Skip to main content

وَنُفِخَ فِى الصُّوْرِ فَاِذَا هُمْ مِّنَ الْاَجْدَاثِ اِلٰى رَبِّهِمْ يَنْسِلُوْنَ  ( يس: ٥١ )

wanufikha
وَنُفِخَ
ഊതപ്പെടും
fī l-ṣūri
فِى ٱلصُّورِ
കൊമ്പില്‍, കാഹളത്തില്‍
fa-idhā hum
فَإِذَا هُم
അപ്പോള്‍ അവരതാ
mina l-ajdāthi
مِّنَ ٱلْأَجْدَاثِ
ഖബ്റ് (ശവക്കുഴി, ശ്മശാനം) കളില്‍നിന്ന്
ilā rabbihim
إِلَىٰ رَبِّهِمْ
തങ്ങളുടെ റബ്ബിങ്കലേക്കു
yansilūna
يَنسِلُونَ
ബദ്ധപ്പെട്ടുവരുന്നു

കാഹളത്തില്‍ ഊതപ്പെടും. അപ്പോഴിവര്‍ കുഴിമാടങ്ങളില്‍നിന്ന് തങ്ങളുടെ നാഥങ്കലേക്ക് കുതിച്ചോടും.

തഫ്സീര്‍

قَالُوْا يٰوَيْلَنَا مَنْۢ بَعَثَنَا مِنْ مَّرْقَدِنَا ۜهٰذَا مَا وَعَدَ الرَّحْمٰنُ وَصَدَقَ الْمُرْسَلُوْنَ  ( يس: ٥٢ )

qālū
قَالُوا۟
അവര്‍ പറയും
yāwaylanā
يَٰوَيْلَنَا
ഞങ്ങളുടെ നാശമേ, കഷ്ടമേ
man baʿathanā
مَنۢ بَعَثَنَا
ഞങ്ങളെ എഴുന്നേല്‍പ്പിച്ചതാരാണ്‌
min marqadinā
مِن مَّرْقَدِنَاۗۜ
ഞങ്ങള്‍ ഉറങ്ങുന്നിടത്തുനിന്നു
hādhā
هَٰذَا
ഇതു
mā waʿada
مَا وَعَدَ
വാഗ്ദാനം ചെയ്തതാണ്
l-raḥmānu
ٱلرَّحْمَٰنُ
പരമകാരുണികന്‍
waṣadaqa
وَصَدَقَ
സത്യം പറയുകയും ചെയ്തു
l-mur'salūna
ٱلْمُرْسَلُونَ
മുര്‍സലുകള്‍

അവര്‍ പറയും: ''നമ്മുടെ നാശമേ, നമ്മുടെ ഉറക്കത്തില്‍ നിന്ന് നമ്മെ ഉണര്‍ത്തി എഴുന്നേല്‍പിച്ചത് ആരാണ്? ഇത് ആ പരമ കാരുണികന്‍ വാഗ്ദാനം ചെയ്തതാണല്ലോ. ദൈവദൂതന്മാര്‍ പറഞ്ഞത് സത്യംതന്നെ.''

തഫ്സീര്‍

اِنْ كَانَتْ اِلَّا صَيْحَةً وَّاحِدَةً فَاِذَا هُمْ جَمِيْعٌ لَّدَيْنَا مُحْضَرُوْنَ  ( يس: ٥٣ )

in kānat
إِن كَانَتْ
അതായിരിക്കയില്ല
illā ṣayḥatan wāḥidatan
إِلَّا صَيْحَةً وَٰحِدَةً
ഒരേ ഘോരശബ്ദമല്ലാതെ
fa-idhā hum
فَإِذَا هُمْ
അപ്പോള്‍ അവരതാ
jamīʿun
جَمِيعٌ
മുഴുവനും
ladaynā
لَّدَيْنَا
നമ്മുടെ അടുക്കല്‍
muḥ'ḍarūna
مُحْضَرُونَ
ഹാജരാക്കപ്പെട്ടവരായിരിക്കും

അതൊരു ഘോരശബ്ദം മാത്രമായിരിക്കും. അപ്പോഴേക്കും അവരതാ ഒന്നടങ്കം നമ്മുടെ സന്നിധിയില്‍ ഹാജരാക്കപ്പെടുന്നു.

തഫ്സീര്‍

فَالْيَوْمَ لَا تُظْلَمُ نَفْسٌ شَيْـًٔا وَّلَا تُجْزَوْنَ اِلَّا مَا كُنْتُمْ تَعْمَلُوْنَ  ( يس: ٥٤ )

fal-yawma
فَٱلْيَوْمَ
അന്ന്, ആ ദിവസം
lā tuẓ'lamu
لَا تُظْلَمُ
അനീതി (അക്രമം) ചെയ്യപ്പെടുകയില്ല
nafsun
نَفْسٌ
ഒരു ദേഹവും, ഒരാളോടും
shayan
شَيْـًٔا
ഒട്ടും, യാതൊന്നും
walā tuj'zawna
وَلَا تُجْزَوْنَ
നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുകയുമില്ല
illā mā
إِلَّا مَا
യാതൊന്നിന്നല്ലാതെ
kuntum taʿmalūna
كُنتُمْ تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായ

അന്നാളില്‍ ആരോടും അല്‍പവും അനീതി ഉണ്ടാവില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനുള്ള പ്രതിഫലമാണ് നിങ്ങള്‍ക്കുണ്ടാവുക.

