Skip to main content

سَنُلْقِيْ فِيْ قُلُوْبِ الَّذِيْنَ كَفَرُوا الرُّعْبَ بِمَٓا اَشْرَكُوْا بِاللّٰهِ مَا لَمْ يُنَزِّلْ بِهٖ سُلْطٰنًا ۚ وَمَأْوٰىهُمُ النَّارُ ۗ وَبِئْسَ مَثْوَى الظّٰلِمِيْنَ   ( آل عمران: ١٥١ )

sanul'qī
سَنُلْقِى
നാം വഴിയെ ഇട്ടുകളയും
fī qulūbi
فِى قُلُوبِ
ഹൃദയങ്ങളില്‍
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവരുടെ
l-ruʿ'ba
ٱلرُّعْبَ
ഭീതി, നടുക്കം
bimā ashrakū
بِمَآ أَشْرَكُوا۟
അവര്‍ പങ്കുചേര്‍ത്തത് നിമിത്തം
bil-lahi
بِٱللَّهِ
അല്ലാഹുവില്‍, അല്ലാഹുവിനോട്
mā lam yunazzil
مَا لَمْ يُنَزِّلْ
അവന്‍ അവതരിപ്പിക്കാത്തതിനെ
bihi
بِهِۦ
അതിന്, അതിനെപ്പറ്റി
sul'ṭānan
سُلْطَٰنًاۖ
ഒരു (അധികൃത) രേഖയും, പ്രമാണവും, ആധാരവും
wamawāhumu
وَمَأْوَىٰهُمُ
അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം
l-nāru
ٱلنَّارُۚ
നരകമാകുന്നു
wabi'sa
وَبِئْسَ
എത്രയോ ചീത്ത
mathwā
مَثْوَى
പാര്‍പ്പിടം
l-ẓālimīna
ٱلظَّٰلِمِينَ
അക്രമികളുടെ

സത്യനിഷേധികളുടെ മനസ്സുകളില്‍ നാം ഭയം ഇട്ടുകൊടുക്കും. അല്ലാഹുവിന്റെ പങ്കാളികളാണെന്നതിന് അവനൊരു തെളിവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവര്‍ അവന്റെ പങ്കാളികളാക്കിയതിനാലാണിത്. നാളെ അവരുടെ താവളം നരകമത്രെ. അക്രമികളുടെ വാസസ്ഥലം എത്ര ചീത്ത!

തഫ്സീര്‍

وَلَقَدْ صَدَقَكُمُ اللّٰهُ وَعْدَهٗٓ اِذْ تَحُسُّوْنَهُمْ بِاِذْنِهٖ ۚ حَتّٰىٓ اِذَا فَشِلْتُمْ وَتَنَازَعْتُمْ فِى الْاَمْرِ وَعَصَيْتُمْ مِّنْۢ بَعْدِ مَآ اَرٰىكُمْ مَّا تُحِبُّوْنَ ۗ مِنْكُمْ مَّنْ يُّرِيْدُ الدُّنْيَا وَمِنْكُمْ مَّنْ يُّرِيْدُ الْاٰخِرَةَ ۚ ثُمَّ صَرَفَكُمْ عَنْهُمْ لِيَبْتَلِيَكُمْ ۚ وَلَقَدْ عَفَا عَنْكُمْ ۗ وَاللّٰهُ ذُوْ فَضْلٍ عَلَى الْمُؤْمِنِيْنَ   ( آل عمران: ١٥٢ )

