Skip to main content

۞ وَاتْلُ عَلَيْهِمْ نَبَاَ نُوْحٍۘ اِذْ قَالَ لِقَوْمِهٖ يٰقَوْمِ اِنْ كَانَ كَبُرَ عَلَيْكُمْ مَّقَامِيْ وَتَذْكِيْرِيْ بِاٰيٰتِ اللّٰهِ فَعَلَى اللّٰهِ تَوَكَّلْتُ فَاَجْمِعُوْٓا اَمْرَكُمْ وَشُرَكَاۤءَكُمْ ثُمَّ لَا يَكُنْ اَمْرُكُمْ عَلَيْكُمْ غُمَّةً ثُمَّ اقْضُوْٓا اِلَيَّ وَلَا تُنْظِرُوْنِ   ( يونس: ٧١ )

wa-ut'lu
وَٱتْلُ
നീ ഓതിക്കൊടുക്കുക, ഓതിക്കേള്‍പ്പിക്കൂ
ʿalayhim
عَلَيْهِمْ
അവര്‍ക്ക്‌
naba-a nūḥin
نَبَأَ نُوحٍ
നൂഹിന്‍റെ വൃത്താന്തം, വര്‍ത്തമാനം
idh qāla
إِذْ قَالَ
അദ്ദേഹം പറഞ്ഞ സന്ദര്‍ഭം
liqawmihi
لِقَوْمِهِۦ
തന്‍റെ ജനതയോട്‌
yāqawmi
يَٰقَوْمِ
എന്‍റെ ജനങ്ങളേ
in kāna
إِن كَانَ
ആണെങ്കില്‍
kabura
كَبُرَ
വളരെ വലുതായി (അസഹ്യമായി), വമ്പിച്ചതായിപ്പോയി (എങ്കില്‍)
ʿalaykum
عَلَيْكُم
നിങ്ങള്‍ക്ക്‌
maqāmī
مَّقَامِى
എന്‍റെ നിലപാട്‌, സ്ഥാനം
watadhkīrī
وَتَذْكِيرِى
എന്‍റെ ഓര്‍മിപ്പിക്കലും, ഉപദേശവും
biāyāti l-lahi
بِـَٔايَٰتِ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്തുകളെപ്പറ്റി
faʿalā l-lahi
فَعَلَى ٱللَّهِ
എന്നാല്‍ അല്ലാഹുവിന്‍റെ മേല്‍
tawakkaltu
تَوَكَّلْتُ
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
fa-ajmiʿū
فَأَجْمِعُوٓا۟
എന്നാല്‍ (എനി) നിങ്ങള്‍ ഏകോപിപ്പിച്ചു (ഒരുമിച്ചുറപ്പിച്ചു) കൊള്ളുക
amrakum
أَمْرَكُمْ
നിങ്ങളുടെ കാര്യം
washurakāakum
وَشُرَكَآءَكُمْ
നിങ്ങളുടെ പങ്കാളികളോടുകൂടി, പങ്കാളികളും (ചേര്‍ന്ന്‌)
thumma lā yakun
ثُمَّ لَا يَكُنْ
പിന്നെ ആയിരിക്കരുത്‌
amrukum
أَمْرُكُمْ
നിങ്ങളുടെ കാര്യം
ʿalaykum
عَلَيْكُمْ
നിങ്ങളില്‍, നിങ്ങള്‍ക്ക്‌
ghummatan
غُمَّةً
ഒരു മൂടല്‍ (അവ്യക്തത)
thumma iq'ḍū
ثُمَّ ٱقْضُوٓا۟
പിന്നെ നിങ്ങള്‍ നിര്‍വ്വഹിച്ചുകൊള്ളുവിന്‍
ilayya
إِلَىَّ
എന്‍റെ നേരെ
walā tunẓirūni
وَلَا تُنظِرُونِ
നിങ്ങള്‍ എന്നെ നോക്കിക്കാക്കുക (എനിക്ക്‌ താമസം നല്‍കുക)യും വേണ്ടാ

നീ അവരെ നൂഹിന്റെ കഥ ഓതിക്കേള്‍പ്പിക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: ''എന്റെ ജനമേ, എന്റെ സാന്നിധ്യവും ദൈവിക വചനങ്ങളെ സംബന്ധിച്ച എന്റെ ഉണര്‍ത്തലും നിങ്ങള്‍ക്ക് ഏറെ ദുസ്സഹമായിത്തോന്നുന്നുവെങ്കില്‍ ഞാനിതാ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു. നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങള്‍ സങ്കല്‍പിച്ചുണ്ടാക്കിയ പങ്കാളികളുംകൂടി തീരുമാനിച്ചുകൊള്ളുക. പിന്നെ നിങ്ങളുടെ തീരുമാനം നിങ്ങള്‍ക്കൊരിക്കലും അവ്യക്തമാകരുത്. എന്നിട്ട് നിങ്ങളത് എനിക്കെതിരെ നടപ്പാക്കിക്കൊള്ളുക. എനിക്കൊട്ടും അവധി തരേണ്ടതില്ല.

