Skip to main content

وَمَنْ اَظْلَمُ مِمَّنِ افْتَرٰى عَلَى اللّٰهِ كَذِبًا اَوْ كَذَّبَ بِاٰيٰتِهٖۗ اِنَّهٗ لَا يُفْلِحُ الظّٰلِمُوْنَ  ( الأنعام: ٢١ )

waman
وَمَنْ
ആരാണു, ആരുണ്ടു
aẓlamu
أَظْلَمُ
അധികം അക്രമി
mimmani if'tarā
مِمَّنِ ٱفْتَرَىٰ
കെട്ടിച്ചമച്ച (കെട്ടിപ്പറഞ്ഞ) വനെക്കാള്‍
ʿalā l-lahi
عَلَى ٱللَّهِ
അല്ലാഹുവിന്റെമേല്‍
kadhiban
كَذِبًا
വ്യാജം, കളവു
aw kadhaba
أَوْ كَذَّبَ
അല്ലെങ്കില്‍ വ്യാജമാക്കിയ(വനെക്കാള്‍)
biāyātihi
بِـَٔايَٰتِهِۦٓۗ
അവന്റെ ദൃഷ്ടടാന്തങ്ങളെ
innahu
إِنَّهُۥ
നിശ്ചയമായും അതു (കാര്യം)
lā yuf'liḥu
لَا يُفْلِحُ
വിജയം പ്രാപിക്കയില്ല
l-ẓālimūna
ٱلظَّٰلِمُونَ
അക്രമികള്‍

അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ തള്ളിപ്പറയുകയോ ചെയ്യുന്നവനെക്കാള്‍ അക്രമിയായി ആരുണ്ട്? അക്രമികള്‍ വിജയിക്കില്ല; ഉറപ്പ്.

തഫ്സീര്‍

وَيَوْمَ نَحْشُرُهُمْ جَمِيْعًا ثُمَّ نَقُوْلُ لِلَّذِيْنَ اَشْرَكُوْٓا اَيْنَ شُرَكَاۤؤُكُمُ الَّذِيْنَ كُنْتُمْ تَزْعُمُوْنَ   ( الأنعام: ٢٢ )

wayawma
وَيَوْمَ
ദിവസം
naḥshuruhum
نَحْشُرُهُمْ
അവരെ നാം ശേഖരി (ഒരുമി) ച്ചു കൂട്ടുന്ന
jamīʿan
جَمِيعًا
മുഴുവനും, എല്ലാവരെയും
thumma naqūlu
ثُمَّ نَقُولُ
പിന്നെ നാം പറയും
lilladhīna ashrakū
لِلَّذِينَ أَشْرَكُوٓا۟
ശിര്‍ക്ക് ചെയ്ത (പങ്ക് ചേര്‍ത്ത) വരോടു
ayna
أَيْنَ
എവിടെയാണു
shurakāukumu
شُرَكَآؤُكُمُ
നിങ്ങളുടെ പങ്കുകാര്‍
alladhīna
ٱلَّذِينَ
യാതൊരുവര്‍
kuntum tazʿumūna
كُنتُمْ تَزْعُمُونَ
നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്ന.

നാം അവരെയൊക്കെയും ഒരുമിച്ചുകൂട്ടും ദിനം; ബഹുദൈവ വിശ്വാസികളോടു നാം ചോദിക്കും: നിങ്ങളുടെ ദൈവങ്ങളെന്ന് നിങ്ങള്‍ വാദിച്ചിരുന്ന ആ പങ്കാളികള്‍ ഇപ്പോള്‍ എവിടെ?

തഫ്സീര്‍

ثُمَّ لَمْ تَكُنْ فِتْنَتُهُمْ اِلَّآ اَنْ قَالُوْا وَاللّٰهِ رَبِّنَا مَا كُنَّا مُشْرِكِيْنَ   ( الأنعام: ٢٣ )

thumma lam takun
ثُمَّ لَمْ تَكُن
പിന്നെ ആയിരിക്കയില്ല
fit'natuhum
فِتْنَتُهُمْ
അവരുടെ കുഴപ്പം (ശല്യം)
illā an qālū
إِلَّآ أَن قَالُوا۟
അവര്‍ പറയുന്നതല്ലാതെ
wal-lahi
وَٱللَّهِ
അല്ലാഹുവിനെ തന്നെയാണ
rabbinā
رَبِّنَا
ഞങ്ങളുടെ റബ്ബായ
mā kunnā
مَا كُنَّا
ഞങ്ങളായിരുന്നില്ല
mush'rikīna
مُشْرِكِينَ
മുശ്രിക്കുകള്‍, പങ്കുചേര്‍ക്കുന്നവര്‍, ബഹുദൈവ വിശ്വാസികള്‍.

