Skip to main content

اُولٰۤىِٕكَ الَّذِيْنَ خَسِرُوْٓا اَنْفُسَهُمْ وَضَلَّ عَنْهُمْ مَّا كَانُوْا يَفْتَرُوْنَ  ( هود: ٢١ )

ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
alladhīna khasirū
ٱلَّذِينَ خَسِرُوٓا۟
നഷ്ടപ്പെടുത്തിയവരാണു
anfusahum
أَنفُسَهُمْ
തങ്ങളുടെ സ്വന്തങ്ങളെ, ദേഹങ്ങ ളെ (തങ്ങളെത്തന്നെ)
waḍalla
وَضَلَّ
പിഴച്ചു (തെറ്റി - മറഞ്ഞു - പാഴായി) പോകുകയും ചെയ്യും
ʿanhum
عَنْهُم
അവരെ വിട്ട്, അവരില്‍നിന്നു
mā kānū
مَّا كَانُوا۟
അവരായിരുന്നതു
yaftarūna
يَفْتَرُونَ
അവര്‍ കെട്ടിച്ചമക്കും.

തങ്ങള്‍ക്കു തന്നെ നഷ്ടം വരുത്തിവെച്ചവരാണവര്‍. അവര്‍ കെട്ടിച്ചമച്ചിരുന്നതെല്ലാം അവരില്‍ നിന്ന് ഏറെ അകന്നുപോയിരിക്കുന്നു.

തഫ്സീര്‍

لَاجَرَمَ اَنَّهُمْ فِى الْاٰخِرَةِ هُمُ الْاَخْسَرُوْنَ  ( هود: ٢٢ )

lā jarama
لَا جَرَمَ
കുറ്റമല്ല, തെറ്റല്ല, നിസ്സംശയം (യഥാര്‍ത്ഥം തന്നെ - സത്യമായും) വിരോധമില്ല, ഒഴിവില്ല
annahum
أَنَّهُمْ
അവര്‍ (ആകുന്നു) എന്നതു
fī l-ākhirati
فِى ٱلْءَاخِرَةِ
പരലോകത്തില്‍
humu
هُمُ
അവര്‍ തന്നെ (യാണു)
l-akhsarūna
ٱلْأَخْسَرُونَ
അധി കം നഷ്ടപ്പെട്ടവര്‍ (എന്നതു).

സംശയമില്ല; അവര്‍ തന്നെയാണ് പരലോകത്ത് പരാജയപ്പെട്ടവര്‍.

തഫ്സീര്‍

اِنَّ الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ وَاَخْبَتُوْٓا اِلٰى رَبِّهِمْۙ اُولٰۤىِٕكَ اَصْحٰبُ الْجَنَّةِۚ هُمْ فِيْهَا خٰلِدُوْنَ  ( هود: ٢٣ )

inna
إِنَّ
നിശ്ചയമായും
alladhīna āmanū
ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവര്‍
waʿamilū
وَعَمِلُوا۟
പ്രവര്‍ത്തിക്കുകയും ചെയ്തു
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ ക്കര്‍മ്മങ്ങള്‍
wa-akhbatū
وَأَخْبَتُوٓا۟
വിനയപ്പെടുക (ഭക്തിപ്പെടുക)യും ചെയ്തു
ilā rabbihim
إِلَىٰ رَبِّهِمْ
തങ്ങളുടെ റബ്ബിങ്കലേക്കു
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
aṣḥābu l-janati
أَصْحَٰبُ ٱلْجَنَّةِۖ
സ്വര്‍ഗ്ഗക്കാരാകുന്നു
hum fīhā
هُمْ فِيهَا
അവര്‍ അതില്‍
khālidūna
خَٰلِدُونَ
നിത്യവാസികളാണു.

എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും തങ്ങളുടെ നാഥങ്കലേക്ക് വിനയത്തോടെ തിരിച്ചുചെല്ലുകയും ചെയ്തവരാണ് സ്വര്‍ഗാവകാശികള്‍. അവരവിടെ സ്ഥിരവാസികളായിരിക്കും.

തഫ്സീര്‍

۞ مَثَلُ الْفَرِيْقَيْنِ كَالْاَعْمٰى وَالْاَصَمِّ وَالْبَصِيْرِ وَالسَّمِيْعِۗ هَلْ يَسْتَوِيٰنِ مَثَلًا ۗ اَفَلَا تَذَكَّرُوْنَ ࣖ   ( هود: ٢٤ )

