Skip to main content

وَاِذَآ اَذَقْنَا النَّاسَ رَحْمَةً مِّنْۢ بَعْدِ ضَرَّاۤءَ مَسَّتْهُمْ اِذَا لَهُمْ مَّكْرٌ فِيْٓ اٰيٰتِنَاۗ قُلِ اللّٰهُ اَسْرَعُ مَكْرًاۗ اِنَّ رُسُلَنَا يَكْتُبُوْنَ مَا تَمْكُرُوْنَ   ( يونس: ٢١ )

wa-idhā adhaqnā
وَإِذَآ أَذَقْنَا
നാം ആസ്വദിപ്പിച്ചാല്‍, രുചി നോക്കിച്ചാല്‍
l-nāsa
ٱلنَّاسَ
മനുഷ്യരെ, മനുഷ്യര്‍ക്ക്‌
raḥmatan
رَحْمَةً
വല്ല കാരുണ്യവും
min baʿdi
مِّنۢ بَعْدِ
ശേഷമായി
ḍarrāa
ضَرَّآءَ
ഒരു (വല്ല) കഷ്‌ടതയുടെ
massathum
مَسَّتْهُمْ
അവരെ ബാധിച്ച, സ്‌പര്‍ശിച്ച
idhā lahum
إِذَا لَهُم
അപ്പോള്‍ അവര്‍ക്ക്‌ (ഉണ്ടായിരിക്കും)
makrun
مَّكْرٌ
ഒരു തന്ത്രം (കുത്തിത്തിരിപ്പ്‌- വഞ്ചന)
fī āyātinā
فِىٓ ءَايَاتِنَاۚ
നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍
quli
قُلِ
പറയുക
l-lahu
ٱللَّهُ
അല്ലാഹു
asraʿu
أَسْرَعُ
അതി (കൂടുതല്‍) വേഗതയുളളവനാണ്‌
makran
مَكْرًاۚ
തന്ത്രം, തന്ത്രത്തില്‍
inna rusulanā
إِنَّ رُسُلَنَا
നിശ്ചയമായും നമ്മുടെ ദുതന്‍മാര്‍
yaktubūna
يَكْتُبُونَ
അവര്‍ എഴുതുന്നു, രേഖപ്പെടുത്തുന്നു
mā tamkurūna
مَا تَمْكُرُونَ
നിങ്ങള്‍ തന്ത്രം പ്രവര്‍ത്തിക്കുന്നത്‌

ജനങ്ങള്‍ക്ക് ദുരിതാനുഭവങ്ങള്‍ക്കു ശേഷം നാം അനുഗ്രഹം അനുഭവിക്കാനവസരം നല്‍കിയാല്‍ ഉടനെ അവര്‍ നമ്മുടെ പ്രമാണങ്ങളുടെ കാര്യത്തില്‍ കുതന്ത്രം കാണിക്കുന്നു. പറയുക: അല്ലാഹു അതിവേഗം തന്ത്രം പ്രയോഗിക്കുന്നവനാണ്. നമ്മുടെ ദൂതന്മാര്‍ നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന കുതന്ത്രങ്ങളെല്ലാം രേഖപ്പെടുത്തിവെക്കും; തീര്‍ച്ച.

തഫ്സീര്‍

هُوَ الَّذِيْ يُسَيِّرُكُمْ فِى الْبَرِّ وَالْبَحْرِۗ حَتّٰٓى اِذَا كُنْتُمْ فِىْ الْفُلْكِۚ وَجَرَيْنَ بِهِمْ بِرِيْحٍ طَيِّبَةٍ وَّفَرِحُوْا بِهَا جَاۤءَتْهَا رِيْحٌ عَاصِفٌ وَّجَاۤءَهُمُ الْمَوْجُ مِنْ كُلِّ مَكَانٍ وَّظَنُّوْٓا اَنَّهُمْ اُحِيْطَ بِهِمْۙ دَعَوُا اللّٰهَ مُخْلِصِيْنَ لَهُ الدِّيْنَ ەۚ لَىِٕنْ اَنْجَيْتَنَا مِنْ هٰذِهٖ لَنَكُوْنَنَّ مِنَ الشّٰكِرِيْنَ  ( يونس: ٢٢ )

