Skip to main content

اَثُمَّ اِذَا مَا وَقَعَ اٰمَنْتُمْ بِهٖۗ اٰۤلْـٰٔنَ وَقَدْ كُنْتُمْ بِهٖ تَسْتَعْجِلُوْنَ   ( يونس: ٥١ )

athumma
أَثُمَّ
പിന്നെയോ
idhā mā waqaʿa
إِذَا مَا وَقَعَ
അത്‌ സംഭവിച്ചാല്‍, അതുണ്ടാകുമ്പോള്‍
āmantum bihi
ءَامَنتُم بِهِۦٓۚ
അതില്‍ നിങ്ങള്‍ വിശ്വസിക്കുന്നത്‌
āl'āna
ءَآلْـَٰٔنَ
ഇപ്പോഴോ, ഇന്നേരമോ
waqad kuntum
وَقَدْ كُنتُم
നിങ്ങളായിരിക്കെ, നിങ്ങളായിരുന്നുവല്ലോ
bihi
بِهِۦ
അതിന്‌, അതിനെപ്പറ്റി
tastaʿjilūna
تَسْتَعْجِلُونَ
നിങ്ങള്‍ ധൃതി കൂട്ടും

ആ ശിക്ഷ സംഭവിക്കുമ്പോഴേ നിങ്ങള്‍ വിശ്വസിക്കൂ എന്നാണോ? അപ്പോള്‍ അവരോടു ചോദിക്കും: ''ഇപ്പോഴാണോ വിശ്വസിക്കുന്നത്? നിങ്ങള്‍ ഈ ശിക്ഷക്ക് തിടുക്കം കൂട്ടുകയായിരുന്നുവല്ലോ.''

തഫ്സീര്‍

ثُمَّ قِيْلَ لِلَّذِيْنَ ظَلَمُوْا ذُوْقُوْا عَذَابَ الْخُلْدِۚ هَلْ تُجْزَوْنَ اِلَّا بِمَا كُنْتُمْ تَكْسِبُوْنَ   ( يونس: ٥٢ )

thumma
ثُمَّ
പിന്നെ
qīla
قِيلَ
പറയപ്പെടും
lilladhīna ẓalamū
لِلَّذِينَ ظَلَمُوا۟
അക്രമം ചെയ്‌തവരോട്‌
dhūqū
ذُوقُوا۟
നിങ്ങള്‍ ആസ്വദിക്കുവിന്‍
ʿadhāba
عَذَابَ
ശിക്ഷയെ
l-khul'di
ٱلْخُلْدِ
ശാശ്വതത്തിന്‍റെ, സ്ഥിരതയുടെ
hal tuj'zawna
هَلْ تُجْزَوْنَ
നിങ്ങള്‍ക്ക്‌ പ്രതിഫലം നല്‍കപ്പെടുമോ
illā bimā
إِلَّا بِمَا
യാതൊന്നിനല്ലാതെ
kuntum
كُنتُمْ
നിങ്ങളായിരുന്നു
taksibūna
تَكْسِبُونَ
നിങ്ങള്‍ സമ്പാദിക്കും, പ്രവര്‍ത്തിച്ചുവെക്കും

പിന്നെ ആ അക്രമികളോട് പറയും: നിങ്ങള്‍ ശാശ്വത ശിക്ഷ അനുഭവിച്ചുകൊള്ളുക. നിങ്ങള്‍ സമ്പാദിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം കിട്ടുമോ?

തഫ്സീര്‍

وَيَسْتَنْۢبِـُٔوْنَكَ اَحَقٌّ هُوَ ۗ قُلْ اِيْ وَرَبِّيْٓ اِنَّهٗ لَحَقٌّ ۗوَمَآ اَنْتُمْ بِمُعْجِزِيْنَ ࣖ   ( يونس: ٥٣ )

wayastanbiūnaka
وَيَسْتَنۢبِـُٔونَكَ
അവര്‍ നിന്നോട്‌വര്‍ത്തമാനം (വിവരം) തേടുന്നു, അന്വേഷിക്കുന്നു
aḥaqqun
أَحَقٌّ
യഥാര്‍ത്ഥം (സത്യം) ആണോ
huwa
هُوَۖ
അത്‌
qul
قُلْ
നീ പറയുക
ī
إِى
ഓ, അതെ, ഉവ്വ്‌
warabbī
وَرَبِّىٓ
എന്‍റെ റബ്ബ്‌ തന്നെ സത്യം
innahu
إِنَّهُۥ
നിശ്ചയമായും അത്‌
laḥaqqun
لَحَقٌّۖ
യാഥാര്‍ത്ഥ്യം തന്നെ
wamā antum
وَمَآ أَنتُم
നിങ്ങളല്ല താനും
bimuʿ'jizīna
بِمُعْجِزِينَ
അശക്തമാക്കുന്നവര്‍, പരാജയപ്പെടുത്തുന്നവര്‍

അവര്‍ നിന്നോട് അന്വേഷിക്കുന്നു: ഇതു സത്യമാണോ എന്ന്. പറയുക: ''അതെ. എന്റെ നാഥന്‍ സാക്ഷി. തീര്‍ച്ചയായും ഇതു സത്യംതന്നെ. നിങ്ങള്‍ക്കിതിനെ പരാജയപ്പെടുത്താനാവില്ല.''

