Skip to main content

۞ وَقَالَ ارْكَبُوْا فِيْهَا بِسْمِ اللّٰهِ مَجْرٰ۪ىهَا وَمُرْسٰىهَا ۗاِنَّ رَبِّيْ لَغَفُوْرٌ رَّحِيْمٌ  ( هود: ٤١ )

waqāla
وَقَالَ
അദ്ദേഹം പറയുകയും ചെയ്തു
ir'kabū
ٱرْكَبُوا۟
കയറുവിന്‍, സവാരി ചെയ്യുവിന്‍, വാഹനമേറുവിന്‍
fīhā
فِيهَا
അതില്‍
bis'mi l-lahi
بِسْمِ ٱللَّهِ
അല്ലാഹുവിന്‍റെ നാമത്തിലാണു
majrahā
مَجْر۪ىٰهَا
അതിന്‍റെ നടത്തം, സഞ്ചാരം
wamur'sāhā
وَمُرْسَىٰهَآۚ
അതിന്‍റെ നങ്കൂരമിടലും
inna rabbī
إِنَّ رَبِّى
നിശ്ചയമായും എന്‍റെ റബ്ബു
laghafūrun
لَغَفُورٌ
വളരെ പൊറുക്കുന്നവന്‍ തന്നെ
raḥīmun
رَّحِيمٌ
കരുണാനിധിയാണു.

അദ്ദേഹം പറഞ്ഞു: ''നിങ്ങളതില്‍ കയറുക. അതിന്റെ നീക്കവും നില്‍പുമെല്ലാം അല്ലാഹുവിന്റെ നാമത്തിലാണ്. എന്റെ നാഥന്‍ ഏറെ പൊറുക്കുന്നവനും പരമദയാലുവുമാണ്.''

തഫ്സീര്‍

وَهِيَ تَجْرِيْ بِهِمْ فِيْ مَوْجٍ كَالْجِبَالِۗ وَنَادٰى نُوْحُ ِۨابْنَهٗ وَكَانَ فِيْ مَعْزِلٍ يّٰبُنَيَّ ارْكَبْ مَّعَنَا وَلَا تَكُنْ مَّعَ الْكٰفِرِيْنَ  ( هود: ٤٢ )

wahiya
وَهِىَ
അതു
tajrī
تَجْرِى
സഞ്ചരിക്കുന്നു, നടക്കുകയാണു
bihim
بِهِمْ
അവരെയും കൊണ്ട്
fī mawjin
فِى مَوْجٍ
തിരമാലയി ല്‍
kal-jibāli
كَٱلْجِبَالِ
മലകളെപ്പോലെയുള്ള
wanādā
وَنَادَىٰ
വിളിക്കുകയും ചെയ്തു
nūḥun
نُوحٌ
നൂഹ്
ib'nahu
ٱبْنَهُۥ
തന്‍റെ മകനെ, പുത്രനെ
wakāna
وَكَانَ
അവനായിരുന്നു
fī maʿzilin
فِى مَعْزِلٍ
ഒരു അകന്ന (വിട്ട) സ്ഥലത്തില്‍
yābunayya
يَٰبُنَىَّ
എന്‍റെ കുഞ്ഞുമോനെ (പ്രിയമ കനെ)
ir'kab
ٱرْكَب
കയറിക്കൊള്ളുക
maʿanā
مَّعَنَا
ഞങ്ങളൊന്നിച്ചു, കൂടെ
walā takun
وَلَا تَكُن
നീ ആയിരിക്കരുത്
maʿa l-kāfirīna
مَّعَ ٱلْكَٰفِرِينَ
അവിശ്വാസികളുടെ കൂടെ.

പര്‍വതങ്ങള്‍ പോലുള്ള തിരമാലകള്‍ക്കിടയിലൂടെ അത് അവരെയും കൊണ്ട് സഞ്ചരിക്കുകയായിരുന്നു. നൂഹ് തന്റെ മകനെ വിളിച്ചു- അവന്‍ വളരെ ദൂരെയായിരുന്നു- ''എന്റെ കുഞ്ഞുമോനേ, നീ ഞങ്ങളുടെ കൂടെ ഇതില്‍ കയറുക. നീ സത്യനിഷേധികളോടൊപ്പമാകരുതേ.''

