Skip to main content

وَلَا تَأْكُلُوْا مِمَّا لَمْ يُذْكَرِ اسْمُ اللّٰهِ عَلَيْهِ وَاِنَّهٗ لَفِسْقٌۗ وَاِنَّ الشَّيٰطِيْنَ لَيُوْحُوْنَ اِلٰٓى اَوْلِيَاۤىِٕهِمْ لِيُجَادِلُوْكُمْ ۚوَاِنْ اَطَعْتُمُوْهُمْ اِنَّكُمْ لَمُشْرِكُوْنَ ࣖ   ( الأنعام: ١٢١ )

walā takulū
وَلَا تَأْكُلُوا۟
നിങ്ങള്‍ തിന്നരുത്
mimmā lam yudh'kari
مِمَّا لَمْ يُذْكَرِ
പറയ (ഉച്ചരിക്ക)പ്പെടാത്തതില്‍ നിന്നു
us'mu l-lahi
ٱسْمُ ٱللَّهِ
അല്ലാഹുവിന്റെ നാമം
ʿalayhi
عَلَيْهِ
അതിന്‍മേല്‍
wa-innahu
وَإِنَّهُۥ
നിശ്ചയമായും അതു
lafis'qun
لَفِسْقٌۗ
തോന്നിയവാസം തന്നെയാണു
wa-inna l-shayāṭīna
وَإِنَّ ٱلشَّيَٰطِينَ
നിശ്ചയമായും പിശാചുക്കള്‍
layūḥūna
لَيُوحُونَ
അവര്‍ സ്വകാര്യബോധനം നല്‍കുന്നു
ilā awliyāihim
إِلَىٰٓ أَوْلِيَآئِهِمْ
അവരുടെ (ബന്ധു) മിത്രങ്ങള്‍ക്കു
liyujādilūkum
لِيُجَٰدِلُوكُمْۖ
അവര്‍ നിങ്ങളോടു തര്‍ക്കം നടത്തുവാന്‍ വേണ്ടി
wa-in aṭaʿtumūhum
وَإِنْ أَطَعْتُمُوهُمْ
അവരെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം
innakum
إِنَّكُمْ
നിശ്ചയമായും നിങ്ങള്‍
lamush'rikūna
لَمُشْرِكُونَ
മുശ്രിക്കുകള്‍ തന്നെയാകുന്നു.

അല്ലാഹുവിന്റെ നാമത്തില്‍ അറുക്കാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നരുത്. അതു അധര്‍മമാണ്; തീര്‍ച്ച. നിങ്ങളോട് തര്‍ക്കിക്കാനായി പിശാചുക്കള്‍ തങ്ങളുടെ കൂട്ടാളികള്‍ക്ക് ചില ദുര്‍ബോധനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളും ദൈവത്തില്‍ പങ്കുചേര്‍ത്തവരായിത്തീരും.

തഫ്സീര്‍

اَوَمَنْ كَانَ مَيْتًا فَاَحْيَيْنٰهُ وَجَعَلْنَا لَهٗ نُوْرًا يَّمْشِيْ بِهٖ فِى النَّاسِ كَمَنْ مَّثَلُهٗ فِى الظُّلُمٰتِ لَيْسَ بِخَارِجٍ مِّنْهَاۗ كَذٰلِكَ زُيِّنَ لِلْكٰفِرِيْنَ مَا كَانُوْا يَعْمَلُوْنَ   ( الأنعام: ١٢٢ )

