Skip to main content

وَقَالَ الَّذِيْنَ كَفَرُوْا لَنْ نُّؤْمِنَ بِهٰذَا الْقُرْاٰنِ وَلَا بِالَّذِيْ بَيْنَ يَدَيْهِۗ وَلَوْ تَرٰىٓ اِذِ الظّٰلِمُوْنَ مَوْقُوْفُوْنَ عِنْدَ رَبِّهِمْۖ يَرْجِعُ بَعْضُهُمْ اِلٰى بَعْضِ ِۨالْقَوْلَۚ يَقُوْلُ الَّذِيْنَ اسْتُضْعِفُوْا لِلَّذِيْنَ اسْتَكْبَرُوْا لَوْلَآ اَنْتُمْ لَكُنَّا مُؤْمِنِيْنَ   ( سبإ: ٣١ )

waqāla
وَقَالَ
പറഞ്ഞു (പറയുന്നു)
alladhīna kafarū
ٱلَّذِينَ كَفَرُوا۟
അവിശ്വസിച്ചവര്‍
lan nu'mina
لَن نُّؤْمِنَ
ഞങ്ങള്‍ വിശ്വസിക്കുകയില്ലതന്നെ
bihādhā l-qur'āni
بِهَٰذَا ٱلْقُرْءَانِ
ഈ ഖുര്‍ആനില്‍
walā bi-alladhī
وَلَا بِٱلَّذِى
യാതൊന്നിലുമില്ല
bayna yadayhi
بَيْنَ يَدَيْهِۗ
അതിന്റെ മുമ്പിലുള്ള
walaw tarā
وَلَوْ تَرَىٰٓ
നീ കണ്ടിരുന്നുവെങ്കില്‍, കാണുകയാണെങ്കില്‍
idhi l-ẓālimūna
إِذِ ٱلظَّٰلِمُونَ
അക്രമികളാകുന്ന സന്ദര്‍ഭം
mawqūfūna
مَوْقُوفُونَ
നിറുത്തപ്പെട്ടവര്‍
ʿinda rabbihim
عِندَ رَبِّهِمْ
തങ്ങളുടെ റബ്ബിന്റെ അടുക്കല്‍
yarjiʿu
يَرْجِعُ
ആവര്‍ത്തിച്ചുകൊണ്ടു
baʿḍuhum
بَعْضُهُمْ
അവരില്‍ ചിലര്‍
ilā baʿḍin
إِلَىٰ بَعْضٍ
ചിലരുടെ നേരെ, ചിലരോട്
l-qawla
ٱلْقَوْلَ
വാക്കു(സംസാരം)
yaqūlu
يَقُولُ
പറയും
alladhīna us'tuḍ'ʿifū
ٱلَّذِينَ ٱسْتُضْعِفُوا۟
ബലഹീനരായി ഗണിക്കപ്പെട്ടവര്‍
lilladhīna is'takbarū
لِلَّذِينَ ٱسْتَكْبَرُوا۟
വലിയവരെന്നു (ഗര്‍വ്വ്‌) നടിച്ചവരോടു
lawlā antum
لَوْلَآ أَنتُمْ
നിങ്ങളിലായിരുന്നുവെങ്കില്‍
lakunnā
لَكُنَّا
ഞങ്ങള്‍ ആകുമായിരുന്നു
mu'minīna
مُؤْمِنِينَ
സത്യവിശ്വാസികള്‍

സത്യനിഷേധികള്‍ പറയുന്നു: ''ഞങ്ങള്‍ ഈ ഖുര്‍ആനിലൊരിക്കലും വിശ്വസിക്കില്ല. അതിനു മുമ്പുള്ള വേദങ്ങളിലും വിശ്വസിക്കില്ല.'' ഈ അതിക്രമികളെ അവരുടെ നാഥന്റെ അടുത്തു നിര്‍ത്തുന്നത് നീ കണ്ടിരുന്നെങ്കില്‍! അന്നേരമവര്‍ പരസ്പരം കുറ്റാരോപണം നടത്തിക്കൊണ്ടിരിക്കും. ഇഹലോകത്ത് മര്‍ദിച്ചൊതുക്കപ്പെട്ടിരുന്നവര്‍ അഹന്ത നടിച്ചിരുന്നവരോടു പറയും: ''നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വിശ്വാസികളായിരുന്നേനെ.''