huwa
هُوَ
അവനത്രെ
alladhī yusayyirukum
ٱلَّذِى يُسَيِّرُكُمْ
നിങ്ങളെ നടത്തുന്നവന്‍, സഞ്ചരിപ്പിക്കുന്നവന്‍
fī l-bari
فِى ٱلْبَرِّ
കരയില്‍
wal-baḥri
وَٱلْبَحْرِۖ
കടലിലും
ḥattā
حَتَّىٰٓ
അങ്ങനെ, (ഇതു) വരെ
idhā kuntum
إِذَا كُنتُمْ
നിങ്ങള്‍ ആയിരുന്നാല്‍, ആയിരിക്കുമ്പോള്‍
fī l-ful'ki
فِى ٱلْفُلْكِ
കപ്പലുകളില്‍
wajarayna
وَجَرَيْنَ
അവ നടക്കുക (സഞ്ചരിക്കുക)യും
bihim
بِهِم
അവരെയും കൊണ്ട്‌, അവരുമായി
birīḥin
بِرِيحٍ
ഒരു കാറ്റ്‌ കൊണ്ട്‌, കാറ്റോടെ, കാറ്റു നിമിത്തം
ṭayyibatin
طَيِّبَةٍ
നല്ലതായ, വിശിഷ്‌ടമായ
wafariḥū
وَفَرِحُوا۟
അവര്‍ സന്തോഷം കൊള്ളുകയും
bihā
بِهَا
അതില്‍. അതിനെപ്പറ്റി
jāathā
جَآءَتْهَا
അവര്‍ക്ക്‌ വരുന്നു, വന്നെത്തി
rīḥun
رِيحٌ
ഒരു കാറ്റ്‌
ʿāṣifun
عَاصِفٌ
കഠിനമായ, ഉഗ്രമായ, കടുത്ത
wajāahumu
وَجَآءَهُمُ
അവര്‍ക്ക്‌ വരുകയും ചെയ്‌തു
l-mawju
ٱلْمَوْجُ
തിര, തിരമാല, അല
min kulli makānin
مِن كُلِّ مَكَانٍ
എല്ലാ സ്ഥലത്തു നിന്നും (നാനാ ഭാഗത്തു നിന്നും)
waẓannū
وَظَنُّوٓا۟
അവര്‍ ധരിക്കുക (കരുതുക) യും ചെയ്‌തു
annahum
أَنَّهُمْ
തങ്ങള്‍ (ആകുന്നു) എന്ന്‌
uḥīṭa bihim
أُحِيطَ بِهِمْۙ
തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു (എന്ന്‌)
daʿawū
دَعَوُا۟
അവര്‍ വിളിച്ചു, പ്രാര്‍ത്ഥിക്കുകയായി
l-laha
ٱللَّهَ
അല്ലാഹുവിനെ, അല്ലാഹുവിനോട്‌
mukh'liṣīna
مُخْلِصِينَ
തനിച്ചാക്കി (നിഷ്‌കളങ്ക - മാത്രമാക്കി)യവരായിട്ട്‌
lahu
لَهُ
അവന്‌
l-dīna
ٱلدِّينَ
കീഴ്‌വണക്കം, നടപടി, അനുസരണം, മതം
la-in anjaytanā
لَئِنْ أَنجَيْتَنَا
തീര്‍ച്ചയായും ഞങ്ങളെ നീ രക്ഷപ്പെടുത്തുന്ന പക്ഷം
min hādhihi
مِنْ هَٰذِهِۦ
ഇതില്‍ നിന്ന്‌
lanakūnanna
لَنَكُونَنَّ
ഞങ്ങള്‍ ആയിരിക്കുക തന്നെ ചെയ്യും
mina l-shākirīna
مِنَ ٱلشَّٰكِرِينَ
നന്ദി ചെയ്യുന്നവരില്‍ (പെട്ടവര്‍)

