Skip to main content

وَمَا ظَلَمْنٰهُمْ وَلٰكِنْ ظَلَمُوْٓا اَنْفُسَهُمْ فَمَآ اَغْنَتْ عَنْهُمْ اٰلِهَتُهُمُ الَّتِيْ يَدْعُوْنَ مِنْ دُوْنِ اللّٰهِ مِنْ شَيْءٍ لَّمَّا جَاۤءَ اَمْرُ رَبِّكَۗ وَمَا زَادُوْهُمْ غَيْرَ تَتْبِيْبٍ   ( هود: ١٠١ )

wamā ẓalamnāhum
وَمَا ظَلَمْنَٰهُمْ
നാം അവരോടു അക്രമം ചെയ്തിട്ടുമില്ല
walākin
وَلَٰكِن
എങ്കിലും, പക്ഷെ
ẓalamū
ظَلَمُوٓا۟
അവര്‍ അക്രമം ചെയ്തു (ചെയ്തതാണു)
anfusahum
أَنفُسَهُمْۖ
തങ്ങളോടു തന്നെ, അവരുടെ സ്വന്തങ്ങളോടും ആത്മാക്കളെ
famā aghnat
فَمَآ أَغْنَتْ
എന്നാല്‍ (എന്നിട്ടു) ധന്യമാക്കിയില്ല, ഉപകരിച്ചില്ല
ʿanhum
عَنْهُمْ
അവര്‍ക്കു
ālihatuhumu
ءَالِهَتُهُمُ
അവരുടെ ആരാധ്യന്‍മാര്‍, ദൈവങ്ങള്‍
allatī
ٱلَّتِى
യാതൊരു
yadʿūna
يَدْعُونَ
അവര്‍ വിളിക്കുന്ന, പ്രാര്‍ത്ഥിച്ചിരുന്ന
min dūni
مِن دُونِ
കൂടാതെ, പുറമെ
l-lahi
ٱللَّهِ
അല്ലാഹുവിനെ
min shayin
مِن شَىْءٍ
ഒരു വസ്തുവും (ഒട്ടും)
lammā jāa
لَّمَّا جَآءَ
വന്നപ്പോള്‍
amru
أَمْرُ
കല്‍പന
rabbika
رَبِّكَۖ
നിന്‍റെ റബ്ബിന്‍റെ
wamā zādūhum
وَمَا زَادُوهُمْ
അവര്‍ അവര്‍ക്കു വര്‍ദ്ധിപ്പിച്ചതുമില്ല
ghayra
غَيْرَ
അല്ലാതെ, ഒഴികെ
tatbībin
تَتْبِيبٍ
നാശം വരുത്തല്‍, നാശമുണ്ടാക്കല്‍.

നാം അവരോട് ഒരതിക്രമവും കാണിച്ചിട്ടില്ല. അവര്‍ തങ്ങളോടുതന്നെ അതിക്രമം കാണിക്കുകയായിരുന്നു. നിന്റെ നാഥന്റെ വിധിവന്നു. അപ്പോള്‍ അല്ലാഹുവെ വിട്ട് അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ദൈവങ്ങള്‍ക്കൊന്നും അവര്‍ക്കൊരുപകാരവും ചെയ്യാനായില്ല. അവര്‍ക്കവ നാശമല്ലാതൊന്നും വര്‍ധിപ്പിച്ചുകൊടുത്തതുമില്ല.

തഫ്സീര്‍

وَكَذٰلِكَ اَخْذُ رَبِّكَ اِذَآ اَخَذَ الْقُرٰى وَهِيَ ظَالِمَةٌ ۗاِنَّ اَخْذَهٗٓ اَلِيْمٌ شَدِيْدٌ  ( هود: ١٠٢ )

wakadhālika
وَكَذَٰلِكَ
അപ്രകാരമാണു
akhdhu
أَخْذُ
പിടുത്തം, പിടിക്കല്‍
rabbika
رَبِّكَ
നിന്‍റെ റബ്ബിന്‍റെ
idhā akhadha
إِذَآ أَخَذَ
അവന്‍ പിടിക്കുമ്പോള്‍, പിടിച്ചാല്‍
l-qurā
ٱلْقُرَىٰ
രാജ്യങ്ങളെ
wahiya
وَهِىَ
അവ (ആയിരിക്കെ)
ẓālimatun
ظَٰلِمَةٌۚ
അക്രമകാരി(കള്‍)
inna akhdhahu
إِنَّ أَخْذَهُۥٓ
നിശ്ച യമായും അവന്‍റെ പിടുത്തം
alīmun
أَلِيمٌ
വേദനയേറിയതാണു
shadīdun
شَدِيدٌ
കഠിനമായതാണു.