walaqad ṣadaqakumu
وَلَقَدْ صَدَقَكُمُ
നിങ്ങള്‍ക്ക് സത്യമാക്കുകയുണ്ടായി
l-lahu
ٱللَّهُ
അല്ലാഹു
waʿdahu
وَعْدَهُۥٓ
അവന്‍റെ വാഗ്ദാനം, വാഗ്ദത്തം
idh taḥussūnahum
إِذْ تَحُسُّونَهُم
നിങ്ങള്‍ അവരെ കൊന്ന് നശിപ്പിക്കുമ്പോള്‍
bi-idh'nihi
بِإِذْنِهِۦۖ
അവന്‍റെ അനുമതി പ്രകാരം
ḥattā
حَتَّىٰٓ
അങ്ങനെ
idhā fashil'tum
إِذَا فَشِلْتُمْ
നിങ്ങള്‍ ഭീരുത്വം കാണിച്ചപ്പോള്‍
watanāzaʿtum
وَتَنَٰزَعْتُمْ
നിങ്ങള്‍ അന്യോന്യം പിണങ്ങുക (വഴക്കിടുക- തര്‍ക്കിക്കുക- ഭിന്നിക്കുക)യും
fī l-amri
فِى ٱلْأَمْرِ
കാര്യത്തില്‍
waʿaṣaytum
وَعَصَيْتُم
നിങ്ങള്‍ അനുസരണക്കേട് ചെയ്കയും
min baʿdi
مِّنۢ بَعْدِ
ശേഷം
mā arākum
مَآ أَرَىٰكُم
അവന്‍ നിങ്ങള്‍ക്ക് കാട്ടിത്തന്നതിന്‍റെ
mā tuḥibbūna
مَّا تُحِبُّونَۚ
നിങ്ങള്‍ ഇഷ്ടപ്പെടുന്നതിനെ (കാര്യത്തെ)
minkum
مِنكُم
നിങ്ങളിലുണ്ട് ചിലര്‍
man yurīdu
مَّن يُرِيدُ
ഉദ്ദേശിക്കുന്നു
l-dun'yā
ٱلدُّنْيَا
ഇഹലോകം
waminkum
وَمِنكُم
നിങ്ങളിലുണ്ട്
man yurīdu
مَّن يُرِيدُ
ഉദ്ദേശിക്കുന്നവര്‍
l-ākhirata
ٱلْءَاخِرَةَۚ
പരലോകത്തെ
thumma ṣarafakum
ثُمَّ صَرَفَكُمْ
പിന്നെ അവന്‍ നിങ്ങളെ തിരിച്ചുവിട്ടു
ʿanhum
عَنْهُمْ
അവരില്‍ നിന്ന്
liyabtaliyakum
لِيَبْتَلِيَكُمْۖ
നിങ്ങളെ അവന്‍ പരീക്ഷിക്കുവാന്‍
walaqad ʿafā
وَلَقَدْ عَفَا
അവന്‍ മാപ്പ് നല്‍കുക തന്നെ ചെയ്തിട്ടുണ്ട്
ʿankum
عَنكُمْۗ
നിങ്ങള്‍ക്ക്
wal-lahu
وَٱللَّهُ
അല്ലാഹു
dhū faḍlin
ذُو فَضْلٍ
അനുഗ്രഹം (ദയവ്- ഔദാര്യം) ഉള്ളവനാണ്
ʿalā l-mu'minīna
عَلَى ٱلْمُؤْمِنِينَ
സത്യവിശ്വാസികളുടെ മേല്‍

അല്ലാഹു നിങ്ങളോടുള്ള അവന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നു. ആദ്യം അവന്റെ അനുമതി പ്രകാരം നിങ്ങളവരുടെ കഥകഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ, നിങ്ങള്‍ ദുര്‍ബലരാവുകയും കാര്യനിര്‍വഹണത്തിന്റെ പേരില്‍ പരസ്പരം തര്‍ക്കിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടത് അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചുതന്നശേഷം നിങ്ങള്‍ അനുസരണക്കേട് കാണിച്ചു. നിങ്ങളില്‍ ഐഹിക താത്പര്യങ്ങളുള്ളവരുണ്ട്. പരലോകം കൊതിക്കുന്നവരുമുണ്ട്. പിന്നീട് അല്ലാഹു നിങ്ങളെ അവരില്‍നിന്ന് പിന്‍തിരിപ്പിച്ചു; നിങ്ങളെ പരീക്ഷിക്കാന്‍. അല്ലാഹു നിങ്ങള്‍ക്ക് മാപ്പേകിയിരിക്കുന്നു. അല്ലാഹു സത്യവിശ്വാസികളോട് അത്യുദാരന്‍ തന്നെ.

തഫ്സീര്‍

۞ اِذْ تُصْعِدُوْنَ وَلَا تَلْوٗنَ عَلٰٓى اَحَدٍ وَّالرَّسُوْلُ يَدْعُوْكُمْ فِيْٓ اُخْرٰىكُمْ فَاَثَابَكُمْ غَمًّا ۢبِغَمٍّ لِّكَيْلَا تَحْزَنُوْا عَلٰى مَا فَاتَكُمْ وَلَا مَآ اَصَابَكُمْ ۗ وَاللّٰهُ خَبِيْرٌ ۢبِمَا تَعْمَلُوْنَ   ( آل عمران: ١٥٣ )