തഫ്സീര്‍

قَالَ الَّذِيْنَ اسْتَكْبَرُوْا لِلَّذِيْنَ اسْتُضْعِفُوْٓا اَنَحْنُ صَدَدْنٰكُمْ عَنِ الْهُدٰى بَعْدَ اِذْ جَاۤءَكُمْ بَلْ كُنْتُمْ مُّجْرِمِيْنَ   ( سبإ: ٣٢ )

qāla
قَالَ
പറയും
alladhīna is'takbarū
ٱلَّذِينَ ٱسْتَكْبَرُوا۟
വലുപ്പം (ഗര്‍വ്വ്‌) നടിച്ചവര്‍
lilladhīna us'tuḍ'ʿifū
لِلَّذِينَ ٱسْتُضْعِفُوٓا۟
ബലഹീനരായി ഗണിക്കപ്പെട്ടവരോടു
anaḥnu
أَنَحْنُ
ഞങ്ങളാണോ
ṣadadnākum
صَدَدْنَٰكُمْ
നിങ്ങളെ തടഞ്ഞു, തട്ടിത്തിരിച്ചതു
ʿani l-hudā
عَنِ ٱلْهُدَىٰ
സന്‍മാര്‍ഗ്ഗത്തില്‍ നിന്നു, നേര്‍മ്മാര്‍ഗ്ഗം വിട്ടു
baʿda idh jāakum
بَعْدَ إِذْ جَآءَكُمۖ
അതു നിങ്ങള്‍ക്കു വന്നതിനുശേഷം
bal
بَلْ
പക്ഷേ
kuntum
كُنتُم
നിങ്ങളായിരുന്നു
muj'rimīna
مُّجْرِمِينَ
കുറ്റവാളികള്‍

അഹങ്കരിച്ചിരുന്നവര്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നവരോട് പറയും: ''നിങ്ങള്‍ക്ക് നേര്‍വഴി വന്നെത്തിയശേഷം നിങ്ങളെ അതില്‍നിന്ന് തടഞ്ഞുനിര്‍ത്തിയത് ഞങ്ങളാണോ? അല്ല; നിങ്ങള്‍ കുറ്റവാളികള്‍ തന്നെയായിരുന്നു.''

തഫ്സീര്‍

وَقَالَ الَّذِيْنَ اسْتُضْعِفُوْا لِلَّذِيْنَ اسْتَكْبَرُوْا بَلْ مَكْرُ الَّيْلِ وَالنَّهَارِ اِذْ تَأْمُرُوْنَنَآ اَنْ نَّكْفُرَ بِاللّٰهِ وَنَجْعَلَ لَهٗٓ اَنْدَادًا ۗوَاَسَرُّوا النَّدَامَةَ لَمَّا رَاَوُا الْعَذَابَۗ وَجَعَلْنَا الْاَغْلٰلَ فِيْٓ اَعْنَاقِ الَّذِيْنَ كَفَرُوْاۗ هَلْ يُجْزَوْنَ اِلَّا مَا كَانُوْا يَعْمَلُوْنَ   ( سبإ: ٣٣ )

