Skip to main content

ذٰلِكَ بِمَا قَدَّمَتْ اَيْدِيْكُمْ وَاَنَّ اللّٰهَ لَيْسَ بِظَلَّامٍ لِّلْعَبِيْدِۙ  ( الأنفال: ٥١ )

dhālika
ذَٰلِكَ
അതു
bimā qaddamat
بِمَا قَدَّمَتْ
മുന്‍ ചെയ്തു വെച്ചതു നിമിത്തമാണു
aydīkum
أَيْدِيكُمْ
നിങ്ങളുടെ കൈകള്‍
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹു എന്നുള്ളതും
laysa
لَيْسَ
അവനല്ല (എന്നുള്ളതും)
biẓallāmin
بِظَلَّٰمٍ
അക്രമം ചെയ്യുന്നവനേ
lil'ʿabīdi
لِّلْعَبِيدِ
അടിമകളോടു

നിങ്ങളുടെ കൈകള്‍ നേരത്തെ ചെയ്തുകൂട്ടിയതിന്റെ ഫലമാണിത്. അല്ലാഹു തന്റെ അടിമകളോട് ഒട്ടും അനീതി കാണിക്കുന്നവനല്ല.

തഫ്സീര്‍

كَدَأْبِ اٰلِ فِرْعَوْنَۙ وَالَّذِيْنَ مِنْ قَبْلِهِمْۗ كَفَرُوْا بِاٰيٰتِ اللّٰهِ فَاَخَذَهُمُ اللّٰهُ بِذُنُوْبِهِمْۗ اِنَّ اللّٰهَ قَوِيٌّ شَدِيْدُ الْعِقَابِ   ( الأنفال: ٥٢ )

kadabi
كَدَأْبِ
പതിവു (സമ്പ്രദായം) പോലെ
āli fir'ʿawna
ءَالِ فِرْعَوْنَۙ
ഫിര്‍ഔന്റെ കൂട്ടരുടെ
wa-alladhīna min qablihim
وَٱلَّذِينَ مِن قَبْلِهِمْۚ
അവരുടെ മുമ്പുള്ളവരുടെയും
kafarū
كَفَرُوا۟
അവര്‍ അവിശ്വസിച്ചു
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്റെ ആയത്തു (ലക്‌ഷ്യം - ദൃഷ്ടാന്തം) കളില്‍
fa-akhadhahumu
فَأَخَذَهُمُ
അപ്പോള്‍ അവരെ പിടിച്ചു, പിടികൂടി
l-lahu
ٱللَّهُ
അല്ലാഹു
bidhunūbihim
بِذُنُوبِهِمْۗ
അവരുടെ പാപങ്ങള്‍ നിമിത്തം
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
qawiyyun
قَوِىٌّ
ശക്തനാകുന്നു
shadīdu
شَدِيدُ
കഠിനമായവനാണു
l-ʿiqābi
ٱلْعِقَابِ
ശിക്ഷാ നടപടി

ഇത് ഫറവോന്‍സംഘത്തിനും അവരുടെ മുമ്പുള്ളവര്‍ക്കും സംഭവിച്ചപോലെത്തന്നെയാണ്. അവര്‍ അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങളുടെ പേരില്‍ അല്ലാഹു അവരെ പിടികൂടി. തീര്‍ച്ചയായും അല്ലാഹു സര്‍വശക്തനാണ്. കഠിനമായി ശിക്ഷിക്കുന്നവനും.

തഫ്സീര്‍

ذٰلِكَ بِاَنَّ اللّٰهَ لَمْ يَكُ مُغَيِّرًا نِّعْمَةً اَنْعَمَهَا عَلٰى قَوْمٍ حَتّٰى يُغَيِّرُوْا مَا بِاَنْفُسِهِمْۙ وَاَنَّ اللّٰهَ سَمِيْعٌ عَلِيْمٌۙ   ( الأنفال: ٥٣ )

