Skip to main content

قَالُوْا يٰٓاَبَانَا مَالَكَ لَا تَأْمَنَّ۫ا عَلٰى يُوْسُفَ وَاِنَّا لَهٗ لَنَاصِحُوْنَ  ( يوسف: ١١ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
yāabānā
يَٰٓأَبَانَا
ഞങ്ങളുടെ പിതാവേ, ബാപ്പാ
mā laka
مَا لَكَ
നിങ്ങള്‍ക്കെന്താണു
lā tamannā
لَا تَأْمَ۫نَّا
ന്നിങ്ങള്‍ ഞങ്ങളെ വിശ്വാസിക്കുന്നില്ല
ʿalā yūsufa
عَلَىٰ يُوسُفَ
യൂസുഫിനെപ്പറ്റി
wa-innā
وَإِنَّا
ഞങ്ങളാകട്ടെ
lahu
لَهُۥ
അവനു (അവന്റെ)
lanāṣiḥūna
لَنَٰصِحُونَ
ഗുണകാംക്ഷികള്‍ തന്നെയാണ്.

അവര്‍ പറഞ്ഞു: ''ഞങ്ങളുടെ പിതാവേ, അങ്ങക്കെന്തുപറ്റി? യൂസുഫിന്റെ കാര്യത്തില്‍ അങ്ങു ഞങ്ങളെ വിശ്വസിക്കാത്തതെന്ത്? തീര്‍ച്ചയായും ഞങ്ങള്‍ അവന്റെ ഗുണകാംക്ഷികളാണ്.

തഫ്സീര്‍

اَرْسِلْهُ مَعَنَا غَدًا يَّرْتَعْ وَيَلْعَبْ وَاِنَّا لَهٗ لَحٰفِظُوْنَ  ( يوسف: ١٢ )

arsil'hu
أَرْسِلْهُ
അവനെ അയക്കുക
maʿanā
مَعَنَا
ഞങ്ങളുടെ കൂടെ
ghadan
غَدًا
നാളെ
yartaʿ
يَرْتَعْ
അവന്‍ മേഞ്ഞ് (തിന്നും കുടിച്ചും സ്വതന്ത്രമായി) നടന്നുകൊള്ളട്ടെ
wayalʿab
وَيَلْعَبْ
കളിക്കുകയും ചെയ്യട്ടെ
wa-innā lahu
وَإِنَّا لَهُۥ
നിശ്ചയമായും ഞങ്ങള്‍ അവനെ
laḥāfiẓūna
لَحَٰفِظُونَ
കാക്കുന്നു (സൂക്ഷിക്കുന്ന)വര്‍ തന്നെയാണ്

''നാളെ അവനെ ഞങ്ങളോടൊപ്പമയച്ചാലും. അവന്‍ തിന്നുരസിച്ചുല്ലസിക്കട്ടെ. ഉറപ്പായും ഞങ്ങളവനെ കാത്തുരക്ഷിച്ചുകൊള്ളും.''

തഫ്സീര്‍

قَالَ اِنِّيْ لَيَحْزُنُنِيْٓ اَنْ تَذْهَبُوْا بِهٖ وَاَخَافُ اَنْ يَّأْكُلَهُ الذِّئْبُ وَاَنْتُمْ عَنْهُ غٰفِلُوْنَ   ( يوسف: ١٣ )

qāla
قَالَ
അദ്ദേഹം പറഞ്ഞു
innī
إِنِّى
നിശ്ചയമായും ഞാന്‍
layaḥzununī
لَيَحْزُنُنِىٓ
എന്നെ വ്യസനിപ്പിക്കുകതന്നെ ചെയ്യുന്നു
an tadhhabū
أَن تَذْهَبُوا۟
നിങ്ങള്‍ പോകുന്നതു
bihi
بِهِۦ
അവനെ കൊണ്ടു
wa-akhāfu
وَأَخَافُ
ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു.
an yakulahu
أَن يَأْكُلَهُ
അവനെ തിന്നുന്നതു
l-dhi'bu
ٱلذِّئْبُ
ചെന്നായ
wa-antum
وَأَنتُمْ
നിങ്ങളായിരിക്കെ
ʿanhu
عَنْهُ
അവനെപ്പറ്റി
ghāfilūna
غَٰفِلُونَ
അശ്രദ്ധര്‍