നാട്ടുകാര്‍ അക്രമികളായിരിക്കെ അവരെ പിടികൂടുകയാണെങ്കില്‍ ഇവ്വിധമാണ് നിന്റെ നാഥന്‍ പിടികൂടുക. അവന്റെ പിടിത്തം നോവേറിയതും കഠിനവും തന്നെ.

തഫ്സീര്‍

اِنَّ فِيْ ذٰلِكَ لَاٰيَةً لِّمَنْ خَافَ عَذَابَ الْاٰخِرَةِ ۗذٰلِكَ يَوْمٌ مَّجْمُوْعٌۙ لَّهُ النَّاسُ وَذٰلِكَ يَوْمٌ مَّشْهُوْدٌ  ( هود: ١٠٣ )

inna fī dhālika
إِنَّ فِى ذَٰلِكَ
നിശ്ചയമായും അതിലുണ്ടു
laāyatan
لَءَايَةً
ഒരു ദൃഷ്ടാന്തം
liman khāfa
لِّمَنْ خَافَ
ഭയപ്പെട്ടവര്‍ക്കു
ʿadhāba
عَذَابَ
ശിക്ഷയെ
l-ākhirati
ٱلْءَاخِرَةِۚ
പരലോകത്തെ
dhālika yawmun
ذَٰلِكَ يَوْمٌ
അതു ഒരു ദിവസമാണു
majmūʿun
مَّجْمُوعٌ
ഒരുമിച്ചു കൂട്ടപ്പെടുന്ന
lahu
لَّهُ
അതി ലേക്കു (അന്നേക്കു)
l-nāsu
ٱلنَّاسُ
മനുഷ്യര്‍
wadhālika yawmun
وَذَٰلِكَ يَوْمٌ
അതു ഒരു ദിവസവുമാണു
mashhūdun
مَّشْهُودٌ
ഹാജറുണ്ടാകുന്ന(ദൃക് സാക്ഷ്യമുണ്ടാകുന്ന).

പരലോകശിക്ഷ പേടിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇതില്‍ വ്യക്തമായ തെളിവുണ്ട്. മുഴുവന്‍ മനുഷ്യരും ഒരിടത്തൊരുമിച്ചുകൂടുന്ന ദിനമാണതുണ്ടാവുക. എല്ലാറ്റിനും സാക്ഷ്യമുണ്ടാകുന്ന ദിനമാണത്.

തഫ്സീര്‍

وَمَا نُؤَخِّرُهٗٓ اِلَّا لِاَجَلٍ مَّعْدُوْدٍۗ   ( هود: ١٠٤ )

wamā nu-akhiruhu
وَمَا نُؤَخِّرُهُۥٓ
അതിനെ നാം പിന്തിക്കുന്നില്ല, താമസിപ്പിക്കുന്നില്ല
illā li-ajalin
إِلَّا لِأَجَلٍ
ഒരവധിക്കല്ലാതെ, അവധിവരെയൊഴികെ
maʿdūdin
مَّعْدُودٍ
എണ്ണപ്പെട്ട (കണക്കാക്കപ്പെട്ട).

നിശ്ചയിക്കപ്പെട്ട ഒരവധി വരെയല്ലാതെ നാമത് നീട്ടിവെക്കുകയില്ല.