dhālika
ذَٰلِكَ
അതു
bi-anna l-laha
بِأَنَّ ٱللَّهَ
അല്ലാഹു എന്നുള്ളതു കൊണ്ടാണു
lam yaku
لَمْ يَكُ
അവനായിട്ടില്ല, അവനല്ല (എന്നുള്ളതു)
mughayyiran
مُغَيِّرًا
മാറ്റം വരുത്തുന്നവന്‍
niʿ'matan
نِّعْمَةً
ഒരനുഗ്രഹത്തെ, ഒരനുഗ്രഹവും
anʿamahā
أَنْعَمَهَا
അവന്‍ അതു (അനുഗ്രഹം) ചെയ്തുകൊടുത്തു
ʿalā qawmin
عَلَىٰ قَوْمٍ
ഒരു ജനതക്കു
ḥattā yughayyirū
حَتَّىٰ يُغَيِّرُوا۟
അവര്‍ മാറ്റം വരുത്തുന്നതുവരെ
mā bi-anfusihim
مَا بِأَنفُسِهِمْۙ
അവരുടെ സ്വന്തങ്ങളിലുള്ളതു
wa-anna l-laha
وَأَنَّ ٱللَّهَ
അല്ലാഹു (ആകുന്നു) എന്നുള്ളതും
samīʿun
سَمِيعٌ
കേള്‍ക്കുന്നവനാകുന്നു
ʿalīmun
عَلِيمٌ
അറിയുന്നവന്‍

ഒരു ജനത തങ്ങളുടെ നിലപാട് സ്വയം മാറ്റുന്നതുവരെ അല്ലാഹു ആ ജനതയ്ക്കു ചെയ്തുകൊടുത്ത അനുഗ്രഹത്തില്‍ ഒരു മാറ്റവും വരുത്തുകയില്ല. സംശയമില്ല; അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.

തഫ്സീര്‍

كَدَأْبِ اٰلِ فِرْعَوْنَۙ وَالَّذِيْنَ مِنْ قَبْلِهِمْۚ كَذَّبُوْا بِاٰيٰتِ رَبِّهِمْ فَاَهْلَكْنٰهُمْ بِذُنُوْبِهِمْ وَاَغْرَقْنَآ اٰلَ فِرْعَوْنَۚ وَكُلٌّ كَانُوْا ظٰلِمِيْنَ   ( الأنفال: ٥٤ )

kadabi
كَدَأْبِ
സമ്പ്രദായം (പതിവു) പോലെ
āli fir'ʿawna
ءَالِ فِرْعَوْنَۙ
ഫിര്‍ഔന്റെ കൂട്ടരുടെ
wa-alladhīna min qablihim
وَٱلَّذِينَ مِن قَبْلِهِمْۚ
അവരുടെ മുമ്പുള്ളവരുടെയും
kadhabū
كَذَّبُوا۟
അവര്‍ വ്യാജമാക്കി, കളവാക്കി
biāyāti
بِـَٔايَٰتِ
ആയത്തുകളെ
rabbihim
رَبِّهِمْ
അവരുടെ റബ്ബിന്റെ
fa-ahlaknāhum
فَأَهْلَكْنَٰهُم
അപ്പോള്‍ നാമവരെ നശിപ്പിച്ചു
bidhunūbihim
بِذُنُوبِهِمْ
അവരുടെ പാപങ്ങള്‍ നിമിത്തം
wa-aghraqnā
وَأَغْرَقْنَآ
നാം മുക്കിക്കളയുകയും ചെയ്തു
āla fir'ʿawna
ءَالَ فِرْعَوْنَۚ
ഫിര്‍ഔന്റെ കൂട്ടരെ
wakullun
وَكُلٌّ
എല്ലാവരും (തന്നെ)
kānū
كَانُوا۟
ആയിരുന്നു
ẓālimīna
ظَٰلِمِينَ
അക്രമികള്‍

ഫറവോന്‍ സംഘത്തിനും അവര്‍ക്കു മുമ്പുള്ളവര്‍ക്കും സംഭവിച്ചതും ഇതുപോലെത്തന്നെയാണ്. അവര്‍ തങ്ങളുടെ നാഥന്റെ പ്രമാണങ്ങളെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങളുടെ പേരില്‍ നാം അവരെ നശിപ്പിച്ചു. ഫറവോന്‍ സംഘത്തെ മുക്കിക്കൊന്നു. അവരൊക്കെയും അക്രമികളായിരുന്നു.

