Skip to main content

۞ وَيٰقَوْمِ مَا لِيْٓ اَدْعُوْكُمْ اِلَى النَّجٰوةِ وَتَدْعُوْنَنِيْٓ اِلَى النَّارِۗ  ( غافر: ٤١ )

wayāqawmi
وَيَٰقَوْمِ
എന്റെ ജനങ്ങളേ
mā lī
مَا لِىٓ
എനിക്കെന്താണ്(എന്ത് പറ്റി)
adʿūkum
أَدْعُوكُمْ
ഞാൻ നിങ്ങളെ ക്ഷണി(വിളി)ക്കുന്നു
ilā l-najati
إِلَى ٱلنَّجَوٰةِ
രക്ഷയിലേക്ക്, മുക്തിയിലേക്ക്
watadʿūnanī
وَتَدْعُونَنِىٓ
നിങ്ങള്‍ എന്നെ വിളിക്കുകയും ചെയ്യുന്നു
ilā l-nāri
إِلَى ٱلنَّارِ
നരകത്തിലേക്ക്

''എന്റെ ജനമേ, എന്തൊരവസ്ഥയാണെന്റേത്? ഞാന്‍ നിങ്ങളെ രക്ഷയിലേക്കു ക്ഷണിക്കുന്നു. നിങ്ങളെന്നെ നരകത്തിലേക്കും വിളിക്കുന്നു.

തഫ്സീര്‍

تَدْعُوْنَنِيْ لِاَكْفُرَ بِاللّٰهِ وَاُشْرِكَ بِهٖ مَا لَيْسَ لِيْ بِهٖ عِلْمٌ وَّاَنَا۠ اَدْعُوْكُمْ اِلَى الْعَزِيْزِ الْغَفَّارِ  ( غافر: ٤٢ )

tadʿūnanī
تَدْعُونَنِى
നിങ്ങൾ എന്നെ ക്ഷണിക്കുന്നു, വിളിക്കുന്നു
li-akfura
لِأَكْفُرَ
ഞാൻ അവിശ്വസിക്കുവാൻ
bil-lahi
بِٱللَّهِ
അല്ലാഹുവിൽ
wa-ush'rika bihi
وَأُشْرِكَ بِهِۦ
ഞാനവനോട് പങ്കു ചേർക്കുവാനും
مَا
യാതൊന്നിനെ
laysa lī
لَيْسَ لِى
എനിക്കില്ല
bihi ʿil'mun
بِهِۦ عِلْمٌ
അതിനെപ്പറ്റി ഒരു അറിവും
wa-anā adʿūkum
وَأَنَا۠ أَدْعُوكُمْ
ഞാനാകട്ടെ നിങ്ങളെ ക്ഷണിക്കുന്നു
ilā l-ʿazīzi
إِلَى ٱلْعَزِيزِ
പ്രതാപശാലിയിലേക്ക്
l-ghafāri
ٱلْغَفَّٰرِ
വളരെ പൊറുക്കുന്നവനായ

''ഞാന്‍ അല്ലാഹുവെ ധിക്കരിക്കണമെന്നും എനിക്കൊട്ടും അറിഞ്ഞുകൂടാത്തവയെ ഞാനവനില്‍ പങ്കുചേര്‍ക്കണമെന്നുമാണല്ലോ നിങ്ങളെന്നോടാവശ്യപ്പെടുന്നത്. ഞാന്‍ നിങ്ങളെ വിളിക്കുന്നതോ പ്രതാപിയും ഏറെ പൊറുക്കുന്നവനുമായ ദൈവത്തിലേക്കും.

