Skip to main content

اَلَّذِيْنَ اِنْ مَّكَّنّٰهُمْ فِى الْاَرْضِ اَقَامُوا الصَّلٰوةَ وَاٰتَوُا الزَّكٰوةَ وَاَمَرُوْا بِالْمَعْرُوْفِ وَنَهَوْا عَنِ الْمُنْكَرِۗ وَلِلّٰهِ عَاقِبَةُ الْاُمُوْرِ   ( الحج: ٤١ )

alladhīna
ٱلَّذِينَ
യാതൊരു കൂട്ടരാണ്
in makkannāhum
إِن مَّكَّنَّٰهُمْ
അവര്‍ക്ക് നാം സ്വാധീനം (സൗകാര്യം) നല്‍കിയാല്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
aqāmū
أَقَامُوا۟
അവര്‍ നിലനിര്‍ത്തും
l-ṣalata
ٱلصَّلَوٰةَ
നമസ്കാരം
waātawū
وَءَاتَوُا۟
അവര്‍ കൊടുക്കയും ചെയ്യും
l-zakata
ٱلزَّكَوٰةَ
സക്കാത്ത്
wa-amarū
وَأَمَرُوا۟
അവര്‍ കല്‍പിക്കയും ചെയ്യും
bil-maʿrūfi
بِٱلْمَعْرُوفِ
സദാചാരംകൊണ്ട് (സല്ക്കാര്യം കൊണ്ട്)
wanahaw
وَنَهَوْا۟
അവര്‍ വിരോധിക്കയും ചെയ്യും
ʿani l-munkari
عَنِ ٱلْمُنكَرِۗ
ദുരാചാരത്തെപ്പറ്റി
walillahi
وَلِلَّهِ
അല്ലാഹുവിനാകുന്നു
ʿāqibatu l-umūri
عَٰقِبَةُ ٱلْأُمُورِ
കാര്യങ്ങളുടെ പര്യവസാനം, കലാശം

ഭൂമിയില്‍ നാം അധികാരം നല്‍കുകയാണെങ്കില്‍ അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കും. സകാത്ത് നല്‍കും. നന്മ കല്‍പിക്കും.തിന്മ തടയും. കാര്യങ്ങളുടെ അന്തിമമായ തീരുമാനം അല്ലാഹുവിന്റേതാണ്.

തഫ്സീര്‍

وَاِنْ يُّكَذِّبُوْكَ فَقَدْ كَذَّبَتْ قَبْلَهُمْ قَوْمُ نُوْحٍ وَّعَادٌ وَّثَمُوْدُ ۙ  ( الحج: ٤٢ )

wa-in yukadhibūka
وَإِن يُكَذِّبُوكَ
ഇവര്‍ നിന്നെ കളവാക്കുന്നുവെങ്കില്‍
faqad kadhabat
فَقَدْ كَذَّبَتْ
തീര്‍ച്ചയായും കളവാക്കിയിട്ടുണ്ട്
qablahum
قَبْلَهُمْ
ഇവരുടെമുമ്പ്
qawmu nūḥin
قَوْمُ نُوحٍ
നൂഹിന്റെ ജനത
waʿādun
وَعَادٌ
ആദും
wathamūdu
وَثَمُودُ
ഥമൂദും

അവര്‍ നിന്നെ കള്ളമാക്കി തള്ളിപ്പറയുന്നുവെങ്കില്‍ അറിയുക: അവര്‍ക്കുമുമ്പ് ഇതുപോലെ നൂഹിന്റെ ജനതയും ആദും സമൂദും പ്രവാചകന്മാരെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

തഫ്സീര്‍

وَقَوْمُ اِبْرٰهِيْمَ وَقَوْمُ لُوْطٍ ۙ  ( الحج: ٤٣ )

waqawmu ib'rāhīma
وَقَوْمُ إِبْرَٰهِيمَ
ഇബ്രാഹീമിന്റെ ജനതയും
waqawmu lūṭin
وَقَوْمُ لُوطٍ
ലൂത്ത്വിന്റെ ജനതയും

ഇബ്‌റാഹീമിന്റെ ജനതയും ലൂത്വിന്റെ ജനതയും അതുതന്നെ ചെയ്തു.