തഫ്സീര്‍

اِنَّ شَرَّ الدَّوَاۤبِّ عِنْدَ اللّٰهِ الَّذِيْنَ كَفَرُوْا فَهُمْ لَا يُؤْمِنُوْنَۖ   ( الأنفال: ٥٥ )

inna sharra
إِنَّ شَرَّ
നിശ്ചയമായും മോശം, മോശപ്പെട്ടവര്‍
l-dawābi
ٱلدَّوَآبِّ
ജന്തുക്കളില്‍, ജീവികളിലെ
ʿinda l-lahi
عِندَ ٱللَّهِ
അല്ലാഹുവിന്റെ അടുക്കല്‍
alladhīna
ٱلَّذِينَ
യാതൊരുവരാണ്
kafarū
كَفَرُوا۟
അവര്‍ അവിശ്വസിച്ചു
fahum
فَهُمْ
എന്നിട്ടു (അതിനാല്‍) അവര്‍
lā yu'minūna
لَا يُؤْمِنُونَ
വിശ്വസിക്കുകയില്ല

തീര്‍ച്ചയായും അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റം നികൃഷ്ടജീവികള്‍ സത്യനിഷേധികളാണ്. സത്യം ബോധ്യപ്പെട്ടാലും വിശ്വസിക്കാത്തവരാണവര്‍.

തഫ്സീര്‍

الَّذِيْنَ عَاهَدْتَّ مِنْهُمْ ثُمَّ يَنْقُضُوْنَ عَهْدَهُمْ فِيْ كُلِّ مَرَّةٍ وَّهُمْ لَا يَتَّقُوْنَ   ( الأنفال: ٥٦ )

alladhīna
ٱلَّذِينَ
അതായതു യാതൊരു കൂട്ടര്‍
ʿāhadtta
عَٰهَدتَّ
നീ കരാറു നടത്തി (വാങ്ങി)
min'hum
مِنْهُمْ
അവരോടു, അവരില്‍ നിന്നു
thumma yanquḍūna
ثُمَّ يَنقُضُونَ
പിന്നെ അവര്‍ ലംഘിക്കുന്നു
ʿahdahum
عَهْدَهُمْ
തങ്ങളുടെ കരാറിനെ
fī kulli marratin
فِى كُلِّ مَرَّةٍ
എല്ലാ പ്രാവശ്യത്തിലും
wahum
وَهُمْ
അവരാകട്ടെ
lā yattaqūna
لَا يَتَّقُونَ
സൂക്ഷിക്കുന്നുമില്ല

അവരിലൊരു വിഭാഗവുമായി നീ കരാറിലേര്‍പ്പെട്ടതാണല്ലോ. എന്നിട്ട് ഓരോ തവണയും അവര്‍ തങ്ങളുടെ കരാര്‍ ലംഘിച്ചുകൊണ്ടിരുന്നു. അവരൊട്ടും സൂക്ഷ്മത പുലര്‍ത്തുന്നവരല്ല.

തഫ്സീര്‍

فَاِمَّا تَثْقَفَنَّهُمْ فِى الْحَرْبِ فَشَرِّدْ بِهِمْ مَّنْ خَلْفَهُمْ لَعَلَّهُمْ يَذَّكَّرُوْنَ   ( الأنفال: ٥٧ )

fa-immā
فَإِمَّا
അപ്പോള്‍, വല്ലപ്പോഴുമെങ്കില്‍
tathqafannahum
تَثْقَفَنَّهُمْ
അവരെ നീ കണ്ടെത്തുന്നുവെങ്കില്‍
fī l-ḥarbi
فِى ٱلْحَرْبِ
യുദ്ധത്തില്‍ വെച്ചു
fasharrid
فَشَرِّدْ
എന്നാല്‍ നീ തുരത്തിക്കളയുക
bihim
بِهِم
അവര്‍ മൂലം, അവരെക്കൊണ്ടു
man khalfahum
مَّنْ خَلْفَهُمْ
അവരുടെ പിമ്പിളുള്ളവരെ
laʿallahum
لَعَلَّهُمْ
അവരായേക്കാം
yadhakkarūna
يَذَّكَّرُونَ
അവര്‍ ഉറ്റാലോചിക്കും

അതിനാല്‍ നീ യുദ്ധത്തില്‍ അവരുമായി സന്ധിച്ചാല്‍ അവരിലെ പിറകിലുള്ളവരെക്കൂടി വിരട്ടിയോടിക്കുംവിധം അവരെ നേരിടുക. അവര്‍ക്കതൊരു പാഠമായെങ്കിലോ.

