Skip to main content

وَلَىِٕنْ اَرْسَلْنَا رِيْحًا فَرَاَوْهُ مُصْفَرًّا لَّظَلُّوْا مِنْۢ بَعْدِهٖ يَكْفُرُوْنَ  ( الروم: ٥١ )

wala-in arsalnā
وَلَئِنْ أَرْسَلْنَا
നാം അയച്ചുവെങ്കിലോ
rīḥan
رِيحًا
ഒരു കാറ്റ്
fara-awhu
فَرَأَوْهُ
എന്നിട്ടതിനെ അവര്‍ കണ്ടു
muṣ'farran
مُصْفَرًّا
മഞ്ഞ വര്‍ണ്ണമുള്ളതായി
laẓallū
لَّظَلُّوا۟
തീര്‍ച്ചയായും അവര്‍ ആയിത്തീരും
min baʿdihi
مِنۢ بَعْدِهِۦ
അതിനുശേഷം
yakfurūna
يَكْفُرُونَ
നന്ദികേടു കാണിക്കും

ഇനി നാം മറ്റൊരു കാറ്റിനെ അയക്കുന്നു. അതോടെ വിളകള്‍ വിളര്‍ത്ത് മഞ്ഞച്ചതായി അവര്‍ കാണുന്നു. അതിനുശേഷവും അവര്‍ നന്ദികെട്ടവരായിമാറുന്നു.

തഫ്സീര്‍

فَاِنَّكَ لَا تُسْمِعُ الْمَوْتٰى وَلَا تُسْمِعُ الصُّمَّ الدُّعَاۤءَ اِذَا وَلَّوْا مُدْبِرِيْنَ  ( الروم: ٥٢ )

fa-innaka
فَإِنَّكَ
എന്നാല്‍ നിശ്ചയമായും നീ
lā tus'miʿu
لَا تُسْمِعُ
നീ കേള്‍പ്പിക്കയില്ല
l-mawtā
ٱلْمَوْتَىٰ
മരണപ്പെട്ടവരെ
walā tus'miʿu
وَلَا تُسْمِعُ
നീ കേള്‍പ്പിക്കുന്നതുമല്ല
l-ṣuma
ٱلصُّمَّ
ബധിരന്‍മാരെ
l-duʿāa
ٱلدُّعَآءَ
വിളി
idhā wallaw
إِذَا وَلَّوْا۟
അവര്‍ തിരിഞ്ഞുപോയാല്‍
mud'birīna
مُدْبِرِينَ
പിന്നോക്കം വെച്ചവരായി

നിനക്കു മരിച്ചവരെ കേള്‍പ്പിക്കാനാവില്ല; തീര്‍ച്ച. പിന്തിരിഞ്ഞുപോകുന്ന കാതുപൊട്ടന്മാരെ വിളി കേള്‍പിക്കാനും നിനക്കു സാധ്യമല്ല.

തഫ്സീര്‍

وَمَآ اَنْتَ بِهٰدِ الْعُمْيِ عَنْ ضَلٰلَتِهِمْۗ اِنْ تُسْمِعُ اِلَّا مَنْ يُّؤْمِنُ بِاٰيٰتِنَا فَهُمْ مُّسْلِمُوْنَ ࣖ  ( الروم: ٥٣ )

wamā anta
وَمَآ أَنتَ
നീ അല്ലതാനും
bihādi l-ʿum'yi
بِهَٰدِ ٱلْعُمْىِ
അന്ധന്‍മാരെ നേര്‍വഴിക്കാക്കുന്നവന്‍
ʿan ḍalālatihim
عَن ضَلَٰلَتِهِمْۖ
അവരുടെ വഴിപിഴവില്‍നിന്നു
in tus'miʿu
إِن تُسْمِعُ
നീ കേള്‍പ്പിക്കയില്ല
illā man yu'minu
إِلَّا مَن يُؤْمِنُ
വിശ്വസിക്കുന്നവരെയല്ലാതെ
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ലക്ഷ്യങ്ങളില്‍, ദൃഷ്ടാന്തങ്ങളില്‍
fahum
فَهُم
എന്നിട്ടവര്‍
mus'limūna
مُّسْلِمُونَ
മുസ്ലിംകളാണ് (അങ്ങിനെയുള്ള)

കണ്ണുപൊട്ടന്മാരെ അവരുടെ വഴികേടില്‍ നിന്ന് നേര്‍വഴിയിലേക്കു നയിക്കാനും നിനക്കാവില്ല. നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുകയും അങ്ങനെ അനുസരണമുള്ളവരായിത്തീരുകയും ചെയ്തവരെ മാത്രമേ നിനക്കു കേള്‍പ്പിക്കാന്‍ കഴിയുകയുള്ളൂ.