തഫ്സീര്‍

وَّاَصْحٰبُ مَدْيَنَۚ وَكُذِّبَ مُوْسٰى فَاَمْلَيْتُ لِلْكٰفِرِيْنَ ثُمَّ اَخَذْتُهُمْۚ فَكَيْفَ كَانَ نَكِيْرِ   ( الحج: ٤٤ )

wa-aṣḥābu madyana
وَأَصْحَٰبُ مَدْيَنَۖ
മദ്‌യൻകാരും, മദ്‌യൻ നിവാസികളും
wakudhiba mūsā
وَكُذِّبَ مُوسَىٰ
മൂസായും കളവാക്കപ്പെട്ടു
fa-amlaytu
فَأَمْلَيْتُ
എന്നാല്‍ ഞാന്‍ സാവകാശം നല്‍കി (അയച്ചുവിട്ടു) കൊടുത്തു
lil'kāfirīna
لِلْكَٰفِرِينَ
അവിശ്വാസികള്‍ക്കു
thumma akhadhtuhum
ثُمَّ أَخَذْتُهُمْۖ
പിന്നീട് ഞാന്‍ അവരെ പിടിച്ചു
fakayfa kāna
فَكَيْفَ كَانَ
അപ്പോള്‍ എങ്ങിനെയായി
nakīri
نَكِيرِ
എന്റെ പ്രതിഷേധം, വെറുപ്പ്

മദ്‌യന്‍ നിവാസികളും അങ്ങനെ ചെയ്തിട്ടുണ്ട്. മൂസയെയും തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നിട്ടും ആ സത്യനിഷേധികള്‍ക്ക് നാം സമയം നീട്ടിക്കൊടുത്തു. പിന്നെ നാമവരെ പിടികൂടി. അപ്പോള്‍ എന്റെ ശിക്ഷ എവ്വിധമായിരുന്നുവെന്നോ!

തഫ്സീര്‍

فَكَاَيِّنْ مِّنْ قَرْيَةٍ اَهْلَكْنٰهَا وَهِيَ ظَالِمَةٌ فَهِيَ خَاوِيَةٌ عَلٰى عُرُوْشِهَاۖ وَبِئْرٍ مُّعَطَّلَةٍ وَّقَصْرٍ مَّشِيْدٍ   ( الحج: ٤٥ )

faka-ayyin
فَكَأَيِّن
അങ്ങിനെ (എന്നാല്‍) എത്രയാണ്
min qaryatin
مِّن قَرْيَةٍ
നാടുകള്‍, നാട്
ahlaknāhā
أَهْلَكْنَٰهَا
നാം അത് നശിപ്പിച്ചിരിക്കുന്നു
wahiya
وَهِىَ
അതായിരിക്കെ
ẓālimatun
ظَالِمَةٌ
അക്രമം ചെയ്യുന്നവ
fahiya
فَهِىَ
എന്നിട്ട് അവ
khāwiyatun
خَاوِيَةٌ
വീണടിഞ്ഞു കിടക്കുന്നവയാണ്
ʿalā ʿurūshihā
عَلَىٰ عُرُوشِهَا
അവയുടെ മേല്‍പുരകളോടെ
wabi'rin
وَبِئْرٍ
കിണറും (എത്രയാണ്)
muʿaṭṭalatin
مُّعَطَّلَةٍ
ഉപയോഗ ശൂന്യമായ (ഉപേക്ഷിച്ചു കിടപ്പുള്ള)
waqaṣrin
وَقَصْرٍ
മാളികയും (എത്രയാണ്)
mashīdin
مَّشِيدٍ
കെട്ടിപ്പൊക്കപ്പെട്ട

എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്. അന്നാട്ടുകാര്‍ കൊടിയ അക്രമികളായിരുന്നു. അവര്‍ തങ്ങളുടെ വീടുകളുടെ മേല്‍പ്പുരകളോടെ തകര്‍ന്നടിഞ്ഞു. എത്രയെത്ര കിണറുകളാണ് ഉപയോഗശൂന്യമായിത്തീര്‍ന്നത്! എത്രയേറെ കൂറ്റന്‍ കോട്ടകളാണ് നിലംപൊത്തിയത്.