അപ്പോള്‍ അവര്‍ക്കൊരു കുഴപ്പവും ഉണ്ടാക്കാനാവില്ല; 'ഞങ്ങളുടെ നാഥനായ അല്ലാഹുവാണ് സത്യം! ഞങ്ങള്‍ ബഹുദൈവ വിശ്വാസികളായിരുന്നില്ല' എന്നു പറയാനല്ലാതെ.

തഫ്സീര്‍

اُنْظُرْ كَيْفَ كَذَبُوْا عَلٰٓى اَنْفُسِهِمْ وَضَلَّ عَنْهُمْ مَّا كَانُوْا يَفْتَرُوْنَ   ( الأنعام: ٢٤ )

unẓur
ٱنظُرْ
നോക്കുക
kayfa kadhabū
كَيْفَ كَذَبُوا۟
എങ്ങനെയാണവര്‍ വ്യാജം പറഞ്ഞതു
ʿalā anfusihim
عَلَىٰٓ أَنفُسِهِمْۚ
അവരുടെ സ്വന്തം പേരില്‍
waḍalla
وَضَلَّ
പിഴച്ചു (മറഞ്ഞു) പോകുകയും ചെയ്യും
ʿanhum
عَنْهُم
അവരെ വിട്ടു, അവരില്‍ നിന്നു
mā kānū
مَّا كَانُوا۟
അവരായിരുന്നതു
yaftarūna
يَفْتَرُونَ
അവര്‍ കെട്ടിച്ചമക്കും

നോക്കൂ, അവര്‍ തങ്ങളെക്കുറിച്ചുതന്നെ കള്ളം പറയുന്നതെങ്ങനെയെന്ന്! അവര്‍ കെട്ടിച്ചമച്ചതൊക്കെയും അവരെ വിട്ട് അപ്രത്യക്ഷമായിരിക്കുന്നു.

തഫ്സീര്‍

وَمِنْهُمْ مَّنْ يَّسْتَمِعُ اِلَيْكَ ۚوَجَعَلْنَا عَلٰى قُلُوْبِهِمْ اَكِنَّةً اَنْ يَّفْقَهُوْهُ وَفِيْٓ اٰذَانِهِمْ وَقْرًا ۗوَاِنْ يَّرَوْا كُلَّ اٰيَةٍ لَّا يُؤْمِنُوْا بِهَا ۗحَتّٰٓى اِذَا جَاۤءُوْكَ يُجَادِلُوْنَكَ يَقُوْلُ الَّذِيْنَ كَفَرُوْٓا اِنْ هٰذَآ اِلَّآ اَسَاطِيْرُ الْاَوَّلِيْنَ  ( الأنعام: ٢٥ )

