Skip to main content

اَمِ اتَّخَذُوْٓا اٰلِهَةً مِّنَ الْاَرْضِ هُمْ يُنْشِرُوْنَ   ( الأنبياء: ٢١ )

ami ittakhadhū
أَمِ ٱتَّخَذُوٓا۟
അഥവാ (അതല്ലാ) അവര്‍ ഉണ്ടാക്കിയിരിക്കുന്നുവോ, സ്വീകരിച്ചിരിക്കുന്നുവോ
ālihatan
ءَالِهَةً
വല്ല ആരാധ്യന്‍മാരെയും, ദൈവങ്ങളെ
mina l-arḍi
مِّنَ ٱلْأَرْضِ
ഭൂമിയില്‍നിന്നു
hum
هُمْ
അവര്‍ (സ്വയം)
yunshirūna
يُنشِرُونَ
പുനര്‍ജീവിപ്പിക്കുന്നു, എഴുന്നേല്‍പിക്കുന്നു (അങ്ങിനെയുള്ള)

ഈ ഭൂമിയില്‍ അവര്‍ സങ്കല്‍പിച്ചുവെച്ച ദൈവങ്ങള്‍ക്ക് മരിച്ചവരെ ജീവിപ്പിക്കാനാവുമോ?

തഫ്സീര്‍

لَوْ كَانَ فِيْهِمَآ اٰلِهَةٌ اِلَّا اللّٰهُ لَفَسَدَتَاۚ فَسُبْحٰنَ اللّٰهِ رَبِّ الْعَرْشِ عَمَّا يَصِفُوْنَ   ( الأنبياء: ٢٢ )

law kāna
لَوْ كَانَ
ഉണ്ടായിരുന്നാല്‍
fīhimā
فِيهِمَآ
അവ രണ്ടിലും
ālihatun
ءَالِهَةٌ
ആരാധ്യന്‍മാര്‍, ദൈവങ്ങള്‍, ഇലാഹുകള്‍
illā l-lahu
إِلَّا ٱللَّهُ
അല്ലാഹു അല്ലാതെ
lafasadatā
لَفَسَدَتَاۚ
അതു രണ്ടും നശിച്ചു (വിഘടിച്ചു) പോകുമായിരുന്നു
fasub'ḥāna l-lahi
فَسُبْحَٰنَ ٱللَّهِ
അപ്പോള്‍ അല്ലാഹു എത്ര പരിശുദ്ധന്‍ (മഹാ പരിശുദ്ധന്‍)
rabbi l-ʿarshi
رَبِّ ٱلْعَرْشِ
അര്‍ശിന്റെ (സിംഹാസനത്തിന്റെ) നാഥനായ
ʿammā yaṣifūna
عَمَّا يَصِفُونَ
അവര്‍ പറഞ്ഞു (വിവരിച്ചു) വരുന്നതില്‍നിന്നു

ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അവ രണ്ടും താറുമാറാകുമായിരുന്നു. ഇക്കൂട്ടര്‍ പറഞ്ഞുപരത്തുന്നതില്‍ നിന്നെല്ലാം എത്രയോ പരിശുദ്ധനാണ് അല്ലാഹു. സിംഹാസനത്തിന്ന് അധിപനാണവന്‍.

തഫ്സീര്‍

لَا يُسْـَٔلُ عَمَّا يَفْعَلُ وَهُمْ يُسْـَٔلُوْنَ   ( الأنبياء: ٢٣ )

lā yus'alu
لَا يُسْـَٔلُ
അവന്‍ ചോദ്യം ചെയ്യപ്പെടുകയില്ല
ʿammā yafʿalu
عَمَّا يَفْعَلُ
അവന്‍ ചെയ്യുന്നതിനെക്കുറിച്ചു
wahum
وَهُمْ
അവരാകട്ടെ
yus'alūna
يُسْـَٔلُونَ
അവര്‍ ചോദിക്കപ്പെടും

അവന്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ആരും ചോദ്യംചെയ്യുകയില്ല. എന്നാല്‍ ഉറപ്പായും അവര്‍ ചോദ്യം ചെയ്യപ്പെടും.

