Skip to main content

اٰۤلْـٰٔنَ وَقَدْ عَصَيْتَ قَبْلُ وَكُنْتَ مِنَ الْمُفْسِدِيْنَ  ( يونس: ٩١ )

āl'āna
ءَآلْـَٰٔنَ
ഇപ്പോഴാണോ
waqad ʿaṣayta
وَقَدْ عَصَيْتَ
നീ അനുസരണക്കേട്‌ (എതിര്‌) ചെയ്‌തിട്ടുണ്ട്‌, ചെയ്‌തിരിക്കുന്നുവല്ലോ (എന്നിരിക്കെ)
qablu
قَبْلُ
മുമ്പ്‌
wakunta
وَكُنتَ
നീ ആയിരിക്കുകയും ചെയ്‌തു, നീ ആയിരുന്നുതാനും
mina l-muf'sidīna
مِنَ ٱلْمُفْسِدِينَ
നാശകാരികളില്‍, കുഴപ്പമുണ്ടാക്കുന്നവരില്‍പെട്ട (വന്‍)

അല്ലാഹു പറഞ്ഞു: ഇപ്പോഴോ? ഇതുവരെയും നീ ധിക്കരിച്ചു. നീ കുഴപ്പക്കാരില്‍ പെട്ടവനായിരുന്നു.

തഫ്സീര്‍

فَالْيَوْمَ نُنَجِّيْكَ بِبَدَنِكَ لِتَكُوْنَ لِمَنْ خَلْفَكَ اٰيَةً ۗوَاِنَّ كَثِيْرًا مِّنَ النَّاسِ عَنْ اٰيٰتِنَا لَغٰفِلُوْنَ   ( يونس: ٩٢ )

fal-yawma
فَٱلْيَوْمَ
എനി (എന്നാല്‍) ഇന്ന്‌
nunajjīka
نُنَجِّيكَ
നിന്നെ നാം രക്ഷപ്പെടുത്തും, രക്ഷപ്പെടുത്തുന്നതാണ്‌
bibadanika
بِبَدَنِكَ
നിന്‍റെ ശരീരം കൊണ്ട്‌ (ദേഹം മുഖേന)
litakūna
لِتَكُونَ
നീ ആയിരിക്കുവാന്‍ വേണ്ടി
liman khalfaka
لِمَنْ خَلْفَكَ
നിന്‍റെ പിന്നിലുള്ളവര്‍ക്ക്‌
āyatan
ءَايَةًۚ
ഒരു ദൃഷ്‌ടാന്തം
wa-inna kathīran
وَإِنَّ كَثِيرًا
നിശ്ചയമായും വളരെ ആളുകള്‍, പലരും
mina l-nāsi
مِّنَ ٱلنَّاسِ
മനുഷ്യരില്‍ നിന്ന്‌
ʿan āyātinā
عَنْ ءَايَٰتِنَا
നമ്മുടെ ദൃഷ്‌ടാന്തങ്ങളെപ്പറ്റി
laghāfilūna
لَغَٰفِلُونَ
അശ്രദ്ധര്‍ തന്നെയാണ്‌

നിന്റെ ശേഷക്കാര്‍ക്ക് ഒരു പാഠമായിരിക്കാന്‍ വേണ്ടി ഇന്നു നിന്റെ ജഡത്തെ നാം രക്ഷപ്പെടുത്തും. സംശയമില്ല; മനുഷ്യരിലേറെപ്പേരും നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാണ്.

തഫ്സീര്‍

وَلَقَدْ بَوَّأْنَا بَنِيْٓ اِسْرَاۤءِيْلَ مُبَوَّاَ صِدْقٍ وَّرَزَقْنٰهُمْ مِّنَ الطَّيِّبٰتِ ۚفَمَا اخْتَلَفُوْا حَتّٰى جَاۤءَهُمُ الْعِلْمُ ۗاِنَّ رَبَّكَ يَقْضِيْ بَيْنَهُمْ يَوْمَ الْقِيٰمَةِ فِيْمَا كَانُوْا فِيْهِ يَخْتَلِفُوْنَ   ( يونس: ٩٣ )

