وَذَرْنِيْ وَالْمُكَذِّبِيْنَ اُولِى النَّعْمَةِ وَمَهِّلْهُمْ قَلِيْلًا ( المزمل: ١١ )
wadharnī
وَذَرْنِى
എന്നെ വിട്ടേക്കുകയും ചെയ്യുക
wal-mukadhibīna
وَٱلْمُكَذِّبِينَ
വ്യാജമാക്കുന്നവരെയും
ulī l-naʿmati
أُو۟لِى ٱلنَّعْمَةِ
സുഖാനുഗ്രഹത്തിന്റെ (സൗഖ്യത്തിന്റെ) ആള്‍ക്കാരായ
wamahhil'hum
وَمَهِّلْهُمْ
അവര്‍ക്കു ഇട (ഒഴിവു) കൊടുക്കുകയും ചെയ്യുക
qalīlan
قَلِيلًا
അൽപം, കുറച്ചു
സമ്പന്നരായ ഈ നിഷേധികളുടെ കൈകാര്യം എനിക്ക് വിട്ടേക്കുക. അവര്‍ക്ക് ഈ അവസ്ഥയില്‍ അല്‍പം കൂടി സമയം അനുവദിക്കുക.
തഫ്സീര്‍اِنَّ لَدَيْنَآ اَنْكَالًا وَّجَحِيْمًاۙ ( المزمل: ١٢ )
inna ladaynā
إِنَّ لَدَيْنَآ
നിശ്ചയമായും നമ്മുടെ അടുക്കലുണ്ടു
ankālan
أَنكَالًا
കനത്ത വിലങ്ങുകള്‍, ഭാരിച്ച ചങ്ങലകള്‍
wajaḥīman
وَجَحِيمًا
ജ്വലിക്കുന്ന അഗ്നിയും
തീര്‍ച്ചയായും നമ്മുടെ അടുക്കല്‍ കാല്‍ച്ചങ്ങലകളും കത്തിക്കാളുന്ന നരകത്തീയുമുണ്ട്.
തഫ്സീര്‍وَّطَعَامًا ذَا غُصَّةٍ وَّعَذَابًا اَلِيْمًا ( المزمل: ١٣ )
waṭaʿāman
وَطَعَامًا
ഭക്ഷണവും
dhā ghuṣṣatin
ذَا غُصَّةٍ
തൊണ്ടയില്‍ കെട്ടുന്നതായ, അടഞ്ഞുനില്‍ക്കുന്ന
waʿadhāban
وَعَذَابًا
ശിക്ഷയും
ചങ്കില്‍ കുടുങ്ങുന്ന ആഹാരവും നോവേറിയ ശിക്ഷയും.
തഫ്സീര്‍يَوْمَ تَرْجُفُ الْاَرْضُ وَالْجِبَالُ وَكَانَتِ الْجِبَالُ كَثِيْبًا مَّهِيْلًا ( المزمل: ١٤ )
yawma tarjufu
يَوْمَ تَرْجُفُ
വിറകൊള്ളുന്ന (കിടുത്തു പോകുന്ന) ദിവസം
wal-jibālu
وَٱلْجِبَالُ
പർവ്വതങ്ങളും, മലകളും
wakānati l-jibālu
وَكَانَتِ ٱلْجِبَالُ
പർവ്വതങ്ങള്‍ ആകുകയും
kathīban
كَثِيبًا
മണല്‍ക്കുന്നു (പോലെ)
mahīlan
مَّهِيلًا
അലിഞ്ഞു ഒഴുകുന്ന, ഉതിര്‍ന്നൊലിക്കുന്ന
ഭൂമിയും മലകളും വിറകൊള്ളുകയും പര്‍വതങ്ങള്‍ മണല്‍ക്കൂനകള്‍പോലെ ചിതറിപ്പോവുകയും ചെയ്യുന്ന ദിനമാണത്.