തഫ്സീര്‍

قَالَ سَاٰوِيْٓ اِلٰى جَبَلٍ يَّعْصِمُنِيْ مِنَ الْمَاۤءِ ۗقَالَ لَا عَاصِمَ الْيَوْمَ مِنْ اَمْرِ اللّٰهِ اِلَّا مَنْ رَّحِمَ ۚوَحَالَ بَيْنَهُمَا الْمَوْجُ فَكَانَ مِنَ الْمُغْرَقِيْنَ  ( هود: ٤٣ )

qāla
قَالَ
അവന്‍ പറഞ്ഞു
saāwī
سَـَٔاوِىٓ
ഞാന്‍ അഭയം പ്രാപിച്ചു (ചെന്നു ചേര്‍ന്നു) കൊള്ളാം
ilā jabalin
إِلَىٰ جَبَلٍ
വല്ല മല യിലേക്കും
yaʿṣimunī
يَعْصِمُنِى
എന്നെ കാക്കുന്ന, രക്ഷപ്പെടുത്തുന്ന
mina l-māi
مِنَ ٱلْمَآءِۚ
വെള്ളത്തില്‍നിന്നു
qāla
قَالَ
അദ്ദേഹം പറഞ്ഞു
lā ʿāṣima
لَا عَاصِمَ
രക്ഷപ്പെടുത്തുന്ന (കാക്കുന്ന) തൊന്നുമില്ല
l-yawma
ٱلْيَوْمَ
ഇന്നു
min amri
مِنْ أَمْرِ
കല്‍പനയില്‍ നിന്നു
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ
illā man raḥima
إِلَّا مَن رَّحِمَۚ
അവന്‍ കരുണ ചെയ്തവര്‍ക്കല്ലാതെ
waḥāla
وَحَالَ
മറയിടുകയും ചെയ്തു
baynahumā
بَيْنَهُمَا
അവര്‍ക്കു രണ്ടാള്‍ക്കുമിടയില്‍
l-mawju
ٱلْمَوْجُ
തിര, തിരമാല
fakāna
فَكَانَ
എന്നിട്ടു (അങ്ങനെ) അവനായിത്തീര്‍ന്നു
mina l-mugh'raqīna
مِنَ ٱلْمُغْرَقِينَ
മുക്കിക്കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍.

അവന്‍ പറഞ്ഞു: ''ഞാനൊരു മലയില്‍ അഭയം തേടിക്കൊള്ളാം. അതെന്നെ വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിച്ചുകൊള്ളും.'' നൂഹ് പറഞ്ഞു: ''ഇന്ന് ദൈവ വിധിയില്‍നിന്ന് രക്ഷിക്കുന്ന ഒന്നുമില്ല. അവന്‍ കരുണ കാണിക്കുന്നവരൊഴികെ.'' അപ്പോഴേക്കും അവര്‍ക്കിടയില്‍ തിരമാല മറയിട്ടു. അങ്ങനെ അവന്‍ മുങ്ങിമരിച്ചവരില്‍ പെട്ടുപോയി.

തഫ്സീര്‍

وَقِيْلَ يٰٓاَرْضُ ابْلَعِيْ مَاۤءَكِ وَيَا سَمَاۤءُ اَقْلِعِيْ وَغِيْضَ الْمَاۤءُ وَقُضِيَ الْاَمْرُ وَاسْتَوَتْ عَلَى الْجُوْدِيِّ وَقِيْلَ بُعْدًا لِّلْقَوْمِ الظّٰلِمِيْنَ  ( هود: ٤٤ )