waqāla
وَقَالَ
പറയും
alladhīna us'tuḍ'ʿifū
ٱلَّذِينَ ٱسْتُضْعِفُوا۟
ബലഹീനരായി ഗണിക്കപ്പെട്ടവര്‍
lilladhīna is'takbarū
لِلَّذِينَ ٱسْتَكْبَرُوا۟
വലിയവരായി നടിച്ചവരോടു
bal
بَلْ
എങ്കിലും, പക്ഷേ
makru al-layli
مَكْرُ ٱلَّيْلِ
രാത്രിയിലെ കുതന്ത്രം
wal-nahāri
وَٱلنَّهَارِ
പകലിലെയും
idh tamurūnanā
إِذْ تَأْمُرُونَنَآ
നിങ്ങള്‍ ഞങ്ങളോടു ആജ്ഞാപിച്ചുകൊണ്ടിരുന്നപ്പോള്‍
an nakfura
أَن نَّكْفُرَ
ഞങ്ങള്‍ അവിശ്വസിക്കുവാന്‍
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wanajʿala lahu
وَنَجْعَلَ لَهُۥٓ
ഞങ്ങള്‍ അവനു ആക്കുവാനും
andādan
أَندَادًاۚ
സമന്‍മാരെ, തുല്യന്‍മാരെ
wa-asarrū
وَأَسَرُّوا۟
അവര്‍ സ്വകാര്യമാക്കും (മറച്ചുവെക്കും)
l-nadāmata
ٱلنَّدَامَةَ
ഖേദം
lammā ra-awū
لَمَّا رَأَوُا۟
അവര്‍ കാണുമ്പോള്‍
l-ʿadhāba
ٱلْعَذَابَ
ശിക്ഷ
wajaʿalnā
وَجَعَلْنَا
നാം ആക്കുകയും ചെയ്യും
l-aghlāla
ٱلْأَغْلَٰلَ
ആമങ്ങളെ, വിലങ്ങുകളെ
fī aʿnāqi
فِىٓ أَعْنَاقِ
കഴുത്തുകളില്‍
alladhīna kafarū
ٱلَّذِينَ كَفَرُوا۟ۚ
അവിശ്വസിച്ചവരുടെ
hal yuj'zawna
هَلْ يُجْزَوْنَ
അവര്‍ക്കു പ്രതിഫലം കൊടുക്കപ്പെടുമോ
illā mā
إِلَّا مَا
യാതൊന്നിനല്ലാതെ
kānū yaʿmalūna
كَانُوا۟ يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന

അടിച്ചമര്‍ത്തപ്പെട്ടിരുന്നവര്‍ അഹന്ത നടിച്ചിരുന്നവരോടു പറയും: ''അല്ല, രാപ്പകലുകളിലെ നിങ്ങളുടെ കുതന്ത്രത്തിന്റെ ഫലമാണിത്. ഞങ്ങള്‍ അല്ലാഹുവെ നിഷേധിക്കാനും അവനു സമന്മാരെ സങ്കല്‍പിക്കാനും നിങ്ങള്‍ കല്‍പിച്ചുകൊണ്ടിരുന്ന കാര്യം ഓര്‍ക്കുക.'' അവസാനം ശിക്ഷ കാണുമ്പോള്‍ അവര്‍ ദുഃഖം ഉള്ളിലൊളിപ്പിക്കും. സത്യനിഷേധികളുടെ കഴുത്തില്‍ നാം കൂച്ചുവിലങ്ങിടും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പ്രതിഫലമല്ലേ അവര്‍ക്കുണ്ടാവൂ.

തഫ്സീര്‍

وَمَآ اَرْسَلْنَا فِيْ قَرْيَةٍ مِّنْ نَّذِيْرٍ ِالَّا قَالَ مُتْرَفُوْهَآ ۙاِنَّا بِمَآ اُرْسِلْتُمْ بِهٖ كٰفِرُوْنَ   ( سبإ: ٣٤ )

wamā arsalnā
وَمَآ أَرْسَلْنَا
നാം അയച്ചിട്ടില്ല
fī qaryatin
فِى قَرْيَةٍ
ഒരു രാജ്യത്തിലും
min nadhīrin
مِّن نَّذِيرٍ
ഒരു താക്കീതുകാരനെയും
illā qāla
إِلَّا قَالَ
പറയാതെ
mut'rafūhā
مُتْرَفُوهَآ
അതിലെ സുഖലോലുപന്മാര്‍
innā
إِنَّا
നിശ്ചയമായും ഞങ്ങള്‍
bimā
بِمَآ
യാതൊന്നില്‍
ur'sil'tum bihi
أُرْسِلْتُم بِهِۦ
നിങ്ങള്‍ അതുമായി അയക്കപ്പെട്ടിരിക്കുന്നു
kāfirūna
كَٰفِرُونَ
അവിശ്വാസികളാണ് (നിഷേധികളാണ്)