wamin'hum
وَمِنْهُم
അവരില്‍ പെട്ടതാണു, അവരിലുണ്ടു
man yastamiʿu
مَّن يَسْتَمِعُ
ചെവികൊടുക്കുന്ന (ശ്രദ്ധിച്ചു കേള്‍ക്കുന്ന) വര്‍ (ചിലര്‍)
ilayka
إِلَيْكَۖ
നിന്നിലേക്കു
wajaʿalnā
وَجَعَلْنَا
നാം ആക്കുക (ഏര്‍പ്പെടുത്തുക) യും ചെയ്തിരിക്കുന്നു
ʿalā qulūbihim
عَلَىٰ قُلُوبِهِمْ
അവരുടെ ഹൃദയങ്ങളുടെ മേല്‍
akinnatan
أَكِنَّةً
ചില മൂടികളെ
an yafqahūhu
أَن يَفْقَهُوهُ
അവരതിനെ ഗ്രഹിക്കുന്നതിനു (തടസ്സമായി)
wafī ādhānihim
وَفِىٓ ءَاذَانِهِمْ
അവരുടെ കാതു (ചെവി) കളിലും
waqran
وَقْرًاۚ
ഒരു (തരം) ഭാരം, കട്ടി
wa-in yaraw
وَإِن يَرَوْا۟
അവര്‍ കണ്ടാലും
kulla āyatin
كُلَّ ءَايَةٍ
എല്ലാ ദൃഷ്ടാന്തവും
lā yu'minū bihā
لَّا يُؤْمِنُوا۟ بِهَاۚ
അതില്‍ അവര്‍ വിശ്വസിക്കയില്ല
ḥattā
حَتَّىٰٓ
അങ്ങനെ (ഇതുവരെ)
idhā jāūka
إِذَا جَآءُوكَ
അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍
yujādilūnaka
يُجَٰدِلُونَكَ
അവര്‍ നിന്നോടു തര്‍ക്കം നടത്തും
yaqūlu
يَقُولُ
പറയും
alladhīna kafarū
ٱلَّذِينَ كَفَرُوٓا۟
അവിശ്വസിച്ചവര്‍
in hādhā
إِنْ هَٰذَآ
ഇതല്ല
illā asāṭīru
إِلَّآ أَسَٰطِيرُ
പുരാണകഥകള്‍ (ഇതിഹാസങ്ങള്‍) അല്ലാതെ
l-awalīna
ٱلْأَوَّلِينَ
പൂര്‍വ്വികന്‍മാരുടെ

നീ പറയുന്നത് കേള്‍ക്കുന്നവരും അവരിലുണ്ട്. എങ്കിലും നാം അവരുടെ മനസ്സുകള്‍ക്ക് മറയിട്ടിരിക്കുന്നു. അതിനാല്‍ അവരത് മനസ്സിലാക്കുന്നില്ല. അവരുടെ കാതുകള്‍ക്ക് നാം അടപ്പിട്ടിരിക്കുന്നു. എന്തൊക്കെ തെളിവുകള്‍ കണ്ടാലും അവര്‍ വിശ്വസിക്കുകയില്ല. എത്രത്തോളമെന്നാല്‍ അവര്‍ നിന്റെയടുത്ത് നിന്നോട് തര്‍ക്കിക്കാന്‍ വന്നാല്‍ അവരിലെ സത്യനിഷേധികള്‍ പറയും: ''ഇത് പൂര്‍വികരുടെ കെട്ടുകഥകളല്ലാതൊന്നുമല്ല.''

തഫ്സീര്‍

وَهُمْ يَنْهَوْنَ عَنْهُ وَيَنْـَٔوْنَ عَنْهُ ۚوَاِنْ يُّهْلِكُوْنَ اِلَّآ اَنْفُسَهُمْ وَمَا يَشْعُرُوْنَ   ( الأنعام: ٢٦ )

wahum
وَهُمْ
അവര്‍
yanhawna
يَنْهَوْنَ
വിരോധിക്കുന്നു
ʿanhu
عَنْهُ
അതിനെക്കുറിച്ചു
wayanawna
وَيَنْـَٔوْنَ
അവര്‍ അകലുക (ദൂരപ്പെടുക)യും ചെയ്യുന്നു (ചെയ്യും)
ʿanhu
عَنْهُۖ
അതിനെക്കുറിച്ചു
wa-in yuh'likūna
وَإِن يُهْلِكُونَ
അതില്‍ നിന്നു അവര്‍ നശിപ്പി (നാശത്തിലാ) ക്കുന്നുമില്ല
illā anfusahum
إِلَّآ أَنفُسَهُمْ
അവരുടെ സ്വന്തങ്ങളെ (അവരെത്തന്നെ) അല്ലാതെ
wamā yashʿurūna
وَمَا يَشْعُرُونَ
അവര്‍ അറിയുന്നുമില്ല, അവര്‍ക്കു ബോധം വരുന്നുമില്ല

അവര്‍ വേദവാക്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ തടയുന്നു. സ്വയം അവയില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തിലവര്‍ തങ്ങള്‍ക്കുതന്നെയാണ് വിപത്തു വരുത്തുന്നത്. അവര്‍ അതേക്കുറിച്ച് ബോധവാന്മാരല്ലെന്നു മാത്രം.