കരയിലും കടലിലും നിങ്ങള്‍ക്ക് സഞ്ചരിക്കാനവസരമൊരുക്കിയത് ആ അല്ലാഹുതന്നെയാണ്. അങ്ങനെ നിങ്ങള്‍ കപ്പലിലായിരിക്കെ, സുഖകരമായ കാറ്റുവീശി. യാത്രക്കാരെയും കൊണ്ട് കപ്പല്‍ നീങ്ങിത്തുടങ്ങി. അവരതില്‍ സന്തുഷ്ടരായി. പെട്ടെന്നൊരു കൊടുങ്കാറ്റടിച്ചു. എല്ലാ ഭാഗത്തുനിന്നും തിരമാലകള്‍ അവരുടെ നേരെ ആഞ്ഞു വീശി. കൊടുങ്കാറ്റ് തങ്ങളെ വലയം ചെയ്തതായി അവര്‍ക്കുതോന്നി. അപ്പോള്‍ തങ്ങളുടെ വണക്കം അല്ലാഹുവിന് മാത്രം സമര്‍പ്പിച്ചുകൊണ്ട് അവര്‍ അവനോട് പ്രാര്‍ഥിച്ചു: ''ഞങ്ങളെ നീ ഇതില്‍നിന്ന് രക്ഷപ്പെടുത്തിയാല്‍ ഉറപ്പായും ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും.''

തഫ്സീര്‍

فَلَمَّآ اَنْجٰىهُمْ اِذَا هُمْ يَبْغُوْنَ فِى الْاَرْضِ بِغَيْرِ الْحَقِّ ۗيٰٓاَيُّهَا النَّاسُ اِنَّمَا بَغْيُكُمْ عَلٰٓى اَنْفُسِكُمْ مَّتَاعَ الْحَيٰوةِ الدُّنْيَاۖ ثُمَّ اِلَيْنَا مَرْجِعُكُمْ فَنُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُوْنَ  ( يونس: ٢٣ )

falammā anjāhum
فَلَمَّآ أَنجَىٰهُمْ
എന്നിട്ട്‌ (എന്നാല്‍) അവരെ അവന്‍ രക്ഷപ്പെടുത്തിയപ്പോള്‍
idhā hum
إِذَا هُمْ
അപ്പോള്‍ (അതാ) അവര്‍
yabghūna
يَبْغُونَ
ക്രമം തെറ്റുന്നു, അക്രമം ചെയ്യുന്നു, അതിരു വിടുന്നു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
bighayri l-ḥaqi
بِغَيْرِ ٱلْحَقِّۗ
ന്യായം (കാര്യം- അവകാശം) ഇല്ലാതെ
yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ, മനുഷ്യരേ
innamā baghyukum
إِنَّمَا بَغْيُكُمْ
നിങ്ങളുടെ ക്രമം തെറ്റല്‍, അക്രമം, ധിക്കാരം (തന്നെ - മാത്രം)
ʿalā anfusikum
عَلَىٰٓ أَنفُسِكُمۖ
നിങ്ങളുടെ സ്വന്തങ്ങള്‍ക്കെതിരെ, നിങ്ങളുടെ സ്വന്തം പേരില്‍ (മാത്രം- തന്നെ)
matāʿa
مَّتَٰعَ
സുഖഭോഗം, ഉപകരണം, സുഖാനുഭവം
l-ḥayati
ٱلْحَيَوٰةِ
ജീവിതത്തിന്‍റെ
l-dun'yā
ٱلدُّنْيَاۖ
ദുന്‍യാവിന്‍റെ, ഐഹിക
thumma
ثُمَّ
പിന്നെ
ilaynā
إِلَيْنَا
നമ്മിലേക്കാണ്‌
marjiʿukum
مَرْجِعُكُمْ
നിങ്ങളുടെ മടക്കം, മടങ്ങി വരവ്‌
fanunabbi-ukum
فَنُنَبِّئُكُم
അപ്പോള്‍ നാം നിങ്ങളെ ബോധ്യപ്പെടുത്തും, വിവരമറിയിക്കും
bimā kuntum
بِمَا كُنتُمْ
നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി
taʿmalūna
تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കും

അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തി. അപ്പോള്‍ അവരതാ അന്യായമായി ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ അതിക്രമം നിങ്ങള്‍ക്കെതിരെ തന്നെയാണ്. നിങ്ങള്‍ക്കത് നല്‍കുക ഐഹികജീവിതത്തിലെ സുഖാസ്വാദനമാണ്. പിന്നെ നമ്മുടെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കും.