waqīla
وَقِيلَ
പറയപ്പെടുകയും ചെയ്തു
yāarḍu
يَٰٓأَرْضُ
ഭൂമിയെ
ib'laʿī
ٱبْلَعِى
നീ വിഴുങ്ങുക
māaki
مَآءَكِ
നിന്‍റെ വെള്ളം
wayāsamāu
وَيَٰسَمَآءُ
ആകാശമേ
aqliʿī
أَقْلِعِى
നീ വിരമിക്കുക, പിന്‍മാറുക
waghīḍa
وَغِيضَ
വറ്റിപ്പോകയും ചെയ്തു
l-māu
ٱلْمَآءُ
വെള്ളം
waquḍiya
وَقُضِىَ
തീ രുമാനിക്കപ്പെടുക (കഴിയുക)യും ചെയ്തു
l-amru
ٱلْأَمْرُ
കാര്യം, കല്‍പന
wa-is'tawat
وَٱسْتَوَتْ
ശരിപ്പെടുക (നിലകൊള്ളു ക - ഉറച്ചു നില്‍ക്കുക)യും ചെയ്തു
ʿalā l-jūdiyi
عَلَى ٱلْجُودِىِّۖ
ജൂദിയിന്‍മേല്‍
waqīla
وَقِيلَ
പറയപ്പെടുകയും ചെയ്തു
buʿ'dan
بُعْدًا
വിദൂ രം, അകലം
lil'qawmi
لِّلْقَوْمِ
ജനങ്ങള്‍ക്കു
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളായ.

അപ്പോള്‍ കല്‍പനയുണ്ടായി: ''ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്‍ക്കൂ. ആകാശമേ, മഴ നിര്‍ത്തൂ.'' വെള്ളം വറ്റുകയും കല്‍പന നടപ്പാവുകയും ചെയ്തു. കപ്പല്‍ ജൂദി പര്‍വത ത്തിന്മേല്‍ ചെന്നു നിന്നു. അപ്പോള്‍ ഇങ്ങനെ അരുളപ്പാടുണ്ടായി: ''അക്രമികളായ ജനതക്കു നാശം!''

തഫ്സീര്‍

وَنَادٰى نُوْحٌ رَّبَّهٗ فَقَالَ رَبِّ اِنَّ ابْنِيْ مِنْ اَهْلِيْۚ وَاِنَّ وَعْدَكَ الْحَقُّ وَاَنْتَ اَحْكَمُ الْحٰكِمِيْنَ  ( هود: ٤٥ )

wanādā
وَنَادَىٰ
വിളിച്ചു
nūḥun
نُوحٌ
നൂഹ്
rabbahu
رَّبَّهُۥ
തന്‍റെ റബ്ബിനെ
faqāla
فَقَالَ
എന്നിട്ടു പറഞ്ഞു
rabbi
رَبِّ
എന്‍റെ റബ്ബേ
inna ib'nī
إِنَّ ٱبْنِى
നിശ്ച യമായും എന്‍റെ മകന്‍, പുത്രന്‍
min ahlī
مِنْ أَهْلِى
എന്‍റെ വീട്ടുകാരില്‍ (സ്വന്തക്കാരില്‍) പെട്ടവനാകുന്നു
wa-inna waʿdaka
وَإِنَّ وَعْدَكَ
നിശ്ചയമായും നിന്‍റെ വാഗ്ദാനം
l-ḥaqu
ٱلْحَقُّ
യഥാര്‍ത്ഥമാണു (താനും)
wa-anta
وَأَنتَ
നീയാകട്ടെ
aḥkamu
أَحْكَمُ
ഏറ്റം (വ ലിയ) വിധികര്‍ത്താവാകുന്നു
l-ḥākimīna
ٱلْحَٰكِمِينَ
വിധികര്‍ത്താക്കളില്‍.

നൂഹ് തന്റെ നാഥനെ വിളിച്ചു പറഞ്ഞു: ''നാഥാ! എന്റെ മകന്‍ എന്റെ കുടുംബത്തില്‍പെട്ടവന്‍ തന്നെയാണല്ലോ. തീര്‍ച്ചയായും നിന്റെ വാഗ്ദാനം സത്യവുമാണ്. നീയോ വിധികര്‍ത്താക്കളില്‍ ഏറ്റവും നന്നായി വിധി കല്‍പിക്കുന്നവനും.''