awaman
أَوَمَن
യാതൊരുവനോ
kāna
كَانَ
അവനായിരുന്നു
maytan
مَيْتًا
നിര്‍ജ്ജീവന്‍ (ശവം)
fa-aḥyaynāhu
فَأَحْيَيْنَٰهُ
എന്നിട്ടു നാമവനെ ജീവിപ്പിച്ചു
wajaʿalnā lahu
وَجَعَلْنَا لَهُۥ
അവനു നാം ആക്കുക (ഏര്‍പ്പെടുത്തുക - ഉണ്ടാക്കുക) യും ചെയ്തു
nūran
نُورًا
ഒരു പ്രകാശം, വെളിച്ചം
yamshī bihi
يَمْشِى بِهِۦ
അതും കൊണ്ടു (അതുമായി) അവനു നടക്കാം, നടക്കുമാറ്
fī l-nāsi
فِى ٱلنَّاسِ
മനുഷ്യരില്‍, ജനങ്ങളിലൂടെ
kaman
كَمَن
യാതൊരുവനെപ്പോലെ(യോ)
mathaluhu
مَّثَلُهُۥ
അവന്റെ മാതിരി, ഉപമ
fī l-ẓulumāti
فِى ٱلظُّلُمَٰتِ
അന്ധകാരങ്ങളിലാണു
laysa
لَيْسَ
അവനല്ല
bikhārijin
بِخَارِجٍ
പുറത്തു പോകുന്ന (കടക്കുന്ന)വനേ
min'hā
مِّنْهَاۚ
അതില്‍ (അവയില്‍ നിന്നു)
kadhālika
كَذَٰلِكَ
അതുപോലെ, അപ്രകാരം
zuyyina
زُيِّنَ
ഭംഗിയായി (അലങ്കാരമായി) കാണിക്കപ്പെട്ടിരിക്കുന്നു
lil'kāfirīna
لِلْكَٰفِرِينَ
അവിശ്വാസികള്‍ക്കു
mā kānū
مَا كَانُوا۟
അവരായിരിക്കുന്നതു
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും.

ഒരുവനു നാം ജീവനില്ലാത്ത അവസ്ഥയില്‍ ജീവന്‍ നല്‍കി. വെളിച്ചമേകുകയും ചെയ്തു. അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുന്ന അയാള്‍, പുറത്തു കടക്കാനാവാതെ കൂരിരുട്ടില്‍പെട്ടവനെപ്പോലെയാണോ? അവ്വിധം സത്യനിഷേധികള്‍ക്ക് തങ്ങളുടെ ചെയ്തികള്‍ ചേതോഹരമായിത്തോന്നി.

തഫ്സീര്‍

وَكَذٰلِكَ جَعَلْنَا فِيْ كُلِّ قَرْيَةٍ اَكٰبِرَ مُجْرِمِيْهَا لِيَمْكُرُوْا فِيْهَاۗ وَمَا يَمْكُرُوْنَ اِلَّا بِاَنْفُسِهِمْ وَمَا يَشْعُرُوْنَ   ( الأنعام: ١٢٣ )

wakadhālika
وَكَذَٰلِكَ
അതുപോലെ, അപ്രകാരം
jaʿalnā
جَعَلْنَا
നാം ആക്കി (ഏര്‍പ്പെടുത്തി) യിരിക്കുന്നു
fī kulli qaryatin
فِى كُلِّ قَرْيَةٍ
എല്ലാ രാജ്യത്തിലും
akābira
أَكَٰبِرَ
വലിയവന്‍മാരെ (മൂപ്പന്‍മാരെ)
muj'rimīhā
مُجْرِمِيهَا
അതിലെ കുറ്റവാളികളിലെ
liyamkurū
لِيَمْكُرُوا۟
അവര്‍ തന്ത്രം പ്രവര്‍ത്തിക്കുവാന്‍ വേണ്ടി, ചതി പ്രയോഗിക്കുവാന്‍
fīhā
فِيهَاۖ
അതില്‍
wamā yamkurūna
وَمَا يَمْكُرُونَ
അവര്‍ തന്ത്രം പ്രവര്‍ത്തിക്കുന്നുമില്ല
illā bi-anfusihim
إِلَّا بِأَنفُسِهِمْ
അവരുടെ സ്വന്തങ്ങളില്‍ (തങ്ങളോടുതന്നെ) അല്ലാതെ
wamā yashʿurūna
وَمَا يَشْعُرُونَ
അവര്‍ അറിയുന്നില്ലതാനും, അവര്‍ക്കു ബോധം വരുന്നുമില്ല.

അപ്രകാരം തന്നെ എല്ലാ നാട്ടിലും കുതന്ത്രങ്ങള്‍ കുത്തിപ്പൊക്കാന്‍ അവിടങ്ങളിലെ കുറ്റവാളികളുടെ തലവന്മാരെ നാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നത് തങ്ങള്‍ക്കെതിരെ തന്നെയാണ്. എന്നാല്‍ അതേക്കുറിച്ച് അവരൊട്ടും ബോധവാന്മാരല്ല.