തഫ്സീര്‍

اَفَلَمْ يَسِيْرُوْا فِى الْاَرْضِ فَتَكُوْنَ لَهُمْ قُلُوْبٌ يَّعْقِلُوْنَ بِهَآ اَوْ اٰذَانٌ يَّسْمَعُوْنَ بِهَاۚ فَاِنَّهَا لَا تَعْمَى الْاَبْصَارُ وَلٰكِنْ تَعْمَى الْقُلُوْبُ الَّتِيْ فِى الصُّدُوْرِ   ( الحج: ٤٦ )

afalam yasīrū
أَفَلَمْ يَسِيرُوا۟
എന്നാല്‍ ഇവര്‍ സഞ്ചരിക്കുന്നില്ലേ, നടക്കുന്നില്ലേ
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍കൂടി
fatakūna
فَتَكُونَ
എന്നാല്‍ ഉണ്ടാക്കേണ്ടിയിരുന്നു, ഉണ്ടാകുമായിരുന്നു
lahum
لَهُمْ
ഇവര്‍ക്കു
qulūbun
قُلُوبٌ
ഹൃദയങ്ങള്‍
yaʿqilūna
يَعْقِلُونَ
മനസ്സിലാക്കുന്ന, മനസ്സിലാക്കാവുന്ന
bihā
بِهَآ
അവകൊണ്ട്
aw ādhānun
أَوْ ءَاذَانٌ
അല്ലെങ്കില്‍ കാതുകള്‍
yasmaʿūna
يَسْمَعُونَ
കേള്‍ക്കുന്ന, കേള്‍ക്കാവുന്ന
bihā
بِهَاۖ
അതുകൊണ്ട്
fa-innahā
فَإِنَّهَا
എന്നാല്‍ നിശ്ചയമായും കാര്യം
lā taʿmā
لَا تَعْمَى
അന്ധത ബാധിക്കുന്നതല്ല, അന്ധമാവുകയില്ല
l-abṣāru
ٱلْأَبْصَٰرُ
കണ്ണുകള്‍ക്ക്, കണ്ണുകള്‍
walākin
وَلَٰكِن
പക്ഷെ, എങ്കിലും
taʿmā
تَعْمَى
അന്ധത ബാധിക്കും, അന്ധമാകും
l-qulūbu
ٱلْقُلُوبُ
ഹൃദയങ്ങള്‍ക്കു, ഹൃദയങ്ങള്‍
allatī fī l-ṣudūri
ٱلَّتِى فِى ٱلصُّدُورِ
നെഞ്ചുകളിലുള്ള

അവര്‍ ഈ ഭൂമിയില്‍ സഞ്ചരിക്കാറില്ലേ? എങ്കിലവര്‍ക്ക് ചിന്തിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളുമുണ്ടാകുമായിരുന്നു. സത്യത്തില്‍ അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല, നെഞ്ചകങ്ങളിലെ മനസ്സുകളെയാണ്.

തഫ്സീര്‍

وَيَسْتَعْجِلُوْنَكَ بِالْعَذَابِ وَلَنْ يُّخْلِفَ اللّٰهُ وَعْدَهٗۗ وَاِنَّ يَوْمًا عِنْدَ رَبِّكَ كَاَلْفِ سَنَةٍ مِّمَّا تَعُدُّوْنَ   ( الحج: ٤٧ )

wayastaʿjilūnaka
وَيَسْتَعْجِلُونَكَ
അവര്‍ നിന്നോട് ധൃതികൂട്ടുന്നു
bil-ʿadhābi
بِٱلْعَذَابِ
ശിക്ഷക്ക്, ശിക്ഷയെപ്പറ്റി
walan yukh'lifa
وَلَن يُخْلِفَ
ലംഘിക്കുന്നതേയല്ല, വ്യത്യാസം ചെയ്യുന്നതേയല്ല
l-lahu
ٱللَّهُ
അല്ലാഹു
waʿdahu
وَعْدَهُۥۚ
അവന്റെ നിശ്ചയം, കരാര്‍
wa-inna yawman
وَإِنَّ يَوْمًا
നിശ്ചയമായും ഒരു ദിവസം
ʿinda rabbika
عِندَ رَبِّكَ
നിന്റെ റബ്ബിന്റെ അടുക്കല്‍
ka-alfi sanatin
كَأَلْفِ سَنَةٍ
ആയിരം കൊല്ലംപോലെയാണ്
mimmā taʿuddūna
مِّمَّا تَعُدُّونَ
നിങ്ങള്‍ എണ്ണിവരുന്ന തരത്തില്‍ ഉള്ള

അവര്‍ നിന്നോട് ശിക്ഷ വന്നുകിട്ടാന്‍ ധൃതികൂട്ടുന്നു. അല്ലാഹു തന്റെ വാഗ്ദാനം തെറ്റിക്കുകയില്ല. നിന്റെ നാഥന്റെയടുത്ത് ഒരു നാളെന്നത് നിങ്ങളെണ്ണും പോലുള്ള ആയിരംകൊല്ലങ്ങള്‍ക്കു തുല്യമാണ്.

