: ''ഞങ്ങളുടെ നാഥാ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെയും നീ സത്യസാക്ഷികളുടെ കൂട്ടത്തില്‍ പെടുത്തേണമേ.

തഫ്സീര്‍

وَمَا لَنَا لَا نُؤْمِنُ بِاللّٰهِ وَمَا جَاۤءَنَا مِنَ الْحَقِّۙ وَنَطْمَعُ اَنْ يُّدْخِلَنَا رَبُّنَا مَعَ الْقَوْمِ الصّٰلِحِيْنَ  ( المائدة: ٨٤ )

wamā lanā
وَمَا لَنَا
ഞങ്ങള്‍ക്കെന്താണു(ള്ളത്)
lā nu'minu
لَا نُؤْمِنُ
ഞങ്ങള്‍ വിശ്വസിക്കാതെ (ഇരിക്കുമാറ്)
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wamā jāanā
وَمَا جَآءَنَا
ഞങ്ങള്‍ക്ക് വന്നിട്ടുള്ളതിലും
mina l-ḥaqi
مِنَ ٱلْحَقِّ
യഥാര്‍ത്ഥത്തില്‍ നിന്ന്
wanaṭmaʿu
وَنَطْمَعُ
ഞങ്ങള്‍ മോഹിച്ചുകൊണ്ടിരിക്കെ, ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
an yud'khilanā
أَن يُدْخِلَنَا
ഞങ്ങളെ പ്രവേശിപ്പിക്കുവാന്‍
rabbunā
رَبُّنَا
ഞങ്ങളുടെ റബ്ബ്
maʿa l-qawmi
مَعَ ٱلْقَوْمِ
ജനങ്ങളോടു കൂടെ
l-ṣāliḥīna
ٱلصَّٰلِحِينَ
സദ്‌വൃത്തരായ

''ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരിലുള്‍പ്പെടുത്തണമെന്ന് ഞങ്ങളാഗ്രഹിച്ചുകൊണ്ടിരിക്കെ ഞങ്ങളുടെ നാഥനിലും ഞങ്ങള്‍ക്കു വന്നെത്തിയ സത്യത്തിലും ഞങ്ങളെന്തിനു വിശ്വസിക്കാതിരിക്കണം?''

തഫ്സീര്‍

فَاَثَابَهُمُ اللّٰهُ بِمَا قَالُوْا جَنّٰتٍ تَجْرِيْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِيْنَ فِيْهَاۗ وَذٰلِكَ جَزَاۤءُ الْمُحْسِنِيْنَ   ( المائدة: ٨٥ )

fa-athābahumu
فَأَثَٰبَهُمُ
അങ്ങനെ (അതിനാല്‍) അവര്‍ക്ക് പ്രതിഫലംകൊടുത്തു
l-lahu
ٱللَّهُ
അല്ലാഹു
bimā qālū
بِمَا قَالُوا۟
അവര്‍ പറഞ്ഞതിനാല്‍
jannātin
جَنَّٰتٍ
സ്വര്‍ഗങ്ങളെ
tajrī
تَجْرِى
ഒഴുകും
min taḥtihā
مِن تَحْتِهَا
അതിന്‍റെ അടിയിലൂടെ
l-anhāru
ٱلْأَنْهَٰرُ
അരുവികള്‍
khālidīna
خَٰلِدِينَ
നിത്യവാസികളായിക്കൊണ്ട്
fīhā
فِيهَاۚ
അതില്‍, അവയില്‍
wadhālika
وَذَٰلِكَ
അത്
jazāu
جَزَآءُ
പ്രതിഫലമാകുന്നു
l-muḥ'sinīna
ٱلْمُحْسِنِينَ
നന്മ ചെയ്യുന്നവരുടെ, സുകൃതം ചെയ്യുന്നവരുടെ

അവരിങ്ങനെ പ്രാര്‍ഥിച്ചതിനാല്‍ അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ പ്രതിഫലമായി നല്‍കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലമാണിത്.

