Skip to main content

اِنَّا لَمَّا طَغَا الْمَاۤءُ حَمَلْنٰكُمْ فِى الْجَارِيَةِۙ  ( الحاقة: ١١ )

innā
إِنَّا
നിശ്ചയമായും നാം
lammā ṭaghā
لَمَّا طَغَا
അതിരുകവിഞ്ഞപ്പോള്‍
l-māu
ٱلْمَآءُ
വെള്ളം
ḥamalnākum
حَمَلْنَٰكُمْ
നിങ്ങളെ നാം വഹിച്ചു (കയറ്റി)
fī l-jāriyati
فِى ٱلْجَارِيَةِ
കപ്പലില്‍, പത്തേമാരിയില്‍

പ്രളയം പരിധി കടന്നപ്പോള്‍ നിങ്ങളെ നാം കപ്പലില്‍ കയറ്റി രക്ഷിച്ചു.

തഫ്സീര്‍

لِنَجْعَلَهَا لَكُمْ تَذْكِرَةً وَّتَعِيَهَآ اُذُنٌ وَّاعِيَةٌ   ( الحاقة: ١٢ )

linajʿalahā lakum
لِنَجْعَلَهَا لَكُمْ
അവയെ നിങ്ങള്‍ക്ക് നാം ആക്കുവാന്‍ വേണ്ടി
tadhkiratan
تَذْكِرَةً
ഒരു സ്മരണ, ഉപദേശം
wataʿiyahā
وَتَعِيَهَآ
അവയെ പഠിക്കു (ഗ്രഹിക്കു)വാനും
udhunun
أُذُنٌ
കാതുകള്‍, ചെവികള്‍
wāʿiyatun
وَٰعِيَةٌ
പഠിക്കുന്ന

ആ സംഭവത്തെ നാം നിങ്ങള്‍ക്ക് ഓര്‍ക്കാനുള്ള ഒന്നാക്കാനാണത്. സൂക്ഷ്മതയുള്ള കാതുകള്‍ എക്കാലത്തേക്കും ഒരോര്‍മയാക്കാനും.

തഫ്സീര്‍

فَاِذَا نُفِخَ فِى الصُّوْرِ نَفْخَةٌ وَّاحِدَةٌ ۙ  ( الحاقة: ١٣ )

fa-idhā nufikha
فَإِذَا نُفِخَ
എന്നാല്‍ ഊതപ്പെട്ടാല്‍
fī l-ṣūri
فِى ٱلصُّورِ
കാഹളത്തില്‍, കൊമ്പില്‍
nafkhatun wāḥidatun
نَفْخَةٌ وَٰحِدَةٌ
ഒരൊറ്റ ഊത്ത്

പിന്നെ കാഹളത്തില്‍ ഒരൂത്ത് ഊതപ്പെട്ടാല്‍.

തഫ്സീര്‍

وَّحُمِلَتِ الْاَرْضُ وَالْجِبَالُ فَدُكَّتَا دَكَّةً وَّاحِدَةًۙ  ( الحاقة: ١٤ )

waḥumilati
وَحُمِلَتِ
പൊക്കപ്പെടുകയും (ഉയര്‍ത്തപ്പെടുകയും)
l-arḍu
ٱلْأَرْضُ
ഭൂമി
wal-jibālu
وَٱلْجِبَالُ
മലകളും, പര്‍വ്വതങ്ങളും
fadukkatā
فَدُكَّتَا
എന്നിട്ട് രണ്ടും പൊടിച്ചു തകര്‍ക്കപ്പെട്ടാല്‍, നിരത്തപ്പെട്ടാല്‍
dakkatan wāḥidatan
دَكَّةً وَٰحِدَةً
ഒറ്റ ഇടിച്ചുതകര്‍ക്കല്‍

ഭൂമിയും പര്‍വതങ്ങളും പൊക്കിയെടുത്ത് രണ്ടിനെയും ഒറ്റയടിക്ക് ഇടിച്ചു തരിപ്പണമാക്കിയാല്‍.

തഫ്സീര്‍

فَيَوْمَىِٕذٍ وَّقَعَتِ الْوَاقِعَةُۙ  ( الحاقة: ١٥ )

fayawma-idhin
فَيَوْمَئِذٍ
അപ്പോള്‍ ആ ദിവസം
waqaʿati
وَقَعَتِ
സംഭവിക്കുകയുണ്ടായി
l-wāqiʿatu
ٱلْوَاقِعَةُ
(ആ) സംഭവം

അന്നാണ് അനിവാര്യ സംഭവം നടക്കുക.

തഫ്സീര്‍

وَانْشَقَّتِ السَّمَاۤءُ فَهِيَ يَوْمَىِٕذٍ وَّاهِيَةٌۙ  ( الحاقة: ١٦ )

wa-inshaqqati
وَٱنشَقَّتِ
പൊട്ടിപ്പിളരുകയും ചെയ്യും
l-samāu
ٱلسَّمَآءُ
ആകാശം
fahiya
فَهِىَ
എന്നിട്ടത്
yawma-idhin
يَوْمَئِذٍ
അന്നത്തെ ദിവസം
wāhiyatun
وَاهِيَةٌ
ദുര്‍ബലമായതായിരിക്കും

അന്ന് ആകാശം പൊട്ടിപ്പിളരുന്നു. അന്നത് നന്നേ ദുര്‍ബലമായിരിക്കും.

