Skip to main content

اَلَكُمُ الذَّكَرُ وَلَهُ الْاُنْثٰى   ( النجم: ٢١ )

alakumu
أَلَكُمُ
നിങ്ങള്‍ക്കോ
l-dhakaru
ٱلذَّكَرُ
ആണ്
walahu
وَلَهُ
അവനു
l-unthā
ٱلْأُنثَىٰ
പെണ്ണും

നിങ്ങള്‍ക്ക് ആണും അല്ലാഹുവിന് പെണ്ണും, അല്ലേ?

തഫ്സീര്‍

تِلْكَ اِذًا قِسْمَةٌ ضِيْزٰى   ( النجم: ٢٢ )

til'ka
تِلْكَ
അതു
idhan
إِذًا
അപ്പോള്‍, എന്നാല്‍, അങ്ങിനെയെങ്കില്‍
qis'matun
قِسْمَةٌ
ഒരോഹരിയാണ്, പങ്കാണ്
ḍīzā
ضِيزَىٰٓ
നീതികെട്ട, അക്രമപരമായ

എങ്കില്‍ ഇത് തീര്‍ത്തും നീതിരഹിതമായ വിഭജനം തന്നെ.

തഫ്സീര്‍

اِنْ هِيَ اِلَّآ اَسْمَاۤءٌ سَمَّيْتُمُوْهَآ اَنْتُمْ وَاٰبَاۤؤُكُمْ مَّآ اَنْزَلَ اللّٰهُ بِهَا مِنْ سُلْطٰنٍۗ اِنْ يَّتَّبِعُوْنَ اِلَّا الظَّنَّ وَمَا تَهْوَى الْاَنْفُسُۚ وَلَقَدْ جَاۤءَهُمْ مِّنْ رَّبِّهِمُ الْهُدٰىۗ  ( النجم: ٢٣ )

in hiya
إِنْ هِىَ
അവയല്ല
illā asmāon
إِلَّآ أَسْمَآءٌ
ചില പേരുകളല്ലാതെ
sammaytumūhā
سَمَّيْتُمُوهَآ
നിങ്ങളവക്കു നാമകരണം ചെയ്തു, പേരുവെച്ചതായ
antum waābāukum
أَنتُمْ وَءَابَآؤُكُم
നിങ്ങളും നിങ്ങളുടെ പിതാക്കളും
mā anzala l-lahu
مَّآ أَنزَلَ ٱللَّهُ
അല്ലാഹു ഇറക്കിയിട്ടില്ല, അവതരിപ്പിച്ചിട്ടില്ല
bihā
بِهَا
അതിനു, അതിനെപ്പറ്റി
min sul'ṭānin
مِن سُلْطَٰنٍۚ
ഒരു അധികൃതലക്ഷ്യവും, പ്രമാണവും
in yattabiʿūna
إِن يَتَّبِعُونَ
അവര്‍ പിന്‍പറ്റുന്നില്ല
illā l-ẓana
إِلَّا ٱلظَّنَّ
ഊഹത്തെയല്ലാതെ
wamā tahwā
وَمَا تَهْوَى
ഇച്ഛിക്കുന്നതിനെയും
l-anfusu
ٱلْأَنفُسُۖ
മനസ്സുകള്‍
walaqad jāahum
وَلَقَدْ جَآءَهُم
തീര്‍ച്ചയായും അവര്‍ക്കു വന്നിട്ടുമുണ്ട്
min rabbihimu
مِّن رَّبِّهِمُ
അവരുടെ റബ്ബിങ്കല്‍ നിന്നു
l-hudā
ٱلْهُدَىٰٓ
നേര്‍മ്മാര്‍ഗ്ഗം, മാര്‍ഗ്ഗദര്‍ശനം

യഥാര്‍ഥത്തില്‍ അവ, നിങ്ങളും നിങ്ങളുടെ പൂര്‍വ പിതാക്കളും വിളിച്ച ചില പേരുകളല്ലാതൊന്നുമല്ല. അല്ലാഹു ഇവയ്‌ക്കൊന്നും ഒരു തെളിവും നല്‍കിയിട്ടില്ല. ഊഹത്തെയും ദേഹേച്ഛയെയും മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. നിശ്ചയം, അവര്‍ക്ക് തങ്ങളുടെ നാഥനില്‍ നിന്നുള്ള നേര്‍വഴി വന്നെത്തിയിട്ടുണ്ട്.

