Skip to main content

وَلِلّٰهِ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ وَلَقَدْ وَصَّيْنَا الَّذِيْنَ اُوْتُوا الْكِتٰبَ مِنْ قَبْلِكُمْ وَاِيَّاكُمْ اَنِ اتَّقُوا اللّٰهَ ۗوَاِنْ تَكْفُرُوْا فَاِنَّ لِلّٰهِ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِۗ وَكَانَ اللّٰهُ غَنِيًّا حَمِيْدًا   ( النساء: ١٣١ )

walillahi
وَلِلَّهِ
അല്ലാഹുവിനുളളതാണ്
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുളളതും
wamā fī l-arḍi
وَمَا فِى ٱلْأَرْضِۗ
ഭൂമിയിലുളളതും
walaqad waṣṣaynā
وَلَقَدْ وَصَّيْنَا
തീര്‍ച്ചയായും നാം വസ്വിയ്യത്ത് ചെയ്തിട്ടുണ്ട്
alladhīna ūtū
ٱلَّذِينَ أُوتُوا۟
നല്‍കപ്പെട്ടവരോട്
l-kitāba
ٱلْكِتَٰبَ
(വേദ) ഗ്രന്ഥം
min qablikum
مِن قَبْلِكُمْ
നിങ്ങളുടെ മുമ്പ്,
wa-iyyākum
وَإِيَّاكُمْ
നിങ്ങളോടും
ani ittaqū
أَنِ ٱتَّقُوا۟
നിങ്ങള്‍ സൂക്ഷിക്കണമെന്ന്
l-laha
ٱللَّهَۚ
അല്ലാഹുവിനെ
wa-in takfurū
وَإِن تَكْفُرُوا۟
നിങ്ങള്‍ അവിശ്വസിക്കുന്നുവെങ്കില്‍
fa-inna lillahi
فَإِنَّ لِلَّهِ
എന്നാല്‍ നിശ്ചയമായും അല്ലാഹുവിനാണ്
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുളളതും
wamā fī l-arḍi
وَمَا فِى ٱلْأَرْضِۚ
ഭൂമിയിലുളളതും
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
ghaniyyan
غَنِيًّا
ധന്യന്‍, അനാശ്രയന്‍
ḥamīdan
حَمِيدًا
സ്തുത്യര്‍ഹന്‍, സ്തുതിക്കപ്പെടുന്നവന്‍

ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. അല്ലാഹുവെ സൂക്ഷിച്ചു ജീവിക്കണമെന്ന് നിങ്ങള്‍ക്കുമുമ്പെ വേദം നല്‍കപ്പെട്ടവരോടും നിങ്ങളോടും നാം ഉപദേശിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ വേണ്ട. എന്തെന്നാല്‍ ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. അല്ലാഹു അന്യാശ്രയമാവശ്യമില്ലാത്തവനാണ്. സ്തുത്യര്‍ഹനും.

തഫ്സീര്‍

وَلِلّٰهِ مَا فِى السَّمٰوٰتِ وَمَا فِى الْاَرْضِ ۗوَكَفٰى بِاللّٰهِ وَكِيْلًا   ( النساء: ١٣٢ )

walillahi
وَلِلَّهِ
അല്ലാഹുവിനാണ്
mā fī l-samāwāti
مَا فِى ٱلسَّمَٰوَٰتِ
ആകാശങ്ങളിലുളളതും
wamā fī l-arḍi
وَمَا فِى ٱلْأَرْضِۚ
ഭൂമിയിലുളളതും
wakafā bil-lahi
وَكَفَىٰ بِٱللَّهِ
അല്ലാഹു (തന്നെ) മതി
wakīlan
وَكِيلًا
ഏറ്റെടുക്കുന്നവനായി, ഏല്‍പ്പിക്കപ്പെടുന്നവന്‍

ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി.