തഫ്സീര്‍

اِنَّمَا مَثَلُ الْحَيٰوةِ الدُّنْيَا كَمَاۤءٍ اَنْزَلْنٰهُ مِنَ السَّمَاۤءِ فَاخْتَلَطَ بِهٖ نَبَاتُ الْاَرْضِ مِمَّا يَأْكُلُ النَّاسُ وَالْاَنْعَامُ ۗحَتّٰٓى اِذَآ اَخَذَتِ الْاَرْضُ زُخْرُفَهَا وَازَّيَّنَتْ وَظَنَّ اَهْلُهَآ اَنَّهُمْ قٰدِرُوْنَ عَلَيْهَآ اَتٰىهَآ اَمْرُنَا لَيْلًا اَوْ نَهَارًا فَجَعَلْنٰهَا حَصِيْدًا كَاَنْ لَّمْ تَغْنَ بِالْاَمْسِۗ كَذٰلِكَ نُفَصِّلُ الْاٰيٰتِ لِقَوْمٍ يَّتَفَكَّرُوْنَ   ( يونس: ٢٤ )

innamā
إِنَّمَا
നിശ്ചയമായും തന്നെ (മാത്രം)
mathalu
مَثَلُ
ഉദാഹരണം, ഉപമ
l-ḥayati
ٱلْحَيَوٰةِ
ജീവിതത്തിന്‍റെ
l-dun'yā
ٱلدُّنْيَا
ദുന്‍യാവിന്‍റെ (ഐഹിക)
kamāin
كَمَآءٍ
ഒരു വെളളം (ജലം) പോലെയാണ്‌
anzalnāhu
أَنزَلْنَٰهُ
നാം അതിനെ ഇറക്കി, ഇറക്കിയ
mina l-samāi
مِنَ ٱلسَّمَآءِ
ആകാശത്ത്‌ നിന്ന്‌
fa-ikh'talaṭa
فَٱخْتَلَطَ
എന്നിട്ട്‌ കലര്‍ന്നു
bihi
بِهِۦ
അതുമൂലം
nabātu
نَبَاتُ
ചെടി(കള്‍)
l-arḍi
ٱلْأَرْضِ
ഭൂമിയിലെ
mimmā yakulu
مِمَّا يَأْكُلُ
തിന്നുന്നതില്‍പെട്ട (ഭക്ഷിക്കുന്ന തരത്തിലുളള)
l-nāsu
ٱلنَّاسُ
മനുഷ്യര്‍
wal-anʿāmu
وَٱلْأَنْعَٰمُ
കാലികളും
ḥattā
حَتَّىٰٓ
വരെ(ഓളം), അങ്ങിനെ
idhā akhadhati
إِذَآ أَخَذَتِ
എടുത്തപ്പോള്‍, സ്വീകരിച്ചപ്പോള്‍
l-arḍu
ٱلْأَرْضُ
ഭൂമി
zukh'rufahā
زُخْرُفَهَا
അതിന്‍റെ മോടി
wa-izzayyanat
وَٱزَّيَّنَتْ
അത്‌ അലങ്കൃതമാക്കുക (ഭംഗിയാക്കുക) യും
waẓanna
وَظَنَّ
കരുതുകയും, ധരിക്കുകയും
ahluhā
أَهْلُهَآ
അതിന്‍റെ ആള്‍ക്കാര്‍
annahum
أَنَّهُمْ
അവര്‍ എന്ന്‌
qādirūna
قَٰدِرُونَ
കഴിവുളളവരാണ്‌ (എന്ന്‌)
ʿalayhā
عَلَيْهَآ
അതിന്‍മേല്‍, അതിന്‌
atāhā
أَتَىٰهَآ
അതിന്‌ വന്നു (എത്തി)
amrunā
أَمْرُنَا
നമ്മുടെ കല്‍പന
laylan
لَيْلًا
രാത്രി
aw nahāran
أَوْ نَهَارًا
അല്ലെങ്കില്‍ പകല്‍
fajaʿalnāhā
فَجَعَلْنَٰهَا
എന്നിട്ട്‌ (അങ്ങിനെ) നാം അതിനെയാക്കി
ḥaṣīdan
حَصِيدًا
കൊയ്‌തെടുക്കപ്പെട്ടത്‌
ka-an lam taghna
كَأَن لَّمْ تَغْنَ
അത്‌ ധന്യമാകാത്ത (ഉണ്ടാവാത്ത) പോലെ
bil-amsi
بِٱلْأَمْسِۚ
ഇന്നലെ, തലേന്ന്‌
kadhālika
كَذَٰلِكَ
അപ്രകാരം, അതുപോലെ
nufaṣṣilu
نُفَصِّلُ
നാം വിശദീകരിക്കുന്നു
l-āyāti
ٱلْءَايَٰتِ
ആയത്തുകള്‍, ലക്ഷ്യങ്ങളെ, ദൃഷ്‌ടാന്തങ്ങളെ
liqawmin
لِقَوْمٍ
ഒരു ജനതക്ക്‌, ജനങ്ങള്‍ക്ക്‌
yatafakkarūna
يَتَفَكَّرُونَ
ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന

ഐഹികജീവിതത്തിന്റെ ഉപമയിതാ: മാനത്തുനിന്നു നാം മഴ പെയ്യിച്ചു. അതുവഴി ഭൂമിയില്‍ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും തിന്നാന്‍. അങ്ങനെ ഭൂമി അതിന്റെ ചമയങ്ങളണിയുകയും ചേതോഹരമാവുകയും ചെയ്തു. അവയൊക്കെ അനുഭവിക്കാന്‍ തങ്ങള്‍ കഴിവുറ്റവരായിരിക്കുന്നുവെന്ന് അതിന്റെ ഉടമകള്‍ കരുതി. അപ്പോള്‍ രാത്രിയോ പകലോ നമ്മുടെ കല്‍പന വന്നെത്തുന്നു. അങ്ങനെ നാമതിനെ നിശ്ശേഷം നശിപ്പിക്കുന്നു; ഇന്നലെ അവിടെ ഒന്നുംതന്നെ ഉണ്ടായിരുന്നിട്ടില്ലാത്തവിധം. ചിന്തിച്ചു മനസ്സിലാക്കുന്ന ജനതക്കുവേണ്ടിയാണ് നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നത്.

തഫ്സീര്‍

وَاللّٰهُ يَدْعُوْٓ اِلٰى دَارِ السَّلٰمِ ۚوَيَهْدِيْ مَنْ يَّشَاۤءُ اِلٰى صِرَاطٍ مُّسْتَقِيْمٍ   ( يونس: ٢٥ )

wal-lahu
وَٱللَّهُ
അല്ലാഹു, അല്ലാഹുവാകട്ടെ
yadʿū
يَدْعُوٓا۟
അവന്‍ ക്ഷണിക്കുന്നു, വിളിക്കുന്നു
ilā dāri
إِلَىٰ دَارِ
ഭവനത്തിലേക്ക്‌, വീട്ടിലേക്ക്‌
l-salāmi
ٱلسَّلَٰمِ
ശാന്തിയുടെ, സമാധാനത്തിന്‍റെ
wayahdī
وَيَهْدِى
അവന്‍ വഴി ചേര്‍ക്കുന്നു (കാട്ടുന്നു), സന്‍മാര്‍ഗം നല്‍കുന്നു
man yashāu
مَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവരെ, ഉദ്ദേശിക്കുന്നവര്‍ക്ക്‌
ilā ṣirāṭin
إِلَىٰ صِرَٰطٍ
പാതയിലേക്ക്‌, വഴിയിലേക്ക്‌
mus'taqīmin
مُّسْتَقِيمٍ
ചൊവ്വായ, നേരെയുളള

അല്ലാഹു സമാധാനത്തിന്റെ ഭവനത്തിലേക്ക് ക്ഷണിക്കുന്നു. അവനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയില്‍ നയിക്കുന്നു.