idh tuṣ'ʿidūna
إِذْ تُصْعِدُونَ
നിങ്ങള്‍ കയറിപ്പോകു (ഓടിപ്പോകു)മ്പോള്‍
walā talwūna
وَلَا تَلْوُۥنَ
നിങ്ങള്‍ വളഞ്ഞുപോകു (തിരിഞ്ഞുനോക്കു)ന്നുമില്ല
ʿalā aḥadin
عَلَىٰٓ أَحَدٍ
ഒരാളെയും
wal-rasūlu
وَٱلرَّسُولُ
റസൂലാകട്ടെ
yadʿūkum
يَدْعُوكُمْ
നിങ്ങളെ വിളിക്കുന്നു
fī ukh'rākum
فِىٓ أُخْرَىٰكُمْ
നിങ്ങളുടെ പിന്‍വശത്തില്‍
fa-athābakum
فَأَثَٰبَكُمْ
അങ്ങനെ അവന്‍ നിങ്ങള്‍ക്ക് പ്രതിഫലമാക്കി (പകരമാക്കി)
ghamman
غَمًّۢا
ദുഃഖത്തെ
bighammin
بِغَمٍّ
ദുഃഖത്തോടെ
likaylā
لِّكَيْلَا
ഇല്ലാതിരിക്കുവാന്‍ വേണ്ടി
taḥzanū
تَحْزَنُوا۟
നിങ്ങള്‍ വ്യസനപ്പെടുക
ʿalā mā fātakum
عَلَىٰ مَا فَاتَكُمْ
നിങ്ങള്‍ പാഴായിപ്പോയതിനെപ്പറ്റി
walā mā
وَلَا مَآ
യാതൊന്നിനെപ്പറ്റിയും
aṣābakum
أَصَٰبَكُمْۗ
നിങ്ങള്‍ക്ക് ബാധിച്ചു
wal-lahu
وَٱللَّهُ
അല്ലാഹു, അല്ലാഹുവാകട്ടെ
khabīrun
خَبِيرٌۢ
സൂക്ഷ്മമായി അറിയുന്നവനാണ്
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

ഓര്‍ക്കുക: ആരെയും തിരിഞ്ഞുനോക്കാതെ നിങ്ങള്‍ ഓടിപ്പോവുകയായിരുന്നു. ദൈവദൂതന്‍ പിന്നില്‍നിന്ന് നിങ്ങളെ വിളിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക് ദുഃഖത്തിനുമേല്‍ ദുഃഖം പ്രതിഫലമായി നല്‍കി. നിങ്ങള്‍ക്ക് കൈവിട്ടുപോയ നേട്ടത്തിന്റെയോ നിങ്ങളെ ബാധിച്ച വിപത്തിന്റെയോ പേരില്‍ മേലില്‍ നിങ്ങള്‍ ദുഃഖിതരാവാതിരിക്കാനാണിത്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

ثُمَّ اَنْزَلَ عَلَيْكُمْ مِّنْۢ بَعْدِ الْغَمِّ اَمَنَةً نُّعَاسًا يَّغْشٰى طَۤاىِٕفَةً مِّنْكُمْ ۙ وَطَۤاىِٕفَةٌ قَدْ اَهَمَّتْهُمْ اَنْفُسُهُمْ يَظُنُّوْنَ بِاللّٰهِ غَيْرَ الْحَقِّ ظَنَّ الْجَاهِلِيَّةِ ۗ يَقُوْلُوْنَ هَلْ لَّنَا مِنَ الْاَمْرِ مِنْ شَيْءٍ ۗ قُلْ اِنَّ الْاَمْرَ كُلَّهٗ لِلّٰهِ ۗ يُخْفُوْنَ فِيْٓ اَنْفُسِهِمْ مَّا لَا يُبْدُوْنَ لَكَ ۗ يَقُوْلُوْنَ لَوْ كَانَ لَنَا مِنَ الْاَمْرِ شَيْءٌ مَّا قُتِلْنَا هٰهُنَا ۗ قُلْ لَّوْ كُنْتُمْ فِيْ بُيُوْتِكُمْ لَبَرَزَ الَّذِيْنَ كُتِبَ عَلَيْهِمُ الْقَتْلُ اِلٰى مَضَاجِعِهِمْ ۚ وَلِيَبْتَلِيَ اللّٰهُ مَا فِيْ صُدُوْرِكُمْ وَلِيُمَحِّصَ مَا فِيْ قُلُوْبِكُمْ ۗ وَاللّٰهُ عَلِيْمٌ ۢبِذَاتِ الصُّدُوْرِ  ( آل عمران: ١٥٤ )