തഫ്സീര്‍اِنَّآ اَرْسَلْنَآ اِلَيْكُمْ رَسُوْلًا ەۙ شَاهِدًا عَلَيْكُمْ كَمَآ اَرْسَلْنَآ اِلٰى فِرْعَوْنَ رَسُوْلًا ۗ ( المزمل: ١٥ )
innā arsalnā
إِنَّآ أَرْسَلْنَآ
നിശ്ചയമായും നാം അയച്ചിരിക്കുന്നു
ilaykum
إِلَيْكُمْ
നിങ്ങളിലേക്ക്
rasūlan
رَسُولًا
ഒരു റസൂലിനെ, ദൂതനെ
shāhidan ʿalaykum
شَٰهِدًا عَلَيْكُمْ
നിങ്ങളുടെമേല്‍ സാക്ഷിയായ
kamā arsalnā
كَمَآ أَرْسَلْنَآ
നാം അയച്ചതുപോലെ
ilā fir'ʿawna
إِلَىٰ فِرْعَوْنَ
ഫിര്‍ഔന്റെ അടുക്കലേക്ക്
rasūlan
رَسُولًا
ഒരു റസൂലിനെ
ഉറപ്പായും നിങ്ങളിലേക്ക് നാം ഒരു ദൂതനെ നിയോഗിച്ചിരിക്കുന്നു- നിങ്ങള്‍ക്ക് സാക്ഷിയായി. ഫറവോന്റെ അടുത്തേക്ക് ദൂതനെ അയച്ചപോലെ.
തഫ്സീര്‍فَعَصٰى فِرْعَوْنُ الرَّسُوْلَ فَاَخَذْنٰهُ اَخْذًا وَّبِيْلًاۚ ( المزمل: ١٦ )
faʿaṣā
فَعَصَىٰ
എന്നിട്ടു അനുസരണക്കേടു ചെയ്തു, എതിരു പ്രവര്‍ത്തിച്ചു
fir'ʿawnu
فِرْعَوْنُ
ഫിര്‍ഔന്‍
l-rasūla
ٱلرَّسُولَ
റസൂലിനോടു
fa-akhadhnāhu
فَأَخَذْنَٰهُ
അപ്പോള്‍ നാമവനെ പിടിച്ചു
akhdhan
أَخْذًا
ഒരു പിടുത്തം
wabīlan
وَبِيلًا
കടുത്ത, ശക്തമായ
ഫറവോന്‍ ആ ദൂതനെ ധിക്കരിച്ചു. അതിനാല്‍ അവനെ നാം ശക്തമായ ഒരു പിടുത്തം പിടിച്ചു.
തഫ്സീര്‍فَكَيْفَ تَتَّقُوْنَ اِنْ كَفَرْتُمْ يَوْمًا يَّجْعَلُ الْوِلْدَانَ شِيْبًاۖ ( المزمل: ١٧ )
fakayfa
فَكَيْفَ
എന്നാല്‍ എങ്ങിനെയാണ്
tattaqūna
تَتَّقُونَ
നിങ്ങള്‍ സൂക്ഷിക്കുക
in kafartum
إِن كَفَرْتُمْ
നിങ്ങള്‍ അവിശ്വസിക്കുകയാണെങ്കില്‍
yawman
يَوْمًا
ഒരു ദിവസത്തെ
l-wil'dāna
ٱلْوِلْدَٰنَ
കുട്ടികളെ
നിങ്ങള്‍ സത്യത്തെ നിഷേധിക്കുകയാണെങ്കില്‍ കൊച്ചു കുട്ടികളെക്കൂടി നരച്ചവരാക്കുന്ന ആ ദിനത്തെ നിങ്ങള്‍ക്ക് എങ്ങനെ കരുതിയിരിക്കാനാവും?