തഫ്സീര്‍

وَلَوْ تَرٰٓى اِذْ وُقِفُوْا عَلَى النَّارِ فَقَالُوْا يٰلَيْتَنَا نُرَدُّ وَلَا نُكَذِّبَ بِاٰيٰتِ رَبِّنَا وَنَكُوْنَ مِنَ الْمُؤْمِنِيْنَ   ( الأنعام: ٢٧ )

walaw tarā
وَلَوْ تَرَىٰٓ
നീ കണ്ടിരുന്നെങ്കില്‍
idh wuqifū
إِذْ وُقِفُوا۟
അവര്‍ നിറുത്തപ്പെടുമ്പോള്‍, നിറുത്തപ്പെടുന്ന സന്ദര്‍ഭം
ʿalā l-nāri
عَلَى ٱلنَّارِ
നരകത്തിങ്കല്‍
faqālū
فَقَالُوا۟
അപ്പോള്‍ അവര്‍ പറയും
yālaytanā
يَٰلَيْتَنَا
ഹാ ഞങ്ങളായെങ്കില്‍ നന്നായേനേ
nuraddu
نُرَدُّ
ഞങ്ങള്‍ മടക്കപ്പെട്ടിരുന്നു(വെങ്കില്‍)
walā nukadhiba
وَلَا نُكَذِّبَ
ഞങ്ങള്‍ വ്യാജമാക്കാതെയും
biāyāti
بِـَٔايَٰتِ
ദൃഷ്‌ടാന്തങ്ങളെ
rabbinā
رَبِّنَا
ഞങ്ങളുടെ റബ്ബിന്റെ
wanakūna
وَنَكُونَ
ഞങ്ങളായിത്തീരുകയും
mina l-mu'minīna
مِنَ ٱلْمُؤْمِنِينَ
സത്യവിശ്വാസികളില്‍പെട്ട(വര്‍)

അവരെ നരകത്തിനു മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുന്നത് നീ കണ്ടിരുന്നെങ്കില്‍! അപ്പോഴവര്‍ കേണുകൊണ്ടിരിക്കും: ''ഞങ്ങള്‍ ഭൂമിയിലേക്ക് തിരിച്ചയക്കപ്പെടുകയും അങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ നാഥന്റെ തെളിവുകളെ തള്ളിക്കളയാതെ സത്യവിശ്വാസികളായിത്തീരുകയും ചെയ്തിരുന്നെങ്കില്‍!''

തഫ്സീര്‍

بَلْ بَدَا لَهُمْ مَّا كَانُوْا يُخْفُوْنَ مِنْ قَبْلُ ۗوَلَوْ رُدُّوْا لَعَادُوْا لِمَا نُهُوْا عَنْهُ وَاِنَّهُمْ لَكٰذِبُوْنَ   ( الأنعام: ٢٨ )

bal badā
بَلْ بَدَا
പക്ഷേ (എങ്കിലും - എന്നാല്‍) വെളിവായിരിക്കുന്നു, വെളിപ്പെട്ടിരിക്കയാണു
lahum
لَهُم
അവര്‍ക്കു
mā kānū
مَّا كَانُوا۟
അവരായിരുന്നതു
yukh'fūna
يُخْفُونَ
അവര്‍ മറച്ചു വെക്കുക
min qablu
مِن قَبْلُۖ
മുമ്പു
walaw ruddū
وَلَوْ رُدُّوا۟
അവര്‍ മടക്കപ്പെട്ടാലും
laʿādū
لَعَادُوا۟
അവര്‍ മടങ്ങുക (ആവര്‍ത്തിക്കുക) തന്നെ ചെയ്യും
limā
لِمَا
യാതൊന്നിലേക്കു, യാതൊന്നിനെ
nuhū
نُهُوا۟
അവര്‍ (അവരോടു) വിരോധിക്കപ്പെട്ടിരിക്കുന്നു
ʿanhu
عَنْهُ
അതിനെപ്പറ്റി
wa-innahum
وَإِنَّهُمْ
നിശ്ചയമായും അവര്‍
lakādhibūna
لَكَٰذِبُونَ
വ്യാജം പറയുന്നവര്‍ തന്നെ

എന്നാല്‍, അവര്‍ നേരത്തെ മറച്ചുവെച്ചിരുന്നത് അവര്‍ക്കിപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. അവരെ ഭൂമിയിലേക്കു മടക്കിയയച്ചാലും വിലക്കപ്പെട്ട കാര്യങ്ങളിലേക്കുതന്നെ അവര്‍ തിരിച്ചുചെല്ലും. അവര്‍ കള്ളം പറയുന്നവരാണ്; തീര്‍ച്ച.