തഫ്സീര്‍

فَاِنْ تَوَلَّيْتُمْ فَمَا سَاَلْتُكُمْ مِّنْ اَجْرٍۗ اِنْ اَجْرِيَ اِلَّا عَلَى اللّٰهِ ۙوَاُمِرْتُ اَنْ اَكُوْنَ مِنَ الْمُسْلِمِيْنَ  ( يونس: ٧٢ )

fa-in tawallaytum
فَإِن تَوَلَّيْتُمْ
എനി (എന്നാല്‍) നിങ്ങള്‍ തിരിഞ്ഞു കളയുന്ന പക്ഷം
famā sa-altukum
فَمَا سَأَلْتُكُم
എന്നാല്‍ ഞാന്‍ നിങ്ങളോട്‌ ചോദിച്ചിട്ടില്ല
min ajrin
مِّنْ أَجْرٍۖ
ഒരു പ്രതിഫലവും
in ajriya
إِنْ أَجْرِىَ
എന്‍റെ പ്രതിഫലം
illā
إِلَّا
ഇല്ല (അല്ല)
ʿalā l-lahi
عَلَى ٱللَّهِۖ
അല്ലാഹുവിന്‍റെ പേരിലല്ലാതെ
wa-umir'tu
وَأُمِرْتُ
ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു
an akūna
أَنْ أَكُونَ
ഞാനായിരിക്കുവാന്‍
mina l-mus'limīna
مِنَ ٱلْمُسْلِمِينَ
മുസ്‌ലിംകളില്‍ പെട്ട (വന്‍)

''അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍ എനിക്കെന്ത്; ഞാന്‍ നിങ്ങളോട് ഒരു പ്രതിഫലവും ആവശ്യപ്പെട്ടിട്ടില്ലല്ലോ. എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്. ഞാന്‍ മുസ്‌ലിം ആയിരിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.''

തഫ്സീര്‍

فَكَذَّبُوْهُ فَنَجَّيْنٰهُ وَمَنْ مَّعَهٗ فِى الْفُلْكِ وَجَعَلْنٰهُمْ خَلٰۤىِٕفَ وَاَغْرَقْنَا الَّذِيْنَ كَذَّبُوْا بِاٰيٰتِنَاۚ فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُنْذَرِيْنَ   ( يونس: ٧٣ )

fakadhabūhu
فَكَذَّبُوهُ
എന്നിട്ട്‌ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി
fanajjaynāhu
فَنَجَّيْنَٰهُ
അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി
waman maʿahu
وَمَن مَّعَهُۥ
അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും
fī l-ful'ki
فِى ٱلْفُلْكِ
കപ്പലില്‍
wajaʿalnāhum
وَجَعَلْنَٰهُمْ
അവരെ നാം ആക്കുകയും ചെയ്‌തു
khalāifa
خَلَٰٓئِفَ
പിന്‍ഗാമികള്‍, പിന്നീട്‌ മാറി വരുന്നവര്‍
wa-aghraqnā
وَأَغْرَقْنَا
നാം മുക്കി (നശിപ്പിച്ചു) കളയുകയും ചെയ്‌തു
alladhīna kadhabū
ٱلَّذِينَ كَذَّبُوا۟
വ്യാജമാക്കിയവരെ
biāyātinā
بِـَٔايَٰتِنَاۖ
നമ്മുടെ ആയത്തുകളെ
fa-unẓur
فَٱنظُرْ
അപ്പോള്‍ നീ നോക്കുക
kayfa kāna
كَيْفَ كَانَ
എങ്ങിനെ ആയെന്ന്‌
ʿāqibatu
عَٰقِبَةُ
പര്യവസാനം, കലാശം
l-mundharīna
ٱلْمُنذَرِينَ
താക്കീത്‌ (മുന്നറിയിപ്പ്‌) നല്‍കപ്പെട്ടവരുടെ

എന്നിട്ടും അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും നാം കപ്പലില്‍ രക്ഷപ്പെടുത്തി. നാമവരെ ഭൂമിയിലെ പ്രതിനിധികളാക്കി. നമ്മുടെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരെ മുക്കിക്കൊന്നു. അപ്പോള്‍ നോക്കൂ: താക്കീത് നല്‍കപ്പെട്ട അക്കൂട്ടരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന്.