തഫ്സീര്‍

وَاِذَا جَاۤءَتْهُمْ اٰيَةٌ قَالُوْا لَنْ نُّؤْمِنَ حَتّٰى نُؤْتٰى مِثْلَ مَآ اُوْتِيَ رُسُلُ اللّٰهِ ۘ اَللّٰهُ اَعْلَمُ حَيْثُ يَجْعَلُ رِسٰلَتَهٗۗ سَيُصِيْبُ الَّذِيْنَ اَجْرَمُوْا صَغَارٌ عِنْدَ اللّٰهِ وَعَذَابٌ شَدِيْدٌۢ بِمَا كَانُوْا يَمْكُرُوْنَ  ( الأنعام: ١٢٤ )

wa-idhā jāathum
وَإِذَا جَآءَتْهُمْ
അവര്‍ക്കു വന്നാല്‍
āyatun
ءَايَةٌ
വല്ല ആയത്തും (ദൃഷ്ടാന്തം - ലക്ഷ്യം - വചനം)
qālū
قَالُوا۟
അവര്‍ പറയും, പറയുകയായി
lan nu'mina
لَن نُّؤْمِنَ
ഞങ്ങള്‍ വിശ്വസിക്കുകയില്ല തന്നെ
ḥattā nu'tā
حَتَّىٰ نُؤْتَىٰ
ഞങ്ങള്‍ക്കു നല്‍കപ്പെടുന്നതുവരേക്കും (നല്‍കപ്പെടാതെ)
mith'la
مِثْلَ
യാതൊന്നുപോലെ
mā ūtiya
مَآ أُوتِىَ
നല്‍കപ്പെട്ടു
rusulu l-lahi
رُسُلُ ٱللَّهِۘ
അല്ലാഹുവിന്റെ റസൂലുകള്‍ [ദൂതന്‍മാര്‍]ക്കു നല്‍കപ്പെട്ടതു പോലെ
l-lahu
ٱللَّهُ
അല്ലാഹു
aʿlamu
أَعْلَمُ
നല്ലവണ്ണം (ഏറ്റം) അറിയുന്നവനാണു
ḥaythu yajʿalu
حَيْثُ يَجْعَلُ
അവന്‍ ആക്കുന്നേടം, ഏര്‍പ്പെടുത്തുന്ന ഇടം
risālatahu
رِسَالَتَهُۥۗ
അവന്റെ ദൗത്യം
sayuṣību
سَيُصِيبُ
ബാധിക്കും, വഴിയെ എത്തും
alladhīna ajramū
ٱلَّذِينَ أَجْرَمُوا۟
കുറ്റം പ്രവര്‍ത്തിച്ചവര്‍ക്കു
ṣaghārun
صَغَارٌ
എളിമത്വം, നിന്ദ്യത, അല്‍പത
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിന്റെ അടുക്കല്‍
waʿadhābun
وَعَذَابٌ
ശിക്ഷയും
shadīdun
شَدِيدٌۢ
കഠിനമായ
bimā kānū
بِمَا كَانُوا۟
അവരായിരുന്നതു നിമിത്തം
yamkurūna
يَمْكُرُونَ
തന്ത്രം പ്രയോഗിക്കും.

അവര്‍ക്ക് വല്ല പ്രമാണവും വന്നെത്തിയാല്‍ അവര്‍ പറയും: ''ദൈവദൂതന്മാര്‍ക്ക് കിട്ടിയതുപോലുള്ളത് ഞങ്ങള്‍ക്കും ലഭിക്കുംവരെ ഞങ്ങള്‍ വിശ്വസിക്കുകയില്ല.'' എന്നാല്‍ അല്ലാഹുവിന് നന്നായറിയാം; തന്റെ സന്ദേശം എവിടെ ഏല്‍പിക്കണമെന്ന്. അധര്‍മികളായ കുറ്റവാളികള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ദ്യതയാണുണ്ടാവുക; കഠിനശിക്ഷയും. അവര്‍ കാട്ടിക്കൂട്ടിയ കുതന്ത്രങ്ങള്‍ കാരണമാണത്.

