Skip to main content

قَالُوْا يٰلُوْطُ اِنَّا رُسُلُ رَبِّكَ لَنْ يَّصِلُوْٓا اِلَيْكَ فَاَسْرِ بِاَهْلِكَ بِقِطْعٍ مِّنَ الَّيْلِ وَلَا يَلْتَفِتْ مِنْكُمْ اَحَدٌ اِلَّا امْرَاَتَكَۗ اِنَّهٗ مُصِيْبُهَا مَآ اَصَابَهُمْ ۗاِنَّ مَوْعِدَهُمُ الصُّبْحُ ۗ اَلَيْسَ الصُّبْحُ بِقَرِيْبٍ  ( هود: ٨١ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
yālūṭu
يَٰلُوطُ
ലൂത്ത്വേ
innā
إِنَّا
നിശ്ചയമായും ഞങ്ങള്‍
rusulu
رُسُلُ
ദൂതന്‍മാരാണു
rabbika
رَبِّكَ
നിന്‍റെ റബ്ബിന്‍റെ
lan yaṣilū
لَن يَصِلُوٓا۟
അവര്‍ ചേരുന്നതേയല്ല, എത്തുകയില്ല തന്നെ
ilayka
إِلَيْكَۖ
നിന്‍റെ അടുക്കലേക്കു
fa-asri
فَأَسْرِ
എനി രാത്രിയില്‍ യാത്ര ചെയ്യുക
bi-ahlika
بِأَهْلِكَ
നിന്‍റെ സ്വന്തക്കാരെ (ആള്‍ക്കാരെ - കുടുംബത്തെ - വീട്ടുകാരെ)യും കൊണ്ടു
biqiṭ'ʿin
بِقِطْعٍ
ഒരംശത്തില്‍ (ഭാഗത്തില്‍)
mina al-layli
مِّنَ ٱلَّيْلِ
രാത്രിയില്‍നിന്നുള്ള (രാത്രിയു ടെ)
walā yaltafit
وَلَا يَلْتَفِتْ
തിരിഞ്ഞുനോക്കുകയും അരുതു
minkum
مِنكُمْ
നിങ്ങളില്‍നിന്നു
aḥadun
أَحَدٌ
ഒരാളും
illā im'ra-ataka
إِلَّا ٱمْرَأَتَكَۖ
നിന്‍റെ സ്ത്രീ (ഭാര്യ) ഒഴികെ
innahu
إِنَّهُۥ
നിശ്ചയമായും അതു (കാര്യം)
muṣībuhā
مُصِيبُهَا
അവള്‍ക്കു ബാധിക്കുന്നതാണു
mā aṣābahum
مَآ أَصَابَهُمْۚ
അവ൪ക്കു ബാധിക്കുന്നതു
inna mawʿidahumu
إِنَّ مَوْعِدَهُمُ
നിശ്ചയമായും അവരുടെ വാഗ്ദത്ത (നിശ്ചിത) സമയം
l-ṣub'ḥu
ٱلصُّبْحُۚ
പ്രഭാതമാണു, പുലര്‍ച്ചയാണു
alaysa l-ṣub'ḥu
أَلَيْسَ ٱلصُّبْحُ
പ്രഭാതമല്ലയോ
biqarībin
بِقَرِيبٍ
അടുത്തതു, സമീപസ്ഥം.

മലക്കുകള്‍ പറഞ്ഞു: ''ലൂത്വേ, ഞങ്ങള്‍ നിന്റെ നാഥന്റെ ദൂതന്മാരാണ്. ഈ ആളുകള്‍ക്കൊരിക്കലും നിന്നെ തൊടാനാവില്ല. അതിനാല്‍ രാവേറെക്കഴിഞ്ഞാല്‍ നീ നിന്റെ കുടുംബത്തെ കൂട്ടി പുറപ്പെടുക. നിങ്ങളിലാരും തിരിഞ്ഞുനോക്കരുത്. പക്ഷേ, നിന്റെ ഭാര്യ കൂടെ വരുന്നതല്ല. അക്കൂട്ടര്‍ക്കുള്ള ശിക്ഷ അവളെയും ബാധിക്കും. അവരുടെ നാശത്തിന്റെ നിശ്ചിതസമയം പ്രഭാതമാണ്. പ്രഭാതം എത്രയോ അടുത്തുതന്നെയല്ലേ?