തഫ്സീര്‍

ثُمَّ بَعَثْنَا مِنْۢ بَعْدِهٖ رُسُلًا اِلٰى قَوْمِهِمْ فَجَاۤءُوْهُمْ بِالْبَيِّنٰتِ فَمَا كَانُوْا لِيُؤْمِنُوْا بِمَا كَذَّبُوْا بِهٖ مِنْ قَبْلُ ۗ كَذٰلِكَ نَطْبَعُ عَلٰى قُلُوْبِ الْمُعْتَدِيْنَ   ( يونس: ٧٤ )

thumma baʿathnā
ثُمَّ بَعَثْنَا
പിന്നെ നാം എഴുന്നേല്‍പിച്ചു (നിയോഗിച്ചു), അയച്ചു
min baʿdihi
مِنۢ بَعْدِهِۦ
അദ്ദേഹത്തിന്‍റെ ശേഷം
rusulan
رُسُلًا
റസൂലുകളെ, പല റസൂലുകളെയും
ilā qawmihim
إِلَىٰ قَوْمِهِمْ
അവരുടെ ജനങ്ങളിലേക്ക്‌
fajāūhum
فَجَآءُوهُم
എന്നിട്ട്‌ അവര്‍ അവരില്‍ (അവരുടെ അടുക്കല്‍) ചെന്നു, വന്നു
bil-bayināti
بِٱلْبَيِّنَٰتِ
വ്യക്തമായ തെളിവുകളുമായി
famā kānū
فَمَا كَانُوا۟
എന്നിട്ട്‌ അവരായില്ല
liyu'minū
لِيُؤْمِنُوا۟
അവര്‍ വിശ്വസിക്കുവാന്‍ (തയ്യാര്‍), വിശ്വസിക്കുക
bimā
بِمَا
അവര്‍ യാതൊന്നിനെ
kadhabū
كَذَّبُوا۟
വ്യാജമാക്കിയോ
bihi
بِهِۦ
അതില്‍
min qablu
مِن قَبْلُۚ
മുമ്പ്‌, മുമ്പേ
kadhālika
كَذَٰلِكَ
അപ്രകാരം
naṭbaʿu
نَطْبَعُ
നാം മുദ്രവെക്കുന്നു
ʿalā qulūbi
عَلَىٰ قُلُوبِ
ഹൃദയങ്ങള്‍ക്ക്‌
l-muʿ'tadīna
ٱلْمُعْتَدِينَ
അതിര്‌ വിട്ടവരുടെ, അതിക്രമികളുടെ

പിന്നീട് അദ്ദേഹത്തിനുശേഷം നിരവധി ദൂതന്മാരെ നാം തങ്ങളുടെ ജനതകളിലേക്കയച്ചു. അങ്ങനെ അവരുടെ അടുത്ത് വ്യക്തമായ പ്രമാണങ്ങളുമായി അവര്‍ വന്നെത്തി. എങ്കിലും നേരത്തെ കള്ളമാക്കി തള്ളിയതില്‍ വിശ്വസിക്കാനവര്‍ തയ്യാറായിരുന്നില്ല. അവ്വിധം അതിക്രമികളുടെ മനസ്സുകള്‍ക്ക് നാം മുദ്ര വെക്കുന്നു.

തഫ്സീര്‍

ثُمَّ بَعَثْنَا مِنْۢ بَعْدِهِمْ مُّوْسٰى وَهٰرُوْنَ اِلٰى فِرْعَوْنَ وَمَلَا۟ىِٕهٖ بِاٰيٰتِنَا فَاسْتَكْبَرُوْا وَكَانُوْا قَوْمًا مُّجْرِمِيْنَ   ( يونس: ٧٥ )

thumma baʿathnā
ثُمَّ بَعَثْنَا
പിന്നെ നാം എഴുന്നേല്‍പിച്ചു, നിയോഗിച്ചയച്ചു
min baʿdihim
مِنۢ بَعْدِهِم
അവരുടെ ശേഷം
mūsā
مُّوسَىٰ
മൂസായെ
wahārūna
وَهَٰرُونَ
ഹാറൂനെയും
ilā fir'ʿawna
إِلَىٰ فِرْعَوْنَ
ഫിര്‍ഔന്‍റെ അടുക്കലേക്ക്‌
wamala-ihi
وَمَلَإِي۟هِۦ
അവന്‍റെ പ്രധാനികളുടെ (കൂട്ടുകാരുടെ) യും
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ആയത്തുകളുമായി, ദൃഷ്‌ടാന്തങ്ങള്‍ സഹിതം
fa-is'takbarū
فَٱسْتَكْبَرُوا۟
എന്നിട്ട്‌ (അപ്പോള്‍) അവര്‍ ഗര്‍വ്വ്‌ (വലുപ്പം) നടിച്ചു
wakānū
وَكَانُوا۟
അവരായിരുന്നു
qawman
قَوْمًا
ഒരുജനത
muj'rimīna
مُّجْرِمِينَ
കുറ്റവാളികളായ