തഫ്സീര്‍

فَمَنْ يُّرِدِ اللّٰهُ اَنْ يَّهْدِيَهٗ يَشْرَحْ صَدْرَهٗ لِلْاِسْلَامِۚ وَمَنْ يُّرِدْ اَنْ يُّضِلَّهٗ يَجْعَلْ صَدْرَهٗ ضَيِّقًا حَرَجًا كَاَنَّمَا يَصَّعَّدُ فِى السَّمَاۤءِۗ كَذٰلِكَ يَجْعَلُ اللّٰهُ الرِّجْسَ عَلَى الَّذِيْنَ لَا يُؤْمِنُوْنَ   ( الأنعام: ١٢٥ )

faman yuridi
فَمَن يُرِدِ
എന്നാല്‍ ആര്‍, ഏതൊരുവന്‍
l-lahu
ٱللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നു(വോ)
an yahdiyahu
أَن يَهْدِيَهُۥ
അവനെ സന്മാര്‍ഗ്ഗത്തിലാക്കുവാന്‍, വഴി ചേര്‍ക്കുവാന്‍
yashraḥ
يَشْرَحْ
അവന്‍ വികാസം നല്‍കുന്നു, വിശാലപ്പെടുത്തും
ṣadrahu
صَدْرَهُۥ
അവന്റെ നെഞ്ചിനും, ഹൃദയത്തെ
lil'is'lāmi
لِلْإِسْلَٰمِۖ
ഇസ്ലാമിലേക്കു
waman
وَمَن
വല്ലവനും, ആരെങ്കിലും
yurid
يُرِدْ
അവന്‍ ഉദ്ദേശിക്കുന്നു(വോ)
an yuḍillahu
أَن يُضِلَّهُۥ
അവനെ വഴിപിഴവിലാക്കുവാന്‍, വഴി തെറ്റിക്കുവാന്‍
yajʿal
يَجْعَلْ
അവന്‍ ആക്കുന്നു
ṣadrahu
صَدْرَهُۥ
അവന്റെ നെഞ്ചു, ഹൃദയം
ḍayyiqan
ضَيِّقًا
ഇടുങ്ങിയതു, കുടുസ്സായതു
ḥarajan
حَرَجًا
ഞെരുങ്ങിയ, വിഷമകരമായ
ka-annamā yaṣṣaʿʿadu
كَأَنَّمَا يَصَّعَّدُ
അവന്‍ കയറിപ്പോകുന്നതു (പ്രയാസപ്പെട്ടു കയറുന്നതു) പോലെ
fī l-samāi
فِى ٱلسَّمَآءِۚ
ആകാശത്തില്‍
kadhālika
كَذَٰلِكَ
അപ്രകാരം, അതുപോലെ
yajʿalu l-lahu
يَجْعَلُ ٱللَّهُ
അല്ലാഹു ആക്കുന്നു, ഏര്‍പ്പെടുത്തുന്നു
l-rij'sa
ٱلرِّجْسَ
മ്ലേച്ഛത (ശിക്ഷ)
ʿalā alladhīna
عَلَى ٱلَّذِينَ
യാതോരുവരുടെ മേല്‍
lā yu'minūna
لَا يُؤْمِنُونَ
വിശ്വസിക്കാത്ത.

അല്ലാഹു ആരെയെങ്കിലും നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാളുടെ മനസ്സിനെ അവന്‍ ഇസ്‌ലാമിനായി തുറന്നുകൊടുക്കുന്നു. ആരെയെങ്കിലും ദുര്‍മാര്‍ഗത്തിലാക്കാനാണ് അവനുദ്ദേശിക്കുന്നതെങ്കില്‍ അയാളുടെ ഹൃദയത്തെ ഇടുങ്ങിയതും സങ്കുചിതവുമാക്കുന്നു. അപ്പോള്‍ താന്‍ ആകാശത്തേക്ക് കയറിപ്പോകുംപോലെ അവനു തോന്നുന്നു. വിശ്വസിക്കാത്തവര്‍ക്ക് അല്ലാഹു ഇവ്വിധം നീചമായ ശിക്ഷ നല്‍കും.