തഫ്സീര്‍

وَقَالُوْٓا اِنْ هِيَ اِلَّا حَيَاتُنَا الدُّنْيَا وَمَا نَحْنُ بِمَبْعُوْثِيْنَ   ( الأنعام: ٢٩ )

waqālū
وَقَالُوٓا۟
അവര്‍ പറയുന്നു
in hiya
إِنْ هِىَ
അതു (കാര്യം) അല്ല
illā ḥayātunā
إِلَّا حَيَاتُنَا
നമ്മുടെ ജീവിതമല്ലാതെ
l-dun'yā
ٱلدُّنْيَا
ഇഹത്തിലെ, ഐഹിക
wamā naḥnu
وَمَا نَحْنُ
നാം അല്ലതാനും
bimabʿūthīna
بِمَبْعُوثِينَ
എഴുന്നേല്‍പിക്കപ്പെടുന്നവര്‍

അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു: ''നമ്മുടെ ഈ ഐഹിക ജീവിതമല്ലാതെ വേറൊരു ജീവിതമില്ല. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയില്ല.''

തഫ്സീര്‍

وَلَوْ تَرٰٓى اِذْ وُقِفُوْا عَلٰى رَبِّهِمْ ۗ قَالَ اَلَيْسَ هٰذَا بِالْحَقِّ ۗقَالُوْا بَلٰى وَرَبِّنَا ۗقَالَ فَذُوْقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُوْنَ ࣖ  ( الأنعام: ٣٠ )

walaw tarā
وَلَوْ تَرَىٰٓ
നീ കണ്ടിരുന്നുവെങ്കില്‍
idh wuqifū
إِذْ وُقِفُوا۟
അവര്‍ നിറുത്തപ്പെടുമ്പോള്‍, നിറുത്തപ്പെടുന്ന സന്ദര്‍ഭം
ʿalā rabbihim
عَلَىٰ رَبِّهِمْۚ
തങ്ങളുടെ റബ്ബിങ്കല്‍
qāla
قَالَ
അവന്‍ പറയും
alaysa hādhā
أَلَيْسَ هَٰذَا
ഇതല്ലയോ
bil-ḥaqi
بِٱلْحَقِّۚ
യഥാര്‍ത്ഥം (തന്നെ)]
qālū
قَالُوا۟
അവര്‍ പറയും
balā
بَلَىٰ
അല്ലാതേ (അതെ)
warabbinā
وَرَبِّنَاۚ
ഞങ്ങളുടെ റബ്ബിനെത്തന്നെയാണ
qāla
قَالَ
അവര്‍ പറയും
fadhūqū
فَذُوقُوا۟
എന്നാല്‍ രുചി നോക്കു (ആസ്വദിക്കു) വിന്‍
l-ʿadhāba
ٱلْعَذَابَ
ശിക്ഷയെ
bimā kuntum
بِمَا كُنتُمْ
നിങ്ങളായിരുന്നതുകൊണ്ടു
takfurūna
تَكْفُرُونَ
നിങ്ങള്‍ അവിശ്വസിക്കുക

അവര്‍ തങ്ങളുടെ നാഥന്റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! അപ്പോള്‍ അവന്‍ അവരോടു ചോദിക്കും: ''ഇത് യഥാര്‍ഥം തന്നെയല്ലേ?'' അവര്‍ പറയും: ''അതെ; ഞങ്ങളുടെ നാഥന്‍ തന്നെ സത്യം!'' അവന്‍ പറയും: ''എങ്കില്‍ നിങ്ങള്‍ സത്യത്തെ തള്ളിപ്പറഞ്ഞതിനുള്ള ശിക്ഷ അനുഭവിച്ചുകൊള്ളുക.''

തഫ്സീര്‍