തഫ്സീര്‍

۞ اَللّٰهُ الَّذِيْ خَلَقَكُمْ مِّنْ ضَعْفٍ ثُمَّ جَعَلَ مِنْۢ بَعْدِ ضَعْفٍ قُوَّةً ثُمَّ جَعَلَ مِنْۢ بَعْدِ قُوَّةٍ ضَعْفًا وَّشَيْبَةً ۗيَخْلُقُ مَا يَشَاۤءُۚ وَهُوَ الْعَلِيْمُ الْقَدِيْرُ  ( الروم: ٥٤ )

al-lahu alladhī
ٱللَّهُ ٱلَّذِى
അല്ലാഹു യാതൊരുവനത്രെ
khalaqakum
خَلَقَكُم
അവന്‍ നിങ്ങളെ സൃഷ്ടിച്ചു
min ḍaʿfin
مِّن ضَعْفٍ
ബലഹീനത (ദുര്‍ബ്ബലത)യില്‍ നിന്നു
thumma jaʿala
ثُمَّ جَعَلَ
പിന്നെ അവന്‍ ഉണ്ടാക്കി
min baʿdi ḍaʿfin
مِنۢ بَعْدِ ضَعْفٍ
ബലഹീനതക്കുശേഷം
quwwatan
قُوَّةً
ശക്തി
thumma jaʿala
ثُمَّ جَعَلَ
പിന്നെ അവന്‍ ഉണ്ടാക്കി
min baʿdi quwwatin
مِنۢ بَعْدِ قُوَّةٍ
ശക്തിക്കുശേഷം
ḍaʿfan
ضَعْفًا
ബലഹീനത
washaybatan
وَشَيْبَةًۚ
നരയും
yakhluqu
يَخْلُقُ
അവന്‍ സൃഷ്ടിക്കുന്നു
mā yashāu
مَا يَشَآءُۖ
അവന്‍ ഉദ്ദേശിക്കുന്നതു
wahuwa
وَهُوَ
അവന്‍തന്നെ, അവനത്രെ
l-ʿalīmu
ٱلْعَلِيمُ
സര്‍വ്വജ്ഞന്‍, അറിവാളന്‍
l-qadīru
ٱلْقَدِيرُ
സര്‍വ്വശക്തന്‍, കഴിവുള്ളവന്‍

നന്നെ ദുര്‍ബലാവസ്ഥയില്‍നിന്ന് നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണ്. പിന്നീട് ആ ദുര്‍ബലാവസ്ഥക്കുശേഷം അവന്‍ നിങ്ങള്‍ക്ക് കരുത്തേകി. പിന്നെ ആ കരുത്തിനുശേഷം ദൗര്‍ബല്യവും നരയും ഉണ്ടാക്കി. അവന്‍ താനിച്ഛിക്കുന്നത് സൃഷ്ടിക്കുന്നു. അവന്‍ സകലതും അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും.

തഫ്സീര്‍

وَيَوْمَ تَقُوْمُ السَّاعَةُ يُقْسِمُ الْمُجْرِمُوْنَ ەۙ مَا لَبِثُوْا غَيْرَ سَاعَةٍ ۗ كَذٰلِكَ كَانُوْا يُؤْفَكُوْنَ  ( الروم: ٥٥ )

wayawma taqūmu
وَيَوْمَ تَقُومُ
നിലനില്‍ക്കുന്ന ദിവസം
l-sāʿatu
ٱلسَّاعَةُ
അന്ത്യസമയം
yuq'simu
يُقْسِمُ
സത്യം ചെയ്യും
l-muj'rimūna
ٱلْمُجْرِمُونَ
കുറ്റവാളികള്‍
mā labithū
مَا لَبِثُوا۟
അവര്‍ കഴിഞ്ഞുകൂടിയിട്ടില്ല, താമസിച്ചിട്ടില്ല എന്നു
ghayra sāʿatin
غَيْرَ سَاعَةٍۚ
ഒരു നാഴികയല്ലാതെ
kadhālika
كَذَٰلِكَ
അപ്രകാരം
kānū
كَانُوا۟
അവരായിരുന്നു
yu'fakūna
يُؤْفَكُونَ
തിരിക്കപ്പെടുക, നുണയിലകപ്പെടുക

അന്ത്യനിമിഷം വന്നെത്തുംനാളില്‍ കുറ്റവാളികള്‍ ആണയിട്ടു പറയും: ''തങ്ങള്‍ ഒരു നാഴിക നേരമല്ലാതെ ഭൂമിയില്‍ കഴിഞ്ഞിട്ടേയില്ല.'' ഇവ്വിധം തന്നെയാണ് അവര്‍ നേര്‍വഴിയില്‍നിന്ന് വ്യതിചലിച്ചിരുന്നത്.