പിന്നീട് അവര്‍ക്കുശേഷം നാം മൂസയെയും ഹാറൂനെയും നമ്മുടെ പ്രമാണങ്ങളുമായി ഫറവോന്റെയും അവന്റെ പ്രമാണിമാരുടെയും അടുത്തേക്കയച്ചു. അപ്പോള്‍ അവര്‍ അഹങ്കരിക്കുകയാണുണ്ടായത്. അവര്‍ കുറ്റവാളികളായ ജനമായിരുന്നു.

തഫ്സീര്‍

فَلَمَّا جَاۤءَهُمُ الْحَقُّ مِنْ عِنْدِنَا قَالُوْٓا اِنَّ هٰذَا لَسِحْرٌ مُّبِيْنٌ   ( يونس: ٧٦ )

falammā jāahumu
فَلَمَّا جَآءَهُمُ
അങ്ങനെ അവര്‍ക്ക്‌ വന്ന(ചെന്ന)പ്പോള്‍
l-ḥaqu
ٱلْحَقُّ
യഥാര്‍ത്ഥം
min ʿindinā
مِنْ عِندِنَا
നമ്മുടെ അടുക്കല്‍നിന്ന്‌
qālū
قَالُوٓا۟
അവര്‍ പറഞ്ഞു
inna hādhā
إِنَّ هَٰذَا
നിശ്ചയമായും ഇത്‌
lasiḥ'run
لَسِحْرٌ
ജാലവിദ്യ (മാരണം- ആഭിചാരം) തന്നെ
mubīnun
مُّبِينٌ
സ്‌പഷ്‌ടമായ, തനി

അങ്ങനെ നമ്മുടെ ഭാഗത്തുനിന്നുള്ള സത്യം അവര്‍ക്ക് വന്നെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: ''ഇത് വ്യക്തമായ മായാജാലംതന്നെ; തീര്‍ച്ച.''

തഫ്സീര്‍

قَالَ مُوْسٰٓى اَتَقُوْلُوْنَ لِلْحَقِّ لَمَّا جَاۤءَكُمْ ۗ اَسِحْرٌ هٰذَاۗ وَلَا يُفْلِحُ السَّاحِرُوْنَ   ( يونس: ٧٧ )

qāla mūsā
قَالَ مُوسَىٰٓ
മൂസാ പറഞ്ഞു
ataqūlūna
أَتَقُولُونَ
നിങ്ങള്‍ പറയുന്നുവോ, പറഞ്ഞുണ്ടാക്കുകയോ
lil'ḥaqqi
لِلْحَقِّ
യാഥാര്‍ത്ഥ്യത്തെക്കുറിച്ച്‌
lammā jāakum
لَمَّا جَآءَكُمْۖ
അത്‌ നിങ്ങള്‍ക്ക്‌ വന്നപ്പോള്‍
asiḥ'run
أَسِحْرٌ
സിഹ്‌റാണോ, ജാലവിദ്യയോ
hādhā
هَٰذَا
ഇത്‌
walā yuf'liḥu
وَلَا يُفْلِحُ
വിജയിക്കയില്ല താനും, വിജയിക്കുന്നതുമല്ല
l-sāḥirūna
ٱلسَّٰحِرُونَ
ജാലവിദ്യക്കാര്‍

മൂസാ പറഞ്ഞു: ''സത്യം നിങ്ങള്‍ക്ക് വന്നെത്തിയപ്പോള്‍ അതേപ്പറ്റിയാണോ നിങ്ങളിങ്ങനെ പറയുന്നത്? ഇത് മായാജാലമാണെന്നോ? മായാജാലക്കാര്‍ ഒരിക്കലും വിജയിക്കുകയില്ല.''

