Skip to main content

۞ قُلْ يَتَوَفّٰىكُمْ مَّلَكُ الْمَوْتِ الَّذِيْ وُكِّلَ بِكُمْ ثُمَّ اِلٰى رَبِّكُمْ تُرْجَعُوْنَ ࣖ   ( السجدة: ١١ )

qul
قُلْ
പറയുക
yatawaffākum
يَتَوَفَّىٰكُم
നിങ്ങളെ പൂര്‍ണ്ണമായെടുക്കും, പൂര്‍ത്തിയായി കൊണ്ടുപോകും
malaku l-mawti
مَّلَكُ ٱلْمَوْتِ
മരണത്തിന്റെ മലക്കു
alladhī wukkila
ٱلَّذِى وُكِّلَ
ഏല്‍പിക്കപ്പെട്ടിട്ടുള്ളതായ
bikum
بِكُمْ
നിങ്ങളില്‍, (നിങ്ങളുടെ കാര്യത്തില്‍)
thumma
ثُمَّ
പിന്നെ
ilā rabbikum
إِلَىٰ رَبِّكُمْ
നിങ്ങളുടെ റബ്ബിങ്കലേക്കു
tur'jaʿūna
تُرْجَعُونَ
നിങ്ങള്‍ മടക്കപ്പെടും

പറയുക: ''നിങ്ങളുടെ കാര്യം ഏല്‍പിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കും. പിന്നീട് നിങ്ങള്‍ നിങ്ങളുടെ നാഥങ്കലേക്ക് മടക്കപ്പെടും.''

തഫ്സീര്‍

وَلَوْ تَرٰىٓ اِذِ الْمُجْرِمُوْنَ نَاكِسُوْا رُءُوْسِهِمْ عِنْدَ رَبِّهِمْۗ رَبَّنَآ اَبْصَرْنَا وَسَمِعْنَا فَارْجِعْنَا نَعْمَلْ صَالِحًا اِنَّا مُوْقِنُوْنَ   ( السجدة: ١٢ )

walaw tarā
وَلَوْ تَرَىٰٓ
നീ കണ്ടിരുന്നെങ്കില്‍!
idhi l-muj'rimūna
إِذِ ٱلْمُجْرِمُونَ
കുറ്റവാളികള്‍ ആയിരിക്കുന്ന സന്ദര്‍ഭം
nākisū ruūsihim
نَاكِسُوا۟ رُءُوسِهِمْ
തങ്ങളുടെ തലകളെ താഴ്‌ത്തിക്കൊണ്ടിരിക്കുന്നവര്‍
ʿinda rabbihim
عِندَ رَبِّهِمْ
തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍
rabbanā
رَبَّنَآ
ഞങ്ങളുടെ രക്ഷിതാവേ
abṣarnā
أَبْصَرْنَا
ഞങ്ങള്‍ കണ്ടു
wasamiʿ'nā
وَسَمِعْنَا
ഞങ്ങള്‍ കേള്‍ക്കയും ചെയ്തു
fa-ir'jiʿ'nā
فَٱرْجِعْنَا
ആകയാല്‍ ഞങ്ങളെ മടക്കിത്തരേണമേ
naʿmal
نَعْمَلْ
ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊള്ളാം
ṣāliḥan
صَٰلِحًا
സല്‍ക്കര്‍മ്മം
innā
إِنَّا
നിശ്ചയമായും ഞങ്ങള്‍
mūqinūna
مُوقِنُونَ
ഉറപ്പിച്ചവരാണ്, ദൃഢവിശ്വാസികളാണ്

കുറ്റവാളികള്‍ തങ്ങളുടെ നാഥന്റെ അടുത്ത് തലതാഴ്ത്തി നില്‍ക്കുന്നത് നീ കണ്ടിരുന്നെങ്കില്‍! അവര്‍ പറയും: ''ഞങ്ങളുടെ നാഥാ, ഞങ്ങളിതാ എല്ലാം നേരില്‍ കണ്ടിരിക്കുന്നു. കേട്ടിരിക്കുന്നു. അതിനാല്‍ നീ ഞങ്ങളെ ഒന്നു തിരിച്ചയക്കേണമേ. ഞങ്ങള്‍ നല്ലതു ചെയ്തുകൊള്ളാം. ഇപ്പോള്‍ ഞങ്ങള്‍ക്കെല്ലാം നന്നായി ബോധ്യമായിരിക്കുന്നു.''