തഫ്സീര്‍

اَمِ اتَّخَذُوْا مِنْ دُوْنِهٖٓ اٰلِهَةً ۗقُلْ هَاتُوْا بُرْهَانَكُمْۚ هٰذَا ذِكْرُ مَنْ مَّعِيَ وَذِكْرُ مَنْ قَبْلِيْۗ بَلْ اَكْثَرُهُمْ لَا يَعْلَمُوْنَۙ الْحَقَّ فَهُمْ مُّعْرِضُوْنَ   ( الأنبياء: ٢٤ )

ami ittakhadhū
أَمِ ٱتَّخَذُوا۟
അഥവാ (പക്ഷേ) അവര്‍ സ്വീകരിച്ചിരിക്കുന്നുവോ
min dūnihi
مِن دُونِهِۦٓ
അവനു പുറമെ, അവനെക്കൂടാതെ
ālihatan
ءَالِهَةًۖ
ആരാധ്യന്‍മാരെ, ദൈവങ്ങളെ
qul
قُلْ
പറയുക
hātū
هَاتُوا۟
കൊണ്ടുവരുവിന്‍
bur'hānakum
بُرْهَٰنَكُمْۖ
നിങ്ങളുടെ പ്രമാണം, തെളിവു
hādhā
هَٰذَا
ഇതാ
dhik'ru man maʿiya
ذِكْرُ مَن مَّعِىَ
എന്റെ കൂടെയുള്ളവരുടെ ഉല്‍ബോധനം
wadhik'ru man qablī
وَذِكْرُ مَن قَبْلِىۗ
എന്റെ മുമ്പുള്ളവരുടെ ഉല്‍ബോധനവും
bal
بَلْ
പക്ഷേ, എങ്കിലും
aktharuhum
أَكْثَرُهُمْ
അവരില്‍ അധികമാളും
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല
l-ḥaqa
ٱلْحَقَّۖ
യഥാര്‍ത്ഥം, സത്യം
fahum
فَهُم
അതിനാല്‍ അവര്‍
muʿ'riḍūna
مُّعْرِضُونَ
തിരിഞ്ഞുകളയുന്നവരാണു, അശ്രദ്ധരാണു

അതല്ല, അവര്‍ അവെനവിട്ടു മറ്റു ദൈവങ്ങളെ സ്വീകരിച്ചിരിക്കയാണോ? പറയുക: ''നിങ്ങള്‍ക്കുള്ള തെളിവ് കൊണ്ടുവരൂ. എന്റെ കൂടെയുള്ളവര്‍ക്കുള്ള ഉദ്‌ബോധനമാണിത്. എന്റെ മുമ്പുള്ളവര്‍ക്കുള്ള ഉദ്‌ബോധനവും ഇതു തന്നെയായിരുന്നു.'' എന്നാല്‍ അവരിലേറെ പേരും സത്യമറിയുന്നില്ല. അതിനാലവര്‍ പിന്തിരിഞ്ഞുകളയുകയാണ്.

തഫ്സീര്‍

وَمَآ اَرْسَلْنَا مِنْ قَبْلِكَ مِنْ رَّسُوْلٍ اِلَّا نُوْحِيْٓ اِلَيْهِ اَنَّهٗ لَآ اِلٰهَ اِلَّآ اَنَا۠ فَاعْبُدُوْنِ   ( الأنبياء: ٢٥ )

wamā arsalnā
وَمَآ أَرْسَلْنَا
നാം അയച്ചിട്ടില്ല
min qablika
مِن قَبْلِكَ
നിനക്കുമുമ്പു
min rasūlin
مِن رَّسُولٍ
ഒരു റസൂലിനെയും, ദൂതനെയും
illā nūḥī
إِلَّا نُوحِىٓ
നാം വഹ്-യ് (ബോധനം) നല്‍കിക്കൊണ്ടല്ലാതെ
ilayhi
إِلَيْهِ
അദ്ദേഹത്തിന്നു
annahu
أَنَّهُۥ
കാര്യം ആണെന്നു
lā ilāha
لَآ إِلَٰهَ
ഒരു ഇലാഹും ഇല്ല
illā anā
إِلَّآ أَنَا۠
ഞാനല്ലാതെ
fa-uʿ'budūni
فَٱعْبُدُونِ
ആകയാല്‍ എന്നെ(ത്തന്നെ) ആരാധിക്കുവീന്‍ (എന്നു).

'ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ നിങ്ങള്‍ എനിക്കു വഴിപ്പെടുക' എന്ന സന്ദേശം നല്‍കിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.