തഫ്സീര്‍

وَكَاَيِّنْ مِّنْ قَرْيَةٍ اَمْلَيْتُ لَهَا وَهِيَ ظَالِمَةٌ ثُمَّ اَخَذْتُهَاۚ وَاِلَيَّ الْمَصِيْرُ ࣖ  ( الحج: ٤٨ )

waka-ayyin
وَكَأَيِّن
എത്രയാണ്, എത്രയോ
min qaryatin
مِّن قَرْيَةٍ
നാടുകള്‍, നാടുകളായിട്ടു
amlaytu
أَمْلَيْتُ
ഞാന്‍ സാവകാശം നല്‍കി, അയച്ചുകൊടുത്തു
lahā
لَهَا
അതിനു, അതിനെ
wahiya
وَهِىَ
അതായിരിക്കെ
ẓālimatun
ظَالِمَةٌ
അക്രമം ചെയ്യുന്നതു
thumma akhadhtuhā
ثُمَّ أَخَذْتُهَا
പിന്നെ ഞാനതിനെ പിടിച്ചു (ശിക്ഷിച്ചു)
wa-ilayya
وَإِلَىَّ
എന്റെ അടുക്കലേക്കുതന്നെയാണ്
l-maṣīru
ٱلْمَصِيرُ
മടക്കം, തിരിച്ചുവരവ്

അക്രമത്തിലാണ്ടുപോയിട്ടും എത്രയോ നാടുകള്‍ക്കു നാം സമയം നീട്ടിക്കൊടുത്തു. പിന്നെ നാം അവയെ പിടികൂടി. എല്ലാം തിരിച്ചുവരുന്നത് നമ്മുടെയടുത്തേക്കുതന്നെ.

തഫ്സീര്‍

قُلْ يٰٓاَيُّهَا النَّاسُ اِنَّمَآ اَنَا۠ لَكُمْ نَذِيْرٌ مُّبِيْنٌ ۚ  ( الحج: ٤٩ )

qul
قُلْ
പറയുക
yāayyuhā l-nāsu
يَٰٓأَيُّهَا ٱلنَّاسُ
ഹേ മനുഷ്യരെ
innamā anā
إِنَّمَآ أَنَا۠
നിശ്ചയമായും ഞാൻ
lakum
لَكُمْ
നിങ്ങൾക്കു
nadhīrun
نَذِيرٌ
ഒരു താക്കീതുകാരൻ തന്നെ
mubīnun
مُّبِينٌ
വ്യക്തമായ, സ്പഷ്ടമായ

പറയുക: ''ജനങ്ങളേ; നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കാന്‍ വന്നവന്‍ മാത്രമാണ് ഞാന്‍.''

തഫ്സീര്‍

فَالَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ لَهُمْ مَّغْفِرَةٌ وَّرِزْقٌ كَرِيْمٌ   ( الحج: ٥٠ )

fa-alladhīna
فَٱلَّذِينَ
എന്നാൽ യാതൊരുകൂട്ടർ
āmanū
ءَامَنُوا۟
അവർ വിശ്വസിച്ചു
waʿamilū
وَعَمِلُوا۟
അവർ പ്രവൃത്തിക്കുകയും ചെയ്തു
l-ṣāliḥāti
ٱلصَّٰلِحَٰتِ
സൽക്കർമ്മങ്ങൾ
lahum
لَهُم
അവർക്കുണ്ട്
maghfiratun
مَّغْفِرَةٌ
പാപമോചനം
wariz'qun
وَرِزْقٌ
ഉപജീവനവും, ആഹാരവും
karīmun
كَرِيمٌ
മാന്യമായ

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് പാപമോചനമുണ്ട്. മാന്യമായ ഉപജീവനവും.

തഫ്സീര്‍