തഫ്സീര്‍

لَا جَرَمَ اَنَّمَا تَدْعُوْنَنِيْٓ اِلَيْهِ لَيْسَ لَهٗ دَعْوَةٌ فِى الدُّنْيَا وَلَا فِى الْاٰخِرَةِ وَاَنَّ مَرَدَّنَآ اِلَى اللّٰهِ وَاَنَّ الْمُسْرِفِيْنَ هُمْ اَصْحٰبُ النَّارِ  ( غافر: ٤٣ )

lā jarama
لَا جَرَمَ
അല്ല - സ്ഥാപിതമായിരിക്കുന്നു (തീർച്ചപ്പെട്ടിരിക്കുന്നു) തെറ്റല്ല(സത്യം തന്നെ)
annamā tadʿūnanī ilayhi
أَنَّمَا تَدْعُونَنِىٓ إِلَيْهِ
നിങ്ങൾ എന്നെ യാതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതാണെന്ന്
laysa lahu
لَيْسَ لَهُۥ
അതിനില്ല (പാടില്ല - അർഹതയില്ല)
daʿwatun
دَعْوَةٌ
ക്ഷണം, വിളിച്ചു പ്രാർത്ഥിക്കൽ
fī l-dun'yā
فِى ٱلدُّنْيَا
ഇഹത്തിൽ
walā fī l-ākhirati
وَلَا فِى ٱلْءَاخِرَةِ
പരത്തിലും ഇല്ല
wa-anna maraddanā
وَأَنَّ مَرَدَّنَآ
നമ്മുടെ തിരിച്ചുചെല്ലൽ ആണെന്നും
ilā l-lahi
إِلَى ٱللَّهِ
അല്ലാഹുവിങ്കലേക്ക്
wa-anna l-mus'rifīna
وَأَنَّ ٱلْمُسْرِفِينَ
അതിരു കവിഞ്ഞവരാണെന്നും
hum
هُمْ
അവർ തന്നെ
aṣḥābu l-nāri
أَصْحَٰبُ ٱلنَّارِ
നരകത്തിന്റെ ആൾക്കാർ

''സംശയമില്ല; ഏതൊന്നിലേക്കാണോ നിങ്ങളെന്നെ ക്ഷണിച്ചുകൊണ്ടിരിക്കുന്നത് അതിന് ഇഹലോകത്ത് ഒരു സന്ദേശവും നല്‍കാനില്ല. പരലോകത്തുമില്ല. നമ്മുടെയൊക്കെ മടക്കം അല്ലാഹുവിങ്കലേക്കാണ്. തീര്‍ച്ചയായും അതിക്രമികള്‍ തന്നെയാണ് നരകാവകാശികള്‍.

തഫ്സീര്‍

فَسَتَذْكُرُوْنَ مَآ اَقُوْلُ لَكُمْۗ وَاُفَوِّضُ اَمْرِيْٓ اِلَى اللّٰهِ ۗاِنَّ اللّٰهَ بَصِيْرٌ ۢبِالْعِبَادِ  ( غافر: ٤٤ )

fasatadhkurūna
فَسَتَذْكُرُونَ
എന്നാൽ നിങ്ങൾ വഴിയെ ഓർത്തുകൊള്ളും
mā aqūlu
مَآ أَقُولُ
ഞാൻ പറയുന്നതു
lakum
لَكُمْۚ
നിങ്ങളോടു
wa-ufawwiḍu
وَأُفَوِّضُ
ഞാൻ വിട്ടുകൊടുക്കുക (ഭരമേൽപ്പിക്കുക)യും ചെയ്യുന്നു
amrī
أَمْرِىٓ
എന്റെ കാര്യം
ilā l-lahi
إِلَى ٱللَّهِۚ
അല്ലാഹുവിലേക്കു
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
baṣīrun
بَصِيرٌۢ
കണ്ടറിയുന്നവനാണ്
bil-ʿibādi
بِٱلْعِبَادِ
അടിയാൻമാരെപ്പറ്റി

''ഇപ്പോള്‍ ഞാന്‍ പറയുന്നത് പിന്നെയൊരിക്കല്‍ നിങ്ങളോര്‍ക്കുക തന്നെ ചെയ്യും. എന്റെ സര്‍വവും ഞാനിതാ അല്ലാഹുവില്‍ സമര്‍പ്പിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവന്റെ ദാസന്മാരെ സദാ കണ്ടുകൊണ്ടിരിക്കുന്നവനാണ്.''