തഫ്സീര്‍

۞ لِلَّذِيْنَ اَحْسَنُوا الْحُسْنٰى وَزِيَادَةٌ ۗوَلَا يَرْهَقُ وُجُوْهَهُمْ قَتَرٌ وَّلَا ذِلَّةٌ ۗاُولٰۤىِٕكَ اَصْحٰبُ الْجَنَّةِ هُمْ فِيْهَا خٰلِدُوْنَ   ( يونس: ٢٦ )

lilladhīna aḥsanū
لِّلَّذِينَ أَحْسَنُوا۟
നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക്‌
l-ḥus'nā
ٱلْحُسْنَىٰ
ഏറ്റവും നല്ലത്‌
waziyādatun
وَزِيَادَةٌۖ
വര്‍ദ്ധനവും, കൂടുതലും
walā yarhaqu
وَلَا يَرْهَقُ
മൂടുകയുമില്ല, ചേരുകയുമില്ല
wujūhahum
وُجُوهَهُمْ
അവരുടെ മുഖങ്ങളെ
qatarun
قَتَرٌ
ഇരുള്‍ (കറുപ്പ്‌) പൊടിപടലം
walā dhillatun
وَلَا ذِلَّةٌۚ
നിന്ദ്യതയുമില്ല
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
aṣḥābu
أَصْحَٰبُ
ആള്‍ക്കാരാണ്‌, ഉടയവരാണ്‌
l-janati
ٱلْجَنَّةِۖ
സ്വര്‍ഗത്തിന്‍റെ
hum
هُمْ
അവര്‍
fīhā
فِيهَا
അതില്‍
khālidūna
خَٰلِدُونَ
ശാശ്വതന്‍മാരാണ്‌, സ്‌ഥിരവാസികളാണ്‌

നന്മ ചെയ്തവര്‍ക്ക് നല്ല പ്രതിഫലമുണ്ട്. അവര്‍ക്കതില്‍ വര്‍ധനവുമുണ്ട്. അവരുടെ മുഖത്തെ ഇരുളോ നിന്ദ്യതയോ ബാധിക്കുകയില്ല. അവരാണ് സ്വര്‍ഗാവകാശികള്‍. അവരവിടെ സ്ഥിരവാസികളായിരിക്കും.

തഫ്സീര്‍

وَالَّذِيْنَ كَسَبُوا السَّيِّاٰتِ جَزَاۤءُ سَيِّئَةٍ ۢبِمِثْلِهَاۙ وَتَرْهَقُهُمْ ذِلَّةٌ ۗمَا لَهُمْ مِّنَ اللّٰهِ مِنْ عَاصِمٍۚ كَاَنَّمَآ اُغْشِيَتْ وُجُوْهُهُمْ قِطَعًا مِّنَ الَّيْلِ مُظْلِمًاۗ اُولٰۤىِٕكَ اَصْحٰبُ النَّارِ ۚهُمْ فِيْهَا خٰلِدُوْنَ   ( يونس: ٢٧ )

wa-alladhīna kasabū
وَٱلَّذِينَ كَسَبُوا۟
സമ്പാദിച്ചവര്‍, ചെയ്‌തുവെച്ചവര്‍
l-sayiāti
ٱلسَّيِّـَٔاتِ
തിന്‍മകളെ
jazāu
جَزَآءُ
പ്രതിഫലം, കൂലി
sayyi-atin
سَيِّئَةٍۭ
തിന്‍മയുടെ
bimith'lihā
بِمِثْلِهَا
അതുപോലെത്തന്നെ, അതിന്‌ തുല്യമാണ്‌
watarhaquhum
وَتَرْهَقُهُمْ
അവരെ മൂടും,
dhillatun
ذِلَّةٌۖ
നിന്ദ്യത, എളിമ
mā lahum
مَّا لَهُم
അവര്‍ക്കില്ല
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിങ്കല്‍ നിന്ന്‌
min ʿāṣimin
مِنْ عَاصِمٍۖ
ഒരു രക്ഷകനും, രക്ഷപ്പെടുത്തുന്ന ഒരാളും
ka-annamā ugh'shiyat
كَأَنَّمَآ أُغْشِيَتْ
മൂടിയിടപ്പെട്ടപോലെ
wujūhuhum
وُجُوهُهُمْ
അവരുടെ മുഖങ്ങള്‍
qiṭaʿan
قِطَعًا
കഷ്‌ണങ്ങള്‍, തുണ്ടങ്ങള്‍
mina al-layli
مِّنَ ٱلَّيْلِ
രാത്രിയില്‍ നിന്നുളള, രാത്രിയുടെ
muẓ'liman
مُظْلِمًاۚ
ഇരുളടഞ്ഞ നിലയില്‍
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
aṣḥābu l-nāri
أَصْحَٰبُ ٱلنَّارِۖ
നരകക്കാരാകുന്നു
hum fīhā
هُمْ فِيهَا
അവര്‍ അതില്‍
khālidūna
خَٰلِدُونَ
സ്ഥിരവാസികളാകുന്നു, ശാശ്വതരാണ്‌