ഏതൊരു നാട്ടിലേക്ക് നാം മുന്നറിയിപ്പുകാരെ അയച്ചുവോ, അപ്പോഴൊക്കെ അവിടങ്ങളിലെ ധൂര്‍ത്തന്മാര്‍ പറഞ്ഞു: ''നിങ്ങള്‍ കൊണ്ടുവന്ന സന്ദേശത്തെ ഞങ്ങളിതാ തള്ളിക്കളയുന്നു.''

തഫ്സീര്‍

وَقَالُوْا نَحْنُ اَكْثَرُ اَمْوَالًا وَّاَوْلَادًاۙ وَّمَا نَحْنُ بِمُعَذَّبِيْنَ   ( سبإ: ٣٥ )

waqālū
وَقَالُوا۟
അവര്‍ പറയുകയും ചെയ്യും
naḥnu
نَحْنُ
ഞങ്ങള്‍
aktharu
أَكْثَرُ
കൂടുതലുള്ളവരാണ്
amwālan
أَمْوَٰلًا
സ്വത്തുക്കള്‍
wa-awlādan
وَأَوْلَٰدًا
മക്കളും
wamā naḥnu
وَمَا نَحْنُ
ഞങ്ങളല്ലതാനും
bimuʿadhabīna
بِمُعَذَّبِينَ
ശിക്ഷിക്കപ്പെടുന്നവര്‍

അവര്‍ പറഞ്ഞുകൊണ്ടിരുന്നു: ''ഞങ്ങള്‍ കൂടുതല്‍ സമ്പത്തും സന്താനങ്ങളുമുള്ളവരാണ്. ഞങ്ങളെന്തായാലും ശിക്ഷിക്കപ്പെടുകയില്ല.''

തഫ്സീര്‍

قُلْ اِنَّ رَبِّيْ يَبْسُطُ الرِّزْقَ لِمَنْ يَّشَاۤءُ وَيَقْدِرُ وَلٰكِنَّ اَكْثَرَ النَّاسِ لَا يَعْلَمُوْنَ ࣖ  ( سبإ: ٣٦ )

qul
قُلْ
പറയുക
inna rabbī
إِنَّ رَبِّى
നിശ്ചയമായും എന്റെ റബ്ബ്
yabsuṭu
يَبْسُطُ
വിശാലപ്പെടുത്തുന്നു, നീട്ടിക്കൊടുക്കുന്നു
l-riz'qa
ٱلرِّزْقَ
ഉപജീവനം, ആഹാരം
liman yashāu
لِمَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
wayaqdiru
وَيَقْدِرُ
കുടുസ്സാക്കുക (കണക്കാക്കുക, ഇടുക്കമാക്കുക)യും ചെയ്യുന്നു
walākinna
وَلَٰكِنَّ
എങ്കിലും
akthara l-nāsi
أَكْثَرَ ٱلنَّاسِ
മനുഷ്യരില്‍ അധികവും
lā yaʿlamūna
لَا يَعْلَمُونَ
അറിയുന്നില്ല

പറയുക: ''എന്റെ നാഥന്‍ അവനിച്ഛിക്കുന്നവര്‍ക്ക് ഉപജീവനത്തില്‍ ഉദാരത വരുത്തുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് അതിലിടുക്കമുണ്ടാക്കുകയും ചെയ്യുന്നു.'' പക്ഷേ, അധികമാളുകളും അതറിയുന്നില്ല.