തഫ്സീര്‍ ۨالسَّمَاۤءُ مُنْفَطِرٌۢ بِهٖۗ كَانَ وَعْدُهٗ مَفْعُوْلًا ( المزمل: ١٨ )
al-samāu
ٱلسَّمَآءُ
ആകാശം
munfaṭirun bihi
مُنفَطِرٌۢ بِهِۦۚ
അതുമൂലം പൊട്ടിപ്പിളര്‍ന്നതായിരിക്കും
kāna waʿduhu
كَانَ وَعْدُهُۥ
അവന്റെ വാഗ്ദത്തമാകുന്നു
mafʿūlan
مَفْعُولًا
പ്രവര്‍ത്തിക്കപ്പെടുന്നത് (പ്രയോഗത്തില്‍ വരുത്തപ്പെടുന്നത്)
ആകാശം പൊട്ടിപ്പിളരുന്ന ദിനമാണത്. അല്ലാഹുവിന്റെ വാഗ്ദാനം പൂര്‍ത്തീകരിക്കപ്പെടുകതന്നെ ചെയ്യും.
തഫ്സീര്‍اِنَّ هٰذِهٖ تَذْكِرَةٌ ۚ فَمَنْ شَاۤءَ اتَّخَذَ اِلٰى رَبِّهٖ سَبِيْلًا ࣖ ( المزمل: ١٩ )
inna hādhihi
إِنَّ هَٰذِهِۦ
നിശ്ചയമായും ഇതു
tadhkiratun
تَذْكِرَةٌۖ
ഒരു ഉപദേശ (ഉല്‍ബോധന)മാണ്
faman shāa
فَمَن شَآءَ
അപ്പോള്‍ (എന്നാല്‍) ആര്‍ ഉദ്ദേശിക്കുന്നുവോ, വേണമെന്നുവെച്ചവന്‍
ittakhadha
ٱتَّخَذَ
ഉണ്ടാക്കണം, ഏര്‍പ്പെടുത്തട്ടെ, ആക്കട്ടെ
ilā rabbihi
إِلَىٰ رَبِّهِۦ
തന്റെ റബ്ബിങ്കലേക്ക്
sabīlan
سَبِيلًا
മാര്‍ഗ്ഗം, വല്ല വഴിയും
ഇത് ഒരുദ്‌ബോധനമാണ്. അതിനാല്‍ ഇഷ്ടമുള്ളവന്‍ തന്റെ നാഥങ്കലേക്കുള്ള മാര്‍ഗം അവലംബിച്ചു കൊള്ളട്ടെ.
തഫ്സീര്‍۞ اِنَّ رَبَّكَ يَعْلَمُ اَنَّكَ تَقُوْمُ اَدْنٰى مِنْ ثُلُثَيِ الَّيْلِ وَنِصْفَهٗ وَثُلُثَهٗ وَطَاۤىِٕفَةٌ مِّنَ الَّذِيْنَ مَعَكَۗ وَاللّٰهُ يُقَدِّرُ الَّيْلَ وَالنَّهَارَۗ عَلِمَ اَنْ لَّنْ تُحْصُوْهُ فَتَابَ عَلَيْكُمْ فَاقْرَءُوْا مَا تَيَسَّرَ مِنَ الْقُرْاٰنِۗ عَلِمَ اَنْ سَيَكُوْنُ مِنْكُمْ مَّرْضٰىۙ وَاٰخَرُوْنَ يَضْرِبُوْنَ فِى الْاَرْضِ يَبْتَغُوْنَ مِنْ فَضْلِ اللّٰهِ ۙوَاٰخَرُوْنَ يُقَاتِلُوْنَ فِيْ سَبِيْلِ اللّٰهِ ۖفَاقْرَءُوْا مَا تَيَسَّرَ مِنْهُۙ وَاَقِيْمُوا الصَّلٰوةَ وَاٰتُوا الزَّكٰوةَ وَاَقْرِضُوا اللّٰهَ قَرْضًا حَسَنًاۗ وَمَا تُقَدِّمُوْا لِاَنْفُسِكُمْ مِّنْ خَيْرٍ تَجِدُوْهُ عِنْدَ اللّٰهِ ۙهُوَ خَيْرًا وَّاَعْظَمَ اَجْرًاۗ وَاسْتَغْفِرُوا اللّٰهَ ۗاِنَّ اللّٰهَ غَفُوْرٌ رَّحِيْمٌ ࣖ ( المزمل: ٢٠ )
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്റെ റബ്ബ്
yaʿlamu
يَعْلَمُ
അറിയും, അറിയുന്നു
annaka taqūmu
أَنَّكَ تَقُومُ
നീ എഴുന്നേല്‍ക്കുന്നു (നമസ്കരിക്കുന്നു) എന്ന്
