Skip to main content

فَاعْتَرَفُوْا بِذَنْۢبِهِمْۚ فَسُحْقًا لِّاَصْحٰبِ السَّعِيْرِ   ( الملك: ١١ )

fa-iʿ'tarafū
فَٱعْتَرَفُوا۟
അങ്ങനെ അവര്‍ സമ്മതിക്കും, ഏറ്റു പറയും
bidhanbihim
بِذَنۢبِهِمْ
തങ്ങളുടെ കുറ്റത്തെ (പാപത്തെ)പ്പറ്റി
fasuḥ'qan
فَسُحْقًا
അപ്പോള്‍ വിദൂരം (ശാപം), നാശം
li-aṣḥābi l-saʿīri
لِّأَصْحَٰبِ ٱلسَّعِيرِ
ജ്വലിക്കുന്ന നരകത്തിന്‍റെ ആള്‍ക്കാര്‍ക്ക്

അങ്ങനെ അവര്‍ കുറ്റം ഏറ്റുപറഞ്ഞു. നരകത്തീയിന്റെ ആള്‍ക്കാര്‍ക്കു ശാപം!

തഫ്സീര്‍

اِنَّ الَّذِيْنَ يَخْشَوْنَ رَبَّهُمْ بِالْغَيْبِ لَهُمْ مَّغْفِرَةٌ وَّاَجْرٌ كَبِيْرٌ   ( الملك: ١٢ )

inna
إِنَّ
നിശ്ചയമായും
alladhīna yakhshawna
ٱلَّذِينَ يَخْشَوْنَ
ഭയപ്പെടുന്നവര്‍
rabbahum
رَبَّهُم
തങ്ങളുടെ റബ്ബിനെ
bil-ghaybi
بِٱلْغَيْبِ
അദൃശ്യമായ നിലക്ക് (കാണാതെ)
lahum
لَهُم
അവര്‍ക്കുണ്ട്
maghfiratun
مَّغْفِرَةٌ
പാപമോചനം
wa-ajrun kabīrun
وَأَجْرٌ كَبِيرٌ
വലുതായ പ്രതിഫലവും

തങ്ങളുടെ നാഥനെ കാണാതെ തന്നെ ഭയപ്പെട്ടു ജീവിക്കുന്നവരോ, അവര്‍ക്ക് പാപമോചനവും മഹത്തായ പ്രതിഫലവുമുണ്ട്.

തഫ്സീര്‍

وَاَسِرُّوْا قَوْلَكُمْ اَوِ اجْهَرُوْا بِهٖۗ اِنَّهٗ عَلِيْمٌ ۢبِذَاتِ الصُّدُوْرِ   ( الملك: ١٣ )

wa-asirrū
وَأَسِرُّوا۟
നിങ്ങള്‍ രഹസ്യം (പതുക്കെ) ആക്കുവീന്‍
qawlakum
قَوْلَكُمْ
നിങ്ങളുടെ വാക്ക് (സംസാരം)
awi ij'harū bihi
أَوِ ٱجْهَرُوا۟ بِهِۦٓۖ
അല്ലെങ്കില്‍ അതിനെ പരസ്യം (ഉറക്കെ) ആക്കുവീന്‍
innahu ʿalīmun
إِنَّهُۥ عَلِيمٌۢ
നിശ്ചയമായും അവന്‍ അറിയുന്നവനാണ്
bidhāti l-ṣudūri
بِذَاتِ ٱلصُّدُورِ
നെഞ്ഞു (ഹൃദയം) കളിലുള്ളതിനെ

നിങ്ങളുടെ വാക്ക് നിങ്ങള്‍ രഹസ്യമാക്കുകയോ പരസ്യമാക്കുകയോ ചെയ്യുക. തീര്‍ച്ചയായും മനസ്സിലുള്ളതെല്ലാം അറിയുന്നവനാണവന്‍.