തഫ്സീര്‍

وَهٰذَا صِرَاطُ رَبِّكَ مُسْتَقِيْمًاۗ قَدْ فَصَّلْنَا الْاٰيٰتِ لِقَوْمٍ يَّذَّكَّرُوْنَ   ( الأنعام: ١٢٦ )

wahādhā
وَهَٰذَا
ഇതാ, ഇതു
ṣirāṭu
صِرَٰطُ
പാത, പാതയാണു
rabbika
رَبِّكَ
നിന്റെ റബ്ബിന്റെ
mus'taqīman
مُسْتَقِيمًاۗ
നേര്‍ക്കു നേരെയുള്ള (ചൊവ്വായ) നിലയില്‍
qad faṣṣalnā
قَدْ فَصَّلْنَا
നാം വിശദീകരിച്ചിട്ടുണ്ടു
l-āyāti
ٱلْءَايَٰتِ
ആയത്തു (ദൃഷ്ടാന്തം - ലക്‌ഷ്യം)കളെ
liqawmin
لِقَوْمٍ
ഒരു ജനതക്കു, ജനങ്ങള്‍ക്കുവേണ്ടി
yadhakkarūna
يَذَّكَّرُونَ
അവര്‍ ഉറ്റാലോചിക്കും.

ഇതാണ് നിന്റെ നാഥന്റെ നേര്‍വഴി. ആലോചിച്ചറിയുന്ന ജനത്തിന് നാമിതാ തെളിവുകള്‍ വിശദീകരിച്ചിരിക്കുന്നു.

തഫ്സീര്‍

۞ لَهُمْ دَارُ السَّلٰمِ عِنْدَ رَبِّهِمْ وَهُوَ وَلِيُّهُمْ بِمَا كَانُوْا يَعْمَلُوْنَ   ( الأنعام: ١٢٧ )

lahum
لَهُمْ
അവര്‍ക്കുണ്ടു, ഉണ്ടായിരിക്കും
dāru l-salāmi
دَارُ ٱلسَّلَٰمِ
സമാധാനത്തിന്റെ (ശാന്തിയുടെ) ഭവനം
ʿinda rabbihim
عِندَ رَبِّهِمْۖ
അവരുടെ റബ്ബിന്റെ അടുക്കല്‍
wahuwa
وَهُوَ
അവന്‍, അവനാകട്ടെ
waliyyuhum
وَلِيُّهُم
അവരുടെ കൈകാര്യക്കാരനാകുന്നു, രക്ഷാധികാരിയാണു
bimā kānū
بِمَا كَانُوا۟
അവരായിരുന്നതു നിമിത്തം
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും.

അവര്‍ക്ക് അവരുടെ നാഥന്റെ അടുത്ത് ശാന്തിമന്ദിരമുണ്ട്. അവനാണ് അവരുടെ രക്ഷാധികാരി. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണത്.

തഫ്സീര്‍

وَيَوْمَ يَحْشُرُهُمْ جَمِيْعًاۚ يٰمَعْشَرَ الْجِنِّ قَدِ اسْتَكْثَرْتُمْ مِّنَ الْاِنْسِ ۚوَقَالَ اَوْلِيَاۤؤُهُمْ مِّنَ الْاِنْسِ رَبَّنَا اسْتَمْتَعَ بَعْضُنَا بِبَعْضٍ وَّبَلَغْنَآ اَجَلَنَا الَّذِيْٓ اَجَّلْتَ لَنَا ۗقَالَ النَّارُ مَثْوٰىكُمْ خٰلِدِيْنَ فِيْهَآ اِلَّا مَا شَاۤءَ اللّٰهُ ۗاِنَّ رَبَّكَ حَكِيْمٌ عَلِيْمٌ   ( الأنعام: ١٢٨ )