തഫ്സീര്‍

فَلَمَّا جَاۤءَ اَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَاَمْطَرْنَا عَلَيْهَا حِجَارَةً مِّنْ سِجِّيْلٍ مَّنْضُوْدٍ  ( هود: ٨٢ )

falammā jāa
فَلَمَّا جَآءَ
അങ്ങനെ വന്നപ്പോള്‍
amrunā
أَمْرُنَا
നമ്മുടെ കല്‍പന
jaʿalnā
جَعَلْنَا
നാം ആക്കി
ʿāliyahā
عَٰلِيَهَا
അതിന്‍റെമേല്‍ ഭാഗത്തെ
sāfilahā
سَافِلَهَا
അതിന്‍റെ കീഴ്ഭാഗം, താഴ്ഭാഗത്തു
wa-amṭarnā
وَأَمْطَرْنَا
നാം വര്‍ഷിപ്പിക്കുക(പെയ്യിക്കുക)യും ചെയ്തു
ʿalayhā
عَلَيْهَا
അതിന്‍റെമേല്‍, അതില്‍
ḥijāratan
حِجَارَةً
കല്ലുകളെ
min sijjīlin
مِّن سِجِّيلٍ
ചൂളവെച്ച ഇഷ്ടികയില്‍ നിന്നുള്ള
manḍūdin
مَّنضُودٍ
അട്ടിയാക്കപ്പെട്ട, മേല്‍ക്കുമേല്‍ (തുടര്‍ന്നു) വീണ.

അങ്ങനെ നമ്മുടെ കല്‍പന വന്നെത്തി. നാം ആ നാടിനെ കീഴ്‌മേല്‍ മറിച്ചു. അട്ടിയട്ടിയായി ചൂളവെച്ച മണ്‍കട്ടകള്‍ നാം ആ നാടിനുമേല്‍ വര്‍ഷിച്ചു.

തഫ്സീര്‍

مُسَوَّمَةً عِنْدَ رَبِّكَۗ وَمَا هِيَ مِنَ الظّٰلِمِيْنَ بِبَعِيْدٍ ࣖ   ( هود: ٨٣ )

musawwamatan
مُّسَوَّمَةً
അടയാളപ്പെടുത്തപ്പെട്ടതായുംകൊണ്ടു
ʿinda rabbika
عِندَ رَبِّكَۖ
നിന്‍റെ റബ്ബിന്‍റെ അടുക്കല്‍
wamā hiya
وَمَا هِىَ
അതല്ല
mina l-ẓālimīna
مِنَ ٱلظَّٰلِمِينَ
അക്രമികളില്‍നിന്നു
bibaʿīdin
بِبَعِيدٍ
വിദൂരമായതു.

ആ കട്ടകള്‍ നിന്റെ നാഥന്റെ അടുക്കല്‍വെച്ച് അടയാളപ്പെടുത്തിയവയാണ്. ഈ ശിക്ഷയാവട്ടെ; അത് ഈ അതിക്രമികളില്‍ നിന്ന് ഒട്ടും വിദൂരമല്ല.

തഫ്സീര്‍

۞ وَاِلٰى مَدْيَنَ اَخَاهُمْ شُعَيْبًا ۗقَالَ يٰقَوْمِ اعْبُدُوا اللّٰهَ مَا لَكُمْ مِّنْ اِلٰهٍ غَيْرُهٗ ۗوَلَا تَنْقُصُوا الْمِكْيَالَ وَالْمِيْزَانَ اِنِّيْٓ اَرٰىكُمْ بِخَيْرٍ وَّاِنِّيْٓ اَخَافُ عَلَيْكُمْ عَذَابَ يَوْمٍ مُّحِيْطٍ  ( هود: ٨٤ )