തഫ്സീര്‍

وَلَوْ شِئْنَا لَاٰتَيْنَا كُلَّ نَفْسٍ هُدٰىهَا وَلٰكِنْ حَقَّ الْقَوْلُ مِنِّيْ لَاَمْلَـَٔنَّ جَهَنَّمَ مِنَ الْجِنَّةِ وَالنَّاسِ اَجْمَعِيْنَ   ( السجدة: ١٣ )

walaw shi'nā
وَلَوْ شِئْنَا
നാം ഉദ്ദേശിച്ചിരുന്നെങ്കില്‍
laātaynā
لَءَاتَيْنَا
നാം നല്‍കുമായിരുന്നു
kulla nafsin
كُلَّ نَفْسٍ
എല്ലാ ദേഹത്തിനും, ആള്‍ക്കും, ആത്മാവിനും
hudāhā
هُدَىٰهَا
അതിന്റെ നേര്‍മ്മാര്‍ഗ്ഗം
walākin
وَلَٰكِنْ
പക്ഷേ, എങ്കിലും
ḥaqqa
حَقَّ
സ്ഥിരപ്പെട്ടു, യഥാര്‍ത്ഥമായിരിക്കുന്നു
l-qawlu
ٱلْقَوْلُ
വാക്കു, വചനം
minnī
مِنِّى
എന്റെ പക്കല്‍ നിന്നു
la-amla-anna
لَأَمْلَأَنَّ
നിശ്ചയമായും ഞാന്‍ നിറക്കും (എന്നു)
jahannama
جَهَنَّمَ
നരകത്തെ
mina l-jinati
مِنَ ٱلْجِنَّةِ
ജിന്നുകളില്‍നിന്നും, ജിന്നുകളാലും
wal-nāsi
وَٱلنَّاسِ
മനുഷ്യരില്‍ നിന്നും
ajmaʿīna
أَجْمَعِينَ
എല്ലാം തന്നെ

നാം ഇച്ഛിച്ചിരുന്നെങ്കില്‍ നേരത്തെ തന്നെ എല്ലാ ഓരോരുത്തര്‍ക്കും നേര്‍വഴി കാണിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍ നമ്മില്‍ നിന്നുണ്ടായ പ്രഖ്യാപനം യാഥാര്‍ഥ്യമായിത്തീര്‍ന്നിരിക്കുന്നു. 'ജിന്നുകളാലും മനുഷ്യരാലും ഞാന്‍ നരകത്തെ നിറയ്ക്കുകതന്നെ ചെയ്യു'മെന്ന പ്രഖ്യാപനം.

തഫ്സീര്‍

فَذُوْقُوْا بِمَا نَسِيْتُمْ لِقَاۤءَ يَوْمِكُمْ هٰذَاۚ اِنَّا نَسِيْنٰكُمْ وَذُوْقُوْا عَذَابَ الْخُلْدِ بِمَا كُنْتُمْ تَعْمَلُوْنَ  ( السجدة: ١٤ )

fadhūqū
فَذُوقُوا۟
അതുകൊണ്ടു ആസ്വദിക്കുവിന്‍
bimā nasītum
بِمَا نَسِيتُمْ
നിങ്ങള്‍ വിസ്മരിച്ചതിനാല്‍
liqāa yawmikum
لِقَآءَ يَوْمِكُمْ
നിങ്ങളുടെ ദിവസത്തെ കണ്ടുമുട്ടുന്നതിനെ
hādhā
هَٰذَآ
innā
إِنَّا
നിശ്ചയമായും നാം
nasīnākum
نَسِينَٰكُمْۖ
നാം നിങ്ങളെ വിസ്മരിച്ചിരിക്കുന്നു
wadhūqū
وَذُوقُوا۟
ആസ്വദിക്കയും ചെയ്യുവിന്‍
ʿadhāba l-khul'di
عَذَابَ ٱلْخُلْدِ
ശാശ്വതശിക്ഷ
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതുകൊണ്ടു
taʿmalūna
تَعْمَلُونَ
പ്രവര്‍ത്തിച്ചിരുന്ന (തുകൊണ്ടു)