തഫ്സീര്‍

وَلَوْ اَنَّ لِكُلِّ نَفْسٍ ظَلَمَتْ مَا فِى الْاَرْضِ لَافْتَدَتْ بِهٖۗ وَاَسَرُّوا النَّدَامَةَ لَمَّا رَاَوُا الْعَذَابَۚ وَقُضِيَ بَيْنَهُمْ بِالْقِسْطِ وَهُمْ لَا يُظْلَمُوْنَ   ( يونس: ٥٤ )

walaw anna
وَلَوْ أَنَّ
ആയിരു(ഉണ്ടായിരു)ന്നെങ്കില്‍
likulli nafsin
لِكُلِّ نَفْسٍ
എല്ലാ ആള്‍ക്കും, വ്യക്തിക്കും
ẓalamat
ظَلَمَتْ
അക്രമം ചെയ്‌ത
mā fī l-arḍi
مَا فِى ٱلْأَرْضِ
ഭൂമിയിലുള്ളത്‌
la-if'tadat
لَٱفْتَدَتْ
അത്‌ തെണ്ടം കൊടുക്കുക (മോചനത്തിന്‌ പ്രായശ്ചിത്തം നല്‍കുക) തന്നെ ചെയ്യുമായിരുന്നു
bihi
بِهِۦۗ
അതിനെ, അതുകൊണ്ട്‌
wa-asarrū
وَأَسَرُّوا۟
അവര്‍ രഹസ്യമായി (മറച്ചു) വെക്കുകയും ചെയ്യും
l-nadāmata
ٱلنَّدَامَةَ
ഖേദത്തെ
lammā ra-awū
لَمَّا رَأَوُا۟
അവര്‍ കാണുമ്പോള്‍, കണ്ട അവസരത്തില്‍
l-ʿadhāba
ٱلْعَذَابَۖ
ശിക്ഷയെ
waquḍiya
وَقُضِىَ
തീരുമാനിക്കപ്പെടുകയും ചെയ്യും
baynahum
بَيْنَهُم
അവര്‍ക്കിടയില്‍
bil-qis'ṭi
بِٱلْقِسْطِۚ
നീതി മുറ പ്രകാരം
wahum
وَهُمْ
അവരാകട്ടെ
lā yuẓ'lamūna
لَا يُظْلَمُونَ
അക്രമം ചെയ്യപ്പെടുകയില്ല

അക്രമം പ്രവര്‍ത്തിച്ചവരുടെ വശം ഭൂമിയിലുള്ളതെല്ലാം ഉണ്ടെന്ന് കരുതുക; എങ്കില്‍, ശിക്ഷ നേരില്‍ കാണുമ്പോള്‍ അതൊക്കെയും പിഴയായി നല്‍കാന്‍ അവര്‍ തയ്യാറാകും. അവര്‍ ഖേദം ഉള്ളിലൊളിപ്പിച്ചുവെക്കുകയും ചെയ്യും. അവര്‍ക്കിടയില്‍ നീതിപൂര്‍വം വിധി തീര്‍പ്പുണ്ടാവും. അവരോടൊട്ടും അനീതിയുണ്ടാവുകയില്ല.

തഫ്സീര്‍

اَلَآ اِنَّ لِلّٰهِ مَا فِى السَّمٰوٰتِ وَالْاَرْضِۗ اَلَآ اِنَّ وَعْدَ اللّٰهِ حَقٌّ وَّلٰكِنَّ اَكْثَرَهُمْ لَا يَعْلَمُوْنَ  ( يونس: ٥٥ )

alā
أَلَآ
അല്ലാ, അല്ലേ (അറിയുക)
inna lillahi
إِنَّ لِلَّهِ
നിശ്ചയമായും അല്ലാഹുവിനാണ്‌
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുള്ളത്‌
wal-arḍi
وَٱلْأَرْضِۗ
ഭൂമിയിലും
alā
أَلَآ
അല്ലാ (അറിയുക)
inna waʿda
إِنَّ وَعْدَ
നിശ്ചയമായും വാഗ്‌ദത്തം
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
ḥaqqun
حَقٌّ
യഥാര്‍ത്ഥമാകുന്നു
walākinna
وَلَٰكِنَّ
എങ്കിലും, പക്ഷേ
aktharahum
أَكْثَرَهُمْ
അവരില്‍ അധികവും
lā yaʿlamūna
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല

അറിയുക: തീര്‍ച്ചയായും ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. അറിയുക: അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. എങ്കിലും ഏറെപ്പേരും കാര്യം മനസ്സിലാക്കുന്നില്ല.