തഫ്സീര്‍

وَالَّذِيْنَ كَفَرُوْا وَكَذَّبُوْا بِاٰيٰتِنَآ اُولٰۤىِٕكَ اَصْحٰبُ الْجَحِيْمِ ࣖ  ( المائدة: ٨٦ )

wa-alladhīna kafarū
وَٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരാകട്ടെ
wakadhabū
وَكَذَّبُوا۟
അവര്‍ വ്യാജമാക്കുകയും ചെയ്തു
biāyātinā
بِـَٔايَٰتِنَآ
നമ്മുടെ ആയത്തു (ലക്ഷ്യം)കളെ
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
aṣḥābu
أَصْحَٰبُ
ആള്‍ക്കാരാണ്
l-jaḥīmi
ٱلْجَحِيمِ
ജ്വലിക്കുന്ന നരകത്തിന്‍റെ

സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും ചെയ്തവര്‍ തന്നെയാണ് നരകാവകാശികള്‍.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تُحَرِّمُوْا طَيِّبٰتِ مَآ اَحَلَّ اللّٰهُ لَكُمْ وَلَا تَعْتَدُوْا ۗاِنَّ اللّٰهَ لَا يُحِبُّ الْمُعْتَدِيْنَ   ( المائدة: ٨٧ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ, വിശ്വസിച്ചവരേ
lā tuḥarrimū
لَا تُحَرِّمُوا۟
നിങ്ങള്‍ ഹറാമാ(നിഷിദ്ധമാ)ക്കരുത്
ṭayyibāti
طَيِّبَٰتِ
നല്ല വസ്തുക്കളെ, വിശിഷ്ടമായവയെ
mā aḥalla
مَآ أَحَلَّ
അനുവദനീയമാക്കിത്തന്നതിലെ
l-lahu
ٱللَّهُ
അല്ലാഹു
lakum
لَكُمْ
നിങ്ങള്‍ക്ക്
walā taʿtadū
وَلَا تَعْتَدُوٓا۟ۚ
നിങ്ങള്‍ അതിരു വിടുകയും അരുത്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yuḥibbu
لَا يُحِبُّ
ഇഷ്ടപ്പെടുകയില്ല, സ്‌നേഹിക്കുന്നതല്ല
l-muʿ'tadīna
ٱلْمُعْتَدِينَ
അതിരുവിടുന്നവരെ

വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്ക് അനുവദിച്ചുതന്ന വിശിഷ്ട വസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്. നിങ്ങള്‍ അതിരുകവിയരുത്. അതിരുകവിയുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുന്നില്ല.

തഫ്സീര്‍

وَكُلُوْا مِمَّا رَزَقَكُمُ اللّٰهُ حَلٰلًا طَيِّبًا ۖوَّاتَّقُوا اللّٰهَ الَّذِيْٓ اَنْتُمْ بِهٖ مُؤْمِنُوْنَ   ( المائدة: ٨٨ )

wakulū
وَكُلُوا۟
നിങ്ങള്‍ തിന്നുകയും ചെയ്യുവിന്‍, തിന്നുകയും ചെയ്യുവിന്‍
mimmā razaqakumu
مِمَّا رَزَقَكُمُ
നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന്
l-lahu
ٱللَّهُ
അല്ലാഹു
ḥalālan
حَلَٰلًا
അനുവദനീയമായത്
ṭayyiban
طَيِّبًاۚ
നല്ലത്, വിശിഷ്ടമായത്
wa-ittaqū l-laha
وَٱتَّقُوا۟ ٱللَّهَ
അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍
alladhī
ٱلَّذِىٓ
യാതൊരുവനായ
antum bihi
أَنتُم بِهِۦ
നിങ്ങള്‍ അവനില്‍
mu'minūna
مُؤْمِنُونَ
വിശ്വസിക്കുന്നവരാണ്

അല്ലാഹു നിങ്ങള്‍ക്കു നല്‍കിയവയില്‍ നിന്ന് അനുവദനീയമായവയും നല്ലതും നിങ്ങള്‍ തിന്നുകൊള്ളുക. നിങ്ങള്‍ വിശ്വസിക്കുന്ന അല്ലാഹുവിനോട് ഭക്തി പുലര്‍ത്തുക.