നിങ്ങളുടെ ഈ നാളുമായുള്ള കണ്ടുമുട്ടല്‍ നിങ്ങള്‍ മറന്നുകളഞ്ഞതിനാല്‍ അതിന്റെ ശിക്ഷ ആസ്വദിച്ചുകൊള്ളുക. നിശ്ചയമായും നാം നിങ്ങളെയും മറന്നിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ ഫലമായുള്ള ശാശ്വത ശിക്ഷ അനുഭവിച്ചുകൊള്ളുക.

തഫ്സീര്‍

اِنَّمَا يُؤْمِنُ بِاٰيٰتِنَا الَّذِيْنَ اِذَا ذُكِّرُوْا بِهَا خَرُّوْا سُجَّدًا وَّسَبَّحُوْا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُوْنَ ۩   ( السجدة: ١٥ )

innamā yu'minu
إِنَّمَا يُؤْمِنُ
നിശ്ചയമായും വിശ്വസിക്കുന്നുള്ളൂ
biāyātinā
بِـَٔايَٰتِنَا
നമ്മുടെ ആയത്തുകളില്‍
alladhīna
ٱلَّذِينَ
യാതൊരു കൂട്ടര്‍ (മാത്രം)
idhā dhukkirū
إِذَا ذُكِّرُوا۟
അവര്‍ക്ക് ഉല്‍ബോധനം (ഉപദേശം) ചെയ്യപ്പെട്ടാല്‍
bihā
بِهَا
അവമുഖേന, അവകൊണ്ടു
kharrū
خَرُّوا۟
അവര്‍ നിലംപതിക്കും, വീഴും
sujjadan
سُجَّدًا
സുജൂദു ചെയ്യുന്നവരായിട്ടു
wasabbaḥū
وَسَبَّحُوا۟
അവര്‍ 'തസ്ബീഹു' ചെയ്യുകയും ചെയ്യും
biḥamdi
بِحَمْدِ
സ്തുതിച്ചുകൊണ്ടു
rabbihim
رَبِّهِمْ
തങ്ങളുടെ റബ്ബിനെ
wahum
وَهُمْ
അവരാകട്ടെ
lā yastakbirūna
لَا يَسْتَكْبِرُونَ۩
ഗര്‍വ്വ് (അഹംഭാവം) നടിക്കയുമില്ല

നമ്മുടെ വചനങ്ങള്‍ വഴി ഉദ്‌ബോധനം നല്‍കിയാല്‍ സാഷ്ടാംഗ പ്രണാമമര്‍പ്പിക്കുന്നവരും തങ്ങളുടെ നാഥനെ വാഴ്ത്തുന്നവരും കീര്‍ത്തിക്കുന്നവരുംമാത്രമാണ് നമ്മുടെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍. അവരൊട്ടും അഹങ്കരിക്കുകയില്ല.

തഫ്സീര്‍

تَتَجَافٰى جُنُوْبُهُمْ عَنِ الْمَضَاجِعِ يَدْعُوْنَ رَبَّهُمْ خَوْفًا وَّطَمَعًاۖ وَّمِمَّا رَزَقْنٰهُمْ يُنْفِقُوْنَ  ( السجدة: ١٦ )