thumma anzala
ثُمَّ أَنزَلَ
പിന്നെ അവന്‍ ഇറക്കി
ʿalaykum
عَلَيْكُم
നിങ്ങളുടെമേല്‍
min baʿdi l-ghami
مِّنۢ بَعْدِ ٱلْغَمِّ
ദുഃഖത്തിന് ശേഷം
amanatan
أَمَنَةً
ഒരു നിര്‍ഭയത, മനഃശാന്തി
nuʿāsan
نُّعَاسًا
അതായത് ഒരു നിദ്രാമയക്കം
yaghshā
يَغْشَىٰ
അത് മൂടിയിരുന്നു, ആവരണം ചെയ്തിരുന്നു
ṭāifatan
طَآئِفَةً
ഒരു വിഭാഗത്തെ
minkum
مِّنكُمْۖ
നിങ്ങളില്‍ നിന്ന്
waṭāifatun
وَطَآئِفَةٌ
ഒരു വിഭാഗമാകട്ടെ
qad ahammathum
قَدْ أَهَمَّتْهُمْ
അവരെ വിചാരത്തിലാക്കിയിട്ടുണ്ട്, അസ്വസ്ഥമാക്കിക്കളയുകയും ചെയ്തു
anfusuhum
أَنفُسُهُمْ
അവരുടെ സ്വന്തങ്ങള്‍, ദേഹങ്ങള്‍
yaẓunnūna
يَظُنُّونَ
അവര്‍ വിചാരിച്ചുകൊണ്ട്
bil-lahi
بِٱللَّهِ
അല്ലാഹുവിനെ കുറിച്ച്
ghayra l-ḥaqi
غَيْرَ ٱلْحَقِّ
ന്യായം, (യഥാര്‍ത്ഥം) അല്ലാത്തത്
ẓanna l-jāhiliyati
ظَنَّ ٱلْجَٰهِلِيَّةِۖ
ജാഹിലിയ്യത്തിന്‍റെ വിചാരം
yaqūlūna
يَقُولُونَ
അവര്‍ പറയുന്നു
hal lanā
هَل لَّنَا
നമുക്കുണ്ടോ
mina l-amri
مِنَ ٱلْأَمْرِ
കാര്യത്തില്‍ നിന്ന്, കാര്യത്തെ സംബന്ധിച്ച്
min shayin
مِن شَىْءٍۗ
വല്ലതും, വല്ല വസ്തുവും
qul
قُلْ
പറയുക
inna l-amra
إِنَّ ٱلْأَمْرَ
നിശ്ചയമായും കാര്യം
kullahu
كُلَّهُۥ
അതെല്ലാം
lillahi
لِلَّهِۗ
അല്ലാഹുവിനാണ് (ഉള്ളത്)
yukh'fūna
يُخْفُونَ
അവര്‍ മറച്ച് (ഒളിച്ചു)വെക്കുന്നു
fī anfusihim
فِىٓ أَنفُسِهِم
അവരുടെ സ്വന്തങ്ങളില്‍ (മനസ്സില്‍)
mā lā yub'dūna
مَّا لَا يُبْدُونَ
അവര്‍, വെളിവാക്കാത്തത്, വ്യക്തമാക്കാത്ത ചിലത്
laka
لَكَۖ
നിന്നോട്, നിനക്ക്
yaqūlūna
يَقُولُونَ
അവര്‍ പറയുന്നു
law kāna
لَوْ كَانَ
ഉണ്ടായിരുന്നെങ്കില്‍
lanā
لَنَا
നമുക്ക്
mina l-amri
مِنَ ٱلْأَمْرِ
കാര്യത്തില്‍ നിന്ന്
shayon
شَىْءٌ
വല്ലതും, വല്ല വസ്തുവും
mā qutil'nā
مَّا قُتِلْنَا
നാം കൊല്ലപ്പെടുമായിരുന്നില്ല
hāhunā
هَٰهُنَاۗ
ഇവിടെ വെച്ച്
qul
قُل
നീ പറയുക
law kuntum
لَّوْ كُنتُمْ
നിങ്ങള്‍ ആയിരുന്നെങ്കില്‍, ആയിരുന്നാലും
fī buyūtikum
فِى بُيُوتِكُمْ
നിങ്ങളുടെ വീടുകളില്‍
labaraza
لَبَرَزَ
വെളിക്ക് വരുക (പ്രത്യക്ഷപ്പെടുക- പുറത്ത് വരുക)തന്നെ ചെയ്യും
alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍
kutiba ʿalayhimu
كُتِبَ عَلَيْهِمُ
അവരുടെ മേല്‍ നിശ്ചയിക്ക (വിധിക്ക്- രേഖപ്പെടുത്ത) പ്പെട്ടിരിക്കുന്നു
l-qatlu
ٱلْقَتْلُ
കൊല, കൊല്ലപ്പെടല്‍
ilā maḍājiʿihim
إِلَىٰ مَضَاجِعِهِمْۖ
അവരുടെ കിടപ്പ് സ്ഥാനങ്ങളിലേക്ക്
waliyabtaliya
وَلِيَبْتَلِىَ
പരീക്ഷിക്കുവാന്‍ വേണ്ടിയും
l-lahu
ٱللَّهُ
അല്ലാഹു
mā fī ṣudūrikum
مَا فِى صُدُورِكُمْ
നിങ്ങളുടെ നെഞ്ചു(ഹൃദയം- മനസ്സു)കളിലുള്ളത്
waliyumaḥḥiṣa
وَلِيُمَحِّصَ
ശുദ്ധീകരിച്ചെടുക്കുവാനും
mā fī qulūbikum
مَا فِى قُلُوبِكُمْۗ
നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ, അല്ലാഹു
ʿalīmun
عَلِيمٌۢ
അറിയുന്നവനാണ്
bidhāti l-ṣudūri
بِذَاتِ ٱلصُّدُورِ
നെഞ്ചു(ഹൃദയം - മനസ്സു)കളിലുള്ളത്