തഫ്സീര്‍

هُوَ يُحْيٖ وَيُمِيْتُ وَاِلَيْهِ تُرْجَعُوْنَ   ( يونس: ٥٦ )

huwa yuḥ'yī
هُوَ يُحْىِۦ
അവന്‍ ജീവിപ്പിക്കുന്നു, അവനത്രെ ജീവിപ്പിക്കുന്നത്‌
wayumītu
وَيُمِيتُ
മരണപ്പെടുത്തുകയും ചെയ്യുന്നു
wa-ilayhi
وَإِلَيْهِ
അവനിലേക്ക്‌ തന്നെ
tur'jaʿūna
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടുന്നു

അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. നിങ്ങളെല്ലാം മടങ്ങിച്ചെല്ലുന്നത് അവങ്കലേക്കാണ്.

തഫ്സീര്‍

يٰٓاَيُّهَا النَّاسُ قَدْ جَاۤءَتْكُمْ مَّوْعِظَةٌ مِّنْ رَّبِّكُمْ وَشِفَاۤءٌ لِّمَا فِى الصُّدُوْرِۙ وَهُدًى وَّرَحْمَةٌ لِّلْمُؤْمِنِيْنَ   ( يونس: ٥٧ )

yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ മനുഷ്യരേ
qad jāatkum
قَدْ جَآءَتْكُم
നിങ്ങള്‍ക്ക്‌വന്നിട്ടുണ്ട്‌
mawʿiẓatun
مَّوْعِظَةٌ
സദുപദേശം
min rabbikum
مِّن رَّبِّكُمْ
നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന്‌
washifāon
وَشِفَآءٌ
ശമനവും, ആശ്വാസവും
limā fī l-ṣudūri
لِّمَا فِى ٱلصُّدُورِ
നെഞ്ചു (ഹൃദയം) കളിലുള്ളതിന്‌
wahudan
وَهُدًى
മാര്‍ഗദര്‍ശവും, നേര്‍മാര്‍ഗവും
waraḥmatun
وَرَحْمَةٌ
കാരുണ്യവും
lil'mu'minīna
لِّلْمُؤْمِنِينَ
സത്യവിശ്വാസികള്‍ക്ക്‌

മനുഷ്യരേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള സദുപദേശം വന്നെത്തിയിരിക്കുന്നു. അത് നിങ്ങളുടെ മനസ്സുകളുടെ രോഗത്തിനുള്ള ശമനമാണ്. ഒപ്പം സത്യവിശ്വാസികള്‍ക്ക് നേര്‍വഴി കാട്ടുന്നതും മഹത്തായ അനുഗ്രഹവും.

തഫ്സീര്‍

قُلْ بِفَضْلِ اللّٰهِ وَبِرَحْمَتِهٖ فَبِذٰلِكَ فَلْيَفْرَحُوْاۗ هُوَ خَيْرٌ مِّمَّا يَجْمَعُوْنَ  ( يونس: ٥٨ )

qul
قُلْ
നീ പറയുക
bifaḍli l-lahi
بِفَضْلِ ٱللَّهِ
അല്ലാഹുവിന്‍റെ ദയവും (അനുഗ്രഹം) കൊണ്ടും
wabiraḥmatihi
وَبِرَحْمَتِهِۦ
അവന്‍റെ കാരുണ്യം കൊണ്ടും
fabidhālika
فَبِذَٰلِكَ
അതുകൊണ്ടു തന്നെ
falyafraḥū
فَلْيَفْرَحُوا۟
എന്നാലവര്‍ സന്തോഷിച്ച്‌(ആഹ്‌ളാദം കൊള്ളട്ടെ)
huwa khayrun
هُوَ خَيْرٌ
അത്‌ ഗുണകരമാണ്‌, ഉത്തമമാണ്‌
mimmā yajmaʿūna
مِّمَّا يَجْمَعُونَ
അവര്‍ ഒരുമിച്ച്‌ (ശേഖരിച്ചു) കൂട്ടുന്നതിനേക്കാള്‍

പറയൂ: അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും കൊണ്ടാണ് അവനങ്ങനെ ചെയ്തത്. അതിനാല്‍ അവര്‍ സന്തോഷിച്ചുകൊള്ളട്ടെ. അതാണവര്‍ നേടിക്കൊണ്ടിരിക്കുന്നതിനെക്കാളെല്ലാം ഉത്തമം.