wa-ilā madyana
وَإِلَىٰ مَدْيَنَ
മദ്‌-യനിലേക്കും
akhāhum
أَخَاهُمْ
അവരുടെ സഹോദരനെ
shuʿayban
شُعَيْبًاۚ
ശുഐബിനെ
qāla
قَالَ
അദ്ദേഹം പറഞ്ഞു
yāqawmi
يَٰقَوْمِ
എന്‍റെ ജനങ്ങളേ
uʿ'budū
ٱعْبُدُوا۟
നിങ്ങള്‍ ആരാധിക്കുവിന്‍, ഇബാദത്തു ചെയ്യുവിന്‍
l-laha
ٱللَّهَ
അല്ലാഹുവിനെ
mā lakum
مَا لَكُم
നിങ്ങള്‍ക്കില്ല
min ilāhin
مِّنْ إِلَٰهٍ
ഒരു ഇലാഹും ആരാധ്യനും, ദൈവവും
ghayruhu
غَيْرُهُۥۖ
അവനല്ലാ തെ
walā tanquṣū
وَلَا تَنقُصُوا۟
നിങ്ങള്‍ ചുരുക്കുകയും ചെയ്യരുതു
l-mik'yāla
ٱلْمِكْيَالَ
അളക്കുന്ന താപ്പു, അളത്തം
wal-mīzāna
وَٱلْمِيزَانَۚ
തുലാ സ്സും, തൂക്കവും
innī
إِنِّىٓ
നിശ്ചയമായും ഞാന്‍
arākum
أَرَىٰكُم
നിങ്ങളെ കാണുന്നു
bikhayrin
بِخَيْرٍ
ഗുണത്തില്‍, ക്ഷേമത്തില്‍
wa-innī akhāfu
وَإِنِّىٓ أَخَافُ
നിശ്ചയമായും ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു
ʿalaykum
عَلَيْكُمْ
നിങ്ങളുടെ മേല്‍
ʿadhāba
عَذَابَ
ശിക്ഷയെ
yawmin
يَوْمٍ
ഒരു ദിവസത്തിലെ
muḥīṭin
مُّحِيطٍ
വലയം ചെയ്യുന്ന (പൊതുവെ ബാധിക്കുന്ന).

മദ്‌യന്‍ നിവാസികളിലേക്ക് അവരുടെ സഹോദരന്‍ ശുഐബിനെ നാം നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമില്ല. നിങ്ങള്‍ അളവിലും തൂക്കത്തിലും കുറവു വരുത്തരുത്. ഞാന്‍ നിങ്ങളെ കാണുന്നത് സുസ്ഥിതിയിലാണ്. അതോടൊപ്പം നിങ്ങളെയാകെ വലയം ചെയ്യുന്ന ശിക്ഷ നിങ്ങള്‍ക്കുണ്ടാകുമോയെന്ന് ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു.

തഫ്സീര്‍

وَيٰقَوْمِ اَوْفُوا الْمِكْيَالَ وَالْمِيْزَانَ بِالْقِسْطِ وَلَا تَبْخَسُوا النَّاسَ اَشْيَاۤءَهُمْ وَلَا تَعْثَوْا فِى الْاَرْضِ مُفْسِدِيْنَ  ( هود: ٨٥ )

wayāqawmi
وَيَٰقَوْمِ
എന്‍റെ ജനങ്ങളേ
awfū
أَوْفُوا۟
നിറവേറ്റുവിന്‍, പൂര്‍ത്തിയായി കൊടുക്കുവിന്‍
l-mik'yāla
ٱلْمِكْيَالَ
അളത്തം, താപ്പു
wal-mīzāna
وَٱلْمِيزَانَ
തൂക്കവും, തുലാസ്സും
bil-qis'ṭi
بِٱلْقِسْطِۖ
നീതി മുറപ്രകാരം
walā tabkhasū
وَلَا تَبْخَسُوا۟
കുറവു വരുത്തുക (ഛേദ പ്പെടുത്തുക)യും ചെയ്യരുതു
l-nāsa
ٱلنَّاسَ
മനുഷ്യര്‍ക്കു
ashyāahum
أَشْيَآءَهُمْ
അവരുടെ വസ്തുക്കളെ, സാധനങ്ങള്‍
walā taʿthaw
وَلَا تَعْثَوْا۟
കുഴപ്പം (അനര്‍ത്ഥം) പ്രവര്‍ത്തിക്കുകയും അരുതു
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
muf'sidīna
مُفْسِدِينَ
നാശ(കുഴപ്പ)മുണ്ടാ ക്കുന്നവരായ നിലയില്‍.

''എന്റെ ജനമേ, നിങ്ങള്‍ നീതിയോടെ അളവിലും തൂക്കത്തിലും തികവു വരുത്തുക. നിങ്ങള്‍ ജനങ്ങള്‍ക്ക് അവരുടെ ചരക്കുകളില്‍ കുറവു വരുത്തരുത്. ഭൂമിയില്‍ കുഴപ്പക്കാരായി കൂത്താടി നടക്കരുത്.