തഫ്സീര്‍

وَاِمَّا تَخَافَنَّ مِنْ قَوْمٍ خِيَانَةً فَانْۢبِذْ اِلَيْهِمْ عَلٰى سَوَاۤءٍۗ اِنَّ اللّٰهَ لَا يُحِبُّ الْخَاۤىِٕنِيْنَ ࣖ   ( الأنفال: ٥٨ )

wa-immā takhāfanna
وَإِمَّا تَخَافَنَّ
നീ വല്ലപ്പോഴും ഭയപ്പെടുന്ന പക്ഷം
min qawmin
مِن قَوْمٍ
വല്ല ജനതയില്‍ നിന്നും
khiyānatan
خِيَانَةً
ചതി, വല്ല വഞ്ചനയും
fa-inbidh
فَٱنۢبِذْ
എന്നാല്‍ നീ ഇട്ടുകളയുക, എറിയുക
ilayhim
إِلَيْهِمْ
അവരിലേക്കു
ʿalā sawāin
عَلَىٰ سَوَآءٍۚ
സമത്തിലായി
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
lā yuḥibbu
لَا يُحِبُّ
ഇഷ്ടപ്പെടുകയില്ല
l-khāinīna
ٱلْخَآئِنِينَ
ചതിയന്‍മാരെ

ഉടമ്പടിയിലേര്‍പ്പെട്ട ഏതെങ്കിലും ജനത നിങ്ങളെ വഞ്ചിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരുമായുള്ള കരാര്‍ പരസ്യമായി ദുര്‍ബലപ്പെടുത്തുക. വഞ്ചകരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല; തീര്‍ച്ച.

തഫ്സീര്‍

وَلَا يَحْسَبَنَّ الَّذِيْنَ كَفَرُوْا سَبَقُوْاۗ اِنَّهُمْ لَا يُعْجِزُوْنَ   ( الأنفال: ٥٩ )

walā yaḥsabanna
وَلَا يَحْسَبَنَّ
നിശ്ചയമായും ഗണിക്കേണ്ടാ, കണക്കു കൂട്ടേണ്ടാ, വിചാരിക്കരുതു
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
sabaqū
سَبَقُوٓا۟ۚ
അവര്‍ മറികടന്നുവെന്നു
innahum
إِنَّهُمْ
നിശ്ചയമായും അവര്‍
lā yuʿ'jizūna
لَا يُعْجِزُونَ
അവര്‍ അശക്തരാക്കുക (കിട്ടാതാക്കുക) യില്ല, പരാജയപ്പെടുത്തുന്നതല്ല

സത്യനിഷേധികള്‍ തങ്ങള്‍ ജയിച്ചു മുന്നേറുകയാണെന്ന് ധരിക്കരുത്. സംശയമില്ല; അവര്‍ക്കു നമ്മെ തോല്‍പ്പിക്കാനാവില്ല.

തഫ്സീര്‍

وَاَعِدُّوْا لَهُمْ مَّا اسْتَطَعْتُمْ مِّنْ قُوَّةٍ وَّمِنْ رِّبَاطِ الْخَيْلِ تُرْهِبُوْنَ بِهٖ عَدُوَّ اللّٰهِ وَعَدُوَّكُمْ وَاٰخَرِيْنَ مِنْ دُوْنِهِمْۚ لَا تَعْلَمُوْنَهُمْۚ اَللّٰهُ يَعْلَمُهُمْۗ وَمَا تُنْفِقُوْا مِنْ شَيْءٍ فِيْ سَبِيْلِ اللّٰهِ يُوَفَّ اِلَيْكُمْ وَاَنْتُمْ لَا تُظْلَمُوْنَ   ( الأنفال: ٦٠ )