തഫ്സീര്‍

قَالُوْٓا اَجِئْتَنَا لِتَلْفِتَنَا عَمَّا وَجَدْنَا عَلَيْهِ اٰبَاۤءَنَا وَتَكُوْنَ لَكُمَا الْكِبْرِيَاۤءُ فِى الْاَرْضِۗ وَمَا نَحْنُ لَكُمَا بِمُؤْمِنِيْنَ   ( يونس: ٧٨ )

qālū
قَالُوٓا۟
അവര്‍ പറഞ്ഞു
aji'tanā
أَجِئْتَنَا
നീ ഞങ്ങളില്‍ (ഞങ്ങള്‍ക്ക്‌) വന്നിരിക്കയാണോ
litalfitanā
لِتَلْفِتَنَا
ഞങ്ങളെ നീ തിരിച്ചുവിടുവാന്‍വേണ്ടി
ʿammā
عَمَّا
യാതൊന്നില്‍ നിന്ന്‌
wajadnā
وَجَدْنَا
ഞങ്ങള്‍ കണ്ടെത്തി
ʿalayhi
عَلَيْهِ
അതില്‍, അതുപ്രകാരം
ābāanā
ءَابَآءَنَا
ഞങ്ങളുടെ പിതാക്കളെ
watakūna
وَتَكُونَ
ആയിരിക്കുവാനും
lakumā
لَكُمَا
നിങ്ങള്‍ രണ്ടാള്‍ക്കും
l-kib'riyāu
ٱلْكِبْرِيَآءُ
വലുപ്പത്തരം, മൂപ്പത്തരം
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍, നാട്ടില്‍
wamā naḥnu
وَمَا نَحْنُ
ഞങ്ങളല്ല (അല്ലതാനും)
lakumā
لَكُمَا
നിങ്ങളെ രണ്ടാളെയും
bimu'minīna
بِمُؤْمِنِينَ
വിശ്വസിക്കുന്നവര്‍

അവര്‍ പറഞ്ഞു: ''ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഏതൊരു മാര്‍ഗം മുറുകെപ്പിടിക്കുന്നതായി ഞങ്ങള്‍ കണ്ടുവോ അതില്‍നിന്ന് ഞങ്ങളെ തെറ്റിച്ചുകളയാനാണോ നീ ഞങ്ങളുടെയടുത്ത് വന്നത്? ഭൂമിയില്‍ നിങ്ങളിരുവരുടെയും മേധാവിത്വം സ്ഥാപിക്കാനും? എന്നാല്‍ ഞങ്ങളൊരിക്കലും നിങ്ങളിരുവരിലും വിശ്വസിക്കുന്നവരാവുകയില്ല.''

തഫ്സീര്‍

وَقَالَ فِرْعَوْنُ ائْتُوْنِيْ بِكُلِّ سٰحِرٍ عَلِيْمٍ   ( يونس: ٧٩ )

waqāla
وَقَالَ
പറഞ്ഞു, പറയുകയും ചെയ്‌തു
fir'ʿawnu
فِرْعَوْنُ
ഫിര്‍ഔന്‍
i'tūnī
ٱئْتُونِى
എനിക്കുവരുവിന്‍
bikulli sāḥirin
بِكُلِّ سَٰحِرٍ
എല്ലാ ജാലവിദ്യക്കാരെയും കൊണ്ട്‌
ʿalīmin
عَلِيمٍ
അറിവുള്ളവരായ (വിദഗ്‌ധരായ)

ഫറോവ പറഞ്ഞു: ''വിദഗ്ധരായ എല്ലാ ജാലവിദ്യക്കാരെയും നിങ്ങള്‍ എന്റെ അടുത്തെത്തിക്കുക.''

തഫ്സീര്‍

فَلَمَّا جَاۤءَ السَّحَرَةُ قَالَ لَهُمْ مُّوْسٰٓى اَلْقُوْا مَآ اَنْتُمْ مُّلْقُوْنَ   ( يونس: ٨٠ )

falammā jāa
فَلَمَّا جَآءَ
അങ്ങനെ വന്നപ്പോള്‍
l-saḥaratu
ٱلسَّحَرَةُ
ജാലവിദ്യക്കാര്‍
qāla lahum
قَالَ لَهُم
അവരോട്‌ പറഞ്ഞു
mūsā
مُّوسَىٰٓ
മൂസാ
alqū
أَلْقُوا۟
നിങ്ങള്‍ ഇടുവിന്‍, ഇട്ടേക്കുക
mā antum
مَآ أَنتُم
നിങ്ങള്‍ ആയിട്ടുള്ളത്‌
mul'qūna
مُّلْقُونَ
ഇടുന്നവര്‍

അങ്ങനെ ജാലവിദ്യക്കാര്‍ വന്നപ്പോള്‍ മൂസ അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് ഇടാനുള്ളത് ഇടുക.''

തഫ്സീര്‍