തഫ്സീര്‍

قَالَ يٰنُوْحُ اِنَّهٗ لَيْسَ مِنْ اَهْلِكَ ۚاِنَّهٗ عَمَلٌ غَيْرُ صَالِحٍ فَلَا تَسْـَٔلْنِ مَا لَيْسَ لَكَ بِهٖ عِلْمٌ ۗاِنِّيْٓ اَعِظُكَ اَنْ تَكُوْنَ مِنَ الْجٰهِلِيْنَ  ( هود: ٤٦ )

qāla
قَالَ
അവന്‍ പറഞ്ഞു
yānūḥu
يَٰنُوحُ
നൂഹേ
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
laysa
لَيْسَ
അല്ല, അവനല്ല
min ahlika
مِنْ أَهْلِكَۖ
നിന്‍റെ വീട്ടുകാരില്‍ (സ്വന്തക്കാരില്‍) പെട്ട (വന്‍)
innahu
إِنَّهُۥ
നിശ്ചയമായും അവന്‍
ʿamalun
عَمَلٌ
ഒരു പ്രവൃത്തി (പ്രവൃത്തി ക്കാരന്‍) ആകുന്നു
ghayru ṣāliḥin
غَيْرُ صَٰلِحٍۖ
നല്ലവനല്ലാത്ത
falā tasalni
فَلَا تَسْـَٔلْنِ
ആകയാല്‍ എന്നോടു ചോദിക്കരുതു
mā laysa
مَا لَيْسَ
ഇല്ലാത്തതു
laka
لَكَ
നിനക്കു
bihi
بِهِۦ
അതിനെ
ʿil'mun
عِلْمٌۖ
അറിവു, ഒരു വിവരവും
innī
إِنِّىٓ
നിശ്ചയമായും ഞാന്‍
aʿiẓuka
أَعِظُكَ
നി ന്നെ ഉപദേശിക്കുന്നു, നിനക്കു സദുപദേശം നല്‍കുന്നു
an takūna
أَن تَكُونَ
നീ ആയിത്തീരുമെന്നതിനാല്‍
mina l-jāhilīna
مِنَ ٱلْجَٰهِلِينَ
വിഡ്ഢികളില്‍ (വിവരമില്ലാത്തവരില്‍) പെട്ട(വന്‍).

അല്ലാഹു പറഞ്ഞു: ''നൂഹേ, നിശ്ചയമായും അവന്‍ നിന്റെ കുടുംബത്തില്‍ പെട്ടവനല്ല. അവന്‍ ദുര്‍വൃത്തിയാകുന്നു. അതിനാല്‍ യാഥാര്‍ഥ്യം എന്തെന്ന് നിനക്കറിയാത്ത കാര്യം നീ എന്നോടാവശ്യപ്പെടരുത്. അവിവേകികളില്‍ പെടരുതെന്ന് ഞാനിതാ നിന്നെ ഉപദേശിക്കുന്നു.''

തഫ്സീര്‍

قَالَ رَبِّ اِنِّيْٓ اَعُوْذُ بِكَ اَنْ اَسْـَٔلَكَ مَا لَيْسَ لِيْ بِهٖ عِلْمٌ ۗوَاِلَّا تَغْفِرْ لِيْ وَتَرْحَمْنِيْٓ اَكُنْ مِّنَ الْخٰسِرِيْنَ  ( هود: ٤٧ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
rabbi
رَبِّ
എന്‍റെ റബ്ബേ
innī aʿūdhu
إِنِّىٓ أَعُوذُ
നിശ്ചയമായും ഞാന്‍ ശരണം (രക്ഷ) തേടുന്നു
bika
بِكَ
നിന്നില്‍, നിന്നോടു
an asalaka
أَنْ أَسْـَٔلَكَ
ഞാന്‍ നിന്നോടു ചോദിക്കുന്നതിനെക്കുറിച്ചു
mā laysa
مَا لَيْسَ
ഇല്ലാത്തതു
lī bihi
لِى بِهِۦ
എനിക്കു അതിനെപ്പറ്റി
ʿil'mun
عِلْمٌۖ
അറിവു, വിവരം
wa-illā taghfir
وَإِلَّا تَغْفِرْ
നീ പൊറുത്തുതരാത്തപക്ഷം
لِى
എനിക്കു
watarḥamnī
وَتَرْحَمْنِىٓ
എനിക്കു കരുണ ചെയ്യുകയും
akun
أَكُن
ഞാനായിരിക്കും, ആയിത്തീരും
mina l-khāsirīna
مِّنَ ٱلْخَٰسِرِينَ
നഷ്ടപ്പെട്ടവരില്‍ പെട്ട(വന്‍).