തഫ്സീര്‍

اَلَا يَعْلَمُ مَنْ خَلَقَۗ وَهُوَ اللَّطِيْفُ الْخَبِيْرُ ࣖ   ( الملك: ١٤ )

alā yaʿlamu
أَلَا يَعْلَمُ
അറിയുകയില്ലേ, അവന്‍ അറിയാതിരിക്കുമോ
man khalaqa
مَنْ خَلَقَ
സൃഷ്ടിച്ചവന്‍, അവന്‍ സൃഷ്ടിച്ചവരെ
wahuwa
وَهُوَ
അവനാകട്ടെ
l-laṭīfu
ٱللَّطِيفُ
ഗൂഢമായതിനെ (സൂക്ഷ്മമായതിനെ) അറിയുന്നവനാണ്, സൗമ്യമായുള്ളവനാണ്
l-khabīru
ٱلْخَبِيرُ
സൂക്ഷ്മജ്ഞാനിയാണ്

സൃഷ്ടിച്ചവന്‍ അറിയുകയില്ലെന്നോ! അവന്‍ രഹസ്യങ്ങളറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണ്.

തഫ്സീര്‍

هُوَ الَّذِيْ جَعَلَ لَكُمُ الْاَرْضَ ذَلُوْلًا فَامْشُوْا فِيْ مَنَاكِبِهَا وَكُلُوْا مِنْ رِّزْقِهٖۗ وَاِلَيْهِ النُّشُوْرُ   ( الملك: ١٥ )

huwa alladhī
هُوَ ٱلَّذِى
അവനത്രെ യാതൊരുവന്‍, അവന്‍ യാതൊരുവനാണ്
jaʿala lakumu
جَعَلَ لَكُمُ
നിങ്ങള്‍ക്ക് ആക്കി തന്ന
l-arḍa
ٱلْأَرْضَ
ഭൂമിയെ
dhalūlan
ذَلُولًا
വിധേയമായതു (പാകപ്പെട്ടതു)
fa-im'shū
فَٱمْشُوا۟
അതിനാല്‍ നടന്നു (സഞ്ചരിച്ചു) കൊള്ളുവിന്‍
fī manākibihā
فِى مَنَاكِبِهَا
അതിന്‍റെ തോളു (വശം - വഴി - ഗിരിമാര്‍ഗം - ഉപരിതലം) കളില്‍കൂടി
wakulū
وَكُلُوا۟
തിന്നുകയും ചെയ്യുവിന്‍
min riz'qihi
مِن رِّزْقِهِۦۖ
അവന്‍റെ ആഹാര (ഉപജീവന)ത്തില്‍ നിന്നു
wa-ilayhi
وَإِلَيْهِ
അവനിലേക്കുതന്നെ
l-nushūru
ٱلنُّشُورُ
(ഉയിര്‍ത്തു) എഴുന്നേല്‍പ്പ്

അവനാണ് നിങ്ങള്‍ക്ക് ഭൂമിയെ അധീനപ്പെടുത്തിത്തന്നത്. അതിനാല്‍ അതിന്റെ വിരിമാറിലൂടെ നടന്നുകൊള്ളുക. അവന്‍ തന്ന വിഭവങ്ങളില്‍നിന്ന് ആഹരിക്കുക. നിങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് ചെല്ലുന്നതും അവങ്കലേക്കുതന്നെ.