tatajāfā
تَتَجَافَىٰ
അകന്നുപോകും
junūbuhum
جُنُوبُهُمْ
അവരുടെ പാര്‍ശ്വങ്ങള്‍
ʿani l-maḍājiʿi
عَنِ ٱلْمَضَاجِعِ
കിടപ്പുസ്ഥാനങ്ങളില്‍നിന്നു
yadʿūna
يَدْعُونَ
അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടു
rabbahum
رَبَّهُمْ
തങ്ങളുടെ രക്ഷിതാവിനെ
khawfan
خَوْفًا
പേടിയാല്‍, ഭയന്ന്
waṭamaʿan
وَطَمَعًا
ആശയാലും, ആഗ്രഹിച്ചും
wamimmā razaqnāhum
وَمِمَّا رَزَقْنَٰهُمْ
നാം അവര്‍ക്കു നല്‍കിയതില്‍നിന്നു
yunfiqūna
يُنفِقُونَ
അവര്‍ ചിലവഴിക്കയും ചെയ്യും

പേടിയോടും പ്രത്യാശയോടും കൂടി തങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കാനായി കിടപ്പിടങ്ങളില്‍ നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ ഉയര്‍ന്ന് അകന്നുപോകും. നാം അവര്‍ക്കു നല്‍കിയതില്‍ നിന്നവര്‍ ചെലവഴിക്കുകയും ചെയ്യും.

തഫ്സീര്‍

فَلَا تَعْلَمُ نَفْسٌ مَّآ اُخْفِيَ لَهُمْ مِّنْ قُرَّةِ اَعْيُنٍۚ جَزَاۤءًۢ بِمَا كَانُوْا يَعْمَلُوْنَ  ( السجدة: ١٧ )

falā taʿlamu
فَلَا تَعْلَمُ
ആകയാല്‍ (എന്നാല്‍) അറിയുന്നതല്ല
nafsun
نَفْسٌ
ഒരാളും
mā ukh'fiya
مَّآ أُخْفِىَ
ഗോപ്യമാക്കി (ഒളിച്ചു) വെക്കപ്പെട്ടിട്ടുള്ളതു
lahum
لَهُم
അവര്‍ക്കുവേണ്ടി
min qurrati aʿyunin
مِّن قُرَّةِ أَعْيُنٍ
കണ്‍കുളിര്‍മ്മയായിട്ടു
jazāan
جَزَآءًۢ
പ്രതിഫലമായി
bimā
بِمَا
യാതൊന്നിനു
kānū yaʿmalūna
كَانُوا۟ يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന

ആര്‍ക്കുമറിയില്ല; തങ്ങള്‍ക്കായി കണ്‍കുളിര്‍പ്പിക്കുന്ന എന്തൊക്കെയാണ് രഹസ്യമായി സൂക്ഷിച്ചുവെച്ചിരിക്കുന്നതെന്ന്. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണ് അതെല്ലാം.

തഫ്സീര്‍

اَفَمَنْ كَانَ مُؤْمِنًا كَمَنْ كَانَ فَاسِقًاۗ لَا يَسْتَوٗنَ  ( السجدة: ١٨ )

afaman kāna
أَفَمَن كَانَ
അപ്പോള്‍ ആയിട്ടുള്ളവനാണോ
mu'minan
مُؤْمِنًا
സത്യവിശ്വാസി
kaman
كَمَن
ഒരുവനെപ്പോലെ
kāna fāsiqan
كَانَ فَاسِقًاۚ
തോന്നിയവാസി (ധിക്കാരി, തെമ്മാടി) ആയിട്ടുള്ള
lā yastawūna
لَّا يَسْتَوُۥنَ
അവര്‍ സമമാവുകയില്ല

അല്ല; സത്യവിശ്വാസിയായ ഒരാള്‍ തെമ്മാടിയെപ്പോലെയാണെന്നോ? അവര്‍ ഒരുപോലെയാവുകയില്ല.