തഫ്സീര്‍

اِنْ يَّشَأْ يُذْهِبْكُمْ اَيُّهَا النَّاسُ وَيَأْتِ بِاٰخَرِيْنَۗ وَكَانَ اللّٰهُ عَلٰى ذٰلِكَ قَدِيْرًا   ( النساء: ١٣٣ )

in yasha
إِن يَشَأْ
അവന്‍ ഉദ്ദേശിക്കുന്ന പക്ഷം
yudh'hib'kum
يُذْهِبْكُمْ
നിങ്ങളെ പോക്കിക്കളയും (നീക്കം ചെയ്യും)
ayyuhā l-nāsu
أَيُّهَا ٱلنَّاسُ
മനുഷ്യരേ
wayati
وَيَأْتِ
വരുകയും ചെയ്യും
biākharīna
بِـَٔاخَرِينَۚ
വേറൊരു കൂട്ടരെകൊണ്ടു
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നുതാനും
ʿalā dhālika
عَلَىٰ ذَٰلِكَ
അതിന്, അതിന്‍റെ മേല്‍
qadīran
قَدِيرًا
കഴിവുളളവന്‍

ജനങ്ങളേ, അല്ലാഹു ഇഛിക്കുകയാണെങ്കില്‍ അവന്‍ നിങ്ങളെ ഇല്ലാതാക്കും. പകരം മറ്റൊരു കൂട്ടരെ കൊണ്ടുവരും. അല്ലാഹു അതിനൊക്കെ കഴിവുറ്റവനാണ്.

തഫ്സീര്‍

مَنْ كَانَ يُرِيْدُ ثَوَابَ الدُّنْيَا فَعِنْدَ اللّٰهِ ثَوَابُ الدُّنْيَا وَالْاٰخِرَةِ ۗوَكَانَ اللّٰهُ سَمِيْعًاۢ بَصِيْرًا ࣖ   ( النساء: ١٣٤ )

man kāna
مَّن كَانَ
ആരെങ്കിലും ആയാല്‍
yurīdu
يُرِيدُ
ഉദ്ദേശിക്കുന്നു
thawāba l-dun'yā
ثَوَابَ ٱلدُّنْيَا
ഇഹത്തിലെ പ്രതിഫലം
faʿinda l-lahi
فَعِندَ ٱللَّهِ
എന്നാല്‍ അല്ലാഹുവിന്‍റെ പക്കലുണ്ട്
thawābu l-dun'yā
ثَوَابُ ٱلدُّنْيَا
ഇഹത്തിലെ പ്രതിഫലം
wal-ākhirati
وَٱلْءَاخِرَةِۚ
പരത്തിലെയും
wakāna l-lahu
وَكَانَ ٱللَّهُ
അല്ലാഹു ആകുന്നു
samīʿan
سَمِيعًۢا
കേള്‍ക്കുന്നവന്‍
baṣīran
بَصِيرًا
കാണുന്നവന്‍