തഫ്സീര്‍

ءَاَمِنْتُمْ مَّنْ فِى السَّمَاۤءِ اَنْ يَّخْسِفَ بِكُمُ الْاَرْضَ فَاِذَا هِيَ تَمُوْرُۙ  ( الملك: ١٦ )

a-amintum
ءَأَمِنتُم
നിങ്ങള്‍ സമാധാനപ്പെട്ടുവോ, നിര്‍ഭയരായോ
man fī l-samāi
مَّن فِى ٱلسَّمَآءِ
ആകാശത്തിലുള്ളവനെ
an yakhsifa bikumu
أَن يَخْسِفَ بِكُمُ
നിങ്ങളെ അവന്‍ ആഴ്ത്തുന്നതിനെ, വിഴുങ്ങിക്കുന്നതു
l-arḍa
ٱلْأَرْضَ
ഭൂമിയില്‍, ഭൂമിയെ
fa-idhā hiya
فَإِذَا هِىَ
എന്നാല്‍ അപ്പോഴതു
tamūru
تَمُورُ
പിടച്ചുമറിയും, ഇളകി ക്ഷോഭിക്കും, കിടിലംകൊള്ളും

ഉപരിലോകത്തുള്ളവന്‍ നിങ്ങളെ ഭൂമിയില്‍ ആഴ്ത്തിക്കളയുന്നതിനെയും അപ്പോള്‍ ഭൂമി ഇളകി മറിയുന്നതിനെയും സംബന്ധിച്ച് നിങ്ങള്‍ നിര്‍ഭയരായിരിക്കുന്നുവോ?

തഫ്സീര്‍

اَمْ اَمِنْتُمْ مَّنْ فِى السَّمَاۤءِ اَنْ يُّرْسِلَ عَلَيْكُمْ حَاصِبًاۗ فَسَتَعْلَمُوْنَ كَيْفَ نَذِيْرِ   ( الملك: ١٧ )

am amintum
أَمْ أَمِنتُم
അതല്ലെങ്കില്‍ നിങ്ങള്‍ സമാധാനപ്പെട്ടുവോ, നിര്‍ഭയരായോ
man fī l-samāi
مَّن فِى ٱلسَّمَآءِ
ആകാശത്തിലുള്ളവനെ
an yur'sila
أَن يُرْسِلَ
അവന്‍ അയക്കുന്നത്
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
ḥāṣiban
حَاصِبًاۖ
ചരല്‍ വര്‍ഷം, ചരല്‍കാറ്റ്
fasataʿlamūna
فَسَتَعْلَمُونَ
എന്നാല്‍ നിങ്ങള്‍ക്കറിയാറാകും, വഴിയെ അറിയും
kayfa
كَيْفَ
എങ്ങിനെയാണ് (എന്ന്)
nadhīri
نَذِيرِ
എന്‍റെ താക്കീത്, താക്കീതുകാരന്‍

അതല്ല; ഉപരിലോകത്തുള്ളവന്‍ നിങ്ങളുടെ മേല്‍ ചരലുകള്‍ ചൊരിയുന്ന കാറ്റിനെ അയക്കുന്നതിനെപ്പറ്റി നിങ്ങള്‍ നിര്‍ഭയരാണോ? നമ്മുടെ താക്കീത് എങ്ങനെയുണ്ടെന്ന് വഴിയെ നിങ്ങള്‍ അറിയുകതന്നെ ചെയ്യും.

തഫ്സീര്‍

وَلَقَدْ كَذَّبَ الَّذِيْنَ مِنْ قَبْلِهِمْ فَكَيْفَ كَانَ نَكِيْرِ   ( الملك: ١٨ )

walaqad kadhaba
وَلَقَدْ كَذَّبَ
തീര്‍ച്ചയായും വ്യാജമാക്കി
alladhīna min qablihim
ٱلَّذِينَ مِن قَبْلِهِمْ
അവരുടെ മുമ്പുള്ളവര്‍
fakayfa kāna
فَكَيْفَ كَانَ
എന്നിട്ട് എങ്ങിനെയായി, ഉണ്ടായി
nakīri
نَكِيرِ
എന്‍റെ പ്രതിഷേധം, വെറുപ്പ്

അവര്‍ക്ക് മുമ്പുണ്ടായിരുന്നവരും സത്യത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. അപ്പോള്‍ എവ്വിധമായിരുന്നു എന്റെ ശിക്ഷ.