mathalu
مَثَلُ
ഉപമ, ഉദാഹരണം, മാതൃക
l-farīqayni
ٱلْفَرِيقَيْنِ
രണ്ടുകൂട്ടരുടെ (സംഘങ്ങളുടെ)
kal-aʿmā
كَٱلْأَعْمَىٰ
അന്ധനെപ്പോ ലെയാണു
wal-aṣami
وَٱلْأَصَمِّ
ബധിരനെയും
wal-baṣīri
وَٱلْبَصِيرِ
കാണുന്നവനെയും
wal-samīʿi
وَٱلسَّمِيعِۚ
കേള്‍ക്കുന്നവനെയും
hal yastawiyāni
هَلْ يَسْتَوِيَانِ
ഈരണ്ടു കൂട്ടര്‍ സമമാകുമോ, ഒപ്പമാകുമോ
mathalan
مَثَلًاۚ
ഉപമയില്‍
afalā tadhakkarūna
أَفَلَا تَذَكَّرُونَ
അപ്പോള്‍ നിങ്ങള്‍ ആലോചി ക്കുന്നില്ലേ.

ഈ രണ്ടു വിഭാഗത്തിന്റെ ഉപമ ഇവ്വിധമത്രെ: ഒരുവന്‍ അന്ധനും ബധിരനും; അപരന്‍ കാഴ്ചയും കേള്‍വിയുമുള്ളവനും. ഈ ഉപമയിലെ ഇരുവരും ഒരുപോലെയാണോ? നിങ്ങള്‍ ആലോചിച്ചു നോക്കുന്നില്ലേ?

തഫ്സീര്‍

وَلَقَدْ اَرْسَلْنَا نُوْحًا اِلٰى قَوْمِهٖٓ اِنِّيْ لَكُمْ نَذِيْرٌ مُّبِيْنٌ ۙ  ( هود: ٢٥ )

walaqad arsalnā
وَلَقَدْ أَرْسَلْنَا
നാം അയക്കുകയുണ്ടായി, അയച്ചിട്ടുണ്ടു
nūḥan
نُوحًا
നൂഹിനെ
ilā qawmihi
إِلَىٰ قَوْمِهِۦٓ
തന്‍റെ ജനതയിലേ ക്കു
innī
إِنِّى
നിശ്ചയമായും ഞാന്‍
lakum
لَكُمْ
നിങ്ങള്‍ക്കു
nadhīrun
نَذِيرٌ
താക്കീതു (മുന്നറിയിപ്പു) കാരനാണു
mubīnun
مُّبِينٌ
സ്പഷ്ടമായ.

നൂഹിനെ നാം തന്റെ ജനതയിലേക്കയച്ചു. അദ്ദേഹം പറഞ്ഞു: ''ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പു നല്‍കുന്നവനാണ്.

തഫ്സീര്‍

اَنْ لَّا تَعْبُدُوْٓا اِلَّا اللّٰهَ ۖاِنِّيْٓ اَخَافُ عَلَيْكُمْ عَذَابَ يَوْمٍ اَلِيْمٍ  ( هود: ٢٦ )

an lā taʿbudū
أَن لَّا تَعْبُدُوٓا۟
നിങ്ങള്‍ ആരാധിക്കരുതെന്നു
illā l-laha
إِلَّا ٱللَّهَۖ
അല്ലാഹുവിനെയല്ലാതെ
innī akhāfu
إِنِّىٓ أَخَافُ
നിശ്ചയ മായും ഞാന്‍ ഭയപ്പെടുന്നു
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
ʿadhāba yawmin
عَذَابَ يَوْمٍ
ഒരു ദിവസത്തിലെ ശിക്ഷ
alīmin
أَلِيمٍ
വേദനയേറിയ.

''നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ വഴിപ്പെടരുത്. നോവേറിയ ശിക്ഷ ഒരുനാള്‍ നിങ്ങള്‍ക്കുണ്ടാവുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു.''

തഫ്സീര്‍

فَقَالَ الْمَلَاُ الَّذِيْنَ كَفَرُوْا مِنْ قَوْمِهٖ مَا نَرٰىكَ اِلَّا بَشَرًا مِّثْلَنَا وَمَا نَرٰىكَ اتَّبَعَكَ اِلَّا الَّذِيْنَ هُمْ اَرَاذِلُنَا بَادِيَ الرَّأْيِۚ وَمَا نَرٰى لَكُمْ عَلَيْنَا مِنْ فَضْلٍۢ بَلْ نَظُنُّكُمْ كٰذِبِيْنَ  ( هود: ٢٧ )