തഫ്സീര്‍

يَوْمَ يَأْتِ لَا تَكَلَّمُ نَفْسٌ اِلَّا بِاِذْنِهٖۚ فَمِنْهُمْ شَقِيٌّ وَّسَعِيْدٌ  ( هود: ١٠٥ )

yawma yati
يَوْمَ يَأْتِ
അതു വരുന്ന ദിവസം
lā takallamu
لَا تَكَلَّمُ
സംസാരിക്കയില്ല
nafsun
نَفْسٌ
ഒരു ആത്മാവും, വ്യക്തിയും, ദേഹവും
illā bi-idh'nihi
إِلَّا بِإِذْنِهِۦۚ
അവന്‍റെ അനുമതി കൂടാതെ
famin'hum
فَمِنْهُمْ
അപ്പോള്‍ അവരിലുണ്ടായിരിക്കും
shaqiyyun
شَقِىٌّ
നിര്‍ഭാഗ്യവാന്‍, പരാജിതന്‍, വഴികെട്ടവന്‍
wasaʿīdun
وَسَعِيدٌ
ഭാഗ്യവാനും, വിജയിയും, സല്‍ഭാഗ്യവാനും.

അത് വന്നെത്തുന്ന ദിനം അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ ആര്‍ക്കും ഒന്നും പറയാനാവില്ല. അവരില്‍ കുറേ പേര്‍ നിര്‍ഭാഗ്യവാന്മാരായിരിക്കും. കുറേപേര്‍ സൗഭാഗ്യവാന്മാരും.

തഫ്സീര്‍

فَاَمَّا الَّذِيْنَ شَقُوْا فَفِى النَّارِ لَهُمْ فِيْهَا زَفِيْرٌ وَّشَهِيْقٌۙ   ( هود: ١٠٦ )

fa-ammā
فَأَمَّا
എന്നാല്‍
alladhīna shaqū
ٱلَّذِينَ شَقُوا۟
യാതൊരുവര്‍ ദൗര്‍ഭാഗ്യമടഞ്ഞവര്‍, പരാജയപ്പെട്ടവര്‍
fafī l-nāri
فَفِى ٱلنَّارِ
നരകത്തിലായിരിക്കും
lahum
لَهُمْ
അവര്‍ക്കുണ്ടായിരിക്കും
fīhā
فِيهَا
അതില്‍
zafīrun
زَفِيرٌ
ദീര്‍ഘശ്വാസം, നെടുവീര്‍പ്പു
washahīqun
وَشَهِيقٌ
തേങ്ങിക്കരച്ചിലും, അട്ടഹാസവും.

നിര്‍ഭാഗ്യവാന്മാര്‍ നരകത്തിലായിരിക്കും. അവരവിടെ കിതച്ചുകൊണ്ടും ചീറിക്കൊണ്ടുമിരിക്കും.

തഫ്സീര്‍

خٰلِدِيْنَ فِيْهَا مَا دَامَتِ السَّمٰوٰتُ وَالْاَرْضُ اِلَّا مَا شَاۤءَ رَبُّكَۗ اِنَّ رَبَّكَ فَعَّالٌ لِّمَا يُرِيْدُ  ( هود: ١٠٧ )

khālidīna
خَٰلِدِينَ
നിത്യവാസികളായിക്കൊണ്ടു
fīhā
فِيهَا
അതില്‍
mā dāmati
مَا دَامَتِ
നീണ്ടുനില്‍ക്കു(നിലനില്‍ക്കു- ഉണ്ടായിരിക്കു)മ്പോള്‍ (ഒക്കെയും)
l-samāwātu
ٱلسَّمَٰوَٰتُ
ആകാശങ്ങള്‍
wal-arḍu
وَٱلْأَرْضُ
ഭൂമിയും
illā mā shāa
إِلَّا مَا شَآءَ
ഉദ്ദേശിച്ചതൊഴികെ
rabbuka
رَبُّكَۚ
നിന്‍റെ നാഥന്‍
inna rabbaka
إِنَّ رَبَّكَ
നിശ്ചയമായും നിന്‍റെ റബ്ബ്
faʿʿālun
فَعَّالٌ
(ശരിക്കു - നന്നായി) പ്രവര്‍ത്തിക്കുന്നവനാണു
limā yurīdu
لِّمَا يُرِيدُ
അവന്‍ ഉദ്ദേശിക്കുന്നത്.