തഫ്സീര്‍

وَقَالَ الَّذِيْنَ اُوْتُوا الْعِلْمَ وَالْاِيْمَانَ لَقَدْ لَبِثْتُمْ فِيْ كِتٰبِ اللّٰهِ اِلٰى يَوْمِ الْبَعْثِۖ فَهٰذَا يَوْمُ الْبَعْثِ وَلٰكِنَّكُمْ كُنْتُمْ لَا تَعْلَمُوْنَ  ( الروم: ٥٦ )

waqāla alladhīna
وَقَالَ ٱلَّذِينَ
യാതൊരുകൂട്ടര്‍ പറയും
ūtū l-ʿil'ma
أُوتُوا۟ ٱلْعِلْمَ
അറിവു നല്‍കപ്പെട്ട
wal-īmāna
وَٱلْإِيمَٰنَ
സത്യവിശ്വാസവും
laqad labith'tum
لَقَدْ لَبِثْتُمْ
തീര്‍ച്ചയായും നിങ്ങള്‍ കഴിഞ്ഞുകൂടിയിട്ടുണ്ടു
fī kitābi l-lahi
فِى كِتَٰبِ ٱللَّهِ
അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍, രേഖയില്‍
ilā yawmi l-baʿthi
إِلَىٰ يَوْمِ ٱلْبَعْثِۖ
പുനരുത്ഥാനത്തിന്‍റെ (എഴുന്നേല്‍പ്പിന്‍റെ) ദിവസം വരെ
fahādhā
فَهَٰذَا
എന്നാലിതാ
yawmu l-baʿthi
يَوْمُ ٱلْبَعْثِ
പുനരുത്ഥാനദിവസം
walākinnakum
وَلَٰكِنَّكُمْ
പക്ഷേ നിങ്ങള്‍
kuntum
كُنتُمْ
നിങ്ങളായിരുന്നു
lā taʿlamūna
لَا تَعْلَمُونَ
നിങ്ങളറിയാതെ

വിജ്ഞാനവും വിശ്വാസവും കൈവന്നവര്‍ പറയും: ''അല്ലാഹുവിന്റെ രേഖയനുസരിച്ചുള്ള ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നിങ്ങളവിടെ കഴിച്ചുകൂട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ആ ഉയിര്‍ത്തെഴുന്നേല്‍പു നാളെത്തിയിരിക്കുന്നു. പക്ഷേ, നിങ്ങള്‍ അതേപ്പറ്റി അറിഞ്ഞിരുന്നില്ല.''

തഫ്സീര്‍

فَيَوْمَىِٕذٍ لَّا يَنْفَعُ الَّذِيْنَ ظَلَمُوْا مَعْذِرَتُهُمْ وَلَا هُمْ يُسْتَعْتَبُوْنَ  ( الروم: ٥٧ )

fayawma-idhin
فَيَوْمَئِذٍ
അപ്പോള്‍ അന്നു
lā yanfaʿu
لَّا يَنفَعُ
ഉപകാരം ചെയ്കയില്ല
alladhīna ẓalamū
ٱلَّذِينَ ظَلَمُوا۟
അക്രമം ചെയ്തവര്‍ക്കു
maʿdhiratuhum
مَعْذِرَتُهُمْ
അവരുടെ ഒഴികഴിവു
walā hum
وَلَا هُمْ
അവരല്ലതാനും
yus'taʿtabūna
يُسْتَعْتَبُونَ
അവരോടു തൃപ്തിപ്പെടുത്തുവാന്‍ (മടക്കം പ്രകടിപ്പിക്കുവാന്‍) ആവശ്യപ്പെടുക (ഇല്ല)

അന്ന്, അക്രമം കാണിച്ചവര്‍ക്ക് തങ്ങളുടെ ഒഴികഴിവ് ഒട്ടും ഉപകരിക്കുകയില്ല. അവരോട് പശ്ചാത്താപത്തിന് ആവശ്യപ്പെടുകയുമില്ല.