adnā
أَدْنَىٰ
അടുത്തത് (ഏതാണ്ട്)
min thuluthayi
مِن ثُلُثَىِ
മൂന്നില്‍ രണ്ടംശത്തോട്
al-layli
ٱلَّيْلِ
രാത്രിയുടെ
waniṣ'fahu
وَنِصْفَهُۥ
അതിന്റെ പകുതിയും
wathuluthahu
وَثُلُثَهُۥ
അതിന്റെ മൂന്നില്‍ ഒന്നും
waṭāifatun
وَطَآئِفَةٌ
ഒരു വിഭാഗവും, കൂട്ടരും
mina alladhīna
مِّنَ ٱلَّذِينَ
യാതൊരുവരില്‍ നിന്ന്
maʿaka
مَعَكَۚ
നിന്റെ കൂടെയുള്ള
wal-lahu
وَٱللَّهُ
അല്ലാഹു, അല്ലാഹുവത്രെ
yuqaddiru
يُقَدِّرُ
കണക്കാക്കുന്നു, നിര്‍ണ്ണയിക്കുന്നത്
al-layla wal-nahāra
ٱلَّيْلَ وَٱلنَّهَارَۚ
രാവിനെയും പകലിനെയും
ʿalima
عَلِمَ
അവന്‍ അറിഞ്ഞിരിക്കുന്നു, അവന് അറിയാം
an lan tuḥ'ṣūhu
أَن لَّن تُحْصُوهُ
നിങ്ങളതിനെ ക്ലിപ്തമാക്കുക (തിട്ടപ്പെടുത്തുക - സൂക്ഷ്‌മമായി അറിയുക)യില്ലെന്ന്‍
fatāba
فَتَابَ
ആകയാല്‍ അവന്‍ മടക്കം സ്വീകരിച്ചു
ʿalaykum
عَلَيْكُمْۖ
നിങ്ങളുടെ പേരില്‍
fa-iq'raū
فَٱقْرَءُوا۟
എനി, (അതിനാല്‍) നിങ്ങള്‍ ഓതുവീന്‍, പാരായണം ചെയുവീന്‍
mā tayassara
مَا تَيَسَّرَ
സൗകര്യപ്പെട്ടത്, എളുപ്പം ആയത്
mina l-qur'āni
مِنَ ٱلْقُرْءَانِۚ
ക്വുര്‍ആനില്‍ നിന്ന്
an sayakūnu
أَن سَيَكُونُ
ആയിത്തീരും (വഴിയെ ഉണ്ടാകും) എന്ന്
minkum
مِنكُم
നിങ്ങളില്‍ (നിന്ന്)
waākharūna
وَءَاخَرُونَ
വേറെ ചിലര്‍, മറ്റു ചിലര്‍
yaḍribūna
يَضْرِبُونَ
അവര്‍ സഞ്ചരിക്കും
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
yabtaghūna
يَبْتَغُونَ
അന്വേഷിച്ചു (തേടി) കൊണ്ട്
min faḍli l-lahi
مِن فَضْلِ ٱللَّهِۙ
അല്ലാഹുവിന്റെ ദയവില്‍ (അനുഗ്രഹത്തില്‍) നിന്നും
waākharūna
وَءَاخَرُونَ
വേറെ ചിലര്‍
yuqātilūna
يُقَٰتِلُونَ
യുദ്ധവും ചെയ്യും
fī sabīli l-lahi
فِى سَبِيلِ ٱللَّهِۖ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
fa-iq'raū
فَٱقْرَءُوا۟
അതിനാല്‍ നിങ്ങള്‍ ഓതുവിന്‍
mā tayassara
مَا تَيَسَّرَ
സൗകര്യമായത്
min'hu
مِنْهُۚ
അതില്‍ നിന്ന്
wa-aqīmū
وَأَقِيمُوا۟
നിങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുവീന്‍
l-ṣalata
ٱلصَّلَوٰةَ
നമസ്കാരം
waātū l-zakata
وَءَاتُوا۟ ٱلزَّكَوٰةَ
സകാത്ത് കൊടുക്കുകയും ചെയ്യുവിൻ
wa-aqriḍū
وَأَقْرِضُوا۟
കടം കൊടുക്കുകയും ചെയ്യുക