walaqad
وَلَقَدْ
തീര്‍ച്ചയായും ഉണ്ട്‌, ഉണ്ടായിട്ടുണ്ട്‌
bawwanā
بَوَّأْنَا
നാം സൗകര്യപ്പെടുത്തി, ഇറക്കിക്കൊടുത്തി(ട്ടുണ്ട്‌)
banī is'rāīla
بَنِىٓ إِسْرَٰٓءِيلَ
ഇസ്‌റാഈല്യര്‍ക്ക്‌, ഇസ്‌റാഈല്‍ സന്തതികളെ
mubawwa-a
مُبَوَّأَ
സൗകര്യസ്ഥാനത്ത്‌ (താവളത്തില്‍)
ṣid'qin
صِدْقٍ
സത്യത്തിന്‍റെ (നന്‍മയുടെ, ഉണ്‍മയുടെ)
warazaqnāhum
وَرَزَقْنَٰهُم
അവര്‍ക്ക്‌ നാം (ആഹാരം- ഉപജീവനം) നല്‍കുകയും ചെയ്‌തു
mina l-ṭayibāti
مِّنَ ٱلطَّيِّبَٰتِ
നല്ല വസ്‌തു (വിശിഷ്‌ട സാധനം)ക്കളില്‍ നിന്ന്‌
famā ikh'talafū
فَمَا ٱخْتَلَفُوا۟
എന്നാലവര്‍ ഭിന്നിച്ചില്ല, അഭിപ്രായവ്യത്യാസത്തിലായില്ല
ḥattā jāahumu
حَتَّىٰ جَآءَهُمُ
അവര്‍ക്ക്‌ വന്നതുവരെ, വരുവോളം
l-ʿil'mu
ٱلْعِلْمُۚ
അറിവ്‌, വിവരം
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്‍റെ റബ്ബ്‌
yaqḍī
يَقْضِى
തീരുമാനം ചെയ്യും, വിധി കല്‍പിക്കും
baynahum
بَيْنَهُمْ
അവര്‍ക്കിടയില്‍
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِ
ക്വിയാമത്തുനാളില്‍
fīmā
فِيمَا
യാതൊരു കാര്യത്തില്‍
kānū fīhi
كَانُوا۟ فِيهِ
അതില്‍ അവരായിരുന്നു, അവരായിരുന്ന
yakhtalifūna
يَخْتَلِفُونَ
അവര്‍ ഭിന്നിക്കുക

തീര്‍ച്ചയായും ഇസ്രയേല്‍ മക്കള്‍ക്ക് നാം മെച്ചപ്പെട്ട താവളമൊരുക്കിക്കൊടുത്തു. വിശിഷ്ടമായ വിഭവങ്ങള്‍ ആഹാരമായി നല്‍കി. വേദവിജ്ഞാനം വന്നുകിട്ടുംവരെ അവര്‍ ഭിന്നിച്ചിരുന്നില്ല. ഉറപ്പായും ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ അവര്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യത്തില്‍ നിന്റെ നാഥന്‍ അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കും.

തഫ്സീര്‍

فَاِنْ كُنْتَ فِيْ شَكٍّ مِّمَّآ اَنْزَلْنَآ اِلَيْكَ فَسْـَٔلِ الَّذِيْنَ يَقْرَءُوْنَ الْكِتٰبَ مِنْ قَبْلِكَ ۚ لَقَدْ جَاۤءَكَ الْحَقُّ مِنْ رَّبِّكَ فَلَا تَكُوْنَنَّ مِنَ الْمُمْتَرِيْنَۙ  ( يونس: ٩٤ )