ആകാശഭൂമികള്‍ ഉള്ളേടത്തോളംകാലം അവരവിടെ സ്ഥിരവാസികളായിരിക്കും. നിന്റെ നാഥന്‍ ഇച്ഛിച്ച കാലമൊഴികെ. തീര്‍ച്ചയായും നിന്റെ നാഥന്‍ താനിച്ഛിക്കുന്നത് നടപ്പാക്കുന്നവനാണ്.

തഫ്സീര്‍

۞ وَاَمَّا الَّذِيْنَ سُعِدُوْا فَفِى الْجَنَّةِ خٰلِدِيْنَ فِيْهَا مَا دَامَتِ السَّمٰوٰتُ وَالْاَرْضُ اِلَّا مَا شَاۤءَ رَبُّكَۗ عَطَاۤءً غَيْرَ مَجْذُوْذٍ  ( هود: ١٠٨ )

wa-ammā
وَأَمَّا
എന്നാല്‍
alladhīna suʿidū
ٱلَّذِينَ سُعِدُوا۟
ഭാഗ്യം സിദ്ധിച്ചവര്‍
fafī l-janati
فَفِى ٱلْجَنَّةِ
സ്വര്‍ഗ്ഗത്തിലായിരിക്കും
khālidīna
خَٰلِدِينَ
സ്ഥിരവാസികളായിക്കൊണ്ടു
fīhā
فِيهَا
അതില്‍
mā dāmati
مَا دَامَتِ
നിലനില്‍ക്കു (നീണ്ടു നില്‍ക്കു)മ്പോള്‍ (എല്ലാം)
l-samāwātu
ٱلسَّمَٰوَٰتُ
ആകാശങ്ങള്‍
wal-arḍu
وَٱلْأَرْضُ
ഭൂമിയും
illā mā shāa
إِلَّا مَا شَآءَ
ഉദ്ദേശിച്ചതൊഴികെ
rabbuka
رَبُّكَۖ
നിന്‍റെ നാഥന്‍
ʿaṭāan
عَطَآءً
ഒരു കൊടുതി, ദാനമായിട്ടു
ghayra majdhūdhin
غَيْرَ مَجْذُوذٍ
മുറിക്കപ്പെടാത്ത (മുറിഞ്ഞുപോകാത്ത).

എന്നാല്‍ സൗഭാഗ്യവാന്മാര്‍ സ്വര്‍ഗത്തിലായിരിക്കും. ആകാശഭൂമികള്‍ ഉള്ളേടത്തോളം കാലം അവരതില്‍ നിത്യവാസികളായിരിക്കും. നിന്റെ നാഥന്‍ ഇച്ഛിക്കുന്ന കാലമൊഴികെ; അനുസ്യൂതമായ അനുഗ്രഹദാനം.

തഫ്സീര്‍

فَلَا تَكُ فِيْ مِرْيَةٍ مِّمَّا يَعْبُدُ هٰٓؤُلَاۤءِ ۗمَا يَعْبُدُوْنَ اِلَّا كَمَا يَعْبُدُ اٰبَاۤؤُهُمْ مِّنْ قَبْلُ ۗوَاِنَّا لَمُوَفُّوْهُمْ نَصِيْبَهُمْ غَيْرَ مَنْقُوْصٍ ࣖ   ( هود: ١٠٩ )

falā taku
فَلَا تَكُ
അപ്പോള്‍ നീ ആയിരിക്കരുതു
fī mir'yatin
فِى مِرْيَةٍ
ഒരു സംശയത്തിലും, തര്‍ക്കത്തില്‍
mimmā yaʿbudu
مِّمَّا يَعْبُدُ
ആരാധിച്ചുവരുന്നതിനെപ്പറ്റി
hāulāi
هَٰٓؤُلَآءِۚ
ഇക്കൂട്ടര്‍
mā yaʿbudūna
مَا يَعْبُدُونَ
അവര്‍ (ഇവര്‍) ആരാധിക്കുന്നില്ല
illā kamā
إِلَّا كَمَا
യാതൊന്നുപോലെയല്ലാതെ
yaʿbudu
يَعْبُدُ
ആരാധിക്കുന്നു
ābāuhum
ءَابَآؤُهُم
അവരുടെ പിതാക്കള്‍
min qablu
مِّن قَبْلُۚ
മുമ്പ്
wa-innā
وَإِنَّا
നിശ്ചയമായും നാം
lamuwaffūhum
لَمُوَفُّوهُمْ
അവര്‍ക്കു പൂര്‍ത്തിയാക്കി (നിറവേറ്റി) കൊടുക്കുന്നവര്‍ തന്നെ
naṣībahum
نَصِيبَهُمْ
അവരുടെ ഓഹരി, പങ്കു
ghayra manqūṣin
غَيْرَ مَنقُوصٍ
ചുരുക്ക (കുറവു വരുത്ത) പ്പെടാതെ.