ഇഹലോകത്തിലെ പ്രതിഫലമാഗ്രഹിക്കുന്നവര്‍ ഓര്‍ക്കുക: ഇഹലോകത്തെ പ്രതിഫലവും പരലോകത്തെ പ്രതിഫലവും അല്ലാഹുവിന്റെ അടുക്കലാണ്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْا كُوْنُوْا قَوَّامِيْنَ بِالْقِسْطِ شُهَدَاۤءَ لِلّٰهِ وَلَوْ عَلٰٓى اَنْفُسِكُمْ اَوِ الْوَالِدَيْنِ وَالْاَقْرَبِيْنَ ۚ اِنْ يَّكُنْ غَنِيًّا اَوْ فَقِيْرًا فَاللّٰهُ اَوْلٰى بِهِمَاۗ فَلَا تَتَّبِعُوا الْهَوٰٓى اَنْ تَعْدِلُوْا ۚ وَاِنْ تَلْوٗٓا اَوْ تُعْرِضُوْا فَاِنَّ اللّٰهَ كَانَ بِمَا تَعْمَلُوْنَ خَبِيْرًا   ( النساء: ١٣٥ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟
വിശ്വസിച്ചവരേ
kūnū
كُونُوا۟
നിങ്ങളായിരിക്കുവിന്‍
qawwāmīna
قَوَّٰمِينَ
ശരിക്കും നിലകൊളളുന്നവര്‍, നിലനിര്‍ത്തിപ്പോരുന്നവര്‍
bil-qis'ṭi
بِٱلْقِسْطِ
നീതിമുറയനുസരിച്ച്, നീതി മുറയെ
shuhadāa
شُهَدَآءَ
സാക്ഷികളായി കൊണ്ട്
lillahi
لِلَّهِ
അല്ലാഹുവിനുവേണ്ടി
walaw ʿalā anfusikum
وَلَوْ عَلَىٰٓ أَنفُسِكُمْ
നിങ്ങളുടെ ദേഹങ്ങളുടെ (സ്വന്തങ്ങളുടെ) മേല്‍ (എതിരില്‍) ആയിരുന്നാലും
awi l-wālidayni
أَوِ ٱلْوَٰلِدَيْنِ
അല്ലെങ്കില്‍ മാതാപിതാക്കളുടെ
wal-aqrabīna
وَٱلْأَقْرَبِينَۚ
ഏറ്റം അടുത്തവരുടെ (അടുത്ത കുടുംബങ്ങളുടെ) യും
in yakun
إِن يَكُنْ
അവന്‍ (അയാള്‍) ആയിരുന്നാല്‍
ghaniyyan
غَنِيًّا
ധനികന്‍
aw faqīran
أَوْ فَقِيرًا
അല്ലെങ്കില്‍ ദരിദ്രന്‍
fal-lahu
فَٱللَّهُ
എന്നാല്‍ (അപ്പോള്‍) അല്ലാഹു
awlā
أَوْلَىٰ
ഏറ്റവും ബന്ധപ്പെട്ടവനാണ്
bihimā
بِهِمَاۖ
അവര്‍ രണ്ടാളുമായും, രണ്ടാളെകുറിച്ചും
falā tattabiʿū
فَلَا تَتَّبِعُوا۟
അതിനാല്‍ നിങ്ങള്‍ പിന്‍പറ്റരുത്
l-hawā
ٱلْهَوَىٰٓ
ഇച്ഛയെ
an taʿdilū
أَن تَعْدِلُوا۟ۚ
നിങ്ങള്‍ നീതിപാലിക്കുന്നതിനു (വിഘാതമായി), നീതി പാലിക്കുന്നതു വിട്ട്
wa-in talwū
وَإِن تَلْوُۥٓا۟
നിങ്ങള്‍ വളച്ചു (തിരിച്ചു) കളയുന്ന പക്ഷം
aw tuʿ'riḍū
أَوْ تُعْرِضُوا۟
അല്ലെങ്കില്‍ നിങ്ങള്‍ തിരിഞ്ഞു കളയുക (അവഗണിക്കുക)യോ
fa-inna l-laha
فَإِنَّ ٱللَّهَ
എന്നാല്‍ നിശ്ചയമായും അല്ലാഹു
kāna
كَانَ
ആകുന്നു
bimā taʿmalūna
بِمَا تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി
khabīran
خَبِيرًا
സൂക്ഷ്മജ്ഞാനി

വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടത്തി അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല. ഇരുകൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില്‍ അറിയുക. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു.

തഫ്സീര്‍

يٰٓاَيُّهَا الَّذِيْنَ اٰمَنُوْٓا اٰمِنُوْا بِاللّٰهِ وَرَسُوْلِهٖ وَالْكِتٰبِ الَّذِيْ نَزَّلَ عَلٰى رَسُوْلِهٖ وَالْكِتٰبِ الَّذِيْٓ اَنْزَلَ مِنْ قَبْلُ ۗوَمَنْ يَّكْفُرْ بِاللّٰهِ وَمَلٰۤىِٕكَتِهٖ وَكُتُبِهٖ وَرُسُلِهٖ وَالْيَوْمِ الْاٰخِرِ فَقَدْ ضَلَّ ضَلٰلًا ۢ بَعِيْدًا   ( النساء: ١٣٦ )