faqāla
فَقَالَ
അപ്പോള്‍ പറഞ്ഞു
l-mala-u
ٱلْمَلَأُ
പ്രമാണികള്‍, പ്രധാനികള്‍, സംഘക്കാര്‍
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ച വരായ
min qawmihi
مِن قَوْمِهِۦ
അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്നു
mā narāka
مَا نَرَىٰكَ
നിന്നെ ഞങ്ങള്‍ കാണുന്നില്ല
illā basharan
إِلَّا بَشَرًا
ഒരു മനുഷ്യനായല്ലാതെ
mith'lanā
مِّثْلَنَا
ഞങ്ങളെപ്പോലെയുള്ള
wamā narāka
وَمَا نَرَىٰكَ
നിന്നെ ഞങ്ങള്‍ കാണുന്നുമില്ല
ittabaʿaka
ٱتَّبَعَكَ
നി ന്നെ പിന്‍പറ്റിയതായി
illā alladhīna
إِلَّا ٱلَّذِينَ
യാതൊരു കൂട്ടരൊഴികെ
hum
هُمْ
അവര്‍
arādhilunā
أَرَاذِلُنَا
ഞങ്ങളിലെ ഏറ്റം താണവ രാണു, അധമരാണു
bādiya l-rayi
بَادِىَ ٱلرَّأْىِ
പ്രഥമമായ അഭിപ്രായത്തില്‍, പ്രഥമവീക്ഷണത്തില്‍
wamā narā
وَمَا نَرَىٰ
ഞങ്ങ ള്‍ കാണുന്നുമില്ല
lakum
لَكُمْ
നിങ്ങള്‍ക്കു
ʿalaynā
عَلَيْنَا
ഞങ്ങളെക്കാള്‍
min faḍlin
مِن فَضْلٍۭ
ഒരു ശ്രേഷ്ഠതയും
bal
بَلْ
പക്ഷെ എന്നല്ല
naẓunnukum
نَظُنُّكُمْ
നിങ്ങളെ ഞങ്ങള്‍ കരുതുന്നു, ഭാവിക്കുന്നു
kādhibīna
كَٰذِبِينَ
വ്യാജം പറയുന്നവരായി.

അപ്പോള്‍ അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ''ഞങ്ങളുടെ നോട്ടത്തില്‍ നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഞങ്ങളിലെ നിസ്സാരന്മാര്‍ മാത്രമാണ്, കാര്യവിചാരമില്ലാതെ നിന്നെ പിന്തുടര്‍ന്നതായി ഞങ്ങള്‍ കാണുന്നത്. ഞങ്ങളെക്കാളേറെ ഒരു ശ്രേഷ്ഠതയും നിങ്ങളില്‍ ഞങ്ങള്‍ കാണുന്നില്ല. മാത്രമല്ല; നിങ്ങള്‍ കള്ളവാദികളാണെന്ന് ഞങ്ങള്‍ കരുതുന്നു.''

തഫ്സീര്‍

قَالَ يٰقَوْمِ اَرَءَيْتُمْ اِنْ كُنْتُ عَلٰى بَيِّنَةٍ مِّنْ رَّبِّيْ وَاٰتٰىنِيْ رَحْمَةً مِّنْ عِنْدِهٖ فَعُمِّيَتْ عَلَيْكُمْۗ اَنُلْزِمُكُمُوْهَا وَاَنْتُمْ لَهَا كٰرِهُوْنَ  ( هود: ٢٨ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
yāqawmi
يَٰقَوْمِ
എന്‍റെ ജനങ്ങളേ
ara-aytum
أَرَءَيْتُمْ
നിങ്ങള്‍ കണ്ടുവോ (പറയുവിന്‍)
in kuntu
إِن كُنتُ
ഞാനാകുന്നുവെങ്കില്‍
ʿalā bayyinatin
عَلَىٰ بَيِّنَةٍ
തെളിവിന്‍മേല്‍, തെളിവോടെ
min rabbī
مِّن رَّبِّى
എന്‍റെ റബ്ബിങ്കല്‍നിന്നു
waātānī
وَءَاتَىٰنِى
അവന്‍ എനിക്കു നല്‍കുകയും ചെയ്തു
raḥmatan
رَحْمَةً
കാരുണ്യം
min ʿindihi
مِّنْ عِندِهِۦ
അവന്‍റെ പക്കല്‍നിന്നു
faʿummiyat
فَعُمِّيَتْ
എന്നി ട്ടു അതു അന്ധമാക്കപ്പെട്ടു (കാണാന്‍ കഴിയാതായി)
ʿalaykum
عَلَيْكُمْ
നിങ്ങള്‍ക്കു
anul'zimukumūhā
أَنُلْزِمُكُمُوهَا
അതിനു നിങ്ങളെ (നിങ്ങളോടു) ഞങ്ങള്‍ നിര്‍ബ്ബന്ധിക്കുമോ
wa-antum
وَأَنتُمْ
നിങ്ങളായിരിക്കെ
lahā
لَهَا
അതിനെ, അതിനോടു
kārihūna
كَٰرِهُونَ
വെറുക്കുന്നവര്‍, അതൃപ്തര്‍.

അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഞാനെന്റെ നാഥനില്‍ നിന്നുള്ള സ്പഷ്ടമായ പ്രമാണങ്ങള്‍ മുറുകെ പിടിക്കുന്നവനാണ്; അവന്‍ തന്റെ അനുഗ്രഹമെനിക്ക് തന്നിരിക്കുന്നു; നിങ്ങള്‍ക്കത് കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഞാനെന്തു ചെയ്യാനാണ്? നിങ്ങള്‍ക്കത് ഇഷ്ടമില്ലാതിരിക്കെ നിങ്ങളതംഗീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുകയോ?

തഫ്സീര്‍

وَيٰقَوْمِ لَآ اَسْـَٔلُكُمْ عَلَيْهِ مَالًاۗ اِنْ اَجْرِيَ اِلَّا عَلَى اللّٰهِ وَمَآ اَنَا۠ بِطَارِدِ الَّذِيْنَ اٰمَنُوْاۗ اِنَّهُمْ مُّلٰقُوْا رَبِّهِمْ وَلٰكِنِّيْٓ اَرٰىكُمْ قَوْمًا تَجْهَلُوْنَ  ( هود: ٢٩ )

wayāqawmi
وَيَٰقَوْمِ
എന്‍റെ ജനങ്ങളേ
lā asalukum
لَآ أَسْـَٔلُكُمْ
ഞാന്‍ നിങ്ങളോടു ചോദിക്കു (ആവശ്യപ്പെടു)ന്നില്ല
ʿalayhi
عَلَيْهِ
ഇതി ന്‍റെ പേരില്‍, ഇതിനു
mālan
مَالًاۖ
ഒരു ധനവും
in ajriya
إِنْ أَجْرِىَ
എന്‍റെ പ്രതിഫലമല്ല
illā
إِلَّا
അല്ലാതെ, ഒഴികെ
ʿalā l-lahi
عَلَى ٱللَّهِۚ
അല്ലാഹുവിന്‍റെ മേല്‍
wamā anā
وَمَآ أَنَا۠
ഞാനല്ലതാനും
biṭāridi
بِطَارِدِ
ആട്ടിക്കളയുന്നവനേ
alladhīna āmanū
ٱلَّذِينَ ءَامَنُوٓا۟ۚ
വിശ്വസിച്ചവരെ
innahum
إِنَّهُم
നിശ്ചയമായും അവര്‍
mulāqū
مُّلَٰقُوا۟
കണ്ടുമുട്ടുന്നവരാകുന്നു
rabbihim
رَبِّهِمْ
അവരുടെ റബ്ബുമായി
walākinnī
وَلَٰكِنِّىٓ
എങ്കിലും ഞാന്‍
arākum
أَرَىٰكُمْ
നിങ്ങളെ ഞാന്‍ കാണുന്നു
qawman
قَوْمًا
ഒരു ജനതയായി
tajhalūna
تَجْهَلُونَ
അറിയാത്ത (വിഡ്ഢികളായ).

''എന്റെ ജനമേ, ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് സ്വത്തൊന്നും ചോദിക്കുന്നില്ല. എന്റെ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാണ്. വിശ്വസിച്ചവരെ ആട്ടിയകറ്റുന്നവനല്ല ഞാന്‍. തീര്‍ച്ചയായും അവര്‍ തങ്ങളുടെ നാഥനുമായി സന്ധിക്കും. എന്നാല്‍ നിങ്ങളെ തികഞ്ഞ അവിവേകികളായാണ് ഞാന്‍ കാണുന്നത്.

തഫ്സീര്‍

وَيٰقَوْمِ مَنْ يَّنْصُرُنِيْ مِنَ اللّٰهِ اِنْ طَرَدْتُّهُمْ ۗ اَفَلَا تَذَكَّرُوْنَ  ( هود: ٣٠ )

wayāqawmi
وَيَٰقَوْمِ
എന്‍റെ ജനങ്ങളേ
man yanṣurunī
مَن يَنصُرُنِى
എന്നെ ആര്‍ സഹായിക്കും
mina l-lahi
مِنَ ٱللَّهِ
അല്ലാഹുവില്‍നിന്നും
in ṭaradttuhum
إِن طَرَدتُّهُمْۚ
അവരെ ഞാന്‍ ആട്ടിവിട്ടെങ്കില്‍
afalā tadhakkarūna
أَفَلَا تَذَكَّرُونَ
അപ്പോള്‍ നിങ്ങള്‍ ആലോചിച്ചു (ഓര്‍ത്തു) നോക്കുന്നില്ലേ.

''എന്റെ ജനമേ, ഞാന്‍ അവരെ ആട്ടിയകറ്റിയാല്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ആരാണെന്നെ രക്ഷിക്കുക? നിങ്ങളിക്കാര്യം മനസ്സിലാക്കുന്നില്ലേ?

തഫ്സീര്‍