തഫ്സീര്‍

وَقَالُوا اتَّخَذَ الرَّحْمٰنُ وَلَدًا سُبْحٰنَهٗ ۗبَلْ عِبَادٌ مُّكْرَمُوْنَ ۙ  ( الأنبياء: ٢٦ )

waqālū
وَقَالُوا۟
അവര്‍ പറയുന്നു
ittakhadha
ٱتَّخَذَ
ഉണ്ടാക്കി, സ്വീകരിച്ചു
l-raḥmānu
ٱلرَّحْمَٰنُ
റഹ്മാന്‍, പരമകാരുണികന്‍
waladan
وَلَدًاۗ
സന്താനം, മക്കള്‍
sub'ḥānahu
سُبْحَٰنَهُۥۚ
അവന്‍ മഹാ പരിശുദ്ധന്‍, അവനെത്ര പരിശുദ്ധന്‍, അവനെ പരിശുദ്ധപ്പെടുത്തുന്നു
bal
بَلْ
പക്ഷേ, എന്നാല്‍
ʿibādun
عِبَادٌ
അടിയാന്‍മാരാകുന്നു
muk'ramūna
مُّكْرَمُونَ
ആദരണീയരായ, ആദരിക്കപ്പെട്ടവരായ

അവര്‍ പറയുന്നു: ''പരമ കാരുണികനായ ദൈവം പുത്രനെ സ്വീകരിച്ചിരിക്കുന്നു.'' എന്നാല്‍ അവനെത്ര പരിശുദ്ധന്‍! അവര്‍ അവന്റെ ആദരണീയരായ അടിമകള്‍ മാത്രമാണ്.

തഫ്സീര്‍

لَا يَسْبِقُوْنَهٗ بِالْقَوْلِ وَهُمْ بِاَمْرِهٖ يَعْمَلُوْنَ   ( الأنبياء: ٢٧ )

lā yasbiqūnahu
لَا يَسْبِقُونَهُۥ
അവര്‍ അവനെ മുന്‍കടക്കുകയില്ല
bil-qawli
بِٱلْقَوْلِ
വാക്കില്‍, വാക്കുകൊണ്ടു
wahum
وَهُم
അവര്‍, അവരാകട്ടെ
bi-amrihi
بِأَمْرِهِۦ
അവന്റെ കല്പനയെ, കല്പനപ്രകാരം
yaʿmalūna
يَعْمَلُونَ
പ്രവര്‍ത്തിക്കുന്നതാണ്

അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കല്‍പനയനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.

തഫ്സീര്‍

يَعْلَمُ مَا بَيْنَ اَيْدِيْهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُوْنَۙ اِلَّا لِمَنِ ارْتَضٰى وَهُمْ مِّنْ خَشْيَتِهٖ مُشْفِقُوْنَ   ( الأنبياء: ٢٨ )

yaʿlamu
يَعْلَمُ
അവന്‍ അറിയും
mā bayna aydīhim
مَا بَيْنَ أَيْدِيهِمْ
അവരുടെ മുന്നിലുള്ളതു
wamā khalfahum
وَمَا خَلْفَهُمْ
അവരുടെ പിന്നിലുള്ളതും
walā yashfaʿūna
وَلَا يَشْفَعُونَ
അവര്‍ ശുപാര്‍ശ ചെയ്യുന്നതുമല്ല
illā limani
إِلَّا لِمَنِ
ഒരുവര്‍ക്കല്ലാതെ
ir'taḍā
ٱرْتَضَىٰ
അവന്‍ തൃപ്തിപ്പെട്ടിട്ടുള്ള
wahum
وَهُم
അവരാകട്ടെ, അവര്‍
min khashyatihi
مِّنْ خَشْيَتِهِۦ
അവനെ ഭയപ്പെട്ടതുനിമിത്തം, അവനോടുള്ള ഭയത്താല്‍
mush'fiqūna
مُشْفِقُونَ
പേടിച്ചു കൊണ്ടിരിക്കുന്നവരാണു

അവരുടെ മുന്നിലും പിന്നിലുമുള്ള സകലതും അവനറിയുന്നു. അവരുടെ നാഥന്‍ തൃപ്തിപ്പെട്ടവര്‍ക്കു വേണ്ടിയല്ലാതെ ആര്‍ക്കുമവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരോ, അവനോടുള്ള ഭയത്താല്‍ നടുക്കമനുഭവിക്കുന്നവരാണ്.