തഫ്സീര്‍

وَمَآ اَمْوَالُكُمْ وَلَآ اَوْلَادُكُمْ بِالَّتِيْ تُقَرِّبُكُمْ عِنْدَنَا زُلْفٰىٓ اِلَّا مَنْ اٰمَنَ وَعَمِلَ صَالِحًاۙ فَاُولٰۤىِٕكَ لَهُمْ جَزَاۤءُ الضِّعْفِ بِمَا عَمِلُوْا وَهُمْ فِى الْغُرُفٰتِ اٰمِنُوْنَ   ( سبإ: ٣٧ )

wamā amwālukum
وَمَآ أَمْوَٰلُكُمْ
നിങ്ങളുടെ സ്വത്തുക്കളല്ല
walā awlādukum
وَلَآ أَوْلَٰدُكُم
നിങ്ങളുടെ മക്കളുമല്ല
bi-allatī tuqarribukum
بِٱلَّتِى تُقَرِّبُكُمْ
നിങ്ങളെ അടുപ്പിക്കുന്ന (സാമീപ്യം നല്‍കുന്ന)വ
ʿindanā
عِندَنَا
നമ്മുടെ അടുക്കല്‍
zul'fā
زُلْفَىٰٓ
ഒരു സാമീപ്യം (സാമീപ്യസ്ഥാനം)
illā man āmana
إِلَّا مَنْ ءَامَنَ
പക്ഷെ ആരെങ്കിലും വിശ്വസിച്ചാല്‍, വിശ്വസിച്ചവര്‍ക്കൊഴികെ
waʿamila ṣāliḥan
وَعَمِلَ صَٰلِحًا
സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും
fa-ulāika
فَأُو۟لَٰٓئِكَ
എന്നാല്‍ അക്കൂട്ടര്‍
lahum
لَهُمْ
അവര്‍ക്കുണ്ട്
jazāu l-ḍiʿ'fi
جَزَآءُ ٱلضِّعْفِ
ഇരട്ട പ്രതിഫലം
bimā ʿamilū
بِمَا عَمِلُوا۟
അവര്‍ പ്രവര്‍ത്തിച്ചതിനു
wahum
وَهُمْ
അവരാകട്ടെ
fī l-ghurufāti
فِى ٱلْغُرُفَٰتِ
മണിമാളികകളില്‍, കൊട്ടാരങ്ങളില്‍
āminūna
ءَامِنُونَ
നിര്‍ഭയരായിരിക്കും, സ്വസ്ഥരായിരിക്കും

നിങ്ങളുടെ സമ്പത്തും സന്താനങ്ങളും നിങ്ങളെ നമ്മോട് ഒട്ടും അടുപ്പിക്കുകയില്ല. സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെയൊഴികെ. അവര്‍ക്ക് തങ്ങളുടെ കര്‍മങ്ങളുടെ ഇരട്ടി പ്രതിഫലം കിട്ടും. അവര്‍ അത്യുന്നത സൗധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നവരായിരിക്കും.

തഫ്സീര്‍

وَالَّذِيْنَ يَسْعَوْنَ فِيْٓ اٰيٰتِنَا مُعٰجِزِيْنَ اُولٰۤىِٕكَ فِى الْعَذَابِ مُحْضَرُوْنَ   ( سبإ: ٣٨ )

wa-alladhīna yasʿawna
وَٱلَّذِينَ يَسْعَوْنَ
(കുഴപ്പത്തിനു) പരിശ്രമിക്കുന്നവര്‍
fī āyātinā
فِىٓ ءَايَٰتِنَا
നമ്മുടെ ആയത്തുകളില്‍, ലക്ഷ്യങ്ങളില്‍
muʿājizīna
مُعَٰجِزِينَ
അസാധ്യരാക്കിക്കൊണ്ട്, പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരായി
ulāika
أُو۟لَٰٓئِكَ
അക്കൂട്ടര്‍
fī l-ʿadhābi
فِى ٱلْعَذَابِ
ശിക്ഷയില്‍
muḥ'ḍarūna
مُحْضَرُونَ
ഹാജറാക്കപ്പെടുന്നവരാണ്

നമ്മെ പരാജയപ്പെടുത്താനായി നമ്മുടെ വചനങ്ങളെ തള്ളിപ്പറയാന്‍ ശ്രമിക്കുന്നവരെ കൊടിയശിക്ഷക്കിരയാക്കും.