തഫ്സീര്‍

اَمْ لِلْاِنْسَانِ مَا تَمَنّٰىۖ   ( النجم: ٢٤ )

am lil'insāni
أَمْ لِلْإِنسَٰنِ
അതല്ല മനുഷ്യനുണ്ടോ
mā tamannā
مَا تَمَنَّىٰ
അവന്‍ വ്യാമോഹിച്ചതു, കൊതിച്ചതു

അതല്ല; മനുഷ്യന്‍ കൊതിച്ചതൊക്കെത്തന്നെയാണോ അവന്ന് കിട്ടുക?

തഫ്സീര്‍

فَلِلّٰهِ الْاٰخِرَةُ وَالْاُوْلٰى ࣖ   ( النجم: ٢٥ )

falillahi
فَلِلَّهِ
എന്നാല്‍ അല്ലാഹുവിനാണ്
l-ākhiratu
ٱلْءَاخِرَةُ
അവസാനത്തെ (പര) ലോകം
wal-ūlā
وَٱلْأُولَىٰ
ആദ്യത്തെ (ഇഹ)ലോകവും

എന്നാല്‍ അറിയുക: ഈ ലോകവും പരലോകവും അല്ലാഹുവിന്റേതാണ്.

തഫ്സീര്‍

وَكَمْ مِّنْ مَّلَكٍ فِى السَّمٰوٰتِ لَا تُغْنِيْ شَفَاعَتُهُمْ شَيْـًٔا اِلَّا مِنْۢ بَعْدِ اَنْ يَّأْذَنَ اللّٰهُ لِمَنْ يَّشَاۤءُ وَيَرْضٰى   ( النجم: ٢٦ )

wakam
وَكَم
എത്രയോ ഉണ്ട്, എത്രയാണുള്ളതു
min malakin
مِّن مَّلَكٍ
മലക്കുകളായിട്ടു
fī l-samāwāti
فِى ٱلسَّمَٰوَٰتِ
ആകാശങ്ങളില്‍
lā tugh'nī
لَا تُغْنِى
ഉപകരിക്കയില്ല, പര്യാപ്തമാകയില്ല
shafāʿatuhum
شَفَٰعَتُهُمْ
അവരുടെ ശുപാര്‍ശ
shayan
شَيْـًٔا
യാതൊന്നും, ഒട്ടും
illā min baʿdi
إِلَّا مِنۢ بَعْدِ
ശേഷമല്ലാതെ
an yadhana
أَن يَأْذَنَ
അനുവാദം കൊടുക്കുന്നതിനു
l-lahu
ٱللَّهُ
അല്ലാഹു
liman yashāu
لِمَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
wayarḍā
وَيَرْضَىٰٓ
അവന്‍ തൃപ്തിപ്പെടുകയും ചെയ്യുന്ന

മാനത്ത് എത്ര മലക്കുകളുണ്ട്! അവരുടെ ശുപാര്‍ശകളൊന്നും ഒട്ടും ഉപകരിക്കുകയില്ല. അല്ലാഹു ഇച്ഛിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക് അവന്‍ അനുമതി നല്‍കിയ ശേഷമല്ലാതെ.

തഫ്സീര്‍

اِنَّ الَّذِيْنَ لَا يُؤْمِنُوْنَ بِالْاٰخِرَةِ لَيُسَمُّوْنَ الْمَلٰۤىِٕكَةَ تَسْمِيَةَ الْاُنْثٰى   ( النجم: ٢٧ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും ഒരുകൂട്ടര്‍
lā yu'minūna
لَا يُؤْمِنُونَ
വിശ്വസിക്കാത്ത
bil-ākhirati
بِٱلْءَاخِرَةِ
പരലോകത്തില്‍
layusammūna
لَيُسَمُّونَ
അവര്‍ നാമകരണം ചെയ്യുന്നു, പേരു വെക്കുന്നു
l-malāikata
ٱلْمَلَٰٓئِكَةَ
മലക്കുകള്‍ക്കു
tasmiyata l-unthā
تَسْمِيَةَ ٱلْأُنثَىٰ
പെണ്ണിന്റെ നാമകരണം, പെണ്ണിനു പേരുവെക്കുന്ന പ്രകാരം

പരലോക വിശ്വാസമില്ലാത്തവര്‍ മലക്കുകളെ സ്ത്രീനാമങ്ങളിലാണ് വിളിക്കുന്നത്.