yāayyuhā alladhīna āmanū
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟
ഹേ, വിശ്വസിച്ചവരേ
āminū
ءَامِنُوا۟
നിങ്ങള്‍ വിശ്വസിക്കുവിന്‍
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
warasūlihi
وَرَسُولِهِۦ
അവന്‍റെ റസൂലിലും
wal-kitābi
وَٱلْكِتَٰبِ
ഗ്രന്ഥത്തിലും
alladhī nazzala
ٱلَّذِى نَزَّلَ
അവന്‍ അവതരിപ്പിച്ച
ʿalā rasūlihi
عَلَىٰ رَسُولِهِۦ
അവന്‍റെ റസൂലിന്‍റെ മേല്‍
wal-kitābi
وَٱلْكِتَٰبِ
യാതൊരു ഗ്രന്ഥത്തിലും
alladhī anzala
ٱلَّذِىٓ أَنزَلَ
അവന്‍ ഇറക്കിയ
min qablu
مِن قَبْلُۚ
മുമ്പ്
waman yakfur
وَمَن يَكْفُرْ
ആര്‍ അവിശ്വസിക്കുന്നുവോ, ആരെങ്കിലും അവിശ്വസിക്കുന്നപക്ഷം
bil-lahi
بِٱللَّهِ
അല്ലാഹുവില്‍
wamalāikatihi
وَمَلَٰٓئِكَتِهِۦ
അവന്‍റെ മലക്കുകളിലും
wakutubihi
وَكُتُبِهِۦ
അവന്‍റെ ഗ്രന്ഥങ്ങളിലും
warusulihi
وَرُسُلِهِۦ
അവന്‍റെ റസൂലുകളിലും
wal-yawmi l-ākhiri
وَٱلْيَوْمِ ٱلْءَاخِرِ
അന്ത്യ ദിനത്തിലും
faqad ḍalla
فَقَدْ ضَلَّ
എന്നാല്‍ തീര്‍ച്ചയായും അവന്‍ പിഴച്ചു
ḍalālan
ضَلَٰلًۢا
ഒരു വഴിപ്പിഴവ്
baʿīdan
بَعِيدًا
വിദൂരമായ

വിശ്വസിച്ചവരേ, അല്ലാഹു, അവന്റെ ദൂതന്‍, തന്റെ ദൂതന് അവനവതരിപ്പിച്ച വേദപുസ്തകം, അതിനുമുമ്പ് അവനവതരിപ്പിച്ച വേദപുസ്തകം; എല്ലാറ്റിലും നിങ്ങള്‍ വിശ്വസിക്കുക. അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും അന്ത്യദിനത്തിലും വിശ്വസിക്കാത്തവര്‍ ഉറപ്പായും ദുര്‍മാര്‍ഗത്തില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു.

തഫ്സീര്‍

اِنَّ الَّذِيْنَ اٰمَنُوْا ثُمَّ كَفَرُوْا ثُمَّ اٰمَنُوْا ثُمَّ كَفَرُوْا ثُمَّ ازْدَادُوْا كُفْرًا لَّمْ يَكُنِ اللّٰهُ لِيَغْفِرَ لَهُمْ وَلَا لِيَهْدِيَهُمْ سَبِيْلًاۗ   ( النساء: ١٣٧ )

inna alladhīna
إِنَّ ٱلَّذِينَ
നിശ്ചയമായും യാതൊരു കൂട്ടര്‍
āmanū
ءَامَنُوا۟
അവര്‍ വിശ്വസിച്ചു, വിശ്വസിച്ച
thumma kafarū
ثُمَّ كَفَرُوا۟
പിന്നെ അവര്‍ അവിശ്വസിച്ചു
thumma āmanū
ثُمَّ ءَامَنُوا۟
പിന്നീട് വിശ്വസിച്ചു
thumma kafarū
ثُمَّ كَفَرُوا۟
പിന്നെ(യും) അവിശ്വസിച്ചു
thumma iz'dādū
ثُمَّ ٱزْدَادُوا۟
പിന്നെ അവര്‍ വര്‍ദ്ധിച്ചു, ഏറി
kuf'ran
كُفْرًا
അവിശ്വാസം (അവിശ്വാസത്തില്‍)
lam yakuni l-lahu
لَّمْ يَكُنِ ٱللَّهُ
അല്ലാഹു ഇല്ല, ആകുകയില്ല
liyaghfira
لِيَغْفِرَ
പൊറുക്കുവാന്‍ (പൊറുക്കുകയേ ഇല്ല)
lahum
لَهُمْ
അവര്‍ക്ക്
walā liyahdiyahum
وَلَا لِيَهْدِيَهُمْ
അവരെ ചേര്‍ക്കുവാനും (നയിക്കുവാനും- കാണിച്ചു കൊടുക്കുവാനും) ഇല്ല
sabīlan
سَبِيلًۢا
വഴി, മാര്‍ഗം