പിതാവ് പറഞ്ഞു: ''നിങ്ങളവനെ കൊണ്ടുപോകുന്നത് എന്നെ ദുഃഖിതനാക്കും. നിങ്ങളുടെ അശ്രദ്ധയാല്‍ അവനെ ചെന്നായ തിന്നുമോ എന്നാണെന്റെ പേടി.''

തഫ്സീര്‍

قَالُوْا لَىِٕنْ اَكَلَهُ الذِّئْبُ وَنَحْنُ عُصْبَةٌ اِنَّآ اِذًا لَّخٰسِرُوْنَ  ( يوسف: ١٤ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
la-in akalahu
لَئِنْ أَكَلَهُ
അവനെ തിന്നുവെങ്കില്‍
l-dhi'bu
ٱلذِّئْبُ
ചെന്നായ
wanaḥnu
وَنَحْنُ
ഞങ്ങള്‍ ആയി (ഉണ്ടായി)രിക്കെ
ʿuṣ'batun
عُصْبَةٌ
ഒരു സംഘം, കൂട്ടം
innā idhan
إِنَّآ إِذًا
എന്നാല്‍ (അപ്പോള്‍) നിശ്ചയമായും ഞങ്ങള്‍
lakhāsirūna
لَّخَٰسِرُونَ
നഷ്ടക്കാര്‍ തന്നെ

അവര്‍ പറഞ്ഞു: ''ഞങ്ങള്‍ വലിയ ഒരു സംഘമുണ്ടായിരിക്കെ അവനെ ചെന്നായ തിന്നുകയാണെങ്കില്‍ ഞങ്ങള്‍ ഒന്നിനും കൊള്ളാത്ത കൊടിയ നഷ്ടം പറ്റിയവരായിരിക്കും; തീര്‍ച്ച.''

തഫ്സീര്‍

فَلَمَّا ذَهَبُوْا بِهٖ وَاَجْمَعُوْٓا اَنْ يَّجْعَلُوْهُ فِيْ غَيٰبَتِ الْجُبِّۚ وَاَوْحَيْنَآ اِلَيْهِ لَتُنَبِّئَنَّهُمْ بِاَمْرِهِمْ هٰذَا وَهُمْ لَا يَشْعُرُوْنَ  ( يوسف: ١٥ )

falammā dhahabū
فَلَمَّا ذَهَبُوا۟
അങ്ങനെ (എന്നിട്ടു) അവര്‍ പോയപ്പോള്‍
bihi
بِهِۦ
അവനെയും കൊണ്ടു
wa-ajmaʿū
وَأَجْمَعُوٓا۟
അവര്‍ ഏകോപിക്കുക (തീര്‍ച്ചപ്പെടുത്തുക)യും
an yajʿalūhu
أَن يَجْعَلُوهُ
അദ്ദേഹത്തെ അവര്‍ ആകുവാന്‍
fī ghayābati
فِى غَيَٰبَتِ
അടി (അഗാധത)യില്‍
l-jubi
ٱلْجُبِّۚ
കിണറ്റിന്റെ, ആഴക്കുഴിയുടെ
wa-awḥaynā
وَأَوْحَيْنَآ
നാം വഹ് യു (ബോധനം) നല്‍കുകയും ചെയ്തു
ilayhi
إِلَيْهِ
അദ്ദേഹത്തിനു
latunabbi-annahum
لَتُنَبِّئَنَّهُم
നിശ്ചയമായും നീ അവരെ ബോധപ്പെടുത്തുമെന്നു
bi-amrihim
بِأَمْرِهِمْ
അവരുടെ കാര്യ(വിഷയത്തെ)പ്പറ്റി
hādhā
هَٰذَا
wahum
وَهُمْ
അവരാകട്ടെ, അവരായിരിക്കെ
lā yashʿurūna
لَا يَشْعُرُونَ
അറിയുകയില്ല, അറിയാതെ