തഫ്സീര്‍

لَا يُؤَاخِذُكُمُ اللّٰهُ بِاللَّغْوِ فِيْٓ اَيْمَانِكُمْ وَلٰكِنْ يُّؤَاخِذُكُمْ بِمَا عَقَّدْتُّمُ الْاَيْمَانَۚ فَكَفَّارَتُهٗٓ اِطْعَامُ عَشَرَةِ مَسٰكِيْنَ مِنْ اَوْسَطِ مَا تُطْعِمُوْنَ اَهْلِيْكُمْ اَوْ كِسْوَتُهُمْ اَوْ تَحْرِيْرُ رَقَبَةٍ ۗفَمَنْ لَّمْ يَجِدْ فَصِيَامُ ثَلٰثَةِ اَيَّامٍ ۗذٰلِكَ كَفَّارَةُ اَيْمَانِكُمْ اِذَا حَلَفْتُمْ ۗوَاحْفَظُوْٓا اَيْمَانَكُمْ ۗ كَذٰلِكَ يُبَيِّنُ اللّٰهُ لَكُمْ اٰيٰتِهٖ لَعَلَّكُمْ تَشْكُرُوْنَ   ( المائدة: ٨٩ )

lā yuākhidhukumu
لَا يُؤَاخِذُكُمُ
നിങ്ങളെ പിടികൂടുക(പിടിച്ചു ശിക്ഷിക്കുക)യില്ല
l-lahu
ٱللَّهُ
അല്ലാഹു
bil-laghwi
بِٱللَّغْوِ
വ്യര്‍ത്ഥമായത് (പൊയ്‌വാക്ക്-നിരര്‍ത്ഥമായത്) മൂലം
fī aymānikum
فِىٓ أَيْمَٰنِكُمْ
നിങ്ങളുടെ സത്യങ്ങളില്‍
walākin
وَلَٰكِن
എങ്കിലും
yuākhidhukum
يُؤَاخِذُكُم
നിങ്ങളെ അവന്‍ പിടികൂടും
bimā ʿaqqadttumu
بِمَا عَقَّدتُّمُ
നിങ്ങള്‍ ഉറപ്പിക്കുന്നതു മൂലം, സ്ഥാപിച്ചു പറയുന്നതു കൊണ്ട്
l-aymāna
ٱلْأَيْمَٰنَۖ
സത്യങ്ങളെ
fakaffāratuhu
فَكَفَّٰرَتُهُۥٓ
എന്നാല്‍ (അപ്പോള്‍) അതിന്‍റെ പ്രായശ്ചിത്തം
iṭ'ʿāmu
إِطْعَامُ
ഭക്ഷണം നല്‍കലാണ്
ʿasharati
عَشَرَةِ
പത്ത്
masākīna
مَسَٰكِينَ
സാധുക്കള്‍ക്ക്, പാവങ്ങള്‍ക്ക്
min awsaṭi
مِنْ أَوْسَطِ
മദ്ധ്യ നിലയിലുള്ളതില്‍നിന്ന്
mā tuṭ'ʿimūna
مَا تُطْعِمُونَ
നിങ്ങള്‍ ഭക്ഷണം നല്‍കുന്നതില്‍
ahlīkum
أَهْلِيكُمْ
നിങ്ങളുടെ ആള്‍ക്കാര്‍ക്ക്
aw kis'watuhum
أَوْ كِسْوَتُهُمْ
അല്ലെങ്കില്‍ അവരുടെ ഉടുപ്പ്, അവര്‍ക്കുള്ള വസ്ത്രം (നല്‍കല്‍)
aw taḥrīru
أَوْ تَحْرِيرُ
അല്ലെങ്കില്‍ സ്വതന്ത്രമാക്കല്‍
raqabatin
رَقَبَةٍۖ
ഒരു അടിമയെ
faman lam yajid
فَمَن لَّمْ يَجِدْ
എനി ആര്‍ക്കെങ്കിലുംകിട്ടാത്തപക്ഷം, വല്ലവനും എത്തപ്പെടാതിരുന്നാല്‍
faṣiyāmu
فَصِيَامُ
എന്നാല്‍ നോമ്പ് പിടിക്കല്‍
thalāthati ayyāmin
ثَلَٰثَةِ أَيَّامٍۚ
മൂന്നു ദിവസങ്ങള്‍
dhālika
ذَٰلِكَ
അത്
kaffāratu
كَفَّٰرَةُ
പ്രായശ്ചിത്തമാകുന്നു
aymānikum
أَيْمَٰنِكُمْ
നിങ്ങളുടെ സത്യങ്ങളുടെ
idhā ḥalaftum
إِذَا حَلَفْتُمْۚ
നിങ്ങള്‍ ശപഥം (സത്യം) ചെയ്താല്‍
wa-iḥ'faẓū
وَٱحْفَظُوٓا۟
നിങ്ങള്‍ സൂക്ഷിക്കുക(കാക്കുക)യും ചെയ്യുവിന്‍
aymānakum
أَيْمَٰنَكُمْۚ
നിങ്ങളുടെ സത്യങ്ങളെ
kadhālika
كَذَٰلِكَ
അപ്രകാരം
yubayyinu l-lahu
يُبَيِّنُ ٱللَّهُ
അല്ലാഹു വിവരിക്കുന്നു
lakum
لَكُمْ
നിങ്ങള്‍ക്ക്
āyātihi
ءَايَٰتِهِۦ
അവന്‍റെ ആയത്തുകളെ
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം, ആകുവാന്‍ വേണ്ടി
tashkurūna
تَشْكُرُونَ
നിങ്ങള്‍ നന്ദിചെയ്യും