വിശ്വസിക്കുക, പിന്നെ അവിശ്വസിക്കുക, വീണ്ടും വിശ്വസിക്കുക, പിന്നെയും അവിശ്വസിക്കുക, പിന്നെ അവിശ്വാസം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുക; ഇങ്ങനെ ചെയ്തവര്‍ക്ക് അല്ലാഹു ഒരിക്കലും മാപ്പേകുകയില്ല. അവരെ അവന്‍ നേര്‍വഴിയിലാക്കുകയുമില്ല.

തഫ്സീര്‍

بَشِّرِ الْمُنٰفِقِيْنَ بِاَنَّ لَهُمْ عَذَابًا اَلِيْمًاۙ  ( النساء: ١٣٨ )

bashiri
بَشِّرِ
നീ സന്തോഷവാര്‍ത്ത അറിയിക്കുക
l-munāfiqīna
ٱلْمُنَٰفِقِينَ
കപടവിശ്വാസികള്‍ക്ക്
bi-anna lahum
بِأَنَّ لَهُمْ
അവര്‍ക്കുണ്ടെന്ന്
ʿadhāban
عَذَابًا
ശിക്ഷ
alīman
أَلِيمًا
വേദനയേറിയ

കപടവിശ്വാസികള്‍ക്ക് നോവേറിയ ശിക്ഷയുണ്ടെന്ന് അവരെ 'സുവാര്‍ത്ത' അറിയിക്കുക.

തഫ്സീര്‍

ۨالَّذِيْنَ يَتَّخِذُوْنَ الْكٰفِرِيْنَ اَوْلِيَاۤءَ مِنْ دُوْنِ الْمُؤْمِنِيْنَ ۗ اَيَبْتَغُوْنَ عِنْدَهُمُ الْعِزَّةَ فَاِنَّ الْعِزَّةَ لِلّٰهِ جَمِيْعًاۗ  ( النساء: ١٣٩ )

alladhīna
ٱلَّذِينَ
(അതായത്) യാതൊരു കൂട്ടര്‍
yattakhidhūna
يَتَّخِذُونَ
ആക്കുന്ന, അവര്‍ സ്വീകരിക്കും
l-kāfirīna
ٱلْكَٰفِرِينَ
അവിശ്വാസികളെ
awliyāa
أَوْلِيَآءَ
മിത്രങ്ങള്‍, ബന്ധുക്കള്‍, കാര്യകര്‍ത്താക്കള്‍
min dūni
مِن دُونِ
കൂടാതെ, അല്ലാതെ
l-mu'minīna
ٱلْمُؤْمِنِينَۚ
സത്യവിശ്വാസികളെ
ayabtaghūna
أَيَبْتَغُونَ
അവര്‍ തേടുകയോ, അന്വേഷിക്കുകയാണോ
ʿindahumu
عِندَهُمُ
അവരുടെ അടുക്കല്‍
l-ʿizata
ٱلْعِزَّةَ
പ്രതാപം, വീര്യം
fa-inna l-ʿizata
فَإِنَّ ٱلْعِزَّةَ
എന്നാല്‍ നിശ്ചയമായും പ്രതാപം
lillahi
لِلَّهِ
അല്ലാഹുവിനാണ്
jamīʿan
جَمِيعًا
മുഴുവനും

സത്യവിശ്വാസികളെ വെടിഞ്ഞ് സത്യനിഷേധികളെ കൈകാര്യകര്‍ത്താക്കളായി സ്വീകരിക്കുന്നവരാണവര്‍. സത്യനിഷേധികളുടെ അടുത്തുചെന്ന് അന്തസ്സ് നേടിയെടുക്കാമെന്ന് അവര്‍ കരുതുന്നുവോ? എന്നാല്‍ അറിയുക: അന്തസ്സൊക്കെയും അല്ലാഹുവിന്റെ അധീനതയിലാണ്.