പിന്നെ, ആ ദുഃഖത്തിനുശേഷം അല്ലാഹു നിങ്ങള്‍ക്ക് എല്ലാം മറന്ന് മയങ്ങിയുറങ്ങാവുന്ന ശാന്തി നല്‍കി. നിങ്ങളിലൊരു വിഭാഗം ആ മയക്കത്തിന്റെ ശാന്തത അനുഭവിച്ചു. മറ്റൊരു വിഭാഗം സ്വന്തത്തെപ്പറ്റി മാത്രം ചിന്തിച്ച് അസ്വസ്ഥരായി. അവര്‍ അല്ലാഹുവെ സംബന്ധിച്ച് സത്യവിരുദ്ധമായ അനിസ്‌ലാമിക ധാരണയാണ് വെച്ചുപുലര്‍ത്തിയിരുന്നത്. അവര്‍ ചോദിക്കുന്നു: ''കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നമുക്ക് വല്ല പങ്കുമുണ്ടോ?'' പറയുക: ''കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ അധീനതയിലാണ്.'' അറിയുക: അവര്‍ നിന്നോട് വെളിപ്പെടുത്താത്ത ചിലത് മനസ്സുകളിലൊളിപ്പിച്ചുവെക്കുന്നുണ്ട്. അവര്‍ പറയുന്നു: ''കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ നമുക്ക് പങ്കുണ്ടായിരുന്നെങ്കില്‍ നാം ഇവിടെയിങ്ങനെ കൊല്ലപ്പെടുമായിരുന്നില്ല.'' പറയുക: ''നിങ്ങള്‍ നിങ്ങളുടെ വീടുകളിലായിരുന്നാല്‍ പോലും വധിക്കപ്പെടാന്‍ വിധിക്കപ്പെട്ടവര്‍ തങ്ങളുടെ മരണസ്ഥലത്തേക്ക് സ്വയം പുറപ്പെട്ടുവരുമായിരുന്നു. ഇപ്പോള്‍ നടന്നതെല്ലാം, നിങ്ങളുടെ നെഞ്ചകത്തുള്ളതിനെ അല്ലാഹു പരീക്ഷിക്കാനും നിങ്ങളുടെ മനസ്സിലുള്ളത് കറകളഞ്ഞെടുക്കാനുമാണ്. നെഞ്ചകത്തുള്ളതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.''

തഫ്സീര്‍

اِنَّ الَّذِيْنَ تَوَلَّوْا مِنْكُمْ يَوْمَ الْتَقَى الْجَمْعٰنِۙ اِنَّمَا اسْتَزَلَّهُمُ الشَّيْطٰنُ بِبَعْضِ مَا كَسَبُوْا ۚ وَلَقَدْ عَفَا اللّٰهُ عَنْهُمْ ۗ اِنَّ اللّٰهَ غَفُوْرٌ حَلِيْمٌ ࣖ  ( آل عمران: ١٥٥ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരുകൂട്ടര്‍
tawallaw
تَوَلَّوْا۟
അവര്‍ തിരിഞ്ഞുകളഞ്ഞു
minkum
مِنكُمْ
നിങ്ങളില്‍ നിന്ന്
yawma l-taqā
يَوْمَ ٱلْتَقَى
കണ്ടുമുട്ടിയ (കൂട്ടിമുട്ടിയ) ദിവസം
l-jamʿāni
ٱلْجَمْعَانِ
രണ്ട് സംഘങ്ങള്‍
innamā is'tazallahumu
إِنَّمَا ٱسْتَزَلَّهُمُ
അവരെ വഴി തെറ്റിക്കുവാന്‍ (കാലിടറിക്കുവാന്‍) ശ്രമിച്ചിരിക്കയാണ്
l-shayṭānu
ٱلشَّيْطَٰنُ
പിശാച്
bibaʿḍi
بِبَعْضِ
ചിലത് നിമിത്തം
mā kasabū
مَا كَسَبُوا۟ۖ
അവര്‍ സമ്പാദിച്ച
walaqad ʿafā
وَلَقَدْ عَفَا
തീര്‍ച്ചയായും മാപ്പ് ചെയ്തിട്ടുണ്ട്
l-lahu
ٱللَّهُ
അല്ലാഹു
ʿanhum
عَنْهُمْۗ
അവര്‍ക്ക്, അവരെപ്പറ്റി
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
ghafūrun
غَفُورٌ
വളരെ പൊറുക്കുന്നവനാണ്
ḥalīmun
حَلِيمٌ
സഹനശീലനാണ്