അങ്ങനെ അവരവനെ കൊണ്ടുപോയി. കിണറ്റിന്റെ ആഴത്തില്‍ തള്ളാന്‍ കൂട്ടായി തീരുമാനിച്ചു. അപ്പോള്‍ നാം അവന് ബോധനം നല്‍കി: അവരുടെ ഈ ചെയ്തിയെക്കുറിച്ച് നീ അവര്‍ക്ക് വഴിയെ വിവരിച്ചു കൊടുക്കുകതന്നെ ചെയ്യും. അവര്‍ അന്നേരം അതേക്കുറിച്ച് ഒട്ടും ബോധവാന്മാരായിരിക്കുകയില്ല.

തഫ്സീര്‍

وَجَاۤءُوْٓ اَبَاهُمْ عِشَاۤءً يَّبْكُوْنَۗ  ( يوسف: ١٦ )

wajāū
وَجَآءُوٓ
അവര്‍ വരുകയും ചെയ്തു
abāhum
أَبَاهُمْ
അവരുടെ പിതാവിങ്കല്‍
ʿishāan
عِشَآءً
വൈകുന്നേരം, സന്ധ്യ മയങ്ങുന്നേരം
yabkūna
يَبْكُونَ
അവര്‍ കരഞ്ഞുംകൊണ്ടു

സന്ധ്യാസമയത്ത് അവര്‍ തങ്ങളുടെ പിതാവിന്റെ അടുത്ത് കരഞ്ഞുകൊണ്ടു വന്നു.

തഫ്സീര്‍

قَالُوْا يٰٓاَبَانَآ اِنَّا ذَهَبْنَا نَسْتَبِقُ وَتَرَكْنَا يُوْسُفَ عِنْدَ مَتَاعِنَا فَاَكَلَهُ الذِّئْبُۚ وَمَآ اَنْتَ بِمُؤْمِنٍ لَّنَا وَلَوْ كُنَّا صٰدِقِيْنَ  ( يوسف: ١٧ )

qālū
قَالُوا۟
അവര്‍ പറഞ്ഞു
yāabānā
يَٰٓأَبَانَآ
ഞങ്ങളുടെ ബാപ്പാ, പിതാവേ
innā dhahabnā
إِنَّا ذَهَبْنَا
ഞങ്ങള്‍ പോയി
nastabiqu
نَسْتَبِقُ
മുന്നില്‍ കടക്കുവാന്‍ ശ്രമിച്ചു (മത്സരിച്ചു) കൊണ്ടു
wataraknā
وَتَرَكْنَا
ഞങ്ങള്‍ വിടുക (ഉപേക്ഷിക്കുകയും) ചെയ്തു
yūsufa
يُوسُفَ
യൂസുഫിനെ
ʿinda matāʿinā
عِندَ مَتَٰعِنَا
ഞങ്ങളുടെ സാമാനത്തിന്റെ (വിഭവങ്ങളുടെ) അടുക്കല്‍
fa-akalahu
فَأَكَلَهُ
അപ്പോള്‍ (അങ്ങനെ) അവനെ തിന്നു
l-dhi'bu
ٱلذِّئْبُۖ
ചെന്നായ
wamā anta
وَمَآ أَنتَ
നിങ്ങളല്ലതാനും
bimu'minin
بِمُؤْمِنٍ
വിശ്വസിക്കുന്നവനേ
lanā
لَّنَا
ഞങ്ങളെ
walaw kunnā
وَلَوْ كُنَّا
ഞങ്ങള്‍ ആയിരിന്നാലും
ṣādiqīna
صَٰدِقِينَ
സത്യം പറയുന്നവര്‍, സത്യവാന്‍മാര്‍