തഫ്സീര്‍

وَّالْمَلَكُ عَلٰٓى اَرْجَاۤىِٕهَاۗ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَىِٕذٍ ثَمٰنِيَةٌ ۗ  ( الحاقة: ١٧ )

wal-malaku
وَٱلْمَلَكُ
മലക്കുകള്‍
ʿalā arjāihā
عَلَىٰٓ أَرْجَآئِهَاۚ
അതിന്‍റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും
wayaḥmilu
وَيَحْمِلُ
വഹിക്കുന്നതാണ്
ʿarsha rabbika
عَرْشَ رَبِّكَ
നിന്‍റെ റബ്ബിന്‍റെ അര്‍ശ്
fawqahum
فَوْقَهُمْ
അവരുടെ മീതെ
yawma-idhin
يَوْمَئِذٍ
ആ ദിവസം
thamāniyatun
ثَمَٰنِيَةٌ
എട്ട് കൂട്ടര്‍, എട്ടാള്‍

മലക്കുകള്‍ അതിന്റെ നാനാഭാഗങ്ങളിലുമുണ്ടായിരിക്കും. നിന്റെ നാഥന്റെ സിംഹാസനം എട്ടുപേര്‍ തങ്ങള്‍ക്കു മുകളിലായി ചുമക്കും.

തഫ്സീര്‍

يَوْمَىِٕذٍ تُعْرَضُوْنَ لَا تَخْفٰى مِنْكُمْ خَافِيَةٌ   ( الحاقة: ١٨ )

yawma-idhin
يَوْمَئِذٍ
ആ ദിവസം
tuʿ'raḍūna
تُعْرَضُونَ
നിങ്ങള്‍ കാണിക്കപ്പെടും, പ്രദര്‍ശിപ്പിക്കപ്പെടും
lā takhfā
لَا تَخْفَىٰ
മറഞ്ഞു (രഹസ്യമായി - ഒളിഞ്ഞു) പോകയില്ല
minkum
مِنكُمْ
നിങ്ങളില്‍ നിന്ന്
khāfiyatun
خَافِيَةٌ
ഒരു മറഞ്ഞ (ഗോപ്യമായ)തും

അന്ന് നിങ്ങള്‍ ദൈവസന്നിധിയില്‍ ഹാജരാക്കപ്പെടും. നിങ്ങളില്‍ നിന്ന് ഒരു രഹസ്യം പോലും മറഞ്ഞു കിടക്കുകയില്ല.

തഫ്സീര്‍

فَاَمَّا مَنْ اُوْتِيَ كِتٰبَهٗ بِيَمِيْنِهٖ فَيَقُوْلُ هَاۤؤُمُ اقْرَءُوْا كِتٰبِيَهْۚ   ( الحاقة: ١٩ )

fa-ammā man
فَأَمَّا مَنْ
എന്നാല്‍ അപ്പോള്‍ യാതൊരുവന്‍
ūtiya kitābahu
أُوتِىَ كِتَٰبَهُۥ
അവന് അവന്‍റെ ഗ്രന്ഥം കൊടുക്കപ്പെട്ടു
biyamīnihi
بِيَمِينِهِۦ
അവന്‍റെ വലങ്കയ്യില്‍
fayaqūlu
فَيَقُولُ
അവന്‍ പറയും
hāumu
هَآؤُمُ
ഇതാ എടുക്കുവീന്‍
iq'raū
ٱقْرَءُوا۟
വായിക്കുവിന്‍
kitābiyah
كِتَٰبِيَهْ
എന്‍റെ ഗ്രന്ഥം

അപ്പോള്‍ കര്‍മപുസ്തകം തന്റെവലതു കൈയില്‍ കിട്ടിയവന്‍ പറയും: ''ഇതാ എന്റെ കര്‍മപുസ്തകം; വായിച്ചു നോക്കൂ.

തഫ്സീര്‍

اِنِّيْ ظَنَنْتُ اَنِّيْ مُلٰقٍ حِسَابِيَهْۚ  ( الحاقة: ٢٠ )

innī ẓanantu
إِنِّى ظَنَنتُ
നിശ്ചയമായും ഞാന്‍ ധരിച്ചു, വിചാരിച്ചിരിക്കുന്നു
annī mulāqin
أَنِّى مُلَٰقٍ
ഞാന്‍ കണ്ടുമുട്ടുന്ന (നേരിടുന്ന)വനാണെന്ന്
ḥisābiyah
حِسَابِيَهْ
എന്‍റെ വിചാരണയെ

''എന്റെ വിചാരണയെ ഞാന്‍ നേരിടേണ്ടിവരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.''

തഫ്സീര്‍