രണ്ടു കൂട്ടര്‍ ഏറ്റുമുട്ടിയ ദിവസം; നിങ്ങളില്‍നിന്ന് പിന്തിരിഞ്ഞുപോയവരെ തങ്ങളുടെ തന്നെ ചില ചെയ്തികള്‍ കാരണം പിശാച് വഴിപിഴപ്പിക്കുകയായിരുന്നു. അല്ലാഹു അവര്‍ക്ക് മാപ്പേകിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ക്ഷമിക്കുന്നവനും തന്നെ.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا لَا تَكُوْنُوْا كَالَّذِيْنَ كَفَرُوْا وَقَالُوْا لِاِخْوَانِهِمْ اِذَا ضَرَبُوْا فِى الْاَرْضِ اَوْ كَانُوْا غُزًّى لَّوْ كَانُوْا عِنْدَنَا مَا مَاتُوْا وَمَا قُتِلُوْاۚ لِيَجْعَلَ اللّٰهُ ذٰلِكَ حَسْرَةً فِيْ قُلُوْبِهِمْ ۗ وَاللّٰهُ يُحْيٖ وَيُمِيْتُ ۗ وَاللّٰهُ بِمَا تَعْمَلُوْنَ بَصِيْرٌ  ( آل عمران: ١٥٦ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
ഹേ, വിശ്വസിച്ചവരേ
lā takūnū
لَا تَكُونُوا۟
നിങ്ങള്‍ ആയിരിക്കരുത്
ka-alladhīna
كَٱلَّذِينَ
യാതൊരുകൂട്ടരെപ്പോലെ
kafarū
كَفَرُوا۟
അവര്‍ അവിശ്വസിച്ചു
waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്തു
li-ikh'wānihim
لِإِخْوَٰنِهِمْ
അവരുടെ സഹോദരങ്ങളെക്കുറിച്ച്
idhā ḍarabū
إِذَا ضَرَبُوا۟
അവര്‍ സഞ്ചരിച്ചാല്‍
fī l-arḍi
فِى ٱلْأَرْضِ
ഭൂമിയില്‍
aw kānū
أَوْ كَانُوا۟
അല്ലെങ്കില്‍ അവരായിരുന്നാല്‍
ghuzzan
غُزًّى
പടയെടുക്കുന്നവര്‍
law kānū
لَّوْ كَانُوا۟
അവരായിരുന്നുവെങ്കില്‍
ʿindanā
عِندَنَا
നമ്മുടെ അടുക്കല്‍
mā mātū
مَا مَاتُوا۟
അവര്‍ മരണപ്പെടുകയില്ലായിരുന്നു
wamā qutilū
وَمَا قُتِلُوا۟
അവര്‍ കൊല്ലപ്പെടുകയുമില്ലായിരുന്നു
liyajʿala
لِيَجْعَلَ
ആക്കിത്തീര്‍ക്കുവാന്‍ വേണ്ടി
l-lahu
ٱللَّهُ
അല്ലാഹു
dhālika
ذَٰلِكَ
അതിനെ
ḥasratan
حَسْرَةً
ഒരു ഖേദം
fī qulūbihim
فِى قُلُوبِهِمْۗ
അവരുടെ ഹൃദയങ്ങളില്‍
wal-lahu
وَٱللَّهُ
അല്ലാഹു
yuḥ'yī
يُحْىِۦ
ജീവിപ്പിക്കുന്നു
wayumītu
وَيُمِيتُۗ
മരണപ്പെടുത്തുകയും ചെയ്യുന്നു
wal-lahu
وَٱللَّهُ
അല്ലാഹുവാകട്ടെ
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
baṣīrun
بَصِيرٌ
കണ്ടറിയുന്നവനുമാകുന്നു