തഫ്സീര്‍

۞ وَمَنْ يَّقُلْ مِنْهُمْ اِنِّيْٓ اِلٰهٌ مِّنْ دُوْنِهٖ فَذٰلِكَ نَجْزِيْهِ جَهَنَّمَۗ كَذٰلِكَ نَجْزِى الظّٰلِمِيْنَ ࣖ  ( الأنبياء: ٢٩ )

waman yaqul
وَمَن يَقُلْ
ആരെങ്കിലും പറഞ്ഞാല്‍
min'hum
مِنْهُمْ
അവരില്‍ നിന്നു
innī ilāhun
إِنِّىٓ إِلَٰهٌ
ഞാന്‍ ഇലാഹാണു, ആരാധ്യനാണു (എന്നു)
min dūnihi
مِّن دُونِهِۦ
അവനെക്കൂടാതെ
fadhālika
فَذَٰلِكَ
എന്നാല്‍ അവന്‍
najzīhi
نَجْزِيهِ
അവനു നാം പ്രതിഫലം നല്‍കും
jahannama
جَهَنَّمَۚ
നരകത്തെ
kadhālika
كَذَٰلِكَ
അപ്രകാരം, അപ്രകാരമാണു
najzī
نَجْزِى
നാം പ്രതിഫലം നല്‍കുന്നതാണ്, പ്രതിഫലം കൊടുക്കുക
l-ẓālimīna
ٱلظَّٰلِمِينَ
അക്രമകാരികള്‍ക്കു

അവരിലാരെങ്കിലും അല്ലാഹുവെക്കൂടാതെ താനും ദൈവമാണെന്ന് വാദിച്ചാല്‍ പ്രതിഫലമായി നാമവന്ന് നരകശിക്ഷ നല്‍കും. അവ്വിധമാണ് നാം അക്രമികള്‍ക്ക് പ്രതിഫലം നല്‍കുക.

തഫ്സീര്‍

اَوَلَمْ يَرَ الَّذِيْنَ كَفَرُوْٓا اَنَّ السَّمٰوٰتِ وَالْاَرْضَ كَانَتَا رَتْقًا فَفَتَقْنٰهُمَاۗ وَجَعَلْنَا مِنَ الْمَاۤءِ كُلَّ شَيْءٍ حَيٍّۗ اَفَلَا يُؤْمِنُوْنَ   ( الأنبياء: ٣٠ )

awalam yara
أَوَلَمْ يَرَ
കണ്ടില്ലേ
alladhīna kafarū
ٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവര്‍
anna l-samāwāti
أَنَّ ٱلسَّمَٰوَٰتِ
ആകാശങ്ങളാണെന്നു
wal-arḍa
وَٱلْأَرْضَ
ഭൂമിയും
kānatā
كَانَتَا
അതു രണ്ടുമായിരുന്നു
ratqan
رَتْقًا
അടഞ്ഞു നില്‍ക്കുന്നതു, ചേര്‍ന്നു നില്‍ക്കുന്നതു, തിങ്ങിച്ചേര്‍ന്നതു (എന്നു)
fafataqnāhumā
فَفَتَقْنَٰهُمَاۖ
എന്നിട്ടു അതു രണ്ടും നാം പിളര്‍ത്തി
wajaʿalnā
وَجَعَلْنَا
നാം ആക്കുകയും, (ഉണ്ടാക്കുകയും) ചെയ്തു
mina l-māi
مِنَ ٱلْمَآءِ
വെള്ളത്തില്‍ നിന്നു, വെള്ളത്താല്‍
kulla shayin
كُلَّ شَىْءٍ
എല്ലാ വസ്തുവേയും
ḥayyin
حَىٍّۖ
ജീവനുള്ള
afalā yu'minūna
أَفَلَا يُؤْمِنُونَ
എന്നിട്ടു അവര്‍ വിശ്വസിക്കുന്നില്ലേ

ആകാശങ്ങളും ഭൂമിയും പരസ്പരം ഒട്ടിച്ചേര്‍ന്നവയായിരുന്നു. എന്നിട്ട് നാമവയെ വേര്‍പെടുത്തി. വെള്ളത്തില്‍നിന്ന് ജീവനുള്ള എല്ലാ വസ്തുക്കളെയും സൃഷ്ടിച്ചു. സത്യനിഷേധികള്‍ ഇതൊന്നും കാണുന്നില്ലേ? അങ്ങനെ അവര്‍ വിശ്വസിക്കുന്നില്ലേ?

തഫ്സീര്‍