തഫ്സീര്‍

فَوَقٰىهُ اللّٰهُ سَيِّاٰتِ مَا مَكَرُوْا وَحَاقَ بِاٰلِ فِرْعَوْنَ سُوْۤءُ الْعَذَابِۚ  ( غافر: ٤٥ )

fawaqāhu l-lahu
فَوَقَىٰهُ ٱللَّهُ
അപ്പോൾ (എന്നിട്ട്) അല്ലാഹു അദ്ദേഹത്തെ കാത്തു
sayyiāti mā
سَيِّـَٔاتِ مَا
യാതൊന്നിന്റെ തിന്മകളെ (കെടുതികളിൽ നിന്ന്)
makarū
مَكَرُوا۟ۖ
അവർ കുതന്ത്രം ചെയ്ത
waḥāqa
وَحَاقَ
വന്നിറങ്ങുക (വലയം ചെയ്യുക)യും ചെയ്തു
biāli fir'ʿawna
بِـَٔالِ فِرْعَوْنَ
ഫിർഔന്റെ ആൾക്കാരിൽ
sūu l-ʿadhābi
سُوٓءُ ٱلْعَذَابِ
കടുത്ത ശിക്ഷ

അപ്പോള്‍ അവരുണ്ടാക്കിയ കുതന്ത്രങ്ങളുടെ ദുരന്തങ്ങളില്‍ നിന്നെല്ലാം അല്ലാഹു അദ്ദേഹത്തെ രക്ഷിച്ചു. ഫറവോന്റെ ആള്‍ക്കാര്‍ കടുത്ത ശിക്ഷാവലയത്തിലകപ്പെടുകയും ചെയ്തു.

തഫ്സീര്‍

اَلنَّارُ يُعْرَضُوْنَ عَلَيْهَا غُدُوًّا وَّعَشِيًّا ۚوَيَوْمَ تَقُوْمُ السَّاعَةُ ۗ اَدْخِلُوْٓا اٰلَ فِرْعَوْنَ اَشَدَّ الْعَذَابِ  ( غافر: ٤٦ )

al-nāru
ٱلنَّارُ
നരകം, അഗ്നി
yuʿ'raḍūna
يُعْرَضُونَ
അവർ പ്രദർശിപ്പിക്കപ്പെടുന്നു
ʿalayhā
عَلَيْهَا
അതിൽ, അതിന്നടുക്കൽ
ghuduwwan
غُدُوًّا
രാവിലെ
waʿashiyyan
وَعَشِيًّاۖ
വൈകുന്നേരവും
wayawma taqūmu
وَيَوْمَ تَقُومُ
നിലകൊള്ളുന്ന (സംഭവിക്കുന്ന) ദിവസം
l-sāʿatu
ٱلسَّاعَةُ
അന്ത്യഘട്ടം (ഖിയാമത്തു)
adkhilū
أَدْخِلُوٓا۟
പ്രവേശിപ്പിക്കുവിൻ
āla fir'ʿawna
ءَالَ فِرْعَوْنَ
ഫിർഔന്റെ ആൾക്കാരെ
ashadda l-ʿadhābi
أَشَدَّ ٱلْعَذَابِ
ഏറ്റവും കഠിന ശിക്ഷയിൽ

കത്തിയാളുന്ന നരകത്തീ! രാവിലെയും വൈകുന്നേരവും അവരെ അതിനുമുമ്പില്‍ ഹാജരാക്കും. അന്ത്യസമയം വന്നെത്തുന്ന നാളില്‍ ഇങ്ങനെ ഒരു ഉത്തരവുണ്ടാകും: 'ഫറവോന്റെ ആളുകളെ കൊടിയ ശിക്ഷയിലേക്ക് തള്ളിവിടുക.'