തഫ്സീര്‍

وَلَقَدْ ضَرَبْنَا لِلنَّاسِ فِيْ هٰذَا الْقُرْاٰنِ مِنْ كُلِّ مَثَلٍۗ وَلَىِٕنْ جِئْتَهُمْ بِاٰيَةٍ لَّيَقُوْلَنَّ الَّذِيْنَ كَفَرُوْٓا اِنْ اَنْتُمْ اِلَّا مُبْطِلُوْنَ  ( الروم: ٥٨ )

walaqad ḍarabnā
وَلَقَدْ ضَرَبْنَا
തീര്‍ച്ചയായും നാം വിവരിച്ചിട്ടുണ്ട്
lilnnāsi
لِلنَّاسِ
മനുഷ്യര്‍ക്കു
fī hādhā l-qur'āni
فِى هَٰذَا ٱلْقُرْءَانِ
ഈ ഖുര്‍ആനില്‍
min kulli mathalin
مِن كُلِّ مَثَلٍۚ
എല്ലാ (വിധ) ഉപമയും, ഉപമയില്‍നിന്നും
wala-in ji'tahum
وَلَئِن جِئْتَهُم
നീ അവരുടെ അടുക്കല്‍ ചെന്നുവെങ്കില്‍
biāyatin
بِـَٔايَةٍ
വല്ല ദൃഷ്ടാന്തവുമായി
layaqūlanna
لَّيَقُولَنَّ
നിശ്ചയമായും പറയും
alladhīna kafarū
ٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവര്‍
in antum
إِنْ أَنتُمْ
നിങ്ങള്‍ അല്ല
illā mub'ṭilūna
إِلَّا مُبْطِلُونَ
വ്യര്‍ത്ഥവാദികളല്ലാതെ, വേണ്ടാവൃത്തിക്കാരല്ലാതെ

ജനങ്ങള്‍ക്കായി ഈ ഖുര്‍ആനില്‍ നാം എല്ലാത്തരം ഉപമകളും സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ നീ എന്തു തെളിവുമായി അവരുടെ അടുത്തുചെന്നാലും സത്യനിഷേധികള്‍ പറയും: ''നിങ്ങള്‍ കേവലം അസത്യവാദികളല്ലാതാരുമല്ല.''

തഫ്സീര്‍

كَذٰلِكَ يَطْبَعُ اللّٰهُ عَلٰى قُلُوْبِ الَّذِيْنَ لَا يَعْلَمُوْنَ  ( الروم: ٥٩ )

kadhālika
كَذَٰلِكَ
അപ്രകാരം
yaṭbaʿu l-lahu
يَطْبَعُ ٱللَّهُ
അല്ലാഹു മുദ്രവെക്കും
ʿalā qulūbi
عَلَىٰ قُلُوبِ
ഹൃദയങ്ങളില്‍
alladhīna lā yaʿlamūna
ٱلَّذِينَ لَا يَعْلَمُونَ
അറിയാത്തവരുടെ

കാര്യം ഗ്രഹിക്കാനൊരുക്കമില്ലാത്തവരുടെ ഹൃദയങ്ങള്‍ അല്ലാഹു ഇവ്വിധം അടച്ചുപൂട്ടി മുദ്രവെക്കുന്നു.

തഫ്സീര്‍

فَاصْبِرْ اِنَّ وَعْدَ اللّٰهِ حَقٌّ وَّلَا يَسْتَخِفَّنَّكَ الَّذِيْنَ لَا يُوْقِنُوْنَ ࣖ   ( الروم: ٦٠ )

fa-iṣ'bir
فَٱصْبِرْ
ആകയാല്‍ ക്ഷമിക്കുക, സഹിക്കുക
inna waʿda l-lahi
إِنَّ وَعْدَ ٱللَّهِ
നിശ്ചയമായും അല്ലാഹുവിന്‍റെ വാഗ്ദാനം
ḥaqqun
حَقٌّۖ
യഥാര്‍ത്ഥമാണ്, സത്യമാണ്
walā yastakhiffannaka
وَلَا يَسْتَخِفَّنَّكَ
നിന്നെ നിസ്സാരമാക്കാതെ (ചാഞ്ചല്യം വരുത്താതെ, ലഘുവായി ഗണിക്കാതെ)യുമിരിക്കട്ടെ
alladhīna lā yūqinūna
ٱلَّذِينَ لَا يُوقِنُونَ
ദൃഢവിശ്വാസം കൊള്ളാത്തവര്‍

അതിനാല്‍ നീ ക്ഷമിക്കൂ. അല്ലാഹുവിന്റെ വാഗ്ദാനം തീര്‍ത്തും സത്യം തന്നെ. ദൃഢവിശ്വാസമില്ലാത്ത ജനം നിനക്കൊട്ടും ചാഞ്ചല്യം വരുത്താതിരിക്കട്ടെ.

തഫ്സീര്‍