wayawma yaḥshuruhum
وَيَوْمَ يَحْشُرُهُمْ
അവന്‍ അവരെ ഒരുമിച്ചു കൂട്ടുന്ന ദിവസം
jamīʿan
جَمِيعًا
മുഴുവനും, എല്ലാവരെയും
yāmaʿshara
يَٰمَعْشَرَ
സമൂഹമേ
l-jini
ٱلْجِنِّ
ജിന്നിന്റെ
qadi is'takthartum
قَدِ ٱسْتَكْثَرْتُم
നിങ്ങള്‍ അധികരിപ്പിച്ചിട്ടുണ്ട്‌, തീര്‍ച്ചയായും പെരുപ്പിച്ചു
mina l-insi
مِّنَ ٱلْإِنسِۖ
മനുഷ്യരില്‍ നിന്നു
waqāla
وَقَالَ
പറയും
awliyāuhum
أَوْلِيَآؤُهُم
അവരുടെ മിത്രങ്ങള്‍ (ആള്‍ക്കാര്‍)
mina l-insi
مِّنَ ٱلْإِنسِ
മനുഷ്യരില്‍നിന്നുള്ള
rabbanā
رَبَّنَا
ഞങ്ങളുടെ റബ്ബേ
is'tamtaʿa
ٱسْتَمْتَعَ
ഉപയോഗപ്പെടുത്തി, ഉപയോഗമെടുത്തു
baʿḍunā
بَعْضُنَا
ഞങ്ങളില്‍ ചിലര്‍
bibaʿḍin
بِبَعْضٍ
ചിലരെ, ചിലരെക്കൊണ്ട്‌
wabalaghnā
وَبَلَغْنَآ
ഞങ്ങള്‍ പ്രാപിക്കുകയും ചെയ്‌തു
ajalanā
أَجَلَنَا
ഞങ്ങളുടെ അവധി
alladhī ajjalta
ٱلَّذِىٓ أَجَّلْتَ
നീ അവധിവെച്ച (നിശ്ചയിച്ച)
lanā
لَنَاۚ
ഞങ്ങള്‍ക്കു
qāla
قَالَ
അവന്‍ പറയും
l-nāru
ٱلنَّارُ
നരകം
mathwākum
مَثْوَىٰكُمْ
നിങ്ങളുടെ പാര്‍പ്പിട(വാസസ്ഥല)മാണ്‌
khālidīna
خَٰلِدِينَ
സ്ഥിരവാസികളായിക്കൊണ്ട്‌
fīhā
فِيهَآ
അതില്‍
illā mā shāa
إِلَّا مَا شَآءَ
ഉദ്ദേശിച്ചതൊഴികെ
l-lahu
ٱللَّهُۗ
അല്ലാഹു
inna
إِنَّ
നിശ്ചയമായും
rabbaka
رَبَّكَ
നിന്റെ റബ്ബ്‌
ḥakīmun
حَكِيمٌ
അഗാധജ്ഞനാണ്‌, യുക്തിമാനാകുന്നു
ʿalīmun
عَلِيمٌ
സര്‍വ്വജ്ഞനാണ്‌.

അല്ലാഹു അവരെയെല്ലാം ഒരുമിച്ചു ചേര്‍ക്കുംദിനം അവന്‍ പറയും: ''ജിന്ന്‌സമൂഹമേ; മനുഷ്യരെ നിങ്ങള്‍ ധാരാളമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.'' അപ്പോള്‍ അവരുടെ ആത്മമിത്രങ്ങളായിരുന്ന മനുഷ്യര്‍ പറയും: ''ഞങ്ങളുടെ നാഥാ! ഞങ്ങള്‍ പരസ്പരം സുഖാസ്വാദനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ നീ ഞങ്ങള്‍ക്ക് അനുവദിച്ച അവധിയില്‍ ഞങ്ങളെത്തിയിരിക്കുന്നു''. അല്ലാഹു അറിയിക്കും: ശരി, ഇനി നരകത്തീയാണ് നിങ്ങളുടെ താമസസ്ഥലം. നിങ്ങളവിടെ സ്ഥിരവാസികളായിരിക്കും. അല്ലാഹു ഇച്ഛിച്ച സമയമൊഴികെ. നിന്റെ നാഥന്‍ യുക്തിമാനും എല്ലാം അറിയുന്നവനും തന്നെ; തീര്‍ച്ച.

തഫ്സീര്‍

وَكَذٰلِكَ نُوَلِّيْ بَعْضَ الظّٰلِمِيْنَ بَعْضًاۢ بِمَا كَانُوْا يَكْسِبُوْنَ ࣖ   ( الأنعام: ١٢٩ )

wakadhālika
وَكَذَٰلِكَ
അതുപോലെ
nuwallī
نُوَلِّى
നാം മൈത്രി (മിത്രബന്ധം) ഉണ്ടാക്കുന്നു
baʿḍa l-ẓālimīna
بَعْضَ ٱلظَّٰلِمِينَ
അക്രമികളില്‍ ചിലര്‍ക്കു
baʿḍan
بَعْضًۢا
ചിലരോടു
bimā kānū
بِمَا كَانُوا۟
അവരായിരുന്നതു നിമിത്തം
yaksibūna
يَكْسِبُونَ
അവര്‍ സമ്പാദിക്കും (ചെയ്തുകൂട്ടുക).

ഇവ്വിധം ആ അക്രമികളെ നാം അന്യോന്യം കൂട്ടാളികളാക്കും. അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നതിന്റെ ഫലമാണത്.