നൂഹ് പറഞ്ഞു: ''എന്റെ നാഥാ, എനിക്കറിയാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാനിതാ നിന്നിലഭയം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും എന്നോട് കരുണ കാണിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ഞാന്‍ നഷ്ടപ്പെട്ടവനായിത്തീരും.''

തഫ്സീര്‍

قِيْلَ يٰنُوْحُ اهْبِطْ بِسَلٰمٍ مِّنَّا وَبَرَكٰتٍ عَلَيْكَ وَعَلٰٓى اُمَمٍ مِّمَّنْ مَّعَكَ ۗوَاُمَمٌ سَنُمَتِّعُهُمْ ثُمَّ يَمَسُّهُمْ مِّنَّا عَذَابٌ اَلِيْمٌ  ( هود: ٤٨ )

qīla
قِيلَ
പറയപ്പെട്ട
yānūḥu
يَٰنُوحُ
നൂഹേ
ih'biṭ
ٱهْبِطْ
ഇറങ്ങുക,ഇറങ്ങിപ്പോയിക്കൊള്ളുക
bisalāmin
بِسَلَٰمٍ
സമാധാനത്തോടെ, ശാന്തിയുമായി
minnā
مِّنَّا
നമ്മില്‍ നിന്നുള്ള
wabarakātin
وَبَرَكَٰتٍ
ബര്‍ക്കത്തു (അഭിവൃദ്ധി - അനുഗ്രഹാശിസ്സു)കളോടെ
ʿalayka
عَلَيْكَ
നിന്‍റെമേല്‍ (പേരില്‍)
waʿalā umamin
وَعَلَىٰٓ أُمَمٍ
ചില സമുദായങ്ങളുടെ മേലും
mimman
مِّمَّن
യതൊരുവരില്‍ നിന്നുള്ള (ഉണ്ടാകുന്ന)
maʿaka
مَّعَكَۚ
നിന്‍റെ കൂടെയുള്ള
wa-umamun
وَأُمَمٌ
ചില സമുദായങ്ങളാകട്ടെ
sanumattiʿuhum
سَنُمَتِّعُهُمْ
അവര്‍ക്കു നാം സുഖം നല്‍കിയേക്കും
thumma yamassuhum
ثُمَّ يَمَسُّهُم
പിന്നെ അവരെ സ്പര്‍ശിക്കും, ബാധിക്കും
minnā
مِّنَّا
നമ്മില്‍ നിന്നു
ʿadhābun
عَذَابٌ
ശിക്ഷ
alīmun
أَلِيمٌ
വേദനയേറിയ.

അദ്ദേഹത്തോടു പറഞ്ഞു: ''നൂഹേ, നീ കരക്കിറങ്ങുക. നമ്മില്‍ നിന്നുള്ള സമാധാനം നിനക്കുണ്ട്. നിനക്കും നിന്നോടൊപ്പമുള്ള ചില സമൂഹങ്ങള്‍ക്കും നമ്മുടെ അനുഗ്രഹവുമുണ്ട്. എന്നാല്‍ മറ്റു ചില സമൂഹങ്ങളുണ്ട്. അവര്‍ക്ക് നാം താല്‍ക്കാലിക ജീവിതസുഖം നല്‍കും. പിന്നെ നമ്മില്‍ നിന്നുള്ള നോവേറിയ ശിക്ഷ അവരെ ബാധിക്കുകയും ചെയ്യും.