ബോധപൂര്‍വമല്ലാത്ത ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. എന്നാല്‍ നിങ്ങള്‍ കരുതിക്കൂട്ടി ചെയ്യുന്ന ശപഥങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ പിടികൂടും. അപ്പോള്‍ ശപഥ ലംഘനത്തിനുള്ള പ്രായശ്ചിത്തം ഇതാകുന്നു: പത്ത് അഗതികള്‍ക്ക്, നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ തീറ്റിപ്പോറ്റുന്ന സാമാന്യനിലവാരത്തിലുള്ള ആഹാരം നല്‍കുക. അല്ലെങ്കില്‍ അവര്‍ക്ക് വസ്ത്രം നല്‍കുക. അതുമല്ലെങ്കില്‍ ഒരടിമയെ മോചിപ്പിക്കുക. ഇതിനൊന്നും സാധിക്കാത്തവര്‍ മൂന്നുദിവസം നോമ്പെടുക്കട്ടെ. ഇതാണ് സത്യം ചെയ്ത ശേഷം അത് ലംഘിച്ചാലുള്ള പ്രായശ്ചിത്തം. നിങ്ങളുടെ ശപഥങ്ങള്‍ നിങ്ങള്‍ പാലിക്കുക. അവ്വിധം അല്ലാഹു തന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اِنَّمَا الْخَمْرُ وَالْمَيْسِرُ وَالْاَنْصَابُ وَالْاَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطٰنِ فَاجْتَنِبُوْهُ لَعَلَّكُمْ تُفْلِحُوْنَ   ( المائدة: ٩٠ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ വിശ്വസിച്ചവരേ
innamā l-khamru
إِنَّمَا ٱلْخَمْرُ
നിശ്ചയമായും (തന്നെ - മാത്രം) കള്ള് (മദ്യം)
wal-maysiru
وَٱلْمَيْسِرُ
മയ്‌സിറും (ചൂതാട്ടവും)
wal-anṣābu
وَٱلْأَنصَابُ
ബലിപീഠങ്ങളും, പ്രതിഷ്ഠകളും
wal-azlāmu
وَٱلْأَزْلَٰمُ
അമ്പുകോലുകളും
rij'sun
رِجْسٌ
മ്ലേച്ഛം (തന്നെ-മാത്രം)ആകുന്നു
min ʿamali
مِّنْ عَمَلِ
പ്രവര്‍ത്തനത്തില്‍ പെട്ട
l-shayṭāni
ٱلشَّيْطَٰنِ
പിശാചിന്‍റെ
fa-ij'tanibūhu
فَٱجْتَنِبُوهُ
അതിനാല്‍ അതിനെ നിങ്ങള്‍വര്‍ജ്ജിക്കുവിന്‍, വെടിയുവിന്‍
laʿallakum
لَعَلَّكُمْ
നിങ്ങളായേക്കാം
tuf'liḥūna
تُفْلِحُونَ
നിങ്ങള്‍ വിജയംപ്രാപിക്കും

വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ അവയൊക്കെ ഒഴിവാക്കുക. നിങ്ങള്‍ വിജയിച്ചേക്കാം.

തഫ്സീര്‍