ഇക്കൂട്ടര്‍ പൂജിച്ചുകൊണ്ടിരിക്കുന്നവയെ സംബന്ധിച്ച് നിനക്കൊരിക്കലും സംശയം വേണ്ട. മുമ്പ് ഇവരുടെ പിതാക്കന്മാര്‍ പൂജിച്ചിരുന്നപോലെത്തന്നെയാണ് ഇന്നിവരും പൂജ നടത്തുന്നത്. ഇവരുടെ വിഹിതം ഒട്ടും കുറവുവരുത്താതെ നാമവര്‍ക്ക് അവരുടെ ശിക്ഷ നല്‍കുന്നതാണ്.

തഫ്സീര്‍

وَلَقَدْ اٰتَيْنَا مُوْسَى الْكِتٰبَ فَاخْتُلِفَ فِيْهِ ۗوَلَوْلَا كَلِمَةٌ سَبَقَتْ مِنْ رَّبِّكَ لَقُضِيَ بَيْنَهُمْ ۚوَاِنَّهُمْ لَفِيْ شَكٍّ مِّنْهُ مُرِيْبٍ  ( هود: ١١٠ )

walaqad ātaynā
وَلَقَدْ ءَاتَيْنَا
നാം കൊടുത്തിട്ടുണ്ട്
mūsā
مُوسَى
മൂസാക്ക്
l-kitāba
ٱلْكِتَٰبَ
(വേദ) ഗ്രന്ഥം
fa-ukh'tulifa
فَٱخْتُلِفَ
എന്നിട്ടു ഭിന്നിക്കപ്പെട്ടു, ഭിന്നാഭിപ്രായമുണ്ടായി
fīhi
فِيهِۚ
അതില്‍
walawlā
وَلَوْلَا
ഇല്ലായിരുന്നെങ്കില്‍
kalimatun
كَلِمَةٌ
ഒരു വാക്ക്, വാക്യം
sabaqat
سَبَقَتْ
മുന്‍കഴിഞ്ഞു
min rabbika
مِن رَّبِّكَ
നിന്‍റെ റബ്ബിങ്കല്‍ നിന്നു
laquḍiya
لَقُضِىَ
തീരുമാനം ചെയ്യപ്പെടുക തന്നെ ചെയ്യുമായിരുന്നു
baynahum
بَيْنَهُمْۚ
അവര്‍ക്കിടയില്‍
wa-innahum
وَإِنَّهُمْ
നിശ്ചയമായും അവര്‍
lafī shakkin
لَفِى شَكٍّ
സംശയത്തില്‍തന്നെ
min'hu
مِّنْهُ
അതിനെ പ്പറ്റി
murībin
مُرِيبٍ
ആശയക്കുഴപ്പത്തിലാകുന്ന, ആശങ്കാജനകമായ, സന്ദേഹപ്പെടുത്തുന്ന.

മൂസാക്കു നാം വേദഗ്രന്ഥം നല്‍കി. അപ്പോഴതിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായി. നിന്റെ നാഥനില്‍ നിന്ന് നേരത്തെ തീരുമാന പ്രഖ്യാപനം ഉണ്ടായിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കിടയില്‍ അക്കാര്യത്തില്‍ ഇപ്പോള്‍ തന്നെ വിധി കല്‍പിക്കുമായിരുന്നു. തീര്‍ച്ചയായും അവരിക്കാര്യത്തില്‍ ആശങ്കാകുലമായ സംശയത്തിലാണ്.

തഫ്സീര്‍