തഫ്സീര്‍

بَقِيَّتُ اللّٰهِ خَيْرٌ لَّكُمْ اِنْ كُنْتُمْ مُّؤْمِنِيْنَ ەۚ وَمَآ اَنَا۠ عَلَيْكُمْ بِحَفِيْظٍ  ( هود: ٨٦ )

baqiyyatu
بَقِيَّتُ
ബാക്കിയാക്കുന്നതു, മിച്ചപ്പെടുത്തുന്നതു
l-lahi
ٱللَّهِ
അല്ലാഹുവിന്‍റെ (വക)
khayrun
خَيْرٌ
ഉത്തമ(ഗുണ) മാണു
lakum
لَّكُمْ
നിങ്ങള്‍ക്കു
in kuntum
إِن كُنتُم
നിങ്ങളാണെങ്കില്‍
mu'minīna
مُّؤْمِنِينَۚ
വിശ്വാസികള്‍
wamā anā
وَمَآ أَنَا۠
ഞാനല്ലതാനും
ʿalaykum
عَلَيْكُم
നിങ്ങളുടെമേല്‍
biḥafīẓin
بِحَفِيظٍ
കാവല്‍ക്കാരന്‍, നോട്ടക്കാരന്‍, സൂക്ഷിച്ചു പോരുന്നവന്‍.

''അല്ലാഹു നിങ്ങള്‍ക്കായി കരുതിവെക്കുന്നതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍! ഞാന്‍ നിങ്ങളുടെ സംരക്ഷകനല്ല.''

തഫ്സീര്‍

قَالُوْا يٰشُعَيْبُ اَصَلٰوتُكَ تَأْمُرُكَ اَنْ نَّتْرُكَ مَا يَعْبُدُ اٰبَاۤؤُنَآ اَوْ اَنْ نَّفْعَلَ فِيْٓ اَمْوَالِنَا مَا نَشٰۤؤُا ۗاِنَّكَ لَاَنْتَ الْحَلِيْمُ الرَّشِيْدُ  ( هود: ٨٧ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
yāshuʿaybu
يَٰشُعَيْبُ
ശുഐബേ
aṣalatuka
أَصَلَوٰتُكَ
നിന്‍റെ നമസ്കാരമോ
tamuruka
تَأْمُرُكَ
നിന്നോടു കല്‍പ്പി ക്കുന്നതു
an natruka
أَن نَّتْرُكَ
ഞങ്ങള്‍ ഉപേക്ഷിക്കുവാന്‍, ഉപേക്ഷിക്കണമെന്നു
mā yaʿbudu
مَا يَعْبُدُ
ആരാധിച്ചുവരുന്നതിനെ
ābāunā
ءَابَآؤُنَآ
ഞങ്ങളുടെ പിതാക്കള്‍
aw an nafʿala
أَوْ أَن نَّفْعَلَ
അല്ലെങ്കില്‍ ഞങ്ങള്‍ ചെയ്യുന്നതു
fī amwālinā
فِىٓ أَمْوَٰلِنَا
ഞങ്ങളുടെ സ്വത്തുക്കളില്‍
mā nashāu
مَا نَشَٰٓؤُا۟ۖ
ഞങ്ങള്‍ ഉദ്ദേശിക്കുന്നതു
innaka
إِنَّكَ
നിശ്ചയമായും നീ
la-anta
لَأَنتَ
നീ തന്നെയാണു
l-ḥalīmu
ٱلْحَلِيمُ
സഹനമുള്ളവന്‍, സഹിഷ്ണുതയുള്ളവന്‍
l-rashīdu
ٱلرَّشِيدُ
തന്‍റേടമുള്ളവന്‍, നേര്‍വഴിക്കുള്ളവന്‍.

അവര്‍ പറഞ്ഞു: ''ശുഐബേ, നമ്മുടെ പിതാക്കന്മാര്‍ പൂജിച്ചുപോരുന്നവയെ ഞങ്ങളുപേക്ഷിക്കണമെന്നും ഞങ്ങളുടെ ധനം ഞങ്ങളുടെ ഇഷ്ടംപോലെ ഞങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും നിന്നോട് കല്‍പിക്കുന്നത് നിന്റെ നമസ്‌കാരമാണോ? നീ വല്ലാത്തൊരു വിവേകശാലിയും സന്മാര്‍ഗിയും തന്നെ!''