എന്നാല്‍ തിന്മകള്‍ ചെയ്തുകൂട്ടിയവരോ, തിന്മക്കുള്ള പ്രതിഫലം അതിനു തുല്യം തന്നെയായിരിക്കും. അപമാനം അവരെ ബാധിക്കും. അല്ലാഹുവില്‍ നിന്ന് അവരെ രക്ഷിക്കാന്‍ ആരുമുണ്ടാവില്ല. അവരുടെ മുഖങ്ങള്‍ ഇരുള്‍മുറ്റിയ രാവിന്റെ കഷ്ണംകൊണ്ട് പൊതിഞ്ഞ പോലിരിക്കും. അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും.

തഫ്സീര്‍

وَيَوْمَ نَحْشُرُهُمْ جَمِيْعًا ثُمَّ نَقُوْلُ لِلَّذِيْنَ اَشْرَكُوْا مَكَانَكُمْ اَنْتُمْ وَشُرَكَاۤؤُكُمْۚ فَزَيَّلْنَا بَيْنَهُمْ وَقَالَ شُرَكَاۤؤُهُمْ مَّا كُنْتُمْ اِيَّانَا تَعْبُدُوْنَ  ( يونس: ٢٨ )

wayawma
وَيَوْمَ
ദിവസം
naḥshuruhum
نَحْشُرُهُمْ
നാമവരെ ഒരുമിച്ചുകൂട്ടുന്ന
jamīʿan
جَمِيعًا
മുഴുവന്‍, എല്ലാവരെയും
thumma naqūlu
ثُمَّ نَقُولُ
പിന്നെ നാം പറയും
lilladhīna ashrakū
لِلَّذِينَ أَشْرَكُوا۟
ശിര്‍ക്ക്‌ (പങ്കു ചേര്‍ക്കല്‍) ചെയ്‌തവരോട്‌
makānakum
مَكَانَكُمْ
നിങ്ങളുടെ (സ്ഥാനം), സ്ഥലം (വിടാതിരിക്കുക)
antum
أَنتُمْ
നിങ്ങള്‍
washurakāukum
وَشُرَكَآؤُكُمْۚ
നിങ്ങളുടെ പങ്കാളികളും
fazayyalnā
فَزَيَّلْنَا
എന്നിട്ട്‌ (അങ്ങനെ) നാം നീക്കം വരുത്തും, വേര്‍പെടുത്തും
baynahum
بَيْنَهُمْۖ
അവര്‍ക്കിടയില്‍
waqāla
وَقَالَ
പറയുകയും ചെയ്യും
shurakāuhum
شُرَكَآؤُهُم
അവരുടെ പങ്കാളികള്‍
mā kuntum
مَّا كُنتُمْ
നിങ്ങളായിരുന്നില്ല
iyyānā
إِيَّانَا
ഞങ്ങളെ
taʿbudūna
تَعْبُدُونَ
നിങ്ങള്‍ ആരാധിച്ചുവരുക

നാം അവരെയെല്ലാം ഒരുമിച്ചുകൂട്ടുന്ന ദിനം. അന്ന് നാം ബഹുദൈവവിശ്വാസികളോടു പറയും: ''നിങ്ങളും നിങ്ങള്‍ പങ്കാളികളാക്കിവെച്ചവരും അവിടെത്തന്നെ നില്‍ക്കുക.'' പിന്നീട് നാം അവരെ പരസ്പരം വേര്‍പ്പെടുത്തും. അവര്‍ പങ്കുചേര്‍ത്തിരുന്നവര്‍ പറയും: ''നിങ്ങള്‍ ഞങ്ങളെ ആരാധിച്ചിരുന്നില്ല.