അവര്‍ പറഞ്ഞു: ''ഞങ്ങളുടെ ഉപ്പാ, യൂസുഫിനെ ഞങ്ങളുടെ സാധനങ്ങള്‍ക്കരികെ നിര്‍ത്തി ഞങ്ങള്‍ മല്‍സരിക്കാന്‍ പോയതായിരുന്നു. അപ്പോള്‍ അവനെ ഒരു ചെന്നായ തിന്നുകളഞ്ഞു. അങ്ങ് ഞങ്ങളെ വിശ്വസിക്കുകയില്ല. ഞങ്ങള്‍ എത്ര സത്യം പറയുന്നവരായാലും.

തഫ്സീര്‍

وَجَاۤءُوْ عَلٰى قَمِيْصِهٖ بِدَمٍ كَذِبٍۗ قَالَ بَلْ سَوَّلَتْ لَكُمْ اَنْفُسُكُمْ اَمْرًاۗ فَصَبْرٌ جَمِيْلٌ ۗوَاللّٰهُ الْمُسْتَعَانُ عَلٰى مَا تَصِفُوْنَ  ( يوسف: ١٨ )

wajāū
وَجَآءُو
അവര്‍ വരുകയും ചെയ്തു
ʿalā qamīṣihi
عَلَىٰ قَمِيصِهِۦ
അദ്ദേഹത്തിന്റെ കുപ്പായത്തിന്‍മേല്‍
bidamin
بِدَمٍ
ഒരു രക്തവും (ചോരയും) കൊണ്ടു
kadhibin
كَذِبٍۚ
വ്യാജമായ, കളവായ
qāla
قَالَ
അദ്ദേഹം പറഞ്ഞു
bal
بَلْ
പക്ഷെ, എന്നാല്‍, എങ്കിലും
sawwalat
سَوَّلَتْ
ഭംഗിയാക്കി (തോന്നിച്ചു) തന്നിരിക്കുന്നു
lakum
لَكُمْ
നിങ്ങള്‍ക്കു
anfusukum
أَنفُسُكُمْ
നിങ്ങളുടെ സ്വന്തങ്ങള്‍ (മനസ്സുകള്‍)
amran
أَمْرًاۖ
ഒരു കാര്യം
faṣabrun
فَصَبْرٌ
എനി ക്ഷമ
jamīlun
جَمِيلٌۖ
ഭംഗിയായ (നല്ലതായ)
wal-lahu
وَٱللَّهُ
അല്ലാഹുവത്രെ
l-mus'taʿānu
ٱلْمُسْتَعَانُ
സഹായമര്‍ത്ഥിക്കപ്പെടുന്നവന്‍
ʿalā mā taṣifūna
عَلَىٰ مَا تَصِفُونَ
നിങ്ങള്‍ വിവരിക്കുന്ന (വര്‍ണ്ണിക്കുന്ന)തിനെ പറ്റി

യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോര പുരട്ടിയാണവര്‍ വന്നത്. പിതാവ് പറഞ്ഞു: ''നിങ്ങളുടെ മനസ്സ് ഒരു കാര്യം ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിച്ചു. ഇനി നന്നായി ക്ഷമിക്കുകതന്നെ. നിങ്ങള്‍ പറഞ്ഞ കാര്യത്തിന്റെ നിജസ്ഥിതി അറിയുന്നതിലെന്നെ സഹായിക്കാനുള്ളത് അല്ലാഹു മാത്രം.''