തഫ്സീര്‍

قُلْ اِنَّ رَبِّيْ يَبْسُطُ الرِّزْقَ لِمَنْ يَّشَاۤءُ مِنْ عِبَادِهٖ وَيَقْدِرُ لَهٗ ۗوَمَآ اَنْفَقْتُمْ مِّنْ شَيْءٍ فَهُوَ يُخْلِفُهٗ ۚوَهُوَ خَيْرُ الرّٰزِقِيْنَ   ( سبإ: ٣٩ )

qul
قُلْ
പറയുക
inna rabbī
إِنَّ رَبِّى
നിശ്ചയമായും എന്റെ റബ്ബ്
yabsuṭu l-riz'qa
يَبْسُطُ ٱلرِّزْقَ
ഉപജീവനം വിശാലപ്പെടുത്തുന്നു
liman yashāu
لِمَن يَشَآءُ
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു
min ʿibādihi
مِنْ عِبَادِهِۦ
തന്റെ അടിയാന്‍മാരില്‍നിന്നു
wayaqdiru
وَيَقْدِرُ
കുടുസ്സാക്കുകയും ചെയ്യുന്നു
lahu
لَهُۥۚ
അവനു്
wamā anfaqtum
وَمَآ أَنفَقْتُم
നിങ്ങള്‍ ചിലവ് ചെയ്യുന്നത്
min shayin
مِّن شَىْءٍ
ഏതൊരു വസ്തുവെയും
fahuwa
فَهُوَ
എന്നാലവന്‍
yukh'lifuhu
يُخْلِفُهُۥۖ
അതിനു പകരം നല്‍കുന്നു
wahuwa
وَهُوَ
അവന്‍
khayru l-rāziqīna
خَيْرُ ٱلرَّٰزِقِينَ
ഉപജീവനം നല്‍കുന്നവരില്‍ ഉത്തമനുമാണ്

പറയുക: ''എന്റെ നാഥന്‍ തന്റെ ദാസന്മാരില്‍ അവനിച്ഛിക്കുന്നവര്‍ക്ക് വിഭവങ്ങളില്‍ വിശാലത വരുത്തുന്നു. അവനിച്ഛിക്കുന്നവര്‍ക്ക് ഇടുക്കമുണ്ടാക്കുന്നു. നിങ്ങള്‍ സത്യമാര്‍ഗത്തില്‍ ചെലവഴിക്കുന്ന എന്തിനും അവന്‍ പകരം നല്‍കും. അന്നം നല്‍കുന്നവരില്‍ അത്യുത്തമനാണവന്‍.''

തഫ്സീര്‍

وَيَوْمَ يَحْشُرُهُمْ جَمِيْعًا ثُمَّ يَقُوْلُ لِلْمَلٰۤىِٕكَةِ اَهٰٓؤُلَاۤءِ اِيَّاكُمْ كَانُوْا يَعْبُدُوْنَ   ( سبإ: ٤٠ )

wayawma yaḥshuruhum
وَيَوْمَ يَحْشُرُهُمْ
അവരെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം
jamīʿan
جَمِيعًا
മുഴുവനും, എല്ലാം
thumma yaqūlu
ثُمَّ يَقُولُ
പിന്നെ അവന്‍ പറയും
lil'malāikati
لِلْمَلَٰٓئِكَةِ
മലക്കുകളോടു
ahāulāi
أَهَٰٓؤُلَآءِ
ഇക്കൂട്ടര്‍ (ആയിരുന്നോ)
iyyākum
إِيَّاكُمْ
നിങ്ങളെ
kānū yaʿbudūna
كَانُوا۟ يَعْبُدُونَ
ആരാധിച്ചുവരുക(യായിരുന്നോ)

അവന്‍ അവരെയെല്ലാം ഒരുമിച്ചുകൂട്ടുന്ന നാളിനെക്കുറിച്ചോര്‍ക്കുക. പിന്നെയവന്‍ മലക്കുകളോട് ചോദിക്കും: ''നിങ്ങളെയാണോ ഇവര്‍ പൂജിച്ചിരുന്നത്?''

തഫ്സീര്‍