വിശ്വസിച്ചവരേ, നിങ്ങള്‍ സത്യനിഷേധികളെപ്പോലെയാവരുത്. തങ്ങളുടെ സഹോദരങ്ങള്‍ കച്ചവടത്തിന് ഭൂമിയില്‍ സഞ്ചരിക്കുകയോ യുദ്ധത്തിനു പുറപ്പെടുകയോ ചെയ്ത് മരണമടഞ്ഞാല്‍ അവര്‍ പറയും: ''ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരിക്കുകയോ വധിക്കപ്പെടുകയോ ഇല്ലായിരുന്നു.'' ഇതൊക്കെയും അല്ലാഹു അവരുടെ മനസ്സുകളില്‍ ഒരു ഖേദമാക്കിവെക്കുന്നു. ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

وَلَىِٕنْ قُتِلْتُمْ فِيْ سَبِيْلِ اللّٰهِ اَوْ مُتُّمْ لَمَغْفِرَةٌ مِّنَ اللّٰهِ وَرَحْمَةٌ خَيْرٌ مِّمَّا يَجْمَعُوْنَ   ( آل عمران: ١٥٧ )

wala-in qutil'tum
وَلَئِن قُتِلْتُمْ
നിങ്ങള്‍ കൊല്ലപ്പെട്ടുവെങ്കില്‍
fī sabīli l-lahi
فِى سَبِيلِ ٱللَّهِ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
aw muttum
أَوْ مُتُّمْ
അല്ലെങ്കില്‍ നിങ്ങള്‍ മരണപ്പെട്ടെങ്കില്‍
lamaghfiratun
لَمَغْفِرَةٌ
തീര്‍ച്ചയായും പാപമോചനം
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവില്‍ നിന്ന്
waraḥmatun
وَرَحْمَةٌ
കാരുണ്യവും
khayrun
خَيْرٌ
ഉത്തമമാണ് നല്ലതാണ്
mimmā yajmaʿūna
مِّمَّا يَجْمَعُونَ
അവര്‍ ശേഖരിക്കുന്ന (ഒരുമിച്ച് കൂട്ടുന്ന)തിനേക്കാള്‍

നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെടുകയോ മരിക്കുകയോ ആണെങ്കില്‍ ഉറപ്പായും അതിലൂടെ നിങ്ങള്‍ക്ക് അല്ലാഹുവില്‍നിന്നുള്ള പാപമോചനവും കാരുണ്യവും ലഭിക്കും. അവര്‍ വാരിക്കൂട്ടുന്നതിനെക്കാളൊക്കെ ഉത്തമം അതാണ്.

തഫ്സീര്‍

وَلَىِٕنْ مُّتُّمْ اَوْ قُتِلْتُمْ لَاِلَى اللّٰهِ تُحْشَرُوْنَ  ( آل عمران: ١٥٨ )

wala-in muttum
وَلَئِن مُّتُّمْ
നിങ്ങള്‍ മരണപ്പെട്ടുവെങ്കിലോ
aw qutil'tum
أَوْ قُتِلْتُمْ
അല്ലെങ്കില്‍ കൊല്ലപ്പെട്ടുവെങ്കിലോ
la-ilā l-lahi
لَإِلَى ٱللَّهِ
അല്ലാഹുവിങ്കലേക്കുതന്നെ
tuḥ'sharūna
تُحْشَرُونَ
നിങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെടുന്നു

നിങ്ങള്‍ മരിക്കട്ടെ, അല്ലെങ്കില്‍ വധിക്കപ്പെടട്ടെ; രണ്ടായാലും എല്ലാവരെയും ഒടുവില്‍ ഒരുമിച്ചുകൂട്ടുക അല്ലാഹുവിങ്കലാണ്.

തഫ്സീര്‍

فَبِمَا رَحْمَةٍ مِّنَ اللّٰهِ لِنْتَ لَهُمْ ۚ وَلَوْ كُنْتَ فَظًّا غَلِيْظَ الْقَلْبِ لَانْفَضُّوْا مِنْ حَوْلِكَ ۖ فَاعْفُ عَنْهُمْ وَاسْتَغْفِرْ لَهُمْ وَشَاوِرْهُمْ فِى الْاَمْرِۚ فَاِذَا عَزَمْتَ فَتَوَكَّلْ عَلَى اللّٰهِ ۗ اِنَّ اللّٰهَ يُحِبُّ الْمُتَوَكِّلِيْنَ  ( آل عمران: ١٥٩ )