wa-aʿiddū
وَأَعِدُّوا۟
നിങ്ങള്‍ ഒരുക്കുക (സജ്ജീകരിക്കുക) യും ചെയ്യുവിന്‍
lahum
لَهُم
അവര്‍ക്കു വേണ്ടി, അവരോടു
mā is'taṭaʿtum
مَّا ٱسْتَطَعْتُم
നിങ്ങള്‍ക്കു കഴിയുന്നത്, സാദ്ധ്യമാകുന്നത്ര
min quwwatin
مِّن قُوَّةٍ
ശക്തിയില്‍ നിന്ന്, ശക്തിയായിട്ട്
wamin ribāṭi
وَمِن رِّبَاطِ
കെട്ടിനിറുത്തിപ്പെട്ടതില്‍നിന്നും, കെട്ടിനിറുത്തലായും
l-khayli
ٱلْخَيْلِ
കുതിര(യിലെ), കുതിരയെ
tur'hibūna
تُرْهِبُونَ
നിങ്ങള്‍ പേടിപ്പെടുത്തുമാറ്
bihi
بِهِۦ
അതുമൂലം
ʿaduwwa l-lahi
عَدُوَّ ٱللَّهِ
അല്ലാഹുവിന്റെ ശത്രുവെ
waʿaduwwakum
وَعَدُوَّكُمْ
നിങ്ങളുടെ ശത്രുവെയും
waākharīna
وَءَاخَرِينَ
വേറെ ചിലരെയും, മറ്റുള്ളവരെയും
min dūnihim
مِن دُونِهِمْ
അവര്‍ക്കു പുറമെ, അവരെ കൂടാതെ
lā taʿlamūnahumu
لَا تَعْلَمُونَهُمُ
അവരെ നിങ്ങള്‍ അറിയുതല്ല
l-lahu yaʿlamuhum
ٱللَّهُ يَعْلَمُهُمْۚ
അല്ലാഹു അവരെ അറിയുന്നതാണ്
wamā tunfiqū
وَمَا تُنفِقُوا۟
നിങ്ങള്‍ എന്ത് ചിലവഴിക്കുന്നുവോ, എന്ത് ചിലവഴിക്കുന്നതായാലും
min shayin
مِن شَىْءٍ
ഒരു വസ്തുവായിട്ട്, ഏതൊരു വസ്തുവെയും
fī sabīli
فِى سَبِيلِ
മാര്‍ഗ്ഗത്തില്‍
l-lahi
ٱللَّهِ
അല്ലാഹുവിന്റെ
yuwaffa
يُوَفَّ
അതു നിറവേറ്റി (പൂര്‍ത്തിയാക്കി) ത്തരപ്പെടും
ilaykum
إِلَيْكُمْ
നിങ്ങള്‍ക്കു, നിങ്ങളിലേക്കു
wa-antum
وَأَنتُمْ
നിങ്ങളാകട്ടെ
lā tuẓ'lamūna
لَا تُظْلَمُونَ
നിങ്ങള്‍ അനീതി ചെയ്യപ്പെടുന്നതുമല്ല

അവരെ നേരിടാന്‍ നിങ്ങള്‍ക്കാവുന്നത്ര ശക്തി സംഭരിക്കുക. കുതിരപ്പടയെ തയ്യാറാക്കി നിര്‍ത്തുക. അതിലൂടെ അല്ലാഹുവിന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങള്‍ക്ക് ഭയപ്പെടുത്താം. അവര്‍ക്കുപുറമെ നിങ്ങള്‍ക്ക് അറിയാത്തവരും എന്നാല്‍ അല്ലാഹുവിന് അറിയുന്നവരുമായ മറ്റു ചിലരെയും. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതെന്തായാലും നിങ്ങള്‍ക്ക് അതിന്റെ പ്രതിഫലം പൂര്‍ണമായി ലഭിക്കും. നിങ്ങളോടവന്‍ ഒട്ടും അനീതി കാണിക്കുകയില്ല.

തഫ്സീര്‍