തഫ്സീര്‍

وَاِذْ يَتَحَاۤجُّوْنَ فِى النَّارِ فَيَقُوْلُ الضُّعَفٰۤؤُ لِلَّذِيْنَ اسْتَكْبَرُوْٓا اِنَّا كُنَّا لَكُمْ تَبَعًا فَهَلْ اَنْتُمْ مُّغْنُوْنَ عَنَّا نَصِيْبًا مِّنَ النَّارِ  ( غافر: ٤٧ )

wa-idh yataḥājjūna
وَإِذْ يَتَحَآجُّونَ
അവർ അന്യോന്യം ന്യായവാദം ചെയ്യുന്ന സന്ദർഭം
fī l-nāri
فِى ٱلنَّارِ
നരകത്തിൽ (അഗ്നിയിൽ) വെച്ചു
fayaqūlu
فَيَقُولُ
അപ്പോൾ പറയും
l-ḍuʿafāu
ٱلضُّعَفَٰٓؤُا۟
ദുർബ്ബലന്മാർ, അശക്തർ
lilladhīna is'takbarū
لِلَّذِينَ ٱسْتَكْبَرُوٓا۟
അഹംഭാവം നടിച്ചവരോട്
innā kunnā
إِنَّا كُنَّا
നിശ്ചയമായും ഞങ്ങളായിരുന്നു
lakum tabaʿan
لَكُمْ تَبَعًا
നിങ്ങൾക്ക് അനുഗാമികൾ, നിങ്ങളെ പിൻപറ്റിക്കൊണ്ടു
fahal antum
فَهَلْ أَنتُم
ആകയാൽ നിങ്ങളാണോ
mugh'nūna ʿannā
مُّغْنُونَ عَنَّا
ഞങ്ങൾക്ക് ആവശ്യമില്ലാതാക്കുന്ന (ഒഴിവാക്കുന്ന)വർ
naṣīban
نَصِيبًا
ഒരു പങ്കു, വല്ല വിഹിതവും
mina l-nāri
مِّنَ ٱلنَّارِ
നരകത്തിൽ നിന്ന്

നരകത്തില്‍ അവര്‍ അന്യോന്യം കശപിശ കൂടുന്നതിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ. അപ്പോള്‍ ഭൂമിയില്‍ ദുര്‍ബലരായിരുന്നവര്‍ കേമന്മാരായി നടിച്ചിരുന്നവരോടു പറയും: ''തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ പിന്‍പറ്റിക്കഴിയുകയായിരുന്നു. അതിനാല്‍ ഞങ്ങളെ ഈ നരകശിക്ഷയില്‍ നിന്ന് അല്‍പമെങ്കിലും രക്ഷിക്കാന്‍ നിങ്ങള്‍ക്കാകുമോ?''

തഫ്സീര്‍

قَالَ الَّذِيْنَ اسْتَكْبَرُوْٓا اِنَّا كُلٌّ فِيْهَآ اِنَّ اللّٰهَ قَدْ حَكَمَ بَيْنَ الْعِبَادِ  ( غافر: ٤٨ )

qāla alladhīna
قَالَ ٱلَّذِينَ
യാതൊരു കൂട്ടർ പറയും
is'takbarū
ٱسْتَكْبَرُوٓا۟
അഹംഭാവം നടിച്ച
innā kullun
إِنَّا كُلٌّ
നിശ്ചയമായും നാം എല്ലാവരും
fīhā
فِيهَآ
അതിലാണ്, ഇതിലാണ്
inna l-laha
إِنَّ ٱللَّهَ
നിശ്ചയമായും അല്ലാഹു
qad ḥakama
قَدْ حَكَمَ
അവൻ വിധി കൽപ്പിച്ചിട്ടുണ്ടു
bayna l-ʿibādi
بَيْنَ ٱلْعِبَادِ
അടിയാന്മാർക്കിടയിൽ

കേമത്തം നടിച്ചവര്‍ പറയും: ''തീര്‍ച്ചയായും നാമൊക്കെ ഇവിടെ ഈ അവസ്ഥയിലാണ്. അല്ലാഹു തന്റെ ദാസന്മാര്‍ക്കിടയില്‍ വിധി നടപ്പാക്കിക്കഴിഞ്ഞു.''