തഫ്സീര്‍

قَالَ يٰقَوْمِ اَرَءَيْتُمْ اِنْ كُنْتُ عَلٰى بَيِّنَةٍ مِّنْ رَّبِّيْ وَرَزَقَنِيْ مِنْهُ رِزْقًا حَسَنًا وَّمَآ اُرِيْدُ اَنْ اُخَالِفَكُمْ اِلٰى مَآ اَنْهٰىكُمْ عَنْهُ ۗاِنْ اُرِيْدُ اِلَّا الْاِصْلَاحَ مَا اسْتَطَعْتُۗ وَمَا تَوْفِيْقِيْٓ اِلَّا بِاللّٰهِ ۗعَلَيْهِ تَوَكَّلْتُ وَاِلَيْهِ اُنِيْبُ   ( هود: ٨٨ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
yāqawmi
يَٰقَوْمِ
എന്‍റെ ജനങ്ങളേ
ara-aytum
أَرَءَيْتُمْ
നിങ്ങള്‍ കണ്ടുവോ (പറയുവിന്‍)
in kuntu
إِن كُنتُ
ഞാനാണെങ്കില്‍
ʿalā bayyinatin
عَلَىٰ بَيِّنَةٍ
(വ്യക്തമായ) തെളിവോടെ, തെളിവോടുകൂടി
min rabbī
مِّن رَّبِّى
എന്‍റെ റബ്ബിങ്കല്‍ നിന്നു
warazaqanī
وَرَزَقَنِى
അവന്‍ എനിക്കു നല്‍കുകയും ചെയ്തു
min'hu
مِنْهُ
അവനില്‍ നിന്നു (അവന്‍റെ വകയായി)
riz'qan
رِزْقًا
ഉപജീവനം, വിഭവം, ആഹാരം, അനുഗ്രഹം
ḥasanan
حَسَنًاۚ
നല്ലതായ
wamā urīdu
وَمَآ أُرِيدُ
ഞാന്‍ ഉദ്ദേശിക്കുന്നില്ലതാ നും
an ukhālifakum
أَنْ أُخَالِفَكُمْ
നിങ്ങളോടു എതിരു (വ്യത്യാസം) ചെയ്‌വാന്‍
ilā mā
إِلَىٰ مَآ
യാതൊന്നിലേക്കു (തിരിഞ്ഞും കൊണ്ടു)
anhākum
أَنْهَىٰكُمْ
നിങ്ങളെ ഞാന്‍ വിരോധിക്കുന്നു
ʿanhu
عَنْهُۚ
അതിനെപ്പറ്റി
in urīdu
إِنْ أُرِيدُ
ഞാന്‍ ഉദ്ദേശിക്കുന്നില്ല
illā l-iṣ'lāḥa
إِلَّا ٱلْإِصْلَٰحَ
നന്‍മ വരുത്തുക (നന്നാക്കിത്തീര്‍ക്കുക)യല്ലാതെ
mā is'taṭaʿtu
مَا ٱسْتَطَعْتُۚ
എനിക്കു സാധിക്കുന്നതു (സാധ്യമായത്ര)
wamā tawfīqī
وَمَا تَوْفِيقِىٓ
എന്‍റെ തൗഫീഖ് (എനിക്കു സഹായം നല്‍കല്‍, പ്രവര്‍ത്തനവിജയം) അല്ല
illā bil-lahi
إِلَّا بِٱللَّهِۚ
അല്ലാഹുവിനെക്കൊണ്ടു (അല്ലാഹു മൂലം) അല്ലാതെ
ʿalayhi
عَلَيْهِ
അവന്‍റെ മേല്‍
tawakkaltu
تَوَكَّلْتُ
ഞാന്‍ ഭരമേല്‍പിച്ചു
wa-ilayhi
وَإِلَيْهِ
അവനിലേക്കു തന്നെ
unību
أُنِيبُ
ഞാന്‍ (മനസ്സു) മടങ്ങുന്നു, വിനയപ്പെടുന്നു.

ശുഐബ് പറഞ്ഞു: ''എന്റെ ജനമേ, നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ; ഞാന്‍ എന്റെ നാഥനില്‍ നിന്നുള്ള സ്പഷ്ടമായ പ്രമാണം മുറുകെ പിടിക്കുന്നവനാണ്. അവന്‍ എനിക്കു തന്റെ പക്കല്‍നിന്നുള്ള ഉത്തമ വിഭവം നല്‍കിയിരിക്കുന്നു. എന്നിട്ടും ഞാന്‍ നന്ദികെട്ടവനാവുകയോ? ഞാന്‍ നിങ്ങളെ വിലക്കുന്ന അതേ കാര്യം തന്നെ നിങ്ങള്‍ക്കെതിരായി ചെയ്യാന്‍ ഞാനുദ്ദേശിക്കുന്നില്ല. കഴിയാവുന്നിടത്തോളം നിങ്ങള്‍ക്ക് നന്മവരുത്തണമെന്നേ ഞാനുദ്ദേശിക്കുന്നുള്ളൂ. അല്ലാഹുവിലൂടെയല്ലാതെ എനിക്കൊന്നിനും ഒരു കഴിവും കിട്ടുന്നില്ല. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവങ്കലേക്കുതന്നെ ഞാന്‍ എളിമയോടെ മടങ്ങിപ്പോവുകയും ചെയ്യും.