fa-in kunta
فَإِن كُنتَ
എനി നീ ആണെങ്കില്‍
fī shakkin
فِى شَكٍّ
വല്ല സംശയത്തിലും
mimmā anzalnā
مِّمَّآ أَنزَلْنَآ
നാം അവതരിപ്പിച്ചതിനെപ്പറ്റി
ilayka
إِلَيْكَ
നിനക്ക്‌, നിങ്കലേക്ക്‌
fasali
فَسْـَٔلِ
എന്നാല്‍ ചോദിക്കുക
alladhīna yaqraūna
ٱلَّذِينَ يَقْرَءُونَ
ഓതിവരുന്നവരോട്‌
l-kitāba
ٱلْكِتَٰبَ
(വേദ) ഗ്രന്ഥം
min qablika
مِن قَبْلِكَۚ
നിന്‍റെ മുമ്പ്‌, മുമ്പേ
laqad jāaka
لَقَدْ جَآءَكَ
തീര്‍ച്ചയായും നിനക്ക്‌ വന്നിട്ടുണ്ട്‌
l-ḥaqu
ٱلْحَقُّ
യഥാര്‍ത്ഥം, സത്യം
min rabbika
مِن رَّبِّكَ
നിന്‍റെ റബ്ബിങ്കല്‍ നിന്ന്‌
falā takūnanna
فَلَا تَكُونَنَّ
അതിനാല്‍ നിശ്ചയമായും നീ ആയിരിക്കരുത്‌
mina l-mum'tarīna
مِنَ ٱلْمُمْتَرِينَ
സന്ദേഹപ്പെടുന്നവരില്‍ പെട്ട(വന്‍)

നിനക്കു നാം അവതരിപ്പിച്ചുതന്നതിനെ സംബന്ധിച്ച് നിനക്കെന്തെങ്കിലും സംശയമുണ്ടെങ്കില്‍ നിനക്കുമുമ്പെ വേദപാരായണം നടത്തിവരുന്നവരോട് ചോദിച്ചു നോക്കൂ. തീര്‍ച്ചയായും നിന്റെ നാഥനില്‍ നിന്ന് സത്യമാണ് നിനക്ക് വന്നെത്തിയിരിക്കുന്നത്. അതിനാല്‍ നീ സംശയാലുക്കളില്‍ പെട്ടുപോകരുത്.

തഫ്സീര്‍

وَلَا تَكُوْنَنَّ مِنَ الَّذِيْنَ كَذَّبُوْا بِاٰيٰتِ اللّٰهِ فَتَكُوْنَ مِنَ الْخٰسِرِيْنَ   ( يونس: ٩٥ )

walā takūnanna
وَلَا تَكُونَنَّ
നിശ്ചയമായും നീ ആയിരിക്കയും അരുത്‌
mina alladhīna kadhabū
مِنَ ٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവരില്‍ പെട്ടവന്‍
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്ത്‌ (ലക്ഷ്യം-വചനം-ദൃഷ്‌ടാന്തം)കളെ
fatakūna
فَتَكُونَ
അപ്പോള്‍ നീയായിരിക്കും, ആയിത്തീരും
mina l-khāsirīna
مِنَ ٱلْخَٰسِرِينَ
നഷ്‌ടപ്പെട്ടവരില്‍പെട്ട(വന്‍)

അല്ലാഹുവിന്റെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരിലും നീ അകപ്പെടരുത്. അങ്ങനെ സംഭവിച്ചാല്‍ നീ പരാജിതരുടെ കൂട്ടത്തില്‍ പെട്ടുപോകും.

തഫ്സീര്‍

اِنَّ الَّذِيْنَ حَقَّتْ عَلَيْهِمْ كَلِمَةُ رَبِّكَ لَا يُؤْمِنُوْنَ   ( يونس: ٩٦ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
ḥaqqat
حَقَّتْ
യഥാര്‍ത്ഥമായി, അവകാശപ്പെട്ടു, ന്യായമായി, സ്ഥിരപ്പെട്ടു
ʿalayhim
عَلَيْهِمْ
അവരുടെ മേല്‍
kalimatu
كَلِمَتُ
വാക്ക്‌, വാക്യം
rabbika
رَبِّكَ
നിന്‍റെ റബ്ബിന്‍റെ
lā yu'minūna
لَا يُؤْمِنُونَ
അവര്‍ വിശ്വസിക്കുകയില്ല

ഏതൊരു ജനത്തിന്റെമേല്‍ നിന്റെ നാഥന്റെ വചനം സത്യമായി പുലര്‍ന്നുവോ അവര്‍ വിശ്വസിക്കുകയില്ല.