തഫ്സീര്‍

تِلْكَ مِنْ اَنْۢبَاۤءِ الْغَيْبِ نُوْحِيْهَآ اِلَيْكَ ۚمَا كُنْتَ تَعْلَمُهَآ اَنْتَ وَلَا قَوْمُكَ مِنْ قَبْلِ هٰذَاۚ فَاصْبِرْۚ اِنَّ الْعَاقِبَةَ لِلْمُتَّقِيْنَ ࣖ   ( هود: ٤٩ )

til'ka
تِلْكَ
അതു , അവ
min anbāi
مِنْ أَنۢبَآءِ
വാര്‍ത്തകളില്‍പെട്ടതാണു
l-ghaybi
ٱلْغَيْبِ
അദൃശ്യത്തിന്‍റെ
nūḥīhā
نُوحِيهَآ
അവ (അതു) നാ വഹ്-യു നല്‍കുന്നു
ilayka
إِلَيْكَۖ
നിനക്കു
mā kunta
مَا كُنتَ
നീ ആയിരുന്നില്ല
taʿlamuhā
تَعْلَمُهَآ
അവ അറിയും
anta
أَنتَ
നീ
walā qawmuka
وَلَا قَوْمُكَ
നിന്‍റെ ജനതയുമില്ല
min qabli
مِن قَبْلِ
മുമ്പു
hādhā
هَٰذَاۖ
ഇതിന്‍റെ
fa-iṣ'bir
فَٱصْبِرْۖ
ആകയാല്‍ ക്ഷമിക്കുക
inna l-ʿāqibata
إِنَّ ٱلْعَٰقِبَةَ
നിശ്ചയമായും പര്യവസാനം
lil'muttaqīna
لِلْمُتَّقِينَ
സൂക്ഷമത പാലിക്കുന്നവ൪ക്കാണു.

നബിയേ, ഇതൊക്കെ അദൃശ്യ കാര്യങ്ങളെ സംബന്ധിച്ച വര്‍ത്തമാനങ്ങളില്‍പെട്ടതാണ്. നിനക്കു നാമത് ബോധനം നല്‍കുന്നു. നീയോ നിന്റെ ജനതയോ ആരും തന്നെ ഇതിനു മുമ്പ് ഇതേക്കുറിച്ച് അറിയുമായിരുന്നില്ല. അതിനാല്‍ ക്ഷമിക്കുക. സംശയമില്ല; അവസാനഫലം ഭക്തന്മാര്‍ക്കനുഗുണമായിരിക്കും.

തഫ്സീര്‍

وَاِلٰى عَادٍ اَخَاهُمْ هُوْدًا ۗقَالَ يٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَيْرُهٗ ۗاِنْ اَنْتُمْ اِلَّا مُفْتَرُوْنَ  ( هود: ٥٠ )

wa-ilā ʿādin
وَإِلَىٰ عَادٍ
ആദിലേക്കും (ആദുഗോത്രത്തിലേക്കും)
akhāhum
أَخَاهُمْ
അവരുടെ സഹോദരനെ
hūdan
هُودًاۚ
ഹൂദിനെ
qāla
قَالَ
അദ്ദേഹം പറഞ്ഞു
yāqawmi
يَٰقَوْمِ
എന്‍റെ ജനങ്ങളെ
uʿ'budū
ٱعْبُدُوا۟
നിങ്ങള്‍ ആരാധിക്കുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
mā lakum
مَا لَكُم
നിങ്ങള്‍ക്കില്ല
min ilāhin
مِّنْ إِلَٰهٍ
ഒരാരാധ്യനും, ദൈവവും
ghayruhu
غَيْرُهُۥٓۖ
അവനല്ലാതെ
in antum
إِنْ أَنتُمْ
നിങ്ങളല്ല
illā muf'tarūna
إِلَّا مُفْتَرُونَ
കെട്ടിച്ചമക്കുന്നവരല്ലാതെ.

ആദ് ജനതയിലേക്ക് അവരുടെ സഹോദരന്‍ ഹൂദിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. നിങ്ങള്‍ കെട്ടിച്ചമച്ചു കള്ളം പറയുന്നവര്‍ മാത്രമാണ്.

തഫ്സീര്‍