fabimā raḥmatin
فَبِمَا رَحْمَةٍ
എന്തോ ഒരു (വലിയ) കാരുണ്യംകൊണ്ട്
mina l-lahi
مِّنَ ٱللَّهِ
അല്ലാഹുവിങ്കല്‍ നിന്ന്
linta
لِنتَ
നീ മാര്‍ദ്ദവമായിരിക്കുന്നു, സൗമ്യമായിരിക്കുന്നു
lahum
لَهُمْۖ
അവരോട്
walaw kunta
وَلَوْ كُنتَ
നീ ആയിരുന്നുവെങ്കില്‍
faẓẓan
فَظًّا
പരുഷ സ്വഭാവി, ദുഷ്ടസ്വഭാവി
ghalīẓa l-qalbi
غَلِيظَ ٱلْقَلْبِ
കഠിനഹൃദയന്‍
la-infaḍḍū
لَٱنفَضُّوا۟
അവര്‍ വേറിട്ട് പോകതന്നെ ചെയ്യുമായിരുന്നു
min ḥawlika
مِنْ حَوْلِكَۖ
നിന്‍റെ ചുറ്റുപാടില്‍ നിന്ന്
fa-uʿ'fu ʿanhum
فَٱعْفُ عَنْهُمْ
ആകയാല്‍ അവര്‍ക്ക് മാപ്പ് കൊടുക്കുക
wa-is'taghfir
وَٱسْتَغْفِرْ
പാപമോചനം തേടുകയും ചെയ്യുക
lahum
لَهُمْ
അവര്‍ക്കുവേണ്ടി
washāwir'hum
وَشَاوِرْهُمْ
അവരോട് കൂടിയാലോചന നടത്തുകയും ചെയ്യുക
fī l-amri
فِى ٱلْأَمْرِۖ
കാര്യത്തില്‍
fa-idhā ʿazamta
فَإِذَا عَزَمْتَ
അങ്ങനെ (എന്നിട്ട്) നീ തീര്‍ച്ചപ്പെടുത്തിയാല്‍
fatawakkal
فَتَوَكَّلْ
അപ്പോള്‍ ഭരമേല്‍പിക്കുക
ʿalā l-lahi
عَلَى ٱللَّهِۚ
അല്ലാഹുവിന്‍റെ മേല്‍
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
yuḥibbu
يُحِبُّ
സ്‌നേഹിക്കുന്നു
l-mutawakilīna
ٱلْمُتَوَكِّلِينَ
ഭരമേല്‍പിക്കുന്നവരെ

അല്ലാഹുവിന്റെ കാരുണ്യം കാരണമാണ് നീ അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്‌കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

തഫ്സീര്‍

اِنْ يَّنْصُرْكُمُ اللّٰهُ فَلَا غَالِبَ لَكُمْ ۚ وَاِنْ يَّخْذُلْكُمْ فَمَنْ ذَا الَّذِيْ يَنْصُرُكُمْ مِّنْۢ بَعْدِهٖ ۗ وَعَلَى اللّٰهِ فَلْيَتَوَكَّلِ الْمُؤْمِنُوْنَ   ( آل عمران: ١٦٠ )

in yanṣur'kumu
إِن يَنصُرْكُمُ
നിങ്ങളെ സഹായിക്കുന്ന പക്ഷം
l-lahu
ٱللَّهُ
അല്ലാഹു
falā ghāliba
فَلَا غَالِبَ
എന്നാല്‍ ജയിക്കുന്നവനില്ല, മികച്ചുനില്‍ക്കുന്നവനേയില്ല
lakum
لَكُمْۖ
നിങ്ങളെ, നിങ്ങളോട്
wa-in yakhdhul'kum
وَإِن يَخْذُلْكُمْ
അവന്‍ നിങ്ങളെ കൈവെടിഞ്ഞാലോ
faman dhā
فَمَن ذَا
എന്നാല്‍ ആരാണിത് (ആരുണ്ട്)
alladhī yanṣurukum
ٱلَّذِى يَنصُرُكُم
നിങ്ങളെ സഹായിക്കുന്നവന്‍
min baʿdihi
مِّنۢ بَعْدِهِۦۗ
അവനുശേഷം (അവന് പുറമെ)
waʿalā l-lahi
وَعَلَى ٱللَّهِ
അല്ലാഹുവിന്റെ മേല്‍ (തന്നെ)
falyatawakkali
فَلْيَتَوَكَّلِ
ഭരമേല്‍പിച്ചുകൊള്ളട്ടെ
l-mu'minūna
ٱلْمُؤْمِنُونَ
സത്യവിശ്വാസികള്‍

അല്ലാഹു നിങ്ങളെ സഹായിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങളെ തോല്‍പിക്കാനാര്‍ക്കും കഴിയില്ല. അവന്‍ നിങ്ങളെ കൈവെടിയുന്നുവെങ്കില്‍ പിന്നെ നിങ്ങളെ സഹായിക്കാന്‍ അവനെക്കൂടാതെ ആരാണുള്ളത്? അതിനാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ.

തഫ്സീര്‍