തഫ്സീര്‍

اَوَلَمْ يَرَوْا اِلَى الطَّيْرِ فَوْقَهُمْ صٰۤفّٰتٍ وَّيَقْبِضْنَۘ مَا يُمْسِكُهُنَّ اِلَّا الرَّحْمٰنُۗ اِنَّهٗ بِكُلِّ شَيْءٍۢ بَصِيْرٌ   ( الملك: ١٩ )

awalam yaraw
أَوَلَمْ يَرَوْا۟
അവര്‍ കണ്ടില്ലേ, നോക്കുന്നില്ലേ
ilā l-ṭayri
إِلَى ٱلطَّيْرِ
പക്ഷികളിലേക്ക്
fawqahum
فَوْقَهُمْ
അവരുടെ മീതെ
ṣāffātin
صَٰٓفَّٰتٍ
അണിനിരന്നുകൊണ്ട്, വരിയായിട്ട്
wayaqbiḍ'na
وَيَقْبِضْنَۚ
അവ കൂട്ടുകയും ചെയ്യും, (കൂട്ടിക്കൊണ്ടും)
mā yum'sikuhunna
مَا يُمْسِكُهُنَّ
അവയെ പിടിച്ചു നിറുത്തുന്നില്ല
illā l-raḥmānu
إِلَّا ٱلرَّحْمَٰنُۚ
പരമകാരുണികനല്ലാതെ
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
bikulli shayin
بِكُلِّ شَىْءٍۭ
എല്ലാ കാര്യത്തെ (വസ്തുവെ)ക്കുറിച്ചും
baṣīrun
بَصِيرٌ
കണ്ടറിയുന്നവനാണ്

തങ്ങള്‍ക്കു മീതെ ചിറകുവിടര്‍ത്തിയും ഒതുക്കിയും പറക്കുന്ന പക്ഷികളെ അവര്‍ കാണുന്നില്ലേ. അവയെ താങ്ങിനിര്‍ത്തുന്നത് ദയാപരനായ ദൈവമല്ലാതാരുമല്ല. അവന്‍ എല്ലാ കാര്യങ്ങളും കണ്ടറിയുന്നവന്‍ തന്നെ; തീര്‍ച്ച.

തഫ്സീര്‍

اَمَّنْ هٰذَا الَّذِيْ هُوَ جُنْدٌ لَّكُمْ يَنْصُرُكُمْ مِّنْ دُوْنِ الرَّحْمٰنِۗ اِنِ الْكٰفِرُوْنَ اِلَّا فِيْ غُرُوْرٍۚ   ( الملك: ٢٠ )

amman
أَمَّنْ
അതല്ല (അതല്ലെങ്കില്‍ - അഥവാ) ആരാണ്
hādhā
هَٰذَا
ഇവന്‍ (ഇങ്ങനെയുള്ളവന്‍)
alladhī
ٱلَّذِى
അതായത് യാതൊരുവന്‍
huwa jundun lakum
هُوَ جُندٌ لَّكُمْ
അവന്‍ നിങ്ങള്‍ക്ക് പട്ടാളമാണ്, സൈന്യമാണ്‌
yanṣurukum
يَنصُرُكُم
നിങ്ങളെ സഹായിക്കുന്ന
min dūni l-raḥmāni
مِّن دُونِ ٱلرَّحْمَٰنِۚ
പരമകാരുണികന് പുറമെ (കൂടാതെ)
ini l-kāfirūna
إِنِ ٱلْكَٰفِرُونَ
അവിശ്വാസികളല്ല
illā fī ghurūrin
إِلَّا فِى غُرُورٍ
വഞ്ചനയിലല്ലാതെ

പരമകാരുണികനായ ദൈവമല്ലാതെ നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന സൈന്യമേതുണ്ട്? ഉറപ്പായും ഈ സത്യനിഷേധികള്‍ വഞ്ചനയിലകപ്പെട്ടിരിക്കുകയാണ്.

തഫ്സീര്‍