തഫ്സീര്‍

وَجَاۤءَتْ سَيَّارَةٌ فَاَرْسَلُوْا وَارِدَهُمْ فَاَدْلٰى دَلْوَهٗ ۗقَالَ يٰبُشْرٰى هٰذَا غُلٰمٌ ۗوَاَسَرُّوْهُ بِضَاعَةً ۗوَاللّٰهُ عَلِيْمٌ ۢبِمَا يَعْمَلُوْنَ  ( يوسف: ١٩ )

wajāat
وَجَآءَتْ
വന്നു
sayyāratun
سَيَّارَةٌ
ഒരു യാത്രാ സംഘം
fa-arsalū
فَأَرْسَلُوا۟
എന്നിട്ടവര്‍ അയച്ചു
wāridahum
وَارِدَهُمْ
അവരുടെ (വക) വെള്ളത്തിന്നു പോകുന്നവനെ
fa-adlā
فَأَدْلَىٰ
എന്നിട്ടവന്‍ താഴ്ത്തി, ഇറക്കി
dalwahu
دَلْوَهُۥۖ
അവന്റെ തോട്ടി
qāla
قَالَ
അവന്‍ പറഞ്ഞു
yābush'rā
يَٰبُشْرَىٰ
സന്തോഷമേ
hādhā ghulāmun
هَٰذَا غُلَٰمٌۚ
ഇതാ ഒരു ബാലന്‍, ആണ്‍കുട്ടി
wa-asarrūhu
وَأَسَرُّوهُ
അവര്‍ അദ്ദേഹത്തെ രഹസ്യമാക്കി (ഒളിച്ചു - സ്വകാര്യമാക്കി) വെക്കുകയും ചെയ്തു
biḍāʿatan
بِضَٰعَةًۚ
ഒരു ചരക്കായി
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
ʿalīmun
عَلِيمٌۢ
അറിയുന്നവനാണു
bimā yaʿmalūna
بِمَا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

ഒരു യാത്രാസംഘം വന്നു. അവര്‍ തങ്ങളുടെ വെള്ളം കോരിയെ അയച്ചു. അയാള്‍ തന്റെ തൊട്ടി ഇറക്കി. അയാള്‍ പറഞ്ഞു: ''ഹാ, എന്തൊരദ്ഭുതം! ഇതാ ഒരു കുട്ടി!'' അവര്‍ ആ കുട്ടിയെ ഒരു കച്ചവടച്ചരക്കാക്കി ഒളിപ്പിച്ചുവെച്ചു. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

وَشَرَوْهُ بِثَمَنٍۢ بَخْسٍ دَرَاهِمَ مَعْدُوْدَةٍ ۚوَكَانُوْا فِيْهِ مِنَ الزَّاهِدِيْنَ ࣖ   ( يوسف: ٢٠ )

washarawhu
وَشَرَوْهُ
അവര്‍ അദ്ദേഹത്തെ വിറ്റു
bithamanin
بِثَمَنٍۭ
ഒരു വിലക്കു
bakhsin
بَخْسٍ
നിസ്സാരമായ, തുച്ഛമായ
darāhima
دَرَٰهِمَ
അതായതു ദിര്‍ഹമു (വെള്ളിപ്പണം)കള്‍ക്കു
maʿdūdatin
مَعْدُودَةٍ
എണ്ണിക്കണക്കാക്കപ്പെട്ട
wakānū
وَكَانُوا۟
അവരായിരുന്നുതാനും
fīhi
فِيهِ
അദ്ദേഹത്തി (ന്റെ കാര്യത്തി)ല്‍
mina l-zāhidīna
مِنَ ٱلزَّٰهِدِينَ
ത്യാഗികളില്‍ (താല്‍പര്യമില്ലാത്ത - ആവശ്യമില്ലാത്തവരില്‍) പെട്ടവര്‍

അവരവനെ കുറഞ്ഞ വിലയ്ക്ക് വിറ്റു. ഏതാനും നാണയത്തുട്ടുകള്‍ക്ക്. അവനില്‍ ഒട്ടും താല്‍പര്യമില്ലാത്തവരായിരുന്നു അവര്‍.

തഫ്സീര്‍