തഫ്സീര്‍

وَلَوْ جَاۤءَتْهُمْ كُلُّ اٰيَةٍ حَتّٰى يَرَوُا الْعَذَابَ الْاَلِيْمَ   ( يونس: ٩٧ )

walaw jāathum
وَلَوْ جَآءَتْهُمْ
അവര്‍ക്ക്‌ വന്നാലും ശരി
kullu āyatin
كُلُّ ءَايَةٍ
എല്ലാ ദൃഷ്‌ടാന്തവും
ḥattā yarawū
حَتَّىٰ يَرَوُا۟
അവര്‍ കാണുന്നതുവരെ, (കാണാതെ)
l-ʿadhāba
ٱلْعَذَابَ
ശിക്ഷയെ
l-alīma
ٱلْأَلِيمَ
വേദനയേറിയ

എല്ലാ തെളിവും അവര്‍ക്കു വന്നുകിട്ടിയാലും നോവേറിയ ശിക്ഷ നേരില്‍ കാണുംവരെ അവര്‍ വിശ്വസിക്കുകയില്ല.

തഫ്സീര്‍

فَلَوْلَا كَانَتْ قَرْيَةٌ اٰمَنَتْ فَنَفَعَهَآ اِيْمَانُهَآ اِلَّا قَوْمَ يُوْنُسَۗ لَمَّآ اٰمَنُوْا كَشَفْنَا عَنْهُمْ عَذَابَ الْخِزْيِ فِى الْحَيٰوةِ الدُّنْيَا وَمَتَّعْنٰهُمْ اِلٰى حِيْنٍ   ( يونس: ٩٨ )

falawlā kānat
فَلَوْلَا كَانَتْ
ആയിക്കൂടെ, എന്തുകൊണ്ടായില്ല
qaryatun
قَرْيَةٌ
വല്ല രാജ്യവും, ഒരു രാജ്യവും
āmanat
ءَامَنَتْ
അത്‌ വിശ്വസിക്കുക
fanafaʿahā
فَنَفَعَهَآ
എന്നിട്ടതിന്‌ പ്രയോജനപ്പെടുക, ഫലം ചെയ്യുക, എന്നാലതിന്‌ പ്രയോജനം ചെയ്യുമായിരുന്നു
īmānuhā
إِيمَٰنُهَآ
അതിന്‍റെ വിശ്വാസം
illā qawma
إِلَّا قَوْمَ
ജനത ഒഴികെ, അല്ലാത്ത
yūnusa
يُونُسَ
യൂനുസിന്‍റെ
lammā āmanū
لَمَّآ ءَامَنُوا۟
അവര്‍ വിശ്വസിച്ചപ്പോള്‍
kashafnā
كَشَفْنَا
നാം (തുറന്ന്‌) നീക്കി
ʿanhum
عَنْهُمْ
അവരില്‍ നിന്ന്‌
ʿadhāba l-khiz'yi
عَذَابَ ٱلْخِزْىِ
അപമാനത്തിന്‍റെ ശിക്ഷയെ
fī l-ḥayati
فِى ٱلْحَيَوٰةِ
ജീവിതത്തില്‍
l-dun'yā
ٱلدُّنْيَا
ഇഹലോകത്തെ, ഐഹിക
wamattaʿnāhum
وَمَتَّعْنَٰهُمْ
അവര്‍ക്ക്‌ നാം സുഖം നല്‍കുകയും ചെയ്‌തു
ilā ḥīnin
إِلَىٰ حِينٍ
ഒരു സമയം വരെ

ഏതെങ്കിലും നാട് ശിക്ഷ കണ്ട് ഭയന്ന് സത്യവിശ്വാസം സ്വീകരിക്കുകയും അങ്ങനെ അതവര്‍ക്ക് ഉപകരിക്കുകയും ചെയ്ത അനുഭവമുണ്ടോ? യൂനുസിന്റെ ജനതയുടേതൊഴികെ. അവര്‍ വിശ്വസിച്ചപ്പോള്‍ ഐഹിക ജീവിതത്തിലെ നിന്ദ്യമായ ശിക്ഷ നാമവരില്‍ നിന്ന് എടുത്തുമാറ്റി. ഒരു നിശ്ചിതകാലംവരെ നാമവര്‍ക്ക് സുഖജീവിതം നല്‍കുകയും ചെയ്തു.