തഫ്സീര്‍

يٰمَعْشَرَ الْجِنِّ وَالْاِنْسِ اَلَمْ يَأْتِكُمْ رُسُلٌ مِّنْكُمْ يَقُصُّوْنَ عَلَيْكُمْ اٰيٰتِيْ وَيُنْذِرُوْنَكُمْ لِقَاۤءَ يَوْمِكُمْ هٰذَاۗ قَالُوْا شَهِدْنَا عَلٰٓى اَنْفُسِنَا وَغَرَّتْهُمُ الْحَيٰوةُ الدُّنْيَا وَشَهِدُوْا عَلٰٓى اَنْفُسِهِمْ اَنَّهُمْ كَانُوْا كٰفِرِيْنَ   ( الأنعام: ١٣٠ )

yāmaʿshara
يَٰمَعْشَرَ
സമൂഹമേ, കൂട്ടമേ
l-jini
ٱلْجِنِّ
ജിന്നിന്റെയും
wal-insi
وَٱلْإِنسِ
മനുഷ്യന്റെയും
alam yatikum
أَلَمْ يَأْتِكُمْ
നിങ്ങള്‍ക്കു വന്നില്ലേ
rusulun
رُسُلٌ
റസൂലുകള്‍, ദൂതന്മാര്‍
minkum
مِّنكُمْ
നിങ്ങളില്‍ നിന്നു, നിങ്ങളില്‍ പെട്ട
yaquṣṣūna
يَقُصُّونَ
അവര്‍ വിവരിച്ചു കൊണ്ടു
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്കു
āyātī
ءَايَٰتِى
എന്‍റെ ആയത്തുകളെ
wayundhirūnakum
وَيُنذِرُونَكُمْ
നിങ്ങളെ അവര്‍ താക്കീതു നല്‍കിക്കൊണ്ടും, മുന്നറിയിച്ചുകൊണ്ടും
liqāa
لِقَآءَ
കണ്ടുമുട്ടുന്നതിനെ
yawmikum hādhā
يَوْمِكُمْ هَٰذَاۚ
നിങ്ങളുടെ ഈ ദിവസത്തെ
qālū
قَالُوا۟
അവര്‍ പറയും
shahid'nā
شَهِدْنَا
ഞങ്ങള്‍ സാക്ഷ്യം വഹിച്ചു
ʿalā anfusinā
عَلَىٰٓ أَنفُسِنَاۖ
ഞങ്ങളുടെ സ്വന്തങ്ങളുടെ മേല്‍ (ഞങ്ങള്‍ക്കുതന്നെ എതിരായി)
wagharrathumu
وَغَرَّتْهُمُ
അവരെ വഞ്ചിക്കുകയും ചെയ്‌തിരിക്കുന്നു
l-ḥayatu l-dun'yā
ٱلْحَيَوٰةُ ٱلدُّنْيَا
ഐഹിക ജീവിതം
washahidū
وَشَهِدُوا۟
അവര്‍ സാക്ഷ്യം വഹിക്കുക, (പറയുക)യും ചെയ്‌തു
ʿalā anfusihim
عَلَىٰٓ أَنفُسِهِمْ
അവരുടെ സ്വന്തങ്ങള്‍ക്കെതിരില്‍
annahum kānū
أَنَّهُمْ كَانُوا۟
അവരായിരുന്നുവെന്നു
kāfirīna
كَٰفِرِينَ
അവിശ്വാസികള്‍.

''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്റെ പ്രമാണങ്ങള്‍ വിവരിച്ചുതരികയും ഈ ദിനത്തെ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന, നിങ്ങളില്‍ നിന്നുതന്നെയുള്ള ദൈവദൂതന്മാര്‍ നിങ്ങളുടെ അടുത്ത് വന്നിരുന്നില്ലേ?'' അവര്‍ പറയും: ''അതെ; ഞങ്ങളിതാ ഞങ്ങള്‍ക്കെതിരെ തന്നെ സാക്ഷ്യം വഹിക്കുന്നു.'' ഐഹികജീവിതം അവരെ വഞ്ചനയിലകപ്പെടുത്തി. തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അന്നേരം അവര്‍ തങ്ങള്‍ക്കെതിരെ തന്നെ സാക്ഷ്യം വഹിക്കുന്നു.

തഫ്സീര്‍