തഫ്സീര്‍

فَكَفٰى بِاللّٰهِ شَهِيْدًاۢ بَيْنَنَا وَبَيْنَكُمْ اِنْ كُنَّا عَنْ عِبَادَتِكُمْ لَغٰفِلِيْنَ   ( يونس: ٢٩ )

fakafā
فَكَفَىٰ
എനി മതി
bil-lahi
بِٱللَّهِ
അല്ലാഹു തന്നെ
shahīdan
شَهِيدًۢا
സാക്ഷിയായിട്ട്‌, സാക്ഷിയായിട്ടു
baynanā
بَيْنَنَا
ഞങ്ങളുടെ ഇടക്ക്‌, ഞങ്ങളുടെ ഇടക്കു
wabaynakum
وَبَيْنَكُمْ
നിങ്ങളുടെ ഇടക്കും
in kunnā
إِن كُنَّا
നിശ്ചയമായും ഞങ്ങളായിരുന്നു
ʿan ʿibādatikum
عَنْ عِبَادَتِكُمْ
നിങ്ങളുടെ ആരാധനയെപ്പറ്റി
laghāfilīna
لَغَٰفِلِينَ
അശ്രദ്ധര്‍ (അറിയാത്തവര്‍) തന്നെ

''അതിനാല്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു മതി. നിങ്ങളുടെ ആരാധനയെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും അശ്രദ്ധരായിരുന്നു.''

തഫ്സീര്‍

هُنَالِكَ تَبْلُوْا كُلُّ نَفْسٍ مَّآ اَسْلَفَتْ وَرُدُّوْٓا اِلَى اللّٰهِ مَوْلٰىهُمُ الْحَقِّ وَضَلَّ عَنْهُمْ مَّا كَانُوْا يَفْتَرُوْنَ ࣖ   ( يونس: ٣٠ )

hunālika
هُنَالِكَ
അവിടെ വെച്ച്‌
tablū
تَبْلُوا۟
പരീക്ഷണം ചെയ്യും, പരീക്ഷിച്ചറിയും, പരിചയിച്ചറിയും
kullu nafsin
كُلُّ نَفْسٍ
എല്ലാ ദേഹവും, വ്യക്തിയും, ആളും
mā aslafat
مَّآ أَسْلَفَتْۚ
അത്‌ മുന്‍ ചെയ്‌തു വെച്ചത്‌
waruddū
وَرُدُّوٓا۟
അവര്‍ ആക്ക (മടക്ക -തിരിക്ക- തളള) പ്പെടുകയും ചെയ്യും
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിങ്കലേക്ക്‌
mawlāhumu
مَوْلَىٰهُمُ
അവരുടെ യജമാനനായ
l-ḥaqi
ٱلْحَقِّۖ
യഥാര്‍ത്ഥ
waḍalla
وَضَلَّ
പിഴച്ചു (മറഞ്ഞു) പോകയും ചെയ്യും
ʿanhum
عَنْهُم
അവരില്‍ നിന്ന്‌, അവരെ വിട്ട്‌
mā kānū
مَّا كَانُوا۟
അവര്‍ ആയിരുന്നത്‌
yaftarūna
يَفْتَرُونَ
അവര്‍ കെട്ടിച്ചമക്കും

അന്ന് അവിടെവെച്ചു ഓരോ മനുഷ്യനും താന്‍ നേരത്തെ ചെയ്തുകൂട്ടിയതിന്റെ രുചി അനുഭവിച്ചറിയും. എല്ലാവരും തങ്ങളുടെ യഥാര്‍ഥ രക്ഷകനായ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടും. അവര്‍ കെട്ടിയുണ്ടാക്കിയ കള്ളത്തരങ്ങളൊക്കെയും അവരില്‍നിന്ന് തെന്നിമാറിപ്പോകും.

തഫ്സീര്‍