തഫ്സീര്‍

اَمَّا الَّذِيْنَ اٰمَنُوْا وَعَمِلُوا الصّٰلِحٰتِ فَلَهُمْ جَنّٰتُ الْمَأْوٰىۖ نُزُلًا ۢبِمَا كَانُوْا يَعْمَلُوْنَ  ( السجدة: ١٩ )

ammā alladhīna
أَمَّا ٱلَّذِينَ
എന്നാല്‍ യാതൊരുകൂട്ടര്‍
āmanū
ءَامَنُوا۟
അവര്‍ വിശ്വസിച്ചു
waʿamilū
وَعَمِلُوا۟
അവര്‍ പ്രവര്‍ത്തിക്കയും ചെയ്തു
l-ṣāliḥāti
ٱلصَّٰلِحَٰتِ
സല്‍ക്കര്‍മ്മങ്ങള്‍
falahum
فَلَهُمْ
എന്നാലവര്‍ക്കുണ്ട്
jannātu l-mawā
جَنَّٰتُ ٱلْمَأْوَىٰ
വാസത്തിന്റെ (വാസസ്ഥലത്തിന്റെ) സ്വര്‍ഗ്ഗങ്ങള്‍
nuzulan
نُزُلًۢا
സല്‍ക്കാരമായിട്ടു, വിരുന്നായിട്ടു
bimā kānū
بِمَا كَانُوا۟
അവര്‍ ആയിരുന്നതു നിമിത്തം
yaʿmalūna
يَعْمَلُونَ
അവര്‍ പ്രവര്‍ത്തിക്കും

സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് പാര്‍ക്കാന്‍ സ്വര്‍ഗത്തോപ്പുകളുണ്ട്. അവരുടെ കര്‍മഫലമായുള്ള വിരുന്നാണത്.

തഫ്സീര്‍

وَاَمَّا الَّذِيْنَ فَسَقُوْا فَمَأْوٰىهُمُ النَّارُ كُلَّمَآ اَرَادُوْٓا اَنْ يَّخْرُجُوْا مِنْهَآ اُعِيْدُوْا فِيْهَا وَقِيْلَ لَهُمْ ذُوْقُوْا عَذَابَ النَّارِ الَّذِيْ كُنْتُمْ بِهٖ تُكَذِّبُوْنَ  ( السجدة: ٢٠ )

wa-ammā alladhīna
وَأَمَّا ٱلَّذِينَ
എന്നാല്‍ യാതൊരു കൂട്ടരോ
fasaqū
فَسَقُوا۟
അവര്‍ തോന്നിയവാസം (ധിക്കാരം) ചെയ്തു
famawāhumu
فَمَأْوَىٰهُمُ
അപ്പോള്‍ അവരുടെ വാസസ്ഥാനം
l-nāru
ٱلنَّارُۖ
നരകമാണ്
kullamā arādū
كُلَّمَآ أَرَادُوٓا۟
അവര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം
an yakhrujū
أَن يَخْرُجُوا۟
അവര്‍ പുറത്തുപോകാന്‍
min'hā
مِنْهَآ
അതില്‍നിന്നു
uʿīdū
أُعِيدُوا۟
അവര്‍ (വീണ്ടും) മടക്കപ്പെടും
fīhā
فِيهَا
അതില്‍
waqīla
وَقِيلَ
പറയപ്പെടും
lahum
لَهُمْ
അവരോട്
dhūqū
ذُوقُوا۟
നിങ്ങള്‍ ആസ്വദിക്കുവിന്‍
ʿadhāba l-nāri
عَذَابَ ٱلنَّارِ
നരകശിക്ഷയെ
alladhī kuntum
ٱلَّذِى كُنتُم
നിങ്ങള്‍ ആയിരുന്നതായ
bihi
بِهِۦ
അതിനെ
tukadhibūna
تُكَذِّبُونَ
വ്യാജമാക്കുക, കളവാക്കിക്കൊണ്ടിരിക്കുക

എന്നാല്‍ തെമ്മാടിത്തം കാണിച്ചവരുടെ താവളം നരകത്തീയാണ്. അവരതില്‍നിന്ന് പുറത്തുകടക്കാനാഗ്രഹിക്കുമ്പോഴെല്ലാം അവരെ അതിലേക്കുതന്നെ തിരിച്ചയക്കും. അവരോടിങ്ങനെ പറയും: ''നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന ആ നരകശിക്ഷ ആസ്വദിച്ചുകൊള്ളുക.''

തഫ്സീര്‍