l-laha
ٱللَّهَ
അല്ലാഹുവിന്
qarḍan
قَرْضًا
കടം, ഒരു കടം
wamā tuqaddimū
وَمَا تُقَدِّمُوا۟
നിങ്ങള്‍ മുന്‍കൂട്ടി ചെയ്തു വെക്കുന്നത്, എന്ത് മുന്തിച്ചാലും
li-anfusikum
لِأَنفُسِكُم
നിങ്ങള്‍ക്കു തന്നെ വേണ്ടി
min khayrin
مِّنْ خَيْرٍ
നല്ലതായിട്ട്, ഉത്തമം ആയതില്‍ നിന്ന്, വല്ല നന്മയും
tajidūhu
تَجِدُوهُ
നിങ്ങളത് കണ്ടെത്തും, നിങ്ങള്‍ക്ക് കിട്ടും
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിങ്കല്‍
khayran
خَيْرًا
ഗുണകരമായിട്ട് ഉത്തമം ആയ നിലക്ക്
wa-aʿẓama
وَأَعْظَمَ
ഏറ്റം (വളരെ) മഹത്തായതായും
wa-is'taghfirū
وَٱسْتَغْفِرُوا۟
നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവീന്‍
l-laha
ٱللَّهَۖ
അല്ലാഹുവോട്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവന്‍ ആണ്
raḥīmun
رَّحِيمٌۢ
കരുണാനിധിയാണ്
നിന്റെ നാഥന്നറിയാം: നീയും നിന്റെ കൂടെയുള്ളവരിലൊരു സംഘവും രാവിന്റെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും ചിലപ്പോള്‍ പാതിഭാഗവും മറ്റു ചിലപ്പോള്‍ മൂന്നിലൊരു ഭാഗവും നിന്ന് നമസ്‌കരിക്കുന്നുണ്ട്. രാപ്പകലുകള്‍ കണക്കാക്കുന്നത് അല്ലാഹുവാണ്. നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് അവന്നറിയാം. അതിനാല്‍ നിങ്ങള്‍ക്ക് ഇളവ് നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഖുര്‍ആനില്‍നിന്ന് നിങ്ങള്‍ക്ക് കഴിയുന്നത്ര പാരായണം ചെയ്ത് നമസ്‌കാരം നിര്‍വഹിക്കുക. നിങ്ങളില്‍ ചിലര്‍ രോഗികളാണ്. വേറെ ചിലര്‍ അല്ലാഹുവിന്റെ അനുഗ്രഹമന്വേഷിച്ച് ഭൂമിയില്‍ സഞ്ചരിക്കുന്നവരാണ്. ഇനിയും ചിലര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവരും. ഇത് അവന് നന്നായറിയാം. അതിനാല്‍ ഖുര്‍ആനില്‍നിന്ന് സൗകര്യപ്രദമായത് പാരായണം ചെയ്യുക. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിന്ന് ഉത്തമമായ കടം കൊടുക്കുക. നിങ്ങള്‍ സ്വന്തത്തിനുവേണ്ടി മുന്‍കൂട്ടി ചെയ്യുന്ന നന്മകളൊക്കെയും അല്ലാഹുവിങ്കല്‍ ഏറെ ഗുണമുള്ളതായി നിങ്ങള്‍ക്കു കണ്ടെത്താം. മഹത്തായ പ്രതിഫലമുള്ളതായും. നിങ്ങള്‍ അല്ലാഹുവോട് മാപ്പപേക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്.
തഫ്സീര്‍- القرآن الكريم - سورة المزمل٧٣
Al-Muzzammil (Surah 73)