തഫ്സീര്‍

اِنَّ اَصْحٰبَ الْجَنَّةِ الْيَوْمَ فِيْ شُغُلٍ فٰكِهُوْنَ ۚ   ( يس: ٥٥ )

inna aṣḥāba l-janati
إِنَّ أَصْحَٰبَ ٱلْجَنَّةِ
നിശ്ചയമായും സ്വര്‍ഗ്ഗക്കാര്‍
l-yawma
ٱلْيَوْمَ
അന്ന്
fī shughulin
فِى شُغُلٍ
ഓരോ ജോലിയില്‍, ഏര്‍പ്പാടില്‍
fākihūna
فَٰكِهُونَ
സുഖമാസ്വദിക്കുന്ന (ആനന്ദിക്കുന്ന) വരായിരിക്കും

സംശയംവേണ്ട; അന്ന് സ്വര്‍ഗാവകാശികള്‍ ഓരോ പ്രവൃത്തികളിലായി പരമാനന്ദത്തിലായിരിക്കും.

തഫ്സീര്‍

هُمْ وَاَزْوَاجُهُمْ فِيْ ظِلٰلٍ عَلَى الْاَرَاۤىِٕكِ مُتَّكِـُٔوْنَ ۚ   ( يس: ٥٦ )

hum
هُمْ
അവര്‍
wa-azwājuhum
وَأَزْوَٰجُهُمْ
അവരുടെ ഇണകളും (ഭാര്യാഭര്‍ത്താക്കള്‍)
fī ẓilālin
فِى ظِلَٰلٍ
തണലുകളില്‍
ʿalā l-arāiki
عَلَى ٱلْأَرَآئِكِ
അലംകൃത കട്ടിലു (സോഫ) കളില്‍
muttakiūna
مُتَّكِـُٔونَ
ചാരി ഇരിക്കുന്നവരായിരിക്കും

അവരും അവരുടെ ഇണകളും സ്വര്‍ഗത്തണലുകളില്‍ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും.

തഫ്സീര്‍

لَهُمْ فِيْهَا فَاكِهَةٌ وَّلَهُمْ مَّا يَدَّعُوْنَ ۚ   ( يس: ٥٧ )

lahum fīhā
لَهُمْ فِيهَا
അതില്‍ അവര്‍ക്കുണ്ട്
fākihatun
فَٰكِهَةٌ
(സുഖഭോജനത്തിനുള്ള) പഴങ്ങള്‍, ഫലവര്‍ഗ്ഗം
walahum
وَلَهُم
അവര്‍ക്കുണ്ടുതാനും
mā yaddaʿūna
مَّا يَدَّعُونَ
അവര്‍ ആവശ്യപ്പെടുന്നത്

അവര്‍ക്കവിടെ രുചികരമായ പഴങ്ങളുണ്ട്. അവരാവശ്യപ്പെടുന്നതെന്തും അവിടെ കിട്ടും.

തഫ്സീര്‍

سَلٰمٌۗ قَوْلًا مِّنْ رَّبٍّ رَّحِيْمٍ  ( يس: ٥٨ )

salāmun
سَلَٰمٌ
സലാം, സമാധാനശാന്തി
qawlan
قَوْلًا
വചനം, വാക്ക് (തന്നെ)
min rabbin
مِّن رَّبٍّ
ഒരു രക്ഷിതാവില്‍നിന്നുള്ള
raḥīmin
رَّحِيمٍ
കരുണാനിധിയായ

സലാം - സമാധാനം - ഇതായിരിക്കും ദയാപരനായ നാഥനില്‍നിന്ന് അവര്‍ക്കുള്ള അഭിവാദ്യം.

തഫ്സീര്‍

وَامْتَازُوا الْيَوْمَ اَيُّهَا الْمُجْرِمُوْنَ  ( يس: ٥٩ )

wa-im'tāzū
وَٱمْتَٰزُوا۟
വേറിടുവിന്‍
l-yawma
ٱلْيَوْمَ
ഇന്ന്
ayyuhā l-muj'rimūna
أَيُّهَا ٱلْمُجْرِمُونَ
ഹേ കുറ്റവാളികളെ

'കുറ്റവാളികളേ, നിങ്ങളിന്ന് വേറെ മാറിനില്‍ക്കുക.'

തഫ്സീര്‍

اَلَمْ اَعْهَدْ اِلَيْكُمْ يٰبَنِيْٓ اٰدَمَ اَنْ لَّا تَعْبُدُوا الشَّيْطٰنَۚ اِنَّهٗ لَكُمْ عَدُوٌّ مُّبِيْنٌ   ( يس: ٦٠ )

alam aʿhad
أَلَمْ أَعْهَدْ
ഞാന്‍ ആജ്ഞ, (കല്പന) നല്‍കിയില്ലേ
ilaykum
إِلَيْكُمْ
നിങ്ങള്‍ക്കു, നിങ്ങളിലേക്കു
yābanī ādama
يَٰبَنِىٓ ءَادَمَ
ആദമിന്റെ മക്കളേ, സന്തതികളേ
an lā taʿbudū
أَن لَّا تَعْبُدُوا۟
നിങ്ങള്‍ ആരാധിക്കരുതെന്നു
l-shayṭāna
ٱلشَّيْطَٰنَۖ
പിശാചിനെ
innahu lakum
إِنَّهُۥ لَكُمْ
നിശ്ചയമായും അവന്‍ നിങ്ങള്‍ക്കു
ʿaduwwun mubīnun
عَدُوٌّ مُّبِينٌ
പ്രത്യക്ഷശത്രുവാണ്

ആദം സന്തതികളേ, ഞാന്‍ നിങ്ങളെ ഉപദേശിച്ചിരുന്നില്ലേ, ചെകുത്താന് വഴിപ്പെടരുതെന്ന്; അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണെന്ന്.

തഫ്സീര്‍