തഫ്സീര്‍

وَلَوْ شَاۤءَ رَبُّكَ لَاٰمَنَ مَنْ فِى الْاَرْضِ كُلُّهُمْ جَمِيْعًاۗ اَفَاَنْتَ تُكْرِهُ النَّاسَ حَتّٰى يَكُوْنُوْا مُؤْمِنِيْنَ   ( يونس: ٩٩ )

walaw shāa
وَلَوْ شَآءَ
ഉദ്ദേശിച്ചിരുന്നെങ്കില്‍
rabbuka
رَبُّكَ
നിന്‍റെ റബ്ബ്‌
laāmana
لَءَامَنَ
വിശ്വസിക്കുക തന്നെ ചെയ്യുമായിരുന്നു
man fī l-arḍi
مَن فِى ٱلْأَرْضِ
ഭൂമിയിലുള്ളവര്‍
kulluhum
كُلُّهُمْ
അവരെല്ലാം
jamīʿan
جَمِيعًاۚ
മുഴുവനും
afa-anta
أَفَأَنتَ
എന്നിരിക്കെ നീയോ
tuk'rihu
تُكْرِهُ
നിര്‍ബന്ധിക്കുന്നു (നീ നിര്‍ബന്ധിക്കുകയോ)
l-nāsa
ٱلنَّاسَ
മനുഷ്യരെ
ḥattā yakūnū
حَتَّىٰ يَكُونُوا۟
അവര്‍ ആകുവോളം, ആയിരിക്കുന്നത്‌ വരെ
mu'minīna
مُؤْمِنِينَ
സത്യവിശ്വാസികള്‍

നിന്റെ നാഥന്‍ ഇച്ഛിച്ചിരുന്നെങ്കില്‍ ഭൂമിയിലുള്ളവരൊക്കെയും സത്യവിശ്വാസം സ്വീകരിക്കുമായിരുന്നു. എന്നിരിക്കെ ജനങ്ങള്‍ വിശ്വാസികളാകാന്‍ നീ അവരെ നിര്‍ബന്ധിക്കുകയോ?

തഫ്സീര്‍

وَمَا كَانَ لِنَفْسٍ اَنْ تُؤْمِنَ اِلَّا بِاِذْنِ اللّٰهِ ۗوَيَجْعَلُ الرِّجْسَ عَلَى الَّذِيْنَ لَا يَعْقِلُوْنَ   ( يونس: ١٠٠ )

wamā kāna
وَمَا كَانَ
ആകുകയില്ല, ആകാവതല്ല
linafsin
لِنَفْسٍ
ഒരു ആത്മാവിനും, വ്യക്തിക്കും, ആള്‍ക്കും
an tu'mina
أَن تُؤْمِنَ
അത്‌ വിശ്വസിക്കല്‍, വിശ്വസിക്കാന്‍
illā bi-idh'ni
إِلَّا بِإِذْنِ
അനുമതി (സമ്മതം- അനുവാദം) കൂടാതെ
l-lahi
ٱللَّهِۚ
അല്ലാഹുവിന്‍റെ
wayajʿalu
وَيَجْعَلُ
അവന്‍ ആക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്യും
l-rij'sa
ٱلرِّجْسَ
മാലിന്യം, മ്ലേച്ഛത
ʿalā alladhīna
عَلَى ٱلَّذِينَ
യാതൊരുവരില്‍
lā yaʿqilūna
لَا يَعْقِلُونَ
അവര്‍ ബുദ്ധി കൊടുക്കു(ഗ്രഹിക്കു)കയില്ല

ദൈവഹിതമനുസരിച്ചല്ലാതെ ആര്‍ക്കും സത്യവിശ്വാസം സ്വീകരിക്കാനാവില്ല. ആലോചിച്ച് മനസ്സിലാക്കാത്തവര്‍ക്ക് അല്ലാഹു നിന്ദ്യത വരുത്തിവെക്കും.

തഫ്സീര്‍