തഫ്സീര്‍

وَقَالَ الَّذِيْنَ فِى النَّارِ لِخَزَنَةِ جَهَنَّمَ ادْعُوْا رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ الْعَذَابِ   ( غافر: ٤٩ )

waqāla
وَقَالَ
പറയും
alladhīna fī l-nāri
ٱلَّذِينَ فِى ٱلنَّارِ
നരകത്തിലുള്ളവർ
likhazanati
لِخَزَنَةِ
പാറാവുകാരോടു, കാവൽക്കാരോടു
jahannama
جَهَنَّمَ
ജഹന്നമിന്റെ (നരകത്തിന്റെ)
id'ʿū
ٱدْعُوا۟
നിങ്ങൾ പ്രാർത്ഥിക്കുവിൻ
rabbakum
رَبَّكُمْ
നിങ്ങളുടെ റബ്ബിനോടു
yukhaffif ʿannā
يُخَفِّفْ عَنَّا
ഞങ്ങൾക്കു അവൻ ലഘുവാക്കിത്തരട്ടെ
yawman
يَوْمًا
ഒരു ദിവസം
mina l-ʿadhābi
مِّنَ ٱلْعَذَابِ
ശിക്ഷയിൽ നിന്നുള്ള

നരകാവകാശികള്‍ അതിന്റെ കാവല്‍ക്കാരോടു പറയും: ''നിങ്ങള്‍ നിങ്ങളുടെ നാഥനോടൊന്നു പ്രാര്‍ഥിച്ചാലും. അവന്‍ ഒരു ദിവസത്തെ ശിക്ഷയെങ്കിലും ഞങ്ങള്‍ക്ക് ലഘൂകരിച്ചുതന്നാല്‍ നന്നായേനെ.''

തഫ്സീര്‍

قَالُوْٓا اَوَلَمْ تَكُ تَأْتِيْكُمْ رُسُلُكُمْ بِالْبَيِّنٰتِ ۗقَالُوْا بَلٰىۗ قَالُوْا فَادْعُوْا ۚوَمَا دُعٰۤؤُا الْكٰفِرِيْنَ اِلَّا فِيْ ضَلٰلٍ ࣖ  ( غافر: ٥٠ )

qālū
قَالُوٓا۟
അവർ പറയും
awalam taku
أَوَلَمْ تَكُ
ആയിരുന്നില്ലേ, ഉണ്ടായില്ലേ
tatīkum
تَأْتِيكُمْ
നിങ്ങൾക്കു വന്നു കൊണ്ടിരിക്കുക
rusulukum
رُسُلُكُم
നിങ്ങളുടെ റസൂലുകൾ
bil-bayināti
بِٱلْبَيِّنَٰتِۖ
തെളിവുകളുമായി
qālū
قَالُوا۟
അവർ പറയും
balā
بَلَىٰۚ
ഇല്ലാതേ, അതെ
qālū
قَالُوا۟
അവർ പറയും
fa-id'ʿū
فَٱدْعُوا۟ۗ
എന്നാൽ നിങ്ങൾ പ്രാർത്ഥിച്ചുകൊള്ളുവിൻ
wamā
وَمَا
അല്ല(ഇല്ല) താനും
duʿāu l-kāfirīna
دُعَٰٓؤُا۟ ٱلْكَٰفِرِينَ
അവിശ്വാസികളുടെ പ്രാർത്ഥന
illā fī ḍalālin
إِلَّا فِى ضَلَٰلٍ
പാഴിൽ(വൃഥാവിൽ, വഴികേടിൽ) അല്ലാതെ

ആ കാവല്‍ക്കാര്‍ ചോദിക്കും: ''നിങ്ങള്‍ക്കുള്ള ദൈവദൂതന്മാര്‍ വ്യക്തമായ തെളിവുകളുമായി നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ?'' അവര്‍ പറയും: ''അതെ.'' അപ്പോള്‍ ആ കാവല്‍ക്കാര്‍ പറയും: ''എങ്കില്‍ നിങ്ങള്‍തന്നെ പ്രാര്‍ഥിച്ചുകൊള്ളുക.'' സത്യനിഷേധികളുടെ പ്രാര്‍ഥന തീര്‍ത്തും നിഷ്ഫലമത്രെ.

തഫ്സീര്‍