തഫ്സീര്‍

وَيٰقَوْمِ لَا يَجْرِمَنَّكُمْ شِقَاقِيْٓ اَنْ يُّصِيْبَكُمْ مِّثْلُ مَآ اَصَابَ قَوْمَ نُوْحٍ اَوْ قَوْمَ هُوْدٍ اَوْ قَوْمَ صٰلِحٍ ۗوَمَا قَوْمُ لُوْطٍ مِّنْكُمْ بِبَعِيْدٍ  ( هود: ٨٩ )

wayāqawmi
وَيَٰقَوْمِ
എന്‍റെ ജനങ്ങളെ
lā yajrimannakum
لَا يَجْرِمَنَّكُمْ
നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ, നിങ്ങള്‍ക്കു വരുത്തി ത്തീര്‍ക്കരുതു
shiqāqī
شِقَاقِىٓ
എന്‍റെ (എന്നോടുള്ള) ചേരിപിരിവു, കക്ഷിപിടിക്കല്‍, മത്സരം
an yuṣībakum
أَن يُصِيبَكُم
നിങ്ങ ള്‍ക്കു എത്തുവാന്‍, ബാധിക്കല്‍
mith'lu mā aṣāba
مِّثْلُ مَآ أَصَابَ
ബാധിച്ച (എത്തിയ)തു പോലുള്ളതു
qawma nūḥin
قَوْمَ نُوحٍ
നൂഹിന്‍റെ ജനതക്കു
aw qawma
أَوْ قَوْمَ
അല്ലെങ്കില്‍ ജനതക്ക്
hūdin
هُودٍ
ഹൂദിന്‍റെ
aw qawma
أَوْ قَوْمَ
അല്ലെങ്കില്‍ ജനതക്കു
ṣāliḥin
صَٰلِحٍۚ
സ്വാലിഹിന്‍റെ
wamā qawmu
وَمَا قَوْمُ
ജനതയല്ലതാനും
lūṭin
لُوطٍ
ലൂത്ത്വിന്‍റെ
minkum
مِّنكُم
നിങ്ങളില്‍ നിന്നു
bibaʿīdin
بِبَعِيدٍ
ദൂരപ്പെട്ടതു, അകലെയുള്ളത്.

''എന്റെ ജനമേ, എന്നോടുള്ള എതിര്‍പ്പ്, നൂഹിന്റെയും സ്വാലിഹിന്റെയും ലൂത്വിന്റെയും ജനതക്ക് ബാധിച്ചതുപോലുള്ള ശിക്ഷ നിങ്ങളെയും ബാധിക്കാന്‍ ഇടവരുത്താതിരിക്കട്ടെ. ലൂത്വിന്റെ ജനത നിങ്ങളില്‍നിന്ന് ഏറെയൊന്നും അകലെയല്ലല്ലോ.

തഫ്സീര്‍

وَاسْتَغْفِرُوْا رَبَّكُمْ ثُمَّ تُوْبُوْٓا اِلَيْهِ ۗاِنَّ رَبِّيْ رَحِيْمٌ وَّدُوْدٌ  ( هود: ٩٠ )

wa-is'taghfirū
وَٱسْتَغْفِرُوا۟
പാപമോചനം തേടുകയും ചെയ്‍വിന്‍
rabbakum
رَبَّكُمْ
നിങ്ങളുടെ റബ്ബിനോടു
thumma tūbū
ثُمَّ تُوبُوٓا۟
പിന്നെ പശ്ചാത്തപിക്കു (മടങ്ങു)വിന്‍
ilayhi
إِلَيْهِۚ
അവങ്കലേക്കു
inna rabbī
إِنَّ رَبِّى
നിശ്ചയമായും എന്‍റെ റബ്ബു
raḥīmun
رَحِيمٌ
കരുണാ നിധിയാണു
wadūdun
وَدُودٌ
വളരെ താല്‍പര്യ (സ്നേഹ) മുള്ളവനാണു.

''നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക. എന്നിട്ട് അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. തീര്‍ച്ചയായും എന്റെ നാഥന്‍ പരമദയാലുവാണ്. ഏറെ സ്‌നേഹമുള്ളവനും.''

തഫ്സീര്‍