തഫ്സീര്‍

قُلْ اَرَءَيْتُمْ مَّآ اَنْزَلَ اللّٰهُ لَكُمْ مِّنْ رِّزْقٍ فَجَعَلْتُمْ مِّنْهُ حَرَامًا وَّحَلٰلًا ۗ قُلْ اٰۤللّٰهُ اَذِنَ لَكُمْ اَمْ عَلَى اللّٰهِ تَفْتَرُوْنَ  ( يونس: ٥٩ )

qul
قُلْ
നീ പറയുക
ara-aytum
أَرَءَيْتُم
നിങ്ങള്‍കണ്ടുവോ (പറയൂ)
mā anzala
مَّآ أَنزَلَ
ഇറക്കിയതിനെ
l-lahu
ٱللَّهُ
അല്ലാഹു
lakum
لَكُم
നിങ്ങള്‍ക്കുവേണ്ടി
min riz'qin
مِّن رِّزْقٍ
ആഹാരമായിട്ട്‌, ഉപജീവനത്തില്‍ നിന്നും
fajaʿaltum
فَجَعَلْتُم
എന്നിട്ട്‌ നിങ്ങള്‍ ആക്കി
min'hu
مِّنْهُ
അതില്‍ നിന്ന്‌ (ചിലത്‌)
ḥarāman
حَرَامًا
നിഷിദ്ധം
waḥalālan
وَحَلَٰلًا
അനുവദനീയവും
qul
قُلْ
നീ പറയുക
āllahu
ءَآللَّهُ
അല്ലാഹുവാണോ
adhina lakum
أَذِنَ لَكُمْۖ
നിങ്ങള്‍ക്ക്‌ അനുവാദം (സമ്മതം) തന്നത്‌
am ʿalā l-lahi
أَمْ عَلَى ٱللَّهِ
അതല്ല അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍
taftarūna
تَفْتَرُونَ
കെട്ടിപ്പറയുന്നുവോ

പറയുക: അല്ലാഹു നിങ്ങള്‍ക്കിറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങളാലോചിച്ചുനോക്കിയിട്ടുണ്ടോ? എന്നിട്ട് നിങ്ങള്‍ അവയില്‍ ചിലതിനെ നിഷിദ്ധമാക്കി. മറ്റു ചിലതിനെ അനുവദനീയവുമാക്കി. ചോദിക്കുക: ഇങ്ങനെ ചെയ്യാന്‍ അല്ലാഹു നിങ്ങള്‍ക്ക് അനുവാദം തന്നിട്ടുണ്ടോ? അതോ, നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയാണോ?

തഫ്സീര്‍

وَمَا ظَنُّ الَّذِيْنَ يَفْتَرُوْنَ عَلَى اللّٰهِ الْكَذِبَ يَوْمَ الْقِيٰمَةِ ۗاِنَّ اللّٰهَ لَذُوْ فَضْلٍ عَلَى النَّاسِ وَلٰكِنَّ اَكْثَرَهُمْ لَا يَشْكُرُوْنَ ࣖ   ( يونس: ٦٠ )

wamā ẓannu
وَمَا ظَنُّ
എന്താണ്‌ വിചാരം, ധാരണയെന്താണ്‌
alladhīna yaftarūna
ٱلَّذِينَ يَفْتَرُونَ
കെട്ടിച്ചമക്കുന്നവരുടെ
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്‍റെ മേല്‍
l-kadhiba
ٱلْكَذِبَ
വ്യാജം, കളവ്‌
yawma l-qiyāmati
يَوْمَ ٱلْقِيَٰمَةِۗ
ക്വിയാമത്ത്‌ നാളില്‍, നാളിനെപ്പറ്റി
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ladhū faḍlin
لَذُو فَضْلٍ
ദയവ്‌ (അനുഗ്രഹം) ഉള്ളവന്‍ തന്നെ
ʿalā l-nāsi
عَلَى ٱلنَّاسِ
മനുഷ്യരുടെ മേല്‍
walākinna
وَلَٰكِنَّ
എങ്കിലും
aktharahum
أَكْثَرَهُمْ
അവരില്‍ അധികവും
lā yashkurūna
لَا يَشْكُرُونَ
അവര്‍ നന്ദി ചെയ്യുന്നില്ല

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിയുണ്ടാക്കുന്നവരുടെ മനോഗതി ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ എന്തായിരിക്കുമെന്നാണ് ഭാവിക്കുന്നത്? അല്ലാഹു ജനത്തോട് അത്യുദാരനാണ്; എന്നാല്‍ അവരിലേറെപ്പേരും നന്ദികാണിക്കുന്നില്ല.

തഫ്സീര്‍