തഫ്സീര്‍

وَقَدْ نَزَّلَ عَلَيْكُمْ فِى الْكِتٰبِ اَنْ اِذَا سَمِعْتُمْ اٰيٰتِ اللّٰهِ يُكْفَرُ بِهَا وَيُسْتَهْزَاُ بِهَا فَلَا تَقْعُدُوْا مَعَهُمْ حَتّٰى يَخُوْضُوْا فِيْ حَدِيْثٍ غَيْرِهٖٓ ۖ اِنَّكُمْ اِذًا مِّثْلُهُمْ ۗ اِنَّ اللّٰهَ جَامِعُ الْمُنٰفِقِيْنَ وَالْكٰفِرِيْنَ فِيْ جَهَنَّمَ جَمِيْعًاۙ   ( النساء: ١٤٠ )

waqad nazzala
وَقَدْ نَزَّلَ
അവന്‍ ഇറക്കിയിട്ടുമുണ്ട്, ഇറക്കിയിട്ടുണ്ടല്ലോ
ʿalaykum
عَلَيْكُمْ
നിങ്ങളുടെമേല്‍, നിങ്ങള്‍ക്ക്
fī l-kitābi
فِى ٱلْكِتَٰبِ
(വേദ) ഗ്രന്ഥത്തില്‍
an idhā
أَنْ إِذَا
അതായത്, എന്ന്
samiʿ'tum
سَمِعْتُمْ
നിങ്ങള്‍ കേട്ടാല്‍
āyāti l-lahi
ءَايَٰتِ ٱللَّهِ
അല്ലാഹുവിന്‍റെ ആയത്തുകളെ
yuk'faru bihā
يُكْفَرُ بِهَا
അതില്‍ (അവയില്‍) അവിശ്വസിക്കപ്പെടുന്നതായി
wayus'tahza-u bihā
وَيُسْتَهْزَأُ بِهَا
അതിനെപ്പറ്റി പരിഹാസം കൊളളുന്ന തായും, അത് പരിഹസിക്കപ്പെടുന്നതായും
falā taqʿudū
فَلَا تَقْعُدُوا۟
എന്നാല്‍ നിങ്ങള്‍ ഇരിക്കരുത് (എന്ന്)
maʿahum
مَعَهُمْ
അവരോടുകൂടെ
ḥattā yakhūḍū
حَتَّىٰ يَخُوضُوا۟
അവര്‍ ഏര്‍പ്പെടുന്നത് (പ്രവേശിക്കും) വരെ
fī ḥadīthin
فِى حَدِيثٍ
ഒരു വര്‍ത്തമാനത്തില്‍
ghayrihi
غَيْرِهِۦٓۚ
അതല്ലാത്ത (വേറെ)
innakum idhan
إِنَّكُمْ إِذًا
നിശ്ചയമായും അപ്പോള്‍ (എന്നാല്‍) നിങ്ങള്‍
mith'luhum
مِّثْلُهُمْۗ
അവരെപ്പോലെയാണ്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
jāmiʿu
جَامِعُ
ഒരുമിച്ചുകൂട്ടുന്നവനാണ്
l-munāfiqīna
ٱلْمُنَٰفِقِينَ
കപടവിശ്വാസികളെ
wal-kāfirīna
وَٱلْكَٰفِرِينَ
അവിശ്വാസികളെയും
fī jahannama
فِى جَهَنَّمَ
ജഹന്നമില്‍
jamīʿan
جَمِيعًا
മുഴുവനും, എല്ലാവരെയും

അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുന്നതും നിന്ദിക്കുന്നതും നിങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യുന്നവര്‍ മറ്റു വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടും വരെ അവരോടൊപ്പം ഇരിക്കരുതെന്ന് ഈ വേദപുസ്തകത്തില്‍ നാം നിങ്ങളോടു നിര്‍ദേശിച്ചതാണല്ലോ. അങ്ങനെ ചെയ്താല്‍ നിങ്ങളും അവരെപ്പോലെയാകും. അല്ലാഹു കപടവിശ്വാസികളെയും സത്യനിഷേധികളെയും ഒന്നാകെ നരകത്തില്‍ ഒരുക്കൂട്ടുക തന്നെ ചെയ്യും; തീര്‍ച്ച.

തഫ്സീര്‍