തഫ്സീര്‍

وَمَا لَهُمْ بِهٖ مِنْ عِلْمٍۗ اِنْ يَّتَّبِعُوْنَ اِلَّا الظَّنَّ وَاِنَّ الظَّنَّ لَا يُغْنِيْ مِنَ الْحَقِّ شَيْـًٔاۚ   ( النجم: ٢٨ )

wamā lahum
وَمَا لَهُم
അവര്‍ക്കു ഇല്ലതാനും
bihi
بِهِۦ
അതിനെപ്പറ്റി
min ʿil'min
مِنْ عِلْمٍۖ
ഒരറിവും
in yattabiʿūna
إِن يَتَّبِعُونَ
അവര്‍ പിന്‍പറ്റുന്നില്ല
illā l-ẓana
إِلَّا ٱلظَّنَّۖ
ഊഹത്തെയല്ലാതെ
wa-inna l-ẓana
وَإِنَّ ٱلظَّنَّ
നിശ്ചയമായും ഊഹമാകട്ടെ
lā yugh'nī
لَا يُغْنِى
പര്യാപ്തമാക്കുകയില്ല (ഉപകരിക്കയില്ല)
mina l-ḥaqi
مِنَ ٱلْحَقِّ
യഥാര്‍ത്ഥത്തെ സംബന്ധിച്ചു, കാര്യത്തിനു
shayan
شَيْـًٔا
ഒന്നും, യാതൊന്നും

അവര്‍ക്ക് അതേക്കുറിച്ച് ഒരറിവുമില്ല. അവര്‍ ഊഹത്തെ മാത്രം പിന്‍പറ്റുകയാണ്. ഊഹമോ, സത്യത്തിന് ഒരു പ്രയോജനവും ചെയ്യുകയില്ല.

തഫ്സീര്‍

فَاَعْرِضْ عَنْ مَّنْ تَوَلّٰىۙ عَنْ ذِكْرِنَا وَلَمْ يُرِدْ اِلَّا الْحَيٰوةَ الدُّنْيَاۗ   ( النجم: ٢٩ )

fa-aʿriḍ
فَأَعْرِضْ
എന്നാല്‍ (ആകയാല്‍) നീ വിട്ടു (ഒഴിഞ്ഞു) മാറുക
ʿan man tawallā
عَن مَّن تَوَلَّىٰ
തിരിഞ്ഞു പോയവരില്‍ നിന്നു
ʿan dhik'rinā
عَن ذِكْرِنَا
നമ്മുടെ സ്മരണ(ഓര്‍മ്മ) യില്‍ നിന്നു
walam yurid
وَلَمْ يُرِدْ
ഉദ്ദേശിക്കുകയും ചെയ്യാത്ത
illā l-ḥayata
إِلَّا ٱلْحَيَوٰةَ
ജീവിതമല്ലാതെ
l-dun'yā
ٱلدُّنْيَا
ഐഹികമായ, ഇഹത്തിലെ

അതിനാല്‍ നമ്മെ ഓര്‍ക്കുന്നതില്‍ നിന്ന് പിന്തിരിയുകയും ഐഹിക ജീവിതസുഖത്തിനപ്പുറമൊന്നും ലക്ഷ്യമാക്കാതിരിക്കുകയും ചെയ്യുന്നവരെ അവരുടെ പാട്ടിന് വിടുക.

തഫ്സീര്‍

ذٰلِكَ مَبْلَغُهُمْ مِّنَ الْعِلْمِۗ اِنَّ رَبَّكَ هُوَ اَعْلَمُ بِمَنْ ضَلَّ عَنْ سَبِيْلِهٖۙ وَهُوَ اَعْلَمُ بِمَنِ اهْتَدٰى  ( النجم: ٣٠ )

dhālika
ذَٰلِكَ
അതു
mablaghuhum
مَبْلَغُهُم
അവര്‍ എത്തിച്ചേര്‍ന്നതാണ്, അവരുടെ ആകെത്തുകയാണ്
mina l-ʿil'mi
مِّنَ ٱلْعِلْمِۚ
അറിവില്‍ നിന്നു
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബ്
huwa aʿlamu
هُوَ أَعْلَمُ
അവനത്രെ കൂടുതല്‍ (നല്ലവണ്ണം) അറിയുന്നവന്‍
biman ḍalla
بِمَن ضَلَّ
തെറ്റിയ (പിഴച്ച) വരെപ്പറ്റി
ʿan sabīlihi
عَن سَبِيلِهِۦ
തന്റെ മാര്‍ഗ്ഗം വിട്ടു
wahuwa aʿlamu
وَهُوَ أَعْلَمُ
അവന്‍ തന്നെ കൂടുതല്‍ അറിയുന്നവന്‍
bimani ih'tadā
بِمَنِ ٱهْتَدَىٰ
നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവരെപ്പറ്റി

അവര്‍ക്കു നേടാനായ അറിവ് അതുമാത്രമാണ്. തന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിയവര്‍ ആരെന്ന് ഏറ്റം നന്നായറിയുന്നവന്‍ നിന്റെ നാഥനാണ്. നേര്‍വഴി പ്രാപിച്ചവരെപ്പറ്റി നന്നായറിയുന്നവനും അവന്‍ തന്നെ.

തഫ്സീര്‍